ഫേസ്ബുക്ക് ലൈവിൽ വന്ന് കട കത്തിക്കുമെന്ന് പറഞ്ഞ യുവാവ് ലോട്ടറി ഏജൻസിക്കട പെട്രോളൊഴിച്ച് തീയിട്ടു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിന്റെ ക്രൂരത. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയിൽ എത്തി തീയിട്ടത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറി ഏജൻസീസിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തീയിട്ടത്. സംഭവത്തിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തമുണ്ടായില്ല.
കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണിരുന്നെങ്കിലും കൂടുതൽ അപായം സംഭവിച്ചില്ല. മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. പിന്നീട് മുൻപ് പറഞ്ഞ സമയത്ത് എത്തിയാണ് കടയ്ക്ക് തീയിട്ടത്.
ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്ന് ഇയാൾ വീഡിയോയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. റിയൽ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നൊക്കെയാണ് രാജേഷ് വീഡിയോയിൽ പറയുന്നത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം. അഷ്ടമുടിക്കായലിലാണ് അപകടം. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗ വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് കായലിന് നടുവില്‍ മുങ്ങിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികളെല്ലം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവായത്.
പണിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്‌താംകുളം സ്വദേശി വിജയൻറെ ഭാര്യ രതിമോൾ എന്ന് വിളിക്കുന്ന ഷീബ (49), ഒണംതുരുത്ത് സ്വദേശി മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം സ്വദേശി ധൻസ് (39) എന്നിവരാണ് അറസ്റ്റിലായത്. രതിമോളുടെ ബന്ധുവായ മധ്യവയസ്കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ പെടുത്താനുള്ള ശ്രമം നടത്തിയത്.
വീടിന്റെ റൂഫ് വർക്കുകൾ ചെയ്യുന്ന ഇയാളെ വീടിന് സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് രതിമോൾ വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ മധ്യവയസ്കനെ രതിമോൾ ഒരു മുറിയിൽ ഇരുത്തി വീട്ടുകാർ പുറത്ത് പോയിരിക്കുകയാണെന്നും അവർ വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് മുറിയിൽ നിന്നും പുറത്ത് പോയി. കുറച്ച് നേരം കഴിഞ്ഞ് രതിമോൾ പൂർണ നഗ്നയായി മുറിയിലേക്ക് കയറി ചെല്ലുകയും മധ്യവയ്സകനെ പിടിച്ച് കട്ടിൽ കിടത്തി മുകളിൽ കയറി കിടക്കുകയുമായിരുന്നു. ഇതിനിടയിൽ കേസിലെ മറ്റൊരു പ്രതിയായ ധൻസ് മുറിയിലെത്തുകയും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
രതിമോളെ തട്ടിമാറ്റി ഓടാൻ ശ്രമിച്ച മധ്യവയസ്കനെ തടഞ്ഞ് നിർത്തിയ രതിമോൾ ധൻസ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ആരും അറിയാതെ ഒത്ത് തീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് രതിമോൾ ധൻസുമായി സംസാരിക്കുന്നത് പോലെ അഭിനയിച്ച് 50 ലക്ഷം എന്നുള്ളത് ആറു ലക്ഷം ആക്കിയിട്ടുണ്ടെന്നും പണം താൻ നൽകാമെന്നും പിന്നീട് തനിക്ക് തിരിച്ച് തരണമെന്നും രതിമോൾ മധ്യവയസ്കനോട് പറഞ്ഞു.
ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ രതിമോളും,ധൻസും ചേർന്ന് പണം തട്ടിയതായി മധ്യവയസ്‌കൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണം തട്ടൽ തുടർന്നതോടെയാണ് ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.
നെയ്യാറ്റിൻകരയിൽ ശമ്പളം ആവിശ്യപെട്ടതിനെ തുടർന്ന് ജീവനക്കാരിയായ പെൺകുട്ടിയെ മുറിയി പൂട്ടിയിട്ട് മർദ്ധിച്ചതായി പരാതി. വീട്ടുപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് പെൺകുട്ടിയെ പൂട്ടിയിട്ട് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്. നിന്നെയൊക്കെ തല്ലിയാൽ ആരുണ്ടെടി ചോദിക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്.
നെയ്യാറ്റിൻകര ഇരുമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന വയനാട് സ്വദേശിനിയായ പെൺകുട്ടിയാണ് മർദ്ദനത്തിന് ഇരയായത്. സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കട്ടപ്പനയിൽ വീട്ടിലെ ജലസംഭരണിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പംമെട്ട് ചെന്നാക്കുളം സ്വദേശി സുനിലിന്റെ ഭാര്യ സുമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ സുമിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓട്ടോ ഡ്രൈവർമാരെ യൂട്യൂബർ മർദ്ധിച്ചെന്ന പരാതിക്ക് പിന്നാലെ ഓട്ടോ ഡ്രൈവർമാർ ക്രൂരമായി ആക്രമിച്ചെന്ന പരാതിയുമായി യൂട്യൂബർ രംഗത്ത്. മർദ്ദനമേറ്റ ദൃശ്യങ്ങൾ കൊച്ചി സ്വദേശിയായ യൂട്യൂബർ പുറത്ത് വിട്ടു. മർദ്ദനത്തിൽ കണ്ണിനും മുഖത്തും പരിക്കേറ്റതായി യൂട്യൂബർ പറയുന്നു. നേരത്തെ ആലുവ മെട്രോ സ്റ്റേഷന് താഴെ യുട്യൂബ് അവതരികയേയും ക്യമറാമാനെയും ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് യൂട്യൂബർ പറഞ്ഞു.
അതേസമയം യൂട്യൂബർ മദ്യപിച്ചാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു. എന്നാൽ താൻ മദ്യപിച്ചില്ലെന്നും രണ്ട് ബീയർ മാത്രമാണ് കഴിച്ചതെന്നും യൂട്യൂബർ പറഞ്ഞു. തന്നെ ആക്രമിച്ചത് പ്രത്യേക മതവിഭാഗക്കാരാണെന്നും സുന്നത്തിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം ചോദിച്ചതാണ് ആ മതക്കാരെ പ്രകോപിപ്പിച്ചതെന്നും യൂട്യൂബർ പറയുന്നു.
മലപ്പുറത്ത് നിന്നും ചില പ്രത്യേക മതക്കാർ തന്നെ ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്കിലൂടെ മെസേജ് അയച്ചതായും യൂട്യൂബർ ആരോപിച്ചു. അക്രമികൾ ക്യാമറയും മൊബൈൽ ഫോണും തകർത്തതായി യൂട്യൂബർ ആരോപിക്കുന്നു. കണ്ണിനും മുഖത്തും പരിക്കേറ്റ യൂട്യൂബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് കൊല്ലപ്പെട്ടത്. ബിസിനസ് സംബന്ധമായ തർക്കത്തിനിടെ യാസിർ ന്റെ ബന്ധുവായ മുഹമ്മദ് ഗസാനി കുത്തികൊലപ്പെടുത്തുകയായിരുന്നു.
യാസിർ അബുദാബിയിൽ നടത്തിയിരുന്ന ഗ്രാഫിക് ഡിസൈൻ സെന്ററിലേക്ക് രണ്ട് മാസം മുൻപാണ് നാട്ടിൽ ജോലിയൊന്നും ഇല്ലാതിരുന്ന ബന്ധുവായ മുഹമ്മദ് ഗസാനിയെ കൊണ്ടുവന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തർക്കം നടന്നതിന് പിന്നാലെയാണ് കൊലപതാകം നടന്നത്. കുത്തേറ്റ യാസിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.
ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.’’–’’–മിഥുൻ പറഞ്ഞു.
കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിന് എതിരെ കോഴിക്കോട് സ്വദേശി ഹർഷിന. തന്റെ വയറ്റിൽ പിന്നെ ത്രിക എങ്ങനെ എത്തിയെന്നാണ് ഹർഷിന ചോദിക്കുന്നത്. വർഷങ്ങളോളം സമാനതകളില്ലാത്ത വേദനയാണ് ഹർഷിന അനുഭവിച്ചത്. പിന്നീടാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയെന്ന് കണ്ടെത്തിയതും പരാതിയുമായി രംഗത്തെത്തിയതും.
എന്നാൽ ഹർഷിനയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നാണ് വിദഗ്ധസംഘം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ, അന്വേഷണം അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഹർഷിന കത്രിക താൻ സ്വയം വിഴുങ്ങിയതാണോയെന്നും ചോദിക്കുന്നു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ ഹർഷിന നടത്തുന്ന സമരം നാലാംദിനം കഴിഞ്ഞും തുടരുകയാണ്. അഞ്ചുവർഷം താൻ സഹിച്ച വേദനയ്ക്ക് ഉത്തരം കിട്ടുംവരെ പോരാട്ടം തുടരുമെന്നു ഹർഷിന വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും, തൃശൂർ ജില്ല ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് ആരോഗ്യവകുപ്പിന് വേണ്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
2017ലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ആശുപത്രിയിലെ ഇൻസ്ട്രുമെന്റൽ റജിസ്റ്റർ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്, എന്നാൽ അക്കാലത്ത് ഇൻസ്ട്രുമെന്റ് റജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ആരോഗ്യവകുപ്പിലും നീതി നൽകുമെന്ന് ഫോൺവിളിച്ച് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടതായി ഹർഷിന പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ.
ബോളിവുഡിലെ പ്രമുഖ താരവും മുൻ ലോകസുന്ദരിയുമായ സുഷ്മിത സെന്നിന്റെ പുതിയ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് സുഷ്മിതയുടെ വെളിപ്പെടുത്തൽ.
ഹൃദയാഘാതം സംഭവിച്ച തനിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. പിതാവ് സുബീർ സെന്നിനൊപ്പമുള്ള ചിത്രവും സുഷ്മിത ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തിൽ അത് ഉപകരിക്കും എന്ന് പിതാവ് പറഞ്ഞ വാക്കുകളും താരം ഒപ്പം ചേർത്തിട്ടുണ്ട്.
കൂടാതെ, ഈ വിഷമഘട്ടത്തിൽ കൂടെ നിന്നവർക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും സുസ്മിത സെൻ കുറിച്ചു. അതേസമയം, ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമായ സുഷ്മിതയുടെ ഈ അസുഖവിവരം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സ്ഥിരമായി വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. താരം ഒരു ഇടവേളയ്ക്ക് ശേഷം ‘ആര്യ’ എന്ന സീരിസിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു.