ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ലങ്കേഷിനെ അജ്ഞാതർ വെടിവെച്ചു കൊന്നത്. ബംഗളൂരു രാജ രാജേശ്വരി നഗറിലെ വീടിനുപുറത്ത് മൂവർ സംഘമെത്തി അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മൂന്ന് വെടിയുണ്ടകൾ ശിരസ്സിലും നെഞ്ചിലും പതിച്ച അവർ ഉടൻ മരിച്ചു.
കൊല്‍ക്കത്ത: ആര്‍എസ്എസുമായി തുറന്ന പോരിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിയ്ക്കായി ബുക്ക് ചെയ്തിരുന്ന ഓഡിറ്റോറിയത്തിന് അനുമതി നല്‍കാനാവില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരെ ആര്‍എസ്എസ് പ്രതിഷേധത്തിലാണ്. സിസ്റ്റര്‍ നിവേദിത മിഷന് ഒക്ടോബര്‍ മൂന്നിന് നടത്തുന്ന
അപകട കാരണം വ്യക്തമല്ല. രണ്ട് ദിവസം മുമ്പ് മുംബൈയിലുണ്ടായ ശക്തമായ മഴ കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: തീകൊളുത്താന്‍ പെട്രോളും കൈയില്‍ ആയുധങ്ങളുമായി ഓടിയെത്തിയ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അനുയായികളില്‍നിന്ന് നൂറ്റമ്പതോളം ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസ് ഡ്രൈവറായ രമേഷ് കുമാറും കണ്ടക്ടറായ അനില്‍കുമാറും. ഇന്നലെയാണ് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം
ഗുര്‍മീതിന് എതിരെ ഇപ്പോള്‍ വന്ന കോടതി വിധിയിലേക്ക് എത്തിയ കാര്യങ്ങള്‍ എല്ലാം തുടങ്ങിയത് വാജ്പേയിക്ക് അയച്ച ഊമക്കത്തില്‍ നിന്നും. ഗുര്‍മീതിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ഈ കത്തില്‍ ഉണ്ടായിരുന്നത് ഇരയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ”കൃഷ്ണന് 360 ഗോപികമാരുണ്ട്. അവരുമായി ദിവസേനെ ഭഗവാന് പ്രേമലീലയില്‍
2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.
മുസാഫര്‍പൂര്‍: മുസാഫര്‍പൂര്‍ ട്രെയിന്‍ അപകടത്തിന് കാരണമായത് ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്ന വിവരം ലോക്കോ പൈലറ്റ് അറിയാത്തത്. അപകടം നടന്ന ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ഇത് ലോക്കോ പൈലറ്റിനെ അറിയിക്കുന്നതില്‍ വീഴചയുണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഖതൗലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഇവിടെ 15 മീറ്ററോളം ട്രാക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
കര്ഷകന് നീതി, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 90% ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക, കാര്‍ഷിക കടം അല്ല കൃഷിക്കാരന്റെ കടം ആണ് എഴുതി തള്ളേണ്ടത്, സ്വാമി നാഥന് റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക തൊഴിലാളിയെ കൃഷിക്കാരന് ആയി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു രാജ്യത്തുടനീളം ആം ആദ്മി പാര്‍ട്ടി നടത്തി വരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി, തൊടുപുഴയില്‍ ആഗസ്റ്റ് 18 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് തൊടുപുഴ പെന്ഷന് ഭവന് ഹാളില്‍ കണ്‍വന്‍ഷനും വൈകുന്നേരം 5 മണിക്ക് ഗാന്ധി സ്ക്വയറില്‍ കാര്‍ഷിക സെമിനാറും പൊതു സമ്മേളനവും നടത്തുന്നു.
ഓക്സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്കു കുടിശിക തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ആശുപത്രി പ്രിൻസിപ്പലിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. കുടിശിക തുക നൽകാത്തതിനാൽ കമ്പനി ഓക്സിജൻ വിതരണം അവസാനിപ്പിച്ചതാണു കുട്ടികളുടെ കൂട്ടമരണത്തിനു കാരണമായതെന്നാണ് ആരോപണം.
ഈ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍, ഭക്ഷ്യ, എന്‍ജിനീയറിംഗ് വിഭാഗങ്ങളിയായി ആയിരത്തോളം ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പൂര്‍ണ്ണമായും തള്ളുന്നത് ഈ നദിയിലേക്കാണ്. ബുധനാഴ്ച നീല നിറമുള്ള ഒരു നായയെ കണ്ട മൃഗസംരക്ഷണ സെല്‍ പ്രവര്‍ത്തകര്‍ ചിത്രമെടുക്കുകയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. മാലിന്യങ്ങളും ചായങ്ങളും നിറഞ്ഞ നദിയില്‍ ഭക്ഷണത്തിനായി മുങ്ങിത്തപ്പുന്ന നായ്ക്കളുടെ രോമവും ചര്‍മ്മവും നീലനിറമായി മാറുകയാണെന്ന് മൃഗ സംരക്ഷകര്‍ പരാതിപ്പെടുന്നു.