പെരിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനി ആൻലിയ (25) യുടെ മരണം ദുരൂഹമോ?. ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ ദുരൂഹതകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറയുന്പോഴും മകളുടെ മരണത്തിൽ ദുരൂഹതയുള്ളതായാണ് ആൻലിയയുടെ മാതാപിതാക്കളായ പാറയ്ക്കൽ ഹൈജിനസ്(അജി), ലീലാമ്മ എന്നിവർ പറയുന്നത്. മകളുടെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇവരുടെ ആരോപണം.
ഓമനിച്ചുവളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച മകൾ ഒരു ദിനം തങ്ങളിൽനിന്ന് അകന്നെന്ന വാർത്ത ഞെട്ടലോടെയാണ് ഇവർ കേട്ടത്. തൃശൂർ സ്വദേശിയാണ് മകളുടെ ഭർത്താവ്. ചിലരെ സംശയമുള്ളതായി ഇവർ പോലീസിനെ അറിയിച്ചിരുന്നു. എല്ലാ തെളിവുകളും ഉണ്ടായിട്ടും അന്വേഷണം നടത്തുന്ന ഗുരുവായൂർ പോലീസ് മനപൂർവമായ അലംഭാവം കാട്ടുകയാണെന്ന് ആൻലിയയുടെ മാതാപിതാക്കൾ ഏതാനും ദിവസംമുന്പ് കൊച്ചിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
സംഭവം ഇങ്ങനെ
കഴിഞ്ഞ ഓഗസ്റ്റ് 28നു രാത്രി 10.40ന് നോർത്ത് പറവൂർ വടക്കേക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള പെരിയാർ പുഴയിലാണ് ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. എട്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയായ ആൻലിയ മരിക്കുന്പോൾ എംഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു. ബംഗളൂരുവിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ഭർത്താവ് ഓഗസ്റ്റ് 25നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആൻലിയയെ കൊണ്ടുവിട്ടിരുന്നതായും അന്നുതന്നെ ഭാര്യയെ കാണാനില്ലെന്ന പരാതി ഇയാൾ പോലീസിൽ നൽകിയതായും മാതാപിതാക്കൾ ആരോപിച്ചു.
ആൻലിയയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു. കാണാതായെന്നു പറയുന്ന ദിവസം വൈകുന്നേരം മകളെ വിളിച്ചപ്പോൾ പീഡനം മൂലം ഇവിടെ നിൽക്കാനാകില്ലെന്നും ബംഗളൂരുവിലേക്കു പോകുകയാണെന്നു പറഞ്ഞതായും പിന്നീടു മകളുടെ അഴുകിയ ശരീരമാണു കാണാൻ കഴിഞ്ഞതെന്നുമാണു മാതാപിതാക്കൾ പറയുന്നത്.
മരണശേഷം ലഭിച്ച മകളുടെ ഡയറി, വരച്ച ചിത്രങ്ങൾ, പരിസരവാസികൾ തങ്ങളോടു പറഞ്ഞ കാര്യങ്ങൾ, സഹോദരന്‍ അയച്ച മെസേജുകൾ എന്നിവ പരിശോധിച്ചാൽ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് അമ്മ ലീലാമ്മ പറയുന്നു.
മകളുടെ മരണത്തിനു കാരണക്കാരായവർക്കെതിരേ നടപടി സ്വീകരിക്കുംവരെ പോരാടുമെന്നും നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണു മാതാപിതാക്കളുടെ ആവശ്യം.
പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കൾ മാധ്യമപ്രവർത്തകർക്കായി നൽകിയ കുറിപ്പിനൊപ്പം ചില വിവരങ്ങൾകൂടി ചേർത്തിരുന്നു. അതിലൊന്നാണ് മകൾ പോലീസിൽ നൽകാനെഴുതിയ പരാതി. 17 പേജുകളിലായാണു ആൻലിയ എഴുതിയിട്ടുള്ളത്. ഭർതൃകുടുംബത്തിലെ ഒാരോരുത്തരെയും പൂർണമായിത്തന്നെ വിവരിക്കുന്നു. പരാതി എഴുതിയതല്ലാതെ മകൾ ഇത് പോലീസിനു കൈമാറിയിരുന്നില്ലെന്നു മാതാപിതാക്കൾ പറഞ്ഞു.
ഭർതൃവീട്ടുകാരിൽ ഒരാളൊഴികെ മറ്റുള്ളവർ തനിക്കെതിരായിരുന്നുവെന്നാണു പരാതിയുടെ സാരം. കല്യാണത്തിനു മുന്‍പും അതിനുശേഷവുമുള്ള പൂർണ വിവരങ്ങൾ ഈ പരാതിയിലുണ്ട്. പൂർണ ഗർഭിണിയായിരിക്കുന്പോൾ വിഷമതകൾ അനുഭവിക്കേണ്ടിവന്നതായാണ് ഇതിൽ പറയുന്നത്. മകൾ വരച്ച ഒരു ചിത്രവും ഇവർ കൈമാറി. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഇരിക്കുന്ന ചിത്രമാണിത്. തന്റെ മാനസികാവസ്ഥ മകൾ വരച്ചുകാട്ടുകയായിരുന്നുവെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു. മകളുടെ ദുരൂഹമരണത്തിൽ ബലമായ പല സംശയങ്ങളുമുണ്ട്.
ആൻലിയയെ കാണാതായ ദിവസം അവർ സഹോദരന്‍ അയച്ച വാട്സ്ആപ്പ് സന്ദേശം, സ്വകാര്യ ഡയറി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ പോലീസ് തയാറായിട്ടില്ല. പ്രതികളാരെന്നു ചൂണ്ടിക്കാട്ടിയെങ്കിലും അന്വേഷണം നടക്കുന്നുവെന്നാണു പോലീസുമായി ബന്ധപ്പെടുന്പോൾ അറിയാൻ കഴിയുന്നതെന്നും ആൻലിയയുടെ മാതാപിതാക്കൾ പറയുന്നു.
പോലീസ് പറയുന്നത്
മരണം സംബന്ധിച്ച് ഉൗർജിതമായ അന്വേഷണമാണ് നടത്തിയതെന്നു പോലീസ് അധികൃതർ പറയുന്നു. വിവിധ തരത്തിൽ അന്വേഷിച്ചു. ഫോണ്‍ കോളുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. പലരെയും ചോദ്യം ചെയ്യുകയും പലരിൽനിന്നുമായി മൊഴികൾ ശേഖരിക്കുകയും ചെയ്തു.
ആൻലിയയുടെ മരണത്തിൽ മാതാപിതാക്കൾ ആദ്യം മുതലേ ദുരൂഹത ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണംതന്നെയാണു നടത്തിയതെന്ന് പോലീസ് പറയുന്നു. ഭർത്താവിനെയും മറ്റും ചോദ്യം ചെയ്യുകയും ചെയ്തു. ഇവരുടെ കുടുംബജീവിതവും ആൻലിയയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും പിന്നീട് നടന്ന കാര്യങ്ങളെല്ലാംതന്നെ വിശദമായി അന്വേഷണത്തിന് വിധേയമാക്കി. ഇത് സംബന്ധിച്ചെല്ലാം ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചതുമാണ്. പരിശോധനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ട്രെയിനിൽനിന്നുംവീണ് മരിച്ചതാകാനുള്ള സാധ്യതയാണ് കണ്ടെത്തിയതെന്നും പോലീസ് അധികൃതർ പറയുന്നു.
പെൺകുട്ടികളുടെ ഹോസ്റ്റലിൽ കുളിമുറിയിലടക്കം ഒളിക്യാമറകൾ സ്ഥാപിച്ച സംഭവത്തിൽ ഹോസ്റ്റൽ ഉടമ സമ്പത്ത് രാജിനെ (48) പൊലീസ് അറസ്റ്റ് െചയ്തു. പെൺകുട്ടികളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളുടെ മുറിയിലും കുളിമുറിയിലും ഒളിക്യാമറകൾ പൊലീസ് കണ്ടെടുത്തത്.
ഹോസ്റ്റൽ ആരംഭിച്ചിട്ട് രണ്ട് മാസങ്ങൾ മാത്രമേ ആയിട്ടുളളുവെന്ന് പൊലീസ് പറഞ്ഞു. തില്ലയ് ഗംഗാ നഗറിലെ വനിതാ ഹോസ്റ്റലിൽ മൂന്ന് മുറികളാണ് പെൺകുട്ടികൾക്ക് ഇയാൾ താമസിക്കാൻ നൽകിയിട്ടുളളത്. എഴു പെൺകുട്ടികളായിരുന്നു ഇവിടത്തെ താമസക്കാർ. 20,000 രൂപ അഡ്വാൻസ് ഇനത്തിൽ ഇയാൾ ഈടാക്കിയിരുന്നു. മാസം 5,500 രൂപയായിരുന്നു വാടക.
കുളിമുറിയിലെ സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ നോക്കിയപ്പോൾ സാധിക്കാതെ വന്നതോടെ ഒരു പെൺകുട്ടി നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ഹോസ്റ്റലിലെ പല ഭാഗങ്ങളിലായി ആറു ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.
ബെഡ്റൂമിലെ ബൾബിനുളളിൽനിന്നും രണ്ടു ക്യാമറയും ഹാങ്ങറിൽനിന്നും രണ്ടെണ്ണവും കർട്ടനു പിറകിൽനിന്നും കുളിമുറിയിൽനിന്നും ഓരോന്നു വീതവുമാണ് പൊലീസ് കണ്ടെടുത്തത്.
ക്യാമറ കണ്ടെടുത്തതോടെ ഉടമ സമ്പത്തിനെ സംശയിക്കുന്നതായി പെൺകുട്ടികൾ പൊലീസിനോട് പറയുകയും ചെയ്തു. പല തവണ അറ്റകുറ്റപണിക്കെന്നു പറഞ്ഞ് ഇയാൾ ഹോസ്റ്റൽ സന്ദർശിച്ചിരുന്നതായി പെൺകുട്ടികൾ പറഞ്ഞു. ശരിയായ കാഴ്ച ലഭിക്കുന്നതു വരെ ഇയാൾ പല ക്യാമറകൾ മാറ്റി മാറ്റി സ്ഥാപിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതു വരെ യാതൊന്നും റെക്കോർഡ് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഐടി ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
കോലഞ്ചേരി∙ മുളവുകാട് രാമൻതുരുത്തിലെ കായലിൽ കണ്ടെത്തിയ മൃതദേഹം തിരുവാണിയൂർ മാങ്കുളത്തിൽ ഷാജിയുടെ മകൾ ജീമോളുടേതാണെന്നു (26) തിരിച്ചറിഞ്ഞു. പിറവം പാലച്ചുവട് തുരുത്തേൽ അമൽ മനോഹറിന്റെ ഭാര്യയാണ്. തിങ്കൾ രാത്രിയാണു മൃതദേഹം കണ്ടെത്തിയത്.
ബ്യൂട്ടീഷനായി ജോലി ചെയ്‍തിരുന്ന ജീമോളെ കഴിഞ്ഞ 24 മുതൽ കാണാതായിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. വീട്ടുകാരുടെ പരാതിയെ തുടർന്നു പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. കാണാതായതു മുതൽ മിക്കപ്പോഴും ഇവരുടെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു.
ഫോൺ പ്രവർത്തിപ്പിച്ച അവസരങ്ങളിൽ ആദ്യം എറണാകുളം നോർത്ത് റെയിൽവേ സ്‍റ്റേഷനിലും പിന്നീട് സൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളിലും ടവർ ലൊക്കേഷൻ ലഭിച്ചു. ഒടുവിൽ ഞായറാഴ്‍ച വല്ലാർപാടത്താണു ഫോൺ പ്രവർത്തിച്ചത്.
മൃതദേഹം ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്‍റ്റ് നടത്തും. വൈകിട്ടു 3.30നു ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ സംസ്‍കാരം നടത്തും.
ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി.ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തൽ. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും.
മാഞ്ചസ്റ്ററില്‍ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്.
സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരൻ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.
മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വർഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോൾ ഭാര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലാവുകയായിരുന്നു.
ജസീക്കയുടെ മരണത്തിനു ശേഷം രണ്ടു ദശലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി കൂട്ടുകാരനൊപ്പം ഓസ്‌ട്രേലിയയിലേക്കു കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതിയെന്നു കോടതി കണ്ടെത്തി.
സ്വവര്‍ഗാനുരാഗികളുടെ സൈറ്റായ ‘ഗ്രിന്‍ഡറി’ലൂടെയാണ് മിതേഷ്, ഡോ. അമിത് പട്ടേല്‍ എന്ന സുഹൃത്തിനെ കണ്ടെത്തിയത്. ഇവര്‍ തമ്മിലുള്ള ബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാനുള്ള വഴികള്‍ തേടി.
‘ഭാര്യയെ കൊല്ലണം’, ‘ഇന്‍സുലിന്‍ അമിതഡോസ്’, ‘ഭാര്യയെ കൊല്ലാനുള്ള വഴികള്‍’, ‘യുകെയിലെ വാടകക്കൊലയാളി’ തുടങ്ങി നിരവധി കാര്യങ്ങളാണു പിന്നീട് മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതെന്നു അന്വേഷണ സംഘം കണ്ടെത്തി.
‘അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു’വെന്ന് മിതേഷ് 2015 ജൂലൈയില്‍ തന്നെ ഡോ. അമിതിനോടു പറഞ്ഞിരുന്നു. വീട്ടില്‍ ജസീക്കയെ കെട്ടിയിട്ട ശേഷം ഇന്‍സുലിൻ അമിതമായി കുത്തിവച്ചു. പിന്നീട് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു ലഭിച്ച പ്ലാസ്റ്റിക് കൂട് അവരുടെ കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.
സ്വവര്‍ഗാനുരാഗിയായ മിതേഷ് ‘പ്രിന്‍സ്’ എന്ന അപരനാമത്തിലാണ് ആപ്പുകള്‍ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നത്. ഫാര്‍മസിയില്‍ ഭാര്യയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തില്‍ തന്നെ ഇയാള്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. മിതേഷിന്റെ വഴിവിട്ട ബന്ധങ്ങള്‍ ജീവനക്കാര്‍ക്കു പലര്‍ക്കും അറിയാമായിരുന്നുവെന്നു ജൂറി പറഞ്ഞു.
മീന്‍ വില്‍പനക്കാരനായ മധ്യവയസ്‌കനെ ഇടുക്കിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. അറുപത്തെട്ടുകാരനായ അടിമാലി വാളറ സ്വദേശി എം. മക്കാറിനെയാണ് മര്‍ദ്ദിച്ചത്. മക്കാറിനെ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു.
റിസോര്‍ട്ടിലേക്ക് മീന്‍ നല്‍കിയതിന്റെ ബാക്കി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ചംഗസംഘം മര്‍ദ്ദിച്ചത്. മീനുമായി വരുന്ന വഴിക്ക് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. റോഡിലിട്ട് ചവിട്ടുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോതമം?ഗലം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. പൊലീസിനെ അറിയിച്ചാല്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസിനെ അറിയിക്കുമെന്ന് മക്കാറിനെ മര്‍ദ്ദകസംഘം ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് പത്താം മൈല്‍ ഇരുമ്പുപാലം മേഖലകളില്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. ഓട്ടോയും ടാക്‌സിയും പണിമുടക്കിയും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മാങ്കുളത്ത് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ബലാത്സംഗത്തിനിരയായ പതിനാറുകാരി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. അയൽവാസിയും ഇയാളുടെ പതിനഞ്ചുകാരനായ മകനും ചേർന്നും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഏഴുമാസം ഗർഭിണി ആയിരുന്നു പെൺകുട്ടി. ഹൈദരാബാദിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. വ്യാഴാഴ്ച പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോഴാണ് ക്രൂര പീഡനം പുറത്ത് അറിഞ്ഞത്.
ദിവസക്കൂലിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ക്ലാസിൽ നിന്നും തിരികെയെത്തുന്ന പെൺകുട്ടി തനിച്ചായിരുന്നു. പിന്നീട് ക്ലാസ് കഴിയുന്നതോടെ പെൺകുട്ടിയും വലയലിൽ മാതാപിതാക്കളെ സഹായിക്കാൻ ജോലി ചെയ്യാൻ ആരംഭിച്ചു. അയൽവാസിയായ ഓട്ടോ ഡ്രൈവർ ബി സ്രീനു എന്നയാളായിരുന്നു പെൺകുട്ടിയെ ഓട്ടോയിൽ വയലിൽ കൊണ്ടു വിട്ടിരുന്നത്.
സ്രീനു പെൺകുട്ടിയെ വലയിൽ വീഴ്ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. സ്രീനുവിന്റെ പതിനഞ്ചുകാരനായ മകനും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചു. പീഡിപ്പിച്ചെന്ന് മനസിലായതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ സ്രീനുവിന്റെ വീട്ടിൽ എത്തിയെങ്കിലും 5000 രൂപ നൽകി ഗർഭഛിത്രം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ജീവൻ തന്നെ അപകടത്തിൽ ആകുമെന്ന് അറിയിച്ച് ഡോക്ടർമാർ പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന്് മടക്കി അയച്ചു.
വീണ്ടും പെൺകുട്ടിയുമായി സ്രീനുവിന്റ വീട്ടിൽ എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി. മാതാപിതാക്കളെ കായികമായി കൈകാര്യം ചെയ്യാനും മുതിർന്നതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായി. വെളളിയാഴ്ചയാണ് പെൺകുട്ടി കീടനാശിനി കുടിച്ചത്. പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിയുടെ വീടിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ െചയ്തു
പാലക്കാട്: ഒമ്പതു വയസുകാരന്‍ സഹോദരന്റെ കുത്തേറ്റ് മരിച്ചു. പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊപ്പത്താണ് സംഭവം. നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. സഹോദരനായ നബീല്‍ ഇബ്രാഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്ച
ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഇബ്രാഹിമിനെ നബീല്‍ കുത്തുകയായിരുന്നു. ഇളയ സഹോദരന്‍, ഏഴു വയസുകാരനായ അഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മാതാപിതാക്കളുമായി വഴക്കിടുന്നതിനിടയില്‍ നബീല്‍ കുട്ടികളെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ നബീല്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. മുഹമ്മദിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തേറ്റ കുട്ടിയെ രാത്രി പന്ത്രണ്ടരയോടെ നടക്കാവ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി വീട്ടില്‍ വച്ചു തന്നെ മരണപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം പെട്ടെന്ന് തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പത്തനംതിട്ട: പത്തനംതിട്ടയിലെ മഞ്ഞണിക്കരയില്‍ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഇവരുടെ ബന്ധുവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മോചദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പെരുമ്ബാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ്.
കുട്ടിയെ കണ്ടെത്തി പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് സൂചന. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു
ഉത്തര കേരളത്തെയാകെ ഞെട്ടിച്ചാണ് ഗുഹയില്‍ യുവാവിന്‍റെ ദാരുണമരണം. കാസര്‍കോട് ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവാണ് മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.
കാസര്‍കോടിന്‍റെ അതിര്‍ത്തിയില്‍ തുളുനാട്ടില്‍ ഇത്തരം ഗുഹകള്‍ പതിവാണ്. കടുത്ത ജലക്ഷാമത്തെ അതിജയിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മണ്‍തിട്ടകളിലാണ് ഉറവ തേടി ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കുക. ഒരു മെഴുകുതിരി കത്തിച്ച് തുരന്നുതുരന്നു പോകുന്ന പതിവ്. ഒടുവില്‍ വെളിച്ചം കെട്ടുപോകുമ്പോള്‍ കുഴിക്കുന്നത് നിര്‍ത്തും. അതുവരെയേ ഓക്സിജന്‍ കിട്ടൂ എന്നതിനാലാണ് ഇത്. ഒരാള്‍ക്ക് മാത്രം സഞ്ചിക്കാന്‍ കഴിയുന്ന തുരങ്കമാണിത്.
ഭൂമിയുടെ ഞെരമ്പുകള്‍ കണ്ടെത്തി ഉറവകള്‍ തുറന്നുവിടുകയാണ് ഈ ഗുഹാദൗത്യങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ആ ഗുഹയാണ് നാടിനെയാകെ ഞെട്ടിച്ച മരണത്തിലേക്കും നീണ്ടിരിക്കുന്നത്. ഒരു മുള്ളന്‍ പന്നി കയറിപ്പോയെന്ന് ആരോ പറഞ്ഞത് കേട്ടാണ് ഇവര്‍ പിന്നാലെ കയറാന്‍ തീരുമാനിച്ചത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ ഏറെ പണിപ്പെട്ടാണ് അഗിനിശമസേനാംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്.
ഇന്നലെ രാത്രിയാണ് വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രമേശും അയല്‍വാസികളായ നാലുപേരുംഎത്തിയത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരെ പുറത്ത് കാവല്‍ നിര്‍ത്തി രമേശ് അകത്തുകയറി. ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടർന്ന് തുരങ്കത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ച് രക്ഷാപ്രവർത്തനം തുടർന്നു. കയറുപയോഗിച്ച് 4 സേനാംഗങ്ങൾ അകത്തേക്കു കടന്നെങ്കിലും 3 പേർക്കു മാത്രമേ മുന്നോട്ട് പോകാൻ കഴിഞ്ഞുള്ളൂ. ആദ്യം നിവർന്നു നടക്കാൻ കഴിഞ്ഞെങ്കിലും 10 മീറ്റർ കഴിഞ്ഞപ്പോൾ കുനിയേണ്ടി വന്നു. പിന്നെയും 10 മീറ്റർ കഴിഞ്ഞപ്പോൾ ഇരിക്കേണ്ടി വന്നു. പിന്നെ നിരങ്ങിയും ഇഴഞ്ഞും സേനാംഗങ്ങൾ രാത്രി തന്നെ മൃതദേഹത്തിന്റെ അടുത്തെത്തി.
![]()
കയർ അരയിൽ കെട്ടി മൃതശരീരം വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽപൂണ്ടു കിടന്നതിനാൽ സാധിച്ചില്ല. ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചതോടെ മൃതദേഹംം രാവിലെ പുറത്തെടുക്കാമെന്ന ധാരണയിൽ അർധരാത്രി എല്ലാവരും മടങ്ങി. തുരങ്കങ്ങളെക്കുറിച്ചറിയുന്ന തൊഴിലാളികളെയും സഹായത്തിനു കൂട്ടിയാണ് രാവിലെ ദൗത്യം തുടങ്ങിയത്. ഇവരുടെ നിർദേശമനുസരിച്ചു അടിഭാഗം കുഴിച്ച് അകത്തേക്കു നടന്നുപോകാൻ കഴിയുന്നത്ര മണ്ണെടുത്തു.
കുഴിച്ചെടുത്ത മണ്ണ് പുർണമായും പുറത്തേക്ക് നീക്കം ചെയ്തതോടെ കുനിഞ്ഞെങ്കിലും അകത്തേക്കുപോകാമെന്ന അവസ്ഥയായി. വായു ലഭിക്കുന്നതിനുള്ള യന്ത്രം(ബ്രീത്തിങ് അപ്പാരറ്റസ്)തുരങ്കത്തിനുള്ളിൽ കൊണ്ടുപോകാൻ കഴിയാത്തത് തിരിച്ചടിയായി.ഓരോ 10 മിനിട്ടിലും ഓക്സിജൻ സിലിണ്ടർ തുറന്ന് വിട്ടാണ് ശ്വസിച്ചത്.

അപ്പോഴും വെല്ലുവിളിയായി മുള്ളൻപന്നി അകത്തുണ്ടായിരുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന മുള്ളൻപന്നി അക്രമിച്ചാൽ സഹിക്കുകയല്ലാതെ തിരിയാൻ പോലും സ്ഥലമില്ലാത്ത തുരങ്കത്തിൽ മറ്റൊന്നിനും കഴിയുമായിരുന്നില്ല.
സ്റ്റേഷൻ ഓഫിസർ പി.വി.പ്രകാശ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ അജി കുമാർ ബാബു,ഫയർമാന്മാരായ പി.കെ.ബാബുരാജൻ, സി.എച്ച്.രാഹുൽ, ഐ.എം.രഞ്‌ജിത്ത്, അഖിൽ.എസ്.കൃഷ്ണ,കെ,സതീഷ്, എ.വി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
സമീപകാലത്ത് അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷയത്തിലാണ് തമിഴ് നടി റിയമിക്ക ആത്മഹത്യ ചെയ്തതെന്ന് സൂചന. സജോ സുന്ദർ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പ്രചാരണം നിഷേധിച്ച് സംവിധായകൻ രംഗത്തെത്തി.
പോൺ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതിൽ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം ഇപ്പോൾ ശക്തമായിരിക്കുകയാണ്.
എന്നാൽ പ്രചാരണങ്ങളെ തള്ളി സംവിധായകൻ സജോ സുന്ദർ രംഗത്തെത്തി. സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു. റിയാമിക്കയുടെ മരണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
ബുധനാഴ്ച സഹോദരന്റെ ഫ്ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുമുണ്ടായ വഴക്കിനെത്തുടർന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയം പൊലീസിനുണ്ട്. ആറ് മാസത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അടുത്തിടെ റിയ ഒരുപാട് മാനസിക സംഘര്‍ഷങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബവും വെളിപ്പെടുത്തിയിരുന്നു.