ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ കുരുംഗം കുമെയ് ജില്ലയില്‍ റോഡ് നിര്‍മാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. ഇവരില്‍ ഒരാളുടെ മൃതദേഹം സമീപത്തുള്ള നദിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ 5 മുതലാണ് തൊഴിലാളികളെ കാണാതായത്. ആസാമില്‍ നിന്നെത്തിയവരാണ് എല്ലാവരും. ദാമിന്‍ സര്‍ക്കിളിലുള്ള ഹൂറി ഏരിയയിലായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇവിടെത്തന്നെയുള്ള ഫുറക് നദിയിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.
കാണാതായവരെല്ലാം മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നും കുരുംഗ് ഡെപ്യൂട്ടി കമ്മിഷണര്‍ ബെന്‍ഗിയ നിഗി അറിയിച്ചു.
1 dead, 18 other labourers missing in Arunachal Pradesh’s Kurung Kumey dsitrict along the Indo-China border. Most of the 19 labourers who went missing since July 5 from a road project, were from Assam: District Deputy Commissioner Bengia Nighee confirms to ANI
— ANI (@ANI) July 19, 2022
പൈങ്കുളം പുത്തന്‍പുരയില്‍ രാജന്‍-ചിത്ര ദമ്പതിമാരുടെ മകള്‍ ദേവികയാണ് കാരുണ്യ മനസ്സുകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുന്നത്.
ചേലക്കര ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ദേവികയ്ക്ക് സൈക്കിള്‍ സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ സൈക്കിളിന് പകരം അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയുടെ അര്‍ബുദ ചികിത്സയ്ക്കായി പണം തരാമോയെന്നാണ് ദേവിക ചോദിച്ചത്.
സമ്മാനത്തിന് പകരം ചികിത്സാ സഹായം മതിയെന്ന ദേവികയുടെ നന്മ മനസ്സിന് ലഭിച്ചത് കൈ നിറയെ സമ്മാനങ്ങളാണ്. കൈ നിറയെ സമ്മാനങ്ങളും എട്ട് സൈക്കിളുമാണ് ദേവികയെ തേടിയെത്തിയത്. റോയല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷിഹാസ് ലാപ്‌ടോപ്പും സമ്മാനിച്ചു. ഒരു സൈക്കിള്‍ മാത്രം വാങ്ങിയശേഷം മറ്റുള്ളവ കാരുണ്യപ്രവൃത്തികള്‍ക്കായി നല്‍കി. സമ്മാനമായി ലഭിച്ച 50,500 രൂപ തുടര്‍ചികിത്സയ്ക്കായി അച്ഛന്റെ കൂട്ടുകാരന് കൈമാറി.
അർഥികയെയും അദ്വികയെയും ഉമ്മ നൽകി സ്‌നേഹത്തോടെ സ്‌കൂളിലേക്ക് യാത്രയാക്കാൻ അവരുടെ അമ്മ ഇനിയില്ല. രാവിലെ വീട്ടിൽനിന്നിറങ്ങിയ അമ്മ കുട്ടികളുടെ മുന്നിലേക്കെത്തുന്നത് ചേതനയറ്റ ശരീരമായിട്ടാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ തടമ്പാട്ടുതാഴത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അരീക്കാട് അത്തിക്കൽ ഹൗസിൽ അഞ്ജലി (27)യുടെ ജീവൻപൊലിഞ്ഞത്.
കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന അഞ്ജലിയുടെ ദേഹത്ത് ബസ് കയറിയാണ് അപകടമുണ്ടായത്. വേങ്ങേരിയിലെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പരപ്പൻങ്ങാട്ട് താഴം പ്രകാശന്റെ മകളാണ് അഞ്ജലി. തിങ്കളാഴ്ച രാവിലെ 8.50-ഓടെയായിരുന്നു അപകടം.
കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിൽ വെച്ച് വേങ്ങേരി ഭാഗത്തുനിന്ന് കല്ലായിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു അഞ്ജലിയെ ബ്രേക്കിട്ടപ്പോൾ പിറകെവന്ന കാർ ഇടിച്ചിടുകയായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. പെട്ടെന്നുതന്നെ അഞ്ജലി റോഡിലേക്ക് വീണു. ആ സമയം കോഴിക്കോട്ടുനിന്ന് പറമ്പിൽ ബസാറിലേക്ക് പോകുന്ന ‘കുനിയിൽ’ ബസ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങുകയും ചെയ്തു.
സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ജലി മരിച്ചു. സ്‌കൂട്ടറിൽ തട്ടിയെന്നു കരുതുന്ന കാർ നിർത്താതെ ഓടിച്ചുപോകുന്നത് തൊട്ടടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കാറിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സിസിടിവി.അടക്കമുള്ളവ ഉടൻ പരിശോധിക്കുമെന്നും ചേവായൂർ പോലീസ് പറഞ്ഞു.
സജീവ കോൺഗ്രസ് പ്രവർത്തകയാണ് അഞ്ജലി. ഭർത്താവ് അരീക്കാട് സ്വദേശി വിപിൻ കാർഗിലിൽ പട്ടാളത്തിലാണ്. ഇരട്ടക്കുട്ടികളായ അർഥിക, അദ്വിക എന്നിവർ മക്കളാണ്. ഇരുവരും മാളിക്കടവ് എംഎസ്എസ് സ്‌കൂൾ എൽ.കെ.ജി. വിദ്യാർഥിനികളാണ്. അമ്മ: സി. സുജാത, സഹോദരൻ: സി. നിധിൻ. ചൊവ്വാഴ്ച രാവിലെ 10 മുതൽ 11 വരെ തണ്ണീർപന്തലിലെ വീട്ടിൽ പൊതുദർശനത്തിനുവെക്കും. തുടർന്ന് അരീക്കാടുള്ള ഭർത്തൃവീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരച്ചടങ്ങുകൾ അവിടെ നടക്കും.
നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാർഥിനിയെ സുരക്ഷാകാരണങ്ങൾ പറഞ്ഞ് അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
വിദ്യാർത്ഥിനിയോട് അടിവസ്ത്രം അഴിക്കാൻ നിർദേശിച്ച സ്ത്രീയ്ക്ക് എതിരെയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന സംശയത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേസിൽ കൂടുതൽ പേർ പ്രതികളാകും എന്നാണ് റിപ്പോർട്ട്. ചടയമംഗലം എസ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സമാനമായ രീതിയിൽ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാർത്ഥിനികൾ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുകയും അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർഥിനിയോട് ആവശ്യപ്പെടുകയുമായിരുന്നു.
18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നുമാണ് രക്ഷിതാവ് പറയുന്നത്. എന്നിട്ടും ചെവികൊള്ളാതെ ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയും ചെയ്തുവെന്നും രക്ഷിതാവ് പറഞ്ഞു.
കോഴിക്കോട് കോടഞ്ചേരി തുഷാരഗിരി ചക്കിപ്പാറ ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി പച്ചാട്ട് അമലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെയാണ് അമല്‍ അപകടത്തില്‍പ്പെട്ടത് . അതേ സമയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലിസിന്റേയും വനം വകുപ്പിന്റേയും സഹായം തേടി കോടഞ്ചേരി പഞ്ചായത്ത്. അടുത്തിടെ പതങ്കയത്തും തുഷാരഗിരിയിലും രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിനെ 14 ദിവസം കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവികസേന ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കില്‍ പ്രതികൂല കാലാവസ്ഥ കാരണം തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തിരച്ചില്‍.
ഇതിനിടെയാണ് ഇന്നലെ വീണ്ടും തുഷാരഗിരിക്കടുത്ത് ചക്കിപ്പാറ മിനിഡാമില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. അതില്‍ ഒരാളെ ഇന്നലെ രക്ഷിച്ചിരുന്നു. ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്നു 100 മീറ്റര്‍ മാറിയാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് . അതേ സമയം അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കോടഞ്ചേരിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. അപകടങ്ങള്‍ തടയാന്‍ പൊലിസിന്റേയും വനം വകുപ്പിന്റേയും സഹായം തേടാന്‍ തീരുമാനിച്ചു.
മഴ കനത്തതോടെ കോടഞ്ചേരിയിലേയും സമീപപ്രദേശങ്ങളിലേയും വിനോദ സഞ്ചാരമേഖലകളിലേക്കുള്ള യാത്രക്ക് വിലക്കുണ്ട്. എന്നാല്‍ ഇത് ലംഘിച്ച് ഇവിടെയെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മലയോര മേഖലയിലെ കനത്ത മഴ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാണ് . ഇതു വകവെക്കാതെയാണ് സന്നദ്ധ പ്രവര്‍ത്തകരും എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്നുള്ള തിരച്ചില്‍ . മഴ കുറയുന്നതുവരെയെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരും എത്തരുതെന്ന മുന്നറിയിപ്പാണ് ജില്ലാ ഭരണകൂടം ആവര്‍ത്തിച്ചു നല്‍കുന്നത്
വഴിയരികിൽ കണ്ടപ്പോൾ കൂട്ടിക്കൊണ്ടു വന്നതാണെന്നു പറഞ്ഞ്, പൊലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം, മദ്യലഹരിയിൽ അമ്മയെ കാണാനെത്തി കൈയിലുള്ള രേഖകൾ കൈക്കലാക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ പിടിയിലായത്.
ടാപ്പിങ് തൊഴിലാളിയായ ഇയാൾ അമ്മയ്‌ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് ഇയാൾ വഴിയിൽ കണ്ട വയോധികയാണെന്ന് പറഞ്ഞ് അമ്മയെ പൊലീസിനെ ഏൽപ്പിക്കുന്നത്. അജികുമാർ എന്ന യഥാർത്ഥ പേര് മറച്ചുവച്ചാണ് പൊലീസിനെ കബളിപ്പിച്ചത്. ബിജുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വഴിയിൽ നിൽക്കുന്ന വയോധികയെ സഹായിക്കാൻ എത്തിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്.
കൺട്രോൾ റൂമിൽ ഇയാൾ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. തുടർന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ ആക്കി.വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ചത് താനാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങുകയായിരുന്നു. തുടർന്ന് മദ്യപിച്ചു അഗതിമന്ദിരത്തിൽ എത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി.
ഇതോടെ സംശയം തോന്നിയ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.അമ്മയെ നോക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നാടകം കളിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം. മദ്യപിച്ചു ബഹളം വച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
കേരള ലോട്ടറിയുടെ മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനം വിറ്റ വകയിലാണ് റോസ്ലിയെ തേടി ഒരു കോടി കമ്മീഷന്‍ എത്തുന്നത്. പത്തുകോടി ഒന്നാം സമ്മാനം തന്റെ സത്യസന്ധയ്ക്ക് ദൈവം തന്ന സമ്മാനമെന്നാണ് റോസിലിന്‍ പറയുന്നത്.രോഗിയായ ഭര്‍ത്താവ്, ചോര്‍ന്നൊലിയ്ക്കുന്ന വീട്,
പ്രതിസന്ധികള്‍ക്കിടെ ജീവിതം തള്ളി നീക്കുമ്പോഴും കളങ്കമില്ലാത്ത റോസ്ലിയുടെ സത്യന്ധതയ്ക്കാണ് ഭാഗ്യദേവത ഒരു കോടി സമ്മാനിച്ചിരിക്കുന്നത്. കളഞ്ഞുകിട്ടിയ 10 പവന്റെ സ്വര്‍ണ്ണമാല കണ്ട് മനം മയങ്ങാതെ അധികൃതര്‍ക്ക് തന്നെ കൈമാറുകയായിരുന്നു റോസ്ലി.
അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസ്ലിയുടെ താമസം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് റോസിലിന്റെ ഉപജീവനം.
വിമാനത്താവളമായത് കൊണ്ടുതന്നെ ടിക്കറ്റെടുക്കുന്നതില്‍ പതിവുകാരില്ല. വിദേശത്തുനിന്നുമെത്തിയ വിമാനങ്ങളിലൊന്നിലെ നാട്ടുകാരനായ യാത്രക്കാരന്‍ തന്റെ ദൈന്യത കണ്ടെടുത്ത ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം അടിച്ചത്. അടിച്ചാല്‍ പാതി ചേച്ചിയ്ക്കെന്ന് വാക്കു നല്‍കിയ യുവാവിനാണ് സമ്മാനം അടിച്ചതെന്ന് റോസിലിന്‍ ഉറപ്പിയ്ക്കുന്നു. സമ്മാനത്തില്‍ പാതിയൊന്നും ഇല്ലെങ്കിലും കമ്മീഷന്റെ ഒരു കോടിയില്‍ തന്നെ റോസിലിന്‍ ഹാപ്പിയാണ്.
അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസിലിനും വര്‍ഗീസിന്റെയും താമസം കൂലിപ്പണിക്കാരനായ മകനും ഒപ്പമുണ്ട്. ഓടുമേഞ്ഞ വീട് കാലപ്പഴക്കത്തില്‍ ചോര്‍ന്നൊലിച്ച അവസ്ഥയാണ്. ശുചിമുറിയടക്കം തകര്‍ന്നുകിടക്കുന്നു. പുറമ്പോക്കായതിനാല്‍ വീടിന് അറ്റകുറ്റപ്പണികള്‍ നടത്താനാവാത്ത അവസ്ഥയാണ്.
ഒരു കോടി 20 ലക്ഷം രൂപയാണ് ലോട്ടറി വിറ്റ കമ്മീഷനായി റോസിലിയ്ക്ക് ലഭിയ്ക്കുക. നിലവില്‍ താമസിയ്ക്കുന്ന സ്ഥലത്തിനടുത്ത് എവിടെങ്കിലും അഞ്ച് സെന്റ് സ്ഥലം വാങ്ങണം. അതില്‍ ചെറിയ വീട്,കടങ്ങളുള്ളത് വീട്ടണം,മക്കളെ സഹായിയ്ക്കണം. ലോട്ടറിയടിച്ച് കോടിശ്വരിയായെങ്കിലും വില്‍പ്പന തുടരുമെന്ന് റോസിലി പറയുന്നു.
അങ്കമാലിയിലെ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വില്‍പ്പനയ്ക്കായി നല്‍കിയത്. സമ്മാനം ലഭിച്ചയാള്‍ ഇവിടെയും ബന്ധപ്പെട്ടിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും എടുത്ത ടിക്കറ്റായതിനാല്‍ എറണാകുളത്തിന് പുറത്താകും 10 കോടിയുടെ ഭാഗ്യവാനെന്നാണ് കണക്കുകൂട്ടല്‍.
ഒന്നാം സമ്മാനമായ പത്ത് കോടി രൂപ BR235610 എന്നീ നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.
3 കോടിയിലധികം തട്ടിയെടുത്തുവെന്ന പരാതിയിൽ നടൻ ബാബുരാജിനും നടി വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്നാണ് താരദമ്പതികൾക്ക് എതിരെയുള്ള ആരോപണം.
തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു പോലീസ് കേസ് എടുത്തത്. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു.
തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ നടന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നും പരാതിയിൽ പറയുന്നുണ്ട്.
വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു കേസ് ഒറ്റപ്പാലത്തേക്ക് കൈമാറിയത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
വിമാനയാത്ര വിലക്കിന് പിന്നാലെ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇപി ജയരാജന്‍. ഇന്‍ഡിഗോ നിലവാരമില്ലാത്ത വൃത്തിക്കെട്ട കമ്പനിയാണ്. താന്‍ ആരാണെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ചട്ടവിരുദ്ധമായിട്ടാണ് ഇന്‍ഡിഗോ തനിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രമിനിനല്‍ സംഘത്തെ തടയുവാന്‍ വിമാനക്കമ്പനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മറ്റ് വിമാനസര്‍വീസ് നടത്തുന്ന മാന്യന്‍മാരുണ്ട്. താന്‍ അതില്‍ സഞ്ചരിച്ചോളാമെന്നും നടന്നുപോയാലും ഇനി ഇന്‍ഡിഗോയിലേക്ക് ഇല്ലെന്നും ജയരാജന്‍ പറഞ്ഞു.
അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാനില്ല. ഇന്‍ഡിഗോ മാന്യന്‍മാരുടെ കമ്പനിയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിച്ചതിന് തനിക്ക് കമ്പനി പുരസ്‌കാരം നല്‍കണം. താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ല. അവരുടെ ഒരു സൗജന്യവും തനിക്ക് വേണ്ടെന്ന് ജയരാജന്‍ പറഞ്ഞു.
വിമാനത്തില്‍ പ്രതിഷേധം നടത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരെ തള്ളിയിട്ട ഇപി ജയരാജനും വിമാനക്കമ്പനി യാത്രവിലക്കേര്‍പ്പെടു ത്തിയത്.മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ യാത്രവിലക്കാണ് ഉള്ളത്. എന്നാല്‍ ഇപി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രവിലക്കാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഏര്‍പ്പെടുത്തിയത്.
സംഭവത്തില്‍ ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ കേസ് എടുത്തപ്പോള്‍ ഇപി ജയരാജനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ യുടെ നായക നടനായി അഭിനയിച്ച രാജ്‌മോഹൻ അന്തരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 1967ൽ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിലെ നായകനായിരുന്നു രാജ്‌മോഹൻ.
‘ഇന്ദുലേഖ’ എന്ന നോവൽ അടിസ്ഥാനമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത സിനിമയിൽ മാധവൻ എന്ന കഥാപാത്രത്തെയാണ് രാജ്‌മോഹൻ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്‌മോഹൻ. വിവാഹ ബന്ധം വേർപിഞ്ഞതിനെ തുടർന്ന് സിനിമ പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
നോക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ ഏറെക്കാലം ഒറ്റക്കായിരുന്നു ജീവിതം. തുടർന്ന് പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി. അസുഖങ്ങളെ തുടർന്ന് ജൂലൈ നാലാം തീയതി അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം തുടർന്ന് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.