വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ആര്യയുടെ മൃതദേഹമാണ് പുഴയിൽനിന്ന് കണ്ടെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കോഴിക്കോട് കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായി ഇന്നലെയാണ് ആര്യ സ്വന്തം വീട്ടിലെത്തിയത്. ഇവിടെ നിന്ന് വൈകിട്ട് നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനായി അടുത്ത കടയിലേക്ക് പോയ ആര്യയെ കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ആര്യ തിരികെ വരാത്തതതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കടലുണ്ടി പുഴയ്ക്ക് സമീപം കണ്ടത്. ഇതേത്തുടർന്ന് പുഴയിൽ ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉച്ചയോടുകൂടിയാണ് കോട്ടക്കടവിനടുത്ത് മണ്ണൂരിൽനിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും ശാശ്വതും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ആര്യയുടെ വീട്ടുകാരും ബന്ധുക്കളും ശാശ്വതിന്‍റെ വീട്ടിൽ പോയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായാണ് ആര്യ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം വന്നത്. വൈകിട്ട് നാല് മണിയോടെ വീട്ടിൽനിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പോയതായിരുന്നു ആര്യ. വീടിന് സമീപത്തെ കടയിലേക്ക് സ്കൂട്ടറിലാണ് ആര്യ യാത്ര തിരിച്ചത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ആര്യ തിരികെ വരാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയത്. ഇതിനിടെ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുഴവക്കത്തുനിന്ന് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കണ്ടെത്തിയത്.
ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ കുറ്റസമ്മതത്തിൽ പറഞ്ഞതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ആളാണ് രാജേന്ദ്രൻ. എന്നാൽ, തമിഴ്നാട്ടിൽ കുപ്രസിദ്ധി കൊലപാതക കേസുകളിൽ. യുവതി കൊല്ലപ്പെട്ട ചെടിക്കടയിൽ രാവിലെ 11.35 മുതൽ 11.55 വരെ പ്രതി ചെടിക്കടയിൽ ചെലവിട്ടു. ഇതിനിടയിൽ വിനീത ഇയാളോട് ചെടിച്ചട്ടി ഏതു സൈസ് ആണ് വേണ്ടതെന്ന ചോദിച്ചു. ഇതോടെ ഉത്തരമില്ലാതെ ഇയാൾ പരുങ്ങലിലായി. ചെടിച്ചട്ടിയിൽ നോക്കിക്കൊണ്ടു നിൽക്കുന്നതിനിടെ വിനീതയെ തള്ളി താഴെയിട്ടു.
എതിർക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. സ്വയരക്ഷയ്ക്കുവേണ്ടി വിനീത നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതിക്കു മുറിവേറ്റത്. മാല മോഷണത്തെ എതിർത്തതോടെ വീണ്ടും കുത്തിപ്പരിക്കേൽപ്പിച്ചു. ആഴത്തിലുള്ള കുത്തിൽ വിനീതയുടെ സ്പൈനൽ കോർഡ് വേർപെട്ടു പോയി. ഒരു കൈ മടങ്ങിയ അവസ്ഥയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. വിനീതയെ കുത്തിവീഴ്ത്തി മാല കൈക്കലാക്കിയെങ്കിലും അതിവേഗം അവിടെനിന്നു രക്ഷപ്പെടാനൊന്നും പ്രതി മെനക്കെട്ടില്ല. കടയുടെ പടിക്കെട്ടിൽ കുറെ നേരം കൂടി ഇരുന്നു. വിനീത മരണം ഉറപ്പിച്ച ശേഷം മാത്രമാണ് സ്ഥലത്തുനിന്നു പ്രതി പോയത്.
വിനീതയും പ്രതിയും തമ്മിൽ കശപിശ നടക്കുമ്പോൾ അടുത്തുള്ള വീട്ടുകാർ മറ്റ് ആവശ്യങ്ങൾക്കു വാഹനവുമായി പുറത്തു പോയിരുന്നു. എതിർവശത്തെ വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടുള്ളതു പ്രതി മനസിലാക്കിയിരുന്നു. കൂടുതൽ സമയം ഇവിടെ നിന്നാൽ പ്രശ്നമാകുമെന്നു മനസിലാക്കിയതോടെ കൂടുതൽ പണത്തിനു വേണ്ടി പരിശോധനയ്ക്കു മുതിരാതെ സ്ഥലത്തുനിന്നു പോകുകയായിരുന്നു ഈ കൊടും കുറ്റവാളി. രാജേന്ദ്രനെതിരേ തമിഴ്നാട്ടിൽ മാത്രം നാലു കൊലപാതക കേസുകളാണ് ഉള്ളത്. തമിഴ്‌നാട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിൽ വന്ന പ്രതി മറ്റൊരു കൊലപാതകംകൂടി നടത്തിയിരിക്കുന്നത്.
ദമ്പതിമാരെ കൊന്നത് 2014 ആണ്. അതും ആഭരണങ്ങൾ കൈക്കലാക്കുന്നതിന്. സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്ന തുക കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമൊന്നും ഇയാൾക്കില്ല. അലഞ്ഞുനടന്നു മോഷണം നടത്തുക, എതിർക്കുന്നവരെ ഉപദ്രവിക്കുകയോ വകവരുത്തുകയോ ചെയ്യുക എന്നതാണ് ഇയാളുടെ രീതി. ‘മൗനിയായി നിൽക്കുന്ന കൊടും ക്രൂരൻ’ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്. ഏതൊരു വ്യക്തിയോടും വിനയത്തോടുകൂടി സംസാരിക്കും. പക്ഷേ, ചെയ്യുന്ന പ്രവൃത്തി ആരെയും ഭയപ്പെടുത്തും. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന റൗഡിയാണ് രാജേന്ദ്രൻ. ഒരു മാസം മുമ്പാണ് പേരൂർക്കടയിലെ ഒരു ടീ സ്റ്റാളിൽ ജോലിക്കെത്തുന്നത്.
ഇയാളുടെ പ്ലസ് പോയിന്റ് ആയ വിനയമാണ് കടയുടമയെ ജോലി നൽകാൻ പ്രേരിപ്പിച്ചത്. ഇത്രയും നാളിനിടയ്ക്ക് ഇയാളിൽനിന്നു മറ്റുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ സാക്ഷ്യം. 10 ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരെണ്ണത്തിന് ഉത്തരം പറഞ്ഞാലായി. ഇതു പോലീസ് സംഘത്തെ ഏറെ വിഷമിപ്പിച്ചു. അതുകൊണ്ടുതന്നെ ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിയാൻ സാധിച്ചത്. പ്രതി മുമ്പ് തിരുവനന്തപുരത്തു വന്നു പോയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിയാതെ കിടക്കുന്ന മാല മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് മറ്റൊരു അന്വേഷണം.
കൊല നടത്തുന്നതിനു മുമ്പ് അമ്പലമുക്കിലെ ഒട്ടുമിക്ക റോഡുകളിലും എത്തി ചില വിവരങ്ങൾ ഇയാൾ അന്വേഷിച്ചിരുന്നതായി പരിസരവാസികൾ പറയുന്നുണ്ട്. കഷ്ടിച്ച് ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ പ്രധാനപ്പെട്ട എല്ലാ റോഡുകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും എങ്ങനെ പ്രതി മനസ്സിലാക്കി എന്നതാണ് പോലീസിനെ അതിശയിപ്പിക്കുന്നത്. മൗനിയായി നടക്കുന്നതിനാൽ വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് രാജേന്ദ്രന്‍ ഉണ്ടായിരുന്നത്. വളരെ വർഷങ്ങളായി വീട്ടുകാരുമായും ബന്ധുക്കളുമായും ഇയാൾക്ക് അടുപ്പമൊന്നുമില്ല. കൊടും ക്രൂരനായ രാജേന്ദ്രൻ വിവാഹിതനല്ല എന്നതാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
അൻസി കബീർ അഞ്ജന ഷാജൻ എന്നീ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചർച്ചയായ പേരാണ് നമ്പർ 18 ഹോട്ടലും ഉടമ റോയി വയലാട്ടിലും. മോഡലുകളുടെത് വെറുമൊരു അപകട മരണമല്ല എന്നും ആസൂത്രിതമായി അവരെ ഇല്ലാതാക്കിയതാണെന്നും ഉറപ്പിക്കുന്ന പല തെളിവുകളും ഉയർന്നു വന്നിരുന്നു. അപകടം നടക്കുന്ന ദിവസം കൊച്ചിയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 എന്ന ഹോട്ടലിൽ നിന്നും അർദ്ധ രാത്രി പാർട്ടി കഴിഞ്ഞ് പോകുന്ന വഴിക്കാണ് മോഡലുകളുടെ മരണത്തിനിടയാക്കിയ മരണം നടക്കുന്നത്.
എന്നാൽ സാധാരണ ഒരു അപകടട മരണം എന്ന് വിധിയെഴുതിയ ആ അപകടം പിനീട് മോഡലുകളുടെ കാറിനെ പിന്തുടർന്നെത്തിയ ഓഡി കാറിലേക്കും അത് വഴി റോയി വയലറ്റിലേക്കുമെല്ലാം നീങ്ങുകയായിരുന്നു .മോഡലുകൾ മരണപ്പെടുന്ന ദിവസം റോയി ഇവരെ തന്റെ കാറിൽ പിന്തുടർന്നിരുന്നു . കൂടാതെ മോഡലുകൾ ഉണ്ടായിരുന്ന സമയത്തെ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും ഇയാൾ നശിപ്പിച്ചിരുന്നു . ഇവയെല്ലാം ഈ അപകടത്തിൽ ഇയാളുടെ പങ്ക് വ്യക്തമാക്കുന്നതാണ് എങ്കിലും ഈ കേസിൽ ഇയാളെ ശിക്ഷിക്കാനോ കേസ് തെളിയിക്കാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല .
എന്നാൽ ഇതിനു പിന്നാലെ റോയി എന്ന വമ്ബന്റെ പല ഇടപാടുകളും പുറത്ത് വന്നിരുന്നു .
റോയിക്കെതിരെ കഴിഞ്ഞ ഇടെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത് .
മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അന്‍സി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും(26) സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്ബാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് തന്നെ ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി വെളിപ്പെടുത്തി.
കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ഇവര്‍ തങ്ങളുടെ ഇടപാടുകള്‍ക്ക മറപിടിക്കുന്നത് എന്നാണ് ആരോപണം. ഇവര്‍ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നുമാണ് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.
കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറില്‍ രാത്രി നമ്ബര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു എന്ന ആരോപണം കൊച്ചിയിലെ ലഹരിപാര്‍ട്ടിയിലെ കൂടുതല്‍ കണ്ണികളിലേക്കും വിരല്‍ചൂണ്ടുന്നതാണ്. ഇതില്‍ പലരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.
താൻ മാത്രമല്ല നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി അവർ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നും ഇവരുടെ സ്ഥാപനത്തില്‍ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം എന്നും ഇരയായ യുവതി പോലീസിനോട് പറഞ്ഞു .
റോയി വയലാട്ടിലിനു വേണ്ടി പെൺകുട്ടികളെ എത്തിക്കുന്നതും മറ്റും അഞ്ജലി വടക്കേപ്പുര എന്ന യുവതി ആണെന്നാണ് ഇപ്പോൾ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തൽ . സ്വയംസംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് അഞ്ജലി
പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും ഇവർ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.
22 വയസ്സായോ അതിൽ താഴെയോ മാത്രം പ്രായം ഉള്ള പെൺകുട്ടികളെയാണ് ഇവർ ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ നമ്ബര്‍ 18 ഹോട്ടലില്‍ കൊണ്ട് ചെന്ന് മദ്യം കഴിക്കാൻ നിർബന്ധിച്ചു എന്നും കൂട്ടാക്കാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചതോടെ ബലമായി തടഞ്ഞ് മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവർ പറഞ്ഞു . മുകളിലെ മുറിയിൽ ഉണ്ടായിരുന്ന പെൺകുട്ടികളോട് റോയി പരസ്യമായി ലൈംഗികമായി പെരുമാറി എന്നും കൂട്ടത്തിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നും ആ കുട്ടി അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും അവർ പറയുന്നു .
ഇടകിനെല്ലാം റോയിയുടെ വലം കൈയാണ് പ്രവർത്തിക്കുന്നത് അഞ്ജലി ആണ് എന്നാണ് ഇരയുടെ വെളിപ്പെടുത്തൽ .മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോര്‍ട്ടു കൊച്ചി സ്റ്റേഷനില്‍ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു എന്നും അതിജീവിതയായ പരാതിക്കാരി വ്യക്തമാക്കി .
അഞ്ജലിക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് അവർ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുംഎന്നാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്നാണ് പറഞ്ഞത്അ എന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു . തന്റെ ‘അമ്മ മരണപ്പെട്ടത് ബിപി കുറഞ്ഞാണ് എന്നും തനിക്കും ബിപി കുറവാണ് എന്നുമാണ് അഞ്ജലി അന്ന് വിശ്വാസയോഗ്യമായ തന്നെ അവരോട് പറഞ്ഞിരുന്നത് . എന്നാൽ പിന്നീട് അഞ്ജലിക്കെതിരെ പരാതി കൊടുക്കുന്ന ഘട്ടത്തിൽ എക്സൈസുകാർ കാണിച്ചു തന്നപ്പോഴാണ് അവയെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നത്. ഇവര്‍ നാര്‍കോട്ടിക് ലിസ്റ്റിലുള്ള വിവരം അറിഞ്ഞ് നേരിട്ടു തന്നെ ചോദിച്ചിരുന്നു. അത് സമ്മതിക്കുകയും ചെയ്തു. ഇതോടെ പേടിയായി ജോലിക്കു പോകാതിരിക്കുകയായിരുന്നു.
മോഡലുകള്‍ മരിച്ച സംഭവത്തിനു പിന്നാലെ അഞ്ജലി ഒളിവിൽ പോയിരുന്നു . ലഹരിക്കടത്തിനു പുറമേ പെണ്‍കുട്ടികളെ കടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.ഇവരുടെ വലയിലായ പെണ്‍കുട്ടികള്‍ പലരും വീട്ടില്‍ പോലും പോകാന്‍ പോലും തയാറാകാതെ ലഹരിക്ക് അടിമയായി ഇവിടെ തന്നെ തുടരുന്നുണ്ട് . എന്നാൽ അവർക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നതോടെ ഇപ്പോൾ പ്രതികളുടെ ഭാഗത്തു നിന്നു കടുത്ത ഭീഷണിയാണുള്ളതെന്നും അതിജീവിത പറഞ്ഞു.
മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന് മത്സ്യത്തിനെതിരെ കേസെടുത്ത് ആന്ധ്രാപ്രദേശ് പോലീസ്. വിചിത്രമായ ഈ സംഭവം നടന്നിരിക്കുന്നത് വിശാഖപട്ടണത്തെ പരവാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. പരവാഡ മേഖലയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളിയായ ജോഗണ്ണയെ മത്സ്യം ആക്രമിക്കുകയായിരുന്നു. ജോഗണ്ണയുടെ മരണവിവരം ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളിൽ നിന്നാണ് പോലീസ് അറിഞ്ഞത്.
പൊലീസ് പറയുന്നത് ഇങ്ങിനെ
കഴിഞ്ഞ ചൊവ്വാഴ്ച മുത്യാലമ്മ പാലം സ്വദേശികളായ അഞ്ചംഗ മത്സ്യത്തൊഴിലാളി സംഘം പരവാഡ തീരത്തുനിന്ന് പരമ്പരാഗത വള്ളങ്ങളുമായി കടലിൽ പോയി. കടലിൽ ഏകദേശം എട്ട് കിലോമീറ്റർ വരെ ഉള്ളിലേക്ക് ഇവർ പോയിരുന്നു. മീൻ പിടിക്കാൻ വല വിരിച്ചശേഷം കാത്തിരുന്ന ഇവർ പിറ്റേന്ന് രാവിലെ എട്ട് മണിയോടെ വല പിടിച്ചുകയറ്റാൻ തുടങ്ങി. അപ്പോളാണ് വലിയൊരു മത്സ്യം വലയിൽ കുടുങ്ങിയതായി ഇവർക്ക് മനസിലായത്. കൊമ്മുകോണം എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ബ്ലാക് മാർലിൻ മത്സ്യമാണ് വലയിൽ കുടുങ്ങിയത്.
80 കിലോയോളം വരുന്ന മത്സ്യം എല്ലാവരും ചേർന്ന് ശ്രദ്ധയോടെ ബോട്ടിൽ കയറ്റാൻ ശ്രമിച്ചു. തുടർന്ന് വല പൊട്ടിപ്പോകാതിരിക്കാൻ ജോഗണ്ണ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. അതിനിടയിൽ മത്സ്യത്തിന്റെ മൂർച്ചയുള്ള മൂക്കും വാൾ പോലെയുള്ള മുള്ളമുള്ള ബ്ലാക് മാർലിൻ ഇദ്ദേഹത്തിന്റെ വാരിയെല്ലിൽ ഇടിക്കുകയായിരുന്നു. ഇതോടെ ജോഗണ്ണയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടായതായും കരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയുമായിരുന്നു. തൊഴിലാളികളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച പോലീസ് മത്സ്യത്തിനെതിരെ സെക്ഷൻ 174 പ്രകാരം കേസെടുത്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നടപടിക്രമങ്ങളും വകുപ്പുകളും അനുസരിച്ചാണ് പോലീസ് മത്സ്യത്തിനെതിരെ കേസെടുത്തത്. മത്സ്യത്തിന്റെ ആക്രമണത്തിലാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ ആത്മഹത്യ ചെയ്യുമ്പോഴോ മൃഗങ്ങളുടെ ആക്രമണത്തിലോ യന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴോ ഉണ്ടാകുന്ന മരണങ്ങളിലോ ഒക്കെയാണ് 174-ാം വകുപ്പ് ഉപയോഗിക്കുന്നതെന്ന് അഭിഭാഷകൻ സലീം പറയുന്നു. മൃഗങ്ങൾക്ക് ഉടമയുണ്ടെങ്കിൽ അവർക്കെതിരേയും കേസെടുക്കാവുന്നതാണ്. എന്നാൽ ഇവിടെ അങ്ങിനെ ഇല്ലാത്തതുകൊണ്ടാണ് മത്സ്യത്തിനെതിരേ കേസെടുത്തിരിക്കുന്നത്.
വിമാന യാത്രയ്ക്കിടയിൽ സഹയാത്രികയെ ബലാത്സംഗം ചെയ്ത 40കാരൻ അറസ്റ്റിൽ.ബ്രിട്ടനിലെ ലണ്ടനിലേക്ക് അമേരിക്കയിലെ ന്യൂജഴ്സിയിൽ നിന്നും പോവുകയായിരുന്നു യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ വെച്ചാണ്,
40കാരൻ സഹയാത്രികയെ ബലാത്സംഗം ചെയ്തത്.40കാരൻ ബ്രിട്ടീഷുകാരനാണ് , സഹയാത്രികയും ബ്രിട്ടീഷുകാരി ആണ്.ബിസിനസ് ക്ലാസിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്.ഇരുവരും തമ്മിൽ പരിചയപ്പെടുകയും വിശേഷങ്ങൾ പറയുകയും ചെയ്തിരുന്നു.
രാത്രിയായപ്പോൾ ഇയാൾ സഹയാത്രികയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.ഇരുവരും വെവ്വേറെ ക്യാബിനിൽ ആയിരുന്നു ഉണ്ടായിരുന്നത്.മറ്റു യാത്രികർ ഉറങ്ങുന്ന സമയത്ത് ഇയാൾ യുവതിയുടെ ക്യാബിനിലേക്ക് ഇഴഞ്ഞു ചെന്ന് ബലാൽസംഗം ചെയ്തു എന്നാണ് പരാതി.
യുവതി പോലീസിൽ പറഞ്ഞത് യുവതിക്ക് കുറെയേറെ സ്വകാര്യ പ്രശ്നങ്ങൾ ഉണ്ട് എന്നാണ്.സഹയാത്രികനോട് സംസാരിക്കുന്നതിനിടയിൽ താൻ അല്പം അസ്വസ്ഥത യാണെന്ന് പറഞ്ഞിരുന്നു.ലൈറ്റ് ഓഫ് ചെയ്യും മുമ്പ് ഉറങ്ങാനുള്ള മരുന്നുകൾ കഴിച്ചിരുന്നതിനാൽ താൻ പെട്ടെന്ന് ഉറങ്ങിപ്പോയി എന്ന് യുവതി പറയുന്നു.
ഉറക്കത്തിൽ തന്റെ ശരീരത്തിൽ മറ്റൊരാളുടെ സാന്നിധ്യം മനസ്സിലാക്കിയ യുവതി എഴുന്നേറ്റപ്പോഴേക്കുംസഹയാത്രികൻ തന്നെ അർധ നഗ്നനാക്കി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
യാത്രയിൽ എല്ലാവരും ഉറങ്ങുന്നതിന് നാലും തന്റെ വായ് പൊത്തി പിടിച്ചിരുന്നു.ഞാൻ ബഹളം വെക്കും എന്ന് ഉറപ്പായപ്പോൾ ഇയാൾ തന്നെ പിന്തിരിയുകയും ആയിരുന്നു.ഉടനെതന്നെ യുവതി എഴുന്നേറ്റ് വിമാന ജീവനക്കാരെയും മറ്റു സഹയാത്രികരെയും വിവരമറിയിച്ചു.
തുടർന്ന് വിമാന കമ്പനി പോലീസിന് ഇക്കാര്യം അറിയിക്കുകയും വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ഉടനെ തന്നെ യുവതിയെ ലൈംഗിക അതിക്രമങ്ങൾക്കുള്ള കൗൺസിൽ സെന്ററിലേക്ക് കൊണ്ടുപോയി.
ഇവരിൽനിന്ന് വിശദമായ വിവരം പോലീസ് ചോദിച്ചറിഞ്ഞു.തുടർന്ന് സംഭവത്തിലെ വിശദമായ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.യുവതിയിൽ നിന്ന് സ്വകാര്യതകളോക്കെ മനസ്സിലാക്കിയ സഹയാത്രികൻ രാത്രിയോടെയാണ് യുവതിയെ ബലാൽസംഗം ചെയ്യാൻ നോക്കിയത്.
തിങ്കളാഴ്ച രാവിലെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ മഴവെള്ളം ഒഴുകിപ്പോകുന്ന സ്‌യൂട്ട്‌കേസിനുള്ളിൽ നിന്ന് കണ്ടെടുത്ത അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
തിരുപ്പൂർ-ധാരാപുരം റോഡിൽ വെളിയങ്കാടിന് സമീപത്തെ മഴവെള്ളപ്പാച്ചിലിൽ സ്യൂട്ട്കേസ് കണ്ട വഴിയാത്രക്കാർ നല്ലൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്യൂട്ട്കേസ് കണ്ടെടുത്ത പോലീസ് അതിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴുത്തിൽ ശ്വാസം മുട്ടിച്ച പാടുകൾ കണ്ടെത്തി. യുവതി അതിഥി തൊഴിലാളിയായിരിക്കുമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.സംഭവത്തിൽ നല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
സ്വാമി ശങ്കര ഗിരിഗി എന്ന പേരില്‍ പേരില്‍ കഴിയുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് ചെറിയനാട് സ്വദേശിയും സുകുമാരക്കുറുപ്പിന്റെ ആയല്‍വാസി ആയ ജോണ്‍ കൂടി സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തയ്യാറെടുക്കുകയാണ് ക്രൈം ബ്രാഞ്ച്.
നേരത്തെ പത്തനംതിട്ട സ്വദേശി റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന അവകാശ വാദവുമായി രംഗത്ത് വന്നത്. സംശയം തോന്നിയതിനാല്‍ സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടിലെ ചില സുഹൃത്തുകളോടു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണ് കുറുപ്പിന്റെ അയല്‍വാസി ആയിരുന്ന ജോണിനെ ഈ സന്യാസിയുടെ ചിത്രം കാണിക്കുന്നത്.
2007ല്‍ ആണ് റെന്‍സി ഈ സന്യാസിയെ ആദ്യമായി കാണുന്നത്. അന്ന് റെന്‍സി അവിടെ ഒരു സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുക ആയിരുന്നു. ഈഡന്‍ സദാപുരം ആശ്രമത്തിലായിരുന്നു അന്ന് സ്വാമി ശങ്കര ഗിരിഗിരി താമസിച്ചിരുന്നത്. അറബി, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, തുടങ്ങിയ ഭാഷകള്‍ നന്നായി അറിയാം. താടി നീട്ടി വളര്‍ത്തിയ ഈ സന്യാസിയുടെ വേഷം കാവി മുണ്ടും ജൂബ്ബയും ആയിരുന്നു.
പിന്നീട് കുറുപ്പിന്‍റെ ചിത്രം മഠാധിപതിയെ കാണിച്ചപ്പോള്‍ മലയാളി ആയ സ്വാമിയെപ്പോലെ ഉണ്ടെന്നു പറയുക കൂടി ചെയ്തതോടെ ഈ വിവരം ആലപ്പുഴ പൊലീസിനെ ധരിപ്പിച്ചെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായില്ല.
കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ അടങ്ങിയ ഒരു വിഡിയോയില്‍ ഇതേ സന്യാസിയെ വീണ്ടു കണ്ടതോടെയാണ് റെന്‍സിം വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം റെന്‍സിമിന്റെ മൊഴി രേഖപ്പെടുത്തിയതും തുടര്‍ അന്വേഷണത്തിന് തയ്യാറെടുത്തതും.
സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള കപ്പൽ യാത്രയ്ക്കിടെ കോട്ടയം സ്വദേശിയെ കാണാതായ സംഭവത്തിൽ കപ്പൽ അധികൃതർ കൃത്യമായ വിവരങ്ങൾ നൽകാത്തതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി വലിയിടത്തിറ വീട്ടിൽ പരേതനായ കുരുവിളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൻ ജസ്റ്റിൻ കുരുവിള(30) യെയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു പോകുകയായിരുന്ന സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിൽ നിന്നുമാണ് ജെസ്റ്റിനെ കാണാതായത്. യുവാവിനെ കാണാതായ വിവരം കപ്പൽ കമ്പനി അധികൃതർ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് ജെസ്റ്റിനെ കാണാതായതായി കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചത്. എന്നാൽ പിന്നീട് കൂടുതൽ വിവരങ്ങൾ ഒന്നും കപ്പൽ അധികൃതർ ബന്ധുക്കളുമായി പങ്കുവെയ്ക്കാത്തതാണ് ഇപ്പോൾ സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം വ്യാഴാഴ്ചയോടെ ജസ്റ്റിനായുള്ള തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന കപ്പൽ അധികൃതരുടെ സന്ദേശം മാതാവിനെയും സഹോദരങ്ങളെയും ബന്ധുക്കളെയും തകർക്കുന്നതായിരുന്നു.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കൊടിക്കുന്നിൽ സുരേഷ് എം പി കത്ത് നൽകുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ പാർലമെന്റിൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ 4 വർഷങ്ങളായി സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 31 നു ആണ് കപ്പൽ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു യാത്ര തിരിച്ചത്. കപ്പലിലെ കുക്കായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. ഈ മാസം 23 നാണു കപ്പൽ അമേരിക്കയിൽ എത്തുക. യുവാവിനെ കാണാതായ വിവരം ലഭിച്ചതോടെ സഹോദരൻ സ്റ്റെഫിൻ ജനപ്രതിനിധികളെ വിവരമറിയിക്കുകയായിരുന്നു. ജസ്റ്റിൻ കുരുവിളയെ സംബന്ധിച്ച് അന്വേഷണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ അഭ്യർത്ഥിച്ചു.
ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളോട് ഫോണിൽ സംസാരിച്ചത്. പിന്നീട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോൺ വിളിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ കപ്പൽ കമ്പനി അധികൃതർ ജെസ്റ്റിനെ കാണാനില്ല എന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സഹോദരൻ ഷെഫിനെയാണ് കപ്പൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. ജെസ്റ്റിനെ കാണാതായ സംഭവത്തിൽ സഹോദരൻ സ്റ്റെഫിൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുകയും സംഭവത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ബന്ധപ്പെട്ടു ഉടൻ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
എംഎൽഎ ജോബ് മൈക്കിൾ ജെസ്റ്റിന്റെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിക്കുകയും സർക്കാർ ഇടപെടലുകൾ സംബന്ധിച്ച് അറിയിക്കുകയും ചെയ്തു. വലിയിടത്തിറ വീട്ടിൽ ജസ്റ്റിന്റെ വിളിക്കായി കാത്തിരിക്കുകയാണ് സഹോദരങ്ങളായ ഷെഫിനും ഷിക്കയും. രണ്ടാഴ്ച മുൻപായിരുന്നു ഷെഫിന്റെ വിവാഹം.
വിവാഹത്തിൽ പങ്കെടുക്കാനായില്ലെങ്കിലും അടുത്ത മാസം എത്തുമെന്നാണ് ജസ്റ്റിൻ ബന്ധുക്കളെ അറിയിച്ചിരുന്നത്. വിവരമറിഞ്ഞതുമുതൽ പ്രാർത്ഥനയിലാണ് ജസ്റ്റിന്റെ മാതാവ്. മകന്റെ വരവും കാത്തിരിക്കുകയാണ് മാതാവ് കുഞ്ഞൂഞ്ഞമ്മ. സഹോദരനും കപ്പലിലെ ജോലിക്കാരനാണ്. സഹോദരി ഷിക്ക സൗദിയിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്.
നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ അമ്പലമുക്കിന് സമീപത്തെ ചെടിക്കടയില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊടും കുറ്റവാളി. തമിഴ്‌നാട്ടില്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ രാജേന്ദ്രനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍. കേസില്‍ വിചാരണ തുടങ്ങും മുന്‍പ് ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്.
പേരൂര്‍ക്കടയിലെ ഹോട്ടലില്‍ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്.
തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍. മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷിക്കാനെത്തിയ പോലീസിനെയും ഇരുവരും കൈകാര്യം ചെയ്യും ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ മൂന്നു പോലീസുകാർ ചികിത്സയിലാണ്.
സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയിൽ 65കാരനായ പ്രസാദ് ആണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്.
മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽനിന്ന് 5000 രൂപയടങ്ങിയ പേഴ്സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പോലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ഒൻപതരയോടെ കറുകച്ചാൽ പോലീസ് ബിജുവിന്റെ വീട്ടിലെത്തി.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയിൽ കടിച്ചു. മറ്റുള്ള പോലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കുകയായിരുന്നു. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണുണ്ടായത്. പോലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പോലീസും കേസെടുത്തു.