ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് 2395.84 അടിയില്‍ തുടരുകയാണ്. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് 29399ലെത്തിയാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ചെയ്യും.
ഡാം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ ചുമതല വൈദ്യതമന്ത്രി എംഎം മണിയെ മന്ത്രിസഭായോഗത്തില്‍ ചുമതലപ്പെടുത്തി. ഘട്ടംഘട്ടമായിട്ടായിരിക്കും ഡാം തുറക്കുക. വെള്ളം ഒഴുകി പോകുന്ന പ്രദേശത്തുള്ളവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാകും ഡാം തുറക്കുക. ഷട്ടര്‍ തുറക്കുമ്പോഴുണ്ടായേക്കുന്ന ആഘാതങ്ങളെ ചെറുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എംഎം മണി വ്യക്തമാക്കി.
ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്ന കാര്യത്തില്‍ വൈദ്യുതബോര്‍ഡിന് വേറിട്ട നിലപാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയല്‍ റണ്ണിന്റെ കാര്യം തീരുമാനിക്കൂ.
ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. കാനാട്ട് കൃഷ്ണന്‍(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്‍ജുന്‍(17) എന്നിവരെയാണ് കാണായത്. കാളിയാര്‍ പൊലീസ് എത്തി വീട് തുറന്ന നടത്തിയ പരിശോധനയില്‍ രക്തം തളംകെട്ടി കിടക്കുന്നതും വീടിന് പിന്നില്‍ പുതുമണ്ണ് ഇളകികിടക്കുന്നതും കണ്ടെത്തി.
കൊലപാതകം നടത്തി കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. ഇളകിക്കിടക്കുന്ന മണ്ണ് മാറ്റി പരിശോധന നടത്താന്‍ പൊലീസ് നടപടി തുടങ്ങി. ആര്‍.ഡി.ഒയും ഉന്നത ഉദ്യോഗസ്ഥരും എത്തിയാല്‍ മാത്രമേ മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിക്കുകയുള്ളു.
കുടുംബത്തെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരുന്നു. വീട്ടില്‍ നിന്നുയര്‍ന്ന രൂക്ഷഗന്ധത്തെ തുടര്‍ന്ന് അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഇടുക്കി: ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കേണ്ടി വരില്ലെന്ന് വിലയിരുത്തല്‍. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. 19.138 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഡാമിലേക്ക് ഒഴുകിയെത്തിയത്. ഇപ്പോള്‍ 2395.84 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 2395 അടിയെത്തിയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഷട്ടര്‍ ട്രയല്‍ റണ്‍ നടത്തുന്നത് മഴയും നീരൊഴുക്കും അനുസരിച്ചു മാത്രമേ തീരുമാനിക്കൂ എന്ന് ജില്ലാ കളക്ടര്‍ നേരത്തേ അറിയിച്ചിരുന്നു.
ജലനിരപ്പ് 2397 അടിയായി ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കൂ. ജലനിരപ്പ് 2400 അടിയായതിനു ശേഷം ഷട്ടറുകള്‍ തുറന്നാല്‍ മതിയെന്നാണ് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ചൊവ്വാഴ്ച അണക്കെട്ടുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംഭരണിയുടെ ഇനി നിറയാന്‍ ബാക്കിയുള്ള ഭാഗത്തിന് വിസ്താരം ഏറെയായതിനാല്‍ നീരൊഴുക്ക് ശക്തമാണെങ്കിലും സാവധാനമേ പരമാവധിയിലേക്ക് എത്തുകയുള്ളു. മഴ കുറയുകയും നീരൊഴുക്കിന്റെ ശക്തി കുറയുകയും ചെയ്തതിനാല്‍ ഡാം തുറക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍.
ശക്തമായ മഴ തുടരുകയാണ്.അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് നല്‍കി ഇനിയുള്ള മഴയുടെ അടിസ്ഥാനത്തിലായിരിക്കും റെഡ് അലര്‍ട്ട് നല്‍കുക. എന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി കിട്ടേണ്ട താമസം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അലോഷ്യസ് പോള്‍ ആ നിമിഷം ബട്ടണ് അമര്‍ത്തും.ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഉത്തരവാദപ്പെട്ട നിമിഷങ്ങളാണ് എത്തിയിരിക്കുന്നതെന്ന് അലോഷ്യസ് പറയുന്നു. അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അലോഷ്യസ് പോള്‍ രാവും പകലും ഇന്ത്യയിലെതന്നെ അതിപ്രധാനമായ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കു മുകളിലൂടെ സഞ്ചരിച്ച് ഓരോ നിമിഷവും ജലനിരപ്പ് നിരീക്ഷിക്കുകയാണ്.
1992 മുതല്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനിയറായ ഏറ്റുമാനൂര്‍ കാണക്കാരി ചേരാടിയില്‍ അലോഷ്യസ് പോളിനാണ് ഇടുക്കി പദ്ധതിയിലെ ചെറുതോണിയുടെ മേല്‍നോട്ട ചുമതല. 1972ല്‍ തുംഗഭദ്ര സ്റ്റീല്‍ കമ്ബനി നിര്‍മിച്ചു നല്‍കിയ 40 അടി ഉയരമുള്ള അഞ്ച് ഉരുക്കു ഷട്ടറുകളും ഉരുക്കുകൊണ്ടുള്ള വടവും ഗ്രീസ് പൂശി ഏതു നിമിഷവും ഉയര്‍ത്താവുന്ന രീതിയില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നു.
അണക്കെട്ടിനു മുകളിലെ ഷട്ടര്‍ ഹൗസിലാണ് അഞ്ചു ഷട്ടറുകളുടെയും സ്വിച്ച്. വൈദ്യുതി വകുപ്പിന്റെയും ഇടുക്കി കളക്ടറുടെയും അനുമതിയുണ്ടായാല്‍ സ്വിച്ച് അമര്‍ത്തി മൂന്നാമത്തെ ഷട്ടര്‍ ഒരു സെന്റിമീറ്റര്‍ ഉയര്‍ത്തും. നടുവശത്തെ സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ കുതിച്ചുപായും. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടോ മൂന്നോ സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. അതേസമയം, താഴ്വാരങ്ങളില്‍ ചെറുതോണി പുഴയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുരക്ഷിതമായ പാതയിലാണോ എന്ന് ഉറപ്പുവരുത്തും.
ചെറുതോണി അണക്കെട്ടിനു താഴെ ചെറുതോണി കവലയിലെ പാലവും ബസ് സ്റ്റാന്‍ഡും മുങ്ങാതെ മൂന്നു കിലോമീറ്റര്‍ ഒഴുകി വെള്ളക്കയത്തുള്ള പെരിയാറ്റില്‍ അണക്കെട്ടിലെ വെള്ളം എത്തിച്ചേരുന്നതുവരെ അലോഷ്യസിന് ആകാംക്ഷയുടെ നിമിഷങ്ങളാണ്. ആകാശച്ചിത്രങ്ങളും പ്രദേശത്തിന്റെ ഘടനയും ശാസ്ത്രീയമായി അപഗ്രഥിച്ച് ഷട്ടറുകളിലേക്കും സ്വിച്ച് ബോര്‍ഡിലേക്കും കണ്ണുകള്‍ പരതി അലോഷ്യസ് അണക്കെട്ടിനു മുകളില്‍ കാത്തുനില്‍ക്കുന്നു.
എന്നാൽ ഇതേ സമയം തിരദേശത്തെ സ്ഥിതിയും ശാന്തമല്ല. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തുീ, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.
2.8 മുതല്‍ 3 .2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. അതിനാല്‍ മീന്‍പിടുത്തക്കാരും തീരദേശനിവാസികളും മുന്നറിയിപ്പുകളില്‍ ജാഗ്രത പാലിക്കണം .
1വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .
2 . തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.
3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്
4 . തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുതെന്ന് നിര്‍ദ്ദേശം ഉണ്ട് .
5. ബോട്ടുകള്‍ തീരത്തു നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക
മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും
കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബിയാണ് ദുരിത ജീവിതം തള്ളി നീക്കുന്നത്. ഒളിച്ചോടിയ ഭർത്താവിനെ ഫെയ്സ്ബുക്കിൽ കണ്ടതോടെ തിരിച്ചുകിട്ടാനായി പൊലീസിന്റെ സഹായം തേടി യുവതിയും പിഞ്ചു കുഞ്ഞുങ്ങളും. ജോലി അന്വേഷിക്കാനെന്ന പേരില്‍ മുങ്ങിയ ഭർത്താവിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. വിവാഹ ശേഷം ബേബി രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോള്‍ ജോലി അന്വേഷിക്കാനെന്ന പേരിൽ ദീപു ഒൻപതു മാസം മുൻപ് എറണാകുളത്തേക്കു പോയി. പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
രണ്ടാമെത്തെ കുഞ്ഞും ഇതിനിടയിൽ ജനിച്ചു. ബേബിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വകയില്ലാതായി. അങ്ങനെയിരിക്കെയാണ് അയൽവാസിയുടെ ഫെയ്സ ബുക്ക് അക്കൗണ്ടില്‍ ബേബി ദീപുവിനെ കണ്ടതും പൊലീസിനെ സമീപിച്ചതും.
കാസർകോട് ബന്തടുക്ക പടുപ്പ് സ്വദേശിനിയായ ബേബി എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ തയ്യൽ ജോലിക്കാരിയായിരുന്നു. കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെയാണ് ദീപുവിനെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും നീണ്ടു. താന്‍ ഹിന്ദുവാണെന്നും അച്ഛനും അമ്മയുമില്ലെന്നുമാണ് ദീപു ബേബിയോട് പറഞ്ഞിരുന്നത്. എറണാകുളം കാക്കനാട് ശിവക്ഷേത്രത്തിൽ വെച്ച് 2009 ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഇരുവരും വിവാഹിതരായി. ഇതിനിടെ ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ടായി.
വിവാഹ ശേഷം എറണാകുളത്തെ വാടകവീട്ടില്‍ വച്ചാണ് തനിക്ക് അച്ഛനും അമ്മയും ഒരു സഹോദരിയുമുണ്ടെന്നും ക്രിസ്ത്യാനിയാണെന്നും നാട്ടിൽ പോയാൽ മതം മാറണമെന്നും ദീപു ബേബിയോട് പറഞ്ഞത്. അങ്ങനെ ഇരുവരും കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപിന്റെ വീട്ടിലെത്തി. പുന്നക്കുന്ന് പള്ളിയിൽ പോയി ബേബി മതം മാറി. ക്രിസ്ത്യൻ ആചാര പ്രകാരം വീണ്ടും വിവാഹിതരായി. നായ്ക്ക വിഭാഗത്തിൽപ്പെട്ട തന്നെ ദീപു വിവാഹം കഴിച്ചത് ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിക്കും ഇഷ്ടമായിരുന്നില്ലെന്ന് ബേബി പറയുന്നു. ഇതിനിടെ ബേബി രണ്ടാമതും ഗര്‍ഭിണിയായി.
ഭര്‍ത്താവിന്റെ വീട്ടില്‍ ഇപ്പോഴും ദീപുവിന്റെ മുറിയില്‍ കയറാന്‍മാത്രമേ തനിക്ക് അധികാരമുള്ളൂവെന്ന് ബേബി പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജോലിക്ക് പോകാന്‍ സാധിക്കില്ല. നാട്ടുകാരുടെയും അയൽവാസികളുടെയും സഹായം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സന്ധ്യയാകുമ്പോൾ കുട്ടികളെയും കൊണ്ട് അയൽ വീട്ടിൽ അന്തിയുറങ്ങാൻ പോകും. വെള്ളരിക്കുണ്ട് പോലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി ഭർത്താവ് ദീപുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയ ദീപു ഭാര്യയേയും മക്കളെയും നോക്കിക്കൊള്ളാമെന്നു പറഞ്ഞെങ്കിലും അവിടെ നിന്നു വീണ്ടും മുങ്ങി. ദീപു ഇപ്പോൾ എറണാകുളത്ത് മറ്റൊരു വിവാഹം കഴിച്ചതായും ബേബി പറയുന്നു. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫെയ്സ്ബുക്ക് പേജ് കാണുന്നത്.
‘കൊച്ചു മകളെ കൊല്ലുന്നതിനു പകരം എന്നെ കൊല്ലാമായിരുന്നില്ലേ’ എന്നു നിലവിളിക്കുകയാണു നിമിഷയുടെ മുത്തശ്ശി മറിയാമ്മ (85). കൊച്ചുമകളുടെ വിയോഗത്തിൽ തളർന്നിരിക്കുകയാണ് ഈ വയോധിക. ഹാളിൽ വിശ്രമിക്കുന്ന സമയത്ത് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു നിമിഷ. തന്റെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ അക്രമി, അതു തടയാനെത്തിയ കൊച്ചുമകളുടെ കഴുത്തിൽ കത്തി കൊണ്ടു വരയുകയായിരുന്നെന്നു സംഭവത്തിനു ദൃക്‌സാക്ഷികൂടിയായ മറിയാമ്മ പറഞ്ഞു. രക്തത്തുള്ളികൾ മറിയാമ്മയുടെ ദേഹത്തും തെറിച്ചിട്ടുണ്ട്.
നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന്‍റെ ഭീതി വിട്ടൊഴിയുന്നതിന് മുമ്പേയാണ് മറ്റൊരു കോളജ് വിദ്യാർഥി നിമിഷ പെരുമ്പാവൂരില്‍ സ്വന്തം വീട്ടിൽ ധാരുണമായി മുർഷിദാബാദ് സ്വദേശി ബിജുവിന്റെ കുത്തേറ്റ് മരിക്കുന്നത്. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ്. സലോമിയാണ് മാതാവ്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അന്ന സഹോദരിയാണ്.
രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മോഷണശ്രമമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക സൂചന. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് വിവരം. പിതൃസഹോദരൻ ഏലിയാസിനും കത്തിക്കുത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂർ ഭായി മാരുടെ ഗൾഫ്……
പരദേശികളുടെ ഗൾഫാണ് എറണാകുളം ജില്ലയിലെ പട്ടണമായ പെരുമ്പാവൂർ. 29 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണു കേരളത്തിലുള്ളത്. അതിൽ തന്നെ ഭൂരിഭാഗം പേരും പെരുമ്പാവൂരും പരിസരപ്രദേശത്തുനിന്നുമുള്ളവരാണ്. പെരുമ്പാവൂരിലെ തടി വ്യവസായം പൂർണമായും ഒരു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണെന്ന് എംഎംഎ റിപ്പോർട്ടുണ്ട്.
ഉത്തരേന്ത്യക്കാരുടെ ഒരു മിനിഗൾഫ് തന്നെയാണ് പെരുമ്പാവൂർ എന്നുചുരുക്കം. ബംഗാളികള്‍എന്ന പേരു ചൊല്ലി വിളിക്കുന്നവരില്‍ഏതൊക്കെ നാട്ടുകാരുണ്ടെന്നോ? ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍അങ്ങനെ നീളുന്നു ലിസ്റ്റ്. ഇവരെ കേരളം വിളിക്കുന്ന ചെല്ലപ്പേരാണ് ‘ഭായി’.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തായി അന്യസംസ്ഥാനക്കാരുടെ ഏതാനും കടകള്‍മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ഇന്ന് നൂറിലധികം കച്ചവട സ്ഥാപനങ്ങള്‍ഇവിടെയുണ്ട്. അതിലേറെ മൊബൈൽ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കടകളും. ഒപ്പം ആധുനിക സലൂണുകളും.
കൊച്ചിയുടെ പാരമ്പര്യത്തിന് പണ്ടുതൊട്ടേ സംഭാവന നൽകിയിരുന്ന പെരുമ്പാവൂർ ഇവരുടെ വരവോടെ കുറച്ചുകൂടി പുരോഗമിക്കുകയായിരുന്നു. അന്യസംസ്ഥാനതൊഴിലാളികളില്ലാത്ത കടകൾ ചുരുക്കം. പലചരക്ക് കടയിലെ എടുത്തുകൊടുപ്പുമുതൽ, പ്ലൈവുഡ് കടയിലെ പണിക്കുവരെ തയാറാണ് ഭായിമാർ.
എണ്ണം പെരുകിയതോടെ ഇവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിലുടെ കാര്യത്തിലും വർധനവുണ്ടായി. റോബിൻഹുഡ് മാതൃകയിൽ മോഷണം തൊഴിലാക്കിയ ബണ്ടിച്ചോറിന്റെ പെരുമ്പാവൂർ ബന്ധം തെളിഞ്ഞതോടെയാണ് വലിയ കുറ്റകൃത്യങ്ങളുടെ ഹബ്ബ് പട്ടികയിലേക്ക് ഈ ചെറുപട്ടണം വാര്‍ത്തകളില്‍ നിറഞ്ഞത്.
ഭായിമാർ തമ്മിലുള്ള അടിപിടി, തമ്മിൽതല്ല്, വാക്കേറ്റം എന്നിവയായിരുന്നു ആദ്യകാലത്തെ കേസുകൾ. എന്നാൽ നിസാരകാര്യത്തിന്റെ പേരിലുള്ള അടിപിടി കൊലപാതകത്തിലേക്ക് നയിച്ചതോടെയാണ് ഭായിമാർ പൊലീസിന്റെ നോട്ടപ്പുള്ളിപട്ടികയിലേക്ക് വരുന്നത്.
ആ സംഭവം ഇങ്ങനെ: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ ആസാം സ്വദേശിയുടെ കൊലപാതകം മദ്യപാനത്തിനിടയിലുണ്ടായൊരു സംഭവത്തിന്റെ ചുവടുപിടിച്ചാണ്. 2012 ഏപ്രിൽ 14–നായിരുന്നു ആസാം സ്വദേശി കോമൾ ബെർവയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കോമൾ കൊല്ലപ്പെട്ട ദിവസം പ്രതി ജോയന്തോയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
മദ്യലഹരിയിലായ കോമൾ സുഹൃത്തായ ജോയന്തോയുടെ ചെവി കടിച്ചുമുറിച്ചിരുന്നു. തന്റെ ചെവികടിച്ചുമുറിച്ച കോമളിനെ കൊല്ലാൻ ജോയന്തോ തീരുമാനിക്കുകയായിരുന്നു. രാത്രി 12 ഓടെ ജോയന്തോ മറ്റൊരു സുഹൃത്തായ പപ്പു അലിയുടെ സഹായത്തോടെ കോമളിന്റെ ക്വാർട്ടേഴ്സിൽ എത്തുകയും ഉറങ്ങിക്കിടന്നിരുന്ന കോമളിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. പിറ്റേന്ന് മറ്റുള്ളവരാണ് കോമളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിയെ പതിയെ ആക്രമണം പ്രദേശവാസികളിലേക്കും തിരിഞ്ഞു. അതിന്റെ ഏറ്റവും ക്രൂരമായ ഇരയാണ് പെരുമ്പൂവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി. പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ ബണ്ടിൽ താമസിക്കുന്ന നിയമവിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് 2016 ഏപ്രിൽ 29 നായിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെയും കഴുത്തിൽ കുത്തേറ്റതിന്റെയും അടയാളങ്ങൾ. പീഡിപ്പിക്കപ്പെട്ടതിനു ശേഷമാണു കൊലചെയ്യപ്പെട്ടതെന്നു നിഗമനത്തിലെത്തിച്ചു.
ശരീരത്തിൽ 38 മുറിവുകളേറ്റതായിട്ടായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ചക്കേസിൽ കുറ്റക്കാരനെന്നു തെളിഞ്ഞ അസംസ്വദേശിയായ പ്രതി അമീറുൽ ഇസ്‌ലാമിനു വധശിക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍സെഷന്‍സ് കോടതി വിധിച്ചത്.
നാട്ടുകാർ ഭീതിയിൽ….
നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ആഘാതത്തിലാണ് നിമിഷയുടെ കുടുംബാംഗങ്ങളും നാട്ടുകാരും.പകൽവെളിച്ചത്തിൽ ഉണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പെരുമ്പാവൂർ നിവാസികൾ.പിടിച്ചുപറിക്കിടെ പട്ടാപ്പകലാണ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് എന്നത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. ഇതരസംസ്ഥാനക്കാര്‍ക്കെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
കവര്‍ച്ചാശ്രമത്തിനിടെയാണ് ക്രൂരമായ കൊലപാതകം എന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍വിലാസം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങളും കണക്കുകളും അധികൃതര്‍ സൂക്ഷിക്കണണെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാൻ ഇടപെട്ട സിഎംഐ സീനിയർ വൈദികനായ ജയിംസ് ഏർത്തയിലിനെതിരെ കേസെടുത്തു. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചതിനാണ് വൈദികന്‍ ജെയിംസ് എയിര്‍ത്തലിനെതിരെ പോലീസ് കേസെടുത്തത്. കുറവിലങ്ങാട് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാളുടെ പേരില്‍ മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
സിഎംഐ സഭയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇയാള്‍ക്കെതിരെ സിഎംഐ സഭ നേരത്തെ നടപടിയെടുത്തിരുന്നു. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്ന് ഇടുക്കിയിലെ അറക്കുളം സെൻറ് ജോസഫ് മോണാസ്ട്രിയിലേക്ക് മാറ്റിയിരുന്നു. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍ നിന്നും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും വന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തത്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു.
ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്ക് ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധര്‍ രൂപതാ സെക്രട്ടറിയുടെ പ്രതികരണം.
ന്യുഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് രണ്ടാമൂഴം. ശ്രീധരന്‍പിള്ളയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ശ്രീധരന്‍പിള്ള വീണ്ടും നിയമിതനായത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പിസം ശക്തമായതോടെയാണ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നത് നീണ്ടു പോയത്. കെ. സുരേന്ദ്രന് വേണ്ടി വി. മുരളീധര പക്ഷവും എം.ടി രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും ചരടുവലികള്‍ നടത്തിയത് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍പിള്ളയെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്.
കേന്ദ്രനേതൃത്വം നടത്തിയ സര്‍വേയില്‍ ശ്രീധരന്‍പിള്ളയ്‌ക്കായിരുന്നു മുന്‍തൂക്കം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ആര്‍.എസ്.എസ്. എതിര്‍ത്തു. പി.കെ. കൃഷ്‌ണദാസ്, എ.എന്‍. രാധാകൃഷ്‌ണന്‍ എന്നിവരുടെ സാധ്യതകളും ഗ്രൂപ്പിസത്തില്‍ തട്ടിത്തകര്‍ന്നു. രാഷ്‌ട്രീയത്തിന് അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതന്‍ എന്നതുമാണു ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്‍.ഡി.എയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി.ഡി.ജെ.എസുമായി പിള്ളയ്‌ക്കുള്ള അടുത്തബന്ധവും അനുകൂലഘടകമായി. 2003-2006-ലാണ് ഇതിനുമുമ്പ് ശ്രീധരന്‍പിള്ള സംസ്‌ഥാന പ്രസിഡന്റായിരുന്നത്. 100 പുസ്‌തകങ്ങളുടെ രചയിതാവാണ്.
കൊച്ചി ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിക്ക് സ്കൂട്ടര്‍ ഒാടിക്കാന്‍ അവസരം നല്‍കിയ പിതാവന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ജോയിന്റ് ആര്‍ടിഒയുടെ നടപടി.
ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ഷിബു സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്ക് നിയന്ത്രിക്കാനായി കൈമാറിയത് . ഇതുവഴിപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പട്ട മോട്ടോര്‍ വാഹനവകുപ്പ് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അത് ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു .തുടര്‍ന്ന് മട്ടാഞ്ചേരി ഒാഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം ലൈസന്‍സ് റദ്ദാക്കാന്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് ശുപാര്‍ശ ചെയ്തത് .
കൊച്ചി: നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയും പിന്നിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി വാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞും ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ലുലു മാളിന് അടുത്തുകൂടെയാണ് പെണ്‍കുട്ടി സ്കൂട്ടറോടിച്ച് പോയത്. മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സ്കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായത് ട്രാഫിക് പൊലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്. മട്ടാഞ്ചേരി രജിസ്ട്രേഷനിലുളള വണ്ടിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.