India

കൊച്ചി മരടിൽ ഫ്ലാറ്റ് പൊളിക്കാൻ സമീപിച്ച പതിമൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ. ഇതിൽ നിന്ന് ഒരു കമ്പനിയെ വിദഗ്ധസംഘം തീരുമാനിക്കും. താല്‍പര്യപത്രത്തിന് അനുവദിച്ച സമയം അവസാനിച്ചു .കേരളത്തിന് പുറത്തുനിന്നാണ് എല്ലാ കമ്പനികളും.

ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകുകയാണ് നഗരസഭ. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചു. ഉടമകൾ പ്രതിഷേധമുയര്‍ത്തി രംഗത്തുവന്നു.

ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.

നിലവില്‍ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാള്‍പോലും ഒഴി‍ഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നല്‍കിയത്. അത് ഒഴിയില്ലെന്നായിരുന്നു.

57 അസി. എന്‍ജിനീയര്‍, അക്കൗണ്ടന്റ്

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ സൂപ്പര്‍വൈസറി കേഡറില്‍ പെട്ട വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ട ന്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലായി ആകെ 57 ഒഴിവുകളുണ്ട്. സ്ഥിരനിയമനമായിരിക്കും. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍

1. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.

2. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-7 (ജനറല്‍ 5, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്)-1 (ജനറല്‍)
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രോണിക്സ് ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

4. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)-3 (ജനറല്‍)
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇന്‍സ്ട്രുമെന്റേഷന്‍ ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

5. അസിസ്റ്റന്റ് എന്‍ജിനീയര്‍ (വെല്‍ഡിങ്)-12 (ജനറല്‍ 7, ഒ.ബി.സി. 3, ഇ. ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും വെല്‍ഡിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

6. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സ്ട്രക്ചറല്‍)-6 (ജനറല്‍ 5, ഒ.ബി.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍ ഫിറ്റിങ്സ് ജോലികളില്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

7. അസിസ്റ്റന്റ് എന്‍ജിനീയര്‍ (പൈപ്പ്)-9 (ജനറല്‍ 6, ഒ.ബി.സി. 2, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഫിറ്റര്‍ പൈപ്പ്/പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും പൈപ്പ് ഫിറ്റിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

8. അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍ജിനീയറിങ്)-3 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഡീസല്‍ മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റുംഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

9. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെയിന്റനന്‍സ്)-2 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും മെഷിനറി/ക്രെയിന്‍ മെയിന്റനന്‍സ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

10. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെഷിനിസ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ടര്‍ണിങ്, മില്ലിങ്/ഗ്രൈന്‍ഡിങ് ആന്‍ഡ് ബോറിങ്ങില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

11. അസിസ്റ്റന്റ് എന്‍ജിനിയര്‍ (പെയിന്റിങ്)-4 (ജനറല്‍ 2, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

12. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഷിപ്പ്റൈറ്റ്വുഡ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ കാര്‍പെന്റര്‍/ഷിപ്പ്റൈറ്റ്വുഡ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും കാര്‍പെന്ററി ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

13. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ലോഫ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/കാര്‍പെന്റര്‍ (ഷിപ്പ്റൈറ്റ് വുഡ്) ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍/ഷിപ് റൈറ്റ് വുഡ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

14. അക്കൗണ്ടന്റ്-3 (ജനറല്‍ 1, എസ്.സി. 1, എസ്.ടി. 1)
യോഗ്യത: എം.കോം, സര്‍ക്കാര്‍സ്ഥാപനങ്ങളിലോ പൊതുമേഖല/ സ്വകാര്യമേഖലാസ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.കോം, സി.എ./സി.എം.എ. ഇന്റര്‍മീഡിയറ്റ് എക്‌സാം പാസ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതുമേഖല/സ്വകാര്യമേഖലാ സ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

15. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-1 (ജനറല്‍)
യോഗ്യത: ആര്‍ട്സ്/സയന്‍സ്/ കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഹെവി എന്‍ജിനീയറിങ് കമ്പനികളില്‍ ഏതിലെങ്കിലും ഓഫീസ് ജോലികളില്‍ ഏഴുവര്‍ഷത്തെ പരിചയം വേണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ കേഡറിലായിരിക്കണം.

16. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്)-1 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. ജേണലിസം/മാസ് കമ്യൂണിക്കേഷനില്‍ ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. മീഡിയ/അഡ്വര്‍ടൈസിങ് സ്ഥാപനങ്ങളിലോ പത്രങ്ങളിലോ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ ഗ്രേഡിലായിരിക്കണം.

17. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ഗസ്റ്റ് ഹൗസ്)-1 (ജനറല്‍)
യോഗ്യത: ഹോട്ടല്‍മാനേജ്മെന്റില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ എതെങ്കിലും വിഷയത്തില്‍ ബിരുദവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പി.ജി. ഡിഗ്രി/ഡിഗ്രിയും. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. ഫോര്‍/ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.

ശമ്പളം (എല്ലാ തസ്തികകള്‍ക്കും): 28,000-1,10000 രൂപ

പ്രായം (എല്ലാ തസ്തികകള്‍ക്കും): 30.09.2019-ന് 40 വയസ്സില്‍ കൂടരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒബ്ജക്ടീവ് രീതിയിലുള്ള ആദ്യഘട്ടപരീക്ഷയില്‍ അപേക്ഷിച്ച വിഭാഗം സംബന്ധിച്ചുള്ള അമ്പത് മാര്‍ക്കിന്റെ ചോദ്യങ്ങളും ജനറല്‍ നോളജ് (5 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (5 മാര്‍ക്ക്), റീസണിങ് (5 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (5 മാര്‍ക്ക്) എന്നീ ഭാഗങ്ങളില്‍നിന്നുമുള്ള ചോദ്യങ്ങളുണ്ടാകും. ആകെ 70 മാര്‍ക്ക്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല. ഒക്ടോബറിലായിരിക്കും ആദ്യഘട്ട പരീക്ഷ. രണ്ടാംഘട്ട പരീക്ഷയില്‍ വിവരണാത്മകരീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.

അപേക്ഷാഫീസ്: 200 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍.

അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയ ശേഷം യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികയിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഒന്നില്‍ കൂടുതല്‍ തവണ അപേക്ഷിക്കരുത്.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോടുകൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടെക്കും അയച്ചുനല്‍കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.

89 പ്രോജക്ട് അസിസ്റ്റന്റ് 

മിനിരത്‌ന വിഭാഗത്തില്‍പെടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 89 ഒഴിവുകളുണ്ട്. മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒഴിവുള്ള വിഭാഗം, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍

1. മെക്കാനിക്കല്‍-50 (ജനറല്‍ 24, ഒ.ബി.സി. 15. ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 6)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

2. ഇലക്ട്രിക്കല്‍-11 (ജനറല്‍ 5, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 2)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലനസ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

3. ഇലക്ട്രോണിക്സ്-14 (ജനറല്‍ 7, ഒ.ബി.സി. 5, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

4. സിവില്‍-2 (ജനറല്‍ 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

5. ഇന്‍സ്ട്രുമെന്റേഷന്‍-10 (ജനറല്‍  6, ഒ.ബി.സി. 2, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

6. ലബോറട്ടറി-എന്‍.ഡി.ടി.-2 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍നിന്നുള്ള റേഡിയോഗ്രാഫര്‍ സര്‍ട്ടിഫിക്കറ്റ്. സര്‍ക്കാര്‍/ പൊതുമേഖലാസ്ഥാപനങ്ങളിലോ എന്‍ജിനീയറിങ് കമ്പനികളിലോ ഇന്‍ഡസ്ട്രിയല്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ശമ്പളം: ആദ്യവര്‍ഷം പ്രതിമാസം 19,200 രൂപ, രണ്ടാം വര്‍ഷം 19,800 രൂപ, മൂന്നാം വര്‍ഷം 20,400 രൂപ. ഇതിന് പുറമേ ഓവര്‍ടൈം അലവന്‍സായി ആദ്യവര്‍ഷം പ്രതിമാസം 4700 രൂപയും രണ്ടാം വര്‍ഷം 4800 രൂപയും മൂന്നാം വര്‍ഷം 4950 രൂപയും ലഭിക്കും.

പ്രായം: 20.09.2019-ന് 30 വയസ്സില്‍ കൂടരുത്. സംവരണം ചെയ്യപ്പെട്ട ഒഴിവുകളില്‍ ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് അഞ്ചും എസ്.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ വയസ്സിളവുണ്ട്.

തിരഞ്ഞെടുപ്പ്: ഒക്ടോബറില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈര്‍ഘ്യമുളള പരീക്ഷയില്‍ ജനറല്‍ നോളജ് (10 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (10 മാര്‍ക്ക്), റീസണിങ് (10 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (10 മാര്‍ക്ക്), ഡിസിപ്ലിന്‍ റിലേറ്റഡ് (60 മാര്‍ക്ക്) എന്നിങ്ങനെ 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.

അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയശേഷം ഈ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ അപ്ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോട് കൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടേക്കും അയച്ചുനല്‍കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.

 

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് ആണവ യുദ്ധക്കപ്പലുകളെ കണ്ടെത്തി. ചൈനീസ് ആംഫിബിയസ് യുദ്ധക്കപ്പല്‍ സിയാന്റെയും മിസൈല്‍ യുദ്ധക്കപ്പലിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ നാവികസേനയാണ് ചൈനയുടെ ഈ രഹസ്യനീക്കം കണ്ടെത്തിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്ത്യന്‍ നാവികസേനയുടെ പി 8 ഐ സമുദ്ര നിരീക്ഷണ വിമാനമാണ് ചൈനീസ് ആണവ യുദ്ധക്കപ്പലുകളുടെ ചിത്രമെടുത്തത്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പ് ചൈനയുടെ ഏറ്റവും വലിയ ഇന്റലിജന്‍സ് കപ്പല്‍ ഡോങ്ഡിയാഗോ ഈ മേഖലയില്‍ എത്തിയിരുന്നു. ഇന്ത്യന്‍ നാവിക സേന താവളങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കം.

മിസൈലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള 815 ജി ഡോങ്ഡിയാഗോ കപ്പല്‍ ഈ മേഖലയില്‍ എത്തിയതിനു തൊട്ടുപിന്നാലെ ചൈനീസ് ആണവ യുദ്ധക്കപ്പലുകളും കണ്ടെത്തിയത്. ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സാന്നിധ്യത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നു.

പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങി ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ചൈന നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിന്ന് മേഖലയെ നിരീക്ഷണത്തിലാക്കുകയെന്ന തന്ത്രമാണ് കാലങ്ങളായി ചൈന ചെയ്യുന്നത്.

 

പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ഓടിക്കയറി. ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍നിന്നു ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കിടയിലേക്കു ബസ് നിയന്ത്രണംവിട്ട് ഓടിക്കയറി. ഇതിനിടെ ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ചക്രത്തിനുള്ളില്‍ സ്കൂട്ടര്‍ യാത്രികന്‍ പെട്ടതു റോഡില്‍ നിന്നവര്‍ വിളിച്ചുപറഞ്ഞപ്പോഴാണു ബസ് ഡ്രൈവര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ബസ് നിര്‍ത്തിയതുകൊണ്ടു വലിയ അപകടം ഒഴിവായി.

അത്ഭുതകരമായാണു ചക്രത്തിനുള്ളില്‍ കുടുങ്ങിയയാള്‍ രക്ഷപ്പെട്ടത്. നാലു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങുന്നതു ദൃശ്യങ്ങളില്‍ കാണാം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഏതാനും ബൈക്കുകളും തകർന്നു. ബസ് താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപിന്‍റെ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് നടി ഹര്‍ജി നല്‍കിയത്. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് പ്രതിക്ക് നല്‍കരുതെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ, രേഖയാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവയ്ക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.

ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തകരാറിലായ സൗദി അറേബ്യയുടെ എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കും. ദേശീയ എണ്ണ ഉത്പാദന കേന്ദ്രങ്ങളിലെ, അറ്റകുറ്റപ്പണിയുടെ മൂന്നിലൊരുഭാഗം ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണകയറ്റുമതിയുടെ അഞ്ച് ശതമാനത്തോളം ഇവിടെനിന്നാണ്. ഇതേ തുടര്‍ന്ന് ക്രൂഡ് ഓയിലിന് വില വര്‍ധിച്ചേക്കുമെന്നാണ് ആശങ്ക.

ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ക്യൂക്കിലെയും ഖുറൈസിലെയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. കരുതല്‍ശേഖരം ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്ന് സൗദിയും അമേരിക്കയും വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇക്കാര്യം നിഷേധിച്ച ഇറാന്‍ അമേരിക്ക പരമാവധി നുണ പരത്തുകയാണെന്ന് പ്രതികരിച്ചു. എന്നാല്‍ അടുത്തയാഴ്ച ഇറാന്‍ പ്രസിഡന്റുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറില്ലെന്ന് അമേരിക്ക അറിയിച്ചു.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തും ആശങ്കകളാണ് സമ്മാനിക്കുന്നത്. സൗദിയുടെ എണ്ണ ഉത്പാദനത്തിന്റെ പകുതിയോളം വരും ദിവസങ്ങളില്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷ സാധ്യതകള്‍ പടരുമ്പോള്‍ ലോകത്ത് പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.

അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകള്‍ക്ക് നേരെ 10 ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തെങ്കിലും ഇതിന് പിന്നില്‍ ഇറാനാണെന്ന് ഇതിനോകടം തന്നെ അമേരിക്ക ആരോപിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വീണ്ടും 100 ഡോളര്‍ കടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. സവിശേഷമായൊരു സാഹചര്യമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആവശ്യമുള്ള പെട്രോളിയത്തിന്റെ 80 ശതമാനവും പ്രകൃതി വാതകത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതി വാതകവും നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന ഏത് മാറ്റവും ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയെ മാത്രമല്ല ഇവിടുത്തെ സാമ്പത്തിക സ്ഥിതിയെത്തന്നെ കാര്യമായി ബാധിക്കും. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വിലയില്‍ ഒരു ഡോളറിന്റെ വര്‍ദ്ധനവുണ്ടായാല്‍ പോലും വാര്‍ഷിക കണക്കില്‍ അത് 10,700 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇന്ത്യയ്ക്കുണ്ടാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 111.9 ബില്യന്‍ ഡോളറാണ് എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചിലവഴിച്ചത്.

സാമ്പത്തിക രംഗത്തെ മാന്ദ്യത്തിനൊപ്പം എണ്ണവില ഉയരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2009 ജൂലൈയില്‍ ബാലരിന് 149 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച 60.25 ഡോളറിനായിരുന്നു എണ്ണ വ്യാപാരം. 2017ല്‍ 47.56 ഡോളറും 2018ല്‍ 56.43 ഡോളറുമായിരുന്നു ശരാശരി വില. 2019 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 59.35 ഡോളറും സെപ്തംബര്‍ 12ന് ശരാശരി വില 60.05 ഡോളറുമായിരുന്നു. ആക്രമണത്തിന്റെ ആഘാതം തങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുമെന്ന ആത്മവിശ്വാസം അരാംകോ പങ്കുവെച്ചിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ ഇതുവരെയെത്താത്ത ഉയരത്തിലേക്കാവും എണ്ണവില കുതിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സേവന ദാതാക്കളായ (പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്റർ) ദൂരദർശന് ഇന്നേക്ക് 60 വയസ്സ് തികഞ്ഞു. 1959 സെപ്റ്റംബർ 15 ന് സ്ഥാപിതമായ ദൂരദർശൻ ഇന്ത്യൻ ടെലിവിഷനിൽ സുവർണ്ണ കാലഘട്ടത്തിന് വഴിയൊരുക്കി. ദൈനംദിന വാർത്തകളും സായാഹ്ന പരിപാടികളും കാണുന്നതിന് ഇന്ത്യയിലെ കുടുംബങ്ങളെ സ്വീകരണമുറിയിലെക്ക് കൊണ്ടുവരിക എന്ന ആശയത്തിൽ നിന്നാണ് ദൂരദർശന് തുടക്കം കുറിക്കുന്നത്.

“പൊതുസേവന ടെലികാസ്റ്റിംഗിൽ മിതമായ പരീക്ഷണം” എന്ന നിലക്കാണ് ദൂരദർശൻ സേവനങ്ങൾ ആരംഭിച്ചത്. 1965 മുതലാണ് ദൂരദർശൻ ദിവസവും പ്രക്ഷേപണം ആരംഭിച്ചത്. അറുപത് വർഷത്തെ സേവനത്തെ അടയാളപ്പെടുത്തുന്നതിനായി, സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ വർഷങ്ങളായിട്ടുള്ള അതിന്റെ പ്രശസ്തമായ പരിപാടികൾ ഉയർത്തിക്കാട്ടുന്ന നിരവധി വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കി.

1959 ൽ ഓൾ ഇന്ത്യ റേഡിയോയുടെ സ്റ്റുഡിയോകൾക്കുള്ളിൽ ഒരു ചെറിയ ട്രാൻസ്മിറ്ററും താൽക്കാലിക സ്റ്റുഡിയോയും വച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ദൂരദർശൻ പ്രക്ഷേപണം ആരംഭിച്ചത്. ആറ് വർഷത്തിന് ശേഷം, 1965 ൽ അവതാരകയായ പ്രതിമ പുരി അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ആദ്യത്തെ വാർത്താ ബുള്ളറ്റിൻ വായിച്ചു. ബഹിരാകാശത്തേക്ക് ആദ്യമായി സഞ്ചരിച്ച യൂറി ഗഗാറിന്റെ അഭിമുഖവും അവർ നടത്തി. അതുവരെ, എല്ലാ സാധാരണ ദൈനംദിന പ്രക്ഷേപണങ്ങളും അഖിലേന്ത്യാ റേഡിയോ ആണ് പ്രവർത്തിപ്പിച്ചിരുന്നത്.

1982 ഓഗസ്റ്റ് 15 ന് ദൂരദർശൻ ന്യൂഡൽഹിയിലെ സ്വന്തം ടിവി സ്റ്റുഡിയോയിൽ നിന്ന് ഡിഡി 1 എന്ന പേരിൽ ദേശീയ ടെലികാസ്റ്റ് സേവനം അവതരിപ്പിച്ചു. അതേ വർഷം, സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രസംഗത്തിന്റെ ലൈവ് കളർ ടെലികാസ്റ്റ് പ്രേക്ഷകർ കണ്ടു. തുടർന്ന് ഡൽഹിയിൽ നടന്ന 1982 ഏഷ്യൻ ഗെയിംസിന്റെ കളർ ടെലികാസ്റ്റ് നടന്നു. കൃഷിയെക്കുറിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ ടി.വി ഷോയായ കൃഷി ദർശനും 1967 ൽ ആദ്യമായി സംപ്രേഷണം ചെയ്യുകയും 80 ഗ്രാമങ്ങളിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ജനപ്രിയ ഷോയ്ക്ക് പകരമായി കാർഷിക-ടെലിവിഷൻ ചാനലായ കിസാൻ ടിവിയുമായി 2014 ൽ ദൂരദർശൻ എത്തി.

90 കൾക്ക് മുമ്പുള്ള ദശകങ്ങളിൽ ഓൾ ഇന്ത്യ റേഡിയോ പോലെ ദൂരദർശനും സർക്കാർ നിയന്ത്രണത്തിലായി. 90 കളുടെ തുടക്കത്തിൽ പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കപ്പെടുകയും പബ്ലിക് ബ്രോഡ്കാസ്റ്റർ സ്വയംഭരണാധികാരമുള്ളതായിരിക്കണമെന്ന് ഒരു നിയമനിർമാണം പാസാക്കുകയും ചെയ്തപ്പോൾ സ്ഥാപനത്തിന് സ്വയംഭരണാവകാശം ഉറപ്പുനൽകി. 1997 ൽ പ്രസാർ ഭാരതി നിയമം പാസാക്കി. ഇത് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. പ്രസാർ ഭാരതി സൃഷ്ടിക്കപ്പെട്ടപ്പോൾ, ദൂരദർശന്റെയും ആകാശവാണിയുടെയും എല്ലാ സ്വത്തുക്കളും കോർപ്പറേഷന് കൈമാറി, പക്ഷേ ഇത് കമ്പനി നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ, പ്രസാർ ഭാരതി സാങ്കേതികമായി ഒരു കോർപ്പറേഷനായിരുന്നില്ല.

“അതിനാൽ ഇത് ഒരു നിയമാനുസൃത സ്വയംഭരണ സ്ഥാപനമാണ്. ദൂരദർശൻ, ആകാശവാണിയിലെ എല്ലാ ജീവനക്കാരും കേന്ദ്ര സർക്കാരിന്റെ ജീവനക്കാരായി തുടർന്നു (പ്രസാർ ഭാരതിക്ക് കൈമാറിയതിനുശേഷം). കോർപ്പറേറ്റ് സ്വയംഭരണാധികാരമുള്ള ഈ ഹൈബ്രിഡ് മാതൃക അതിനുണ്ട്, എന്നാൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും സർക്കാരിന്റെ ജീവനക്കാരാണ്. അതിനാൽ ഇത് വളരെ സവിശേഷമായ ഒരു സാഹചര്യമാണ്, ” ദൂരദർശൻ സി.ഇ.ഒ ശശി ശേഖർ വെമ്പതി എഴുതുന്നു.

ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഡിഡി ന്യൂസിലും അതിന്റെ പ്രാദേശിക ചാനലുകളിലും ബിജെപിക്ക് ഏറ്റവും കൂടുതൽ സമയം ലഭിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിനിടയാക്കിയിരുന്നു.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ കവറേജ് സംബന്ധിച്ച് ചാനലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഭരണകക്ഷിയായ ബിജെപിയ്ക്ക് ഡിഡി ന്യൂസ് മുൻഗണന നൽകുന്നുണ്ടെന്ന് കമ്മീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആരോപിച്ചു.

ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ, ദൂരദർശൻ ഒരു പരിധിവരെ തിരിച്ചടി നേരിട്ടു. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളും ആശയവിനിമയ സാങ്കേതികവിദ്യയിലേക്കുള്ള ഉദാരവൽക്കരണവും വിദേശ, ഇന്ത്യൻ മാധ്യമ കമ്പനികൾക്ക് ടെലിവിഷനിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകി.

ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കുന്ന 800 ലധികം ലൈസൻസുള്ള ചാനലുകൾ ഇന്ന് ഉണ്ട് . 1991 ൽ ഇത് ഒരെണ്ണം ആയിരുന്നു. ആദ്യത്തെ 24 × 7 വാർത്താ ചാനൽ ആരംഭിച്ചത് 1998 ലാണ്; 2014 ആയപ്പോഴേക്കും ഇത് 400 എണ്ണം ആയി. 15 ലധികം ഭാഷകളിലായി ചാനലുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.

വെല്ലുവിളികൾക്കിടയിലും ദൂരദർശൻ അതിന്റെ പ്രക്ഷേപണം തുടരുന്നു. ഈ വർഷം ആദ്യം, ഇന്ത്യയുടെ ദൂരദർശൻ അയൽരാജ്യമായ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നതിനായി കരാർ ഒപ്പിട്ടു. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതത്തെക്കുറിച്ച് ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഒരു ഫീച്ചർ ചിത്രവും ബംഗ്ലാദേശ് വിമോചന യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും പ്രസാർ ഭാരതിയും ബംഗ്ലാദേശും സംയുക്തമായി നിർമ്മിക്കുമെന്ന് കരാറിൽ തീരുമാനിച്ചു.

മനുഷ്യന്റെ കണ്ണിനെ പ്രതീകപ്പെടുത്തുന്ന ദൂരദർശന്റെ ലോഗോ, ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകർക്ക് ഗൃഹതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. എന്നാൽ ഈ വർഷം ആദ്യം, സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റർ 1959 മുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലോഗോ മാറ്റാനുള്ള പ്രക്രിയ ആരംഭിച്ചു. ദൂരദർശൻ നവീകരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ പലരും കാണുന്നത്.

സെപ്റ്റംബര്‍ 22ന് യുഎസിലെ ടെക്‌സാസില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ഹൂസ്റ്റണിലെ ഇന്ത്യന്‍ വംശജരാണ് പരിപാടി സംഘടിപ്പിക്കുന്നത്. 50,000ത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യും. വാഷിംഗ്ടണിലോ ന്യൂയോര്‍ക്കിലോ ആയിരിക്കും ചര്‍ച്ച നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ചേക്കും. മാസങ്ങള്‍ നീണ്ട വ്യാപാര സംഘര്‍ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.

സെപ്റ്റംബര്‍ 27ന് മോദി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുകയും പാകിസ്താന്‍ നിരന്തരം യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് ഇത്. പ്രശ്‌ന അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കം പരാജയപ്പെട്ടിരുന്നു.

അതേസമയം ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ വലിയൊരു വിഭാഗം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ച് ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ വോട്ട് നിര്‍ണായകമാണ്. വിവിധ യുഎസ് കമ്പനി സിഇഒമാരെ മോദി 28ന് കാണും.

പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍. കൈക്കുഞ്ഞുമായി ബോട്ട് ജെട്ടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കൗമാരക്കാരനെ പോലീസിലേല്‍പ്പിച്ചപ്പോഴാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തുവന്നത്. സംഭവം എറണാകുളം സെന്‍ട്രല്‍ പോലീസ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെ:

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കൗമാരക്കാരന്റെ കയ്യില്‍ പത്ത് ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ആളാണെന്ന് കരുതിയാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും കൗമാരക്കാരന്റെ പരുങ്ങലുമാണ് നാട്ടുകാരെ ഈ നിഗമനത്തിലെത്തിച്ചത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും പയ്യന്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. അതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലെത്തി.

കുട്ടിയുടെ അച്ഛന്‍ തന്റെ ചേട്ടനാണെന്നും അവര്‍ തലേന്ന് കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയിരിക്കുകയാണെന്നും താനും അവിടേക്ക് പോകുകയാണെന്നുമാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് പോകാന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിങ്ക് പോലീസെത്തി കുഞ്ഞിനെയും പയ്യനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി പോലീസ് വിളിക്കുകയും ചെയ്തു. ഇരുവരോടും വൈകിട്ട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഇവര്‍ എത്തിയതോടെയാണ് ആദ്യം ആശങ്ക നിറച്ച രസകരമായ കഥയുടെ ചുരുളഴിഞ്ഞത്.

പയ്യന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇവരുടെ കല്യാണം ചില കാരണങ്ങളാല്‍ വൈകിയിരുന്നു. പകരം ശനിയാഴ്ചത്തേക്കാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയ്ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് ഇരുവരുടെയും വീട്ടില്‍ അറിഞ്ഞിരുന്നില്ല. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടില്‍ അറിയിക്കാം എന്നാണ് ഇവര്‍ കരുതിയിരുന്നത്.

വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.

പാലാ: പാലായില്‍ എൻസിപിയില്‍ പൊട്ടിത്തെറി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ കാപ്പൻ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ അസംതൃപ്തിയിലായിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടത്.

അതേസമയം, ഈ 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് സൂചന.

RECENT POSTS
Copyright © . All rights reserved