India

കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ കുടുങ്ങിയിരിക്കുകയാണ്. ഭാഗ്യ ചിഹ്നമായ ആനയ്ക്ക് പേര് ചോദിച്ചതാണ് മെട്രോ  അധികൃതർ ഇങ്ങനൊരു പണി സ്വപ്നത്തിൽ പോലും പ്രതീഷിച്ചില്ല . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരിടണമെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടതാണ് മെട്രോ അധികൃതരെ കുഴപ്പത്തിലാക്കിയത്. കുമ്മനം രാജശേഖരനെ ആദരിക്കുന്ന രീതിയിലുള്ള ഒരു പേരെന്ന നിലയിലല്ല സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്ന പേര് എന്നതാണ് കുഴപ്പം. യാതൊരു സ്ഥാനവും വഹിക്കാതെ മെട്രോയുടെ ഉദ്ഘാടനത്തിന് നടത്തിയ ആ യാത്രയാണ് കുമ്മനത്തിനെ സോഷ്യല്‍ മീഡിയ ഇത്രത്തോളം ഇഷ്ടപ്പെടാന്‍ കാരണം. മത ഭാഷാ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ട നാമം കുമ്മനാന എന്നതാണ്. നാം നിര്‍ദ്ദേശിക്കുന്ന പേര് കമന്റ് ചെയ്യണം ആദ്യം. പിന്നീട് എല്ലാവരിലേക്കും പങ്കുവയ്ക്കുക. ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ മെട്രോ അധികൃതര്‍ വിലയിരുത്തി പേര് ഉറപ്പിക്കും. ഡിസംബര്‍ നാലാണ് അവസാന തിയതി. കൊച്ചി മെട്രോയുടെ പേര് നിര്‍ദ്ദേശിക്കല്‍ പോസ്റ്റിന് ഇതുവരെ 4300 ലൈക്ക് മാത്രമേയുള്ളൂ. എന്നാല്‍ കുമ്മനാന എന്ന പേര് നിര്‍ദ്ദേശിച്ച കമന്റിന് 11000 ലൈക്ക് കടന്നു. തൊട്ടുപിന്നാലെയുള്ള കുമ്മന്‍ എന്ന പേരിന് 2300 ലൈക്കുകളുണ്ട്. പിന്നാലെ ഫെയ്ക്ക് ഐഡികളുടെ രാജാവ് അശ്വതി അച്ചു എന്ന പേരുമുണ്ട്. കണ്ണന്താനം എന്ന പേരിട്ടാല്‍ ഉഗ്രന്‍ പുള്ളിംഗും സ്പീഡും ലഭിക്കുമെന്നാണ് മറ്റൊരു കമന്റ്. കുമ്മനാന എന്ന പേര് എല്ലാ പേരുകളേയും കവച്ചുവച്ച് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും കുമ്മനത്തിനോടുള്ള സോഷ്യല്‍ മീഡിയയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന കമന്റുകളായതിനാല്‍ കൊച്ചി മെട്രോ ഈ പേര് തെരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല.

 

സ്വന്തം ലേഖകന്‍

കൊല്ലം : വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായിവിജയന് നേരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനെ തുടര്‍ന്ന് ആദ്യമായാണ് മുഖ്യമന്ത്രി പ്രദേശത്തെത്തിയത്. പൊലീസ് ഏറെ പണിപെട്ടാണ് മുഖ്യമന്ത്രിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ കയറ്റി പുറത്തെത്തിച്ചത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയിരുന്നത്. പിണറായി വിജയന്‍ എത്തുന്നതിന് അല്‍പം മുമ്പാണ് നാല് മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ വിഴിഞ്ഞത്തെത്തിച്ചത്. ഇത് ജനങ്ങളുടെ രോഷം വര്‍ദ്ധിപ്പിച്ചു. വിഴിഞ്ഞത്തെ പള്ളിയില്‍ വെച്ച് മുഖ്യമന്ത്രി ജനങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വൈകാരികമായി ജനങ്ങള്‍ പ്രതികരിച്ചതോടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു. ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുരുങ്ങിയ വാക്കുകളില്‍ ജനങ്ങളെ സര്‍ക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ ജനക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകളില്‍ അടിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. മൂന്ന് മിനുറ്റോളം ഔദ്യോഗിക വാഹനത്തില്‍ കയറാനാകാതെ മുഖ്യമന്ത്രി നിന്നു. ഒടുവില്‍ ഏറെ പണിപ്പെട്ട് സമീപത്തുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയാണ് പൊലീസ് മുഖ്യമന്ത്രിയെ പുറത്തെത്തിച്ചത്.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനിടെ ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.സുരേഷ് കുമാര്‍.

ദുരന്തനിവാരണസമിതി അംഗങ്ങളായ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനേയും റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്റേയും കഴുത്തിന് പിടിച്ചു കരണക്കുറ്റിക്കൊന്ന് പൊട്ടിക്കാന്‍ മലയാളികള്‍ ആരുമില്ലേയെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് കുമാര്‍ ചോദിച്ചത്.

സമിതിയിലെ മറ്റ് അംഗങ്ങളായ പിണറായി വിജയനും ചന്ദ്രശേഖരനും വെറും രാഷ്ട്രീയക്കാര്‍ മാത്രമാണെന്നും ജനപ്രതിനിധികള്‍ എന്ന ജാമ്യം ഇക്കാര്യത്തില്‍ ഇവര്‍ക്ക് കിട്ടുമെന്നും സുരേഷ് കുമാര്‍ ഫേസ്ബുക്ക് പോസറ്റില്‍ പറയുന്നുണ്ട്….

സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ‘ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും…. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ …..

മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, കാര്‍ഷിക മന്ത്രി വി.എസ്.സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, അഡീ.ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയുമായ പി.എച്ച്.കുര്യന്‍, അഭ്യന്തരസെക്രട്ടറി സുബത്രാ ബിശ്വാസ്, എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ മേധാവി എന്നിവരാണ് സംസ്ഥാന ദുരന്തനിവാരണസമിതിയില്‍ അംഗങ്ങളായിട്ടുള്ളത്

മഹാരാജാസ് കോളേജിലെ മാലാഖക്കുളത്തിന് മുന്നിൽ അവർ മുഖത്തോട് മുഖം ചേർന്ന് നിന്നു. അഞ്ചുവർഷം നീണ്ട പ്രണയം പൂവണിയുന്ന നിമിഷമായിരുന്നു അത്. മതത്തിന്റെ വേലിക്കെട്ടറുത്ത് സഫ്നയുടെ കഴുത്തിൽ അമർനാഥ് മിന്നുചാർത്തി. മതമോ ജാതിയോ മാറാതെ. അനുഗ്രഹത്തിന്റെ പൂക്കളെറിഞ്ഞ് സഹപാഠികളും ബന്ധുക്കളും. മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളായ ഇരുവരും ഇവിടം തന്നെ മംഗല്യവേദിയാക്കിയത് കോളേജിനോടുള്ള പ്രണയം കൊണ്ടുകൂടിയാണ്.
ആഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം. ലളിതമായ ഒരു കല്യാണം മാത്രമേ അമർനാഥിന്റെ മനസിലുണ്ടായിരുന്നുള്ളൂ. സഹപാഠിയും ഫോട്ടോഗ്രാഫറുമായ ഷാഹിദാണ് മഹാരാജാസിൽ വച്ച് തന്നെ താലികെട്ടാൻ നിർദ്ദേശിച്ചത്. സഫ്നയെ ആദ്യമായി കണ്ടയിടം തന്നെ ഒടുവിൽ കല്യാണത്തിനും വേദിയായി. 2012-14 ൽ അമർനാഥ് മലയാളത്തിലും സഫ്ന ചരിത്രത്തിലും ഡിഗ്രി ചെയ്യുന്ന സമയത്താണ് പ്രണയം പുഷ്പിച്ചത്. കഴിഞ്ഞ ദിവസം മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്.

Image may contain: 2 people, people smiling, people standing and wedding

കോളേജിലെ താലിചാർത്തലിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.ഇരുവരെയും ഒരുമിപ്പിച്ചത് സിനിമാ കമ്പനി
അമർനാഥ് അംഗമായ മഹാരാജാസിലെ സിനിമാ കമ്പനി’എന്ന ഗ്രൂപ്പിൽ സഫ്ന എത്തിയതോടെയാണ് പ്രണയം തുടങ്ങിയത്. ഒരു വർഷം പിന്നിട്ടപ്പോൾ ഇഷ്ടം ഇരുവരും വീട്ടുകാരെ അറിയിച്ചു. അവരും എതിർത്തില്ല. ചോറ്റാനിക്കര കഠിനംകുളങ്ങര ശ്രീവത്സത്തിൽ ആർ. ഹരികുമാറിന്റെയും ദേവിയുടെയും മകനാണ് അമർനാഥ്. ഫോർട്ട്കൊ ച്ചി പുഴങ്കരയില്ലത്ത് സജിയുടെയും മുംതാസിന്റെയും മകളാണ് സഫ്ന . ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്ന അമർനാഥ് വിഷ്വൽ എഡിറ്റർ കൂടിയാണ്. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ്

ഓരോ ദുരന്തവും സമ്മാനിക്കുന്നത് ജീവിക്കുന്ന  രക്തസാക്ഷികളെക്കൂടി ആണ് , ദുരന്ത മുഖത്ത് മിക്കതുറകളിലും കാണാൻ കഴിയുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ‘അമ്മയും കൈക്കുഞ്ഞുമായി നിൽക്കുന്ന ഭാര്യമാരും. ഉറ്റവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളാണ് ഈ തീരങ്ങളിലെങ്ങും. ഉപജീവനത്തിനായി വീട്ടിൽ നിന്നും സന്തോഷത്തോടെ യാത്ര തിരിച്ച വീട്ടുകാർ എന്നെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഉറ്റവർ. ഓരോ ബോട്ടുകളും കരയ്ക്കെടുക്കുമ്പോൾ പ്രതീക്ഷയോടെ അവർ തീരത്തേക്കോടും. തങ്ങളുടെ ഉറ്റവർ അതിലുണ്ടോയെന്ന് അറിയാൻ. രാവിലെയും കാണാതായവർക്കായുള്ള കാത്തിരിപ്പ് ഈ തീരങ്ങളിൽ തുടരുകയാണ്. പൂന്തുറ തീരത്തുനിന്നു ബുധനാഴ്ച വൈകിട്ടു കടലിൽ പോയ 90 മത്സ്യത്തൊഴിലാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പതിനാറു വയസ്സുകാരൻ വിനേഷിനായി തീരം കണ്ണീരോടെ കാത്തിരിക്കുന്നു. അച്ഛൻ വിൻസെന്റ് കിഡ്നി സംബന്ധമായ രോഗമായതിനാൽ കടലിൽ പോകാതായതോടെയാണ് വിനേഷ് പതിനാലാം വയസ്സിൽ പണിക്കു പോയിത്തുടങ്ങിയത്. ബോട്ടിലെ ഏറ്റവും പ്രായം കൂടിയ മുത്തപ്പൻ തണുത്തു വിറങ്ങലിച്ചപ്പോൾ വിനേഷ് ഊരിക്കൊടുത്തതു സ്വന്തം ഉടുപ്പാണ്. ‘‘അണ്ണാ, അണ്ണനു പ്രായമായില്ലേ, എനിക്കെന്തിനാ ഷർട്ട്?’’ – മറിഞ്ഞ ബോട്ടിൽ കൈകോർത്തു കിടന്ന മൂന്നുപേരും അടുത്ത തിരയിൽ തെറിച്ചു പോയപ്പോഴും മുത്തപ്പന്റെ കാതുകളിൽ മുഴങ്ങിനിന്നതു വിനേഷിന്റെ ‘അണ്ണാ, അണ്ണാ’ എന്നുള്ള വിളിയായിരുന്നു. വിനേഷിന്റെ വരുമാനമായിരുന്നു അച്ഛനും നാലു മക്കളുമുള്ള കുടുംബത്തിന്റെ അത്താണി. തലേന്നത്തെ പണിക്കുശേഷം തളർന്നു കിടന്ന വിനേഷിനെ പലതവണ വന്നു വള്ളക്കാർ വിളിച്ചപ്പോൾ മനസ്സില്ലാമനസ്സോടെയാണു ബുധനാഴ്ച കടലിൽ പോയത്. വല്യമ്മ സൂസന്നാമ്മ അന്നുമുതൽ ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ പേരക്കുട്ടിക്കായി മുറ്റത്തു കാത്തിരിക്കുകയാണ്… ഒരു കരയുടെയാകെ പ്രാർഥനകളും. വരാതിരിക്കാൻ അവനാകുമോ?

അപകടത്തിൽ മരിച്ച ക്രിസ്റ്റി സിൽവദാസന്റെ വീട്ടിലെ ശുശ്രൂഷകൾ പുരോഗമിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രത്നമ്മ രണ്ടു മക്കൾക്കായി നിലവിളിക്കുകയായിരുന്നു. ഭർത്താവ് വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ രത്നമ്മയ്ക്ക് എല്ലാമെല്ലാമായിരുന്നു മക്കൾ. ബുധനാഴ്ച് ഉച്ചയ്ക്കു ശേഷമാണു മക്കളായ ജോൺസണും ജെയിംസും രണ്ടു വള്ളങ്ങളിലായി കടലിൽ പോയത്.

ഇളയ മകൻ ജെയിംസാണു താങ്ങും തണലുമായി രത്നമ്മയ്ക്കൊപ്പം വീട്ടിൽ താമസം. മൂത്ത മകൻ ജോൺസണും കുടുംബവും തൊട്ടടുത്ത വീട്ടിലും. ജോൺസൺ പോയ ബോട്ടിലെ നാലു പേർ മടങ്ങിവന്നു. കാറ്റിൽ ബോട്ട് മറിഞ്ഞപ്പോൾ കൈകൾ കോർത്തുപിടിച്ചെങ്കിലും ജോൺസന്റെ കൈകൾ കുഴഞ്ഞുപോയെന്നു ഒപ്പമുള്ളവർ പറയുന്നു. “സുനിലേ, എനിക്കു പറ്റുന്നില്ലെടാ, നിങ്ങൾ കയറിക്കോ, ഞാൻ പോകുന്നു” എന്നു പറഞ്ഞു കയ്യിലെ പിടിവിട്ടു. തൊട്ടുമുകളിലൂടെ വന്ന ഹെലികോപ്റ്റർ താഴ്ന്ന് അടുത്തുവരെയെത്തിയിട്ടു തിരികെപ്പോയെന്നും ഇവർ പറയുന്നു. കയ്യിലുണ്ടായിരുന്ന തുണി പറ്റാവുന്നത്ര ശക്തിയിൽ വീശി. അവരപ്പോൾ വന്നിരുന്നെങ്കിൽ എന്റെ മോനെ കാണാതാകില്ലായിരുന്നു – രത്നമ്മയുടെ തൊണ്ടയിടറി.
വിഴിഞ്ഞത്തു നിന്നു വന്ന ബോട്ടിലാണു ബാക്കിയുള്ളവരെ കരയ്ക്കെത്തിച്ചത്. മൂത്തമകനു മൂന്നു പെൺമക്കളാണ്. ഇളയ മകനെക്കുറിച്ചും വിവരമില്ല. മക്കൾ വരുംവരെ രാത്രിയിൽ ഇനി രത്നമ്മ ഒറ്റയ്ക്കാണ്. പതിവുപോലെ പുലർച്ചെ കൈനിറയെ മീനുമായി മക്കളെത്തുമെന്ന പ്രതീക്ഷയിൽ കണ്ണുംനട്ടിരിക്കും ഈ അമ്മ.

സ്വന്തം ലേഖകന്‍

ഡെല്‍ഹി :  ഏറ്റവും അവസാനമായി യുപിയിലെ പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ജനാധിപത്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഉദിക്കുന്ന ചോദ്യമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ജയിക്കുന്ന ബി.ജെ.പി എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറില്‍ തോല്‍ക്കുന്നതെന്ന് . വോട്ടിംഗ് യന്ത്രം ഉപയോഗിച്ചിടത്തെല്ലാം ബി ജെ പി തൂത്തുവാരിയപ്പോള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടത്തെല്ലാം ബി ജെ പി തോല്‍ക്കുന്നതാണ് യുപിയിലെ ഫലം തെളിയിച്ചിരിക്കുന്നത് .

യുപി ഫലത്തെ വിശദമായി ഒന്ന് പരിശോധിക്കുക:

വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മഹാ പൗര് അഥവാ മേയര്‍ സ്ഥാനത്തേക്ക് 16  ഇടങ്ങളില്‍  നടന്ന തെരഞ്ഞെടുപ്പില്‍ 14 ഇടങ്ങളിലും ബി ജെ പി ജയിച്ചു . രണ്ട് ഇടങ്ങളില്‍ മാത്രമാണ് ബി. ജെ. പി തോറ്റത് .

എന്നാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 437 ഇടങ്ങളില്‍ നഗര പഞ്ചായത്ത് അധ്യക്ഷന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 337 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . 100 ഇടങ്ങളില്‍ മാത്രമാണ് ജയിക്കാനായതും . അതുപോലെതന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നഗര പഞ്ചായത്തിലേയ്ക്ക് 5390 ഇടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍  4728 ഇടങ്ങളിലാണ് ബി ജെ  പി തോറ്റത് . ജയിച്ചതാകട്ടെ വെറും 662 ഇടങ്ങളില്‍ മാത്രം .

അതോടൊപ്പം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 195 ഇടങ്ങളില്‍ നഗരപാലികാ പരിഷത്ത് അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റത് 127 ഇടങ്ങളിലാണ് .  ജയിച്ചത് 68 ഇടങ്ങളിലും . ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 5217 ഇടങ്ങളില്‍  നഗരപാലികാ പരിഷത്ത് അംഗങ്ങള്‍ക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ 4303 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . ജയിച്ചത് 914 ഇടങ്ങളിലും .

വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുന്ന ഓരോ വോട്ടും ബി ജെ പി ക്ക് മാത്രം പോകുന്ന വീഡിയോ കാണുക

ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ബി ജെ പി എന്ന പാര്‍ട്ടി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വരും തെരഞ്ഞെടുപ്പുകളെ നേരിട്ടാല്‍ ദയനീയ തോല്‍വിയേറ്റുവാങ്ങും എന്നല്ലേ തെളിയിക്കുന്നത് ?. സത്യത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ ജയിക്കുകയും , സത്യസന്ധമായി വോട്ട് രേഖപ്പെടുത്തിയ ജനം തോല്‍ക്കുകയും അല്ലേ ഉണ്ടായത് ? .

രണ്ട് സ്ഥാനാര്‍ഥികളും , അവരുടെ കുടുംബങ്ങളും തങ്ങള്‍ ചെയ്ത വോട്ട് പോലും തങ്ങള്‍ക്ക് ലഭിച്ചില്ല , അതും ബി.ജെ.പിക്ക് പോയി എന്ന് പരസ്യമായി ഏറ്റ് പറയുന്ന ഈ ഭയാജനകമായ സാഹചര്യത്തില്‍ , ഇന്ത്യ ഇനിയും ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്‍പ് രാജ്യത്ത് വോട്ടിംഗ് മെഷീനുകളെ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ വഴിയുള്ള തെരഞ്ഞെടുപ്പ് തിരികെ കൊണ്ട് വരാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് അല്ലേ തുടക്കം കുറിക്കേണ്ടത് ?.

സ്വന്തം ലേഖകന്‍

ഡെല്‍ഹി : ഇന്നലെത്തെ മഴയ്ക്ക് മുളച്ച തകര എന്ന് മുഖ്യധാരാ രാഷ്ട്രീയക്കാർ കളിയാക്കിയിരുന്ന ആം ആദ്മി പാര്‍ട്ടി വര്‍ഗ്ഗീയതയുടെ ഈറ്റില്ലമായ ഉത്തർപ്രദേശ് തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 41 സീറ്റ് നേടി സാന്നിധ്യമറിയിച്ചിരിക്കുന്നു . പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ പലതിനെയും പിന്നിലാക്കി യുപിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഈ വിജയം പ്രബല രാഷ്ട്രീയ കക്ഷികളായ ബി ജെ പിയേയും കോണ്ഗ്രസ്സിനേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് . യുപി തിരഞ്ഞെടുപ്പില്‍ ബി ജെ പിയും ബി എസ് പി യും സീറ്റുകള്‍ നേടിയെങ്കിലും ആം ആദ്മിയുടെ  കടന്നുവരവ് വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. ആം ആദ്മി മത്സരിച്ച ചുരുക്കം സീറ്റുകളില്‍നിന്ന് തന്നെ 42 സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും ആം ആദ്മി പാര്‍ട്ടി കൃത്യമായ അനുമാനത്തോടെ നിശബ്ദമായി എല്ലാവരെയും അത്ഭുതപെടുത്തുവാനുള്ള കണക്കുകൂട്ടലുമായി ഇരിക്കുകയായിരുന്നു.

സാധാരണ ചെയ്യുന്നതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ശബ്ദകൊലാഹലം ഉണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു പകരം യുപിയിലെ വാളണ്ടിയര്‍മാരെ മാത്രം അണിനിരത്തിയായിരുന്നു ഇത്തവണ ആപ് പ്രചാരണം നടത്തിയത്. നാഷ്ണല്‍ എക്സികുട്ടീവ് അംഗം സഞ്ജയ്‌ സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരുത്തിയ മാറ്റം കൃത്യമായി ഫലം കണ്ടെന്നു തന്നെ പറയാം.

ആപ്പിന്റെ വളര്‍ച്ചയിലെ പത്ത് പ്രധാന വസ്തുതകള്‍ ഇവയാണ് …

1. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ പ്രകടനപത്രികയുമായി കടന്നു വന്ന ആദ്യത്തെ പാര്‍ട്ടി.

27 പോയന്‍റുകള്‍ അടങ്ങിയ ഇലക്ഷന്‍ പ്രകടനപത്രികയുമായാണ് ആപ് മത്സരിച്ചത്. മറ്റു പാര്‍ട്ടികള്‍ പ്രധാനമായും മതം, അമ്പലം, പള്ളി എന്ന വിഷയത്തില്‍ ഇലക്ഷനെ അഭിമുഖീകരിച്ചപ്പോള്‍ കൃത്യമായി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കേന്ദ്രീകൃതമായിരുന്നു ആപിന്റെ പ്രചാരണം നടന്നത്.

2. തിരഞ്ഞെടുക്കപെട്ട 42 പ്രതിനിധികള്‍.

ആപിന് 19 പഞ്ചായത്ത് മെമ്പര്‍ മാരെയും , 2 നഗര പഞ്ചായത്ത് ചെയര്‍മാന്‍മാരെയും , 17 മുനിസിപ്പല്‍ കൌണ്‍സില്‍ മെമ്പര്‍മാരെയും , 3 മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍മാരെയും വിജയിപ്പിക്കാനായി.

3. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത് പ്രാദേശിക ജില്ലാ നേതൃത്വം.

ഏകദേശം 12 % സീറ്റുകളില്‍ ആണ് ആപ് മത്സരിച്ചത്. എല്ലാ സ്ഥാനാര്‍ഥികളും പാര്‍ട്ടി ചിഹ്നമായ ചൂല്‍ അടയാളത്തിലാണ് മത്സരിച്ചത്. പ്രാദേശിക നേതൃത്വത്തിന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുവാനുള്ള പൂര്‍ണ അധികാരം നല്‍കി. വികേന്ദ്രീകരണം കഴിയാകുന്ന രീതിയില്‍ നടപ്പിലാക്കി.

4. രാംപൂരിലെ വിജയം .

രാംപൂരിലെ കേമ്രി നഗര്‍ പഞ്ചായത്തില്‍ 4 സീറ്റുകള്‍ നേടാന്‍ ആപിന് കഴിഞ്ഞു. ഒരു പഞ്ചായത്തില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും വലിയ വിജയമാണിത്.

5. കര്‍ഷകരുടെ സ്വീകരണം.

ആപിന് യുപിയില്‍ വലിയ വിജയം സമ്മാനിച്ചത്‌ തിന്വാരയും , ബുന്ദല്‍ഘഡും ആണ്. ബുന്ദല്‍ഘഡ്‌ റീജിയന്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി ഏറ്റവും അധികം കര്‍ഷക ആത്മഹത്യ നടന്ന സ്ഥലമാണ്. അവിടെ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി ആപിന്റെ മുനി ദേവി വിജയിച്ചു. രോഹില്‍ഘന്ദ്‌ കരിമ്പ്‌ കൃഷിയുടെ പ്രദേശമാണ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്ന കര്‍ഷകര്‍ ആപിന്റെ റാലികളില്‍ കൂട്ടത്തോടെ പങ്കെടുത്തിരുന്നു. യിപിയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ആപിനെ തിന്വാരയിലെ വിജയത്തിന് കഴിയും.

6. വള വില്‍പ്പനക്കാരി നേടിയ വിജയം.

അമ്രോഹയില്‍ നിന്നും ആപ് ടിക്കറ്റ് നല്‍കി മത്സരിപ്പിച്ചത് വളകള്‍ വിറ്റു ഉപജീവനം നടത്തുന്ന വളരെ പാവപെട്ട വീട്ടില്‍ നിന്നുള്ള മെഹബൂബ് ജഹാനെ ആയിരുന്നു. ഒരു ചാലഞ്ച്‌ ആയാണ് ആപ് ആ സീറ്റ് എടുത്തത്. മിന്നുന്ന വിജയം അവര്‍ സ്വന്തമാക്കി.

7. സോണിയ ഗാന്ധിയുടെയും യോഗി ആദിത്യനാഥിന്‍റെയും തട്ടകത്തില്‍ നേടിയ വിജയം .

കോണ്ഗ്രസിന്റെയും ബി ജെ പിയുടെയും ശക്തികേന്ദ്രങ്ങളായ റാബറേലിയിലും ഗോരക്പ്പൂരിലും രണ്ട് സീറ്റ് നേടി ഇരു പാര്‍ട്ടികളുടെയും ശക്തികേന്ദ്രങ്ങളില്‍ പ്രവേശനം നേടാന്‍ ആപിന് കഴിഞ്ഞു.

8.  ബി ജെ പി , ബി എസ് പി , എസ് പി , ഐ എന്‍ സിക്കും ശേഷം അഞ്ചാമത് ആം ആദ്മി പാര്‍ട്ടി.

യുപിയിലെ ജെ ഡി യു , ആര്‍ ജെ ഡി , സി പി ഐ , എസ് എസ് , ആര്‍ എല്‍ ഡി , പീസ് പാര്‍ട്ടി പോലുള്ള നിലവിലെ ഒരുപാട് പാര്‍ട്ടികളെ പുറകിലാക്കാന്‍ ആപിന് കഴിഞ്ഞു.

9. നിശബ്ദ പ്രചാരണം, ലീഡര്‍ഷിപ്പ് സ്റ്റൈലില്‍ വരുത്തിയ മാറ്റം.

പൂര്‍ണയായും പ്രാദേശിക നേത്രുത്വത്തിലായിരുന്നു പ്രചാരണ പരുപാടികള്‍. കൃത്യമായ കണക്കുകൂട്ടലുമായി വരുത്തിയ തന്ത്രമായിരുന്നു അത്. അത് പൂര്‍ണ വിജയമായെന്ന് തന്നെ പറയാം.

10. എല്ലാ വര്‍ഷങ്ങളിലും ആപ് നേടുന്ന വിജയങ്ങള്‍ .

ആദ്യമായി മത്സരിച്ച സ്ഥലങ്ങളില്‍ എല്ലാം വിജയം നേടാന്‍ ആപിന് കഴിയുന്നുണ്ട്. ഡല്‍ഹിയില്‍ 2013 ല്‍ ആദ്യമായി മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 26 സീറ്റുകള്‍ ( തുടര്‍ന്ന് 67 സീറ്റുകള്‍ ) , ലോകസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നും 4 എം പി മാര്‍, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റ് , ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍നില്‍ 48 സീറ്റ് , ഇപ്പോള്‍ യുപിയില്‍ 42 സീറ്റ് നേടാനും ആപിന് കഴിഞ്ഞു.

രാഷ്ട്രീയ ബുദ്ധിജീവികള്‍ക്ക് ഇനിയും എങ്ങനെ യുപിയില്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ മികച്ച അരങ്ങേറ്റം നേടാന്‍ ആപിന് കഴിഞ്ഞു എന്നതിനെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജാതി , മതം , പ്രവശ്യ , വര്‍ഗീയത , ക്രിമിനല്‍ തിരഞ്ഞെടുപ്പ് രാഷ്രീയം എല്ലാം നിറഞ്ഞ യുപിയിലാണ് ആപിന് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉള്ള ആക്രമണങ്ങളില്‍ കേജ്രിവാളിനുമേല്‍ ഒരു കോട്ടവും വരുത്താന്‍ കഴിഞ്ഞിട്ടില്ല എന്നുവേണം ഇതില്‍ നിന്ന് മനസിലാക്കുവാന്‍. ആപിന് ചരമഗീതം എഴുതുവാന്‍ വെമ്പല്‍കൊള്ളുന്ന മാധ്യമങ്ങളും , രാഷ്ട്രീയപാര്‍ട്ടികളും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ഡെല്‍ഹിയിലെയും, പഞ്ചാബിലെയും, യുപിയിലെയും ജനപ്രധികളുടെ സാന്നിധ്യം തീര്‍ച്ചയായും ഒരു ദേശീയ പാര്‍ട്ടിയുടെ നിറം ആപിന് നല്‍കും എന്ന് ഉറപ്പായി കഴിഞ്ഞു .

വോട്ടിംഗ് മെഷിനുകള്‍ ഹാക്കിംഗിലൂടെ പിടിച്ചെടുത്ത് മാത്രമേ ആം ആദ്മി പാര്‍ട്ടിയെ ഇനിയും തോല്പിക്കാന്‍ കഴിയൂ എന്നതാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രഹസ്യമായി അംഗീകരിക്കുന്ന സത്യം . അതിനുള്ള തെളിവാണ് ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടക്കുന്ന മിക്ക സ്ഥലങ്ങളിലും ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നതും , ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വഴി വോട്ടിംഗ് നടക്കുന്നിടത്ത് തോല്‍ക്കുന്നതും . എന്തൊക്കെ കുതന്ത്രങ്ങള്‍ നടത്തിയിട്ടും , കള്ളപ്പണം ഒഴുക്കിയിട്ടും മുത്തശ്ശി പാര്‍ട്ടികളെ ഭയത്തിലാഴ്ത്തി അടിക്കടി ആം ആദ്മി പാര്‍ട്ടി ഇന്ത്യ മുഴുവനും പടര്‍ന്നു പന്തലിക്കുന്നു എന്നതാണ് സമീപകാല രാഷ്ട്രീയം വ്യക്തമാക്കുന്നത് .

വോട്ടിംഗ് മെഷീനില്‍ ജയിക്കുന്ന ബി. ജെ. പി ബാലറ്റ് പേപ്പറില്‍ തോല്‍ക്കുന്നതെന്തുകൊണ്ട് ? : ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിനുവേണ്ടി പ്രക്ഷോഭം നടത്തേണ്ട കാലം അതിക്രമിച്ചില്ലേ ?.

സ്വന്തം ലേഖകന്‍

കൊച്ചി : കേരള പോലീസിന് അഭിമാനമായ ഒരു പൊലീസ്സുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . കേരളം കൊടുംങ്കാറ്റിലും , പേമാരിയിലും , കടല്‍ ക്ഷോഭത്തിലും പെട്ട് ഉഴലുന്ന അവസരത്തില്‍ ഈ പോലീസ് ഉദ്യോഗസ്ഥനെപ്പറ്റിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത്  ആഞ്ഞടിക്കുമ്പോള്‍ പ്രതിരോധത്തിനായി കേരള പോലീസ് സുസ്സജ്ജമാണ്. പ്രകൃതിക്ഷോഭത്തെ നിയന്ത്രിക്കാനാവില്ലെങ്കിലും സാധാരണക്കാരില്‍ അതുണ്ടാക്കുന്ന ആഘാതത്തെ ചെറുക്കാനുള്ള കഠിന പരിശ്രമം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു.

അത്തരം ഒരു പോലീസുകാരന്റെ കാഴ്ച്ചയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. കൊച്ചി ചെല്ലാനത്ത് വീടുകളിലേക്ക് കടലിരച്ച് കയറിയപ്പോള്‍ ഒറ്റപ്പെട്ട് പോയ വൃദ്ധനെ തന്റെ ജീവന്‍ പണയംവച്ച് പോലീസുകാന്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങിയാല്‍ വൃദ്ധന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മനസിലാക്കിയ പോലീസുകാരന്‍ അദ്ദേഹത്തെ തന്റെ പുറത്ത് കയറ്റി കൊണ്ടുപോവുകയായിരുന്നു. പോലീസ്സുകാരന്റെ സഹായവാഗ്ദാനം നിരസിച്ച വൃദ്ധനെ കാര്യങ്ങളുടെ ഗൗരവം മനസിലാക്കികൊടുത്തശേഷമാണ് പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷിക്കുന്നത്.

നമ്മുടെ പോലീസുകാരെ കുറ്റം പറയാനും അവരുടെ അനാസ്ഥയെപ്പറ്റി പറയാനും ഇവിടെ എല്ലാവരുമുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ആപത്തിൽ പെടുന്നവരെ സഹായിക്കാൻ അവർ കാണിക്കുന്ന മനസ്സ് ആരും കാണുന്നില്ല എന്നതാണ് സത്യം. ഇത് എല്ലാവരും കാണണം… ആ പോലീസുകാരന് ഒരു ബിഗ് സല്യൂട്ട്. ഇതുപോലെയുള്ള പോലീസ്സുകാരാണ് നാടിനാവശ്യാം.

കോട്ടയത്തെ നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മധ്യവയസ്‌കന്റെ നഗ്നതപ്രദര്‍ശനം. ഇടവഴിയിലൂടെ നടന്ന് വരുന്ന പെണ്‍കുട്ടികളെ വിളിച്ച് ഇയാള്‍ പാന്റ് ഊരിയ ശേഷം സ്വയഭോഗം ചെയ്യുകയായിരുന്നു. ഇത് കണ്ട് ഭയന്ന പെണ്‍കുട്ടികള്‍ ഭയന്ന് പുറകോട്ട് നടക്കുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

മല്ലു സോള്‍ജേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് മധ്യവയസ്‌കന്‍ നടത്തിയ ആഭാസത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ തിരിച്ചറിയുന്നവര്‍ വിവരം പോലീസിനെ അറിയിക്കണമെന്ന സന്ദേശവും ഇവര്‍ വീഡിയോയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ദില്ലി : ഇത് ദീപ മനോജ്‌ എന്ന മലയാളിയുടെ കര്‍മ്മ വിജയം. ദില്ലി മലയാളിയായ ദീപ ഒരു വന്‍ ദൗത്യം പൂര്‍ത്തിയാക്കി. ദില്ലി ദില്‍ഷാദ് മെട്രോ സ്റ്റേഷനില്‍ ഭിക്ഷയാചിക്കാന്‍ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്ന് വൈകിട്ട് 7.00 മണിക്ക് ദീപ അവളെ തിരിച്ചറിഞ്ഞു.. കിട്ടിയതും വാരി പുണര്‍ന്ന് മാറോട് ചേര്‍ത്തുവച്ചു. ഇനി അവള്‍ ഭിക്ഷയാചിക്കാന്‍ തെരുവില്‍ വരില്ല. അവള്‍ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞും നല്ല ഭക്ഷണം കഴിച്ചും സ്‌കൂളിലേക്ക് പോകും. ബാംഗ്‌ളൂര്‍ സുഹൃത്ത് ആഷ്ണ , മധു പരമേശ്വരന്‍ , പ്രതാപന്‍ എന്നി സുഹൃത്തുക്കളും ഈ ഓപ്പറേഷനില്‍ ആദ്യവസാനം വരെ ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു രാത്രി 10 മണിക്ക് ദില്ലിയിലെ തെരുവില്‍ നിന്നും ദീപ ഇവളെ കാണുന്നത്. എല്ലാ ദിവസവും ദീപ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒരു പയ്യന്‍റെ മടിയില്‍ ഇരുന്ന് ഈ കൊച്ചു സുന്ദരി ഉറങ്ങും. അവന്‍ അവളെ കാണിച്ച് ഭിക്ഷയാചിക്കും.. സംശയം തോന്നിയ ദീപ അവനെ ചോദ്യം ചെയ്ത് ആ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീഡിയോ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. വൈറലായ ആ വാര്‍ത്തയും വീഡിയോയും ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു.


അന്നു മുതല്‍ ദീപയും സുഹൃത്തുക്കളും ആ കൊച്ചു സുന്ദരിക്കായി അന്വേഷണത്തിലായിരുന്നു. ദില്ലിയിലെ പല കോളനികളും രാത്രി അവര്‍ അരിച്ചുപെറുക്കി. ഭിക്ഷക്കാരുടെ താവളങ്ങള്‍ അവര്‍ റെയ്ഡ് പോലെ പരിശോധന നടത്തി. ഭിക്ഷക്കാര്‍ ചെല്ലാന്‍ സാധ്യതയുള്ള ഡോക്ടര്‍മാരുടെ അടുത്ത് ഫോട്ടോകള്‍ നല്കി. അങ്ങിനെ ഈ കുഞ്ഞ് ഉണ്ടെന്ന് വിവരം ലഭിച്ച് ഒരു കോളനി ഇന്നലെ രാത്രിയില്‍ ദീപയും സംഘവും പരിശോധിച്ചു.. അവളെ കിട്ടിയില്ല. ഇന്ന് രാത്രി 7 മണിക്കാണ് ദീപയ്ക്ക് ദില്ലിയിലെ ഭിക്ഷക്കാര്‍ ചികില്‍സക്ക് വരുന്ന ഒരു ഡോക്ടറുടെ കോള്‍ വരുന്നത്. ( ഡോക്ടറുടെ പേര്‍ കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് ). ഉടന്‍ ദീപയും സംഘവും കാറില്‍ അവിടെ പാഞ്ഞെത്തി. ആ കുട്ടിയെ തിരിച്ചറിഞ്ഞു. അവള്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നു.


അവളുടെ പേര്‍ സാജിയ

സാജിയ ആണവള്‍. അമ്മയും എല്ലാവരും അവള്‍ക്കുണ്ട്. രാത്രിയില്‍ അവളെ കുടുംബത്തിലെ ബന്ധു ഭിക്ഷ ഇരക്കാന്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് പോകും. അകന്ന ബന്ധുവാണെന്ന് അമ്മ പറഞ്ഞു. അമ്മയും ഇതിന് കൂട്ട്. ഇനി ആവര്‍ത്തിക്കില്ലെന്നും തെറ്റു പറ്റി പോയി എന്നും അമ്മ കരഞ്ഞു പറഞ്ഞു. ദീപ ചോദിച്ചു.. നീ ഒരു അമ്മയാണോ ? . നിനക്ക് നാലര വയസുള്ള ഈ കുഞ്ഞിനെ ഒരു നിക്കര്‍ ഇടീപ്പിച്ച് വിടാന്‍ മേലായിരുന്നോ.. ഒരു വസ്ത്രം പോലും ഇല്ലാതെ നീ കൊടുത്തുവിടുന്നു. അപ്പോള്‍ തെറ്റു പറ്റി പോയെന്നും ഉപദ്രവിക്കരുതെന്നും അമ്മ. കുഞ്ഞിനെ രാത്രി 10 മണിക്കും കാണാതാകുമ്പോള്‍ നീ അന്വേഷിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അന്വേഷിക്കാറില്ലെന്നും അമ്മ പറഞ്ഞു. പിന്നെയും ദീപ ചോദിച്ചു.. നീ ഒരു സ്ത്രീയാണോ.. പ്രസവിച്ച അമ്മയാണോ?.. എന്നെ ഉപദ്രവിക്കരുത്.. ഇനി ചെയ്യില്ല എന്നു പറഞ്ഞ് പിന്നെയും അമ്മ കരഞ്ഞു.. അവളോട് ചോദിച്ചു.. കുഞ്ഞിനെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി. അങ്ങനെ ദീപയും സുഹൃത്തുക്കളും ആ ചുമതലയും ഏറ്റെടുത്തു. സാജിയ മോള്‍ ഇനി സ്കൂളില്‍ പോകും, പഠിച്ച് മിടുക്കിയാകും.

സാജിയ മോള്‍ ദീപയുടെ മടിയില്‍

ദീപയുടെ ഈ വിജയം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ്. ദീപ ഈ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഇട്ടപ്പോള്‍ വിമര്‍ശകര്‍ വന്നു. നിങ്ങള്‍ പബ്ളിസിറ്റിക്കാണ്.. ഈ ചിത്രം ഇടുന്ന സമയത്ത് കുഞ്ഞിനെ രക്ഷിക്കാമായിരുന്നില്ലേ .. പോസ്റ്റിടുന്ന സമയത്ത് ഉടന്‍ പോയി ആ കുഞ്ഞിനെ രക്ഷിക്കൂ. നിങ്ങള്‍ ഇത് വയ്ച്ച് പബ്‌ളിസിറ്റി അടിക്കുന്നോ.. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍. എന്നാല്‍ അതല്ല സത്യം.. ആ പോസ്റ്റുകള്‍.. ചിത്രങ്ങള്‍ ആണ് ഇന്ന് ആ കുഞ്ഞിന്റെ ഭിക്ഷാടനം അല്ലാതാക്കിയത്. കണ്ടെത്താനായത്. മാത്രമല്ല പോസ്റ്റിടാന്‍ മാത്രമല്ല ദീപ ചിലവിട്ടത്. അന്നു മുതല്‍ ദീപയും സംഘവും അന്വേഷണം ആയിരുന്നു. ടീം വര്‍ക്കില്‍ ആയിരുന്നു. അതായിരുന്നു സത്യം.. എന്നിട്ടും കഴിഞ്ഞ ദിവസം വരെ ഇവരെ നന്നായി വിമര്‍ശിക്കാന്‍ പലരും സമയം കണ്ടെത്തി.. ഒരു മലയാളി യുവതിയുടെ ഇടപെടലില്‍ ഞടുങ്ങിയത് ദില്ലിയിലെ ഭിക്ഷാടന മാഫിയയാണ്. നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഇതോടെ ദില്ലിയിലെ തെരുവുകളില്‍ നിന്നും ഭിക്ഷയാചിക്കാന്‍ പിറ്റേന്ന് മുതല്‍ വരാതായത്. അത് വിജയമല്ലേ..നേട്ടമല്ലേ..? ദീപയ്ക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

ദീപ ഷെയര്‍ ചെയ്ത വീഡിയോ താഴെ

വാര്‍ത്തയ്ക്ക് കടപ്പാട്: പ്രവാസിശബ്ദം 

RECENT POSTS
Copyright © . All rights reserved