മൃതദേഹത്തോട് അനാദരവ് കാട്ടിയ ബസ് കണ്ടക്ടറുടെ നടപടി വിവാദമാകുന്നു.
ബസ് യാത്രയ്ക്കിടെ മരിച്ച യാത്രക്കാരന്റെ മൃതദേഹം പെരുവഴിയില്‍ ഉപേക്ഷിച്ച് ബസ് അധികൃതര്‍ സ്ഥലം വിട്ടു. ബംഗളൂരുവില്‍ നിന്ന് തിരുക്കോവിലൂര്‍ക്ക് പോയിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മൃതദേഹം സഹയാത്രികനൊപ്പം നടുറോഡില്‍ ഇറക്കി ബസ് യാത്ര തുടര്‍ന്നു.
ബംഗളൂരുവില്‍ നിന്നാണ് തൊഴിലാളികളായ ഇരുവരും ബസില്‍ കയറിയത്. തിരുക്കോവിലൂര്‍ക്ക് രണ്ടു പേരും ടിക്കറ്റെടുത്തു. എന്നാല്‍ യാത്രയ്ക്കിടെ തൊഴിലാളികളിലൊരാള്‍ മരിച്ചു. വിവരം അറിഞ്ഞ കണ്ടക്ടര്‍ സഹയാത്രികനോട് മൃതദേഹം ബസില്‍ നിന്ന് ഇറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന തൊഴിലാളിയയും ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു.
കൃഷ്ണഗിരിയ്ക്കടുത്താണ് മൃതദേഹം ഇറക്കി ബസ് യാത്ര തുടര്‍ന്നത്. ടിക്കറ്റിന്റെ പണം തിരികെ പോലും നല്‍കാതെയാണ് കണ്ടക്ടറും െ്രെഡവറും സ്ഥലം വിട്ടത്. റോഡില്‍ മൃതദേഹവുമായി ഇരിക്കുന്ന തൊഴിലാളിയെ കണ്ട് വിവരം അന്വേഷിച്ച നാട്ടുകാരാണ് ഒടുവില്‍ സഹായത്തിനെത്തിയത്. മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
ടൂറിസ്റ്റ് വിസലെത്തിയ വിദേശികളെ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യത്യസ്ത സംഭവങ്ങളില്‍ തിരുവനന്തപുരം കോവളത്തും ചെന്നൈയിലുമാണ് വിദേശികളെ മരിച്ച നിലയില്‍ കണ്ടത്. ബ്രിട്ടീഷ് പൗരനായ ഇയാന്‍ കിറ്റിലിനെ(67) ആണ് കോവളത്ത് മരിച്ച നിലയില്‍ കണ്ടത്. ഫിന്‍ലന്‍ഡുകാരിയായ ഹിലിയ എമില (22) എന്ന യുവതിയെ ആണ് ചെന്നൈയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
കോവളം സന്ദര്‍ശനത്തിന് ഭാര്യ കാര്‍ട്ടിന്‍ ഫിലിസുമായി ജനുവരി ഏഴിന് എത്തിയതാണ് ഇയാന്‍ കിറ്റില്‍. ഇന്ന് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘവും ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പതിനഞ്ചാം തീയതി മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഹിമാലയ റസിഡന്‍സി ഹോട്ടലിലാണ് ഫിന്നിഷ് യുവതിയായ ഹിലിയ എമിലയെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരം പരുഷസുഹൃത്ത് അലക്‌സി ജോയല്‍ സാന്റെറിനൊപ്പമാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. രാവിലെ യുവതിയെ അബോധാവസ്ഥയില്‍ കണ്ട സുഹൃത്ത് വിവരമനുസരിച്ചതനുസരിച്ച് പൊലീസ് എത്തി പരോശധിച്ചപ്പോഴാണ് യുവതി മരിച്ചതായി കണ്ടത്.
അമിതതോതില്‍ മയക്കുമരുന്നും മദ്യവും ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുവതിക്കൊപ്പമുണ്ടായിരുന്ന അലക്‌സിയെ ചോദ്യം ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
ന്യൂഡല്‍ഹി: മൂന്ന് കോടി 21 ലക്ഷം രൂപ വിലവരുന്ന യു.എസ് ഡോളര്‍ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റിലായി. ഡിആര്‍ഐ ആണ് 4,80,200 യു.എസ് ഡോളര്‍ കടത്തിയതിന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഹോങ്കോങ്ങിലേക്കുള്ള വിമാനത്തില്‍ പോകാനിരിക്കെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പേപ്പര്‍ ഫോയിലിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. അമിത് മല്‍ഹോത്ര എന്ന ഏജന്റ് മുഖേനയാണ് നോട്ടുകള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
വിദേശ കറന്‍സി കടത്തുന്നതിന് ഇയാള്‍ വിമാന ജീവനക്കാരെ സ്ഥിരമായി ഉപയോഗിച്ചുവന്നിരുന്നതായാണ് ഡിആര്‍ഐക്ക് ലഭിച്ചിരിക്കുന്ന സൂചന. ഡല്‍ഹിയിലെ എയര്‍ഹോസ്റ്റസുമാര്‍ മുഖേന വിദേശത്ത് ഇങ്ങനെ പണം എത്തിച്ചിരുന്നതായാണ് വിവരം. ഈ പണം ഉപയോഗിച്ച് വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങി തിരികെ ഇന്ത്യയിലേക്ക് കടത്തുക-ഈ തട്ടിപ്പിന്റെ വന്‍ ശൃംഖലയെ കുറിച്ചാണ് ഡിആര്‍ഐക്ക് ഈ അറസ്റ്റില്‍ നിന്ന് സൂചന കിട്ടിയിരിക്കുന്നത്.
ആറ് മാസം മുമ്പ് ജെറ്റ് എയര്‍വേസില്‍ നടത്തിയ യാത്രയ്ക്കിടെയാണ് ഇപ്പോള്‍ അറസ്റ്റിലായ ജീവനക്കാരിയെ മല്‍ഹോത്ര പരിചയപ്പെടുന്നത്. സമാനമായ രീതിയില്‍ ഈ തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അമിത് മല്‍ഹോത്രയേയും പിന്നീട് ഡിആര്‍ഐ അറസ്റ്റ് ചെയ്ത
കൊച്ചിയെ ഞെട്ടിച്ച വീപ്പയിലെ അസ്ഥികൂടം ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റേതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കുമ്പളത്തുനിന്ന് കോണ്‍ഗ്രീറ്റ് നിറച്ച വീപ്പയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2016 ഡിസംബറിന് മുന്‍പ് നടന്നതാണ് കൊലപാതകം.
ഈ കേസിന് രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ നടന്ന ജുങ്കോ ഫുറുത കൊലപാതക
കേസുമായി സാമ്യം. അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമായിരുന്ന ജുങ്കോ ഫുറുത എന്ന പെണ്‍കുട്ടിയുടെ കൊലപാതകം. ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലന്‍ വരുന്ന വീപ്പക്കുറ്റിയിലാണ് ജുങ്കോ ഫുറൂതയുടെ മൃതദേഹം അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്റ് ട്രക്കിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്താണ് ജുങ്കോ ഫുറൂത കേസ്?
44ദിവസം നീണ്ട അതിക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനുമൊടുവിലാണ് 1989 നവംബര്‍ 22ന് ജുങ്കോ ഫുറുത എന്ന പതിനാറുകാരി കൊല്ലപ്പെടുന്നത്. ജപ്പാനിലെ മിസാതോ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിലാണ് ജുങ്കോ ഫുറൂതയുടെ വിദ്യാഭ്യാസം. മദ്യപിക്കുകയോ പുകവലിക്കുകയോ ലഹരിവസ്തുകള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത ജുങ്കോ ഫുറുത തലതെറിച്ച സഹപാഠികളില്‍ അസൂയ ജനിപ്പിച്ചിരുന്നു. സ്കൂളില്‍ വച്ച് ഹിരോഷി മിയാനോ എന്ന വിദ്യാര്‍ഥിയ്ക്ക് ജുങ്കോ ഫുറൂതയോട് താൽപര്യമുണ്ടായി. ഈ താൽപര്യം ജുങ്കോ ഫുറൂത നിരസിച്ചതാണ് പിന്നീട് ലോകം കണ്ട ഏറ്റവും പൈശാചികമായ കുറ്റകൃത്യങ്ങൾക്ക് ഒന്നിന് വഴിയൊരുക്കിയത്.
1988 നവംബര്‍ 25ന് ഹിരോഷി മിയാനോ അടക്കം വരുന്ന നാല് ചെറുപ്പക്കാര്‍ ജുങ്കോ ഫുറൂതയെ തട്ടിക്കൊണ്ടുപോയി. അവരിൽ ഒരാളുടെ രക്ഷിതാവിന്രെ പേരിലുളള വീട്ടിലേയ്ക്കാണ് തട്ടിക്കൊണ്ടുപോയത്. ടോക്യോയിലെ അഡാച്ചിയിലായിരുന്നു ആ വീട്.
തട്ടിക്കൊണ്ടുപോയ ശേഷം അവര്‍ ജുങ്കോ ഫുറുതയെക്കൊണ്ട് അവളുടെ രക്ഷിതാക്കളെ വിളിപ്പിക്കുന്നു. താന്‍ അപകടത്തിലല്ലെന്നും നാടുവിട്ട് തന്‍റെ സുഹൃത്തുക്കളുടെ കൂടെ താമസിക്കാന്‍ പോവുകയുമാണ് എന്നായിരുന്നു ജുങ്കോ ഫുറുത അവസാനമായി രക്ഷിതാക്കളെ അറിയിച്ചത്. പിന്നീടുള്ള 44 ദിവസം നേരിടേണ്ടി വരുന്ന നരകതുല്യമായ യാതനകളെക്കുറിച്ച് അപ്പോള്‍ അവള്‍ക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല.
ഈ നാല്‍പ്പത്തിനാല് ദിവസങ്ങളില്‍ മിക്കവാറും സമയം അവര്‍ ജുങ്കോ ഫുറുതയെ നഗ്നമായി നിര്‍ത്തി. തോന്നുന്ന സമയങ്ങളിലൊക്കെ അവളെ ക്രൂരമായി ബലാൽസംഗം ചെയ്തു. ജാപ്പനീസ് മാഫിയയായ യകൂസകള്‍ അടക്കം വരുന്ന അഞ്ഞൂറോളം പേര്‍ അവളെ ഈ കാലയളവില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അനുമാനം. ചില ദിവസങ്ങളില്‍ പന്ത്രണ്ട് പുരുഷന്മാര്‍ വരെ അവരെ ലൈംഗികമായി പീഢിപ്പിച്ചു.
ഇതിനൊക്കെ പുറമേ കടുത്ത ശാരീരിക പീഡനങ്ങളിലൂടെയും മര്‍ദ്ദനങ്ങളിലൂടെയും ജുങ്കോ ഫുറുതയ്ക്ക് കടന്നുപോകേണ്ടി വന്നു. ഗോള്‍ഫ് സ്റ്റിക് ഉപയോഗിച്ചുള്ള മര്‍ദ്ദനം മുതല്‍ ഗുഹ്യ ഭാഗങ്ങളില്‍ ബോട്ടിലുകളും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള പ്രയോഗങ്ങളിലൂടെയും അവള്‍ക്ക് കടന്നുപോകേണ്ടിവന്നു.
ഇതേ കാലയളവില്‍ അവള്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ കൊടുത്തില്ല എന്ന് മാത്രമല്ല പലപ്പോഴും പാറ്റയെ തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു, അവളുടെ ശരീരത്തില്‍ തീക്കൊള്ളികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു, വീടിന്‍റെ മച്ചില്‍ തലതിരിച്ച് കെട്ടിയിട്ട അവളെ ബോക്സിങ് ബാഗാക്കി, മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തി, ലൈറ്റര്‍ ഉപയോഗിച്ചും മെഴുകുരുക്കിയൊലിച്ചും കണ്‍പോളകല്‍ കരിച്ചു കളഞ്ഞു. തുന്നല്‍ സൂചികൊണ്ട് ശരീരത്തില്‍ തുളയിട്ടു, സിഗരറ്റുകളും ലൈറ്ററുകളും വച്ച് ശരീരം പൊള്ളിച്ചു. ഇങ്ങനെ അതിക്രൂരമായ പീഡനങ്ങളിലൂടെയാണ് ജുങ്കോ ഫുറുതയ്ക്ക് മരണത്തിന് മുന്‍പ് കടന്നുപോകേണ്ടി വന്നത്.
മര്‍ദ്ദനങ്ങള്‍ അവളുടെ ശ്വാസപ്രക്രിയയെ താറുമാറാക്കി. മൂക്കിലൂടെ ശ്വസിക്കാനാകാത്ത അവളുടെ രക്തയോട്ടം നിലച്ചു തുടങ്ങി. തകരാറിലായ അവളുടെ ആന്തരിക അവയവങ്ങള്‍ ഭക്ഷണവും വെള്ളവും എടുക്കാതായി. ഇത് കുടിക്കുന്ന വെള്ളത്തെ അതുപോലെ തന്നെ പുറംതള്ളുകയും അവളിലവസാനിച്ച ജലാംശത്തെക്കൂടി ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ അവളുടെ അവസ്ഥ പീഡകരെ കൂടുതല്‍ ദേഹോപദ്രവങ്ങൾ ഏൽപ്പിക്കുന്നതിലേയ്ക്ക് മാത്രമാണ് നയിച്ചത്. മുപ്പത് ദിവസമാകുമ്പോഴേയ്ക്കും ജുങ്കോ ഫുറൂതയ്ക്ക് മലമൂത്ര വിസര്‍ജനം പോലും അപ്രാപ്യമായ കാര്യമായി. തന്‍റെ ചുറ്റും ഉള്ള നരകത്തിലേ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ജുങ്കോ ഫുറുതയുടെ ശ്രവണശക്തി ഇല്ലാതാവുകയും മസ്തിഷ്കം ചുരുങ്ങിപ്പോവുകയും ചെയ്തു. അവള്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
44 ദിവസം നീണ്ടുനിന്ന പീഡനത്തിനിടയില്‍ തന്നെ കൊന്നുകളഞ്ഞുകൂടെ എന്ന് ജുങ്കോ ഫുറുത പലകുറി ആവര്‍ത്തിച്ചു കേണുവെങ്കിലും അവരതിന് തയ്യാറായില്ല. പകരം അവര്‍ അവരെ വെല്ലുവിളിക്കുകയാണ് ചെയ്തത്. മാജോങ് എന്നറിയപ്പെടുന്ന ഒരു ചീട്ടുകളിയില്‍ പങ്കെടുക്കാന്‍ !
കളിയില്‍ ജുങ്കോ ഫുറുത വിജയിച്ചു, മരണത്തിലും എന്ന് പറയേണ്ടി വരും. അവളുടെ വിജയത്തില്‍ കുപിതരായ പീഡകര്‍ ലോഹത്തിന്‍റെ വയര്‍ കൊണ്ട് അവളെ തുടരെ തുടരെ മര്‍ദ്ദിച്ചു, കാലിലും കൈയിലും മുഖത്തും വയറിലുമായി എണ്ണയൊഴിച്ച് തീക്കൊളുത്തി. തൊട്ടടുത്ത ദിവസം ക്രൂരമായ പീഡനത്തില്‍ നിന്നും മരണം അവള്‍ക്ക് മുക്തി നല്‍കി.
കൊലപാതകത്തിന്‍റെ ചുരുളഴിയുമ്പോള്‍
ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലൻ വരുന്ന വീപ്പക്കുറ്റിയിലാണ് ജുങ്കോ ഫുറൂതയുടെ മൃതദേഹം അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്‍റ് ട്രക്കിലേയ്ക്ക് (സിമന്ര് മിക്സ് ചെയ്യുന്ന യന്ത്രം ഘടിപ്പിച്ച വാഹനം) നിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ഒരു മൃതദേഹം ഒളിപ്പിക്കാനും നശിപ്പിക്കാനും എളുപ്പം അത് കാണാത്ത വിധം പരസ്യമായി തന്നെ വയ്ക്കുകയാകും എന്നൊരു വികല ബുദ്ധിയായിരുന്നു കൊലപാതകികള്‍ക്ക് തോന്നിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ വിരലടയാള വിദഗ്‌ധരുടെ സഹായത്തോടെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമില്ലാത്ത ഒരാളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞു. അയാളിലൂടെ കൊലപാതകത്തിന്‍റെ കണ്ണികളെ ബന്ധിപ്പിച്ച പൊലീസുകാര്‍ ഒരു മാസത്തിനകം തന്നെ കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തു.
കുമ്പളത്ത് കണ്ടെത്തിയ മൃതദേഹവുമായുള്ള സാമ്യം
ജുങ്കോ ഫുറുതയുടെ മൃതദേഹം ഒളിപ്പിച്ച അതേ വിധത്തിലാണ് കുമ്പളത്ത് നിന്നും കേരള പൊലീസിന് ലഭിച്ച മൃതദേഹവും അടക്കം ചെയ്തത്. ഇവിടെ വീപ്പയുടെ അകത്ത് കോൺക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകൾ വശത്തും കോൺക്രീറ്റ് ഒഴിച്ച് മൂടുകയായിരുന്നു. എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. തലകീഴായി നിർത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോൺക്രീറ്റ് നിറച്ചപ്പോൾ അസ്ഥികൾ ഒടിഞ്ഞുമടങ്ങിയിട്ടുണ്ട്. കോണ്‍ക്രീറ്റിന്‍റെ കനത്തില്‍ അസ്ഥികള്‍ മടങ്ങണം എങ്കില്‍ എത്രകാലം പഴക്കമുള്ള മൃതദേഹം ആണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ക്ക് അനുമാനിക്കാനാകും.
കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേർന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുൻപ് മൽസ്യത്തൊഴിലാളികളാണ് കായലിൽ നിന്ന് വീപ്പ കണ്ടെത്തി കരയിലേയ്ക്ക് കൊണ്ടുവന്നത്. ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ അത് അവർ കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മൽസ്യബന്ധനത്തിന് എത്തിയ തൊഴിലാളികൾ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സംശയം ആരംഭിക്കുന്നത്. മൃതദേഹത്തിൽ ഫോറൻസിക് വിഭാഗം നടത്തിയ വിശദമായ പരിശോധനയിൽ വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്താനായിട്ടുണ്ട്. ഇതിന് പുറമേ 1600 രൂപയും കണ്ടെത്തി. നിരോധിച്ച 500 രൂപയുടെ മൂന്ന് നോട്ടുകളും ഒരു 100 ന്റെ നോട്ടുമാണ് കണ്ടെത്തിയത്. “കൊലപാതകം 2016 ഡിസംബറിന് മുൻപ് നടന്നതാകാനാണ് സാധ്യത എന്നും അതിന് ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പഴക്കം ഉണ്ടായേക്കാം എന്നും പൊലീസ് പറഞ്ഞു.
കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജില്‍ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടന്നിട്ടുണ്ട്. ഡിഎൻഎ പരിശോധന കഴിഞ്ഞാല്‍ മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് കണ്ടെത്താൻ സാധിക്കും. മൃതദേഹത്തിലെ തലയോട്ടിയിൽ നിന്ന് മുടിനാരുകൾ കണ്ടെത്തി. ഇത് പുരുഷന്റേതിന് സമാനമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വസ്ത്രത്തിന്റെ അവശിഷ്ടം സ്ത്രീയുടേതാണോയെന്നും സംശയവും നിലനില്‍ക്കുന്നു. മുടി ബോബ് ചെയ്ത പെൺകുട്ടിയുടേതാകാനും സാധ്യതയുള്ളതിനാൽ ഫോറൻസിക് പരിശോധനയും ഡിഎൻഎ പരിശോധനയും കഴിഞ്ഞ് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. പനങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ജപ്പാനിലെ ജുങ്കോ ഫുറുത കേസുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പറയാനാകില്ല. നടന്നിട്ടുള്ളതായ ക്രിമിനല്‍ സംഭവങ്ങളില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ടുകൊണ്ട് സമാനമായ കൃത്യങ്ങള്‍ ആവര്‍ത്തിച്ച സംഭവങ്ങള്‍ അനവധിയാണ്. ജുങ്കോ ഫുറുത കേസിന് സമാനമായ രീതിയിലാണ് ഇവിടേയും മൃതദേഹം നശിപ്പിക്കാന്‍ ശ്രമിച്ചത്. മൃതദേഹം നശിപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണോ യാദൃശ്ചികമായ ഈ സാമ്യം ഉണ്ടായത് എന്ന കാര്യം പൊലീസ് കണ്ടത്തേണ്ടതാണ്. എന്നിരുന്നാലും ജുങ്കോ ഫുറുതയുടെ കേസ് ഇനി കേരളവും ചർച്ച ചെയ്യും.
അതേസമയം, കുമ്പളത്ത് മൃതദേഹം കണ്ടെത്തിയ സംഭവം, വളരെ ആസൂത്രിതമായി വീപ്പയുടെ അകത്ത് കോണ്‍ക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകള്‍ വശവും കോണ്‍ക്രീറ്റ് കൊണ്ട് മൂടുകയായിരുന്നു. കൊലപാതകം ഒരിക്കലും പുറത്തറിയാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന സംശയത്തിലാണ് പോലീസ്. തലകീഴായി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റ് നിറച്ചപ്പോള്‍ അസ്ഥികള്‍ ഒടിഞ്ഞുമടങ്ങിയതാകണം എന്ന് കരുതുന്നു.
ദുരൂഹതയേറുന്ന സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എംപി ദിനേശ് പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് കണ്ടെത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹത്തിലെ തലയോട്ടിയില്‍ നിന്ന് മുടിനാരുകള്‍ കണ്ടെത്തി. ഇത് പുരുഷന്റേതിന് സമാനമാണെന്നാണ് പ്രാഥമിക സംശയം. അതേസമയം, വസ്ത്രത്തിന്റെ അവശിഷ്ടം സ്ത്രീയുടേതാണോയെന്നും സംശയം ഉണ്ട്. മുടി ബോബ് ചെയ്ത പെണ്‍കുട്ടിയുടേതാകാനും സാധ്യതയുള്ളതിനാല്‍ ഫോറന്‍സിക് പരിശോധനയും ഡിഎന്‍എ പരിശോധനയും കഴിഞ്ഞ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ സ്ഥിരീകരണം ഉണ്ടാകൂ.
അതേസമയം, കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേര്‍ന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുന്‍പ് മല്‍സ്യത്തൊഴിലാളികളാണ് കായലില്‍ നിന്ന് വീപ്പ കണ്ടെത്തി കരയിലേക്ക് ഇട്ടത്. മൃതദേഹം അഴുകിയതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് ഉയര്‍ന്ന നെയ്, ജലത്തിന്റെ ഉപരിതലത്തില്‍ എത്തിയപ്പോഴാണ് മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് ഇവര്‍ വീപ്പ കണ്ടെത്തി പരിശോധിച്ചെങ്കിലും ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ കരയിലേക്ക് ഇട്ടു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മല്‍സ്യബന്ധനത്തിന് എത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടത് അറിയിച്ചതോടെ പോലീസെത്തിയാണ് വീപ്പ പൊളിച്ചത്.
യുകെയില്‍ ഭീകരാക്രമണം സംഘടിപ്പിക്കുന്നതിനായി ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെ പോലീസ് പിടിയിലായ ദമ്പതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി. നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ താമസിച്ചിരുന്ന മുനീര്‍ മുഹമ്മദ്, ഭാര്യ രുവൈദ അല്‍ ഹസന്‍ എന്നിവരെയാണ് കോടതി കുറ്റവാളികളായി കണ്ടെത്തിയത്. ഫുഡ് വര്‍ക്കറായ മുഹമ്മദും ഫാര്‍മസിസ്റ്റ് ആയ രുവൈദയും ഐഎസുമായി ചേര്‍ന്നാണ് യുകെയില്‍ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത്. 2016 ഡിസംബറില്‍ ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായ ഇരുവരും ചേര്‍ന്ന് യുകെയില്‍ നിരപരാധികളായ ആളുകളെ കൊന്നൊടുക്കാന്‍ ആയിരുന്നു ഇരുവരുടെയും പദ്ധതി എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഒരു ഡേറ്റിംഗ് വെബ്സൈറ്റ് വഴി രുവൈദയെ കുരുക്കിയ ഐഎസ് ഇവര്‍ക്ക് കെമിക്കല്‍ രംഗത്തുള്ള അറിവ് ചൂഷണം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഐഎസ് പ്രചരിപ്പിക്കുന്ന ക്രിമിനല്‍ ഐഡിയോളജിയില്‍ തത്പരരായ ഇരുവരും അതനുസരിച്ച് ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാനുള്ള കരാര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സാമഗ്രികളും ഇതിനുള്ള രൂപ രേഖയും കണ്ടെടുത്തിരുന്നു. പ്രെഷര്‍ കുക്കര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയേറിയ ബോംബ് നിര്‍മ്മിക്കാനായിരുന്നു ഇവരുടെ പദ്ധതി. കുറ്റം തെളിഞ്ഞ സ്ഥിതിക്ക് ഇവരെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയില്‍ ശിക്ഷയാണ്. ഇവര്‍ക്കുള്ള വിധി അടുത്ത മാസം 22നു പ്രഖ്യാപിക്കും.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന കേസില്‍ വിധി പറയുന്നത് മാറ്റി. ദിലീപാണ് പരാതി നല്‍കിയത്. കേസിന്റെ വിധി ഈ മാസം 17ന് പറയുമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. പോലീസ് ആണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ദിലീപ് പരാതിയില്‍ പറയുന്നത്.
ഇത് ദുരുദ്ദേശ്യപരമാണെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. അതേസമയം ദിലീപ് തന്നെയാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പ് ചോര്‍ന്നുവെന്നാണ് ആരോപണം.
ഇതു കൂടാതെ നിര്‍ണ്ണായകമായ മൊഴിപ്പകര്‍പ്പുകളും പുറത്ത് വന്നത് അടുത്ത വിവാദത്തിന് തിരികൊളുത്തി. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, കുഞ്ചാക്കോ ബോബന്‍, മുകേഷ്, റിമി ടോമി, സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ വിധികളാണ് പുറത്തു വന്നത്.
ലൈംഗികതയുടെ അസാധാരണ അനുഭവം കണ്ടെത്താന്‍ ബാല്‍ക്കെണിയിലെ ഇടം ഉപയോഗിക്കുന്നതിനിടയില്‍ ലൈംഗികത്തൊഴിലാളി വീണുമരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് യുവാവ് തായ്‌ലന്റില്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റില്‍. മുന്‍ ബ്രിട്ടീഷ് സൈനികന്‍ റീസ് വെല്ലയാണ് അറസ്റ്റിലായത്.
തായ്‌ലന്റില്‍ ലൈംഗികത്തൊഴിലാളി വാന്നിപ്പാ യാന്‍ഹുവാത്തോണ്‍ എന്ന 26 കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവാവ് ഞായറാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. അസാധാരണ അനുഭവത്തിനായി ബാല്‍ക്കെണിയില്‍ രാത്രി ചെലവഴിക്കുമ്പോള്‍ യാന്‍ഹുവാത്തോണ്‍ ആകസ്മികമായി താഴെ വീണെന്നാണ് റീസ് പോലീസിനോട് പറഞ്ഞത്.
ക്രിമിനലുകളുടെ കേന്ദ്രമായ റിസോര്‍ട്ടിലെ തറയില്‍ പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന നിലയിലാണ് യാന്‍ഹുവാത്തോണിന്റെ മൃതദേഹം കണ്ടെത്തിയത്. വീഴ്ചയില്‍ അവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ശരീരത്തിന്റെ പലഭാഗത്തും ഒടിവുകള്‍ ഉണ്ടാകുകയും ചെയ്തു.
മുറിയില്‍ നടത്തിയ തെരച്ചിലില്‍ ഗര്‍ഭനിരോധന ഉറകളും പകുതി ഒഴിഞ്ഞ നിലയിലുള്ള ലൈംഗീകോത്തേജക മരുന്നുകളും കണ്ടെത്തി. യുവാവിനെ അവിടെ കാണാനുമില്ലായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ മുങ്ങിയതാകാമെന്നാണ് പോലീസ് കരുതുന്നത്. റീസിനെ പിന്നീട് മറ്റൊരു ബാറില്‍ നിന്നും കണ്ടെത്തി. ഈ സമയം ഇയാളുടെ പക്കല്‍ രണ്ടു മൊബൈല്‍ ഉണ്ടായിരുന്നു. ഒരെണ്ണം വാന്നിപ്പായുടേതാണെന്നാണ് പോലീസ് പറയുന്നത്.
2012 ല്‍ ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയൂം ചെയ്തിട്ടുള്ളയാളാണ് റീസ്. ഇയാളെ യുകെ പോലീസ് തെരഞ്ഞുകൊണ്ടും ഇരിക്കുന്നു. മാനസീക രോഗത്തെ തുടര്‍ന്ന് സൈന്യത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കുന്നയാളാണ് ഈ മുന്‍ സൈനികന്‍.
മൂത്ത സഹോദരന്മാരെ പിന്തുടര്‍ന്നായിരുന്നു ഇയാള്‍ സൈന്യത്തില്‍ എത്തിയത്. മൂന്ന് നാലു മാസം മുമ്പാണ് റീസ് തായ്‌ലന്റില്‍ എത്തിയത്. ലൈംഗികത്തൊഴിലാളിയെ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതായി ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിക്കുകയും ചെയ്തു.
മേഘാലയ ഷില്ലോംഗിൽ ഇന്നലെ പുലർച്ചെ 3നും 4 നും ഇടയിൽ സർവ്വീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ബി.എസ്.എഫ് ജവാൻ ചേപ്പാട് കാഞ്ഞൂർ തീർത്ഥത്തിൽ മനോജ് (40)ആത്മഹത്യ ചെയ്തത് ഭാര്യ കവിത ഏല്പിച്ച നിരന്തരമായ മാനസിക പീഡനം മൂലമാണെന്ന് മാതാപിതാക്കളും സഹോദരങ്ങളും ആരോപിച്ചു. മരിയ്ക്കുന്നതിന് തൊട്ടു മുൻപ് മനോജ് സഹോദരൻ മഹേഷിനും കമാൻഡർക്കും സഹപ്രവർത്തകർക്കും താന്‍ ജീവനൊടുക്കുവാണെന്നുള്ള സന്ദേശമയച്ചിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ കുടുംബവീടുമായി അടുക്കുവാനോ മാതാപിതാക്കളേയും സഹോദരങ്ങളേയും കാണുന്നതിനോ ബന്ധുക്കളുടെ പക്കൽ നിന്ന് ആഹാരം കഴിയ്ക്കുന്നതിനോ ഭാര്യ സമ്മതിച്ചിരുന്നില്ല. മാത്രവുമല്ല മനോജിനെ സംശയവുമായിരുന്നു.
മരിക്കുന്നതിന്റെ തലേ ദിവസം രാത്രി 12.30 വരെ തുടരെ തുടരെ മനോജിന് അയച്ച മെസ്സേജുകളിൽ ”നീ മരിച്ചാൽ അത്രയും നല്ലത് “, “ശവമായിട്ടാണെങ്കിലും എത്രയും പെട്ടെന്ന് നാട്ടിൽ എത്തണമെന്നും ” ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തെളിവായി കവിതയും മനോജും പരസ്പരം അയച്ച മെസ്സേജുകൾ ഇവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. അവധിക്ക് നാട്ടിൽ വന്നിട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് മനോജ് തിരികെ ജോലി സ്ഥലത്തേക്ക് പോയത്. പോകുന്നതിന്റെ രണ്ടു ദിവസം മുമ്പ് മനോജ് തന്റെ സഹോദരന്മാരായ മോനച്ചൻ, മഹേഷ്, സുഹൃത്ത് എന്നിവരെ നങ്ങ്യാർകുളങ്ങരയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി താൻ അനുഭവിയ്ക്കുന്ന മാനസിക സംഘർഷവും തന്റെ നിരപരാധിത്വവും വെളിപ്പെടുത്തിയിരുന്നു. അന്ന് അവർ ഏറെ പണിപ്പെട്ട് സമാധാനപ്പെടുത്തിയാണ് വീട്ടിലെത്തിച്ചത്.
ഏതോ സ്ത്രീയുടെ സന്ദേശം മൊബൈലിൽ വന്നത് സംബന്ധിച്ച് ഇവർ തമ്മിൽ പോകുന്നതിന്റെ തലേ ദിവസവും വഴക്കിട്ടിരുന്നുവെന്നും ഇതിനെ ചൊല്ലി കുറ്റപ്പെടുത്തിയുള്ള സന്ദേശവും താൻ നിരപരാധിയാണെന്നുള്ള പ്രതിസന്ദേശവും മനോജ് അയച്ചിട്ടുണ്ട്. മനോജ് അയച്ചുകൊടുത്തിരുന്ന പണത്തെച്ചൊല്ലിയും, എ.റ്റി.എം കാർഡ് കവിത കൈവശപ്പെടുത്തി വച്ചിരിയ്ക്കുന്നതിനെ ചൊല്ലിയും നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇവർ തമ്മിലുള്ള കലഹം, കവിതയുടെ സംശയം, താൻ നിരപരാധിയാണെന്നുള്ള മനോജിന്റെ വെളിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് കമാൻഡർക്കും സഹപ്രവർത്തകർക്കും മനോജ് മരിക്കുന്നതിന് മുൻപ് സന്ദേശങ്ങളയച്ചിരുന്നു. മനോജിനെ ആത്മഹത്യയിലേക്ക് നയിക്കുവാനുള്ള കാരണങ്ങൾ കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി, ഡി.ജി.പി, ബി.എസ്.എഫ് മേലധികാരികൾ എന്നിവർക്ക് പരാതി നല്കാനൊരുങ്ങുകയാണ് മാതാപിതാക്കളും സഹോദരങ്ങളും. മനോജിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിയ്ക്കുമെന്നുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ഇരട്ടക്കൊലപാതക കേസിലെ പ്രതി മോബിന്‍ രണ്ടു കൊലപാതകങ്ങളും നടപ്പിലാക്കിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. വൈരാഗ്യത്തിന്‍റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ തയാറായ മോബിന് കൂട്ടുനിന്നതാകട്ടെ ഉറ്റസുഹൃത്തും. ഗൂഢാലോചനക്കെല്ലാം ചുക്കാന്‍ പിടിച്ച മോബിന്‍റെ നിര്‍ദേശപ്രകാരം, എല്ലാത്തിനും കൂട്ടുനിന്ന ലിന്‍റോയെ കൊലപ്പെടുത്തിയതും സംശയത്തിന്‍റെ പേരില്‍ മാത്രം. തെളിവുനശിപ്പിക്കാന്‍ ദൃശ്യം സിനിമ പതിനേഴ് പ്രാവിശ്യമാണ് പ്രതി കണ്ടതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. സിനിമ കഥയെ പോലും വെല്ലുന്ന കൊലപാതക ആസൂത്രണത്തിന്‍റെ കഥ വിവരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍
അടുത്തകാലത്തെങ്ങും ഇത്രയും ബുദ്ധിമാനായ കുറ്റവാളിയെ കണ്ടിട്ടില്ലെന്ന് പൊലീസ് തുറന്നു സമ്മതിക്കുന്നു. കൊലപാതകകത്തിലെ പ്രതിയിലേക്ക് നീളുന്ന ഒാരോ നീക്കങ്ങളും വിദഗ്ദമായി പൊളിക്കാന്‍ മോബിന് കഴിഞ്ഞു. കറകളഞ്ഞകുറ്റവാളിയായി മോബിന്‍ മാറിയതും കൊലപാതകം നടത്തിപ്പിലെ ആസൂത്രണം കൊണ്ടും ഗുഢാലോചന കൊണ്ടുമാണ്. സിനിമ കഥയെപോലും വെല്ലുന്ന കഥകളാണ് അന്വേഷണഉദ്യോഗസ്ഥന്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തുന്നത്.
കൊലപാതകത്തിന് ശേഷം മോബിന്‍റെ ഒാരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെയായിരുന്നു. പൊലീസ് തന്നിലേക്ക് എത്താതിരിക്കാന്‍ എല്ലാമുന്നൊരുക്കങ്ങളും മോബിന്‍ നടത്തി. എല്ലാകേസുകളില്‍ പൊലീസിന് പിടിവള്ളിയാകാവുന്ന ഫോണ്‍ പോലും കൃത്യമായി ഉപയോഗിക്കാന്‍ മോബിന്‍ ശ്രദ്ധിച്ചിരുന്നു. നേരിട്ടുള്ള ഫോണ്‍ കോളുകള്‍ ഒഴിവാക്കി. നെറ്റ് കോളുകളില്‍ മാത്രം ആശ്രയിച്ചു. സംശയം തോന്നാവുന്ന സാഹചര്യങ്ങളിലെല്ലാം ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്തു.
മധുവിന്‍റെ കൊലപാതകത്തിലെ പൊലീസ് സംശയം താനാണെന്ന് മനസിലാക്കിയ മോബിന്‍ അതിനുള്ള മുന്നൊരുക്കങ്ങളും നടത്തി. പൊലീസിനെ പ്രതിരോധത്തിലാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.പക്ഷേ എന്തിനും കൂടെ നിന്ന് ലിന്‍റോ പൊലീസിന് വഴിപ്പെടുമെന്ന സംശയം മോബിനെ ആശങ്കയിലാക്കി. ആ തെളിവും നശിപ്പിക്കാനായിരുന്നു വിദഗ്ദമായി നടത്തിയ കൊലപാതകം. ഒരു ഘട്ടത്തിലും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തവിധം ആസൂത്രിതമായ നീക്കങ്ങള്‍.പക്ഷേ ചില സ്ഥലങ്ങളില്‍ മോബിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പൊലീസിന്‍റെ കുറ്റാന്വേഷണവഴികളില്‍ കൊടുംകുറ്റവാളിക്ക് അടിതെറ്റി
പഴുതടച്ച കുറ്റപത്രമാണ് പൊലീസ് തയാറാക്കുന്നത്. അരുംകൊലപാതകങ്ങള്‍ നടത്തി പ്രതി ഒരിക്കലും നിയമത്തിന്‍റെ മുന്നില്‍ നിന്ന് രക്ഷപെടരുത്. പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തല്‍ ദുഷ്കരമായിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. എല്ലാതെളിവുകളും കണ്ടെത്തി പ്രതിയെ പൂട്ടാന്‍.
കൊച്ചി: വീപ്പയ്ക്കുള്ളില്‍ അടച്ച നിലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കൊച്ചി കുമ്പളത്താണ് സംഭവം. പത്ത് മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് വിവരം. കോണ്‍ക്രീറ്റ് കൊണ്ട് അടച്ച് കായലില്‍ തള്ളിയ നിലയിലാണ് വീപ്പ കണ്ടെത്തിയത്. കൊലപാതകമാണ് ഇതെന്ന് സംശയിക്കുന്നു.
ദുര്‍ഗന്ധവും എണ്ണപോലെയുള്ള പാടയും പുറത്തു വന്നതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് ഈ വീപ്പ ശ്രദ്ധിച്ചത്. പിന്നീട് രണ്ട് മാസത്തിനു മുമ്പ് ഡ്രഡ്ജിങ്ങിനിടെ വീപ്പ കരക്കെത്തിച്ചു. ഇതിനു ശേഷവും ദുര്‍ഗന്ധം പുറത്തു വരികയും ഉറുമ്പുകള്‍ വീപ്പയിലേക്ക് എത്തുകയും ചെയ്തതോടെയാണ് വീപ്പ പൊളിച്ച് പരിശോധിച്ചത്.
മൃതദേഹം വീപ്പക്കുള്ളിലാക്കിയ ശേഷം കോണ്‍ക്രീറ്റും ഇഷ്ടികകളും ഉപയോഗിച്ച് അടക്കുകയായിരുന്നു. നെട്ടൂരില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മുമ്പ് കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിനൊപ്പവും സമാനമായ ഇഷ്ടികകള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.