Europe

ഫ്രാങ്ക്ഫർട്ട്: പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ദിനം പ്രതി കൂടുന്ന വാർത്തകൾ കേൾക്കുമ്പോൾ തന്നെ അപകട മരണങ്ങളുടെ വാർത്തകളും വർദ്ധിക്കുന്നത് സങ്കടകരമായ ഒരു കാര്യമാണ്. പലപ്പോഴും വിനോദയാത്രകൾക്ക് പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകളും അപകട മുന്നറിയിപ്പുകളും പലരും മറന്നുപോകുന്നു എന്നത് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. ജർമ്മനിയിലെ ഹാംബുര്‍ഗിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ തൊടുപുഴ സ്വദേശി എബിന്‍ ജോ എബ്രഹാം ആണ് മരിച്ചത്. 26 വയസ് മാത്രമായിരുന്നു പ്രായം.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരണത്തിന് ആസ്പദമായ അപകടം സംഭവിച്ചത്. മ്യൂണിക്കില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന എബിന്‍ കോളജില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിനോദ സഞ്ചാരത്തിനു പോയത്. തടാകത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബിടെക് പഠനത്തിനു ശേഷം രണ്ടര വര്‍ഷം മുന്‍പാണ് എബിന്‍ ജര്‍മനിയില്‍ എത്തിയത്. തൊടുപുഴ മാര്‍ക്കറ്റ് റോഡ് വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നം തട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെ മകനാണ്. സംസ്‌കാരം തൊടുപുഴയിലാണ് നടക്കുക. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്.

വള്ളാപ്പാട്ടില്‍ കുടുംബാംഗം ബീനയാണ് മാതാവ്.

സഹോദരന്‍: അലക്‌സ് ജോ എബ്രഹാം (ഇന്‍ഫോ പാര്‍ക്ക്, ചെന്നൈ).

മോസ്കോ: റഷ്യൻ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽവച്ച് അദ്ദേഹത്തിന്‍റെ മുഖം അസാധാരണമായി തടിച്ചുവീർക്കുകയും തൊലി ചുവക്കുകയും ചെയതതോടെയാണ് അധികൃതരുടെ നടപടി. അതേസമയം, അലർജി രോഗം മൂലമായിരിക്കാം നവൽനിയിൽ ഇത്തരം മാറ്റമുണ്ടായിരിക്കുന്നതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ രോഗകാരണം വ്യക്തമല്ലെന്നും ഇതാദ്യമായാണു നവൽനിക്ക് ഇത്തരം അസുഖമുണ്ടാകുന്നതെന്നും അദ്ദേഹത്തിന്‍റെ മാധ്യമ വക്താവ് കിര യാർമൈഷ് വ്യക്തമാക്കി.  ബുധനാഴ്ചയാണ് സര്‍ക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിൽ നവൽനിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 30 ദിവസത്തെ തടവിനും വിധിച്ചു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെതിരേ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയ അദ്ദേഹം റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്‍റെ മുഖമായാണ് അറിയപ്പെടുന്നത്.

ന്യൂഡൽഹി: കേരളത്തിൽനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്‍റർപോൾ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്‍റെ ആവശ്യപ്രകാരമാണു നോട്ടീസ്.  മൂന്നു മാസം മുന്പു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീടു കാണാതായെന്നു കാട്ടി മാതാവ് ജർമൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്.

പരാതി ഡിജിപിക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.  ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലിസയ്ക്കൊപ്പം വിമാനമിറങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമില്ല. ഇയാൾ മാർച്ചിൽ കൊച്ചിയിൽനിന്നു തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം.  ലിസയ്ക്കായി മതപാഠശാലകളിലും മറ്റും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്‍റർപോളിന്‍റെ സഹായത്തോടെ യെലോ നോട്ടീസ് പുറത്തിറക്കിയത്.

ഇറ്റാലിയൻ നിയമം ലംഘിച്ച് 42 അഭയാര്‍ഥികളെ തുറമുഖത്തേക്ക് കൊണ്ടുവന്ന കപ്പലിന്റെ ക്യാപ്റ്റനെ ജയിലിലടച്ചു. അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ജര്‍മന്‍ എന്‍ജിഒയുടെ രക്ഷാകപ്പലായ സീ-വാച്ച് 3യുടെ ക്യാപ്റ്റനായ കരോള റാക്കെറ്റിനെയാണ് അറസ്റ്റ് ചെയ്തതും ഇപ്പോള്‍ വിചാരണ നേരിടാന്‍ പോകുന്നതും.

“അതൊരു തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കു”മെന്ന് തിരിച്ചു പറഞ്ഞ 31-കാരിയായ കരോള റാക്കെറ്റിനു വേണ്ടി ഇപ്പോള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടക്കുകയാണ്. “രാഷ്ട്രീയമായ എല്ലാ കളികള്‍ക്കുമപ്പുറം മനുഷ്യ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെ”ന്ന് ഈ ജര്‍മ്മന്‍കാരി പറയുന്നു. ഇറ്റലിയിലെ തീവ്ര വലതുപക്ഷക്കാരനായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനീ തന്നെയാണ് റാക്കെറ്റയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞയാഴ്ച റാക്കെറ്റിനെ ഇറ്റാലിയൻ നാവിക ഉപരോധം ലംഘിച്ചതിന് താത്ക്കാലികമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന ലിബിയയിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കടലില്‍ മുങ്ങിയ അഭയാര്‍ഥികളെ റാക്കെറ്റിന്റെ കപ്പല്‍ രക്ഷപെടുത്തി. സംഘത്തെ മെഡിറ്ററേനിയൻ ദ്വീപായ ലാംപെഡൂസയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ അധികൃതര്‍ ശ്രമിച്ചു. ദിവസങ്ങളോളം കടലില്‍തന്നെ കെട്ടിക്കിടക്കേണ്ട അവസ്ഥവന്നതോടെ കപ്പലിലുണ്ടായ 42 വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇറ്റാലിയന്‍ തീരത്തേക്ക് പോയത്. എന്നാല്‍ സീ വാച്ചിന് ഇറ്റലിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്ന് റാക്കെറ്റ് വിശദീകരിച്ചു.

എന്നാൽ ഉത്തരധ്രുവത്തിലെ ഐസ്ബ്രേക്കറുകളിൽപോലും ജോലി ചെയ്തിട്ടുള്ള റാക്കെറ്റ് അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. ‘രണ്ടു മണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെയെത്തും’ എന്നാണ് അവര്‍ മറുപടി നല്‍കി. എന്നാല്‍ ഒരു സൈനികകപ്പല്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ അപകടം മണത്ത റാക്കെറ്റ് ലാംപെഡൂസയിലേക്കുതന്നെ പോകാന്‍ നിര്‍ബന്ധിതയായി.

“രണ്ടാഴ്ചയായി, കപ്പലിലെ ആളുകളുടെ സ്ഥിതി കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും കുടിയേറ്റക്കാരുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമാവുകയാണെന്നും ഞങ്ങൾ അധികാരികളെ അറിയിക്കുന്നുണ്ടായിരുന്നു. പക്ഷെ, ഒരു മതിലിനോട് സംസാരിക്കുംപോലെ ആയിരുന്നു അത്. ഏകദേശം 20 ദിവസം മുമ്പ് ആരംഭിച്ച നിരാശാജനകമായ സംഭവങ്ങളുടെ ഫലമാണ് തുറമുഖത്തെ സംഭവം”– റാക്കറ്റ് ‘ദ ഗാര്‍ഡിയനോട്’ പറഞ്ഞു.

ജൂൺ 12-നാണ് ലിബിയയുടെ തീരത്ത് നിന്ന് ചങ്ങാടങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന സംഘത്തെ ‘സീ-വാച്ച് 3’ സംഘം കണ്ടെത്തുന്നത്. അവരെ അവരെ ട്രിപ്പോളിയിലേക്ക് കൊണ്ടുപോകാൻ റാക്കെറ്റ് വിസമ്മതിച്ചു. അവിടെയെത്തിയാല്‍ അവര്‍ തടവിലാക്കപ്പെടുകയും കൊടുംപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുമായിരുന്നു. അതോടെയാണ് ലാംപെഡൂസയിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കടുത്ത നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് അറിഞ്ഞുകൊണ്ട്തന്നെയാണ് ഇറ്റാലിയിലേക്ക് പ്രവേശിക്കാൻ അവര്‍ തീരുമാനിച്ചത്. ഇറ്റാലിയന്‍ തീരത്തേക്ക് പ്രവേശിച്ച ഉടന്‍തന്നെ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി സഹായിച്ചു എന്ന കുറ്റത്തിന് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂൺ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് അടുപ്പിച്ചു. തടയാന്‍ ശ്രമിച്ച സൈനിക കപ്പലിനെ ഇടിച്ചു തെറുപ്പിച്ച് കൊണ്ടായിരുന്നു ഇത്. തീരത്ത് എത്തിയ ഉടനെ അഭയാര്‍ഥികളെ അവിടെ ഇറക്കി. തുടര്‍ന്ന് റാക്കെറ്റിനെ അറസ്റ്റ് ചെയ്തു.

“കപ്പലില്‍ ഉണ്ടായിരുന്ന അഭയാര്‍ഥികളുടെ അവസ്ഥ അത്രയും മോശമായിരുന്നു. യുദ്ധത്തില്‍ അത്രത്തോളം പേടിച്ച മനുഷ്യരായിരുന്നു അവര്‍. ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയവര്‍. അവര്‍ എത്ര ദിവസം അതിജീവിക്കും എന്ന് പോലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. കടലില്‍ തന്നെ കുടുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍ ആരും കടലില്‍ ചാടുന്നില്ലെന്നു ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും കപ്പലിന്റെ ഡോക്കിലായിരുന്നു കഴിഞ്ഞത്”, റാക്കെറ്റ് പറയുന്നു.

അഭയാര്‍ഥികളെ രക്ഷപെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇറ്റാലിയന്‍ അധികൃതര്‍ അഭയാര്‍ഥികളെ ഒരു വിധത്തിലും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിയമം രാജ്യം പാസാക്കിയിട്ടുണ്ടെന്നു റാക്കെറ്റയെ അറിയിച്ചിരുന്നു. കടുത്ത പിഴശിക്ഷയ്ക്ക് പുറമെ ബോട്ടുകള്‍ പിടിച്ചെടുക്കുക തുടങ്ങിയവയും നിയമത്തിലുണ്ട്.

വിവിധ രീതികളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇറ്റാലിയന്‍ അധികൃതര്‍ വഴങ്ങുന്നില്ല എന്ന് വന്നതോടെ നിയമം ലംഘിച്ച് ഇറ്റാലിയന്‍ കടലില്‍ പ്രവേശിക്കാന്‍ റാക്കെറ്റ് തീരുമാനിച്ചു. അഭയാര്‍ഥികളുടെ അവസ്ഥ അത്രത്തോളം മോശമായിക്കഴിഞ്ഞു എന്നും അവര്‍ക്ക് കരയില്‍ എത്തി ചികിത്സ വേണമെന്നും അധികൃതരെ അറിയിച്ചതായി റാക്കെറ്റ് പറയുന്നു.

ജൂണ്‍ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് ബലമായി അവര്‍ അടുപ്പിച്ചു. അഭയാര്‍ത്ഥികളെ ഉടന്‍ തന്നെ ചികിത്സക്കായി മാറ്റി. ഇതിനിടെ അവര്‍ക്ക് പിന്തുണ അറിയിച്ചും ഒപ്പം ബലാത്സംഗ ഭീഷണി അടക്കമുള്ളവ മുഴക്കി ഒരു കൂട്ടരും അവിടെ തടിച്ചു കൂടിയിരുന്നു. “അതൊക്കെ ഞാന്‍ കേട്ടിരുന്നു. പക്ഷേ, ഞാനത് കാര്യമാക്കിയില്ല. കാരണം, അവിടുത്തെ പ്രാദേശിക ലാംപെഡുസ സമുദായക്കാര്‍ എല്ലായ്‌പ്പോഴും അഭയാര്‍ത്ഥികളെ സഹായിക്കുന്നവരും എന്നെ പിന്തുണയ്ക്കുന്നവരുമായിരുന്നു”, റാക്കെറ്റെ പറയുന്നു.

ഒരാഴ്ച വീട്ടുതടങ്കലിലായിരുന്നു അവര്‍. നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചു എന്ന കുറ്റം ചാര്‍ത്തിയിട്ടുള്ള അവരെ കാത്ത് ഇനി വിചാരണയുണ്ട്. അതിനു പുറമെ അവരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഉപപ്രധാനമന്ത്രി സാല്‍വിനി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. “ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് അവര്‍“, അയാള്‍ പറഞ്ഞു.

“ആ കൊള്ളക്കപ്പലിന്റെ ക്യാപ്റ്റന്റെ പെരുമാറ്റം ഒരു ക്രിമിനലിന്റേതാണ്. അവള്‍ ഒരു സൈനിക പെട്രോള്‍ ബോട്ടിനെ തകര്‍ക്കാന്‍ ശ്രമിച്ചു. ഓഫീസര്‍മാരുടെ ജീവന്‍ അപകടത്തിലാകേണ്ടതായിരുന്നു. ഇത് സംഭവിക്കുനന്ത് ജര്‍മനിയില്‍ ആയിരുന്നെങ്കിലോ? ഒരു ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ജര്‍മന്‍ പോലീസുകാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ നോക്കിയിട്ട് ജര്‍മനിയിലേക്ക് ചെന്നാല്‍ അത് സഹിക്കാന്‍ മാത്രം സഹിഷ്ണുത അവര്‍ക്ക് ഉണ്ടാകണമെന്നില്ല”, സാല്‍വിനി പറഞ്ഞു.

റാക്കെറ്റയുടെ സീവാച്ച് 3 കപ്പല്‍ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞിട്ടിരിക്കുന്നു. ഇതിനോട് റാക്കെറ്റെ പ്രതികരിച്ചത് ഇങ്ങനെയാണ്

“സാല്‍വിനി പ്രതിനിധീകരിക്കുന്ന ഒരു കാര്യമാണത്. അതായത്, വലതുപക്ഷ ശക്തികളുടെ വളര്‍ച്ച. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിപ്പോള്‍ യൂറോപ്പ് മുഴുവന്‍, ജര്‍മനിയിലും യുകെയിലുമെല്ലാം വ്യാപിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിന്റെ പിന്തുണയില്ലാതെയാണ് അവര്‍ സംസാരിക്കുന്നത്. എന്റെ ഈ നടപടി കൊണ്ട് യൂറോപ്പും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകും എന്നാണ് കരുതുന്നത്. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ നിരവധി നഗരങ്ങള്‍ തയാറാണ്. സര്‍ക്കാരുകള്‍ തടസമായി നില്‍ക്കാതിരുന്നാല്‍ മതി. എനിക്ക് എത്രയും വേഗം കടലിലേക്ക് തിരിച്ചു പോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. കാരണം അവിടെയാണ് എന്നെക്കൊണ്ടുള്ള ആവശ്യക്കാരുള്ളത്”.

ജര്‍മനിയിലെ പ്രീറ്റ്‌സില്‍ ജനിച്ച റാക്കെറ്റ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷനില്‍ മാസ്‌റ്റേഴ്‌സ് നേടിയിട്ടുണ്ട്. അഞ്ചു ഭാഷകള്‍ സംസാരിക്കും. 2016-ലാണ് ജര്‍മന്‍ എന്‍ജിഓയായ സീ വാച്ചില്‍ അവര്‍ ചേരുന്നത്. കപ്പല്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു എന്നതും അഭയാര്‍ത്ഥികളെ കടലില്‍ നിന്ന് രക്ഷിക്കുന്നതു പോലുള്ള ജോലികള്‍ക്ക് നിരവധി പേര്‍ തയാറാകാതിരുന്നതുമാണ് തനിക്ക് ഇവിടെ ജോലി ലഭിക്കാന്‍ കാരണമെന്ന് അവര്‍ പറയുന്നു.

“എനിക്ക് വീടുമില്ല, കാറുമില്ല, ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നതില്‍ ഞാനൊട്ട് ശ്രദ്ധിക്കാറുമില്ല. എനിക്കൊട്ട് കുടുംബവുമില്ല. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല”– റാക്കെറ്റെ ദി ഗാര്‍ഡിയനോട് പ്രതികരിച്ചു.

തിരുവനന്തപുരത്തെത്തിയശേഷം കാണാനില്ലെന്ന് പരാതി ലഭിച്ച ജര്‍മന്‍ യുവതി കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടില്ല. ഇതോടെ യുവതി എവിടെപ്പോയെന്നതില്‍ ദുരൂഹതകളേറി. കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചു.

ലീസ വെയ്സ എന്ന ജര്‍മ്മന്‍ യുവതി കേരളത്തിലെത്തിയ ശേഷം തിരിച്ച് വന്നിട്ടില്ലെന്നാണ് ഇവരുടെ മാതാവിന്റെ പരാതിയില്‍ പറയുന്നത്. കൊല്ലം അമൃതപുരി എന്നായിരുന്നു യാത്രാരേഖകളിലെ പ്രാദേശികവിലാസം. അതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ആശ്രമത്തില്‍ എത്തി അന്വേഷിച്ചെങ്കിലും ഇവിടെയെത്തിയില്ലെന്നാണ് മൊഴി ലഭിച്ചത്. എന്നാല്‍ 2009ല്‍ ആശ്രമത്തില്‍ വന്നിട്ടുമുണ്ട്. ഇതോടെ മാര്‍ച്ച് 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ലീസ എവിടെപ്പോയി എന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല.

മുഹമ്മദ് അലി എന്ന യു.കെ പൗരനൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. ഇത് ലീസ പ്രണയിക്കുന്ന ആണ്‍ സുഹൃത്താണെന്ന് മാതാവ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മുഹമ്മദ് അലി മാര്‍ച്ച് 15ന് തന്നെ തിരിച്ച് പോയി. അതുകൊണ്ട് വിദേശ എംബസിയുടെ സഹായത്തോടെ ഇയാള്‍ നാട്ടില്‍ തിരികെയെത്തിയോയെന്ന് അന്വേഷിച്ച് വിവരം ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതോടൊപ്പം തിരുവനന്തപുരത്തൂടെ അല്ലാതെ മറ്റേതെങ്കിലും വിമാനത്താവളം വഴി ലീസ തിരികെപ്പോയോയെന്നും അന്വേഷിക്കുന്നുണ്ട്.

കോവളം, ശംഖുമഖം പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ അന്വേഷിച്ചെങ്കിലും ആരും കണ്ടതായി പറയുന്നില്ല. കേരളത്തിലെത്തി നൂറിലേറെ ദിവസം കഴിഞ്ഞെന്നതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. ശംഖുമഖം എ.എസ്.പി R. ഇളങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.

ഇസ്രയേലിലെ തെല്‍ അവീവില്‍ മലയാളി കുത്തേറ്റു മരിച്ചു. ജെറോം അര്‍തര്‍ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. നേവ് ഷാനാന്‍ സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ജെറോമിനുനേരെ ആക്രമണം ഉണ്ടായത്.

അക്രമണത്തില്‍ പരിക്കേറ്റ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു മലയാളിയായ പീറ്റര്‍ സേവ്യര്‍ (60) ഇച്ചിലോവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരന്‍മാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ച സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഫാദര്‍ ഡൊമിങ്ക് വളാമലിനെ കത്തോലിക്കാ രാജ്യമായ അയര്‍ലന്റിലെ ആര്‍ച്ച് ബിഷപ്പ് വിലക്കിയത്.

ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്.മുൻപ് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കെതിരേ അപവാദ പരാമർശം നടത്തിയ മലയാളി വൈദീകനും ഇടുക്കിയിൽ ധ്യാന കേന്ദ്രം നടത്തുന്ന ഫാ. ഡൊമിനിക് വളമനാൽ ഓസ്ട്രേലിയയിൽ നടത്തിവരുന്ന ധ്യാന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവാസി മലയളികളിൽ നിന്നും വിമർശനംഉയർന്നിരുന്നു . വൈദീകന്റെ വരവുമായി ബന്ധപ്പെട്ട് ഭിന്ന അഭിപ്രായങ്ങൾ പ്രവാസി മലയാളികളിൽ ഉയർന്നു കഴിഞ്ഞു.ഹെയിറ്റ് സ്പീക്കർ എന്ന് ചൂണ്ടിക്കാട്ടി ഇതിനകം മലയാളികൾ ഈ വൈദീകനെതിരേ ഓസ്ട്രേലിയൻ സർക്കാരിൽ അന്ന് പരാതികൾ നല്കിയിട്ടുണ്ട്.ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളേയും ഭിന്ന ലിംഗക്കാരേയും ഈ വൈദീകൻ മുമ്പ് പ്രസംഗത്തിൽ ആക്ഷേപിച്ചിരുന്നു. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.

പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്‌. ദൈവ ശാപമാണ്‌. സ്വയം ഭോഗം, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ്‌ മന്ദബുദ്ധികൾ ആയി ജനിക്കുന്നത്.ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്‌. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്‌. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും എന്നും വൈദീകൻ പറഞ്ഞിരുന്നു.

ഇതോടെ 4000ത്തോളം സീറോ മലബാര്‍ വിശ്വാസികള്‍ ഉള്ള അയർലണ്ടിൽ ഈ വൈദീകനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. വൈദീകന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയ അയർലണ്ടിലെ ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിൻ വാളമനാലിനെതിരെ രംഗത്തെത്തി.

വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്. ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നത്.

ബർലിൻ∙ യൂറോപ്പിൽ പ്രായഭേദമെന്ന്യ പ്രഭാത റൊട്ടിയോടൊപ്പം ഉപയോഗിക്കുന്ന നുട്ടല്ല ക്രീമിന്റെ വിതരണം നിലച്ചതായി റിപ്പോർട്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് നുട്ടല്ല. ചോക്ലേറ്റും, നട്ട്സും ചേർന്ന വിവിധയിനം നുട്ടല്ല ക്രീമുകൾ മാർക്കറ്റിൽ ലഭ്യമായിരുന്നു.

നുട്ടല്ല ഫ്രാൻസിലെ കമ്പനിയാണ് ഉൽപാദിപ്പിക്കുന്നത്. ഫ്രാൻസിൽ നിന്ന് തന്നെയാണ് നുട്ടല്ലയുടെ വിതരണം യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നത്. ആയിരകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഈ കമ്പനിയിൽ തൊഴിൽ സ്തംഭിച്ചിരിക്കുകയാണ്.

ശമ്പള വർദ്ധനയ്ക്കു വേണ്ടി തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ശമ്പളത്തിൽ നാലര ശതമാനം വർധനവും ഓരോ തൊഴിലാളിയ്ക്ക് തൊള്ളായിരം യൂറോയുടെ ബോണസുമാണ് തൊഴിൽ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. മാനേജ്മെന്റ് കണ്ണ് തുറന്നില്ലെങ്കിൽ സമരം നീളുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.

സ്‍പാനിഷ് ഫുട്‍ബോള്‍ താരം ജോസ് അന്റോണിയോ റെയേസ് കാറപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും കായികലോകം ഇതുവരെ മോചിതമായിട്ടില്ല. അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ വേഗത എത്രയാണെന്ന് അറിയുമ്പോവാണ് ഞെട്ടുക. മണിക്കൂറില്‍ 237 കിലോമീറ്റര്‍

ശനിയാഴ്ച്ച രാവിലെ സ്പെയിലെ സെവില്ലേയ്ക്ക് അടുത്തായിരുന്നു അപകടം. ഉത്രേരയ്ക്കും സെവില്ലേയ്ക്കും ഇടയില്‍ വച്ച് റെയേസ് സഞ്ചരിച്ചിരുന്ന മേഴ്‍സിഡസ് ബാര്‍ബസ് കാര്‍ മറിയുകയായിരുന്നു. അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ അകലെയുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് തീ പിടിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെയേസിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 23കാരനും മരിച്ചിരുന്നു. ആഴ്സണലിന്റേയും റയല്‍ മാഡ്രിഡിന്റേയും മുന്‍ താരമാണ് ജോസ് അന്റോണിയോ റെയേസ്.

മകളെ കൊലപ്പെടുത്തിയ ശേഷം ഓവനിലിട്ട് കത്തിച്ച അച്ഛൻ അറസ്റ്റിൽ. ഉക്രൈനിലാണ് നടുക്കുന്ന ക്രൂരത നടന്നത്. ഡാരിന എന്ന കുട്ടിയുടെ അച്ഛനായ പവേൽ മാകാർചുക്കിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുൻപാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിക്കപ്പെടുന്നത്

പവേൽ പിടിച്ചുതള്ളിയപ്പോൾ കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടി മരിച്ചു. ഇത് മനസ്സിലാക്കിയ പവേൽ മൃതദേഹം ഓവനിലിട്ട് കത്തിച്ചു. വീടിന് അടുത്തുള്ള തടാകത്തിൽ എല്ലിൻ കഷണങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. എല്ലാത്തിനും ഒത്താശചെയ്ത് അമ്മയും പവേലിനൊപ്പം ഉണ്ടായിരുന്നു. കുട്ടിയെ കാണാനില്ല എന്ന പരാതിയും ഇവർ പൊലീസിൽ നൽകി.

ദത്തെടുത്ത മാതാപിതാക്കൾക്കൊപ്പമായിരുന്നു ഡാരിന താമസിച്ചിരുന്നത്. മരണത്തിന് മൂന്നു മാസങ്ങൾ മുൻപാണ് യഥാർത്ഥ മാതാപിക്കളുടെ അടുത്ത് എത്തുന്നത്. ഡാരിനയെക്കൂടാതെ ഇവർക്ക് മൂന്നു മക്കൾ കൂടിയുണ്ട്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. കൊലക്കുറ്റത്തിന് പവേലിനെതിരെയും സംഭവം മൂടിവയ്ക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved