ഏക മകളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു. കല്ലറ തെങ്ങുംകോട് പെരുമ്പേലി തടത്തരികത്തു വീട്ടില്‍ രാഹുലിന്റെ ഭാര്യ ജി മീര (24), മകള്‍ മൂന്നു വയസ്സുകാരി ഋഷിക എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മീര. സോഷ്യല്‍ ഓഡിറ്റ് യൂണിറ്റിന്റെ കീഴില്‍ വില്ലേജ് റിസോഴ്‌സ് പേഴ്‌സണായി താല്‍ക്കാലിക ജോലി നോക്കുകയായിരുന്നു മീര. ഉച്ചയ്ക്ക് വീട്ടില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നുവെന്നും യുവതി എഴുതിയതെന്നു കരുതുന്ന കുറിപ്പു ലഭിച്ചിട്ടുണ്ടെന്നും പാങ്ങോട് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് പാങ്ങോട് സിഐ എന്‍ സുനീഷ് പറഞ്ഞു.
നിര്‍മാണം നടക്കുന്ന, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട വീട്ടിലാണ് സംഭവം. സാരിയുടെ മറ്റേ തുമ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു കുഞ്ഞ്. നിര്‍മാണം നടക്കുന്നതിനു സമീപത്തെ ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഇന്നലെ ഉച്ച ഭക്ഷണത്തിന് മകളെയും കുഞ്ഞിനെയും കാണാത്തതു കൊണ്ട് മീരയുടെ മാതാവ് ഗിരിജ അന്വേഷിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവ് ജോലിക്കു പോയിരുന്നു.
സ്വന്തം ലേഖകൻ
ആപിന്റെ ഐ ടി സെൽ വിദഗ്ധനായ അങ്കിത് ലാൽ പറയുന്നു ” സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും മുറുകിയ പോരാട്ടമായിരുന്നു ഇലക്ഷൻ ക്യാമ്പയിൻ സമയത്ത് നടന്നത്, അത് അത്ര എളുപ്പമായിരുന്നില്ല, എല്ലാം കയ്യിൽ നിന്നു പോയോ എന്നു തോന്നിയ നിമിഷങ്ങൾ പോലും ഉണ്ടായിട്ടുണ്ട്”. ” പൊട്ടിപ്പൊളിഞ്ഞ ചുമരുകളുള്ള ഉപേക്ഷിക്കപ്പെട്ട സ്കൂൾകെട്ടിടം തെളിവായി കാട്ടി ബിജെപി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിരുന്നു, ആ സമയത്ത് വോളണ്ടിയർമാർ ഉൾപ്പെടെ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. എങ്കിലും കൃത്യമായ തെളിവോടുകൂടി ആരോപണങ്ങളെ പൊളിച്ചടുക്കാൻ നമുക്കായി”. മുഴുവൻ ക്യാമ്പയിൻ സമയത്തെയും ഏറ്റവും മികച്ച അനുഭവമായിരുന്നു അതെന്ന് ലാൽ പറയുന്നു.

എഴുപതിൽ 62 സീറ്റും പിടിച്ച് മികച്ച വിജയം കാഴ്ചവച്ച പാർട്ടിക്ക് ഡൽഹിയിലെ പോരാട്ടം നിസ്സാരമായിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെയുള്ള കൃത്യമായ ചുവടുറച്ച നീക്കങ്ങൾ പാർട്ടിയെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. പഴയ പരസ്യങ്ങളിൽ നിന്ന് പാരഡി ഉണ്ടാക്കിയും, പ്രശസ്തമായ ബോളിവുഡ് സിനിമകളിൽ നിന്ന് ട്രോളുകൾ ഉണ്ടാക്കിയും, ഭരണ സമയത്തെ വികസനങ്ങളെ കുറിച്ച് ശക്തമായ പ്രസംഗങ്ങൾ അവതരിപ്പിച്ചും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, സോഷ്യൽ മീഡിയ വിദഗ്ധർ രംഗത്തുണ്ടായിരുന്നു. ഡൽഹിയെ പോലെ ഒരിടത്ത് സോഷ്യൽമീഡിയയെ മാറ്റിനിർത്തി ഇലക്ഷൻ പ്രചരണം സാധ്യമല്ല. വോട്ടർമാരുടെ ഭൂരിപക്ഷം പേർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൃത്യമായ ഇടങ്ങളുണ്ട്. ട്വിറ്റർ , ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പോലെയുള്ളവയിൽ മെയിൻ ആക്ടീവായ മെമ്പേഴ്സ് ആണ് പലരും. അതിനാൽ ആപ്പ്ടീം ഉണ്ടാക്കുന്ന കണ്ടെന്റുകൾ വൈറൽ ആക്കുക എന്നതായിരുന്നു പ്രധാന നീക്കം.

ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭരണ പിഴവുകൾ എടുത്തുകാട്ടി ആയിരുന്നു ചിലയിടങ്ങളിൽ ആക്രമണം. ബിജെപിയുടെ ഈസ്റ്റ് ഡൽഹി എംപി ആയിരുന്ന ഗൗതം ഗംഭീർ ഡൽഹിയിലെ മലിനീകരണത്തെ പറ്റിയുള്ള പാർലമെന്റ് മീറ്റിംഗ് അറ്റൻഡ് ചെയ്യാതെ ക്രിക്കറ്റ് കളിക്കാർക്ക് മധുരം വിതരണം ചെയ്ത് കറങ്ങി നടന്നതിനെ പരിഹസിച്ചത് ഒരു ഉദാഹരണമാണ്. ബിജെപിയുടെ ഡൽഹി പ്രസിഡന്റായ മനോജ് തിവാരിയെയും തങ്ങൾ പ്രധാനമായും ഉന്നം വെച്ചിരുന്നു എന്ന് ലാൽ പറയുന്നു. ഉത്തർപ്രദേശിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം എടുത്ത ലാൽ 2011 മുതൽ അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉണ്ട്. എല്ലാ വർഷവും ഓരോ പുതിയ ആശയങ്ങളുമായി അദ്ദേഹം രംഗത്തെത്തുന്നു. അദ്ദേഹത്തെ പോലെ മുഴുവൻ സമയ ആം ആദ്മി പ്രവർത്തകരും, ഡൽഹിക്ക് പുറത്തുള്ള പ്രവർത്തകരും, പാർട് ടൈം പ്രവർത്തകരും ഒക്കെ കൂടി ആഞ്ഞു പിടിച്ച് നേടിയതാണ് ഡൽഹിയിലെ വിജയം.
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്.
ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് മാറും.
റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്.
വാവ സുരേഷിന് പാമ്പു കടിയേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കിണറ്റില്‍ നിന്ന് പാമ്പിോനെ പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലതുകയ്യിലെ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നരമണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോവുമോ എന്ന ചോദ്യം അനാവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഒരു അട്ടിമറിയും സാധ്യമല്ലെന്ന് വ്യക്തമാക്കിയായിരുന്നു സുനിൽ ആറോറ ഇക്കാര്യം വ്യക്തമാക്കിയത്. ‘ടൈംസ് നൗ സമ്മിറ്റ്’ നെ അഭിസംബോധന ചെയ്യ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു കാറിലോ പേനയിലോ ഉണ്ടാവുന്നത് പോലെയുള്ള സാങ്കേതിക പ്രശ്‌നങ്ങൾക്ക് സമാനമായ സംഭവങ്ങൾ മാത്രമാണ് വോട്ടിങ് യന്ത്രങ്ങളിലും ഉണ്ടാവുക. പൂര്‍ണ്ണമായ അട്ടിമറി ഒരിക്കലും സാധ്യമല്ല. സുപ്രീം കോടതിയടക്കം വിവിധ കോടതികള്‍ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ടെന്നും സുനില്‍ അറോറ വ്യക്തമാക്കി.
അതേസമയം, കാലം മാറുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിഷ്കാരങ്ങളും കൊണ്ട് വരണമെന്ന അഭിപ്രായവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മുന്നോട്ട് വച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റയ്ക്ക് ബ്രിട്ടൻ സന്ദർശനത്തിന് അനുമതി. സുരക്ഷയുമായി ബന്ധപ്പെട്ട പ്രദർശനത്തിൽ പങ്കെടുക്കാനാണ് സർക്കാരിന്റെ പ്രതിനിധിയായി ബഹ്റ പോകുന്നത്. അടുത്ത മാസം 3, 4, 5 തിയ്യതികളിലാണ് ബഹ്റ യാത്ര നടത്തുക.
വിവാദങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്ന് ലോക്നാഥ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗികമായ പ്രസ്താവനയിലൂടെ പ്രതികരണം അറിയിക്കും. വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പിആർ ഡിവിഷൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിൽ നിന്ന് വൻ പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ബഹ്റയുടെ വിദേശയാത്ര. ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളുമാണ് എആർ ക്യാമ്പിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും ഇതിൽ എൻഐഎ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കുറാഞ്ചേരി-കേച്ചേരി റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. ഈ പ്രദേശത്തു നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
: കൊറോണ വൈറസ് പകർച്ച സംശയിച്ച് ജപ്പാൻ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥരീകരിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ 39 പേർക്ക് കൂടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട് ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്.
രണ്ട് ഇന്ത്യക്കാരടക്കം 174 പേർക്കാണ് നിലവിൽ കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരാണ് ഇന്ത്യക്കാർ, ഇവർ കപ്പൽ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.
യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.
സിലിണ്ടര്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോ പങ്കുവെച്ച് ട്രോളര്‍മാര്‍. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് പാചകവാതക വില കുത്തനെ കൂട്ടിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനൊപ്പം ബിജെപി നേതാവ് ശോഭയെയും വെറുതെ വിട്ടില്ല.
മുന്‍പ് ശോഭാ സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടുവന്നത്. അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ധിച്ചു,എന്നാണ് വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പൈസയാണ് ഇന്നു മുതല്‍ വില. പുതിയ നിരക്ക് നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.
വൈദ്യൂതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ബിഎസ്പി അധ്യക്ഷ മായവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി.ബുധനാഴ്ച രാവിലെയാണ് രാവിലെയാണ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഇലക്ട്രിസ്റ്റി ഉദ്യോഗസ്ഥര്‍ ഊരിയത്.
ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ബില്‍തുകയായ 67,000 രൂപ സമയത്ത് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി. ഉടന്‍ തന്നെ 50,000 രൂപ കെട്ടിയതോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായത്.