Kerala

അരൂർ: ഫേസ്ബുക്ക് വഴിപരിചയപ്പെട്ടു സ്നേഹത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി മയക്കി സുഹൃത്തുക്കൾക്കൊപ്പം പീഡിപ്പിച്ച സംഭവത്തിൽ കാമുകനുൾപ്പെടെ അഞ്ചു പേരെ കുത്തിയതോട് പോലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതി പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ ചക്കാലപറമ്പ് നികത്തിൽ അഖിൽ കൃഷ്ണ (ഉണ്ണിക്കുട്ടൻ-23), തുറവൂർ പഞ്ചായത്ത് കൊച്ചുപുത്തൻതറ രാജേഷ് (ആന രാജേഷ്-28), പട്ടണക്കാട് പുലരി നിലയത്തിൽ ജിനദേവ് (ബിനു-29), തിരുനെല്ലൂർ ചാലിത്തറയിൽ സിനീഷ് (29), വളമംഗലം പുത്തൻതറ കിഴക്കേനികർത്തിൽ ബിനീഷ് (26) എന്നിവരെയാണു സിഐ കെ. സജീവ്, എസ്ഐ പി.ജി. മധു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: ഓട്ടോ ഡ്രൈവറായ അഖിൽ കൃഷ്ണ പെൺകുട്ടിയുമായി സ്നേഹബന്ധത്തിലാവുകയും പട്ടണക്കാട്ടുള്ള വീട്ടിലെത്തിച്ചു മദ്യം നൽകി പീഡിപ്പിച്ചശേഷം സുഹൃത്തുക്കൾക്കു കൈമാറുകയുമായിരുന്നു. ഒരു വർഷത്തോളം പല സ്ഥലങ്ങളിലും കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇപ്പോള്‍ പെൺകുട്ടി നാലുമാസം ഗർഭിണിയാണ്. ഗർഭിണിയായശേഷം പെൺകുട്ടിയെ അമ്മ കൊച്ചിയിലുള്ള ആതുരാലയത്തിൽ പാർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വനിതാ സെൽ എസ്ഐ ജെ. ശ്രീദേവിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരങ്ങൾ പുറത്തായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വീണ്ടും രംഗത്ത്. ‘ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടു’മെന്നാണ് ഇക്കുറി ശശികല പറയുന്നത്. സമീപകാല ചരിത്രം ഇതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ശശികല പറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്തു വോട്ട് കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും ശശികല ആരോപിച്ചു. വ്യത്യസ്ത മതത്തിലുള്ളവര്‍ വിവാഹിതരായാല്‍ ഇരുവരുടെയും മതാചാരങ്ങള്‍ പിന്തുടരട്ടെയെന്നും ശശികല പറഞ്ഞു.

കൊച്ചിയില്‍ മര്‍ദനമേറ്റ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് മരട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് യുവതിയുടെ പരാതി കിട്ടിയാല്‍ ഉടനെ അയാള്‍ക്കെതിരെ കേസെടുക്കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി.
മര്‍ദ്ദനമേറ്റ സംഭവത്തില്‍ വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോര്‍ട്ട് നലകാന്‍ മരട് സബ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു.
പോലീസിന്റെ ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ തുടര്‍ നടപടികള്‍ ഇനി ഉണ്ടാകൂ. പ്രതികളായ യുവതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് വാദിഭാഗം കോടതിയില്‍ വാദം ഉയര്‍ത്തി. കേസ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി.
യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ മധ്യമേഖലാ ഐജി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
സംഭവത്തില്‍ പൊലീസിനെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഐജിയുടെ ഇടപെടല്‍.
സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിക്കാണ് അന്വേഷണച്ചുമതല. ടാക്‌സി ഡ്രൈവറെ മര്‍ദിച്ച സ്ത്രീകളെ നിസാരവകുപ്പുകള്‍ ചുമത്തി വിട്ടയച്ചത് വിവാദമായിരുന്നു.
യുവതികള്‍ ആക്രമിച്ച ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യുവതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം മരട് പൊലീസ് തളളിക്കളയുകയായിരുന്നു.
ഇതിനിടെ തനിക്കെതിരെയുള്ള കേസ് യുവതികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ടാക്‌സി ഡ്രൈവര്‍ ഷെഫീഖ് വെളിപ്പെടുത്തിയിരുന്നു.
തന്നെ ആക്രമിച്ച സത്രീകള്‍ക്ക് ഉന്നത ബന്ധമുണ്ട്, തന്നെ കൊന്നാല്‍ പോലും ആരും ചോദിക്കില്ലെന്നും സത്രീകള്‍ പറഞ്ഞിരുന്നു.
പൊലീസ് നടപടി ഉള്‍പ്പെടെയുള്ളവയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഷെഫീഖ് ആവശ്യപ്പെട്ടു.
കേസ് തന്നെയും കുടുംബത്തേയും മാനസികമായി തകര്‍ത്തെന്നും ഷെഫീഖ് വ്യക്തമാക്കിയിരുന്നു.
അതേസമയം യുബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡ്രൈവര്‍ ഷെഫീക്കിനെതിരെ കേസടുത്തിരിക്കുന്നത്.
നടപടി നിയമാനുസൃതമാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.
പട്ടാപ്പകല്‍ മൂന്ന് സ്ത്രീകള്‍ യൂബര്‍ ഡ്രൈവറെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിനും അടിവസ്ത്രം വലിച്ച് കീറിയതിനും ദൃക്‌സാക്ഷികള്‍ നിരവധി പേരാണ്.
ഇതു സംബന്ധമായി ചാനല്‍ വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ഈ മാസം ഇരുപതിനാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ഷഫീക്കിനെ മൂന്നു യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. കരിങ്കല്ലടക്കം ഉപയോഗിച്ചുളള ആക്രമണത്തില്‍ ഷഫീക്കിന്റെ തലയിലുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു.

പാലക്കാട്: ലോക മീറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി.ടി ഉഷയും സംഘവും തട്ടിത്തെറിപ്പിച്ചതിന് പിന്നാലെ സ്വര്‍ണ മെഡല്‍ കൊണ്ട് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് പി.യു ചിത്രയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാട് മുണ്ടൂരിലെത്തിയ മോഹന്‍ലാല്‍ പി.യു ചിത്രയെ അഭിനന്ദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.  ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസിലായിരുന്നു ചിത്ര സ്വര്‍ണ്ണം നേടിയത്. മധുരമായ ഒരു പ്രതികാരമായിരുന്നു പാവപ്പെട്ട ദമ്പതികളുടെ ഈ മകള്‍ക്ക് ഈ സ്വര്‍ണ വേട്ടയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.  ലണ്ടനില്‍ നടന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് മനപൂര്‍വ്വം പി.ടി ഉഷയും ഷൈനി വില്‍സണും അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി ചിത്രയെ വെട്ടിനിരത്തുകയായിരുന്നു.

താന്‍ എങ്ങനെയാണ് കായിക രംഗത്ത് ഉയര്‍ന്നു വന്നതെന്ന് മറന്ന് പി.ടി ഉഷ നടത്തിയ പ്രതികരണത്തിന് ഉഷയുടെ പേരിലുള്ള എറണാകുളത്തെ റോഡിന് പി.യു ചിത്ര എന്ന് നാമകരണം ചെയ്താണ് കേരളം പ്രതികരിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചിത്രക്കു വേണ്ടി ശബ്ദിച്ചു. ഓടുന്ന പാതയിലെല്ലാം സ്വര്‍ണ്ണം വാരിയചരിത്രമുള്ള ചിത്രക്കു വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഹൈക്കോടതിവരെയെത്തി കാര്യങ്ങള്‍. അപ്പോഴേക്കും ചിത്രക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള നിശ്ചിത സമയവും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
കഴിവു തെളിയിച്ച ഒരു പാവം കായിക താരത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ലഭിക്കാമായിരുന്ന വലിയ അംഗീകാരം കൂടിയാണ് സെലക്ഷന്‍ കമ്മിറ്റി അസൂയ മൂലം തുലച്ചത്.

തന്നെ അവഗണിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി പി.യു. ചിത്ര നല്‍കിയത്. ഈ ചങ്കുറപ്പിനും ആത്മസമര്‍പ്പണത്തിനും കഴിവിനുമുള്ള അംഗീകാരമാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇപ്പോള്‍ ചിത്രക്ക് നല്‍കിയിരിക്കുന്നത്.

റിയാലിറ്റി ഷോയ്ക്കിടെയുണ്ടായ നാവു പിഴവില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടു യുവനടി ലിച്ചി. ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതോടെ പുലിവാല് പിടിച്ചു ലിച്ചി എന്ന അന്നാ രാജന്‍. അവസാനം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലിച്ചി കരയുന്നതു വരെ എത്തി ആരാധകരുടെ ആക്രമണം. റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ലിച്ചിയോട് അവതാരക മമ്മൂട്ടിയുടെ നായികയാകണോ ദുല്‍ഖറിന്റെ നായികയാകണോ എന്ന് ചോദിച്ചു. രണ്ടു പേര്‍ക്കുമൊപ്പം അഭിനയിക്കാനാഗ്രഹമുള്ള ലിച്ചി അടുത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകാം, മമ്മൂക്ക അച്ഛനായും വരട്ടെ, പിന്നത്തെ ചിത്രത്തില്‍ തിരിച്ചുമാകാം എന്ന് തമാശ രൂപേണ പറഞ്ഞു. പക്ഷേ മമ്മൂക്ക വേണമെങ്കില്‍ അച്ഛനായിക്കോട്ടെ എന്ന് ലിച്ചി പറഞ്ഞ തരത്തില്‍ വാര്‍ത്തകള്‍ വരുകയും, വിമര്‍ശനവുമായി ആരാധകര്‍ എത്തുകയും ചെയ്തു.

അവസാനം തന്റെ നിരപരാധിത്വം വ്യക്തമാക്കി ലിച്ചി ഫെയ്‌സ്ബുക്ക് ലൈവിലെത്തി. ലൈവിലൂടെ പൊട്ടി കരയുന്നതു വരെയെത്തി കാര്യങ്ങള്‍. പിന്നീട് നടി റിമ കല്ലിങ്കല്‍ നടിയെ പിന്തുണച്ചു. 65കാരനായ മമ്മൂട്ടിക്ക് അച്ഛനായി അഭിനയിക്കാന്‍ പറ്റില്ലേ? ലിച്ചി എന്തിന് മാപ്പു പറയണമെന്നായിരുന്നു റിമയുടെ ചോദ്യം.

ഇപ്പോള്‍ മമ്മൂക്കയെ പരസ്യമായി വിമര്‍ശിച്ച് രശ്മി നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രശ്മിയുടെ പരിഹാസം. ‘മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്നു പറഞ്ഞ നടിക്ക് ഫാന്‍സിന്റെ തെറിവിളി. അതിപ്പോ മുത്തച്ഛനാകാന്‍ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും സഹിക്കില്ല. ഐ ഷപ്പോട്ട് മൂപ്പിലാന്‍’ എന്നാണ് പോസ്റ്റ്.

ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ വിനോദിന്റെ മക്കള്‍ക്ക് തലചായ്ക്കാനിടമില്ല : കഴിഞ്ഞിരുന്ന മാരുതിവാനില്‍ നിന്നും ഒഴിപ്പിച്ചു ; വാടകവീട് തപ്പി പോലീസ്

കോട്ടയം: ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ കൊലപാതകക്കേസില്‍ പ്രതികളായ മാതാപിതാക്കള്‍ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാലു കുട്ടികള്‍ക്കു വീടൊരുക്കി പോലീസ്. ഓഗസ്റ്റ് 23നു പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷിനെ കൊന്ന കേസില്‍ പ്രതികളായ വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്38), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരെ വാടക വീട്ടില്‍ നിന്നും വീട്ടുടമ ഇറക്കി വിട്ടതിനെ തുടര്‍ന്ന് മക്കളേയും കൊണ്ട് മുത്തശ്ശി തങ്കമ്മ തെരുവില്‍ ഒരുമാസമായി തെരുവില്‍ അലയുകയായിരുന്നു.

വീട് കിട്ടാതായ സാഹചര്യത്തില്‍ സബ്ജയിലിന് സമീപത്ത് തന്നെ ആക്രിക്കാരനില്‍ നിന്നും 15,000 രൂപയ്ക്ക് വാങ്ങിയ മാരുതിവാനില്‍ താമസിക്കുകയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇവിടെ നിന്നും രാത്രി ഒഴിപ്പിക്കുകയും മൂന്നിടത്തായി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇളയ പെണ്‍കുട്ടിയെ തോട്ടയ്ക്കാട് ഇന്റഫെന്റ് ജീസസ് ശിശുഭവനിലും മൂത്ത മൂന്ന് ആണ്‍കുട്ടികളെ തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമിലും തങ്കമ്മയെ കോട്ടയം സാന്ത്വനത്തിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ ദമ്പതികളും ജയിലിലായതോടെ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഉടമ ഇറക്കിവിട്ടിരുന്നു. വേറെ വീടു തെരഞ്ഞെങ്കിലും ആരും വാടകവീട് കൊടുക്കാനും തയ്യാറല്ല. കുടുംബം ആശ്രയമില്ലാതെ തെരുവിലായ സാഹചര്യത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും 5,000 രൂപ പ്രതിമാസ വാടകവീട് തരപെടുത്തി ആവശ്യമായ സൗകര്യമൊരുക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നല്‍കുന്ന ഉറപ്പില്‍ വാടകവീട് ശരിയാക്കി ഇവരെ താമസിപ്പിക്കും.

കോട്ടയം നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വന്നുപോകുന്നതിന് സൗകര്യപ്രദമായ കോട്ടയം, മണര്‍കാട്, നാട്ടകം, പരിപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ വാടകവീട് കണ്ടെത്താനാണ് ശ്രമം. മാതാപിതാക്കള്‍ അറസ്റ്റിലായതോടെ മുത്തശിയെയും ചെറുമക്കളെയും വാടക വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നു ആക്രിക്കടയില്‍ നിന്നു വാങ്ങിയ മാരുതി വാനിലായിരുന്നു അഞ്ചു പേരുടെയും താമസം. ഇതു ശ്രദ്ധയില്‍പ്പെട്ടാണു പോലീസ് അടിയന്തിര നടപടി സ്വീകരിച്ചത്. അതേസമയം കുട്ടിക ളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജില്ല ശിശുക്ഷേമസമിതി തീരുമാനിച്ചു. ജില്ല െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു.മേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 23 നായിരുന്നു പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് പല കഷ്ണങ്ങളാക്കി പുതുപ്പള്ളിയില്‍ പാടത്ത് ഉപേക്ഷിച്ച കേസില്‍ വിനോദ് കുമാറും കൂട്ടുപ്രതിയായ ഭാര്യ കുഞ്ഞുമോളും ജയിലിലായത്. പിതാവിനെ ചവുട്ടി കൊന്ന കേസില്‍ വിചാരണ നേരിടുന്ന വിനോദ് മീനടത്തെ പീടികപ്പടിയിലെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഇതോടെ കുടുംബത്തെ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടു. രണ്ടു ദിവസം കോട്ടയത്തെ ഒരു അഗതി മന്ദിരത്തില്‍ അഭയം തേടിയെങ്കിലും അവിടെ കഴിയാനാകാതെ വന്നതോടെ തെരുവിലേക്ക തിരിച്ചു പോകുകയായിരുന്നു. ഒരുമാസത്തോളം ഇവര്‍ തെരുവിലായിരുന്നു.

അതിന് ശേഷമാണ് മാരുതി വാനിലേക്ക് താമസം മാറ്റിയത്. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാല വിറ്റായിരുന്നു ഇവര്‍ ഈ മാരുതി വാന്‍ വാങ്ങിയത്. കോട്ടയം സബ്ജയിലിന് മുന്നിലെ ഒഴിഞ്ഞ കോണിലായിരുന്നു ഇട്ടിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞ അധികൃതര്‍ ഞായറാഴ്ച രാത്രി ഇവിടെ നിന്നും ഇവരെ മാറ്റി.

കൊലപാതകവും മറ്റും കണ്ടു വളര്‍ന്ന മൂത്ത ആണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാസം 12,000 രൂപ പെന്‍ഷന്‍ കിട്ടുന്ന താന്‍ ഒരു വീട് വാടകയ്ക്ക് കിട്ടിയാല്‍ കുട്ടികളെ നോക്കിക്കൊള്ളാമെന്നും പറയുന്ന തങ്കമ്മ കുട്ടികളുമായി വേര്‍പിരിയേണ്ടി വന്നതില്‍ അതീവ ദു:ഖത്തിലായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ വിചാരണ നേരിടുന്ന വിനോദ് ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊണ്ടു തന്നെ വീട്ടിലേക്ക് സന്തോഷിനെ വിളിച്ചു വരുത്തിയ ശേഷം കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പല ഭാഗങ്ങളായി മുറിച്ച ശേഷം ചാക്കിലാക്കി പാടത്ത് കൊണ്ടിടുകയായിരുന്നു.

മദ്യലഹരിയില്‍ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് മധ്യവയസ്‌കയായ വീട്ടമ്മ കടിച്ചെടുത്തു. ബുധനാഴ്ച രാത്രി വൈപ്പിന്‍ ഞാറക്കലിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ ഞാറക്കല്‍ മൂരിപ്പാടത്ത് രാഗേഷ് എന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ :

രാത്രി വീടിന് പുറത്തെ ശൗചാലയത്തിലേക്ക് വീട്ടമ്മ കയറിയ സമയം നോക്കി യുവാവ് വൈദ്യുതി വിച്ഛേദിച്ചു. ശൗചാലയത്തില്‍നിന്ന് പുറത്തിറങ്ങിയ വീട്ടമ്മയെ ഇരുട്ടില്‍ നിന്ന് ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. ചുംബനശ്രമം തടഞ്ഞ വീട്ടമ്മ അയാളുടെ നാവ് കടിച്ചെടുക്കുകയായിരുന്നു. വേദനയില്‍ പുളഞ്ഞ യുവാവ് വീട്ടമ്മയെ തള്ളിയിട്ട് ഓടിമറയുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടി.

അടുത്തദിവസം രാവിലെ വീട്ടമ്മ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി. രണ്ട് സെന്റീമീറ്റര്‍ നീളത്തില്‍ നാവിന്റെ ഭാഗവും വീട്ടമ്മ സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.

ഇയാളുടെ നാവിന്റെ ശസ്ത്രക്രിയ ഞായറാഴ്ച കഴിഞ്ഞിരുന്നു. മദ്യലഹരിയിലാണ് താന്‍ വീട്ടമ്മയെ കയറിപിടിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു.

കത്തോലിക്ക സഭ വൈദികന്‍ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിക്കൊപ്പം ഒളിച്ചോടി. സിഎംഐ സഭ തൃശൂര്‍ ചിയ്യൂര്‍ ഇടവക വികാരി സോണി ആന്റണിയാണ് സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപിക കൂടിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്.

ഭാര്യയെ കാണാനില്ലെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് വൈദികനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ആയിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതെങ്കിലും സഭാ മേലധ്യക്ഷന്മാരുടെ സമ്മര്‍ദം മൂലം സംഭവം പുറത്താരും അറിഞ്ഞില്ല.

ഫാ.സോണി കോളേജ് അദ്ധ്യാപകനാണ്. കലാകാരനും ഗായകനുമായ വൈദികന്റെ താല്‍പര്യങ്ങളെ മാനിച്ച് സഭാ നേതൃത്വം ഉപരിപഠനത്തിനായി വിദേശത്തേക്ക് അയക്കാനിരിക്കെയാണ് സംഭവം. സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയതിനാല്‍ ഇവരുടെ അടുപ്പത്തില്‍ ആര്‍ക്കും സംശയമുണ്ടായില്ലെന്ന് മാത്രമല്ല സോണി കൂടെക്കൂടെ യുവതിയുടെ വീട്ടിലെത്തിയതും സ്വാഭാവികമായിട്ടായിരുന്നു.

പള്ളിക്കുള്ളില്‍ നിന്ന് അച്ചനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടിയപ്പോള്‍ തകര്‍ന്നത് അച്ചനില്‍ വിശ്വാസികള്‍ അര്‍പ്പിച്ച അതിയായ വിശ്വാസമാണ്. മുന്‍പൊരിക്കല്‍ അച്ചനൊപ്പം യുവതിയെ ഒരാള്‍ കണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ആരും തയാറായിരുന്നില്ല. വിവരമറിഞ്ഞ ഭര്‍ത്താവ് യുവതിയെ അവരുടെ വീട്ടിലാക്കിയെങ്കിലും വൈദികനൊപ്പം അവര്‍ മുംബൈക്ക് കടക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ യുവതിയെ ഉപേക്ഷിച്ച് വൈദികന്‍ രക്ഷപ്പെടുകയായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും സോണിയെ വൈദികസ്ഥാനത്ത് നിന്നും പുറത്താക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ബസ് യാത്രക്കിടെ കോളേജ് വിദ്യാര്‍ത്ഥിയെ കോളേജ്‌ പ്രൊഫസര്‍ പരസ്യമായി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് ഇയാളെ അറസറ്റ് ചെയ്യുകയായിരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ ചാലക്കുടി കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രൊഫസറായ മറ്റത്ത് എടത്തൂട്ട് വീട്ടില്‍ ശ്രീനിവാസനെ(55) യാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷണ കേന്ദ്രം മേധാവി കൂടിയാണ് ഇയാള്‍. ഒന്നാം വര്‍ഷ ഐടിഎ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍.
ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം: കോളേജില്‍ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്‌റ്റോപ്പില്‍ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസന്‍ കയറിയപ്പോള്‍ മുതല്‍ തന്നെ കുട്ടിയെ ശല്യപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാള്‍ പെരുമാറിയത്. ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ ഉരസുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസില്‍ നല്‍കിയ പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനി അദ്ധ്യാപകന് നേരെ കയര്‍ത്തു. കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും ചെയ്തതോടെ ബസിലിരുന്നവര്‍ ചേര്‍ന്ന് അദ്ധ്യാപകനെ കൈയോടെ പിടിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അദ്ധ്യാപകനെ ബസില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടിച്ച് നിര്‍ത്തി ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

കുട്ടിക്ക് 16 വയസ് തികഞ്ഞിരുന്നില്ല. പോസ്‌കോ വകുപ്പ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ പീഡനക്കേസില്‍ പിടിക്കുന്നത് ഇതാദ്യമല്ല എന്നതാണ് വസ്തുത. 2010 ഫെബ്രുവരിയില്‍ മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ശ്രീനിവാസന്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയെയും പീഡനത്തിനിരയാക്കിയിരുന്നു.
എന്നാല്‍ അന്നത്തെ കോളേജ് അധികാരികള്‍ ഇടപെട്ട് അദ്ധ്യാപകന് ട്രാന്‍സ്ഫര്‍ നല്‍കി സംഭവം പുറത്തറിയാതെ ഒതുക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് മണ്ണുത്തി കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി ചാലക്കുടി കാര്‍ഷിക കോളേജിലെക്ക് ശ്രീനിവാസന്‍ എത്തിയത്.സ്ഥലം മാറ്റം കിട്ടിയില്ലെങ്കിലും ഇയാള്‍ രീതികള്‍ മാറ്റിയില്ല.

ഇടത് അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍. ഈ സ്വാധീനം ഉപയോഗിച്ചാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ചാലക്കുടി കാര്‍ഷിക ഗവേഷണത്തിന്റെ മേധാവിയായി എത്തിയത്. സര്‍വകലാശാലാ ജീവനക്കാരിയെ പീഡിപ്പിച്ചപ്പോഴും രക്ഷപ്പെട്ടതും ഈ സ്വാധീനം ഉപയോഗിച്ചായിരുന്നു. മുന്‍പുള്ള ആരോപണങ്ങള്‍ പുറത്ത് അറിയാതെ തേഞ്ഞ് മാഞ്ഞ് പോയതിനാല്‍ ഇപ്പോഴും സമൂഹത്തില്‍ ഉന്നതനായി നടക്കുകയായിരുന്നു. വിവാഹിതനായ ശ്രീനിവാസന്റെ ഭാര്യ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യപികയാണ്. പോസ്‌കോ 7,8 വകുപ്പുകളും ഐപിസി 354-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. ശ്രീനിവാസനെ തൃശൂര്‍ പോസ്‌കോ കോടതിയില്‍ ഹാജരാക്കി. അദ്ധ്യാപകന് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും കേസുമായി മുന്നോട്ട് പോകുമെന്നും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

പാലക്കാട്: ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണെന്ന് കെ.പി ശശികല ടീച്ചര്‍. നിഷ്‌കളങ്ക ആയത് കൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയത്. അത് മാതാപിതാക്കളുടെ തകരാറാണെന്നും ശശികല പ്രതികരിച്ചു. കോട്ടയത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി പരിപാടിക്ക് ശേഷം താന്‍ ഹാദിയയുടെ നാട്ടില്‍ പോയിരുന്നു. എന്നാല്‍ ഹാദിയയെ കാണാന്‍ കഴിഞ്ഞില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഹാദിയയുടെ അച്ഛന്റെ സഹോദരന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഹാദിയയുടെ കാര്യങ്ങള്‍ സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ ഇനി നടക്കാതിരിക്കാന്‍ ഇതില്‍ എന്ത് ചതിയാണ് നടന്നതെന്ന് അറിയാനായിരുന്നു ഉദ്ദേശമെന്നും ശശികല പറഞ്ഞു. വിവരശേഖരണത്തിന്റെ ഭാഗമായാണ് അവിടെ പോയത്. അവര്‍ പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ വരാത്ത ഒരു കാര്യമുണ്ട്. ഒരു ഹോമിയോ ഡോക്ടറാണ് തന്നോട് അക്കാര്യം പറഞ്ഞതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഹോമിയോ അല്ലെങ്കില്‍ മറ്റ് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികളാണ് ഇത്തരം കെണികളില്‍ വീഴുന്നത്. ഹോമിയോയില്‍ ഒരു മരുന്നുണ്ട്. താന്‍ വിശ്വസിച്ചത് കൊണ്ടല്ല ഇത് പറയുന്നത്. ചിലപ്പോഴൊക്കെ ചില രോഗികള്‍ക്കൊക്കെ ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാത്തപ്പോള്‍ ഇത് കൊടുക്കാറുണ്ട്. ഈ വിവരം ആ ഹോമിയോ ഡോക്ടറാണ് പറഞ്ഞത്.

മുന്ന് വര്‍ഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മകള്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതെന്ന് ഹാദിയയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ഒരു മരുന്നുണ്ടെങ്കില്‍ വൈദ്യരംഗത്ത് ഉള്ളവര്‍ ഇതേപ്പറ്റി ചിന്തിക്കണം. ഇങ്ങനെ പോകുന്ന കുട്ടികള്‍ യുക്തിക്ക് നിരക്കാത്ത വിധമാണ് സംസാരിക്കുന്നതെന്നും ശശികല പറഞ്ഞു.

ഹാദിയ ഹിന്ദുമതത്തിലേക്കാണോ ഇസ്ലാം മതത്തിലേക്കാണോ വരുന്നത് എന്നതല്ല പ്രശ്‌നം. ഇതിന്റെ പിന്നില്‍ നടക്കുന്ന കളികള്‍ വെളിയില്‍ വരണം. അഖിലയുടെ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്നും ശശികല പറഞ്ഞു. ഹാദിയയുടെ വിവാഹം ലീഗിന്റെ ഒരു വക്കീലാണ് പാണക്കാട് തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്തിക്കൊടുത്തത്. തങ്ങളുടെ ആശിര്‍വാദവും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പോയത് മുനവറലി തങ്ങളാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved