ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിൽ കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ടിന്റുവിനെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തി സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുധീഷിന്റെ ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ച നിലയിലുമാണ്.
സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പോലീസ് പറയുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന സുധീഷ് വിദേശത്തു നിന്നു 2 മാസം മുൻപാണ് അവധിക്കെത്തിയത്. ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. യാത്രാ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും പോയിരുന്നു. തുടർന്ന് ഏകമകനെ സുധീഷിന്റെ സഹോദരൻ ഗീരിഷിന്റെ വീട്ടിലാക്കിയാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്.
ഇരുവരും രാത്രിയോടെ തിരിച്ച് വീട്ടിൽ എത്തിയെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ഗിരീഷിന്റെ വീട്ടിലേക്ക് മകനെ കൂട്ടാനായി തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. തുടർന്ന് സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്‌കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞിരുന്നു. തുടർന്ന് കുഞ്ഞമ്മിണി വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്.
പിന്നീട് വിവരമറിയിച്ച പ്രകാരം പോലീസ് എത്തിയാണ് വീടു തുറന്നതും ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തിയതും. ടിന്റുവിനെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൃതദേഹം മൂടിയ നിലയിലായിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടർത്തിയ ശേഷം കയറിൽ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ മധു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.
കോഴിക്കോട് ചേവായൂരിൽ കാസർകോട് സ്വദേശിനിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വീട് റെയ്ഡ് ചെയ്ത് പോലീസ്. പരിശോധനയിൽ മയക്കുമരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.
ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുന്നത്.
ഷഹനയും ഭർത്താവ് സജാദും നിരന്തരം വഴക്കടിച്ചിരുന്നെന്ന് വീട്ടുടമ. ഇതേതുടർന്ന് പല തവണ വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വീടിന്റ ഉടമസ്ഥൻ ജസാർ പ്രതികരിച്ചു.
ഷഹനയെ രാവിലെയോടെയാണ് ജനലഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷഹന മരിച്ചതറിഞ്ഞ് ഈ വീട്ടിലേക്ക് ആദ്യം എത്തിയത് ജസാറായിരുന്നു. കണ്ടെത്തിയിട്ടുണ്ടെന്നും ജാസറെത്തുമ്പോൾ ഷഹാന സജാദിന്റെ മടിയിൽ തലവെച്ച് കിടക്കുന്നതായാണ് കണ്ടത്. നാട്ടുകാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. തൊട്ടുപിന്നാലെ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സജാദ് ഷഹനയുമായി സിനിമയുടെ പ്രതിഫലത്തെച്ചൊല്ലി വഴക്കിട്ടിരുന്നെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും എസിപി കെ സുദർശൻ പറഞ്ഞു.ഭർത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും പറഞ്ഞു.
ഷഹനയുടെ മുറിയിലെ ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പക്ഷെ ഇതുപയോഗിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്നതിൽ സംശയമുണ്ട്. മുറിയിൽ നടത്തിയ പരിശോധനയിൽ എഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സിനിമാനടിയും മോഡലുമായ ഷഹനയുടെ പിറന്നാൾ ദിനത്തിൽ വീട്ടുകാർ അറിഞ്ഞത് മരണവാർത്ത. ഇന്നലെ പുലർച്ചെ വീട്ടുകാർക്കു ലഭിച്ച ഫോൺകോൾ അവരുടെ എല്ലാമായ ഷഹനയെ കോഴിക്കോട് ചേവായൂരിനടുത്ത് പറമ്പയിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയെന്ന വിവരമാണ്.
ചെറുവത്തൂരിനടുത്ത് തിമിരി വലിയപൊയിലിലെ ഉച്ചിത്തിടിലിൽ ഷഹനയുടെ കുടുംബം താമസമാക്കിയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. ഷഹനയുടെ ഉമ്മ ഉമൈബയും ചെറുവത്തൂരിലെ റിയൽ ഗ്രൂപ്പ് ജീവനക്കാരനായ ജ്യേഷ്ഠൻ ബിലാലും അനുജൻ കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി നദീമും ഉമ്മയുടെ ഉമ്മയുമാണ് വലിയപൊയിലിലെ വീട്ടിൽ താമസിച്ചുവരുന്നത്. നേരത്തേ കാസർഗോഡ് ചട്ടഞ്ചാലിലായിരുന്നു ഇവരുടെ കുടുംബം.
16 മാസം മുമ്പാണ് കോഴിക്കോട്ടെ സജാദുമായി ഷഹനയുടെ നിക്കാഹ് നടന്നത്. ഒരു തവണ മാത്രമേ നാട്ടിലേക്ക് വന്നുള്ളൂ. എന്നാൽ വ്യാഴാഴ്ച രാത്രി സഹോദരൻ ബിലാലിനെ ഫോണിൽ ബന്ധപ്പെട്ട് വെള്ളിയാഴ്ച തന്റെ ഇരുപതാം പിറന്നാളിന് കുടുംബാംഗങ്ങളെ കൂട്ടി കോഴിക്കോട്ടെ വീട്ടിൽ എത്തണമെന്ന് ഷഹന ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാർ വെള്ളിയാഴ്ച പോകാൻ തയാറെടുത്തതുമായിരുന്നു. താമസസ്ഥലത്തെക്കുറിച്ച് വിവരങ്ങളറിയാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പുറപ്പെടും മുമ്പ് പുലർച്ചെ വീട്ടുകാരെ ഞെട്ടിച്ച ഫോൺ കോളെത്തുകയായിരുന്നു.
‘ലോക്ഡൗൺ’എന്ന തമിഴ് സിനിമയിൽ പ്രധാന വേഷം ചെയ്ത ഷഹന നിരവധി വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. മരണവാർത്ത അറിഞ്ഞയുടൻ ഉമ്മയും സഹോദരനും കോഴിക്കോട്ടേക്കു തിരിച്ചിരുന്നു.
സംഭവത്തിൽ ഷഹനയുടെ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും ഷഹന പറഞ്ഞതായി ഷഹനയുടെ മാതൃസഹോദരീപുത്രൻ ബി.കെ. അബ്ദുൾ റഹ്മാൻ ദീപികയോടു പറഞ്ഞു. അതുകൊണ്ടുതന്നെ ഷഹനയെ അപായപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവ് തിരുവനന്തപുരം നന്തൻകോട് സ്വദേശി ബിജുവിന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ബിജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമായത്. തൊടുപുഴയിൽ വർക്ക്ഷോപ്പ് നടത്തിയിരുന്ന യുവാവിന്റേത് സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സംശയത്തെ തുടർന്നു ബന്ധുക്കൾ നൽകിയ പരാതിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു.
മകന്റെ മരണത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. 2019 ഏപ്രിൽ ആറിനാണ് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദിന്റെ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിച്ചത്. കുട്ടിയുടെ അച്ഛനായ ബിജു ഇതിന് ഒരുവർഷം മുമ്പു മരണമടഞ്ഞിരുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം.
ബിജുവിന്റെ മരണത്തിനു പിന്നാലെ ബന്ധുവായ അരുണ്‍ ആനന്ദ് ബിജുവിന്റ ഭാര്യക്കൊപ്പം താമസം തുടങ്ങി. എന്നാൽ, കുട്ടിയുടെ മരണത്തോടെ ബിജുവിന്റെ മരണത്തിലും സംശയമുയർന്നു. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബാബു പരാതി നൽകിയത്.
ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമാർട്ടം നടത്തുകയായിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സ്വാഭാവിക മരണമെന്നു കരുതിയത് കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചാണ് കൊലനടത്തിയതെന്നും ആദ്യ പോസ്റ്റമോർട്ടത്തിൽ ചില പിഴവുകളുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ഇതിനിടെ ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി. ഭാര്യയുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഇവരുടെ അമ്മയെ നുണ പരിശോധന നടത്താനുള്ള അപേക്ഷ അംഗീകരിച്ചില്ല. ഇതിനെതിരേ ക്രൈംബ്രാഞ്ച് അപ്പീൽ നൽകിയിരിക്കുകയാണ്. ബിജുവിന്റെ മരണത്തിൽ അരുണ്‍ ആനന്ദിന് പങ്കുള്ളതായി തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരുണ്‍ ആനന്ദിനെ കഴിഞ്ഞ ദിവസം പോക്സോ കേസിൽ മുട്ടം കോടതി 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസില്‍ നടന്‍ മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും. അടുത്തയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി നോട്ടീസ.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.
അതേസമയം മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
ഗുരുവായൂര്‍: ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം മോഷണം പോയി. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.
രാത്രി ഏഴരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് കവര്‍ച്ച നടന്നത് എന്നു കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇരുവരും സിനിമ കാണാനായി തൃശൂരിലേക്ക് പോയപ്പോഴായിരുന്നു മോഷണം.
വ്യാപാര സംബന്ധമായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറിനുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോട് സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭർത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ മാതാവ് ആരോപിച്ചു.
സജാദും ഷഹാനയും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോൾ സജാദിന്റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാർ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു.
തൃക്കാക്കര എൽ.ഡി.എഫ് .റാലിയിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ ഡോ.എസ്.എസ്. ലാലിന്റെ പരിഹാസത്തിൽ പൊതിഞ്ഞ ഒളിയമ്പ്.
‘അടുത്ത വീട്ടിലെ ആര്‍ത്തിപ്പണ്ടാരം കാരണവര്‍ സ്വന്തം വീട്ടിലെ സദ്യയ്ക്ക് ആറാമത്തെ പായസം കിട്ടിയില്ലെന്ന് പറഞ്ഞ് ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കി ഇറങ്ങിയോടുമ്പോള്‍ തടഞ്ഞ് നിര്‍ത്തി അയാളുടെ വീര്‍ത്ത കഴുത്തില്‍ അണിയിക്കുന്നത് ചുവപ്പ് ഷാള്‍. ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേര.’ എന്നാണ് പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്,
വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് മെഹ്നാസിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയത്. റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. നിലവില്‍ മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഇത് അന്വേഷണത്തില്‍ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
നേരത്തെ മെഹ്നാസിന്റെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍ഗോഡേയ്ക്ക് പോയിരുന്നു. എന്നാല്‍ മെഹ്നാസിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം.
മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.
അടുത്തകാലത്ത് ഒടിടിയിൽ റിലീസ് െചയ്ത മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യുടെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ മോഹൻലാലിന്റെയും മീനയുടെയും പഴയ ചിത്രങ്ങളുണ്ടായിരുന്നു. അവ ‘വർണപ്പകിട്ട്’ എന്ന സിനിമയിലെ സ്റ്റില്ലുകളായിരുന്നു. 1997 മുതൽ 2022 വരെ കാൽ നൂറ്റാണ്ടായി താരജോടികളായി മോഹൻലാലും മീനയും തുടരുന്നു. ആ സുവർണജോടികൾക്കു തുടക്കമിട്ട ‘വർണപ്പകിട്ട്’ എന്ന ഐ.വി.ശശി ചിത്രം റിലീസ് ചെയ്തിട്ട് ഏപ്രിൽ നാലിന് കാൽനൂറ്റാണ്ട് തികയും. ‘വർണപ്പകിട്ട്’ എന്ന ചിത്രത്തിനു പിന്നിലെ ചില അറിയാക്കഥകളും.
നിർമാതാവ് ജോക്കുട്ടൻ പാലക്കുന്നേലിന്റെ സഹോദരി പുത്രൻ അനിൽ സക്കറിയയുടെ ഓർമ്മക്കുറിപ്പുകൾ.
കുവൈത്ത് ഓയിൽ കമ്പനിയിലെ കോൺട്രാക്ട് ഡിവിഷനിൽ മെക്കാനിക്കൽ പ്ലാനർ ആണ് അനിൽ സക്കറിയ
അനിൽ സക്കറിയ : നിർമാതാവ് ജോക്കുട്ടൻ പാലക്കുന്നേൽ എന്റെ അമ്മാവനായിരുന്നു. സിനിമയുടെ എല്ലാക്കാര്യങ്ങളിലും അദ്ദേഹത്തിന്റെ സഹായിയായിരുന്നു ഞാൻ. വർഷങ്ങൾക്കു മുൻപ്, ‘കൺഗ്രാചുലേഷൻസ് മിസ് അനിത മേനോൻ’ എന്ന സിനിമയെടുത്ത് സാമ്പത്തികമായി നഷ്ടത്തിലായ ജോക്കുട്ടൻ കുറെക്കാലത്തിനു ശേഷം ബിസിനസിലൂടെ കരകയറിയ ശേഷമാണ് വീണ്ടും സിനിമ നിർമാതാവാകാനുള്ള ആഗ്രഹം മനസ്സിലുദിച്ചത്. കഥയുടെ ഒരു ആശയം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
സുഹൃത്തായ തിരക്കഥാകൃത്ത് ബാബു ജനാർദ്ദനനോടു ജോക്കുട്ടൻ കഥ പറഞ്ഞു. സംവിധായകൻ നിസാറുമായി പ്രാരംഭ ചർച്ച നടത്തി. സുരേഷ് ഗോപിയും മീനയും പ്രധാന കഥാപാത്രങ്ങളായി സിനിമയുടെ ചർച്ച മുന്നോട്ടുപോയി. സിംഗപ്പൂരിലായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ ജോക്കുട്ടന്റെ ബിസിനസ്. പിന്നീട് സംവിധായകരായ ജോണി ആന്റണി, ലാൽജോസ് തുടങ്ങിയവരും ചങ്ങനാശേരി ബ്രീസ് ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന ചർച്ചകളിൽ ഒപ്പമുണ്ടായിരുന്നു. പക്ഷേ, ചർച്ച മുന്നോട്ടു പോയപ്പോഴേക്കും നിസാർ എന്തോ കാരണം കൊണ്ട് സിനിമയിൽ നിന്നു പിന്മാറി. പ്രോജക്ട് അനിശ്ചിതത്വത്തിലായി. അപ്പോഴേക്കും സിനിമയുടെ വൺലൈൻ പൂർത്തിയായിരുന്നു.
ബാബു ജനാർദ്ദനൻ : ഞാനും ഐ.വി.ശശിയുമായി ‘അനുഭൂതി’ എന്ന സിനിമയുടെ ചർച്ച നടക്കുന്ന കാലത്താണ് ജോക്കുട്ടൻ എന്നോടു കഥ പറഞ്ഞത്. ജോക്കുട്ടൻ, അദ്ദേഹത്തിന് പരിചയമുള്ള ഒരാളുടെ കഥയാണ് പറഞ്ഞത്. സിംഗപ്പൂരില്‍ ബിസിനസ് ചെയ്യുന്ന ഒരു ശ്രീലങ്കക്കാരൻ ഒരു കോൾ ഗേളിനെ വാടകയ്ക്കെടുത്ത് ശ്രീലങ്കയിൽ കൊണ്ടുപോയി വിവാഹം ചെയ്തു. അവരെ അന്വേഷിച്ച് സിംഗപ്പൂരിൽ നിന്നു മാഫിയകൾ എത്തി. അവർ ആ പെൺകുട്ടിയെ തിരികെ കൊണ്ടുപോയതാണ് കഥ. ചർച്ച തുടങ്ങുമ്പോൾ മോഹൻലാൽ ചിത്രത്തിലേയില്ല!
ജോക്കുട്ടന്‍ പറഞ്ഞ കഥയ്ക്ക് കേരളവുമായി ബന്ധവും പശ്ചാത്തലവും വേണമെന്നു ഞങ്ങൾ തീരുമാനിച്ചു. തെമ്മാടിപ്പറമ്പും മറ്റു നാടകീയ മുഹൂർത്തങ്ങളുമെല്ലാം സിനിമയ്ക്കു വേണ്ടി ഞങ്ങൾ സൃഷ്ടിച്ചതാണ്. അതിൽ ചിലതെല്ലാം എന്റെ നാട്ടിൽ നടന്ന ചില സംഭവങ്ങളിൽ നിന്നു സ്വീകരിച്ചതാണ്. ജോക്കുട്ടന്റെ വ്യക്തിപരമായ ഒന്നു രണ്ട് അനുഭവങ്ങൾ കൂടി അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം സിനിമയിൽ ചേർത്തിട്ടുണ്ട്. ബാക്കിയെല്ലാം സാങ്കൽപ്പികമായിരുന്നു.
ബാബു ജനാർദ്ദനൻ : ഐ.വി.ശശി സാർ കുറച്ചുകാലം സിനിമയിൽ നിന്നു വിട്ടു നിന്ന്, തമിഴിൽ ഒരു സീരിയൽ സംവിധാനം ചെയ്തിരുന്നു. അക്കാലത്താണ് ഒരു നടൻ എന്നെ ശശി സാറുമായി പരിചയപ്പെടുത്തിയത്. ഐ.വി.ശശി സംസാരിച്ചതനുസരിച്ച് ഞാൻ ഒരു കഥ തയാറാക്കി. പക്ഷേ, ചർച്ച മുന്നോട്ടുപോയില്ല. പിന്നീട്, ‘അനുഭൂതി’ എന്ന സിനിമയുടെ ഒരുക്കങ്ങൾ നടക്കുന്നു. അതു മോഹൻലാലിനെ വച്ച് ചെയ്യാൻ ആലോചിച്ചെങ്കിലും അദ്ദേഹത്തിന്റെ അന്നത്തെ ആരാധകപ്രീതിക്ക് അനുസരിച്ചുള്ള വലുപ്പം കഥയ്ക്കുണ്ടായിരുന്നില്ല.
അപ്പോഴാണ്, വർണപ്പകിട്ടിന്റെ കഥ പൂർത്തിയാകുകയും ആദ്യത്തെ സംവിധായകൻ പിന്മാറുകയും ചെയ്തത്. ഐ.വി.ശശി സാറുമായി ബന്ധപ്പെടാമെന്ന് ഞാൻ നിർദേശിച്ചു. ഞാൻ ശശി സാറിനെ ബന്ധപ്പെട്ടു. ‘നിർമാതാവിനെക്കുറിച്ച് നീ ആലോചിക്കണ്ട, സബ്ജക്ടും കൊണ്ട് വാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘കഥ ജോക്കുട്ടന്റേതാണ്. ജോക്കുട്ടനില്ലാതെ സിനിമ നടക്കില്ല. എത്ര ചെലവായാലും സിനിമയെടുക്കാൻ ജോക്കുട്ടൻ തയാറാണ്’ എന്നു പറഞ്ഞപ്പോൾ ശശി സാർ വഴങ്ങി. ആദ്യത്തെ സംവിധായകനുവേണ്ടി തയാറക്കിയ തിരക്കഥ ഞാൻ വായിച്ചു.
‘ഇതിൽ നല്ല സിനിമയുണ്ട്. ചില ഭാഗങ്ങൾ മാറ്റണം’– എന്ന് ശശി സാർ നിർദേശിച്ചു. ആദ്യത്തെ സംവിധായകനും നായകനും വേണ്ടി ഞങ്ങൾ ചേർത്തിരുന്ന ചില ആക്‌ഷൻ രംഗങ്ങളെല്ലാം ഒഴിവാക്കി ഞങ്ങൾ തിരക്കഥ മാറ്റിയെഴുതി. മദ്രാസിലെ ആബാദ് പ്ലാസ എന്ന ഹോട്ടലിലിരുന്നായിരുന്നു എഴുത്ത്.∙ മോഹൻലാൽ കഥയിലേക്ക്
ബാബു ജനാർദ്ദൻ : ‘വർണപ്പകിട്ടി’ന്റെ തിരക്കഥ പൂർത്തിയാകുന്നതുവരെ ലാൽ സാറിനെ ബന്ധപ്പെട്ടിട്ടില്ല. അക്കാലത്ത് അദ്ദേഹം പുതിയ എഴുത്തുകാരുടെയോ സംവിധായകരുടെയോ സിനിമകൾക്ക് അധികം അവസരം നൽകുന്നുണ്ടായിരുന്നില്ല. ഐ.വി.ശശി എന്ന സംവിധായകൻ ഒപ്പമുണ്ടായിരുന്നതു കൊണ്ടാണ് ആ സിനിമ യാഥാർഥ്യമായത്. ശശി സാർ ലാൽ സാറിനെ ബന്ധപ്പെട്ടു. ലാൽ സാർ സമ്മതം മൂളിയതോടെ സിനിമയുടെ ആദ്യ കടമ്പ ഞങ്ങൾ പിന്നിട്ടു.
അനിൽ സക്കറിയ : പ്രൊഡക്‌ഷൻ കൺട്രോളർ സച്ചിദാനന്ദൻ ആണ് ഐ.വി.ശശിയുമൊത്ത് സിനിമ ചെയ്യാൻ വലിയ സഹായം ചെയ്തത്. ശശി സാറിന് കഥ ഇഷ്ടമായതോടെ സിനിമ മുന്നോട്ടു പോകുമെന്നുറപ്പായി. ആദ്യം പ്ലാൻ ചെയ്ത ചെറിയ ബജറ്റിൽ നിന്ന് അതു വലിയ സിനിമയായി മാറി. ഐ.വി.ശശി മോഹൻലാലിനെ വിളിച്ച് കഥ പറഞ്ഞപ്പോൾ തന്നെ കഥയുമായി മുന്നോട്ടു പോകാനുള്ള പച്ചക്കൊടി കിട്ടി. കഥ കേൾക്കണ്ടേ? എന്നു ചോദിച്ചപ്പോൾ ‘ശശിയേട്ടൻ ചെറിയ സംഭവുമായി എന്റെയടുക്കൽ വരില്ലെന്നറിയാം’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. തിരക്കഥ പൂർത്തിയായ ശേഷം മോഹൻലാലിനെ നേരിട്ടു കണ്ടു. എത്രയുംവേഗം ഷൂട്ടിങ് തുടങ്ങാമെന്ന് അദ്ദേഹം സമ്മതിച്ചു.
പാട്ടൊരുക്കാൻ വിദ്യാസാഗറിനെ ഏൽപ്പിച്ചു. ചെന്നൈ എഗ്മൂറിൽ എം.ജി.ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള വന്ദന അപാർട്മെന്റ്സിലിരുന്നാണ് പാട്ടുകൾ തയാറാക്കിയത്. ‘മാണിക്യക്കല്ലാൽ…’, ‘ഓക്കേല ഓക്കേല..’, ‘ദൂരെ മാമരക്കൊമ്പിൽ…’ തുടങ്ങിയ പാട്ടുകളെല്ലാം ജനപ്രിയമായി.
ബാബു ജനാർദ്ദനൻ : ഞങ്ങൾ എറണാകുളത്ത് തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ, ശശി സാർ പറയുന്നുണ്ടായിരുന്നു, സിനിമയ്ക്ക് നല്ല കളർഫുളായ ഒരു പേരു വേണമെന്ന്. അക്കാലത്താണ് ‘രംഗീല’ എന്ന സിനിമ സൂപ്പർഹിറ്റായി ഓടുന്നത്. ഞാനും ശശിസാറും കൂടി തീയറ്ററിൽ പോയി സിനിമ കണ്ടു. ‘ഇതുപോലൊരു പേരു വേണം നമ്മുടെ സിനിമയ്ക്കും–’ ശശി സാർ പറഞ്ഞു. രംഗീല എന്ന ഹിന്ദി വാക്കിന്റെ അർഥം എനിക്കറിയില്ലായിരുന്നു. ഞാൻ ശശി സാറിനോട് ആ വാക്കിന്റെ അർഥം ചോദിച്ചു. ‘രംഗീല എന്നു പറഞ്ഞാൽ വർണപ്പകിട്ടുള്ളത്, നിറമുള്ളത് എന്നൊക്കെയാണ് അർഥം’ – ശശി സാർ പറഞ്ഞു.‘അപ്പോൾപ്പിന്നെ, വർണപ്പകിട്ട് എന്നു തന്നെ പേരിട്ടാലോ?’ ആ നിമിഷം സിനിമയ്ക്കു പേരായി.
ബാബു ജനാർദ്ദൻ : സിനിമയുടെ ചിത്രീകരണം തുടങ്ങി. സഹസംവിധായകൻ എം.പത്മകുമാറാണ്. ഞങ്ങൾ ചെന്നൈയിലിരുന്ന് എഴുതുന്നു. നിർമാതാവ് ജോക്കുട്ടന് സിംഗപ്പൂരിലുള്ള ബന്ധങ്ങൾ ഉപയോഗിച്ച് അവിടെ ചിത്രീകരിക്കാമെന്നു തീരുമാനിച്ചു. എനിക്കും പത്മകുമാറിനും അന്ന് പാസ്പോർട്ടില്ല. ഞാൻ അക്കാലത്ത് സ്കൂൾ അധ്യാപകനണ്. അതുകൊണ്ട് പാസ്പോർട്ടിന് അപേക്ഷിക്കണമെങ്കിൽ ഡിപിഐയിൽ നിന്ന് നിരാക്ഷേപ സർട്ടിഫിക്കറ്റ് വാങ്ങണം. അതുകൊണ്ട് എന്റെ പാസ്പോർട്ട് പെട്ടെന്നു നടക്കില്ല. പത്മകുമാറിനും പാസ്പോർട്ട് കിട്ടിയില്ല. അസോഷ്യേറ്റ് ഡയറക്ടർ വേണം.
പിൽക്കാലത്ത് സംവിധായകനായ ബ്ലെസി അന്നേ എന്റെ സുഹൃത്താണ്. പത്മരാജൻ ഉൾപ്പെടെയുള്ളവരുടെ അസോഷ്യേറ്റ് ആയിരുന്ന ബ്ലെസിയുടെ കാര്യം ഞാൻ ശശി സാറിനോടു പറഞ്ഞു. അങ്ങനെ ബ്ലെസി അപ്രതീക്ഷിതമായി പ്രോജക്ടിന്റെ ഭാഗമായി. അദ്ദേഹം സിംഗപ്പൂരിൽ പോയി. ആദ്യ ഷെഡ്യൂളിൽ ബ്ലെസിയായിരുന്നു അസോഷ്യേറ്റ് ഡയറക്ടർ. രണ്ടാം ഷെഡ്യൂളിന്റെ സമയമായപ്പോൾ ബ്ലെസിക്ക് ഒരു അപകടത്തിൽ പരുക്കേറ്റു. ചികിത്സയും വിശ്രമവുമായി മാറി നിൽക്കേണ്ടി വന്നതോടെ ഷാജൂൺ കാര്യാൽ ആണ് രണ്ടാം ഷെഡ്യൂളിൽ സഹസംവിധായകനായത്.
ബാബു ജനാർദ്ദനൻ : കോട്ടയത്തായിരുന്നു രണ്ടാം ഷെഡ്യൂൾ. രണ്ടാം നായികയായി അക്കാലത്ത് ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയെ വിളിച്ചു. ദിലീപ് അവതരിപ്പിച്ച പോളച്ചൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാൻസി എന്ന കഥാപാത്രമായിരുന്നു അത്. പക്ഷേ, കഥയിൽ നടൻ ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആ നടി പിന്മാറി. ‘ഗണേഷിന്റെ കഥാപാത്രം ആക്രമിക്കുന്ന രീതിയിൽ കഥ വന്നാൽ ഇമേജിനെ ബാധിക്കും’ എന്നായിരുന്നു അവരുടെ പേടി.
പിന്നീട് മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവർക്കു ഡാൻസ് അറിയാത്തതിനാല്‍ ഒഴിവാക്കേണ്ടി വന്നു. മോഹൻലാലിന് ഇരുവർ സിനിമയുടെ ചിത്രീകരണത്തിനു പോകാനുള്ള തിരക്കായതിനാൽ പെട്ടെന്നു സിനിമ പൂർത്തിയാക്കാനുള്ള സമ്മർദ്ദവും കൂടിവന്നു. അപ്പോഴാണ്, ഒരു മാഗസിന്റെ കവറിൽ ദിവ്യ ഉണ്ണിയുടെ ചിത്രം കണ്ടത്. ഞാൻ ഐ.വി.ശശിയോടു കാര്യം പറഞ്ഞു.
‘ഞാൻ വരുന്നില്ല. നീയും ജോക്കുട്ടനും പോയി അവരോടു സംസാരിക്കൂ’ എന്ന് ശശി സാർ നിർദേശിച്ചു. ഞങ്ങൾ ദിവ്യ ഉണ്ണിയുടെ വീട്ടിൽ പോയി. അക്കാലത്ത് ദിവ്യ ഉണ്ണി വിനയന്റെ സിനിമയായ ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളൂ. മോഹൻലാലിന്റെ സിനിമയിേലക്കാണ് ക്ഷണിക്കുന്നതെന്നു കേട്ടപ്പോൾ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചില്ല. ഞങ്ങൾ ‘മാണിക്യ കല്ലാൽ എന്ന പാട്ട് കേൾപ്പിച്ചു– ഇതു മോഹൻലാലിനൊപ്പം ദിവ്യ അഭിനയിക്കേണ്ട പാട്ടാണെന്നു കൂടി പറഞ്ഞപ്പോൾ അവർക്ക് ഒട്ടും വിശ്വാസമായില്ല. ഒടുവിൽ ഒരുതരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചു.
ദിവ്യ ഉണ്ണി വർണപ്പകിട്ടിൽ അഭിനയിക്കാനെത്തുന്നതിന് ഒരാഴ്ച മുൻപ് എറണാകുളത്തുള്ള ഒരു പരിപാടിക്കു വച്ച് മോഹൻലാലിനൊപ്പം ഒരു ചിത്രമെടുക്കാൻ ശ്രമിച്ചിട്ടു നടന്നില്ലെന്നും താൻ ശുപാർശ ചെയ്തിട്ടാണ് ലാലിനൊപ്പം ദിവ്യയ്ക്കു ചിത്രമെടുക്കാൻ കഴിഞ്ഞതെന്നും ജോണി സാഗരിക എന്നോടു പറഞ്ഞിട്ടുണ്ട്. ആ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ആവേശമായിരുന്നു ദിവ്യയ്ക്ക്. ആ സിനിമയ്ക്കു ശേഷം ദിവ്യ സൂപ്പർ ഹീറോയിനായി മാറുന്നതാണ് കണ്ടത്.
അനിൽ സക്കറിയ : സിനിമയുടെ ആദ്യ ഷെഡ്യൂൾ 1996 സെപ്റ്റംബറിൽ സിംഗപ്പൂരിൽ തുടങ്ങി. രണ്ടു പാട്ടുകളും മറ്റു രംഗങ്ങളും ചിത്രീകരിച്ച ശേഷം ഡിസംബർ ഒന്നിന് കോട്ടയം ഷെഡ്യൂൾ തുടങ്ങി. പക്ഷേ, അതിനിടയിൽ വിതരണക്കാർ പിണങ്ങി. അവർ പണം മുൻകൂർ നൽകാൻ തയാറായില്ല. പ്രോജക്ട് നിന്നുപോകുമെന്ന ഘട്ടമായി. അപ്പോഴേക്കും മോഹൻലാൽ ഇടപെട്ടു. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയുടെയും സുരേഷ് ബാലാജിയുടെയും മേൽനോട്ടത്തിൽ അക്കാലത്ത് പ്രണാമം പിക്ചേഴ്സ് എന്ന പേരിൽ വിതരണ കമ്പനിയുണ്ടായിരുന്നു. അവർ വിതരണ ചുമതല ഏറ്റെടുത്തതോടെ സിനിമ വീണ്ടും മുന്നോട്ടു പോയി.
ബാബു ജനാർദ്ദനൻ : സിംഗപ്പൂരിൽ വർണപ്പകിട്ടിന്റെ ചിത്രീകരണം നടക്കുന്ന കാലത്താണ് മോഹൻലാലിന്റെ ‘പ്രിൻസ്’ സിനിമ റിലീസ് ചെയ്തത്. ആ സിനിമയിൽ ലാലിന്റെ ശബ്ദം മാറിയെന്നു പറഞ്ഞു വലിയ ബഹളമുണ്ടായി. പടം വലിയ പരാജയമായി. അതുവരെയുണ്ടായിരുന്ന ലാലിന്റെ ശബ്ദമായിരുന്നില്ല അതിനു ശേഷം.
തന്റെ തന്നെ ശബ്ദം ആണെന്ന് ഒടുവിൽ മോഹൻലാലിന് പരസ്യമായി പറയേണ്ടി വന്നു. അതോടെയാണെന്നു തോന്നുന്നു, വർണപ്പകിട്ടിന്റെ വിതരണക്കാർ പെട്ടെന്നു മാറി. അങ്ങനെ ലാലിന്റെ കമ്പനി വിതരണം ഏറ്റെടുക്കുകയായിരുന്നു.
ബാബു ജനാര്‍ദ്ദനൻ : കോട്ടയത്ത് ചിത്രീകരണം തുടങ്ങിയ ശേഷം ലൊക്കേഷൻ കണ്ടെങ്കിലും ചിത്രീകരണാനുമതി കിട്ടാൻ വൈകി. പക്ഷേ, 15 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. ശവക്കോട്ടയിലെ ചിത്രീകരണം നടക്കുമ്പോൾ ക്രെയിൻ തള്ളാൻ മോഹൻലാൽ ഒപ്പം ചേർന്നത് ഓർമിക്കുന്നു. ഇടവേളയില്ലാതെയാണ് ചിത്രീകരണം. ഭക്ഷണം പോലും കഴിക്കാതെ മോഹൻലാൽ അഭിനയിക്കുന്നതു കൊണ്ട് മറ്റ് അഭിനേതാക്കൾക്കൊന്നും പരാതിപറയാൻ പോലും കഴിഞ്ഞില്ല. മോഹൻലാലിന്റെ ശ്രമകരമായ അധ്വാനം ആ സിനിമയ്ക്കു പിന്നിലുണ്ട്.
ബാബു ജനാർദ്ദനൻ : വർണപ്പകിട്ടിൽ മോഹൻലാൽ ഉപയോഗിച്ചിരുന്നത് ഒരു പഴയ ബൈക്കാണ്. ബൈക്കുമായി ചങ്ങനാശേരിയിൽ നിന്നെത്തിയത് ജോക്കുട്ടന്റെ പരിചയക്കാരനായ ഒരു യുവാവാണ്. സിനിമയോടു ഭ്രമമുള്ളയാളാണ്. അഭിനിയിക്കാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട്.് അയാൾ എന്റെ അടുക്കലെത്തി, സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞു. ഞാൻ പറഞ്ഞു, ‘നിങ്ങൾ സിനിമയിൽ ഇപ്പോൾ അഭിനയിച്ചു തുടങ്ങിയാൽ വരുമാനം കിട്ടിത്തുടങ്ങാനൊക്കെ ഒത്തിരി കാലമെടുക്കും.’ ‘അപ്പോൾ എനിക്കെന്തു ചെയ്യാൻ കഴിയും?’ എന്നായി അയാളുടെ ചോദ്യം.
‘നിങ്ങൾ ഇപ്പോൾ ബൈക്ക് സംഘടിപ്പിച്ചുകൊണ്ടുവന്നതുപോലെ അത്യാവശ്യം കാര്യങ്ങളൊക്കെ ഓപ്പറേറ്റ് ചെയ്യാനും പണിയറിയാവുന്നവരെ കൂടെ നിർത്താനുമൊക്കെ കഴിയുമെങ്കിൽ കലാസംവിധായകനാകാൻ കഴിയും. നല്ല അസോഷ്യേറ്റിനെ കൂടെ നിർത്തണം. അതിനു നല്ല കോഓർഡിനേറ്ററാകണം.’ ഞാൻ പറഞ്ഞു.
കലാസംവിധായകനാകാൻ പരിശീലനത്തിന് വർണപ്പകിട്ടിന്റെ കലാസംവിധായകൻ എം.ബാവയോടൊപ്പം നിർത്താൻ സഹായിച്ചതു ഞാനാണ്. പിന്നീട് എന്റെയും ശശി സാറിന്റെയും സിനിമയായ അനുഭൂതിയിലും ബാവയോടൊപ്പം ആ യുവാവുണ്ടായിരുന്നു. കുറെ സിനിമകളിൽ സഹായിയായി നിന്ന ആ യുവാവാണ് ‘ഈ പറക്കും തളിക’യിലൂടെ സ്വതന്ത്ര കലാസംവിധായകനായി മാറിയ സാലു കെ.ജോർജ്. പിന്നീട് അദ്ദേഹം വളരെ പ്രഗൽഭനായ, തിരക്കുള്ള കലാസംവിധായകനായി മാരി.
ബാബു ജനാർദ്ദനൻ : സിനിമ പുറത്തിറങ്ങിയപ്പോൾ സൂപ്പർഹിറ്റായി. പക്ഷേ, ജോക്കുട്ടന് സാമ്പത്തിക പ്രതിസന്ധിയുണ്ടായി. അദ്ദേഹം സിനിമയോടു വലിയ ആത്മാർഥതയുള്ള നിർമാതാവായിരുന്നു. അദ്ദേഹത്തിനു നഷ്ടമുണ്ടാകാൻ പല കാരണങ്ങളുണ്ടായിരുന്നു.
അനിൽ സക്കറിയ : 1996– 97 ൽ 2.45 കോടി രൂപ ചെലവിലാണ് ‘വർണപ്പകിട്ട്’ പൂർത്തിയാക്കി റിലീസ് ചെയ്തത്. അക്കാലത്ത് കേരളത്തിൽ ചിത്രീകരിച്ചിരുന്ന സാധാരണ മോഹൻലാൽ സിനിമകളുടെ മൂന്നിരട്ടിയോളം ചെലവായി. 1997 ഏപ്രിൽ നാലിന് സിനിമ റിലീസ് ചെയ്തു. ഏകദേശം 180 ദിവസം സിനിമ തിയറ്ററുകളിൽ ഓടി. സൂപ്പർഹിറ്റ് എന്നു തന്നെ പറയാം. പക്ഷേ, നികുതിയും വിതരണക്കാരുടെ ഷെയറും ഉൾപ്പെടെയുള്ള ചെലവുകൾ കഴിഞ്ഞ് നിർമാതാവിനു കാര്യമായ നേട്ടമുണ്ടായില്ല. ആ സിനിമ ജോക്കുട്ടനെ സാമ്പത്തികമായി തകർത്തു. ചങ്ങനാശേരിയിലെ വസ്തുക്കൾ വിൽക്കേണ്ടി വന്നു. സിബി മലയിലിന്റെ ‘പ്രണയവർണങ്ങൾ’ ഉൾപ്പെടെയുള്ള സിനിമകൾ ചെയ്യാനിരുന്ന ജോക്കുട്ടൻ ‘വർണപ്പകിട്ട്’ സമ്മാനിച്ച നഷ്ടം കാരണം പിന്നീട് സിനിമാ ബന്ധങ്ങൾ ഉപേക്ഷിച്ചു. രണ്ടു വർഷം മുൻപാണ് ജോക്കുട്ടൻ മരിച്ചത്.