Kerala

ആലപ്പുഴ ചങ്ങനാശേരി റോഡില്‍ രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് സഹായം ലഭിക്കാതെ ഏറെ നേരം കിടന്ന എസ്‌ഐയ്ക്കും യുവാവിനും ദാരുണാന്ത്യം. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്‌സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന്‍ ശ്യാം ഷാജി (21) എന്നിവരാണു മരണത്തിനു കീഴടങ്ങിയത്.

ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും ആരും ശ്രമിച്ചില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരാവുകയാണുണ്ടായത്. അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.

ആലപ്പുഴചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുന്‍ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വഴിവിളക്കില്ലാത്ത ജംക്ഷനില്‍ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡില്‍ക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

Also read… ജെസ്‌ന തിരോധാനം, നിര്‍ണായക വിവരങ്ങള്‍ നല്‍കി കര്‍ണാടക പോലീസ്; ജെസ്‌ന ജീവനോടെയിരിക്കുന്നു ? അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കും പങ്ക്

മാസങ്ങളോളം നീണ്ട അന്വേഷണത്തില്‍ പല തെളിവുകള്‍ കണ്ടെത്തിയിട്ടും ജെസ്‌ന മരിയ ജെയിംസ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലായിരുന്നു. ഇപ്പോഴിതാ ജെസ്‌ന ജീവനോടെയുണ്ടെന്നുള്ള തെളിവ് ലഭിച്ചിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് കര്‍ണാടക പോലീസാണ്. ജെസ്‌ന വൈകാതെ തിരിച്ചെത്തുമെന്നാണ് പറയുന്നത്. ജെസ്‌നയെ ഇനി പിന്തുടരാന്‍ ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തിരോധാനത്തിന് ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാല്‍, ജെസ്‌ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം.സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിനാണു നിര്‍ണായകസൂചന ലഭിച്ചത്.

സുകുമാരക്കുറുപ്പ് കേസിനുശേഷം അഭ്യൂഹങ്ങളുടെയും വ്യാജസന്ദേശങ്ങളുടെയും കുത്തൊഴുക്ക് കേരളാ പോലീസിനെ ഏറെ വലച്ചതു ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചാണ്.കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. അയാം ഗോയിങ് ടു ഡൈ എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.

ചുറ്റിവരിഞ്ഞ തുമ്പികൈയിൽ ജീവനുവേണ്ടി പിടയുന്ന ഭർത്താവ്. നിലവിളികേട്ട് അടുക്കളയിൽ നിന്ന് ഇറങ്ങിനോക്കിയപ്പോൾ രജനി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ആന ഭർത്താവിനെ തുമ്പികയ്യിൽ ചുഴറ്റിയെടുത്ത് നിലത്തടിയ്ക്കാൻ നിൽക്കുന്നു. പിന്നെ എങ്ങനെയെങ്കിലും ഭർത്താവിനെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയെ രജനിയ്ക്കുള്ളായിരുന്നു.

സ്വന്തം ജീവൻ പോലും പണയംവെച്ച് കയ്യിൽകിട്ടിയ വടിയെടുത്ത് രജനി ആനയെ ആഞ്ഞടിച്ചു. തലങ്ങും വിലങ്ങും തല്ലുകൊണ്ട ആന സുരേഷ് ബാബുവിന്റെ പിടിവിട്ടു. താഴെ വീണ ഭർത്താവിനെ ചവിട്ടിയരയ്ക്കും മുമ്പ് രജനി വലിച്ചിഴച്ച് രക്ഷപെടുത്തു. സിനിമയെവെല്ലുന്ന സാഹസികത നടന്നത് കൊല്ലം അഞ്ചലിലാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ഉത്സവം കഴിഞ്ഞ് ദേവസ്വംബോർഡിന്റെ ആനയെ തളച്ചത് സുരേഷിന്റെ പറമ്പിലാണ്. ആനയെ തളച്ച് പാപ്പാൻ പോയസമയത്താണ് ആനയ്ക്ക് കുടിക്കാൻ വെള്ളം നിറച്ച പാത്രവുമായി സുരേഷ് പറമ്പിലെത്തുന്നത്. സുരേഷ് അടുത്ത് എത്തിയ ഉടൻ ആന അരിശംപൂണ്ട് തുമ്പികൈകൊണ്ട് ചുറ്റിവരിഞ്ഞ് എടുത്തുപൊക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ സുരേഷിന്റെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കൊളജിൽ ചികിൽസയിലാണ്. തുടയെല്ല് പൊട്ടിയെങ്കിലും ഭർത്താവിന്റെ ജീവൻ നഷ്ടപ്പെട്ടില്ലല്ലോയെന്ന സമാധാനത്തിലാണ രജനി. പനയഞ്ചേരി എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് രജനി.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിവാദത്തില്‍ ബി.ജെ.പി നടത്തിയ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നടത്തിയ ഹര്‍ത്താലുകള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ഇതിന് വേണ്ടി സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചേദ്യോത്തരവേളയില്‍ ഹര്‍ത്താല്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കലാപം ലക്ഷ്യംവെച്ച് സംഘ്പരിവാര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി നേരത്തെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹര്‍ത്താലിനിടെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് ഒരു പങ്കും വഹിക്കാത്തവരാണ് ബോധപൂര്‍വം ഹര്‍ത്താല്‍ നടത്തുന്നത്. കാസര്‍കോട് മഞ്ചേശ്വരത്ത് ബി.ജെ.പി വര്‍ഗീയ കലാപനീക്കം നടത്തിയതായി കണ്ടെത്തിയിരുന്നു. പോലീസിന്റെ ജാഗ്രതാ പൂര്‍ണമായ നീക്കമാണ് കലാപനീക്കം പൊളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 28.43 ലക്ഷം രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കിയെന്നും പിണറായി ചൂണ്ടിക്കാണിച്ചു. അതേസമയം മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളെ വലയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ചൂണ്ടിക്കാണിച്ചു.

ജനതയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവ് പലകുറി കണ്ടിട്ടുള്ളതാണ്. കൊല്ലം ബൈപ്പാസ് ഉൽഘാടനത്തിൽ കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന പഴഞ്ചൊല്ല് ഉദ്ദരിച്ചുകൊണ്ടാണ് മോദി പ്രസംഗിച്ചത്. തൃശൂരിലെത്തിയപ്പോഴും പതിവ് തെറ്റില്ല. തൃശൂരിന്റെ ഹൃദയത്തെ കീഴടക്കാൻ നടൻ കലാഭവൻ മണിയുടെ പേര് പരാമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം.

കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമായ തൃശൂരിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ നാടിന്റെ കലാകാരൻ കലാഭവൻ മണിയെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഓർക്കുകയാണെന്നും മോദി പറഞ്ഞു. ഹർഷാരവത്തോടെയാണ് തൃശൂർ തേക്കിൻകാട് മൈതാനത്തിലെത്തിയ ജനസഹസ്രം ഈ വാക്കുകൾ സ്വീകരിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രവും തൃശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണിത്. മഹാന്‍മാരായ സാഹിത്യനായകന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് തൃശൂർ. ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി ഇത്രയും പ്രതിഭകളുടെ മണ്ണാണിത്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. ബഹദൂറിനെയും ഞാന്‍ ഈ സമയം ഓര്‍ക്കുകയാണ്- മോദി പറഞ്ഞു.

“മോനെ കേശവാ.. അടങ്ങടാ “… എല്ലാം തകർത്തെറിയാൻ മനസ് പറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചറിഞ്ഞു മുന്നിൽ നില്കുന്നത് അവന്റെ സ്വന്തം ആണ്. പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ്…!! ഒരു കാര്യം ഉറപ്പിക്കാം അനുഭവസമ്പത്തും പ്രായവും കുറഞ്ഞ ഈ തൃശൂർക്കാരൻ കാരക്കോൽ കൈയിലെടുത്തത് ആനയോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ്. “ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട്‌ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് കാട്ടിയ സാഹസികതയ്ക്ക് ബിഗ് സലൂട്ടുമായി സോഷ്യൽ മീഡിയ.

ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരതയാണ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. രണ്ടാം പാപ്പാന്റെ അസാമാന്യ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് സര്‍വവും തകര്‍ത്തെറിയുന്നതില്‍ നിന്നും പുതുപ്പള്ളി കേശവന്‍ പിന്‍മാറിയത്. ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന്‍ ശാന്തനായി. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഒരുപാടുപേരുടെ ജീവൻ നഷ്ടപെടാമായിരുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ പണയം വച്ചായിരുന്നു അനീഷ് പുതുപ്പള്ളിയുടെ സാഹസം. ഈ ധീരതയ്ക്ക് മുമ്പിൽ സോഷ്യൽ മീഡിയ കയ്യടിക്കുമ്പോഴും,

അനീഷിന്റെ വാക്കുകൾ ഇങ്ങനെ…

സ്നേഹിച്ചു മാറോടണക്കാൻ മാത്രമല്ല നീ ഒരു നിമിഷം ഒന്നു പേടിച്ചു പതറിയാൽ നിന്റെ ഭയപ്പാടിനെ എന്റെ ചങ്കൂറ്റം കൊണ്ട് ഞാൻ തടഞ്ഞു നിർത്തും എനിക്ക് കാവലായി ഗുരുക്കൻമാരും ഈശ്വരൻമാരും ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം ഇതെന്റെ കർമ്മം ഇതെന്റെ നിയോഗം ! മറിച്ചാണെങ്കിൽ അതെന്റെ വിധി

ചട്ടക്കാരൻ,,,,,,തിടമ്പാനകൾക്കായി ഉത്സവ നടത്തിപ്പുകാരും, കമ്മറ്റികളും നടത്തുന്ന ചർച്ചയിലേക്ക് ഇടിച്ചു കയറിയ ഒരു കോട്ടയംകാരൻ ആണ് പുതുപ്പള്ളി കേശവൻ .. രൂപത്തിലും ഭാവത്തിലും പുതുപ്പള്ളി ആന ശരിക്കും ഒരു സംഭവം തന്നെയാണ്… .അഴകും, അളവും, നിലവും എല്ലാം ഒത്തിണങ്ങിയ ആനക്കേമൻ .. പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍വര്‍ഘീസിന്റെ ഉടമസ്ഥതയിലുള്ള മാതംഗമാണിക്യം. പത്തടിക്ക് മേലെ (313cm) ഉയരം.ഉയരം മാത്രമല്ല അഴകും ഗാംഭീര്യവും ശാന്തസ്വഭവം കൂടിയാണ് ഇവനെ പ്രശസ്തനക്കുന്നത്. സീസണില്‍ കേശവന്റെ എഴുനെള്ളിപ്പുകളുടെ എണ്ണം നൂറ് കവിയും.മത്സരപൂരങ്ങളുടെ തിലകക്കുറി.. 2015ലെ ചെറായി തലപൊക്ക മത്സരത്തില്‍ ചിറക്കല്‍ കാളിദാസനെ തോല്‍പ്പിച്ചു.

പേരുകേട്ട തലപൊക്ക മത്സരങ്ങളിലും വിജയി ആണ് കേശു. അനൗദ്യോഗികമായെങ്കിലും ആനസ്നേഹികൾ ചാർത്തി കൊടുത്ത ‘ഗജഭീമൻ’ എന്ന പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ശരീര ഭംഗി ഉള്ളവൻ .. അവനെ നന്നായി അറിഞ്ഞു പെരുമാറുന്ന നല്ലൊരു ചട്ടക്കാരനാണ് അനീഷ്. ഗജഭീമൻ എന്ന് അറിയപ്പെടുന്ന ഇവൻ പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ തറവാടിന്റെ ഐശ്വര്യം തന്നെയാണ്.

അവരുടെ ഗജവീര൯മാരിൽ സൗന്ദര്യം കൊണ്ട് വേറിട്ടുനിൽക്കുന്നു ഇവൻ. “വരാംഗവിശ്വപ്രജാപതി എന്ന പട്ടവും ആരാധകർ ഇവന് നൽകിയിട്ടുണ്ട്. എന്തുകൊണ്ടും ഇവന് യോജിക്കുന്ന പട്ടം തന്നെയാണ് അവർ നൽകിയത്.ബ്രഹ്മാവിനാൽ വരമായി കിട്ടിയ തന്റെ അംഗോപാംഗം കൊണ്ട് ഗജരാജവിശ്വത്തിന്റെ ആകമാനം പ്രജാപതിയായി വിളങ്ങാ൯ ഇവനേ യോഗ്യത ഉള്ളൂ എന്ന തിരിച്ചറിവാണ് ആരാധകർ ഇവന് ചാർത്തിക്കൊടുത്ത ആ മുദ്ര കൊണ്ട് വെളിവാക്കുന്നത്.

മലയാളത്തിലെ അനശ്വര നടനായ ജയന്റെ സഹോദര പുത്രൻ ആദിത്യന്റെ നാലാം വിവാഹത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് മലയാളികൾ ഹൃദയത്തിൽ കൊണ്ടുനടന്ന സിനിമാനടിയും സീരിയൽ നടിയുമായ അമ്പിളിദേവിയെ ആദിത്യൻ ജീവിത സഖിയാക്കി മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. താരങ്ങൾ വിവാഹിതരാകുന്നതിൽ ഇത്രയ്‌ക്കെന്താണ് ഞെട്ടാനുള്ളതെന്ന് ചോദ്യങ്ങൾ ഉയരുമെങ്കിലും സോഷ്യൽ മീഡിയയെ കണ്ണുതള്ളിപ്പിച്ചത് ആദിത്യന്റെ നാലാം വിവാഹവും, അമ്പിളി ദേവിയുടെ രണ്ടാം വിവാഹവും എന്ന പ്രത്യേകത തന്നെയായിരുന്നു.

സീരിയല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പോലും തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വിവാഹം. ഇതറിഞ്ഞ സഹപ്രവര്‍ത്തകരുടെുയും ആരാധകരുടെയും ചോദ്യം അമ്പിളിക്ക് വേറെ ആരെയും കിട്ടിയില്ലേ എന്നാണ്. ആദിത്യന്റെ വിവാഹബന്ധങ്ങള്‍ തന്നയാണ് ഈ ചോദ്യങ്ങള്‍ ഉയരാനും കാരണം. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു ആദിത്യന്റെ ആദ്യ ഭാര്യ. ഹണി എന്നു പേരുളള ഈ പെണ്‍കുട്ടി ഒരു നഴ്‌സായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആ ബന്ധം തകര്‍ന്ന ശേഷം സീരിയല്‍ രംഗത്ത് തന്നെയുള്ള ഒരു നായികയുമായി ആദിത്യന്‍ കടുത്ത പ്രണയത്തിലായി. സ്ത്രീധനം സീരിയലിലെ പ്രതിനായിക ആയിരുന്ന ഏറെ പ്രശസ്തയായ പെണ്‍കുട്ടി സീരിയലില്‍ മിന്നി നില്‍ക്കുന്ന സമയമായിരുന്നു.

Image result for ambili devi marriage

എന്നാല്‍ ബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ പെണ്‍കുട്ടി രണ്ടു വര്‍ഷത്തിലേറെ നീണ്ട ബന്ധം മുറിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടി സീരിയല്‍ രംഗത്ത് സജീവമായി. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ ഈ നടിയാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് ഇവര്‍ സീരിയല്‍ രംഗത്ത് നിന്നും മാറുകയും ചെയ്തു.

പിന്നീടാണ്, കണ്ണൂരുള്ള ഒരു പെണ്‍കുട്ടിയുമായി ആദിത്യന്‍ അടുപ്പത്തിലാവുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ഈ ബന്ധം അറിയാമായിരുന്നു. തുടര്‍ന്ന് വിവാഹം വാക്കാല്‍ പറഞ്ഞുറപ്പിക്കുകയും ചെയ്തു. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപ ആദിത്യന്‍ പെണ്‍കുട്ടിയില്‍ നിന്ന് കൈപ്പറ്റി എന്നാണ് ആരോപണം. കല്യാണത്തില്‍ നിന്ന് ആദിത്യന്‍ വഴുതി മാറിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ആദിത്യന്‍ അറസ്റ്റിലാവുകയും ചെയ്തു.

2013 ലായിരുന്നു അറസ്റ്റ്. വിവാഹനിശ്ചയം നടത്തി പണവും സ്വര്‍ണവും തട്ടി എന്നതായിരുന്നു കേസ്. 2007ല്‍ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. തുടര്‍ന്നു പല ഘട്ടങ്ങളിലായി പണവും സ്വര്‍ണവും ആദിത്യന്‍ തട്ടിയെടുക്കുകയായിരുന്നു. ഗുരുവായൂരില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ 2012ലാണ് പെണ്‍കുട്ടി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ വാർത്തകൾ ഏറെ വിവാദമാവുകയും ചെയ്തിരുന്നു.

Image result for ambili devi marriage

അതിന് ശേഷമാണ് പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധത്തിലുള്ളതാണ് കുട്ടി. മൂന്നാം ഭാര്യയുമായി പിരിഞ്ഞിട്ട് മാസങ്ങള്‍ മാത്രമാണ് ആയതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ബന്ധങ്ങളും ആദിത്യനുണ്ടെന്ന് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നു. താഴ്‌വാര പക്ഷികള്‍ എന്ന മലയാള പരമ്പരയിലൂടെ അഭിനയ രംഗത്തേക്കു കടന്നു വന്ന അമ്പിളി ദേവി, 2001 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ‘കലാതിലകം’ ആയതിനു ശേഷമാണ് സിനിമകളിലേക്ക് എത്തിച്ചേരുന്നത്. അമ്പിളിയുടെ കലാതിലക പട്ടത്തിന്‌ പിന്നിലും മലയാളികൾക്ക് മറക്കാനാകാത്ത ഒരു കഥയുണ്ടായിരുന്നു. നവ്യ നായരും അമ്പിളി ദേവിയും തമ്മിലുണ്ടായിരുന്ന ചില്ലറ പൊരുത്തക്കേടുകളായിരുന്നു അത്. സ്‌കൂൾ കലോത്സവവേദിയിൽ പൊട്ടിക്കരഞ്ഞ് നടി നവ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു…

”മറ്റേ കുട്ടി ഒന്നും ചെയ്തില്ല. വേദിയിലുള്ള എല്ലാവരും പറഞ്ഞതാണത്. വെറുതെ ഫിലിം സ്റ്റാർ ആയതുകൊണ്ടു മാത്രം കിട്ടിയതാ ആ കുട്ടിക്ക്…” എന്നു കരഞ്ഞുവിളിച്ചു പറഞ്ഞത് പിന്നീടു സിനിമാലോകത്തെ മിന്നും താരമായി മാറി നവ്യയായിരുന്നു.

തൊടുപുഴയിൽ നടന്ന സ്‌കൂൾ കലോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഒന്നാം സമ്മാനിക്കാരിയായ അമ്പിളി ദേവിക്കെതിരെ ആലപ്പുഴക്കാരിയായിരുന്ന ധന്യയെന്ന നവ്യ നായർ ആരോപണം ഉന്നയിച്ചത്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ അമ്പിളി അന്നു മുഖം കാണിച്ചു തുടങ്ങിയിരുന്നു. ഇതായിരുന്നു ആരോപണത്തിനു കാരണം. നൃത്ത നൃത്തേതര വിഭാഗങ്ങളിൽ മത്സരിച്ച് വിജയിക്കുന്നവർക്ക് മാത്രമേ തിലക പട്ടങ്ങൾ നൽകാവൂ എന്ന നിയമത്തെ തുടർന്നു 2001ലെ കലോത്സവം വിവാദത്തിലായിരുന്നു. അമ്പിളി ദേവിക്കായിരുന്നു അന്നു കലാതിലകപ്പട്ടം ലഭിച്ചത്.

ധന്യ എന്ന നവ്യ കലാതിലകപ്പട്ടത്തിനായി അമ്പിളിക്കൊപ്പമുണ്ടായിരുന്നു. അവസാന ഇനമായ മോണോ ആക്ടിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ അമ്പിളിക്കു കലാതിലകപ്പട്ടം സ്വന്തമായി. തുടർന്നാണു നവ്യ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞത്. അന്ന് എല്ലാ മാധ്യമങ്ങളും ഈ കരച്ചിൽ ഏറ്റെടുത്തിരുന്നു. പക്ഷെ അനുകരഞ്ഞ നവ്യക്ക് സിനിമാ രംഗത്ത് വച്ചടി വച്ചടി കയറ്റമായുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ അമ്പിളി ദേവി അഭിനയിച്ചെങ്കിലും ബിഗ് സ്‌ക്രീനിൽ മങ്ങിയ ശോഭയായിരുന്നു താരത്തിന്.

പിന്നീട് സീരിയലിലൂടെ അഭിനയത്തിൽ സജീവമാവുകയായിരുന്നു. 2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നിട്ടും പാതിയില്‍ അവസാനിപിച്ച് ആദിത്യനെ അമ്പിളി സ്വീകരിച്ചത്. അതേസമയം അമ്പിളി ദേവിയുടെയും ലോവലിന്റെയും ദാമ്പത്യ ബന്ധം തകര്‍ത്തതിന് പിന്നിലും ജയന്‍ ആദിത്യന്‍ ആണ് എന്നൊരു ആരോപണവും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഉയരുന്നുണ്ട്. ആദിത്യനും അമ്പിളിയും കൊല്ലം സ്വദേശികളും കുടുംബസുഹൃത്തുകളുമാണ്. ലോവലുമായുള്ള വിവാഹസമയത്ത് തന്നെ അമ്പിളിദേവിയെയും ലോവലിനെയും ആദിത്യന് അറിയാം. ഇവരുടെ ബന്ധത്തില്‍ തെറ്റിധാരണകള്‍ ഉണ്ടാക്കിയത് ആദിത്യനാണെന്നാണ് സുഹൃത്തുകള്‍ ആരോപിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നത് ആദിത്യന്റെ ആദ്യത്തെ തന്ത്രമൊന്നുമായിരുന്നില്ല. ഇതിന് മുമ്പ് സീരിയല്‍ നടി ഉമ നായറും, ആദിത്യനും നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലി പരസ്പരം പോരടിച്ചത് സോഷ്യൽ മീഡിയ കണ്ടതാണ്. ചാനല്‍ പരിപാടിയ്ക്കിടെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്നായിരുന്നു ഉമ നായര്‍ പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ അമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ചനാണെന്നുമായിരുന്നു ഉമ പറഞ്ഞിരുന്നത്. എന്നാൽ ഉമ നായര്‍ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ആദിത്യൻ സോഷ്യൽ മീഡിയയിൽ ഈ വിഷയം വഷളാക്കുകയായിരുന്നു.

ഈ വിഷയം കെട്ടടങ്ങി വന്നതിന് പിന്നാലെയാണ് ഒരു വിവാഹ തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്ന ആദിത്യനെ അമ്പിളി ദേവി വിവാഹം കഴിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കത്തുന്നത്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. അമ്പിളി ദേവിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അതേ സമയം നടിയുടെ വിവാഹം മുന്‍ ഭര്‍ത്താവ് സീരിയല്‍ സെറ്റില്‍ ആഘോഷിച്ചതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോടു കൂടി ‘ എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള ‘മധുര പ്രതികാരം’. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം. എന്തായാലും, സീരിയലില്‍ കാണുന്നതിനേക്കാളും വലിയ ട്വിസ്റ്റും കല്യാണ വാര്‍ത്തയും കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയല്‍ ലോകവും.

ഏഷ്യാനെറ്റ് എന്തിനാണ് മലയാളികൾ കാശു കൊടുത്ത് കാണുന്നത്? യാഥാർഥ്യം എന്ത്? വൈറലായി സംവിധായകൻ സജീവന്‍ അന്തിക്കാടിൻറെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ മൊത്തം പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്. ഈയിനത്തിൽ വെറും കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടി കൊണ്ടിരിക്കുന്നത്. ബാക്കിയുള്ള തുകക്കു വേണ്ടിയുള്ള പോരാട്ടമാണ് മറ്റു ചാനലുകളെല്ലാം ചേർന്ന് നടത്തുന്നത്.

എന്നിട്ടും ലാഭം പോരാ എന്ന് തോന്നിയിട്ടായിരിക്കണം മർഡോക്ക് മുതലാളി ഏഷ്യാനെറ്റ് ചാനലിന് 19 രൂപ വിലയിട്ടിരിക്കുന്നത്. അദ്ദേഹത്തിന് തീർച്ചയായും അതിനവകാശമുണ്ട്. മുതലാളിയാണല്ലോ. ഈ വില അനുസരിച്ച് മുതലാളിക്ക് ഇപ്പോൾ പരസ്യയിനത്തിൽ കിട്ടിക്കൊണ്ടിരിക്കുന്ന ശതകോടികൾ കൂടാതെ മാസം തോറും എത്ര കോടി കൂടുതൽ കിട്ടുമെന്ന് നോക്കാം. മലയാളികളായി അറുപത് ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ6000000 X 19 ഈ തുകയെ 12 കൊണ്ട് ഗുണിച്ചാൽ വാർഷിക വരുമാനവും പിടി കിട്ടും. ഇത്രക്കും പണം നാട്ടിൽ നിന്നും പുറത്തേക്ക് പമ്പ് ചെയ്യാനായി കേന്ദ്രസർക്കാർ സൗകര്യം ഒരുക്കിയത് എന്തിനാണ്. അത് മറ്റൊരു പകൽകൊള്ള . ഓരോ പ്രേക്ഷകനും ഏഷ്യാനെറ്റിന് കൊടുക്കുന്ന 19 രൂപയുടെ 18% സർക്കാരിനാണ്. 3 രൂപ വെച്ച് ഒരാളിൽ നിന്നും കിട്ടും. ഇത് ഒരു ചാനൽ കാണാനുള്ള ചിലവാണ്. ഇനി സൂര്യ ചാനൽ കാണണമെങ്കിലോ ? വീണ്ടും കൊടുക്കണം 14 രൂപ. അതിൽ നിന്നും സർക്കാരിന് കൊടുക്കണം 18% വിഹിതം .

പക്ഷെ പ്രേക്ഷകർ വിചാരിച്ചാൽ ഈ ചാനൽ മുതലാളി – കേന്ദ്ര സർക്കാർ അവിശുദ്ധ ഐക്യം തകർക്കാനാകും. രണ്ട് മാസം ഈ ചാനലുകൾ കാണാതിരുന്നാൽ മതി. ഇതിനായി പണം മുടക്കാതിരിക്കുക. ഈ ഉപായം എങ്ങിനെ പ്രവർത്തിക്കുമെന്ന് നോക്കാം. ഇവരുടെ പ്രധാന വരുമാനം പരസ്യമാണല്ലോ. എത്ര പേർ ഒരു ചാനൽ കാണുന്നു എന്ന് നോക്കിയാണ് ആ ചാനലിന് പരസ്യം കിട്ടുക. ഏഷ്യാനെറ്റ് ഏറ്റവുമധികം പേർ കാണുന്നു എന്നത് കൊണ്ടാണ് ആ ചാനലിന് ഏറ്റവും കൂടുതൽ പരസ്യ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നത് .അതിന് TRP റേറ്റിങ്ങ് ഉണ്ട്. ( കമന്റ് ബോക്സ് കാണുക )

ആളുകൾ കാണാതാകുമ്പോൾ റേറ്റിങ്ങിൽ കുറവു വരും. പരസ്യ വരുമാനവും നിലയ്ക്കും. പ്രധാന വരുമാനം നിലച്ചാൽ പിന്നെ അഡീഷണനലായി പ്രേക്ഷകരിൽ നിന്നും തട്ടിപ്പറിക്കാനുദ്ദേശിച്ച 19 രൂപയും ഗോവിന്ദയാകും. പിടിച്ചു നിൽക്കാനാകാതെ ഏഷ്യാനെറ്റിനും സൂര്യക്കുമൊക്കെ ഫ്രീ ചാനൽ ആയി മാറേണ്ടി വരും. മാറിയില്ലെങ്കിൽ ഫ്രീയായി ലഭിച്ചു കൊണ്ടിരിക്കുന്ന മഴവിൽ മനോരമ, ഫ്ലവേഴ്സ് പോലുള്ള ചാനലുകളിലേക്ക് പ്രേക്ഷകർ തിരിയും. പിന്നെ ഏഷ്യാനെറ്റിന് തിരിച്ചുവരാനാകില്ല.

പ്രേക്ഷകർ വിചാരിച്ചാൽ ഏഷ്യാനെറ്റും സൂര്യയും നടത്താനുദ്ദേശിക്കുന്ന പകൽ കൊള്ളയെ ഒരൊറ്റ മാസം കൊണ്ട് പൊളിച്ചടുക്കാം എന്നിരിക്കെ എന്തുകൊണ്ട് പ്രേക്ഷകർ അങ്ങിനെ വിചാരിക്കുന്നില്ല എന്ന് കൂടി എഴുതാം. പ്രേക്ഷകർക്ക് അവരിൽ ഇങ്ങിനെ ഒരു ശക്തി കുടികൊള്ളുന്നുണ്ട് എന്ന കാര്യം അറിയില്ല എന്നതാണ് പ്രധാന കാരണം. 60 ലക്ഷമുള്ള അവർ ഒറ്റയൊറ്റയായാണ് നിലകൊള്ളുന്നത്. അവരെ ബോധവൽക്കരിച്ച് ഒറ്റക്കെട്ടാക്കേണ്ടത് രാഷ്ട്രീയക്കാരും പ്രശ്സ്ത “നായ”കരുമാണ്. എന്നാൽ അവരെല്ലാം ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾക്ക് പരിപൂർണ്ണമായും വിധേയരാണ്. അവരിൽ നിന്നും ആ ചാനലിന് നോവുന്ന ഒന്നും വരില്ല. അതു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വിജയിക്കാവുന്ന ഒരു കാര്യത്തിൽ 60 ലക്ഷം പേരും തോൽക്കേണ്ടി വരുന്നു. ആന്റണി സാർ പറയുന്ന പോലെ ക്രൂരവും പൈശാചികവുമായ തോൽവി.

വാൽക്കഷണം.

കേന്ദ്ര സർക്കാരിന്റെ പുതിയ ചാനൽ നയം വന്നപ്പോൾ ഏഷ്യാനെറ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരസ്യം കാണിച്ചു തുടങ്ങി. മോഹൻലാലിനെ കൊണ്ടാണ് അവർ ആ പരസ്യം ചെയ്യിച്ചത്. ഏഷ്യാനെറ്റിന്റെ 9 ചാനലുകൾ കാണാൻ വെറും 39 രൂപ എന്നാണ് ലാൽ പരസ്യത്തിലൂടെ അറിയിക്കുന്നത്. ലാലിന് പോലും ആ വാർത്ത കേട്ട് വിശ്വസിക്കാനാകുന്നില്ല. ആവർത്തിച്ചാവർത്തിച്ച് 39 രൂപയെന്ന് പറഞ്ഞ് ജനങ്ങൾക്ക് കൺഫുഷൻ ഉണ്ടാക്കുക എന്ന ഉദ്ദേശമാണ് ആ പരസ്യം നിർവ്വഹിക്കുന്നത്. ജനങ്ങൾ ഇപ്പോൾ എല്ലാ ചാനലുകൾക്കുമായി നൽകി വരുന്നത് 200 മുതൽ 240 രൂപ വരെയാണ്. ഏഷ്യാനെറ്റ് അടക്കം 9 ചാനൽ കിട്ടാൽ 39 രൂപ മതി എന്ന് കേട്ടാൽ ആർക്കാണ് സന്തോഷമുണ്ടാകാതിരിക്കുക. കുടുംബ ബഡ്ജറ്റിൽ കേബിൾ ടി.വിക്ക് 39 രൂപ മാത്രം ! പക്ഷെ എന്താണ് യാഥാർത്ഥ്യം?

നൂറു ഫ്രീ ചാനലുകൾ കാണുന്നതിനായി 130 രൂപ സർക്കാർ (TRAI)മിനിമം നിശ്ചയിച്ചിട്ടുണ്ട്. അതിനൊപ്പം 18% നികുതി കൂടിയാകുമ്പോൾ 154 രൂപയാകും. അതിനോടൊപ്പമാണ് മോഹൻലാൽ ഏഷ്യാനെറ്റിനു വേണ്ടി ചോദിച്ച 39 രൂപ കൂടി അടക്കേണ്ടി വരിക. പോര! 39 രൂപയുടെ 18% നികുതി വേറെയും വേണം. അതായ് 7 രൂപ വേറെ . മൊത്തം കണക്കാക്കുമ്പോൾ 130 +24 + 39 + 7 = 200 . അതായത് മുമ്പ് ഒരു പ്രേക്ഷകൻ എല്ലാ ചാനലുകൾക്കുമായി 200 രൂപയാണ് കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഏഷ്യാനെറ്റിന്റെ 9 പേചാനൽ കിട്ടാൻ മാത്രമായി 200 രൂപ കൊടുക്കണം. സൂര്യ ചാനൽ കൂടി കിട്ടണമെങ്കിൽ വീണ്ടും കൊടുക്കണം 14 രൂപ. അങ്ങിനെ ഓരോ ചാനലിനും വെവ്വേറെ പണം. യാഥാർത്ഥ്യം ഇങ്ങിനെയായിരിക്കെ മൊത്തം 39 രൂപക്ക് എല്ലാം കോംപ്ലിമെൻസായി എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഏഷ്യാനെറ്റ്.

തലയുള്‍പ്പെടെ വേര്‍പെടുത്തിയ നിലയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഡല്‍ഹിയില്‍ തുറസ്സായ സ്ഥലത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തു നിന്നും കാണാതായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തുണ്ടുകളാക്കപ്പെട്ട നിലയിലാണ് ഡല്‍ഹിയിലെ അലിപുരില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ഒരു വഴിയാത്രക്കാരനാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഉണ്ടായ പരുക്കുകയാണ് ഇതെന്നാണ് സംശയം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശര്‍മ അറിയിച്ചു.

ശബരിമല കർമസമിതി പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിൽ എന്തിന്റെ പേരിലായാലും മാതാ അമൃതാനന്ദമയി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്കു തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തേ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നത്.
സമത്വത്തിനു വേണ്ടിയുള്ള സ്ത്രീ ഇടപെടലിൽ ഏറ്റവും കരുത്തുറ്റതാണു വനിതാമതിൽ. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയിൽ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ചു സംശയം ഇല്ലായിരുന്നു. എതിർപ്പുകൾ പോലും പ്രചാരണമാകുന്ന കാഴ്ചയാണു കണ്ടത്. ഇനി വിപുലീകൃത രൂപത്തിൽ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണു വേണ്ടത്. നവോത്ഥാന മൂല്യങ്ങൾ അതേരീതിയിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരിക എന്നതാണു പ്രധാനം. തുടർനടപടികളിൽ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
വനിതാമതിലിന്റെ പ്രവർത്തനങ്ങളിൽ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ അണിനിരന്നിരുന്നു.. തുടർപ്രവർത്തനം എല്ലാ മേഖലകളിലുമുണ്ടാകും. സമൂഹത്തിനകത്തെ ഇടപെടലും അവബോധവുമാണ് പ്രധാനം. നവോത്ഥാന സംഘടനകൾ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും സർക്കാർതലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. വളർന്നുവരുന്ന തലമുറയ്ക്കു നവോത്ഥാന മൂല്യങ്ങൾ വളർത്താൻ അക്കാദമിക ഇടപെടലുകൾ ഉണ്ടാകും. അധ്യാപകർക്കും ബോധവത്കരണം നടത്തും.

വിവിധ സർക്കാർ വകുപ്പുകളിൽ സ്ത്രീ ശാക്തീകരണത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബജറ്റിലും ഇതിന്റെ നല്ല പ്രതിഫലനമുണ്ടാകും. ജെൻഡർ ബജറ്റ് നല്ല രീതിയിൽ അവതരിപ്പിക്കാനാകും. വകുപ്പുകളിൽ സ്ത്രീകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നിന്റെ ഭാഗമാണു ഫയർഫോഴ്‌സിൽ വനിതകളെ നിയമിക്കാനുള്ള തീരുമാനവും പൊലീസിൽ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടികളും. എല്ലാരംഗത്തും പുരുഷനു തുല്യമായ അവകാശം സ്ത്രീകൾക്ക് ലഭ്യമാക്കണമെന്നതാണു നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Copyright © . All rights reserved