India

ഒടുവില്‍ തയ്യല്‍ക്കാരി മിനിയെ കണ്ടെത്തി കഴിഞ്ഞ വര്‍ഷം ദേവനന്ദയെ കാണാതായ സമയത്ത് കുഞ്ഞ് പേടിച്ചു വിറച്ചു നില്‍ക്കുന്നതുയ് കണ്ട മിനി എന്ന സ്ത്രീ വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. കുട്ടിയ്ദുഎ പുറകില്‍ ഒരു ശക്തിയുണ്ട് എന്ന് ഇവര്‍ക്ക് അന്നേ അറിയാമെന്നാണ് പറയുന്നത് ആ പ്രായത്തില്‍ ഒരു കുട്ടിയും ചെയ്യാത്ത കാര്യങ്ങള്‍ ആയിരുന്നു അന്ന് ചെയ്തിരുന്നത് ഞാന്‍ കയ്യില്‍ പിടിച്ചപ്പോള്‍ എന്‍റെ തട്ടിത്തെറിപ്പിച്ചു കുട്ടി പോയി അത്രയും പ്രായം വരുന്ന ഒരു കുട്ടിയുടെ കൈകള്‍ക്ക് അത്രയും ശക്തി ഉണ്ടാവില്ല പക്ഷെ ദേവനന്ദ അങ്ങനെ ചെയ്തു. പേടിച്ചു നിക്കുന്നത് കണ്ടപ്പോള്‍ കുട്ടി പറഞ്ഞത് ഒരു അമ്മൂമ്മ വിളിച്ചു എന്നും പിന്നീട് അവരെ കണ്ടില്ല എന്നുമാണ്.

ഈ സംഭവം നടക്കുന്നത് കഴിഞ്ഞ വര്ഷം ആയിരുന്നു അന്ന് ഈ അനുഭവം ഉണ്ടായത്തിനു ശേഷം മിനി വീട്ടില്‍ വരുകയും അമ്മയോട് കാര്യങ്ങള്‍ പറയുകയും ചെയ്തു എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രത്യേകിച്ച് ഒന്നും തോന്നാത്തത് കാരണം അവര്‍ ആ വിഷയം വിടുകയായിരുന്നു. കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോള്‍ ആയിരുന്നു ഈ സംഭവവും നടക്കുന്നത്. ഈ തവണ കാണാതായ ദിവസം കുട്ടി കടയില്‍ സോപ്പ് വാങ്ങിക്കാന്‍ വന്നിരുന്നു എന്ന് കടയില്‍ ഉണ്ടായിരുന്നു സ്ത്രേ പോലീസിനു മൊഴി നല്‍കി എന്നാല്‍ ഇ കാര്യങ്ങള്‍ ആദ്യം അമ്മയുടേയും അച്ഛന്‍റെയും മൊഴിയില്‍ ഇല്ലായിരുന്നു ഇപ്പോള്‍ ആളുകളുടെ സംസാര വിഷയം എന്തുകൊണ്ടാണ് അമ്മ അന്ന് ഈ കാര്യം മറച്ചു വെച്ചത് എന്നാണു.

എന്നാല്‍ സാധാരണയായി കുട്ടി പുറത്തേക്കു ഒന്നും പോകാറില്ല എന്നത് കൊണ്ടാകാം അന്ന് വീട്ടുകാര്‍ ഈ കാര്യം പറയാതിരുന്നത്. കടയില്‍ നിന്നും സോപ്പ് വാങ്ങി വീട്ടില്‍ എത്തിയ ശേഷം ആയിരുന്നു ഈ സംഭവം നടക്കുന്നത് അന്നേരം അമ്മ വീട്ടില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്നു. തെളിവുകള്‍ ഓരോന്നായി പുറത്തേക്ക് വരുമ്പോള്‍ ഇത് തെളിയും എന്ന വിശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും. ഇന്ന് ദേവനന്ദയുടെ വീട്ടില്‍ എത്തിയ പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും ദേവനന്ദ സഞ്ചരിച്ച വഴികള്‍ പരിശോധിച്ച് മാത്രമല്ല പുഴയുടെ ആഴവും പരിശോധിച്ചു. പോലീസ് ഏകദേശം പ്രതിയുടെ അടുത്തെത്തി എന്നുവേണം മനസ്സിലാക്കാന്‍ എന്നാല്‍ തയ്യല്‍ക്കാരി മിനിയുടെ വാക്കുകള്‍ എവിടെയോ ചില ദുരൂഹതകള്‍ ശ്രിഷ്ടിക്കുന്നുണ്ട്.

രാജ്യത്തെ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനാണ് ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്.ഏപ്രില്‍ 1 മുതല്‍ ലയനംപ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആവും. നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.

ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും , സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും . ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും, അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്. 2017ലാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചത്. അസോസിയേറ്റ് ബാങ്കുകളായിരുന്നെങ്കിലും അഞ്ചുബാങ്കുകളുടെയും പ്രവര്‍ത്തന സംസ്‌കാരം വ്യത്യസ്തമായിരുന്നു. ഉപയോഗിച്ചിരുന്നത് 242 വ്യത്യസ്ത സാങ്കേതിക വിദ്യകളുമാണ്. പിന്നീട് പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചും ഇടപാടുകാരുമായും ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തിയും നീണ്ടസമയമെടുത്താണ് ലയനം പൂര്‍ണമാക്കിയത്.

റിപ്പബ്ലിക് ഓഫ് മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് സിനി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. സിനിയുടെത് തൂങ്ങിമരണമല്ലെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ നാട്ടിലുള്ള ഭര്‍ത്താവ് മോനിഷ് അറസ്റ്റിലാകാനാണ് സാധ്യത. കേരളം വിട്ടു പുറത്തുപോകരുതെന്ന നിര്‍ദേശം ഇയാള്‍ക്ക് പോലീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .

യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കിയ സാഹചര്യത്തില്‍ പോലീസ് ജാഗ്രതയിലാണ്. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സിനി ഫെബ്രുവരി 17നാണ് മരിച്ചത്.

സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്.

പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. മൃതദേഹം ഭര്‍ത്താവിന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും സിനിയുടെ ബന്ധുക്കള്‍ അത് തടഞ്ഞു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിയാണ് സംസ്കാരം നടന്നത്.

ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു.

എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു. ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്‌ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. തനിക്കും മോനിഷിനും അവധിയാണ്, ഞാന്‍ ബിരിയാണി ഉണ്ടാക്കാന്‍ പോകുകയാണ് എന്ന് സിനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു. മോനിഷിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍.

ദേവനന്ദ എന്ന കുഞ്ഞിനെ തിരോധാനവും ആറ്റിൽ മരിച്ച് കിടന്നതും ഞെട്ടലോടെയാണ്‌ കേരളം കേട്ടത്. മരണം കൊലപാതകമെന്ന സൂചനയിലേക്ക് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ച് പറയുമ്പോൾ കേസിൽ വഴിതിരിവുണ്ടാക്കുന്ന തെളിവുകൾ പുറത്ത് വന്നിരിക്കുന്നു. ദേവനന്ദയുടെ വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടു പോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.

ദേവനന്ദനയുമായി അടുത്ത പരിചയവും ബന്ധവും ഉള്ള ഒരാളിലേക്കാണ്‌ അന്വേഷണം എത്തുക. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആ ഒരാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് പിന്നിലുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ്.കരയുക പോലും ചെയ്യാതെ ഇയാൾക്കൊപ്പം കുഞ്ഞ് പോകണം എങ്കിൽ അത്ര പരിചയം ഉണ്ടാകണം. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.

തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.

ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.

വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതല്‍ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. കുറ‌ഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.

ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്.

കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാല്‍ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകള്‍ക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.

പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്. കുട്ടിയുടെ ശരീരത്ത് പ്രത്യേക തരത്തില്‍ അടയാളങ്ങളൊന്നും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുമില്ല. പുഴയിലേക്ക് കുട്ടി സ്വയം വീണതോ കൊണ്ടിട്ടതോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം ഇളവൂരിലെത്തുന്നുണ്ട്. ഇന്ന് രാവിലെ ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സന്ദര്‍ശനം മറ്റന്നാളത്തേക്ക് മാറ്റി. ഇവരെത്തിയാല്‍ ശാസ്ത്രീയമായ അന്വേഷണത്തിന് സഹായകരമാകും.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഇന്ത്യക്കാരന് ലഭിച്ചു. മോഹന്‍ കുമാര്‍ ചന്ദ്രദാസിനാണ് 20 കോടി രൂപയ്ക്ക് തുല്യമായ 10 ദലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. പത്ത് സമ്മാനങ്ങളില്‍ ഏഴും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്.

ഫെബ്രുവരി മാസത്തെ ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് നടന്നത്. അവിശ്വസനീയതയോടെയാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ വിളിക്ക് ചന്ദ്രദാസ് മറുപടി പറഞ്ഞത്.

മോഹന്‍ ഗണേശന്‍, ലൈല സുരേഷ്, ബന്ദാവല്‍ കേശവ ഷെട്ടി, മോഹനന്‍ പുള്ളി, എന്‍ പി സജിത്ത്, സണ്ണി ദേവസിക്കുട്ടി എന്നീ ഇന്ത്യക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.

പൊതുജനമധ്യത്തില്‍ വച്ച് സ്വഭാവദൂഷ്യം ആരോപിച്ച് അപമാനിക്കപ്പെട്ടതിന്റെ പേരില്‍ യുവതി ആതമഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ കോമരത്തെ പിന്തുണച്ച് ബിജെപിയും ക്ഷേത്രഭാരവാഹികളും. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നവോഥാനത്തിന്റെ പേര് പറഞ്ഞു നടക്കുന്ന ചില സംഘടനകളും മനഃപൂര്‍വം കള്ളക്കേസ് ഉണ്ടാക്കി കോമരത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ഇതിലൂടെ കോമരം കെട്ടിയ ശ്രീകാന്ത് പ്രവര്‍ത്തിക്കുന്ന രാ്ഷ്ട്രീയപ്രസ്ഥാനത്തെയും ഹൈന്ദവാചാരങ്ങളെയും അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം. കോമരം കെട്ടിയ ശ്രീകാന്ത് ബിജെപി പ്രവര്‍ത്തകനാണ്.

തൃശൂര്‍ മണലൂര്‍ പഞ്ചായത്തില്‍ കാരണത്ത ജോബിന്റ ഭാര്യയായ ശ്യാംഭവി ഫെബ്രുവരി 26 ന് ആതമഹത്യ ചെയ്ത കേസിലാണ് കോമരം കെട്ടിയ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. ശ്യാംഭവിയുടെ അമ്മാവന്റെ മകനായ ജനമിത്രന്റെ പ്രേരണയാല്‍ ശ്രീകാന്ത് കോമരം കെട്ടിയ സമയത്ത് മനഃപൂര്‍വം ശ്യാംഭവിയുടെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയുമാണുണ്ടായതെന്നാണ് പരാതി.

പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ പേരിലായിരുന്നു ശ്യാംഭവി ആതമഹത്യ ചെയ്യുന്നത്. ജനമിത്രന്‍ ഒളിവിലാണ്. ശ്രീകാന്തിനെ ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് അന്തികാട്ട് പൊലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയായിരുന്നു. പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ് ശ്രീകാന്ത്. ഇയാള്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കകയാണുണ്ടായിട്ടുള്ളതെന്നുമാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തുള്ളത്.

യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും സഹോദരനും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒന്നും കോമരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറഞ്ഞു. ക്ഷേത്രഭാരവാഹികള്‍ തന്നെ ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘ കോമരം അങ്ങോട്ട് ചെന്ന് ആ സ്ത്രീക്കു മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയല്ല ഉണ്ടായിട്ടുള്ളത്. ആ സ്ത്രീ കരഞ്ഞുകൊണ്ട് സ്വാമിയെ(കോമരം) സമീപിക്കുകയായിരുന്നു. അപ്പോഴാണ് സ്വാമി പറഞ്ഞത്, എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ദേവിയോട് മാപ്പ് ചോദിക്കാന്‍. അവിടെയുള്ളവരെല്ലാം ഇതിന് സാക്ഷികളാണ്. കോമരം കെട്ടുന്നയാളുടെ ദേഹത്ത് ദൈവം കൂടിക്കഴിഞ്ഞിട്ട് നടക്കുന്നതും പറയുന്നതുമൊന്നും പിന്നീട് ഓര്‍മപോലും ഉണ്ടാകില്ല.

ആര്‍ക്കും ഈ സമയത്ത് സ്വാമിയെ സ്വാധീനിക്കാനും കഴിയില്ല. പിന്നെങ്ങനെയാണ് മറ്റൊരാളുടെ പ്രേരണയില്‍ പ്രവര്‍ത്തിച്ചൂ എന്നു പറയുന്നത്. ഈ സംഭവം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്, ആ സ്ത്രീ ആത്മഹത്യ ചെയ്യുന്നത് രാത്രിയിലും. കോമരം കാരണമാണെങ്കില്‍ അപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടതല്ലേ? അപ്പോള്‍ കോമരം തുള്ളി പറഞ്ഞതൊന്നുമല്ല കാരണം. അവരുടെ കുടുംബത്തില്‍ തന്നെ ചിലപ്രശ്നങ്ങളുണ്ട്. ആത്മഹത്യക്കു പിന്നിലെ യഥാര്‍ത്ഥകാരണം അതാകണം. അതു തെളിയിക്കാന്‍ പൊലീസ് നീതിയുക്തമായി അന്വേഷണം നടത്തണം. ഫോണ്‍ കോളുകള്‍ പരിശോധിക്കണം. അല്ലാതെ നിരപരാധികളെ ശിക്ഷിച്ചിട്ട് കാര്യമില്ല; സുധീഷ് പറയുന്നു.

പരാതിയില്‍ പറയുന്നതുപോലെ ഒന്നും ക്ഷേത്രത്തില്‍ നടന്നിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളും പറയുന്നതെന്നാണ് സുധീഷ് പറയുന്നത്. ശ്രീകാന്തിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് അമ്പതോളം ക്ഷേത്ര ഭാരവാഹികള്‍ സ്റ്റേഷനില്‍ വന്നിരുന്നുവെന്നും കോമരത്തിനെതിരേയുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അവാസ്ഥവങ്ങളാണെന്നവര്‍ ഉറപ്പിച്ചു പറഞ്ഞുവെന്നും സുധീഷ് പറയുന്നു. കോമരം അനാവശ്യമായി എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അവിടെ കൂടിയിരുന്നവര്‍ അക്കാര്യം പറയുമായിരുന്നില്ലേയെന്നും ആ സ്ത്രീയുടെ ഉള്ളില്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന തോന്നല്‍ ഉള്ളതുകൊണ്ടായിരിക്കാം അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ബിജെപി നേതാവ് ആരോപിക്കുന്നുഇപ്പോള്‍ നടന്നിരിക്കുന്നതിനെല്ലാം പിന്നില്‍ ചില സ്വാര്‍ത്ഥ താത്പര്യങ്ങളുണ്ട്. ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീകാന്തിനെ കള്ളക്കേസില്‍ കുടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പൊലീസില്‍ നിര്‍ബന്ധം ചെലത്തിയിട്ടുണ്ട്.

അതുപോലെ പുരോഗമന പ്രസ്ഥാനങ്ങളെന്നു പറഞ്ഞു നടക്കുന്നവരാണ് ക്ഷേത്രത്തിനും വിശ്വാസങ്ങള്‍ക്കുമെതിരായി ഈ സംഭവം വഴിതിരിച്ചു വിട്ടിരിക്കുന്നതും. ഇടതുപക്ഷ ചിന്താഗതിക്കാരായവരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദമാക്കിയിരിക്കുന്നതും. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനും ഇല്ലാതാക്കനുമുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണിതും. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. കോമരം കെട്ടാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും ആരെയും അനുവദിക്കാതിരിക്കുക. ഇതിങ്ങനെയായാല്‍ നാളെ കോമരം കെട്ടുന്ന എല്ലാവര്‍ക്കുംം ഭീഷണിയാകില്ലേ. തുള്ളി പറയാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും കഴിയാാതെ വരുമല്ലോ… ഇതിന്റെയെല്ലാം പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ്; സുധീഷ് പറയുന്നു.ശ്രീകാന്തിനൊപ്പം ബിജെപി ഉണ്ടാകുമെന്നും ജാമ്യത്തില്‍ എടുക്കാനുള്ള ശ്രമങ്ങള്‍ ആദ്യം നടത്തുമെന്നും അതിനുശേഷം നിയമസാഹയത്തോടെ ബാക്കി കാര്യങ്ങള്‍ നോക്കുമെന്നും സുധീഷ് മേനോത്ത്പറമ്പില്‍ പറയുന്നുണ്ട്.

അതേസമയം ബിജെപിയുടെയും ക്ഷേത്രഭാരവാഹികളുടെയും ആരോപണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കുമെതിരേ ആത്മഹത്യ ചെയ്ത ശ്യാംഭവിയുടെ സഹോദരന്‍ മണികണ്ഠന്‍  സംസാരിച്ചിരുന്നു. തന്റെ പെങ്ങളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങി നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും അല്ലാതെ ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പാര്‍ട്ടിയേയോ തകര്‍ക്കാനല്ല നോക്കുന്നതെന്നുമാണ് മണികണ്ഠന്‍ പറയുന്നത്.

മണികണ്ഠന്റെ വാക്കുകള്‍;

‘മരണം വരെ ദൈവത്തെ ഉപാസിച്ചു കഴിഞ്ഞൊരു അച്ഛന്റെ മക്കളായിരുന്നു ഞാനും എന്റെ പെങ്ങളും. എല്ലാ ദിവസവും വിളക്കു വച്ച് പ്രാര്‍ത്ഥിക്കുന്നൊരു അമ്മയുണ്ട് ഞങ്ങള്‍ക്ക്…ഒരാചരാത്തെയും വിശ്വാസത്തെയും ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല, ദൈവനിഷേധവും നടത്തിയിട്ടില്ല. സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ അപമാനിതയായി ജീവിക്കേണ്ടി വന്നപ്പോഴും ദൈവം കൈവിടില്ലെന്നു അവൾ വിശ്വസിച്ചിരുന്നതായും മണികണ്ഠൻ പറഞ്ഞു.

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ആരോപണവിധേയനായ എഎപി കൗണ്‍സിലർ താഹിർ ഹുസൈന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിക്കു പുറത്ത് അഭിഭാഷകരുടെ ജയ് ശ്രീറാം വിളികൾ. ഡൽഹിയിലെ ജില്ലാ കോടതിക്കു മുന്നിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.

ബുധനാഴ്ചയാണ് സെഷൻസ് കോടതി ജഡ്ജി സുധീർ കുമാർ ജെയ്ൻ താഹിർ ഹുസൈന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ പോലീസിനു നിർദേശം നൽകി. കേസ് വ്യാഴാഴ്ച ഉച്ചയ്ക്കു പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഒരു വിഭാഗം അഭിഭാഷകർ ജയ് ശ്രീറാം വിളിച്ചത്.

താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ആം ആദ്മിപാർട്ടി താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്തിരുന്നു. താഹിർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരിക്കൊപ്പം എത്തിയവർക്കാണ് പുതിയതായി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. സംഘത്തിലെ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോട്ടലിൽ കഴിഞ്ഞിരുന്ന ഇവരെ നേരത്തെ നിരീക്ഷണത്തിനായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ‌ ആറുപേര്‍കുടി ഐടിബിപി ക്യാംപിൽ നിരീക്ഷണത്തിലുണ്ട്.

നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ രാജ്യത്ത് കൂടുതൽ പേർക്ക് കൊറൊണ ബാധ സ്ഥിരീകരിച്ചതോടെ മുൻ കരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാവാൻ സൈന്യത്തോട് നിർദേശിച്ച സർക്കാർ 2500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ കര, നാവിക, വ്യോമ സേനകളോടും ആവശ്യപ്പെട്ടിരുന്നു.

കൊറോണ ബാധിതനായ ഡൽ‌ഹി സ്വദേശിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാള്‍ നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ സന്ദര്‍ശിച്ച നോയിഡയിലെ രണ്ട് സ്കൂള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ നടപടികൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഇന്ന് മാധ്യമങ്ങളെ കാണും.

ചൈനയ്ക്ക് പുറത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ ആണെന്നിരിക്കെ ഇറ്റാലിയന്‍ കപ്പൽ കൊച്ചിയിലെത്തി. ആഡംബരക്കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തുറമുഖത്ത് എത്തിയത്. എന്നാൽ അടുത്ത കാലത്തൊന്നും കപ്പൽ ഇറ്റലിയിലെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.

കൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ കപ്പൽ തിരിച്ച് പോവുകയും ചെയ്തു. 305 ഇന്ത്യക്കാരുൾപ്പെടെ 405 യാത്രക്കാരണ് കപ്പലിൽ നിന്നും കൊച്ചിയിലിറങ്ങിയത്. യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

കൊറോണ രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധ വ്യാപിക്കുന്നത് തടയാന്‍ ചായ സല്‍ക്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഹിന്ദു മഹാസഭ. ഇന്ത്യയില്‍ ആറു കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതു പോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങള്‍ ആളുകളെ അറിയിക്കും,” മഹാരാജ് പറഞ്ഞു.

‘പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും.

ഡല്‍ഹിയിലെ ഹിന്ദു മഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം ‘പാര്‍ട്ടികള്‍’ നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തില്‍ തങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.

ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോൾ അച്ഛൻ മാറ്റിയത്. പൊലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുകയാണ്.ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും.

ദേവനന്ദയെ കാണാതായ ദിവസം തെരച്ചിൽ നടക്കുന്നതിനിടെ 25 വയസുള്ള ഒരു യുവാവ് തെരച്ചിലിനെത്തിയവരെ താഴ്ഭാഗത്ത് കുട്ടിയെ അന്വേഷിക്കേണ്ടന്നും അവിടെ ആരുമില്ലെന്ന് പറഞ്ഞും വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി നാട്ടുകാർ. ഉച്ചയ്ക്ക് പതിനൊന്നരയോടെ നടന്ന ആ സംഭവത്തെക്കുറിച്ച് നാട്ടുകാർ ഓർമ്മിക്കുന്നത് ഇങ്ങനെ….

കുട്ടിയെ കാണാനില്ലെന്ന വാർത്ത നാട്ടിൽ പരിഭ്രാന്തി പരത്തിയതോടെ നാട്ടുകാരടക്കം തെരച്ചിൽ ഊർജ്ജിതമാക്കിരുന്നു. കുട്ടിയെ കാണാതായ സമയം മുതൽ ആ യുവാവ് അവിടെയുണ്ടായിരുന്നു. അപ്പോൾ തന്നെ ഉച്ചയ്ക്ക് പതിനൊന്നര ആയിക്കഴിഞ്ഞിരുന്നു. കുട്ടിയെ കാണാതായി ഏകദേശം ഒരുമണിക്കൂർ മാത്രം കഴിഞ്ഞിരുന്നു. ആ സമയത്ത് അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ സമയം മുതൽ ഈ യുവാവും ഇവിടെയുണ്ടായിരുന്നു. അപ്പോൾ മുതൽ കുട്ടിയെ വീട്ടിന്റെ താഴ്ഭാഗത്ത് നോക്കണ്ട, ഒരു കാരണവശാലും കുട്ടി ആ ഭാഗത്തുണ്ടാകാൻ ഒരു സാധ്യതയും ഇല്ലെന്ന് പറഞ്ഞ് തെരച്ചിൽ വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു

അത്കഴിഞ്ഞ് കാണാതായ യുവാവിനെ പിന്നീട് കണ്ടത് മദ്യപിച്ച് പരവശനായ നിലയിലായിരുന്നു. തെരച്ചിലിൽ എല്ലാ കാര്യങ്ങളും ഈ യുവാവ് നിയന്ത്രിക്കാൻ തുടങ്ങി. ഇപ്പോൾ ഈ യുവാവിനെക്കുറിച്ച് ഓർത്തെടുക്കുന്ന നാട്ടുകാർ ദേവനന്ദയുടെ കൊലയാളി ഇയാളാകാമെന്ന് വിരൽചൂണ്ടുകയാണ്.

കുട്ടിയെ കാണാതായ ദിവസം മുഴുവൻ ആ 25കാരൻ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് അവിടെയുണ്ടായിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയ ദിവസം ആ യുവാവിനെ ആരും കണ്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ മുതൽ കാണാതായ ആ യുവാവിലേയ്ക്കാണ് ഇപ്പോൾ സംശയത്തിന്റെ നിഴലുകൾ നീങ്ങുന്നത്. യുവതിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു തെളിവും ആർക്കും കിട്ടിരുന്നില്ല.

ഇത് കൂടാതെ പോലീസ് നായ റീന കുട്ടിയുള്ള മൃതദേഹം കിടന്നിടത്ത് വരെ എത്തുകയും, പിന്നീട് ആറിന്റെ വശത്ത് കൂടെ ഏകദേശം ഒന്നരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ വീടിന് മുന്നിൽ ഓടിയെത്തുകയുമായിരുന്നു. ഇതൊക്കെ തന്നെയാണ് സംശയത്തിനിടയാക്കുന്നതും. റീന ഓടിയെത്തിയത് ഒരു കോളനിയിലായിരുന്നു. ഈ യുവാവ് ഈ കോളനിയിലുള്ളതാണോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.

വീട്ടുപേരും യുവാവ് ഇവരോട് പറഞ്ഞിരുന്നു. തെരച്ചിൽ നടത്തുമ്പോഴെല്ലാം ഓവറായി സങ്കടം അഭിനയിക്കുന്നതായും തോന്നിയതായി ഇവർ പറയുന്നു. നാട്ടുകാരുടെ ഈ സംഭാഷണം  ശ്രദ്ധിക്കുക ഇത് ഒരു സംശയം മാത്രമാണ് ഉറപ്പിച്ച് പറയാൻ നാട്ടുകാർക്ക് കൃത്യമായ തെളിവ് ഒന്നുമില്ല. അത്രയും ആക്റ്റീവ് ആയി തലേ ദിവസം അവിടെ ഉണ്ടായിരുന്ന ആ യുവാവ് മൃതദേഹം കിട്ടിയ ശേഷം ഇവിടെ പോയ് എന്നത് മാത്രമാണ് ഈ സംശയത്തിന്റെ അടിസ്ഥാനം .അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ എവിടെയാണ്? ഒരു ഓൺലൈൻ മാധ്യമം ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്

RECENT POSTS
Copyright © . All rights reserved