യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ – സിംഗപ്പൂര്‍ വിമാനം പറന്നുയര്‍ന്നു. സ്‌കൂട്ട് എയര്‍ലൈന്‍സാണ് 35 യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്നത്.
സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനം രാത്രി 7.55നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഉച്ച കഴിഞ്ഞ് മൂന്നിന് സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം വിമാന സമയത്തിലെ മാറ്റത്തെക്കുറിച്ച് ഇ-മെയില്‍ വഴി യാത്രക്കാരെ അറിയിച്ചിരുന്നതായി എയര്‍ലൈന്‍സ് അറിയിച്ചു. ഇമെയില്‍ നോക്കി വിമാനത്താവളത്തില്‍ നേരത്തെ എത്തിയ യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു.
ഈ മാസം ആദ്യം ബംഗളുരു വിമാനത്താവളത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു. 50ലധികം യാത്രക്കാരെ കയറ്റാതെ ഗോഫസ്റ്റ് വിമാനം പറന്നുയര്‍ന്നിരുന്നു.
യുവ സംവിധായികയായ നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിക്കുന്നില്ല. ഓരോ ദിവസവും പുറത്തു വരുന്നത് ഈ മരണത്തിന് പിന്നിൽ പല അദൃശ്യ ശക്തികളുടെയും കൈകൾ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ്.
നയന സൂര്യ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒന്നും തന്നെ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് മ്യൂസിയം സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിന്നും ഇവർ മരിക്കുമ്പോൾ ധരിച്ചിരുന്ന ചുരിദാറ്, അടിവസ്ത്രം , പുതപ്പ് , തലയണയുടെ കവര്‍ എന്നിവ നഷ്ടപ്പെട്ടു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
മ്യൂസിയം പോലീസിന്റെ കയ്യിൽ സൂക്ഷിക്കുന്നതിന് വേണ്ടി കൈമാറിയതാണ് ഇവയൊക്കെ. എന്നാല്‍ ഇവ ഫോറൻസിക് ലാബിൽ ഉണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം ക്രൈം ബ്രാഞ്ച് കത്ത് നൽകും എന്നാണ് വിവരം. ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി അയച്ച രേഖകളും ഇപ്പോൾ സ്റ്റേഷനിൽ ഇല്ല.
അതേസമയം നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച ലോക്കൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡി സി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് 2019 ഫെബ്രുവരി 23നു ഇവര്‍ താമസ്സിച്ചിരുന്ന തിരുവനന്തപുരത്തെ ആൽത്തറ ജംഗ്ഷനിലുള്ള വാടകവീട്ടിൽ നിന്നാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിന് പറ്റിയ മുറിവാണ് നയനയുടെ മരണത്തിന് കാരണമായത് എന്ന വിവരം പുറത്തു വന്നതോടെയാണ് ഈ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചത്. നയനയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചുള്ള വിവരങ്ങളോ അവരുടെ ഫോൺ രേഖകളോ ഒന്നും പരിശോധിച്ചില്ല എന്ന് ഡിസി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിനു ഗൾഫ് എയർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 20 വർഷമായി വിദേശത്ത് ഡ്രൈവർ ജോലി ചെയ്തു വരുന്നയാളാണ് അബ്ദുസലാം.
പരാതിക്കാരന്റെ പാസ്പോർട്ടിലെ ചില വിവരങ്ങളിൽ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്പോർട്ടിലും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.
റദ്ദാക്കപ്പെട്ടത് പഴയ പാസ്പോർട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാൻ ഗൾഫ് എയർ കമ്പനി അധികൃതർ തയ്യാറായില്ല. സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാരേഖകൾ ശരിയല്ലെങ്കിൽ അനുമതി നൽകരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗൾഫ് എയർ ഉപഭോക്തൃ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചത്.
എന്നാൽ പരാതിക്കാരന്റെ രേഖകൾ ശരിയാം വിധം പരിശോധിച്ചു വ്യക്തത വരുത്താതെയാണ് ഗൾഫ് എയർ കമ്പനി യാത്ര തടഞ്ഞതെന്നും ഇത് സേവനത്തിലെ വീഴ്ചയാണെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിസ നൽകിയിട്ടുള്ളത് പാസ്പോർട്ടിനല്ല, പാസ്പോർട്ട് ഉടമയ്ക്കാണെന്നും രണ്ട് പാസ്പോർട്ടും ഒരാളുടേത് തന്നെയാണെന്നും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
യാത്രാ തീയതിയുടെ പിറ്റേദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടുവെന്നും ദീർഘകാലം തുടർച്ചയായി ജോലി ചെയ്തിരുന്നതിനാൽ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങൾ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിക്കാരന്റെ വാദം പരിഗണിച്ചു കൊണ്ടാണ് കമ്മീഷന്റെ വിധി. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാനക്കമ്പനി നൽകണം. വിധി പകർപ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നൽകാത്ത പക്ഷം തുക നൽകുന്നതുവരേയും ഒൻപതു ശതമാനം പലിശയും നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ 18 മുതൽ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രൊഫഷണൽ സ്കീം ഫെബ്രുവരി 28 ന് ആരംഭിക്കും. സ്‌കീം മൂന്നു വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്.
2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നു ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു.
ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പദ്ധതി പ്രകാരം വീസയ്ക്ക് അപേക്ഷിക്കാന്‍ ജോബ് ഓഫര്‍ ആവശ്യമില്ലെന്നും എല്ലാ വർഷവും 3000 ഇന്ത്യക്കാർക്ക് വീസ അനുവദിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.
ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ ‘അമരം’ എന്ന സിനിമയ്ക്ക് ശേഷമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അശോകന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത്. എന്നാല്‍ ഈ 32 വര്‍ഷങ്ങള്‍ പോയത് താന്‍ അറിഞ്ഞില്ലെന്നാണ് അശോകന്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീല്‍ ഒന്നുമില്ല. പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മള്‍ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്.
അതുകൊണ്ട് ആ 30 വര്‍ഷവും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചു എന്ന ഫീല്‍ ആണ് ഉണ്ടായിരുന്നത്. നന്‍പകല്‍ നേരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു.
അശോകനുമായി ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് സിനിമയില്‍ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ലെന്നാണ് മമ്മൂട്ടിയും പറയുന്നത്. ആ മുപ്പത് വര്‍ഷങ്ങള്‍ പോയത് അറിഞ്ഞില്ല. ഇപ്പോഴും ഞങ്ങള്‍ കടപ്പുറത്ത് ഉറങ്ങിയതും കപ്പലണ്ടി കഴിച്ചതും ഒക്കെ ഓര്‍ക്കാറുണ്ട്.
രാവിലെ ഒരു മുറുക്കാനൊക്കെ ചവച്ച്, റൂമില്‍ നിന്ന് കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. ഷൂട്ടിംഗ് തുടങ്ങുന്നത് വരെ ലൊക്കേഷനില്‍ പോയിരിക്കും. അതുപോലെ തന്നെ ആയിരുന്നു നന്‍പകല്‍ നേരത്ത് മയക്കവും. രാവിലെ കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. സാധാരണ കാരവനില്‍ പോയി മാറ്റുകയാണല്ലോ പതിവ് എന്നാണ് മമ്മൂട്ടി പറയുന്നത്.
ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിൽ നേരിട്ടതും മറ്റു സ്ത്രീകൾ നേരിടുന്നതുമായ തിക്താനുഭവങ്ങൾ യാതൊരു ഒളിമറയുമില്ലാതെ തുറന്നെഴുതുന്ന രീതിയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസെഫിനുള്ളത്. വിവാഹ ജീവിതത്തിൽ ഇന്നും വലിയ ഒരു വിഭാഗം സ്ത്രീകൾ നേരിടുന്ന ഏറ്റവും ക്രൂരമായ ഒരനുഭവമാണ് മാരിറ്റൽ റേപ്പ്. തങ്ങളുടെ സമ്മതവും താല്പര്യങ്ങൾക്കും എതിരായ സ്വന്തം ഇഷ്ടാനുസൃതമായി ഏറ്റവും ക്രൂരവും വന്യവുമായ ഒരു സ്ത്രീയെ തന്റെ താല്പര്യങ്ങൾക്ക് മാത്രം ലൈംഗികമായി ഉപയോഗിക്കുന്ന പ്രാകൃതമായ ഇത്തരം രീതികൾ ഇന്നും ധാരാളം കുടുംബങ്ങളിൽ അരങ്ങേറുന്നുണ്ട് എന്നുള്ളത് വളരെ സങ്കടകരമായ ഒരവസ്ഥയാണ്. തന്റെ വ്യക്തി ജീവിതത്തിൽ നേരിട്ട അത്തരം അനുഭവത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ജോമോൾ ജോസഫ്. ഇത് തന്റെമാത്രമല്ല ധാരാളം സ്ത്രീകൾ ഇന്നും ഈ അവസ്ഥ നേരിടുന്നുണ്ടെന്നു ജോമോൾ പറയുന്നു.
കുറിപ്പ് വായിക്കാം..
നിങ്ങൾ ഒരു തവണയെങ്കിലും ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടോ?
കുടിച്ച് തലക്ക് വെളിവില്ലാതെ വന്ന് ഓരോരോ കാരണങ്ങൾ പറഞ്ഞ് വഴക്കുകളുടേയും കേട്ടാലറക്കുന്ന തെറികളുടേയും അകമ്പടിയോടെ തല്ലി നിലത്ത് വീഴിച്ച് ആർത്തട്ടഹസിക്കുന്ന മനുഷ്യൻ!! അയാളിൽ നിന്ന് രക്ഷതേടി റൂമിലെ കട്ടിലേക്ക് വേച്ച് വേച്ച് ചെന്ന് കിടക്കുമ്പോൾ അയാൾ കുപ്പിയിൽ ബാക്കിയുള്ള മദ്യം ഗ്ലാസ്സിലേക്കൊഴിച്ച് കുടിക്കുകയായിരിക്കും!!
വേദനകൊണ്ട് പുളയുന്നതിനിടയിൽ അവശയായി ഉറക്കത്തിലേക്ക് (അബോധാവസ്ഥയെ ഉറക്കമായി കണക്കാക്കാം) വഴുതിപ്പോയി കുറച്ചു കഴിയുമ്പോൾ ശരീരത്തിലൂടെ അരിച്ച് കയറി വരുന്ന കൈകളും, മദ്യത്തിന്റെ ചീഞനാറ്റവും തിരിച്ചറിയുമ്പോഴേക്കും, ആ ബലിഷ്ടമായ കൈകളിൽ നിന്ന് കുതറിമാറി രക്ഷപ്പെടാനാകാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടിരിക്കും. ആ വരിഞ്ഞു മുറുക്കപ്പെട്ട അവസ്ഥയിൽ, അതി വിഗദ്ധമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വലിച്ചഴിക്കുകയോ വലിച്ച് പൊക്കുകയോ ചെയ്ത്, അടിവസ്ത്രങ്ങൾ ഊരി വലിച്ചെറിഞ്ഞ് മുഖത്തിനടുത്തേക്ക് ഒരു ചീഞ്ഞ നാറ്റവുമായി ആ മുഖം അടുത്തടുത്തടുത്ത് വരുമ്പോൾ, വെറുപ്പിന്റേയും ഓക്കാനത്തിന്റേയും മൂർധന്യത്തിൽ ഈ ജീവീതം തന്നെ വെറുത്ത്, ജനിച്ച നിമിഷത്തേയും ജൻമം തന്നവരേയും ശപിച്ചുകൊണ്ട് പ്രതിരോധത്തിന്റെ അവസാന ശ്രമവും പരാജയപ്പെട്ട്, കീഴടങ്ങേണ്ടിവന്നിട്ടുള്ളവർക്കറിയാം എത്ര ഭയാനകമാകാം ആ നിമിഷങ്ങളെന്ന്.
ഒടുവിൽ ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി അയാൾ അയാളുടെ ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ആ വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല. നനവ് പടരാത്ത യോനിയുടെ മൃദുലമായ ഇരു സൈഡുകളിലും അയാൾ അയാളുടെ കാരിരുമ്പ് വെച്ചിളക്കി കാണിക്കുന്ന അഭ്യാസങ്ങളുടെ ഫലമായുണ്ടാകുന്ന മുറിവുകളേക്കാൾ അധികം മുറിവുകൾ അവളുടെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചുകൊണ്ട് അയാൾ അയാളുടെ താണ്ഡവം തുടരുകയാകാം. അതിനിടയിൽ കാലുകൾ പിടിച്ച് പൊക്കിയും, ചുണ്ടുകൾ കടിച്ച് പൊട്ടിച്ചും, മുലകളും മുലഞെട്ടുകളും പിടിച്ച് ഞെരിച്ചും, കടിച്ച് പറിച്ചും, വേദനകൊണ്ട് കരയുമ്പോൾ വായ പിടിച്ച് പൊത്തിയും, കിടന്ന് പുളയുമ്പോൾ കരണത്തടിച്ചും ശ്വാസം മുട്ടുമ്പോൾ കണ്ണ് തള്ളിവരുന്നതും ശ്വാസമെടുക്കാനായി പുളയുന്നത് ഓർഗാസമെന്ന് ധരിച്ച് അയാൾ കണ്ടെത്തുന്ന ആനന്ദം അതിന്റെ ഉൻമാദാവസ്ഥയിലേക്കെത്തുമ്പോഴേക്കും, ഈ നിമിഷം ഒന്ന് മരിച്ച് കിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയിൽ നിന്നും മനസ്സ് ബ്ലാങ്കായി മാറിയിട്ടുണ്ടാകും. മുറിവുകളുടെയും കടിയേറ്റതിന്റേയും വേദനകളുടെ ഫലമായി ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന ഉഷ്ണം മാത്രമേ അവൾക്ക് ആകെ തിരിച്ചറിയാനാകൂ…
അയാളുടെ ഉൻമാദം കഴിഞ്ഞ് ശുക്ലവും വിസർജ്ജിച്ച് വെച്ച് അയാൾ ഒരു വിടന്റെ ആനന്ദത്തോടെയും ആത്മ സംതൃപ്തിയോടെയും കാലുകൾക്കിടയിൽ നിന്നും പൊങ്ങിമാറുമ്പോൾ, അയാൾ അയാളുടെ സകല ബലവും ഉപയോഗിച്ച് വലിച്ചകത്തിയ കാലുകൾ പൂർവവസ്ഥിതിയിലേക്ക് കൊണ്ടുവരാനായി ശ്രമിക്കുന്നതിനിടയിൽ ശരീരം നുറുങ്ങുന്ന വേദനയിൽ കണ്ണിൽ നിന്നും പ്രകാശകണികൾ പറന്നുപോകുന്നതും, തല കീറിപ്പൊളിയുന്ന വേദയയും പലതവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ശരീരത്തിൽ അയാൾ ബാക്കിയാക്കി പോയ അയാളുടെ വിയർപ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോൾ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക.
പെണ്ണായതുകൊണ്ടും, അവളുടെ കാലുകൾക്കിടയിലെ തുളയിലേക്ക് തന്നെ ലിംഗം കുത്തിത്തിരുകി കുത്തിക്കഴപ്പ് തീർത്തേ കഴിയൂ എന്ന വാശികൊണ്ടും, അവൾ അവന് മാത്രം അവകാശപ്പെട്ട മുതലായതുകൊണ്ടും മാത്രം അവളുടെ സന്തോഷമോ അനുവാദമോ സമ്മതമോ പോലും ചോദിക്കാതെ അവളുടെ കൈകൾക്ക് വിലങ്ങുകളിട്ട് കൈകൾ അനക്കി പ്രതിരോധിക്കാനാകാത്ത സ്ഥിതിയിലെത്തിച്ച് അവളുടെ കാലുകൾ വലിച്ച് വിടർത്തി അവളുടെ കാലുകൾക്ക് ഇടയിലുള്ള തുളയെ മാത്രം സ്വന്തമാക്കുമ്പോൾ, മുലകളേയും, ചുണ്ടുകളേയും പിടിച്ചടക്കുമ്പോൾ അയാളറിയുന്നില്ല അവളുടെ മനസ്സും ശരീരവും വേദനയിലും നീറ്റലിലും പിടയുന്നത്. അതോ അവളുടെ ആ പിടച്ചിലിൽ ഉൻമാദം കണ്ടെത്തുകയായിരുന്നോ? അവളുടെ ചത്ത മനസ്സിനൊപ്പം അവളുടെ ശരീരത്തെയും പിച്ചി ചീന്തി കൊന്നുകൊണ്ട് തന്നെയാണ് ഒരോ ബലാൽസംഗങ്ങളും നടത്തി അവൻ വിജയിയായി എണിറ്റ് പോകുന്നത്.
കിടന്നിടത്ത് നിന്ന് അനങ്ങിയനങ്ങി പതിയെ എണീറ്റിരുന്ന്, കൊളുത്ത് പൊട്ടിയ ബ്രായും, ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ പാന്റീസും തപ്പിയെടുത്ത്, ഉടുതുണികളുമായി ബാത്രൂമിൽ പോയി ഷവറിനടിയിൽ നിന്ന് തലയിലൂടെ ശരീരത്തിലേക്ക് വെള്ളം തുറന്നുവിടുമ്പോൾ ചുണ്ടുകളിൽ നിന്നും, മുഖത്താകെനിന്നും, ബ്രായുടെ നാടകളുരഞ്ഞ് തൊലി പോയിടത്തുനിന്നും, മുലകളിൽ നിന്നും, യോനിയിൽ നിന്നും, പിന്നെ ശരീരത്തിലെവിടെനിന്നൊക്കെയെന്ന് തിരിച്ചറിയാനാകാത്ത വിധം ഉയരുന്ന പുകച്ചിലും നീറ്റലിലും കണ്ണിൽ നിന്നുമൊഴുകുന്ന കണ്ണുനീരിന് ഷവറിൽ നിന്ന് ഒഴുകി വീഴുന്ന വെള്ളത്തേക്കാൾ വേഗത. കണ്ണുനീരിനേയും ശരീരത്തിൽ നിന്ന് ഉയർന്നുപൊങ്ങുന്ന ചൂടിനേയും തണുപ്പിക്കാൻ ഷവറിൽ നിന്നും ഒഴുകിവീഴുന്ന വെള്ളത്തിന് കഴിയാതെ പോകുമ്പോൾ സ്വയം തിരിച്ചറിയുകയാണ് ആത്മാഭിമാനത്തിനേറ്റ മുറിവ്. സമയം കടന്നുപോകുന്നതറിയാതെ ഷവറിനടിയിൽ നിന്ന് സ്വബോധം വിണ്ടെടുത്ത് കട്ടിലിനടുത്തേക്ക് വരുമ്പോൾ ആത്മ സംതൃപ്തിയോടെ ബോധമില്ലാതെ കൂർക്കം വലിച്ചുറങ്ങുന്ന അവൻ ഒരു ഇരതേടി വിജയിച്ചുറങ്ങുന്ന വന്യ മൃഗം മാത്രമായി കണ്ണുകൾക്ക് മുന്നിൽ ഇരുണ്ട വെളിച്ചത്തിലെ അരണ്ട കാഴ്ചയായി അവൾക്ക് മുന്നിൽ തെളിഞ്ഞുവരുന്നു.
നേരം വെളുത്ത് തലക്ക് വെളിവ് കേറി, ഉറക്കവും മദ്യത്തിന്റെ കെട്ടും വിട്ടുമാറുമ്പോൾ ഒന്നുമറിയാത്തതുപോല “എടീ കട്ടനെടുക്ക്” എന്നുള്ള വാചകം കേൾക്കുമ്പോൾ, കഴിഞ്ഞ രാത്രയിൽ കണ്ടതെല്ലാം ഒരു ദുസ്വപ്നമെന്ന് കരുതി, അടുക്കളയിലേക്ക് നടന്ന് നീങ്ങി, അടുപ്പ് കത്തിച്ച് വെള്ളം പാത്രത്തിലേക്ക് പകർത്തി, അടുപ്പിലേക്ക് വെക്കുമ്പോൾ, ഈ രാത്രയിലെന്താകും സംഭവിക്കുക എന്ന വേവലാതിയിൽ ഹൃദയമിടിപ്പ് നിന്നുപോകുന്ന അവസ്ഥയിലേക്ക് നമ്മളറിയാതെ എത്തിയിട്ടുണ്ടാകാം.. “ഇതുവരെ ചായയായില്ലേ” എന്ന ചോദ്യം കേട്ട് ഞെട്ടിതിരിഞ്ഞ് സ്വബോധത്തിലേക്ക് തിരികെ വരുമ്പോൾ, നീറുന്ന ശരീരവും പിടയുന്ന മനസ്സുമായി വേച്ച് വേച്ച് ഇന്നത്തെ വീട്ടുജോലികൾ എങ്ങനെ തീർക്കാമെന്നും സമയത്ത് ഭക്ഷണം വെച്ച് വിളമ്പി അയാളെ എങ്ങനെ യാത്രയാക്കാമെന്നുമുള്ള ചിന്തകളിൽ മനസ്സ് വെപ്രാളപ്പെടുകയായിരുന്നിരിക്കാം..
നെഞ്ചിൽ തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത അവളെയിന്നും വേട്ടയാടുന്നു.
ഇത് എന്റെ മാത്രം കഥയല്ല, ഓരോ ദിവസവും അതി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുന്ന നിരവധി ഭാര്യമാരുടെ കഥയാണ്. ഞാനിതെഴുതിയ ഈ രാത്രിയിലും നിരവധി ഭാര്യമാർ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ടാകാം.
എന്ന് പല തവണ ബലാൽസംഗത്തിന് വിധേയയാകേണ്ടിവന്ന ഞാൻ.
കോട്ടയം പാലായില്‍ കാര്‍ കാൽനട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാർ ഓടിച്ചിരുന്നത് വിമുക്തഭടനായ എസ്ബിഐ ജീവനക്കാരൻ. പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ സ്വദേശി നോർബർട്ട് ജോർജ് വർക്കിയാണ് പ്രതി. പാലാ പൊലീസ് കാർ പിടിച്ചെടുത്തു .
പാലാ ബൈപ്പാസിൽ മരിയൻ ആശുപത്രി ജംഗ്ഷന് സമീപം പെൺകുട്ടിയെ ഇടിച്ച വാഹനം നിർത്താതെ പോയ കേസിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടുത്തുരുത്തി ആയാംകുടി സ്വദേശിനി സ്നേഹ ഓമനക്കുട്ടനാണ് ഇന്നലെ കാർ ഇടിച്ചു വീഴ്ത്തിയതിന് തുടർന്ന് കൈക്ക് പൊട്ടലുണ്ടായത്. സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്റർവ്യൂവിന് ശേഷം മടങ്ങുകയായിരുന്നു സ്നേഹ.
നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ടെന്ന് താരം പറയുന്നു.
ക്ഷേത്രം സന്ദര്‍ശക ഡയറിയിലാണ് അമല പോള്‍ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമലപോള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.
‘2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,’ എന്നായിരുന്നു അമലപോള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്.
അതേസമയം, ഈ കാര്യത്തില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. അമല പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് വന്നതെന്നും അപ്പോള്‍ തന്നെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലെന്ന് അറിയിച്ചിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പ്രസൂണ്‍കുമാര്‍ വ്യക്തമാക്കി.
എന്നാൽ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച വിഷയത്തില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികല. ഇതരമതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിലെ അതൃപ്തി ശശികല വ്യക്തമാക്കി.
‘നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകൂ. അത് മനസ്സിലാക്കി വേണം വിശ്വാസികള്‍ പെരുമാറാന്‍’ എന്നാണ് കെപി ശശികല നിലപാട് വ്യക്തമാക്കിയത്.
വിവാദങ്ങളില്‍ വേദനയുണ്ട്. നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകു. അത് മനസ്സിലാക്കികൊണ്ട് വേണം വിശ്വാസികള്‍ പെരുമാറാന്‍. പ്രവേശനം ഇല്ലാത്തിടത്ത്, അവിടെ ചെന്നുകൊണ്ട് വിവാദം ഉണ്ടാക്കരുത്. അവിടെ അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലായെന്നത് വാസ്തവമാണ്. ഹൈന്ദവ സമൂഹത്തിനകത്താണ് ചര്‍ച്ച നടക്കേണ്ടത്. ജന്മം കൊണ്ട് ഹിന്ദു അല്ലാത്തൊരാള്‍ക്ക് വിഗ്രഹാരാധനയില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവരെ പ്രവേശിപ്പിച്ചുകൂടെയെന്ന ചര്‍ച്ച നടക്കണം. എന്നിട്ട് സമവായത്തിലെത്തിയ ശേഷം വേണം തീരുമാനിക്കാന്‍.
ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓടിവന്ന് കയറുകയല്ല വേണ്ടത്, മറിച്ച് ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. അമ്പലത്തില്‍ പോയിട്ടല്ല, തൊഴണം എന്ന് പറയേണ്ടത്, അത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കികൊണ്ടുവരണമായിരുന്നു. അമല പോള്‍ കുറിപ്പെഴുതുകയല്ല, അവിടുത്തെ ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്.
ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്.
വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്‍മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.
തിരുവനന്തപുരം വര്‍ക്കല ഇടവ വെറ്റക്കട ബീച്ചില്‍ വിദേശ വനിതയ്ക്ക് നേരെ അതിക്രമം. ഞായറാഴ്ച രാവിലെ സര്‍ഫിങ് നടത്തുന്നതിനിടയില്‍ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയ്ക്ക് നേരെ നാട്ടുകാരനായ ഒരാള്‍ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. താന്‍ സ്വിം സ്യൂട്ട് ധരിച്ചിരുന്നത് കൊണ്ടാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയതെന്ന് യുവതി പറഞ്ഞു.
സ്ഥലത്ത് സര്‍ഫിങ്ങിനെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെ സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു, മുന്‍പ് ഇതേ വ്യക്തിതന്നെ ബീച്ചിലെത്തിയ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവരും അയിരൂര്‍ പോലീസില്‍ അറിയിച്ചിട്ടും നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെ ഉണ്ടായ സംഭവം അറിയിക്കാന്‍ വിളിച്ചെങ്കിലും പോലീസിനെ എത്തിയില്ല.
കഴിഞ്ഞയാഴ്ച വ്‌ളോഗറായ ഒരു യുവതി വിഷയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ഈ പോസ്റ്റില്‍ ടാഗും ചെയ്തു. ഒരു മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടിട്ടും അധികൃതര്‍ ആരും തന്നെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വ്‌ളോഗറായ യുവതി പറയുന്നത്.അതേസമയം, പ്രശ്നമുണ്ടാക്കിയ ആള്‍ മാനസികരോഗി ആണെന്നാണ് പോലീസിന്റെ പ്രതികരണം.
മുൻമന്ത്രിയും തൊടുപുഴ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസ്സായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രോഗബാധിതയായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്നു. പുറപ്പുഴ പ്രൈമറി ഹെൽത്ത് സെൻറററായി ഡോ. ശാന്ത എത്തിയതോടെയാണ് ജോസഫിന്റെ ജീവിതത്തിലേക്കും കടന്നുവന്നത് . 1971 സെപ്റ്റംബർ 15 നായിരുന്നു ഇവരുടെ വിവാഹം.
മക്കൾ : അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ),യമുന, ആൻറണി, പരേതനായ ജോമോൻ . മരുമക്കൾ : അനു , ഡോ. ജോ, ഉഷ,