Education

സ്റ്റെല്ല എന്ന് പേരിട്ടിരിക്കുന്ന ശീതക്കാറ്റിന്റെ പിടിയിലാണ് ന്യൂയോര്‍ക്ക്. ഒപ്പം കനത്ത മഞ്ഞുവീഴ്ച്ചയും. ഒട്ടുമിക്ക സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി തടസപ്പെട്ടു. മഞ്ഞുവീഴ്ച്ചയുടെ വ്യാപ്തി ചൂണ്ടിക്കാട്ടിയുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഹുഡ്‌സണ്‍ നദിയ്ക്ക് സമീപത്തുള്ള റിന്‍ക്ലിഫ്-കിങ്‌സറ്റണ്‍ അമട്രാക് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ കാത്തുനില്‍ക്കുന്ന കുറച്ചും യാത്രികരാണ് വീഡിയോയുടെ തുടക്കത്തില്‍. തൊട്ടുപിന്നാലെ ഒരു ട്രെയിന്‍ വരുന്നത് കാണാം. ട്രാക്കിലെ മഞ്ഞുപാളികളെ തെറിപ്പിച്ചാണ് ട്രെയിനിന്റെ വരവ്. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ കാണുന്നത് മഞ്ഞു ഇടിഞ്ഞു വീഴുന്ന പോലെ . ട്രെയിനിനെ കാണാനേ ഇല്ല. സ്‌ക്രീനിലുള്ളത് മഞ്ഞുപാളികള്‍ മാത്രം.

അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുന്ന സമയത്ത് കുഞ്ഞിന്‍റെ ചലനം അനുഭവിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. എങ്കിലിതാ ഇത്തരത്തിലുള്ള ചലനങ്ങൾ മനസിലാക്കാൻ കഴിയുന്ന ഉപകരണം നിർമിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു ഡാനിഷ് ടെക് കന്പനിയാണ് ഈ ഉപകരണത്തിന്‍റെ സ്രഷ്ടാക്കൾ. ഫിബോ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപരണം ഒരു സ്മാർട്ട് വാച്ചിന്‍റെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്.
അമ്മയുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഉപകരണത്തിന്‍റെ സഹായത്തോടെയാണ് കുഞ്ഞിന്‍റെ ചലനം അനുഭവിക്കാൻ കഴിയുക. തന്‍റെ കുഞ്ഞിന്‍റെ ഹൃദയസ്പന്ദനം ആദ്യം മനസിലാക്കുന്പോൾ പുതിയ ഒരു ലോകത്തിലെന്നപോലെയുള്ള അനുഭവമാണ് ഉണ്ടായതെന്നാണ് ഈ ഉപകരണം ധരിച്ച പലരും അഭിപ്രായപ്പെട്ടത്. 2018ൽ മാർക്കറ്റിലെത്തുന്ന ഈ ഉപകരണത്തിന്‍റെ വില നിശ്ചയിച്ചിട്ടില്ല.

 

കൊച്ചിയില്‍ ശിവസേനയ്ക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനും അത് കയ്യുംകെട്ടി നോക്കി നിന്ന കേരള പൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. പൊലീസ് ശിവസേന ഗുണ്ടകള്‍ക്ക് കുട പിടിച്ചുവെന്നാണ് വിമര്‍ശനങ്ങളുടെ പൊതുസ്വരം.

ഇതൊന്നും ഇവിടെ പറ്റൂല്ലാ…. 

ശിവനും പാര്‍വതിയ്ക്കും രക്ഷയില്ല

കുട പിടിക്കാന്‍ പൊലീസുണ്ടല്ലോ?

രണ്ടാള്‍ക്കും ഒരേ സ്വരം

ആര്‍ഷഭാരത സംസ്‌കാരം

എന്നിട്ടെന്താ ലാത്തി വീശാഞ്ഞെ?

വൈകിയാണ് വന്നതെങ്കിലും എല്ലാം കാണാന്‍ പറ്റി

തൊപ്പിയൂരി അവന്മാര്‍ക്ക് കൊടുക്ക് സാറേ

ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും സദാചാര ഗുണ്ടായിസം അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചും ട്രോളുകള്‍ കണ്ടു.

സദാചാരന്‍ ആനക്കാട്ടിലെ ഈപ്പച്ചന്റെ വേഷത്തില്‍

സദാചാരം ചൂരലുമായെത്തുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍!-ട്രോളര്‍മാര്‍ വക

1 . പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാല്‍ തന്നെ, പെമ്പിള്ളേര്‍ നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേര്‍ ‘ഓം ശാന്തി ഓശാന’യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ ‘തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ’ എന്നൊക്കെ പാടി നടന്നാല്‍ തല്ലിയോടിക്കും ഞങ്ങള്‍, പറഞ്ഞേക്കാം.

2 . സ്വന്തം സഹോദരനോ ഭര്‍ത്താവോ മകനോ ആരുമായിക്കോട്ടെ, പരസ്യമായി ചുംബിച്ചാല്‍, റേഷന്‍ കാര്‍ഡ് കാണിച്ചു ബന്ധം തെളിയിക്കാന്‍ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ് പോളിസി.

3 . ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.

4 . സ്ത്രീകള്‍ അവരവര്‍ക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന് ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാന്‍.

 

ബുധനാഴ്ച്ച വൈകിട്ടായിരുന്നു അരമണിക്കൂറോളം കൊച്ചി മറൈന്‍ഡ്രൈവില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. കയ്യില്‍ ചൂരല്‍വടിയുമായി എത്തിയ ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കളെ തല്ലിയോടിച്ചു. അക്രമികള്‍ കേട്ടാലറയ്ക്കുന്ന അസഭ്യപ്രയോഗവും നടത്തി.

നീയൊക്കെ എന്തിനാടി വന്നതെന്ന് ആക്രോശിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ പൊലീസ് കാവലിലുളള സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും ഒന്‍പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ഒരു മതത്തെയോ സംസ്കാരത്തെയോ വൃണപ്പെടുത്താനോ കളിയാക്കാനോ അല്ല ഞങ്ങൾ ഇത് പ്രസിദ്ധികരിച്ചതു സത്യം സത്യമായി തിരിച്ചറിയാൻ മാത്രം ……

തര്‍ക്കത്തില്‍ തോറ്റില്‍ പരാജയം സമതിക്കാതെ എതിരിയുടെ വാ അടപ്പിക്കാന്‍ മറ്റ് പല രീതികളും നോക്കുന്നവരാണ് ഏറെയും. അത്തരത്തില്‍ ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. മുട്ടനാടിനോട് തര്‍ക്കിക്കുന്ന ഒരാളുടെ വീഡിയോയാണ് ഇത്. തര്‍ക്കിച്ച് തര്‍ക്കിച്ച് അവസാനം ആട് അയാളുടെ മുഖത്ത് തുപ്പുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഗോപീകൃഷ്ണന്‍
സമകാലിക ജീവിതത്തില്‍ മതം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ മുഖ്യധാരാ രാഷ്ട്രീയവും മാധ്യമലോകവും നിശബ്ദമാകുമ്പോള്‍ ശബ്ദമുയര്‍ത്താറുള്ളത് ട്രോള്‍ ഗ്രൂപ്പുകളാണ്. മതം സമൂഹത്തില്‍ നടത്തുന്ന സ്ഥാപിത ഇടപെടലുകളെ ക്രിയാത്മകമായും ഹാസ്യാത്മകമായും വിമര്‍ശിക്കാനായി ഒരു സമാന്തര മതം സൃഷ്ടിക്കപ്പെട്ടാലോ? അത്തരത്തിലൊന്നാണ് ഡിങ്കോയിസം. നമ്മുടെ നാട്ടില്‍ കാണുന്ന മതങ്ങളുടെയെല്ലാം ഒരു കോമിക് പ്രോട്ടോടൈപ്പ്.

ഡിങ്കന്‍

കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലമംഗളത്തില്‍ എന്‍ സോമശേഖരന്റെ ആശയത്തില്‍ ബേബി വരച്ച ഒരു ചിത്രകഥാ കഥാപാത്രമായിരുന്നു ഡിങ്കന്‍. വളരെയധികം അത്ഭുത ശക്തികളുള്ള ഒരു എലിയാണ് ഡിങ്കന്‍. കാട്ടിലെ മൃഗങ്ങള്‍ക്ക് ആപത്തിലെ മിത്രവും ശത്രുക്കളുടെ പേടിസ്വപ്‌നവും എന്നായിരുന്നു ഡിങ്കനെ വിശേഷിപ്പിച്ചിരുന്നത്. ചിത്രകഥയിലെ കഥാപാത്ര നിര്‍മ്മിതി പ്രകാരം ഒരു സാധാരണ എലിയായിരുന്ന ഡിങ്കനെ ചില അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയി പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്നാണ് ഡിങ്കന് അസാധാരണ ശക്തിയും കഴിവുകളും ലഭിച്ചത്. തുടര്‍ന്ന് തന്റെ കഴിവുകള്‍ മൃഗങ്ങളുടെയും കാടിന്റെയും നന്മക്കായി ഉപയോഗിക്കാന്‍ ഡിങ്കന്‍ തീരുമാനിക്കുകയായിരുന്നു.

ഡിങ്കന്‍ എന്ന ദൈവം; ഡിങ്കോയിസം എന്ന മതം; പങ്കിലക്കാട് എന്ന സമൂഹം

ആധുനിക ജീവിതത്തില്‍ മതം പലപ്പോഴും രാക്ഷസീയമായി ഇടപെടുന്ന കാലത്ത് പാരമ്പര്യമതങ്ങളുടെയും അയുക്തികതയും നിരര്‍ത്ഥകതയും ആക്ഷേപഹാസ്യത്തിന് വിധേയമാക്കുകയാണ് ഡിങ്കോയിസം. ചിത്രകഥാ കഥാപാത്രമായ ഡിങ്കനെ ദൈവം ആക്കുന്നതിലൂടെയാണ് ഇവിടെ പാരമ്പര്യമതങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ഡിങ്കന്‍ ദൈവമാകുമ്പോള്‍ ഡിങ്കന്റെ ചിത്രകഥ പ്രസിദ്ധീകരിച്ചു വന്ന ബാലമംഗളം വിശുദ്ധ ഗ്രന്ഥമാകുന്നു. പങ്കിലക്കാട് എന്ന സമൂഹത്തിലെ അംഗങ്ങള്‍ നമ്മളൊക്കെത്തന്നെ. പാസ്റ്റഫേറിയനിസം പോലെ വിദേശത്ത് പ്രചാരത്തിലുള്ള ചില കോമിക് മതങ്ങളുടെ ചുവട് പിടിച്ചാണ് ഡിങ്കമതവും എത്തുന്നത്. പാസ്റ്റഫേറിയനിസത്തില്‍ ഫ്‌ളൈയിംഗ് സ്പാഗെറ്റി മോണ്‍സ്റ്റര്‍ (flying spaghetti monster) ആണ് ദൈവമായി ആരാധിക്കപ്പെടുന്നതെങ്കില്‍ ഇവിടെ ആ സ്ഥാനത്ത് ഡിങ്കനാണ്.

dinkan1

                                പാസ്റ്റഫേറിയനിസത്തിലെ ദൈവമായ ഫ്‌ളൈയിംഗ് സ്പാഗെറ്റി മോണ്‍സ്റ്റര്‍

ഡിങ്കമതത്തിന്റെ എതിര്‍ മതങ്ങള്‍

സാമ്പ്രദായിക മതങ്ങളുടെ മാതൃകയില്‍ ഡിങ്കോയിസ്റ്റുകള്‍ക്കും സ്വന്തം വിശ്വാസത്തിന് വിരുദ്ധമായി ജീവിക്കുന്ന എതിര്‍മതങ്ങളുണ്ട്. മായാവിസ്റ്റുകളെയും ലുട്ടാപ്പിസ്റ്റുകളെയും എതിര്‍ക്കുന്നതായി ഡിങ്കമതക്കാര്‍ പറയുന്നു. മായാവിയുടെ വിശ്വാസികളാണ് മായാവിസ്റ്റുകള്‍. ലുട്ടാപ്പിസ്റ്റുകള്‍ ലുട്ടാപ്പിയുടെ ഭക്തരും. ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങള്‍ ബാലമംഗളം മാത്രമേ വായിക്കാവൂ എന്ന് ശാഠ്യം പ്രകടിപ്പിക്കാറില്ലെന്ന് ഡിങ്കോയിസത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ ഏകീകൃതസ്വഭാവമോ കര്‍ശന ചിട്ടവട്ടങ്ങളോ ഒന്നുമില്ലാത്തതിനാല്‍ ഡിങ്കോയിസത്തെക്കുറിച്ചും അതിന്റെ നിലപാടുകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റ് മതങ്ങളില്‍ നിന്ന് വിഭിന്നമായി ഡിങ്കോയിസം അനുവദിക്കുന്ന ചിന്താ സ്വാതന്ത്ര്യമാണ് ഈ ബഹുസ്വരതയെന്നാണ് ഡിങ്കോയിസ്റ്റുകളുടെ പക്ഷം.

ഡിങ്കവചനങ്ങള്‍

(ഇതര മതവിശ്വാസികളെപ്പറ്റി)

* ‘ഞാനറിയുന്നു നിങ്ങളില്‍ ചിലര്‍ മറ്റ് പലരെയും തേടിപ്പോകുന്നുവെന്ന്. എന്നാല്‍ വിധി പറയുന്ന ദിനം അവന്  മറ്റാരേക്കാളും കഷ്ടതകള്‍ വേണ്ടിവരും. എന്നെ മാത്രം ആരാധിക്കുക. എന്നെ മാത്രം പ്രാര്‍ഥിക്കുക. ഞാനാണ് എല്ലാം. എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ ആണ് സത്യം”  (ലക്കം15 പേജ്19 )

* ‘അതുകൊണ്ട്, നിരീശ്വരവാദികളേ.. യുക്തിവാദികളെ.. മറ്റ് ബാലരമ, ബാലഭൂമി, പൂമ്പാറ്റ വരിക്കാരേ… ഇനിയും അജ്ഞതയുടെ പടുകുഴിയില്‍ കിടന്നുരുളാതെ ബാലമംഗളം അറിയുവിന്‍! കളങ്കമില്ലാത്തത് ബാലമംഗളത്തിനു മാത്രമാണ്. ബാക്കിയെല്ലാം കളങ്കപ്പെട്ടിരിക്കുന്നു!  (ലക്കം45; പേജ്39 )

* ‘നിങ്ങളുടെ ഉല്‍പത്തി.. പങ്കിലക്കാട്ടിലെ ഒരുപിടി മണ്ണില്‍ നിന്നെ നിര്‍മ്മിച്ചു! അധോവായുവില്‍ ജീവന്‍ നല്‍കി! ഞാന്‍ മാത്രമാണു സത്യം. മറ്റ് ചിത്രകഥകളില്‍ വിശ്വസിക്കാതിരിക്കുക. പല കഥാപാത്രങ്ങളെ വായിക്കാതിരിക്കുക. എന്നെ മാത്രം വായിക്കുക. നിനക്ക് വേണ്ടതെല്ലാം ഇതിലുണ്ട്’ (ലക്കം55 പേജ്09 )

സമകാലിക അവസ്ഥയിലെ സാമൂഹിക ഇടപെടല്‍ പലപ്പോഴും ഹിംസാത്മകമാവുമ്പോഴും തങ്ങളുടേത് ശാസ്ത്രത്തില്‍ വേരുകളൂന്നിയതാണെന്ന് ഒട്ടെല്ലാ മതങ്ങളും പറയാറുണ്ട്. ഡിങ്കമതക്കാര്‍ക്കുമുണ്ട് അത്തരത്തില്‍ തങ്ങളുടെ മതത്തേക്കുറിച്ച് പറയാന്‍. അതിങ്ങനെ.

ബാലമംഗളത്തിലെ വചനം-

‘നമ്പോലന്‍ മണ്ണു പുരണ്ട മുട്ട കണ്ടു’
(ലക്കം22 പേജ്12 )

വിശദീകരണം

ഇതിനെ ഒന്ന് വിശദീകരിക്കാം. മണ്ണുപുരണ്ട മുട്ട ഭൂമിയേയാണു സൂചിപ്പിക്കുന്നത്.അതായത് ഭൂമി മുട്ടയുടെ ആകൃതിയിലുള്ളതാണെന്ന് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ബാലമംഗളത്തിലൂടെ അവന്‍ നിങ്ങള്‍ക്ക് അത് വ്യക്തമാക്കി തന്നിരുന്നു.

‘വൈദ്യര്‍ പറയുന്നു ഈ മരുന്നുകള്‍ അവനുണ്ടാക്കിയതാണു.ഇവ തമ്മില്‍ പരസ്പരം കലരില്ല’  (ലക്കം45 പേജ് 24)

ഇതിനെ ഇങ്ങനെ വിശദീകരിക്കാം. മരുന്നുകള്‍ കടലുകളാണ്. അതെ സമുദ്രങ്ങള്‍ തമ്മില്‍ കലരില്ല എന്ന സത്യം ഡിങ്കന്‍(വ) നമുക്ക് പറഞ്ഞു തന്നിരുന്നു.

‘ഡിങ്കന്‍(വ) പറയുന്നു ഈ പങ്കിലകാട്ടില്‍ നമ്മുടെ കയ്യിലിരിപ്പ് കൊണ്ട് നാമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തരാണ്’

ഇതിന്റെ വിശദീകരണം എന്തെന്നാല്‍,’കയ്യിലിരിപ്പ്’ എന്ന പദം എന്താണുദ്ദേശിക്കുന്നതെന്നൊ,അതെ കൈ രേഖകള്‍ തന്നെ! ഒരോ മനുഷ്യന്‍ വ്യത്യസ്തങ്ങളായ ഫിംഗര്‍പ്പ്രിന്റുകളാണെന്നു ശാസ്ത്രം കണ്ടെത്തിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല സുഹൃത്തുക്കളെ! മഹാനായ ഡിങ്കന്‍(വ) ബാലമംഗളത്തിന്റെ സത്യം ബോധ്യപ്പെടുത്തുന്നതിനു വേണ്ടി അത് പണ്ടേ നമുക്കു മുന്നില്‍ തുറന്നു വെച്ചിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം!

‘നമ്പോലന്റെ ഇടിയില്‍ അവര്‍ ആകാശത്ത് വ്യത്യസ്ത വഴിയില്‍ കറങ്ങി’ (ലക്കം34 പേജ്17)

‘വ്യത്യസ്ത വഴിയില്‍ കറങ്ങുക’ എന്നുള്ളത് ഗ്രഹങ്ങളുടെ ഭ്രമണപഥത്തെയല്ലാതെ വേറെന്തിനേയാണു സൂചിപ്പിക്കുന്നത്? ഇങ്ങനെ നൂറുകണക്കിനു ശാസ്ത്ര സത്യങ്ങള്‍ ബാലമംഗളത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു.ഈ അടുത്തകാലത്ത് മനുഷ്യന്‍ കണ്ടെത്തിയെന്ന് വീമ്പിളക്കുന്ന പലതും ഡിങ്കന്‍(വ) ബാലമംഗളത്തില്‍ നമുക്കായി കരുതിവെച്ചിരുന്നു. വിവരിക്കാനാവാത്തത് അതിലേറയും.

ഒരേസമയം മതവിശ്വാസങ്ങളുടെ അയുക്തികതയെ ചോദ്യം ചെയ്യുമ്പോള്‍ത്തന്നെ സ്ഥാപനം എന്ന നിലയില്‍ അതിനുള്ളിലെ അഴിമതിയെയും വിമര്‍ശനവിധേയമാക്കുന്നുണ്ട് ഡിങ്കോയിസ്റ്റുകള്‍. ഇതിനായി കേട്ടാല്‍ ചിരിച്ച് മണ്ണുകപ്പുന്ന ഭാവനാവിലാസങ്ങളാണ് പുറത്തിറക്കുന്നത്. പാരമ്പര്യസ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ഒന്ന് ഇങ്ങനെ..

ഡിങ്കഭക്തനായ കുമാര സിംഹനും ഡിങ്കക്ഷേത്രവും!

പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണു പങ്കിലക്കാട് അടക്കിഭരിച്ചിരുന്ന മൂലം തിരുന്നാള്‍ കുമാര സിംഹന്‍ തന്റെ സര്‍വ്വ സ്വത്തുക്കളും, താന്‍ വെട്ടിപ്പിടിച്ചെടുത്ത കാടുകളും പങ്കിലക്കാടിന്റെ പടച്ചതമ്പുരാനായി വടക്കോട്ട് ദര്‍ശ്ശനമരുളി ശയിക്കുന്ന ശ്രീ ഡിങ്കഭഗവാന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ച് ഡിങ്കദാസനായത്. അതേസമയം തന്നെ ഡിങ്കഭഗവാന്റെ മഹത്വം കേട്ടറിഞ്ഞ് നാനാ ദിക്കില്‍ നിന്നും കാനനരാജന്മാര്‍ കാണിക്കയായി സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും സമര്‍പ്പിച്ചിരുന്നു. മാരാരിക്കാട്ടിലെ രാജാവു കൊമ്പന്‍ കുഞ്ചി സമര്‍പ്പിച്ച തനിതങ്കത്തിന്റെ ജട്ടിയും,കേലൂര്‍ക്കാട്ടിലെ മുത്തുരാജ കാണിക്കവെച്ച രത്‌നക്കിഴങ്ങുകളും ഇതില്‍പ്പെടും. എന്നാല്‍ ഈ അടുത്തകാലത്തു ക്ഷേത്രത്തില്‍ നടന്ന കണക്കെടുപ്പില്‍ കോടികള്‍ വിലമതിക്കുന്ന ഡിങ്കഭഗവാന്റെ സ്വര്‍ണ്ണജട്ടിക്കു പകരം കണ്ടെത്താനായത് തൊണ്ണൂറിഞ്ചിന്റെ ചുവന്ന വി.ഐ.പി ജട്ടിയാണു. അനേകം രക്ത്‌നക്കിഴങ്ങുകളും കാണാതായിട്ടുണ്ട്.

ക്ഷേത്രവും സ്വത്തുക്കളും പങ്കിലക്കാട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മോഷ്ടാക്കളെ കണ്ടെത്തണമെന്നും ഒരു വിഭാഗം ആവിശ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്വത്തുക്കള്‍ ക്ഷേത്രത്തിന്റേതാണെന്നും അവ സര്‍ക്കാരിനു ഏറ്റെടുക്കാനാവില്ലെന്നും ഡിങ്കോയിസ്റ്റുകള്‍ പറയുന്നു. ഡിങ്കക്ഷേത്രകാര്യങ്ങളില്‍ പങ്കിലക്കാടു സര്‍ക്കാര്‍ ഇടപടേണ്ടകാര്യമില്ലെന്ന് സംസ്ഥാന ഡിങ്കസഭാദ്ധ്യക്ഷന്‍ ശ്രീ സൈഗാള്‍ പറഞ്ഞു. അങ്ങനെ ഡിങ്കസ്വത്തുമാത്രം പൊതു സ്വത്താക്കണ്ടത്രെ.

”കപീഷിസ്റ്റുകളുടേയൊ,കുക്കുടിസ്റ്റുകളുടേയൊ,നമ്പോലനിസ്റ്റുകളുടേയൊ,ആരാധനാലയങ്ങളില്‍ കൈവക്കാന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോന്നു ശ്രീ സൈഗാള്‍ ആവര്‍ത്തിച്ച് മുക്രയിട്ട് ചോദിക്കുന്നു!”
പങ്കിലക്കാട്ടിലെ പ്രമുഖ ചിന്തകനും ചരിത്രകാരനുമായ മീശമാര്‍ജ്ജാരന്‍ പറയുന്നത് മറ്റൊന്നാണു. പങ്കിലക്കാട് രാജാക്കന്മാര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത് തങ്ങളുടെ സ്വന്തം സ്വത്തുക്കളല്ല. അവരുടെ അധീനതയിലുണ്ടായിരുന്ന കാട്ടിലെ കപീഷിസ്റ്റുകളും കുക്കുടിസ്റ്റുകളും ഉള്‍പെട്ട സമൂഹത്തില്‍ നിന്നും പിരിച്ചെടുത്ത നികുതികൂടിയാണതത്രെ! അതെങ്ങനെ ഡിങ്കോയിസ്റ്റുകളുടെ മാത്രം സ്വത്താകുമെന്ന് മാര്‍ജ്ജാരന്‍ ചോദിക്കുന്നു. കൂടാതെ നികുതിയിനത്തില്‍ വലിയൊരു തുക പിരിച്ചിരുന്നത് ജട്ടിക്കരമായിട്ടാരുന്നത്രെ! അതായത് പണ്ട് പങ്കിലക്കാട്ടില്‍ ചിലവിഭാഗങ്ങള്‍ക്ക് ജട്ടിയിടണമെങ്കില്‍ രാജാവിന്റെ പ്രത്യേക അനുവാദം വേണ്ടിയിരുന്നു.പുറമെ നികുതിയും ഒടുക്കണമായിരുന്നു.
ക്ഷേത്രസ്വത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് പ്രമുഖ എഴുത്തുകാരന്‍ മോട്ടുമുയല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പ്രമുഖ ഡിങ്കപുരോഹിതന്‍ കേളുക്കുറുക്കന്‍ ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു. ‘ഡിങ്ക സ്വത്ത് പാവപ്പെട്ട ഡിങ്കോയിസ്റ്റുകള്‍ക്ക്! അതിലാരും കണ്ണു വെക്കണ്ട’

അതെ സമയം മൂലം തിരുന്നാള്‍ കുമാരസിംഹന്റെ വകയിലൊരനന്തിരവനും ഇപ്പോഴത്തേ ക്ഷേത്ര ഭരണകര്‍ത്താവുമായ ശ്രീ കുചേലവര്‍മ്മന്‍ കഴിഞ്ഞ വര്‍ഷം തന്റെ കടയില്‍ നിന്നും പ്രത്യേകം വരുത്തിപ്പിച്ച ചുവന്ന വി.ഐ.പി ജട്ടി മേടിച്ചതായി കടയുടമ പീലിയന്‍ പങ്കിലവിഷനു കൊടുത്ത എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ശരിക്കും ഭൂകമ്പമാണ് ഡിങ്കോയിസ്റ്റുകളുടെ ഇടയില്‍ ഉണ്ടാക്കിയത്.

പുനര്‍ മതപരിവര്‍ത്തനം അഥവാ പങ്കിലക്കാട് വാപസി

നിര്‍ബന്ധിത മതം മാറ്റം മൂലം ഡിങ്കോയിസത്തില്‍ നിന്ന് വിട്ടു പിരിഞ്ഞവര്‍ക്കായി ഡിങ്കോയിസ്ടുകളുടെ ശ്രമകരമായ ദൗത്യത്തിനാണ് പങ്കിലക്കാട് വാപസി എന്ന് പേരിട്ടിരിക്കുന്നത്.

dinkan2

 

ഡിങ്കനെ നമ്പര്‍ പ്ലേറ്റായി ലഭിച്ച പാര്‍ത്ഥസാരഥി എന്ന പ്രവാസി ഭക്തന്‍

യുഎസിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ പാര്‍ത്ഥസാരഥി എന്ന ഡിങ്കമത വിശ്വാസിയാണ് ഡിങ്കന്‍ എന്ന നമ്പര്‍പ്ലേറ്റ് ഉപയോഗിക്കുന്നത്. 2016 ഏറെ പ്രത്യേകതയുള്ള വര്‍ഷമാക്കാന്‍ ഡിങ്കഭഗവാന്റെ അനുഗ്രഹത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയുമായി പാര്‍ഥസാരഥി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

dinkan3

 

മൂഷികസേനയും ദിലീപിനെതിരായ പ്രതിഷേധവും

സദാചാരപൊലീസ് നടത്തുന്ന മതസംഘടനകള്‍ക്കുള്ള ട്രോളാണിത്. ഡിങ്ക ഭക്തന്മാരുടെ സംഘടനയാണ് മൂഷികസേന. ദിലീപിന്റെ പുതിയ രാമചന്ദ്രബാബു ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതില്‍ പ്രതിഷേധിച്ച് ദിലീപിന്റെ ദേ പുട്ട് എന്ന റെസ്റ്റോറന്റിലേക്ക് കഴിഞ്ഞ ദിവസം മോക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത് മൂഷികസേനയുടെ പേരിലായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നിലാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ എത്തിയത്.

dinkan4

 

ഡിങ്കോയിസ്റ്റുകള്‍ക്ക് പറയാനുള്ളത്

ഇന്നലത്തെ പ്രതിഷേധത്തില്‍ ഉദ്ദേശം 30 പേര്‍ പങ്കെടുത്തിട്ടുണ്ടാവും. ബാക്കിയുള്ള മതങ്ങള്‍ ഉറഞ്ഞുതുള്ളുന്ന കാലത്ത് ഡിങ്കോയിസത്തിന്റെ ദൈവമായ ഡിങ്കനെ അപമാനിക്കുന്നത് വെറുതെ നോക്കിനില്‍ക്കാനാവില്ല. ദിലീപ് ആദ്യമായല്ല ഡിങ്കനെ അപമാനിക്കുന്നത്. പറക്കുംതളിക എന്ന അദ്ദേഹത്തിന്റെ മുന്‍ചിത്രം ആണ് മറ്റൊരു ഉദാഹരണം. ഡിങ്കോയിസത്തിന്റെ വലിയൊരു പ്രതീകമായ എലിയെ പറക്കുംതളികയില്‍ ദിലീപ് അപമാനിച്ചിരുന്നു. ദിലീപും ഹരിശ്രീ അശോകനും പങ്കെടുക്കുന്ന ഒരു രംഗത്തില്‍. ഇതില്‍നിന്നൊക്കെ മനസിലാവുന്നത് ദിലീപ് കുറേക്കാലമായി ഡിങ്കോയിസ്റ്റുകളെ മനപൂര്‍വ്വം അപമാനിക്കാനും കരിവാരിത്തേക്കാനും ശ്രമിച്ചിട്ടുണ്ട് എന്നുള്ളതാണ്. വളരെ ക്ഷമയുള്ള മതമാണ് ഡിങ്കോയിസം. പക്ഷേ ഇനി ക്ഷമിക്കാനാവില്ല. പ്രതിഷേധ പരിപാടികള്‍ ഇനിയും ആസൂത്രണം ചെയ്യണമെന്നാണ് ആലോചിക്കുന്നത്.

ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇതാണ്. പ്രൊഫസര്‍ ഡിങ്കന്റെ തിരക്കഥ ഞങ്ങളെ കാണിക്കണം. അത് ഞങ്ങള്‍ വിലയിരുത്തും. എന്നിട്ട് മാത്രമേ തീയേറ്ററുകളിലെത്തിക്കാവൂ എന്നതാണ് ഞങ്ങളുടെ ആവശ്യം.

പ്രതിഷേധത്തിന് ശേഷം സമാനമനസ്‌കരായ ഒരുപാടുപേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ പറയുന്നത് നിയമപരമായി നീങ്ങണമെന്നാണ്. കാരണം മറ്റ് മതവിശ്വാസികള്‍ക്ക് ഉള്ളതുപോലെ ഞങ്ങള്‍ക്കുമുണ്ട് വികാരം. ഡിങ്കനാണ് ഏക സത്യദൈവം എന്നാണ് ഞങ്ങളുടെ വിശ്വാസം. പക്ഷേ പാരമ്പര്യ സെമറ്റിക് മതങ്ങളേക്കാളൊക്കെ എത്രയോ പഴക്കമുള്ളതാണ് ഡിങ്കമതം.

മറ്റ് മതങ്ങളേക്കാള്‍ ദേവത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന മതമാണിത്. കൂടുതല്‍ കാരുണ്യവും സഹിഷ്ണുതയും ഉള്ള മതവുമാണിത്. നമുക്ക് സഹിഷ്ണുതയുണ്ട്. ഇപ്പോള്‍ത്തന്നെ നമ്മള്‍ ദിലീപിനെ അക്രമിച്ചിട്ടില്ലല്ലോ? അദ്ദേഹത്തിന്റെ റെസ്‌റ്റോറന്റ് കത്തിച്ചിട്ടുമില്ല. ഇതൊക്കെയല്ലേ മറ്റ് മതങ്ങള്‍ ചെയ്യാറ്? പക്ഷേ പ്രകോപിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് മറ്റ് പ്രക്ഷോഭ പരിപാടികളെക്കുറിച്ചും ആലോചിക്കേണ്ടിവരും.

പിന്നെ ഡിങ്കമതത്തിന്റെ മേന്മ നാലാളെ കൂടുതല്‍ അറിയിക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ആരാധനാലയങ്ങളും ഡിങ്കമത ശുശ്രൂഷയുമൊക്കെ പരിഗണനയിലുണ്ടെന്നും ഒരു ഡിങ്കമതാനുയായി പറഞ്ഞു.

തൃശ്ശൂര്‍: തനിയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷമായി വിമര്‍ശനം ഉയരുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അരുന്ധതി. ചന്തപ്പെണ്ണിനു കിട്ടുന്ന ശ്രദ്ധ മാത്രമാണ് തനിക്കു കിട്ടുന്നതെന്നും ജനിച്ച വീടും ബന്ധുക്കളും ജാതിയും തന്നെ പുറത്താക്കിയെന്നും അരുന്ധതി തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട താന്‍ ഒന്നര വര്‍ഷമായി സൈബര്‍ റേപ്പിന് ഇരയാകുവാണെന്നും അരുന്ധതി. ഇതോടെ അഭിപ്രായ പ്രകടനം നടത്തി വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ് അരുന്ധതി.
ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ എന്നു ചോദിച്ച അരുന്ധതിയെ സോഷ്യല്‍ മീഡിയ അയ്യപ്പമാഹാത്മ്യം വരെ പഠിപ്പിച്ചു. എന്നിട്ടും അരുന്ധതിയുടെ പ്രതിഷേധം തീര്‍ന്നില്ല. വാളെടുക്കുന്ന വിമര്‍ശകരോട് അരുന്ധതിക്ക് ഒട്ടേറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഡോ.ബിആര്‍ അംബേദ്ക്കറിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ‘ഞാന്‍ ബ്രാഹ്മണിസത്തിന് എതിരല്ല. ബ്രാഹ്മണരുടെ വിശ്വാസങ്ങളെയാണ് എതിര്‍ക്കുന്നത്’. ഒരു മതത്തോടും താന്‍ എതിരല്ലെന്നും അവരുടെ വിശ്വാസങ്ങളെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും അരുന്ധതി പറയുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെതിരെ പ്രതികരിച്ചതും ഇതേ നിലപാടില്‍ ഉറച്ചു കൊണ്ടാണ്. ചുംബന സമരത്തെക്കുറിച്ചും, രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ചും അരുന്ധതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ് താനെന്നും അരുന്ധതി പറയുകയുണ്ടായി. ജനിച്ച വീടും ബന്ധുക്കളും ജാതിയും എന്നെ പുറത്താക്കി. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവളാണെന്നും അരുന്ധതി തുറന്നടിക്കുന്നു.
അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘I am not against Brahmins. I am against the spirit of Brahminism which can be found in Brahmins and Non Brahmins alike’ Dr. B.R.Ambedkar. ജനിച്ചു വീഴുന്ന ജാതിയും നിറവും ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ല.. ജീവിതവും രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പുകള്‍. ഉയര്‍ന്ന ജാതിയുടെയും വെളുത്ത നിറത്തിന്റെയും പ്രിവിലെജുകള്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും ഭാരമാണ്. Default ആയി കിട്ടുന്ന പ്രിവിലെജുകള്‍ കുടഞ്ഞുകളഞ്ഞ് ഡീ കാസ്റ്റ് ചെയ്യാനും ഡീ ക്ലാസ്സ് ചെയ്യാനും നിരന്തരം ശ്രമിക്കുന്നത് കൂടെയാണ് രാഷ്ട്രീയം. ബുദ്ധന്‍ മുതലിങ്ങോട്ട് ആ രാഷ്ട്രീയത്തിന് നീണ്ട ചരിത്രമുണ്ട്. Academics ലാവട്ടെ , കീഴാള പഠനങ്ങള്‍ ( Subaltern Studies ) എന്ന ശാഖയില്‍ വലിയ സംഭാവനകള്‍ നല്കിയവരെല്ലാം തന്നെ , രണജിത് ഗുഹ മുതല്‍ ഗെയില്‍ ഓംവേദ് വരെ, പ്രിവിലേജ്ട് ആയി ജനിച്ചവരാണ്, വെളുത്ത നിറം ഉള്ളവരാണ്. അവര്‍ എഴുതിയത് ദളിത് ശബ്ദങ്ങളെ ഹൈജാക്ക് ചെയ്യാനാണോ? അവരുടെ എഴുത്ത് ptaronizing ആണോ? കീഴാളരായി ജനിക്കാത്തവര്‍ക്ക് കീഴാള രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥത ഉണ്ടാവില്ല?

ഇനിയല്പം വ്യക്തിപരം. ശരീരത്തിന്റെ രാഷ്ട്രീയം കൂടുതല്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ചുംബന സമരം മുതല്‍ക്കാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എന്റെ വെളുത്ത ശരീരം ആഘോഷിക്കപ്പെട്ടെന്ന് കുറിച്ചിട്ടു. വെളുത്ത ഉമ്മകള്‍ കറുത്ത ഉമ്മകളെ പരാജയപ്പെടുത്തിയതിനെക്കുറിച്ച് വൈഖരി എഴുതി. എന്റെ വെളുത്ത ശരീരത്തിന് കിട്ടിയ ദൃശ്യത എന്റെ തെറ്റാണോ? ആ ദൃശ്യത വെളുത്ത ഉമ്മകളെ പരാജയമാക്കിയോ? ഷിനോദ്.എന്‍.കെ എഴുതി ‘ വെളുത്ത സൌന്ദര്യബോധക്കാരുടെ സദാചാര സംഹിതകളെ അരുന്ധതിയുടെ വെളുത്ത ഉമ്മ ചോദ്യം ചെയ്യുന്നുണ്ട്. വെളുത്ത ആ സൌന്ദര്യ ബോധം കറുത്ത ആളുകളും പേറുന്നുണ്ട് എന്നതിനാല്‍ അവരുടെ സദാചാരത്തെയും അത് ചോദ്യം ചെയ്യുന്നു. ആ ചേലില്‍, അരുന്ധതിയുടെ വെളുത്ത ഉമ്മ വിജയം തന്നെയാണ്.’ മറ്റൊന്ന് കൂടി, എന്റെ ശരീരം ആഘോഷിക്കപ്പെട്ടത് വെറും ‘ചരക്ക്’ മാത്രമായാണ്. ആ അര്‍ഥത്തില്‍ എന്റെ നിറം എന്നെ അപമാനിക്കുകയാണ് ചെയ്തത്.

ഉത്തരകാലത്തില്‍ SIO പ്രവര്‍ത്തകന്‍ താഹിര്‍ ജമാല്‍ എഴുതിയ ലേഖനം എന്റെ വെളുത്ത ശരീരം എല്ലാ കറുത്ത ഇടങ്ങളെയും അദൃശ്യമാക്കി എന്നെഴുതി. എന്റെ സാന്നിധ്യം, എന്റെ ചുവന്ന പൊട്ട്, എല്ലാം ദളിത് ഇടങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്ന്. അന്ന് മുതല്‍ SIO കൂടി ഉള്‍പ്പെടുന്ന അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലും മുന്‍നിരയില്‍ ഇരുന്നിട്ടില്ല, ഒരു ഫോട്ടോയിലും വന്നിട്ടില്ല. ഭയന്നിട്ടല്ല, അയിത്തം കല്പ്പിച്ചവര്‍ അസ്വസ്ഥരാവണ്ട എന്ന് കരുതി.

രോഹിത്തിന്റെ മരണം നടുക്കവും കുറ്റബോധവും സൃഷ്ടിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ ഒരാളാണ് ഞാന്‍. ദളിത് പ്രശ്‌നം ദളിതരും അല്ലാത്തവരുമായ വിദ്യാര്‍ഥികളുടെ പ്രക്ഷോഭമായി മാറിയപ്പോള്‍ ഈ കാമ്പസിലെ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ മാധ്യമങ്ങളോട് സംസാരിച്ചു. സവര്‍ണയായ, പ്രിവിലെജ്ട് ആയ ഞാന്‍ അഭിപ്രായം പറയാന്‍ അര്‍ഹയല്ലെന്നും മാറി നില്‍ക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ എന്റെ അടുത്തേക്ക് വരുന്നത് ഞാന്‍ ക്ഷണിച്ചിട്ടല്ല. എന്നെ ബിംബമാക്കാന്‍ അവര്‍ക്ക് ലക്ഷ്യം ഉള്ളതുകൊണ്ടുമല്ല. കോടികളുടെ capital ഉള്ള മാധ്യമങ്ങള്‍ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. ആ ദൃശ്യതയ്ക്ക് കാരണം സവര്‍ണ ശരീരം മാത്രമല്ല, സവര്‍ണ ശരീരങ്ങള്‍ക്ക് എണ്ണത്തില്‍ പഞ്ഞമുണ്ടായിട്ടല്ല, കൃത്യമായ രാഷ്ട്രീയവും നിലപാടുകളും ഉള്ളതുകൊണ്ടാണ്. എനിക്ക് വേണ്ടത് ഞാന്‍ പറയുന്ന രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്തണം എന്നതാണ്. 22 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ രാഷ്ട്രീയത്തിന് ഏത് സമരത്തെയും ഹൈജാക്ക് ചെയ്യാന്‍ കഴിയുമെന്ന്! വിശ്വസിക്കുന്നുണ്ടെങ്കില്‍ അതാ സമരത്തെ അവിശ്വസിക്കലാണ്. എന്നിട്ടും മിണ്ടാതിരുന്നു. നാട്ടില്‍ നിന്ന്! വിളിച്ച ചാനലുകളോടൊക്കെ NO പറഞ്ഞു. മാധ്യമം വാരാന്തപ്പതിപ്പിലേക്ക് എഴുതാന്‍ ആവശ്യപ്പെട്ട കുറിപ്പിലേക്ക് വൈഖരിയുടെ നമ്പര്‍ കൊടുത്തു.

ധന്യ.എം.ഡി എഴുതി ‘ അരുന്ധതിയുടെ ഇടതുപക്ഷ ഏറ്റെടുക്കല്‍ രാഷ്ട്രീയം’ എന്ന്. ഞാന്‍ പാര്‍ടിയുടെയോ എസ്.എഫ്.ഐ യുടെയോ ഔദ്യോഗിക ഭാരവാഹി അല്ല. ആ ടാഗില്‍ ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല. എല്ലാ മനുഷ്യര്‍ക്കും രാഷ്ട്രീയമുണ്ട്. എനിക്കുമുണ്ട്. എന്ന് കരുതി ഞാന്‍ സംസാരിക്കുന്നതെല്ലാം ഇടതുപക്ഷ ഏറ്റെടുക്കല്‍ ആവുമോ? ചുംബന സമരം മുതല്‍ ഇന്നോളം ഞാന്‍ ഇടപെട്ട വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളുമായി ചേര്‍ന്നുപോകുന്ന എത്രയെണ്ണമുണ്ട്? ഭയക്കുന്നത് എന്നെയോ ഇടതുപക്ഷത്തെയോ? എങ്ങനെയാണ് ഐക്യദാര്‍ഡ്യവും ഏറ്റെടുക്കലും വേര്‍തിരിക്കുന്നത്? എന്താണ് അതിനുള്ള മാനദണ്ഡം? Can someone tell me how to differentiate between solidartiy, appropriation and ptaronizing? ഇടതുപക്ഷം സംസാരിച്ചാല്‍ ഏറ്റെടുക്കല്‍, മറ്റാരു സംസാരിച്ചാലും ഐക്യദാര്‍ഡ്യം, അങ്ങനെയാണോ? ഞാന്‍ നേരിടുന്നത് തന്നെയാണ് ഇടതുപക്ഷവും നേരിടുന്നത്. മിണ്ടിയാല്‍ ഹൈജാക്കിംഗ്, മിണ്ടാതിരുന്നാല്‍ ബ്രാഹ്മണിക്കല്‍.

കാരണം പോലും പറയാതെ വിളിച്ചു വരുത്തി ഒരു കൂട്ടത്തില്‍ ഒറ്റയ്ക്ക് നിര്‍ത്തി വിചാരണ ചെയ്തു. ഇവിടെയെത്തിയ ചാനലുകളോടെല്ലാം എന്റെ byte കൊടുക്കരുതെന്നാവശ്യപ്പെട്ടു. കാരണം ഞാന്‍ വെളുത്തവളാണ്, കറുത്തവരെ അദൃശ്യയാക്കുന്നവളാണ്. . ‘നീ കറുത്തവളാണ്. നീ ദളിതയാണ്. നീ സംസാരിക്കണ്ട’ എന്ന essentialism തന്നെയല്ലേ ‘നീ വെളുത്തവളാണ്. നീ സവര്‍ണയാണ്. നീ സംസാരിക്കണ്ട’ എന്ന് പറയുന്നതും???

ഈ വിചാരണകളൊക്കെ നടന്നത് സമരത്തിനിടയിലാണ്. ചോദ്യം ചെയ്യപ്പെട്ടത് എന്റെ രാഷ്ട്രീയത്തിന്റെ ആത്മാര്‍ഥതയാണ്. ഒരാളെ ആത്മഹത്യ ചെയ്യിക്കാന്‍ ഇത്രയൊക്കെ മതിയായിരുന്നു. ചെയ്യാതിരുന്നത് ഇതിലും വലിയ ആക്രമണങ്ങള്‍ എന്നും നേരിടുന്നതുകൊണ്ടാണ്. സവര്‍ണ സ്വത്വം കൊണ്ട് മാത്രമാണ് ഞാന്‍ privileged. ജീവിക്കുന്ന രാഷ്ട്രീയം കൊണ്ട് ഒട്ടും privileged അല്ലാത്തവളാണ്. ജനിച്ച വീടും ബന്ധുക്കളും ജാതിയും പുറത്താക്കിയവളാണ്. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട്ട് കല്‍പ്പിക്കപ്പെട്ടവളാണ്. കേരളത്തിലെ ഭൂരിപക്ഷം ആണുങ്ങളും വേശ്യയായി കാണുന്നവളാണ്. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ നഗ്‌ന ചിത്രങ്ങളും വീഡിയോകളും നിരന്തരം സ്വന്തം ഇന്‍ബോക്‌സില്‍ കാണേണ്ടി വരുന്നവളാണ്. ഒന്നര വര്‍ഷമായി ഏറെക്കുറെ എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ്. എനിക്കെന്തൊക്കെയോ ഇടങ്ങള്‍ കിട്ടുന്നുണ്ടെന്ന് തെറ്റിദ്ധരിക്കുന്നവരോട്, Attention does not mean Acceptance. കുലസ്ത്രീയ്ക്ക് കിട്ടുന്ന അംഗീകാരമല്ല, ചന്തപ്പെണ്ണിന് കിട്ടുന്ന ശ്രദ്ധ മാത്രമാണ് എനിക്കുള്ളത്. നിരന്തരം കല്ലേറ് കിട്ടുമ്പോഴൊക്കെ കൂടെ നില്‍ക്കാത്തവര്‍ വിമര്‍ശിച്ചതില്‍ വിരോധമൊന്നുമില്ല. ഇത്രയൊക്കെ മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടും വെറും സവര്‍ണ ശരീരം മാത്രമാക്കി എന്റെ രാഷ്ട്രീയത്തെ ചുരുക്കിയിട്ടും എല്ലാ പകലും എല്ലാ രാത്രിയും സമരത്തിലുണ്ടായിരുന്നു. പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഭ്രഷ്ട്ട് കല്പ്പിക്കുന്നിടം വരെ സമരത്തിലുണ്ടാവും. പലസ്തീനിലോ കശ്മീരിലോ ഉള്ള മനുഷ്യരുടെ രാഷ്ട്രീയത്തോട് ഐക്യപ്പെടാന്‍ അവിടെ ജനിക്കുകയോ ആ ജീവിതം അനുഭവിക്കുകയോ വേണ്ട. വേദനിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാന്‍ ഒരു മനുഷ്യജീവി ആയാല്‍ മതി.

കാലിഫോര്‍ണ്ണിയ: കാമുകനെ കൊലപ്പെടുത്തി കൊലപാതക വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണ്ണിയ സാന്‍ ബെര്‍നാഡിനോ സ്വദേശിയായ നകാസിയ ജെയിംസിനെയാണ് കാലിഫോര്‍ണ്ണിയ പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ കാമുകന്‍ ഡോറിയന്‍ പവല്‍ മദ്യം ഉപയോഗിക്കാറുണ്ടെന്നും അതിനെത്തുടര്‍ന്നുണ്ടായ വഴക്കിലും തര്‍ക്കത്തിനിടയിലുമാണ് താന്‍ ആയുധമുപയോഗിച്ച് കാമുകനെ കൊലപ്പെടുത്തിയതെന്നാണ് നകാസിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അവനെ വേദനിപ്പിക്കണമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും നകാസിയ കുറിച്ചു.

fb-post

പൊലീസ് ചോദ്യം ചെയ്യലിനിടെ കാമുകന്‍ മരിച്ചത് അബദ്ധവശാലാണെന്ന് നകാസിയ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പൊലീസ് പരാമര്‍ശിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved