ഈ കാലഘട്ടം ഇന്റർനെറ്റ് യുഗത്തിന്റെ ആണ്. ഇന്റര്‍നെറ്റിന് അടിപ്പെട്ടവരാണ് ഭൂരിഭാഗം പേരും. സാങ്കേതിക വിദ്യയും ഇന്റര്‍ നെറ്റ് വിപ്ലവവും എല്ലാം മനുഷ്യനെ ഇപ്പോള്‍ ചെറിയ ഉപകരണങ്ങളിലേക്ക് ചുരുക്കിയി രിക്കുകയാണ്.
ഇപ്പോള്‍ ഇന്റര്‍നെറ്റിന് അടിപ്പെട്ടവരാണ് ഭൂരിഭാഗം പേരും. സാങ്കേതിക വിദ്യയും ഇന്റര്‍ നെറ്റ് വിപ്ലവവും എല്ലാം മനുഷ്യനെ ഇപ്പോള്‍ ചെറിയ ഉപകരണങ്ങളിലേക്ക് ചുരുക്കിയിരി ക്കുകയാണ്. ഇപ്പോള്‍ ലോകം ലാപ്‌ടോപ്പിലും മൊബൈലിലും ടാബ്ലറ്റിലുമായി ചുരുങ്ങിയി രിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ വൈ-ഫൈ വന്നതോടെ ഇത് കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു. ഇപ്പോ ള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ എളുപ്പമാക്കാനായി സൗജന്യ വൈ-ഫൈയും ലഭിക്കുന്നുണ്ട്. എന്നാ ല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഈ വൈ-ഫൈ അത്ര സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നു ണ്ടോ ആരോഗ്യം സുരക്ഷിതമാക്കാനുളള സംവിധാനങ്ങളും ഇതിനിടയില്‍ ചെയ്യേ ണ്ടതുണ്ട്. വൈ-ഫൈ ഒരു നിശബ്ദ കൊലയാളി എന്ന് പല വിദഗ്ധരും പറയുന്നുണ്ട്. എന്നാല്‍ നമ്മള്‍ അത് വളരെ ശ്രദ്ധയോടെ എടുക്കാറില്ല എന്നതാണ് സത്യം.
വയര്‍ലെസ് ഉപകരണങ്ങളും വൈ-ഫൈ റൂട്ടറുകളും പലപ്പോഴും വളരെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരിയായ രീതിയില്‍ ഉപയോഗിച്ചില്ല എങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും.
ഉപകരണം എങ്ങനെയാണ് കേബിള്‍ ഇല്ലാതെ റൂട്ടറുമായി ഘടിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക. അതായത് വയര്‍ലെസ് ഉപകരണങ്ങളായ ടാബ്ലറ്റ്, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ WLAN സിഗ്നലുകള്‍ അതായയ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ പുറത്തേക്ക് വിടും. ഇത് റൂട്ടറിലേ ക്കായിരിക്കും ബന്ധിപ്പിക്കുന്നത്. ഈ സിഗ്നലുകള്‍ പല രീതിയില്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.
വൈ-ഫൈ കൊണ്ടുളള പ്രശ്‌നങ്ങള്‍
തുടര്‍ച്ചയായുളള ക്ഷീണം, തുടര്‍ച്ചയായ തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരുക, ഉറക്കം ഇല്ലാതാകുക എന്നിവയാണ് വൈ-ഫൈ കൊണ്ടുളള പ്രശ്‌നങ്ങള്‍.
ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളില്‍ നിന്നും എങ്ങനെ കുട്ടികളെ രക്ഷിക്കാം
ലണ്ടന്‍: യുകെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചിക്കന്‍ വിതരണം ചെയ്യുന്ന കമ്പനി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി വെളിപ്പെടുത്തല്‍. ഗാര്‍ഡിയനും ഐടിവി ന്യൂസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. യുകെയിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ടെസ്‌കോ, സെയിന്‍സ്ബറിസ്, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ആള്‍ഡി, ലിഡില്‍ തുടങ്ങിയവയ്ക്ക് ചിക്കന്‍ വിതരണം ചെയ്യുന്ന 2 സിസ്റ്റേസ് ഫുഡ് ഗ്രൂപ്പിന്റെ പ്ലാന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഈ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കശാപ്പ് തിയതി രേഖപ്പെടുത്തിയ ലേബലുകള്‍ പൊളിച്ചുമാറ്റി പുതിയ ലേബലുകള്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
യുകെയില്‍ ഉപയോഗിക്കപ്പെടുന്ന ചിക്കനില്‍ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ല്‍ ബീഫില്‍ വില കുറഞ്ഞ കുതിരയിറച്ചി കലര്‍ത്തിയ സംഭവത്തിനു ശേഷം ഇറച്ചി വിപണിയില്‍ നിന്ന് പുറത്തു വരുന്ന വലിയ ക്രമക്കേടാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. കുതിരയിറച്ചി വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് പിന്നീട് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.
കശാപ്പ് തിയതി മാറ്റുന്നത് ഗുണനിലവാരം കുറഞ്ഞ ഇറച്ചി മാര്‍ക്കറ്റുകളില്‍ വിറ്റഴിയുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വിധത്തില്‍ ലേബലുകള്‍ മാറ്റുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്. ബെസ്റ്റ് ബിഫോര്‍ തിയതികളില്‍ നിന്ന് വ്യത്യസ്തമാണ് ഇറച്ചി പാക്കുകളിലെ കില്‍ ഡേറ്റ്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇത് പ്രത്യേകം നല്‍കുന്നത്. പലപ്പോഴും ലേബലുകള്‍ മാറ്റി പതിക്കാന്‍ കമ്പനി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റ് ബ്രോംവിച്ചിലെ 2 സിസ്‌റ്റേഴ്‌സ് പ്ലാന്റില്‍ 12 പ്രവൃത്തിദിനങ്ങളിലായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് തിരിച്ചയക്കുന്ന ഇറച്ചി പാക്കറ്റുകളുടെ ലേബലുകള്‍ മാറ്റി തിരികെ അയക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. നിലത്തു വീഴുന്ന ചിക്കന്‍ പോലും അതേപടി പാക്കറ്റുകളിലാക്കുന്നു, വ്യത്യസ്ത ദിവസങ്ങളില്‍ കൊല്ലുന്ന കോഴികളുടെ ഇറച്ചി കൂട്ടിക്കലര്‍ത്തി പാക്ക് ചെയ്യുന്നു തുടങ്ങിയ ക്രമക്കേടുകളും ഈ പ്ലാന്റില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
സ്ത്രീകളിലെ ഓർഗാസം അഥവാ രതിമൂർച്ഛയെ കുറിച്ച് പല മിഥ്യ ധാരണയും വച്ച് പുലർത്തുന്നവരാണ് നമ്മളിൽ പലരും. ദാമ്പത്യ ജീവിതത്തിൽ സുപ്രധാന പങ്ക് പങ്കാളിയുമായുള്ള രമ്യതയിലും ലൈംഗികബന്ധത്തിൽ ആണെന്നിരിക്കെ പലർക്കും പങ്കാളിയുടെ ലൈംഗിക അഭിരുചിയെ തൃപ്തിപ്പെടുത്താനോ അറിയാനോ ശ്രമിക്കാറില്ല കിടപ്പറയിൽ തന്റെ സുഖത്തിനു വേണ്ടി മാത്രമുള്ള വെറും ഒരു വസ്തുവായി കാണുന്നു.

ഈ കാലഘട്ടത്തിലെ മിക്ക ദാമ്പത്യ ജീവിത പരാജയത്തിനു കാരണം അത് മാത്രമാണ്. അതിനാൽ നിങ്ങളുടെ അറിവിലേക്ക് ! സ്ത്രീകളിലെ ഓർഗാസം അഥവാ രതിമൂര്‍ച്ഛയെ കുറിച്ച് ഒരു നല്ല വീഡിയോ. ലിംഗ യോനീ സംയോഗമല്ല മറിച്ച് സംയോഗത്തിന് മുന്‍പുള്ള ബാഹ്യലീലകള്‍ക്കാണ് സ്ത്രീകളെ രതിമൂര്‍ച്ഛയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കെന്ന വസ്തുത ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നു.
[ot-video][/ot-video]
1968ല്‍ പത്ത് ലക്ഷം പേരുടെ ജീവനെടുത്ത ഹോംഗ്കോംഗ് പനിയെ വെല്ലുന്ന ഓസ്ട്രേലിയന്‍ പനി ഈ വിന്ററില്‍ ബ്രിട്ടനിലേക്ക് എത്തുന്നുവെന്ന് മുന്നറിയിപ്പ്. ഈ പനി ഓസ്ട്രേലിയയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് ബാധിക്കുകയും അവിടുത്തെ ആരോഗ്യ സര്‍വീസ് ഇതിനെ നേരിടാന്‍ പാടുപെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പനി ബ്രിട്ടനെയും വേട്ടയാടാനെത്തുമെന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് ഹെല്‍ത്ത് എക്സ്പര്‍ട്ടായ പ്രഫ. റോബര്‍ട്ട് ഡിങ് വാള്‍ വെളിപ്പെടുത്തുന്നത്.
വര്‍ഷം തോറും ഏതാണ്ട് 3000ത്തോളം ഓസ്ട്രേലിയക്കാരാണ് ഈ പനി ബാധിച്ച് മരണമടയുന്നത്. ഈ വര്‍ഷവും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ സംവിധാനം താറുമാറായ പ്രായമായവരെയാണ് ഈ പനി കൂടുതലായി ബാധിച്ച് അപകടം വരുത്തുന്നത്. വിക്ടോറിയയിലെ ഒരു കെയര്‍ഹോമില്‍ എട്ട് പേരാണ് ഈ പനി ബാധിച്ച് മരിച്ചിരിക്കുന്നത്. അഞ്ച് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളെയും ഈ പനി കൂടുതലായി ബാധിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയയില്‍ നിന്നുമുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവിലുള്ള വാക്സിന്‍ എച്ച്3എന്‍2വിനെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്മാര്‍ ആശങ്കപ്പെടുന്നത്. മാര്‍ച്ചിലായിരുന്നു ഇതിനെ നേരിടുന്നതിനുള്ള വാക്സിന്‍ നിര്‍മ്മിച്ചത്. വാക്സിന്‍ ഇതിനെ നേരിടാന്‍ ഫലപ്രദമല്ലാത്തതിനാലാണ് ഓസ്ട്രേലിയയില്‍ പനി പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ ആരോപിച്ചിരുന്നു.
65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ഈ പനി കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നത്. ലോംഗ് സ്റ്റേ റെസിഡെന്‍ഷ്യല്‍ കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവരും ശ്രദ്ധിക്കേണ്ടതാണ്. ആറ് മാസം പ്രായമുള്ളവര്‍ മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണ്. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ വാക്സിനെടുക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. യുകെയിലും ഇതിനായുള്ള വാക്സിന് ഫലപ്രദമല്ലെന്ന ആശങ്കയും ശക്തമാണ്. ഈ പനി ഗുരുതരമായാല്‍ അത് ന്യൂമോണിയ ആയി മാറാന്‍ സാധ്യതയേറെയാണ്. കൂടാതെ ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിലും തകരാറുണ്ടാക്കി ഗുരുതരാവസ്ഥയിലാക്കാനും ഈ പനിക്ക് കഴിവുണ്ട്.
ലണ്ടന്‍: വിവാഹത്തിന് യോഗ്യരായ പുരുഷന്‍മാരുടെ ദൗര്‍ലഭ്യം മൂലം അണ്ഡങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. അണ്ഡങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ നല്‍കുന്ന സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് വിവാഹത്തിന് യോഗ്യരായ പുരുഷന്‍മാരില്ലാത്തതാണ് ഇപ്രകാരം ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വലിയൊരു ഭൂരിപക്ഷം സ്ത്രീകള്‍ അറിയിച്ചത്. ജനസംഖ്യാപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസമുള്ള പുരുഷന്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ആഗോള തലത്തില്‍ നടത്തിയ പഠനമാണ് ഈ വസ്തുത പുറത്തുകൊണ്ടുവന്നത്. മിക്ക രാജ്യങ്ങളിലും വിദ്യാസമ്പന്നരായ സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ ഏറെയാണ്. വിദ്യാഭ്യാസമുള്ള പുരുഷന്‍മാരെ ലഭിക്കാത്തതിനാല്‍ വിവാഹത്തിന് സ്ത്രീകള്‍ തയ്യാറാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. യേല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ എട്ട് ക്ലിനിക്കുകളിലായി അണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ നല്‍കിയ 150 സ്ത്രീകളുമായി അഭിമുഖങ്ങള്‍ നടത്തിയിരുന്നു. യോഗ്യരായ പുരുഷന്‍മാരെ ലഭിക്കാത്തതിനാല്‍ വിവാഹത്തിനായി സ്ത്രീകള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണെന്ന് പഠനം പറയുന്നു.
തങ്ങളുടെ കരിയറിന് പ്രാമുഖ്യം നല്‍കുന്ന സ്ത്രീകളാണ് അണ്ഡങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതെന്ന ദുഷ്പ്രചരണമാണ് ഈ പഠനത്തിന്റെ ഫലം തെളിയിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ സ്ത്രീ പുരുഷ അനുപാതത്തില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നു. 1985ല്‍ 45 ശതമാനം പെണ്‍കുട്ടികളായിരുന്നു യൂണിവേഴ്‌സിറ്റികളില്‍ എത്തിയിരുന്നതെങ്കില്‍ 2000ല്‍ അത് 54 ശതമാനമായി ഉയര്‍ന്നു.
നല്ല രുചിയുള്ള ഭക്ഷണവിഭവങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ ഭക്ഷണത്തിന് രുചി നൽകുന്നതിന് ഭക്ഷണവിഭവങ്ങളില്‍ എരിവിനായി ചേര്‍ക്കുന്നത് വറ്റല്‍മുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റല്‍മുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാര്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകള്‍ ലഭ്യമാണ്. ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കുന്ന അച്ചാറുകള്‍, അധിക അളവില്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
അച്ചാറുകള്‍ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോള്‍, ദഹനേന്ദ്രിയങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകള്‍ ഒഴിവാക്കുക, അല്ലെങ്കില്‍ പച്ചമുളകു കൊണ്ടുള്ള അച്ചാറുകള്‍ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേര്‍ത്തുള്ള അച്ചാറുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്. എരിവിന്റെ മറ്റൊരുപയോഗം എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലാണ്. മസാലക്കടലകള്‍, ബജ്ജികള്‍ എന്നിവ ഉണ്ടാക്കാനായി കൂടിയ അളവില്‍ വറ്റല്‍മുളക് ചേര്‍ക്കാറുണ്ട്. എണ്ണയില്‍ വറുക്കുന്ന പലഹാരങ്ങള്‍ ഒന്നും ശരീരത്തിന് ആരോഗ്യദായകമല്ല. അതോടൊപ്പം വറ്റല്‍മുളകു കൂടി ചേര്‍ക്കുന്നതോടെ ദോഷം ഇരട്ടിക്കുന്നു.
നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂര്‍ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂര്‍വം എരിവ് പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക. അതേപോലെ തന്നെ ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റല്‍മുളക് പൂര്‍ണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. വറ്റല്‍മുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാന്‍ സാധിക്കും.
ജീവിതത്തില്‍ ഇപ്പോഴും എല്ലാത്തിനും ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാകണം എന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്‌താല്‍ സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടുപോകില്ല എന്നാണു ശാസ്ത്രം പറയുന്നത്. നിത്യജീവിതത്തിലെ പലകാര്യങ്ങളും വാസ്തു നോക്കി ചെയ്യുന്നവരാണ് നമ്മളില്‍ പലരും.
വാസ്തുവും ഭാഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതു തന്നെ ഇതിന് കാരണം. അങ്ങനെയെങ്കില്‍ ഇനി കിടയ്ക്കയുമായി ചുറ്റിപ്പറ്റിയുള്ള കുറച്ച് കാര്യങ്ങള്‍ക്കൂടി ശ്രദ്ധിച്ചോളൂ…കൂടുതല്‍ ഭാഗ്യം നിങ്ങളെ തേടി എത്തട്ടേ… സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ചന്ദനം എന്നിവയ്ക്ക് ഭാഗ്യത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ ഇവ കിടയ്ക്കയ്ക്ക് അടിയില്‍ കരുതുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. സ്വര്‍ണ്ണവും വെള്ളിയും നിങ്ങളുടെ ദോഷങ്ങളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരികയും ചെയ്യും. അതിനാല്‍ സ്ത്രീകള്‍ സ്വര്‍ണ്ണപാദസ്വരം അണിയുന്നതും ഭാഗ്യം കൊണ്ടുവരും. വെള്ളിപ്പാത്രത്തില്‍ അല്‍പ്പം വെള്ളം നിറച്ച് കട്ടിലിനടിയില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഉത്തമമാണ്.
ചന്ദനത്തിന്റെ കഷ്ണങ്ങള്‍ തലയിണയ്ക്ക് അടിയില്‍ സൂക്ഷിക്കുന്നത് സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടകലാതിരിക്കാന്‍ സഹായിക്കും. നമ്മുടെ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുന്നതില്‍ ദേഷ്യത്തിന് വലിയ പങ്കുതന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ദേഷ്യത്തെ അകറ്റിയാല്‍ തന്ന ജീവിതത്തില്‍ ഐശ്വര്യം വന്നുചേരും. ദേഷ്യത്തെ അകറ്റാനായി കിടക്കയ്ക്ക് അരുകില്‍ ചെമ്പുപാത്രം സൂക്ഷിക്കുന്നത് വാസ്തുപ്രകാരം ഉത്തമമാണ്.
മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടം മെലിഞ്ഞസുന്ദരികളെയാണ്. കല്യാണം കഴിക്കാന്‍ ആണെങ്കില്‍ പിന്നെ നല്ല മെലിഞ്ഞ സുന്ദരികുട്ടികളെ തന്നെയാണ് പുരുഷന്മാര്‍ നോക്കുന്നത്.അമിതവണ്ണമുള്ളവര്‍ക്ക് ഇഷ്‌പ്പെട്ട പങ്കാളിയ ലഭിക്കുക എന്നത് അല്‍പ്പം ശ്രമകരമായ പണിതന്നെയാണ്. അതിനുള്ള കാരണം കണ്ടെത്തിരിക്കുയാണു ലണ്ടന്‍ സര്‍വകലാശാല. ടെലിവിഷന്റെ അമിതമായ സ്വാധീനമാണത്രെ പുരുഷന്മാര്‍ മെലിഞ്ഞ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനുള്ള കാരണം.
ടെലിവിഷനില്‍ കാണിക്കുന്ന പരസ്യങ്ങളിലും മറ്റു പരിപാടികളിലും മെലിഞ്ഞ് വണ്ണം കുറഞ്ഞ സ്ത്രീകളാണു കൂടുതലായും പ്രത്യേക്ഷപെടുന്നത്. അതുകൊണ്ടു തന്നെ വണ്ണം കുറയുന്നതു സ്ത്രീയുടെ പ്രധാനസൗന്ദര്യ ലക്ഷണമാണെന്ന ചിന്ത പുരുഷന്റെ മനസില്‍ നിറയ്ക്കുന്നതായി പഠനം പറയുന്നു. അതുകൊണ്ടു തന്നെ പുരുഷന്റെ മനസില്‍ തടി കുറഞ്ഞ പെണ്‍കുട്ടികളോട് അല്‍പ്പം ഇഷ്ടം കൂടുതലായിരിക്കും. ഡോ: മാര്‍ട്ടിന്‍ ടോവീയുടെ നേതൃത്വത്തില്‍ നിക്വരാഗ്വെയിലാണ് ഇതു സംബന്ധിച്ച പഠന നടന്നത്.
ലണ്ടന്‍: ആയിരക്കണക്കിന് ആളുകളുടെ അകാലമരണത്തിന് ഇടയാക്കുന്ന വായുമലിനീകരണത്തിന്റെ വിവരങ്ങള്‍ കൗണ്‍സിലുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് വെളിപ്പെടുത്തല്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളാണ് ഈ വിവരം വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കരട് എയര്‍ ക്വാളിറ്റി പ്ലാനില്‍ കൗണ്‍സിലുകള്‍ക്ക് നല്‍കാവുന്ന സഹായം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കണമെന്ന് കോടതി നല്‍കിയ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതിനായി നടപടികള്‍ ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നത് കുറച്ച് കാലം കൂടി നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പട്ടെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. അതിനനാലാണ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോളും ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 77 കൗണ്‍സിലുകളില്‍ 59ഉം എയര്‍ പൊള്യൂഷന്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും അവസരം നല്‍കുന്ന വിധത്തില്‍ 1995ലെ എന്‍വയണ്‍മെന്റ് ആക്ട് അനുസരിച്ച് വേണം ഇവ സമര്‍പ്പിക്കാന്‍.
34 അതോറിറ്റികള്‍ 2011 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ തയ്യാറാക്കിയിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ചിലര്‍ ഈ കണക്കുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന വാദം ഉന്നയിക്കുന്നുണ്ട്. ഈ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ രാജ്യത്തെ 44 ശതമാനം കൗണ്‍സിലുകളും വായു മലിനീകരണത്തിന്റെ തോതും ആഴവും അളക്കാനും അതിന്റെ അപകടസാധ്യതകള്‍ വിലയിരുത്താനും ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഡിസ്‌മോഗ് യുകെ എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
ലണ്ടന്‍: ബ്രിട്ടീഷുകാരില്‍ മൂന്നില്‍ രണ്ടുപേരും ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് വെളിപ്പെടുത്തല്‍. അമിത ആകാംക്ഷ, വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ 65 ശതമാനം പേരും വ്യക്തമാക്കി. 26 ശതമാനം പേര്‍ അക്രമാസക്തരായിട്ടുണ്ടെന്നും 42 ശതമാനം പേര്‍ വിഷാദരോഗികളായിരുന്നെന്നും വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
18 മുതല്‍ 34 വയസ് വരെ പ്രായമുള്ളവരിലാണ് ഈ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. ഈ പ്രായ വിഭാഗത്തിലുള്ള 70 ശതമാനം പേരും തങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ അറിയിച്ചു. 35 മുതല്‍ 54 വയസ് വരെ പ്രായമുള്ളവരാണ് തൊട്ടു പിന്നിലുള്ളത്. 68 ശതമാനം പേര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 55 വയസിനു മുകളില്‍ പ്രായമുള്ള 58 ശതമാനം ആളുകള്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ പ്രായമുള്ളവരില്‍ മാനസിക പ്രശ്‌നങ്ങള്‍ കുറയാന്‍ കാരണം അവര്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ചെലവഴിക്കാന്‍ സമയം ലഭിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നതുമാണെന്ന് വിലയിരുത്തപ്പെടുന്നു.
വരുമാനം മാനസികാരോഗ്യത്തെ ബാധിക്കുന്ന വലിയൊരു ഘടകമാണ്. 1200 പൗണ്ടിന് താഴെ പ്രതിമാസം വരുമാനം ലഭിക്കുന്നവരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 3700 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ ഇതിന്റെ നിരക്ക് കുറവാണെന്നും വ്യക്തമാണ്. തൊഴില്‍രഹിതരായവരില്‍ 85 ശതമാനവും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും പഠനം കണ്ടെത്തി.