India

വെള്ളറടയിൽ മന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. തേക്കുപാറ മൂങ്ങോട്‌ ജുമാ മസ്ജിദിലെ ഇമാമായ വിതുര സ്വദേശി സജീർ മൗലവി (49) ആണ് അറസ്റ്റിലായത്. വീട്ടമ്മയ്ക്ക് സർപ്പ ശാപമുണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി പൂജ ചെയ്യുന്നതിനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് എട്ട് വർഷമായിട്ടും കുട്ടികളില്ലാത്ത വീട്ടമ്മയെ സർപ്പ ശാപം മൂലമാണ് കുട്ടികൾ ഉണ്ടാകാത്തതെന്ന് പ്രതി വിശ്വസിപ്പിച്ചു. തുടർന്ന് സർപ്പ ദോഷം മാറാൻ പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

മസ്ജിദിൽ അംഗമായ യുവതിയുടെ വീട്ടിൽ എത്താറുള്ള പ്രതി സർപ്പ ശാപം മാറിയാൽ കുട്ടികളുണ്ടാകുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി പൂജയ്ക്കായി ബന്ധുക്കളോടൊപ്പം ഇമാമിന്റെ വീട്ടിലെത്തി. തുടർന്ന് യുവതിയെ ഇരുട്ടുള്ള മുറിയിൽ കയറ്റിയ ശേഷം ശരീരത്തിൽ കടന്ന് പിടിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപെട്ട് ഓടിയ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ഇയാൾക്കെതിരെ നിരവധി പീഡന പരാതികൾ നിലവിലുള്ളതായി പോലീസ് പറയുന്നു.

വീട്ടുകാരറിയാതെ പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തിയ യുവാവും, യുവതിയും മുങ്ങി മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ വിഭു ശർമ്മ (27), സുഹൃത്ത് സുപ്രിയ ദുബെ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ഗോവ പാലോലം ബീച്ചിലാണ് അപകടം നടന്നത്.

അതേസമയം സുപ്രിയയുടെ മൃതദേഹം കരയ്ക്കടിഞ്ഞപ്പോഴാണ് കമിതാക്കൾ വെള്ളത്തിൽ മുങ്ങിയതായി ആളുകൾ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ലൈഫ് ഗാർഡിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നതിനിടയിൽ വിഭു ശർമയുടെ മൃതദേഹവും കണ്ടെത്തി. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് മുൻപ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

സുപ്രിയയും വിഭുവും പ്രണയദിനം ആഘോഷിക്കുന്നതിനായാണ് ഗോവയിലെത്തിയതെന്ന് പോലീസ് പറയുന്നു. ഇരുവരും ബന്ധുക്കളാണെങ്കിലും സുപ്രിയ ബെംഗളൂരുവിലും, വിഭു ഡെൽഹിയിലുമാണ് താമസിക്കുന്നത്. ഇരുവരും ഗോവയിൽ പോകുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. എങ്ങനെയാണ് അപകടമുണ്ടായതെന്നടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

കോട്ടയം സ്വദേശി ശരത്തിനാണ് പോലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഞായറാഴ്ച വൈകിട്ട് മറ്റൂരിലായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാല്‍ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരില്‍ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാന്‍ വാഹനം നിര്‍ത്താന്‍ നോക്കിയപ്പോള്‍ ആദ്യം പോലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം

പോലീസ് നിര്‍ദ്ദേശം പാലിച്ച് ഒരു കിലോമീറ്റര്‍ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയില്‍ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു. പോലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് ശരത് പറയുന്നു.

 

വിവാഹ വാഗ്ദാനം നൽകി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു ഗർഭിണിയായതിന് പിന്നാലെ വിവാഹത്തിൽ നിന്നും പിന്മാറി. പ്രശസ്ത യുവ ഗാനരചയിതാവ് വിഷ്ണു എടവനെതിരെ പരാതിയുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാണ് യുവതിയുടെ ആരോപണം.

സംവിധായകൻ ലോകേഷ് കനകരാജിന്റെ സഹസംവിധായകൻ കൂടിയാണ് വിഷ്ണു. വിഷ്ണുവുമായി കുറെ നാളുകളായി പ്രണയത്തിലായിരുന്നതായും വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിലെ ഏർപ്പെട്ടെന്നും ഗർഭിണിയായതോടെ ബന്ധത്തിൽ നിന്നും ഇയാൾ പിന്മാറിയെന്നുമാണ് യുവതിയുടെ പരാതി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി,മാസ്റ്റർ,വിക്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി വിഷ്ണു പ്രവർത്തിച്ചിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല അർജുൻ രംഗത്ത്. അർജുൻ ആയങ്കിയും കുടുബവും തന്നെ പീഡിപ്പിക്കുകയായണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അർജുൻ ആയങ്കിയും കുടുംബവും ആയിരിക്കുമെന്നും അമല അർജുൻ ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു.

2019 ലാണ് അർജുൻ ആയങ്കിയെ പരിജയപെടുന്നതെന്നും ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം ചെയ്തതെന്നും അമല അർജുൻ പറഞ്ഞു. എന്നാൽ വിവാഹത്തിന് മുൻപ് അർജുൻ ആയങ്കി തന്നെ കണ്ണൂരിൽ കൊണ്ടുവരികയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ താൻ ഗർഭിണിയാകുകയും നിർബന്ധിച്ച് ഗർഭം അലസിപ്പിക്കുകയും ചെയ്തതായി അമല അർജുൻ പറഞ്ഞു.

ആത്മാർത്ഥ പ്രണയമാണെന്ന് നടിച്ചാണ് തന്നെ വിവാഹം ചെയ്തത്. തന്റെ കയ്യിൽ നിന്നും ഒരുപാട് തവണ പണം വാങ്ങിയിട്ടുണ്ട്. തന്റെ സ്വർണാഭരണങ്ങളും പല ആവശ്യങ്ങൾക്കായി അയാൾ മേടിച്ച് പണയം വെച്ചെന്നും അമല പറഞ്ഞു. വേറൊരു യുവതിയുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നെന്നും ഒരു ദിവസം രാത്രി വീട്ടിൽ നിന്നും പോയി പിറ്റേ ദിവസം തിരിച്ച് വന്നപ്പോൾ അർജുൻ ആയങ്കിയുടെ കഴുത്തിൽ ഉമ്മ വെച്ച പാടുകൾ കണ്ടു. അത് ചോദിച്ചപ്പോൾ കുഴൽപണവുമായി ബന്ധപ്പെട്ട ആവിശ്യത്തിന് പോയതാണെന്ന് പറഞ്ഞു. അമല അർജുൻ പറയുന്നു.

അതേസമയം പ്രേമിക്കാത്ത ഒരുവളെ കല്യാണം കഴിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് അർജുൻ ആയങ്കി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ അമല അർജുന്റെ വെളിപ്പെടുത്തൽ.

കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ബാബ ഹരിദാസ് നഗർ സ്വദേശി സാഹിൽ ഗെലോട്ട് (33) ആണ് അറസ്റ്റിലായത്. ഡൽഹി സ്വദേശിനിയായ നിക്കി യാദവ് (24) ആണ് കൊല്ലപ്പെട്ടത്. നിക്കി യാദവും സാഹിൽ ഗെലോട്ടും പ്രണയത്തിലായിരുന്നു. കൂടാതെ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

അതേസമയം സാഹിൽ നിക്കി യാദവിനെ ഒഴിവാക്കി മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുള്ള ശ്രമം നടത്തി വരികയായിരുന്നു. ഇത് മനസിലാക്കിയ നിക്കി യാദവ് മറ്റൊരാളെ വിവാഹം കഴിച്ചാൽ വെറുതെ വിടില്ലെന്ന് സഹിലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പ്രകോപിതനായ സാഹിൽ നിക്കിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി പത്താം തീയതി ഡൽഹിയിലെ ഐഎസ്ബിടിക്ക് സമീപത്ത് കാർ നോർത്തിയ ശേഷം നിക്കി യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ അറിവോടെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. നിക്കിയുടെ മൃതദേഹം ധാബയിലുള്ള സഹിലിന്റെ വീട്ടിലെ ഫ്രിഡ്ജിൽ കഷ്ണങ്ങളാക്കി സൂക്ഷിക്കുകയായിരുന്നു. നിക്കിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുറ്റം സമ്മതിച്ചു. ഡൽഹിയിൽ കഴിഞ്ഞ വർഷം ശ്രദ്ധ എന്ന പെൺകുട്ടിയും സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.

ടെക്സസിൽ കാണാതായ മലയാളി യുവാവി​ന്റെ മൃതദേഹം കണ്ടെത്തി. ജെയ്‌സൺ ജോൺ എന്ന മുപ്പതുകാരനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ യുവാവിനെ കാണാതായ താടാകത്തിൻറെ ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 5നാണ് ജെയ്‌സണിനെ കാണാതാവുന്നത്. 9 ദിവസങ്ങളായി ജെയ്‌സണിനു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു അധികൃതർ. എന്നാൽ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തണുത്ത ജലമായതിനാലാണ് ഇത്ര ദിവസമായി മൃതദേഹം കണ്ടെത്താനാകാതെ പോയതെന്നാണ് നിഗമനം.

ജെയ്‌സണിനെ കാണാതായതു മുതൽ കുടുംബവും അധികൃതരും ഊർജിതമായ തെരച്ചിൽ നടത്തി വരുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിനായി പരിശീലനം ലഭിച്ച 2 നായകളുമായി ബോട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. തടാകത്തിൻറെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നായകൾ കുറച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് മുങ്ങൽ വിദഗ്ദർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

ന്യൂയോർക്കിൽ പോർട്ട്‌ചെസ്റ്റർ എബനേസർ മാർത്തോമ്മാ ചർച്ച് അംഗങ്ങളാണ് ജെയ്‌സണിൻറെ കുടുംബം. ഐടി രംഗത്തു പ്രവർത്തിക്കുന്ന ജേസൺ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനിൽ താമസിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ മുതലാണ് ജെയ്‌സൺ ജോണിനെ കാണാതായത്. പുലർച്ചെ ഏകദേശം 2:18 നാണ് ജെയ്‌സണിനെ അവസാനമായി വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. താടകത്തിൻറെ എതിർവശത്തുള്ള ഒരു ഹോളിഡേ ഇന്നിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുണ്ട്.

രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് തിരക്കേറിയ റോഡിലൂടെ ഓടിപ്പോയ രണ്ട് വയസുകാരന് രക്ഷകനായി സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ. ഏഴാംമൈൽ സ്വദേശി ഇ. സന്ദീപാണ് കുഞ്ഞിനെ പാഞ്ഞുവരുന്ന ബസിനടിയിൽ പെടാതെ കാത്തുസംരക്ഷിച്ചത്. ശനിയാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം.

പൂക്കോട്ട് പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ എത്തിയ കോട്ടയംപൊയിൽ സ്വദേശികൾ സാധനങ്ങൾ വാങ്ങി തിരിച്ച് കാറിൽ കയറുമ്പോഴാണ് കുട്ടി റോഡിലേക്ക് ഓടികയറിയത്. ഇതു ശ്രദ്ധയിൽപ്പെട്ട സന്ദീപ് കുട്ടിയുടെ പിറകെയോടി രക്ഷപ്പെടുത്തുകയായിരുന്നു.

അല്പം വൈകിയിരുന്നെങ്കിൽ വേഗത്തിൽ വരുന്ന ബസിനടിയിൽ കുട്ടി അകപ്പെട്ടെനെ എന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഏഴാംമൈൽ ശ്രീകൃഷ്ണനഗർ സ്വദേശിയായ സന്ദീപ് രണ്ടുമാസമായി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തെത്തിയ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിനുശേഷം നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ആദ്യ ചിത്രത്തിൽ സഹതാരമായി അഭിനയിച്ചെങ്കിലും പിന്നീടുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ താരത്തിന് സാധിച്ചു. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, ചെസ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലോലിപോപ്പ്, ട്വന്റി ട്വന്റി തുടങ്ങി മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിലും കന്നഡയിലുമായി ചില ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

പിന്നീട് തന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെ തുടർന്ന് സിനിമയിൽ നിന്നും മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ പോലും സജീവമായിരുന്നില്ല. ഇപ്പോഴിതാ അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഷറഫുദ്ധിൻ ചിത്രമായ ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് താരം. ഇത്രയും നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുമ്പോൾ ഇങ്ങനെയൊരു ചിത്രം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് താരം.

ഇനിയങ്ങോട്ട് മലയാളം സിനിമ ചെയ്യണ്ടെന്നു തിരുമാനിച്ചിരിക്കുകയായിരുന്നു താനെന്ന് ഭാവന പറയുന്നു. പലപ്പോഴും ഇനിയൊരു തിരിച്ചു വരവില്ലെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിലും അതിന് തനിക്ക് സാധിക്കുനില്ല. സിനിമയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കാൻ നല്ല രസമുണ്ടായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ താൻ വലിയ ഡിപ്രെഷനിലൂടെയായിരുന്നു കടന്നുപോയത്. സിനിമയൊന്നും ചെയ്യാൻ കിട്ടിയില്ലെങ്കിൽ ഇനി എന്തു സംഭവിക്കുമെന്ന ഭയം തന്നെ അലട്ടിയിരുന്നെന്ന് ഭാവന പറയുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം ഇങ്ങനെയൊരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും വേണ്ടന്നായിരുന്നു തന്റെ തീരുമാനം. ചിത്രത്തിന്റെ കഥകേൾക്കാൻപോലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കഥപറയാൻ വേണ്ടി തന്റെ അടുത്തേക്ക് സംവിധാനയകനും മറ്റും വന്നപ്പോൾ കഥപറഞ്ഞു പോയിക്കോട്ടെ താൻ എന്തായാലും അഭിനയിക്കുന്നില്ല എന്നരീതിയിലായിരുന്നു നിന്നത്. ഈ സിനിമ ചെയ്യാണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തനിക്ക് ഒരുപാട് സമയമെടുക്കേണ്ടി വന്നിരുനെന്ന് താരം പറയുന്നു. തന്റെ ഫാമിലിയും കൂട്ടുകാരും തന്നെ ഒരുപാട് നിർബന്ധിച്ചു.പിന്നീട് തനിക് അത് ചെയ്യാമെന്ന് തോന്നി. അങ്ങനെയായിരുന്നു ന്റെ ഇക്കാകാക്കോരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് ഭാവന പറയുന്നു.

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്രം പൂജാരിയെ 45 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃപ്പൂണിത്തുറ ഉദയംപേരൂർ മണകുന്നം സ്വദേശി പുരുഷോത്തമൻ (83) നെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പുരുഷോത്തമൻ മൂന്നര വയസുകാരിക്ക് മുന്തിരിയും കൽക്കണ്ടവും നൽകി പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

2019-2020 കാലയളവായിൽ പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായി. കുട്ടി പറഞ്ഞ കാര്യങ്ങൾ മൊഴിയായി സ്വീകരിച്ച് ഉദയംപേരൂർ പോലീസ് കേസെടുക്കുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ 80,000 രൂപ പിഴ നൽകാനും കോടതി വിധിയിൽ പറയുന്നു. കൊച്ചുമകളുടെ പ്രായം പോലും ഇല്ലാത്ത കുട്ടിയോട് ചെയ്ത ഹീനമായ പ്രവർത്തിക്ക് ഇയാൾ ഒരു ദയയും അര്ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved