India

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി സുഭാഷ് വാസു. വെള്ളാപ്പള്ളിയും കുടുംബവും എസ്എൻഡിപി യോഗത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സുഭാഷ് വാസു തുറന്നടിച്ചു. ഒരു കോടി എൺപത് ലക്ഷം രൂപ മാത്രമാണ് ആസ്തി എന്നാണ് തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് നൽകിയ സത്യവാംഗ്മൂലത്തിൽ കാണിച്ചിട്ടുള്ളത്. എന്നാൽ, തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ട്. ഇതെങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണം- അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമായുള്ള താൻ ഇതുവരെ സാമ്പത്തിക ക്രമക്കേട് ഒന്നും നടത്തിയിട്ടില്ലെന്നു പറഞ്ഞ സുഭാഷ് വാസു ലോക വ്യഭിചാരശാലയായ മക്കാവുവിൽ തുഷാറിന് ഫ്ലാറ്റുണ്ടെന്നും ആരോപിച്ചു. ശ്രീനാരായണീയരെ സേവിക്കുകയല്ല തുഷാറിന്‍റെ ലക്ഷ്യമെന്നും എസ്എൻഡിപിയെ കൊണ്ട് ആർജിച്ച സമ്പത്ത് നഷ്ടപ്പെടുമോ എന്നാണ് തുഷാറിന്‍റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മുമായി വെള്ളാപ്പള്ളിയും തുഷാറും ഒത്തുകളിച്ചെന്ന് തുറന്നടിച്ച സുഭാഷ് വാസു ഇരുവരും എൻഡിഎയെ വഞ്ചിച്ചെന്നും പറഞ്ഞു. ആലപ്പുഴ, അരൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് കുതിരക്കച്ചവടം നടന്നത്. വെള്ളാപ്പള്ളിക്കും കുടുംബത്തിനും സിപിഎമ്മുമായി തെറ്റായ കൂട്ടുകെട്ടാണ് ഉള്ളത്- അദ്ദേഹം ആരോപിച്ചു. കേരളത്തിലുണ്ടായ പല കൊലപാതകങ്ങളിലും വെള്ളാപ്പള്ളിക്ക് പങ്കുണ്ട്. വെള്ളാപ്പള്ളിക്ക് എസ്എൻഡിപി യോഗത്തിന്‍റെ തലപ്പത്തിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹത്തിന്‍റെ സംസ്കാരമില്ലായ്മ യോഗത്തിന് നിരവധി തവണ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞ സുഭാഷ് വാസു വെള്ളാപ്പള്ളി രാഷ്ട്രീയ നേതാക്കൾക്കെതിരെ നടത്തുന്ന വിലകുറഞ്ഞ ആരോപണങ്ങൾ ഇതിനു തെളിവാണെന്നും കൂട്ടിച്ചേർത്തു.

താനാണ് ബിഡിജെഎസിന്‍റെ സ്ഥാപക പ്രസിഡന്‍റ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ബിഡിജെഎസിൽ തുഷാറിന് അംഗത്വമുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. എസ്എൻഡിപി യോഗത്തിന്‍റെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കാൻ ധൈര്യമുണ്ടോയെന്നും സുഭാഷ് വാസു വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചു. ഇനിയും തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വെള്ളാപ്പള്ളിയോ തുഷാറോ ഉന്നയിച്ചാൽ അവരുടെ കുടുംബത്തിലുള്ളവർ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിവരുമെന്നും അത്തരം നിരവധി തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും സുഭാഷ് വാസു വ്യക്തമാക്കി.

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ എതിർക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. കേരളത്തിൽ ജനസംഖ്യാ രജിസ്റ്ററിന്‍റെ നടപടികൾ നിറുത്തിവച്ചുവെന്നും സമാനരീതിയിൽ ഭേദഗതിയെ എതിർക്കുന്ന സംസ്ഥാനങ്ങളും പ്രവർത്തിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിക്കുന്ന ആശങ്കകളും നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമത്തെ എതിർക്കുന്നവർ കേരളം ചെയ്തതുപോലെ നിയമസഭ ചേർന്ന് പ്രമേയം പാസാക്കണമെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മുന്നിട്ടിറങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പിണറായി കത്തയച്ചിരിക്കുന്നത്.

ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സാസഹായം തേടുന്നു. പ്ലാറ്റ്ഫോമിനിടയിൽ പെട്ട് കാലുകൾക്ക് പരിക്കേറ്റ ആഷ്‍ലിക്ക് ചികിത്സയക്കായി 15 ലക്ഷം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കൂലിപ്പണിക്കാരനായ അച്ഛൻ ഭരതൻ.

ഫാഷൻ ഡിസൈനറാവാനാണ് ആഷ്‍ലിക്ക് ആഗ്രഹം. കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് കീഴിലാണ് ആഷ്‍ലി പഠിക്കുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് രാവിലെ കോളേജിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു ആഷ്‍ലി. കോഴിക്കോട് സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് വണ്ടി കടന്നതും ഇറങ്ങാനുള്ള ആളുകളുടെ തിരക്കുകൂട്ടലിൽ താഴേക്ക് വീണുപോകുകയായിരുന്നു.

ഫയർഫോഴ്സെത്തിയാണ് ആഷ്ലിയെ പുറത്തെടുത്തത്. ഇടതുകാലിന് ഗുരുതരമായി പരിക്കുപറ്റി. ഇതുവരെ മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞു. ഇനി പ്ലാസ്റ്റിക് സർജ്ജറി ബാക്കിയുണ്ട്.

നാട്ടുകാരും കമ്മറ്റിയുണ്ടാക്കി പണം സമാഹരിക്കുന്നുണ്ട്. ഇതുവരെ കിട്ടിയത് രണ്ടുലക്ഷം രൂപയാണ്. പതിനഞ്ചുലക്ഷത്തിലേറെ രൂപ ചികിത്സയ്ക്ക് വേണം.ഇത് എവിടുന്നുണ്ടാക്കുമെന്ന് ഭരതന് ഒരു രൂപവുമില്ല .സുമസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുടുബം

PUNJAB NATIONAL BANK
A/C NO. 4522000100038405
IFSC CODE PUNB 0452200
BRANCH PARAPPANANGADI

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നോട്ടീസ് അയച്ച് യുപി പോലീസ്. 200 പേര്‍ക്കാണ് ഫിറോസാബാദ് പോലീസ് നോട്ടീസയച്ചിരിക്കുന്നത്. നോട്ടീസ് അയച്ചിരിക്കുന്നവരില്‍ ആറ് വര്‍ഷം മന്‍പ് മരിച്ചയാളുമുണ്ട്. മരിച്ചയാള്‍ക്കും കിടപ്പ് രോഗികള്‍ക്കും മാസങ്ങളായി ചികിത്സയില്‍ കഴിയുന്നവര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുമ്പ് 94ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലീസ് നോട്ടീസ് അയച്ചത്. 90 ഉം 93 ഉം വയസുള്ള രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അന്‍സാര്‍ ഹുസൈനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി നിരപരാധികള്‍ക്കാണ് ഉത്തര്‍പ്രദേശ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ്‌ ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത. ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ്‌ ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്‌. പഴയ പ്രതാപകാലത്തിന്റെ ഓർമ്മയായി ചന്തയും അഞ്ചു വിളക്കും ഇവിടെ ഉണ്ടെങ്കിലും വല്ലപ്പോളും വിരുന്നു എത്തുന്ന സിനിമകളിലൂടെ ആണ് ഇന്ന് ഇവിടം പുറംലോകം അറിയുന്നത്.

ചന്തയോട് അരകിലോമീറ്റർ ചേർന്ന് ഒന്നര കിലോമീറ്റെർ ചുറ്റളവിൽ കിടക്കുന്ന ദീപ് ഗ്രാമം ആണ് പറാൽ. ചുറ്റും നെൽ വയലുകളാൽ ചുറ്റപ്പെട്ട് അപ്പർ കുട്ടനാടൻ ഗ്രാമം. ചങ്ങനാശേരി പട്ടണവും മാർക്കറ്റു ആയി അരകിലോമീറ്റർ ദൂരം ഉള്ളു എങ്കിലും തികച്ചു ഗ്രാമത്തിന്റെ അന്തരീക്ഷം ആണ് പറാൽ. മാർക്കറ്റുമായി ഈ ഗ്രാമത്തെ ബന്ധിപ്പിക്കുന്നത് നിലവിൽ കൃഷി ചെയ്യാതെ മാലിന്യക്കൂമ്പാരം ആയി മാറിക്കൊണ്ടിരിക്കുന്ന വയലുകൾക്കു നടുവിലൂടെയുള്ള ഒരു റോഡ് മാർഗം മാത്രം ആണ്. എവിടുന്നു മറ്റൊരു കുട്ടനാടൻ പ്രദേശമായ കുമരംക്കേരിയിലേക്കും റോഡ് മാർഗം പോകാം. രണ്ടു കിലോമീറ്റെർ ചുറ്റളവിൽ ദീപ്‌പോലെ ഏകദേശം 600 ഓളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഈ ഗ്രാമം ദിനംപ്രതി ചങ്ങനാശേരി മാർക്കെറ്റിലെയും നഗര പ്രദേശത്തെയും മാലിന്യ സംസ്കരണ ശാലയായി മാറിക്കൊണ്ടിരിക്കുകയാണ്.ചങ്ങനാശേരി ചന്തയിൽ നിന്നും ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഇരുവശവും അരകിലോമിറ്ററോളം ദൂരം തരിശുപാടം നിറയെയും റോഡിലും കോഴിക്കടയിൽ നിന്നും തള്ളുന്ന അറവ് മനുഷ്യവിസർജ മാലിന്യം ഉൾപ്പെടെ നിറഞ്ഞുനാറിയിട്ടു വാഹനത്തിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.

അരകിലോമീറ്റർ ദൂരം മാത്രം പട്ടണവുമായി യാത്ര ഉള്ളതിനാലും കെഎസ്ആർടിസി ഒന്നിൽ കൂടുതൽ സർവീസുകൾ നടത്തുന്നില്ലതിനാലും നൂറുകണക്കിന് സ്കൂൾ കോളജ് ഓഫീസ് ജോലിക്കാർ രാവിലെ കാൽനടയായി വേണം ഈ റോഡിലൂടെ യാത്ര ചെയ്യുവാൻ. കനത്ത ദുർഗന്ധം മൂലം വാഹനങ്ങളിൽ പോലും യാത്ര ചെയ്യാൻ മേലാത്ത സ്ഥിതിയാണ് ഇവിടെ. പരാതികൾ പലപ്രാവിശ്യം വേണ്ടപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിച്ചെങ്കിലും പ്രതികരണം വാക്കുകളിലും മുന്നറിയിപ്പുകളിലും ഒതുങ്ങുന്നതു അല്ലാതെ ശശോത പരിഹാരംഒന്നും ഇതുവരെ ഇവരെ തേടിയെത്തിയിട്ടില്ല. ചങ്ങനാശേരി നഗരസഭയിൽ പെട്ട പകുതി പ്രദേശവും പറാൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശം വാഴപ്പള്ളി പഞ്ചായത്തിന്റെ കിഴിലും ആയതിനാൽ രണ്ടിടത്തും നിന്നും തികഞ്ഞ അവഗണനയാണ് ഈ ഗ്രാമവാസികൾ അനുഭവിക്കുന്നത്. മറ്റൊരു വിളപ്പിൽ ശാലപോലെ ആയികൊണ്ടിരിക്കുന്ന പറാൽ ഗ്രാമവാസികൾ സഹികെട്ടു ഒരേ ശബ്ദത്തിൽ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ…!

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും പാടങ്ങളിൽ കെട്ടിക്കിടന്ന അഴുകിപോകാത്ത കുട്ടികളുടെ നാപ്കിൻ പോലുള്ള വസ്തുക്കൾ ചാക്ക് കേട്ട് ഉൾപ്പെടെ ആണ് വീടിനുള്ളിലും പറമ്പിലേക്കും ഒഴുകി വന്നത്. കൊതുകും പകർച്ച വ്യാധിയും ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കും ചെറിച്ചിലും ശാരീരിക അസ്വസ്ഥതകളും പതിവാണ്. ഇനിയും ദുരിതം അനുഭവിക്കാൻ ഞങ്ങൾക്കാവില്ലന്നു പറാൽ ദേശവാസികൾ ഒന്നായി പറയുന്നു. പ്രാരംഭ നടപടികൾക്കായി മുന്നറിയിപ്പ് ബോർഡുകളും സിസിടിവിയും സ്ഥാപിച്ചു കാത്തിരിക്കുകയാണ് അവർ. ഇനിയും അധികാരികൾ അവഗണിച്ച സ്വയം നിയമം കൈയിലെടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാകുമെന്നും അവർ പറയുന്നു

ബിജോ തോമസ് അടവിച്ചിറ

സ്വിമ്മിങ് സ്യൂട്ട് ധരിച്ച് കടലോരത്തുനിന്നുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് ഗായിക സോന മോഹപാത്ര. ഗായികയുടെ ഫോട്ടോവിന് മോശം കമന്റുകള്‍ വന്നിരുന്നു. സംസ്‌കാരത്തിന് യോജിക്കുന്ന വസ്ത്രമല്ലെന്നും സോന ഗൗരവക്കാരിയാണെന്നാണ് വിചാരിച്ചിരുന്നതെന്നും ഇത്തരമൊരു വസ്ത്രം ധരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ആളുകള്‍ കമന്റു ചെയ്തു.

ShutUpSona

@sonamohapatra

I shared some last evening & ppl wrote in saying “wearing slut clothes & then saying ?! “. Some felt let down, “thought you were a serious person?!”. Many sent ❤️& 🔥. I refuse to fit in to any box, just like I refuse to suck in my well earned belly.2020 here I Come!

View image on TwitterView image on TwitterView image on TwitterView image on Twitter
268 people are talking about this

43കാരിയാണ് സോന. മോശം കമന്റുകള്‍ക്ക് സോന മറുപടി നല്‍കുന്നവിധം വീണ്ടും പോസ്റ്റിട്ടു. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതു കൊണ്ട് ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതിനെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഞാന്‍ വളരെ സീരിയസ് ആയ വ്യക്തി ആണെന്നാണ് പലരും കരുതുന്നത്. നിങ്ങളുടെ കാഴ്ചപ്പാട് അങ്ങനെയായതിനാല്‍ ഞാന്‍ ഖാദി ധരിക്കുകയോ ശരീരം മുഴുവന്‍ മറച്ചു നടക്കുകയോ ചെയ്യണോ? സംസ്‌കാരത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പങ്ങളോ കുലസ്ത്രീ സങ്കല്‍പ്പങ്ങളോ എന്റെ ബാധ്യതയല്ല. അതിനാല്‍ ഇതില്‍ ഞാന്‍ ഒട്ടും ഖേദിക്കുന്നില്ല.

ShutUpSona

@sonamohapatra

I shared some last evening & ppl wrote in saying “wearing slut clothes & then saying ?! “. Some felt let down, “thought you were a serious person?!”. Many sent ❤️& 🔥. I refuse to fit in to any box, just like I refuse to suck in my well earned belly.2020 here I Come!

View image on TwitterView image on TwitterView image on TwitterView image on Twitter

ShutUpSona

@sonamohapatra

Grateful for all writing in.The first category of people show themselves to the rest of the world & hopefully someone in their life’s will teach them the concept of ‘consent’ & how clothes or lack of them doesn’t justify anyone attacking a woman. 2020 here I Come.

View image on TwitterView image on TwitterView image on TwitterView image on Twitter
39 people are talking about this

താന്‍ തന്റെ ശരീരത്തില്‍ അഭിമാനിക്കുന്നതായും സോന ട്വിറ്ററില്‍ കുറിച്ചു. ഗായകരായ അനു മാലിക്, കൈലാഷ് ഖേര്‍ എന്നിവര്‍ക്കെതിരെ 2018ല്‍ മീ ടു ആരോപണങ്ങളുമായി രംഗത്തെത്തിയ ഗായകരില്‍ പ്രധാനിയാണ് സോന. സല്‍മാന്‍ ഖാനെതിരെയും സോന വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.

ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചെണ്ടുവര എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.

പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശ‌യത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

 

പ്രശസ്ത ഗായിക അനുരാധ പദ്വാളിന്‍റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

തന്‍റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്‍റെയും സ്വത്തിന്‍റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.

മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്‍റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്‍റെ മരണത്തിനു തൊട്ടുമുന്പ് അനുരാധ പദ്വാളാണ് തന്‍റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.

എന്നാൽ മരണത്തിനു തൊട്ടു മുന്പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്‍റെയും അരുണിന്‍റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്‍റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.

1974ൽ അനുരാധയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.

എന്നാൽ തന്‍റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്‍റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .

വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്‍റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.

തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്‍റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്‍റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊച്ചി: തീരദേശപരിപാലന നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകൾ 11,12 തീയതികളിലായി പൂർണമായും തകർക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങൾ തകർക്കുന്നത്. ഇതിനായി ഫ്ലാറ്റുകളിൽ വെള്ളിയാഴ്ച മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുമെന്ന് പൊളിക്കൽ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പറഞ്ഞു.

ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിലായിരിക്കും സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച രാവിലെ ഫ്ലാറ്റുകളിലെത്തിക്കും. അതീവ സുരക്ഷ നൽകി സ്ഫോടക വസ്തുക്കൾ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക.

തുടർന്ന് ഫ്ലാറ്റുകളിലെ വിവിധ നിലകളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പെളിക്കാൻ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക. ആറിന് ആൽഫാസെറീൻ ഇരട്ട സമുച്ചയത്തിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കും.

ഹോളി ഫെയ്ത്ത്, ജെയ്ൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് 150 കിലോ സ്ഫോടക വസ്തുക്കളും ആൽഫ സെറീനിലെ രണ്ട് ടവറുകൾക്ക് 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുക. എമൽഷൻ എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട വസ്തുക്കളാണ്

RECENT POSTS
Copyright © . All rights reserved