കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് കിട്ടിയത് സ്വർണ്ണമൂക്കുത്തി. കാക്കനാട് താമസിക്കുന്ന സീരിയൽ നടി സൂര്യതാരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയിൽനിന്ന് വാങ്ങിയ ദോശ-ഇഡ്ലി മാവ് ഉപയോഗിച്ച് പിറ്റേന്ന് ദോശ ഉണ്ടാക്കി.
കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടത്. ഉരച്ച് സ്വർണം തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് കാർത്തിക പറയുന്നു. മാവ് പായ്ക്ക് ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരിവീണതാവാമെന്നാണ് നിഗമനം.
തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. പെയിൻ്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ അഞ്ച് മാസം മുൻപാണ് വിവാഹിതരായത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പെയിന്റിംങ് തൊഴിലാളിയായിരുന്നു ശ്യാം പ്രകാസ്. പ്ലസ് വൺ വിദ്യാത്ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയ്ക്കുമൊപ്പമാണ് ഇരുവരും വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു പേരും വീട്ടിലില്ലാതിരുന്ന സമയത്താണ് തൂങ്ങി മരണം സംഭവിച്ചിരിക്കുന്നത്.ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തുങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.ഉടനെ ബഹളം വെച്ച് അയൽവാസികളെ വിളിച്ച് കൂട്ടി വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ നൽകാൻ അമ്മാവനായ ബാബു തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിൻ്റെ വീട്ടിലെത്തി കാർ തല്ലി തകർത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു.
ഇതോടെ കാർ തല്ലിതകർത്തതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുലെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.
‘എന്റെ കുഞ്ഞൂ… നിന്റെ കണ്ണിനെന്തു പറ്റിയെടാ?’ ഷാൻ ബാബുവിന്റെ മൃതദേഹം കീഴുകുന്ന് ഉറുമ്പേത്ത് വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അമ്മ ത്രേസ്യാമ്മയുടെ നിലവിളി ചുറ്റും നിന്നവരുടെ കണ്ണുകളിലും നനവു പടർത്തി. ബന്ധുക്കളും കൂട്ടുകാരും ‘കുഞ്ഞു’ എന്നാണ് ഷാനിനെ വിളിച്ചിരുന്നത്.
ഷാനിനു വേണ്ടി സഹോദരി ഷാരോൺ വാങ്ങിയ വാച്ചും മാലയും കണ്ണടയും ഷാനിന്റെ മൃതദേഹത്തിൽ അണിയിക്കാൻ ശ്രമിച്ച കാഴ്ച ഹൃദയഭേദകമായി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12നാണു വീട്ടിലേക്കു കൊണ്ടുവന്നത്. ഷാനിന്റെ പിതാവ് ബാബു ജോസഫ് വാഹനാപകടത്തെത്തുടർന്ന് കിടപ്പിലാണ്. കൊല്ലം ആയൂർ വയ്യാനത്താണ് അദ്ദേഹം താമസം. ബാബു ജോസഫും കീഴുക്കുന്നിലെ വീട്ടിലെത്തിയിരുന്നു.
1.30ന് മൃതദേഹം പിതാവ് ബാബു ജോസഫിന്റെ വയ്യാനത്തുള്ള ഇടക്കരിക്കത്തിൽ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 4.30നു സംസ്കാരം നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ശരിയായി തുന്നിക്കെട്ടിയില്ലെന്നു ബന്ധുക്കൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോടു പരാതിപ്പെട്ടു. സംഭവം അന്വേഷിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി
ഗുണ്ടാ നേതാവ് ലുതീഷിനെ മർദിക്കുന്നതിന്റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ശേഷം എതിർ സംഘാംഗം ശരത് പി. രാജ് (സൂര്യൻ) ഇങ്ങനെ പോസ്റ്റിട്ടു. ഈ പോസ്റ്റ് ഷാൻ ബാബു ലൈക് ചെയ്തു. സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു. ഷാൻ ബാബുവിനോട് ജോമോനു പക തോന്നിയതും ജീവനെടുത്തതും സമൂഹ മാധ്യമത്തിലെ ആ പോസ്റ്റാണ്. അതിനിടെ സൂര്യനൊപ്പം കൊടൈക്കനാലിൽ നിൽക്കുന്ന ഫോട്ടോയും ഷാൻ ബാബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
അതോടെ ജോമോനും ലുതീഷും ഉറപ്പിച്ചു; ഷാനിനെ പിടിച്ചാൽ സൂര്യനെ കണ്ടെത്താം. ലുതീഷിനെ തല്ലിയ അതേ രീതിയിൽ പ്രതികാരം ചെയ്യാം. വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഷാന്റേതെന്ന് പൊലീസ് പറഞ്ഞു.സൂര്യന്റെയും ലുതീഷിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങൾ തമ്മിൽ ആക്രമണം പതിവാണ്. സംഘാംഗങ്ങൾക്കെതിരെ 20 കേസുകളുണ്ട്. പലരും കാപ്പ കേസിൽ ജില്ലയ്ക്കു പുറത്താണ്. ലുതീഷിനെ തൃശൂരിലേക്കു വിളിച്ചു വരുത്തി വിവസ്ത്രനാക്കിയായിരുന്നു മർദനം.
അതു ലുതീഷിന്റെ സംഘത്തിന് നാണക്കേടായി.അന്നു മുതൽ പ്രതികാരത്തിനായി സംഘം സൂര്യനെ തിരയുകയാണ്. മർദ്ദനത്തിനു ശേഷം സൂര്യനും സംഘവും ഒളിവിലായിരുന്നു. നാടുകടത്തപ്പെട്ട ജോമോനും കോട്ടയത്തിനു പുറത്തായിരുന്നു. സൂര്യൻ തന്നെ ലക്ഷ്യമിടുന്നതായി ജോമോനു ഭീതിയുണ്ടായിരുന്നു. അതിനിടെയാണ് ഷാൻ ഫോട്ടോ ലൈക് ചെയ്തതു കണ്ടത്. ഇതോടെ പകയേറി. കാപ്പ ഇളവു തേടി ജോമോൻ നാട്ടിലെത്തി. ഞായറാഴ്ച ഷാനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
കാപ്പ നിയമപ്രകാരം നാടു കടത്തപ്പെട്ട ജോമോന്റെ വീട് എവിടെയെന്ന് പൊലീസിന് അറിയില്ലായിരുന്നു. സംഭവത്തിൽ വീഴ്ചയില്ലെന്ന് പൊലീസ് പറയുമ്പോഴും ഞായറാഴ്ച രാത്രി പൊലീസിന് പാളിച്ച പറ്റി.
ഷാനിന്റെ അമ്മ ത്രേസ്യാമ്മ രാത്രി വന്നു പരാതി കൊടുത്തപ്പോൾ തന്നെ ജോമോനെക്കുറിച്ച് സംശയം പറഞ്ഞിരുന്നു. ജോമോൻ താമസിക്കുന്നത് കോട്ടയം ടിബിക്ക് സമീപത്തെ വീട്ടിലെന്നു കരുതി അവിടെയെത്തി. ഇയാൾ മാങ്ങാനത്തേക്കു താമസം മാറിയത് പൊലീസ് അറിഞ്ഞില്ല. ഈ വീടിനു സമീപത്തു വച്ചാണ് ഷാനിനെ സംഘം ക്രൂരമായി മർദിച്ചത്.
ഒരുപക്ഷേ ആ സമയം മാങ്ങാനത്ത് എത്തിയിരുന്നെങ്കിൽ സംഘത്തെ പിടികൂടാമായിരുന്നു. ഗുണ്ടാ നടപടി പ്രകാരം എല്ലാ ആഴ്ചയും ഗുണ്ടകളെ നിരീക്ഷിക്കണം. ഡോസിയർ അപ്ഡേഷൻ നടത്തണം. ഗുണ്ടകളെ സംബന്ധിച്ച വിവരശേഖരണവും അതു പുതുക്കി വയ്ക്കലുമാണ് ഡോസിയർ അപ്ഡേഷൻ. എല്ലാ വെള്ളിയാഴ്ചയും ഗുണ്ടകളെ സ്റ്റേഷനിൽ പരേഡിൽ വിളിച്ചു നിർത്തണം. വിലാസവും ഫോൺ നമ്പറും എഴുതി വയ്ക്കണം. ആ നടപടി ഇവിടെ ഉണ്ടായില്ല.
പരാതി നൽകിയ സമയത്ത് എഫ്ഐആർ എടുത്തില്ല. തട്ടിക്കൊണ്ടു പോയ സമയത്ത് ഷാൻ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ പരാതിയോടൊപ്പം ലഭിക്കാത്തതിനാലാണ് എഫ്ഐആർ എടുക്കാൻ വൈകിയത്.പൊലീസ് രാത്രിയിൽ കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്താറുണ്ട്. എന്നാൽ ഓട്ടോയിൽ യുവാവുമായി ഗുണ്ടാ സംഘം നഗരത്തിനു ചുറ്റും യാത്ര ചെയ്തെങ്കിലും പൊലീസ് കണ്ടില്ല.
തൃശൂർ ചീയാരത്ത് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കിയ വിദ്യാർത്ഥിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
ചീയാരം സ്വദേശി അമൽ ബൈക്കിൽ സഹപാഠിക്കൊപ്പം പോകുമ്പോഴാണ് സംഭവം. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
നാട്ടുകാരും അമലും തമ്മിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ നാട്ടുകാർ അമലിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു വീഴ്ത്തിയത് കൊടകര സ്വദേശി ഡേവിസാണെന്ന് തിരിച്ചറിഞ്ഞുണ്ട്. അമലും നാട്ടുകാരെ ഇതിനിടെ മർദ്ദിച്ചുവെന്ന് പരാതിയുണ്ട്.
അമലിൻ്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആൻ്റോ എന്നിവർക്കെതിരെ കേസെടുത്തു. അമൽ മർദ്ദിച്ചെന്ന ആൻ്റോയുടെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നും പരാതിയുണ്ട്.
നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ശരത് ജി നായർ അതിവേഗത്തിലാണ് കോടീശ്വരനായത്. 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ വാടക കെട്ടിടത്തിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്.
ഏതാണ്ട്, 22 വർഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മണിമാളികയിൽ. പിതാവ് വിജയൻ ആലുവയിലെ ’നാന’ ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് ’സൂര്യ’ എന്നാക്കി. കാര്യമായ വിദ്യാഭ്യാസം നേടാത്ത ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു.
വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. ഇതിന് ശേഷമാണ് സൂര്യാ ഹോട്ടലിനൊപ്പം ട്രാവൽസ് കൂടി ആരംഭിക്കുന്നത്. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി.ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠിയുമായി സൗഹൃദത്തിലായത് വഴിത്തിരിവായി. ഈ സുഹൃത്താണ് ദിലീപുമായി ശരത്തിനെ പരിചയപ്പെടുത്തുന്നത്. ദിലീപുമായി അടുത്ത സൗഹൃദമായി.
പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിന് ശേഷമാണ് ഊട്ടിയിലും ഹോട്ടൽ തുറന്നത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. പ്രമുഖരുമായുള്ള ബന്ധം ഊഷ്മളമായി നിലനിറുത്താൻ വൈദഗ്ദ്ധ്യമുള്ളയാളാണ് ശരത്ത്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്.
പതിനേഴുകാരി വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യും. കാമുകനും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമായിരുന്നു പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജിയുടെയും ലതികയുടെയും മകള്‍ അഞ്ജലി ജീവനൊടുക്കിയത്. 17കാരിയായ അഞ്ജലി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജീവനൊടുക്കുകയായിരുന്നു.
കശുവണ്ടി തൊഴിലാളിയായ മാതാവ് ജോലിക്കായി പോയിരുന്ന സമയമാണ് സംഭവമുണ്ടായത്. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാരും സമ്മതിച്ചിരുന്നു എന്നാണ് വിവരം. യുവാവുമായി ഒരു മണിക്കൂറില്‍ അധികം ഫോണില്‍ സംസാരിച്ച ശേഷമാണ് കതകടച്ച് ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയത്. ശബ്ദം കേട്ട് സഹോദരന്‍ ആദിത്യന്‍ ഓടിയെത്തി ഷാള്‍ അറുത്ത് അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്‌കാരം നടത്തി. കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ മുബാറഖിന്റെ നേത്യത്വത്തിലാണ് അന്വഷണം നടക്കുന്നത് .
ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. മകന്‍റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലത്തെിയും ആത്മഹത്യചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്‍റണി (72), മകന്‍ ആന്‍റോ (32) എന്നിവരാണ് മരിച്ചത്.
ആന്‍റോ ചൊവ്വാഴ്ച ഉച്ചയോടെ വീടിനടുത്തെ വേങ്ങൂര്‍ പാടശേഖരത്തിലത്തെിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ആന്‍റണി വൈകീട്ട് 4.15ഓടെ ആന്‍റുവിന്‍റെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില്‍ ജോസിന്‍റെ വീട്ടുമുറ്റത്തത്തെിയുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജീവാഹുതി ചെയ്തത്.
2018ലായിരുന്നു ആന്‍റുവും നിയയും തമ്മിലെ വിവാഹം. രണ്ട് മക്കളുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതത്തേുടര്‍ന്ന് വീട്ടുകാരും ഇടവകക്കാരും പൊതുപ്രവര്‍ത്തകരുമടക്കം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നിയ കുന്നുകരയിലുള്ള വീട്ടില്‍ സ്ഥിരതാമസമാക്കി. അതിനിടെ വിദേശത്തായിരുന്നു ആന്‍റു ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസം നാട്ടിലത്തെി. പല രീതിയില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്‍റു ഉച്ചയോടെയാണ് വേങ്ങൂര്‍ പാടശേഖരത്തിലത്തെി ദേഹത്ത് പെട്രോളൊഴിച്ചത്. ശരീരമാസകലം തീ പടര്‍ന്ന ആന്‍റുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമത്തെിച്ചെങ്കിലും മരണം സംഭവിച്ചു.
മകന്‍റെ മരണം അറിഞ്ഞയുടന്‍ വീട്ടില്‍ നിന്നിറങ്ങിയ ആന്‍റണി പെട്രോള്‍ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കപ്പേള കവലയില്‍നിന്ന് ഇടവഴിയിലൂടെ കാല്‍നടയായാണ് ആന്‍റണി ജോസിന്‍റെ വീട്ടിലത്തെിയത്. ഗേറ്റ് തുറന്ന ആന്‍റണി ജോസും കുടുംബവും നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ.
ആന്‍റണി അഗ്നിക്കിരയാകുന്നത് കണ്ട് ഭീതിയിലായ ജോസും കുടുംബവും വാതിലടച്ചു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയത്തെി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് മുനമ്പം ഡിവൈ.എസ്.പി എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെി.
ശാസ്ത്രീയ പരിശോധന ഏജന്‍സികളും നടപടി പൂര്‍ത്തിയാക്കി. രാത്രിയോടെയാണ് ആന്‍റണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ച ആന്‍റണിയുടെ ഭാര്യ എല്‍സി. മറ്റ് മക്കള്‍: ബിജി, ജിനി, സിസ്റ്റര്‍ സിനി, ജിന്‍റോ. മരുമക്കള്‍: ആന്‍റണി, ബിജോയി, നിയ, അനു. ആന്‍റുവിന്‍റെ മക്കള്‍: ആന്‍മോള്‍, ജോസഫ്. അങ്കമാലി, ചെങ്ങമനാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ പല വഴിത്തിരിവുകളും സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ചിലവെളിപ്പെടുത്തലുകളും തെളിവുകളും ഇപ്പോഴെങ്കിലും കേസിൽ നടന്നിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ കേസിൽ ഒളിഞ്ഞിരുന്ന ആക്രമണത്തിൽ പങ്കാളികളായ കുറ്റവാളികളിലേക്ക് കേസന്വേഷണം ഒരിക്കലും നീണ്ടു പോകുമായിരുന്നില്ല. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയവേ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുന്ന ദിലീപിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കൂവപ്പടിയിലെ ക്ഷേത്രത്തിലെ രഥോത്സവത്തിലാണ് ദിലീപ് മുഖ്യതിഥിയായി പങ്കെടുത്തത്. ഇത്രയും കോലഹലങ്ങളോക്കെ തന്നെ കേസുമായി ബന്ധപ്പെട്ട് നടക്കുമ്പോൾ കൂളായി രഥോത്സവത്തിൽ പങ്കെടുക്കുന്ന ദിലീപിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ മറ്റൊരു റെയ്ഡ് കൂടി അന്വേഷണ സംഘം നടത്തുകയുണ്ടായി. അന്വേഷച്ചണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത കൂട്ടാളിയായ ആലുവ സ്വദേശി ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലുമാണ് ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി അരിച്ച് പെറുക്കിയത്.
ശരത് റെയ്ഡ് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്ന് സൂചനയുണ്ട്. ഒളിവിലായ ഇയാളെ കണ്ടെത്തേണ്ടതുണ്ട്. ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. ആലുവ പോലീസ് അറസ്റ്റ് ചെയ്ത് ദിലീപിനെ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഒപ്പമുണ്ടായിരുന്നു.നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്നും ശരത്തിന്റേതാണ്.
കാറപകടത്തില്‍ വാവ സുരേഷിന് പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
ഇന്ന് തിരുവനന്തപുരം പോത്തന്‍കോട്ടായിരുന്നു സംഭവം.അപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്കാണ് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോത്തൻകോട് വെച്ചായിരുന്നു വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുനേരം 6:30നായിരുന്നു വാവ സുരേഷിന് അപകടം സംഭവിച്ചത്. പോത്തെൻകോഡിൽ നിന്നും ശ്രീകാര്യത്തിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് അപകടം ഉണ്ടായത്. എതിർ വശത്ത് നിന്ന് വന്ന കാറിൽ രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്മാരും ഒമ്പത് ദിവസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. അപകടത്തിൽ ഇരുകൂട്ടർക്കും സാരമായ പരിക്കുകൾ ഉണ്ടായിട്ടുണ്ട്.
ആയിരക്കണക്കിന് പാമ്പുകളെ ആണ് വാവ സുരേഷ് പിടിച്ചിട്ടുള്ളത്. മുന്നൂറോളം തവണ വിഷപ്പാമ്പുകളുടെ കടിയേറ്റിട്ടുണ്ട് മൂന്നു തവണ വെന്റിലേറ്ററിലും ആറു തവണ ഐ സി യുവിലും കിടന്നിട്ടുണ്ട് സുരേഷ്. വാവ സുരേഷ് അവതരിപ്പിച്ചിരുന്ന സ്‌നേക് മാസ്റ്റർ എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.
പാമ്പുകൾ കയറിയ വീടുകളിലും സ്ഥലങ്ങളിലും ചെന്ന് അവിടെ നിന്നും പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ ആണ് ഈ പരിപാടിയിലൂടെ പ്രേക്ഷകർക്ക് അദ്ദേഹം കാണിച്ചു കൊടുത്തത്. പാമ്പുകൾ മിക്ക ആളുകൾക്കും ഒരു പേടി സ്വപ്നം ആണ്. നമ്മുടെ നാടുകളിൽ വളരെ സാധാരണമായി കണ്ടു വരുന്ന ജീവിയാണ് പാമ്പുകൾ. പാമ്പുകൾ ഇഴയുന്നത് കാണുന്നതും ചിന്തിക്കുന്നത് പോലും അറപ്പും പേടിയും ഒക്കെ ആണ് പലർക്കും. പാമ്പുകൾക്ക് വിഷം ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ പാമ്പുകളെ പേടിയാണ് മിക്ക ആളുകൾക്കും. എന്നാൽ എല്ലാ പാമ്പുകൾക്കും വിഷമില്ല എന്നതാണ് സത്യം.
രണ്ടു ഇനം പാമ്പുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. വിഷം ഉള്ളതും വിഷം ഇല്ലാത്തതുമായ പാമ്പുകൾ. പാമ്പുകൾ വിഷം കുത്തി ഇരയെ കൊന്നു തിന്നുകയാണ് പതിവ്. എന്നാൽ വിഷമില്ലാത്ത പാമ്പുകൾ ഇരയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊന്നു തിന്നുകയാണ് ചെയ്യുക. പലപ്പോഴും പാമ്പിന്റെ ശല്യം അകറ്റുവാൻ ആയി മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടു വരുന്നുണ്ട്. പാമ്പിനെ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങളും പല തരം പാമ്പുകളെ കുറിച്ചുള്ള അറിവും മലയാളികൾക്ക് പകർന്നു നൽകിയിട്ടുള്ള അതുല്യ പ്രതിഭയാണ് വാവ സുരേഷ്.
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്.
തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് മരണപ്പെട്ടത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിലേയ്ക്ക് വഴിവെച്ചതെന്നും അന്വേഷിച്ചുവരികയാണ്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇരുപതിനായിരത്തിലധികം കേസുകളാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് 22,946 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സെക്രട്ടേറിയറ്റിലും കൊവിഡ് പടർന്നുപിടിക്കുകയാണ്. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്.
വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി അടച്ച നിലയിലാണ്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളിൽ നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.