ലവ് ജിഹാദ് വിവാദത്തില്‍ സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് മാപ്പ് പറയേണ്ടിവരുമെന്ന് താന്‍ കഴിഞ്ഞദിവസം പറഞ്ഞത് യാഥാര്‍ത്ഥ്യമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീവ്ര വര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതര സമൂഹം അംഗീകരിച്ചേ മതിയാകൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണ്. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാരാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ പറഞ്ഞു.
ലവ് ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ തയ്യാറായ ജോര്‍ജ് എം തോമസിന് ഇനി എത്ര നാള്‍ പാര്‍ട്ടിയില്‍ തുടരാനാവുമെന്ന് കണ്ടറിയണം എന്നായിരുന്നു കഴിഞ്ഞദിവസം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒന്നുകില്‍ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയില്‍ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇന്ന് ലവ് ജിഹാദ് വിവാദങ്ങളില്‍ വിശദീകരണവുമായി ജോര്‍ജ് എം തോമസ് രംഗത്തെത്തിയതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പുതിയ പ്രതികരണം.
ലവ് ജിഹാദില്‍ ജോര്‍ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. തീവ്രവര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎം ആയിരുന്നല്ലോ.
ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി.ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്ക് അയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല -എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണ്. കുഞ്ഞു കൈകളിലേക്ക് കൈനീട്ടം വെച്ച് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ നന്മ തിരിച്ചറിയാന്‍ കഴിയാത്ത ചൊറിയന്‍മാക്രികള്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു.
കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല അത്. ഒരു രൂപാ നോട്ടില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല, ഗാന്ധിജിയുടെ ചിത്രമാണുള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്. ഈ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്. അവര്‍ ചൊറിയന്‍ മാക്രി പറ്റങ്ങളാണെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയത് വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിമാര്‍ വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു.
കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്. സുരേഷ്ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കൈ നീട്ട പരിപാടിയിലൂടെ സുരേഷ് ഗോപി തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ്. ഇത് തിരിച്ചറിയാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്നും സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞിരുന്നു.
കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ദിലീപിനും കാവ്യയ്ക്കും എതിരെ ഇവരുടെ അടുത്ത സുഹൃത്തുക്കൾ തന്നെ പല നിർണ്ണായക വെളിപ്പെടുത്തലും നടത്തുകയാണ്. പലതും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്.
കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ ദിലീപിനെതിരെയും കാവ്യക്കെതിരെയും നിർണായകമായ പല തെളിവുകൾ പുറത്തു വിട്ടിരിക്കുകായാണ് .അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിട്ടുള്ളത് .
അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ ആണ് ,മഞ്ജുവിനു ഭർത്താവ് എന്ന നിലയിൽ ദിലീപിനെ ഭയമായിരുന്നു. വിവാഹബന്ധം വേർപിരിയുന്നതുവരെ ഓരോ ദിവസവും മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിർത്തിയത്. പക്ഷെ കാവ്യയെ ദിലീപിന് പേടിയായിരുന്നു. പല സ്ഥലത്തു വെച്ചും താൻ അത് നേരിട്ട് കണ്ടിട്ടുള്ളതാണ്.
കാവ്യയുടെ സാമ്പത്തിക ശേഷിയും സൗധര്യവും ആയിരിക്കാൻ അതിന് കാരണം. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയുടെ സ്വഭാവത്തിന് സിനിമാ മേഖലയിൽ നിന്നും പുറത്ത് നിന്നും ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല.
കാവ്യയുമായി തമിഴ്‌നാട്ടിലെ പോലെ ചിന്നവീട് ബന്ധം കൊണ്ടു നടക്കാനായിരുന്നു ദീലീപ് ആദ്യം ഉദ്ദേശിച്ചിരുന്നത്.എന്നാൽ കാവ്യയെ ഭയന്ന് അത് നടന്നില്ല.നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു കൊണ്ടിരുന്നു.
അങ്ങിനെയാണ് അവർ തമ്മിലുള്ള അടുപ്പത്തിന് പുതിയ മാനങ്ങൾ ഉണ്ടായത്. മീശമാധവന്റെ 125 ാം ദിവസം എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ പുലർച്ചേ ഒന്നര മണിയോടെ മഞ്ജു കുട്ടിയെ മടിയിലിരുത്തി കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ചേട്ടനെ കാണാനില്ലെന്ന് മഞ്ജു പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു.
എന്നാൽ ഈ സമയം ദിലീപ് കാവ്യയെ ഫോൺ വിളിച്ചു കൊണ്ട് മറ്റൊരു മുറിയിലെ ബാത്ത്റൂമിനകത്തായിരുന്നു. മഞ്ജുവിന് ദൈവം തുണയുണ്ട്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത മഞ്ജു ഇന്ന് ശക്തമായി ചലിച്ചിത്ര രംഗത്ത് തുടരുകയാണ്.ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് മഞ്ജു .എന്നാണ് ലിബേർട്ടി ബഷീർ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് .
സ്വന്തം ലേഖകൻ
ഡെൽഹി : ”പ്രായമായവർക്ക് സ്നേഹം ലഭിക്കാൻ, ഇത്തരം വൃദ്ധസദനങ്ങൾ നിർമ്മിക്കേണ്ടി വരരുതേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്നാൽ ആർക്കെങ്കിലും സ്നേഹം ലഭിക്കുന്നില്ലെങ്കിൽ, പരിചരണം ആവശ്യമുണ്ടെങ്കിൽ, വിഷമിക്കേണ്ട, ഞാൻ നിങ്ങളുടെ മകനാണ്, ഞാൻ നിങ്ങളെ പരിപാലിക്കും” കിഴക്കൻ ഡൽഹിയിലെ കാന്തി നഗറിൽ തലസ്ഥാനത്തെ ലോകോത്തര നിലവാരത്തിലുള്ള നാലാമത്തെ വൃദ്ധസദനം ‘ബാബ സാഹാബ് ഡോ. ഭീം റാവു അംബേദ്കർ സീനിയർ സിറ്റിസൺ ഹോം’ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു. ”നമ്മുടെ മാതാപിതാക്കൾ ഒരിക്കലും അവരുടെ വീട് വിട്ടു പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ചില കാരണങ്ങളാൽ അവർക്ക് പോകേണ്ടി വന്നാലും അവരെ സന്തോഷിപ്പിക്കാൻ വേണ്ടത് എല്ലാം ചെയ്യും. ഞങ്ങൾ അവർക്ക് ഇവിടെ ഗൃഹാന്തരീക്ഷം ഒരുക്കും ” അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഇപ്പോൾ നാല് വൃദ്ധസദനങ്ങളുണ്ടെന്നും അഞ്ചെണ്ണം കൂടി ഉടൻ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തത്തിൽ, ഈ ഒമ്പത് വൃദ്ധസദനങ്ങളിൽ 1,000 മുതിർന്ന പൗരന്മാരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”ഡൽഹി സർക്കാർ മുതിർന്ന പൗരന്മാരെ ‘ജന്മയാത്ര’യ്ക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനാൽ 2020ലും 2021ലും യാത്ര നടത്താൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അത് പുനരാരംഭിച്ചു. ഞങ്ങൾ എല്ലാ മുതിർന്ന പൗരന്മാരെയും വൃദ്ധസദനങ്ങളിൽ നിന്ന് തീർത്ഥയാത്രയ്ക്ക് അയയ്ക്കും,” അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മുതിർന്നവർക്കായി നിർമ്മിച്ച ബാബ സാഹാബ് ഡോ. ഭീം റാവു അംബേദ്കർ സീനിയർ സിറ്റിസൺ ഹോമിൽ വലിയ മുറികളും, നല്ല ബാത്ത്റൂം, ഫിസിയോതെറാപ്പി സൗകര്യവും, ഡോക്ടർമാരും ഉണ്ടായിരിക്കുമെന്നും ഈ വസതിയിൽ എല്ലാ സൗകര്യങ്ങളും തികച്ചും സൗജന്യമായിരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു.
മുഖ്യമന്ത്രി തീർഥ യാത്രാ യോജന പ്രകാരം ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് സർക്കാർ ചെലവിൽ തീർത്ഥാടനം നടത്താം. മുതിർന്ന പൗരന്മാർക്കുള്ള അഞ്ചാമത്തെ സൗകര്യമാണ് പശ്ചിമ വിഹാറിൽ വരുന്നതെന്നും മൂന്ന് മാസത്തിനുള്ളിൽ ഇത് സജ്ജമാകുമെന്നും സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.
കൊല്ലം കൊട്ടാരക്കരയില്‍ നടുറോഡില്‍ ഉണ്ടായ കൂട്ടത്തല്ലില്‍ എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്കേറ്റു. ഓവര്‍ ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ശാസ്താംകോട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണന്‍ ഭാര്യ പ്രിയ, മകന്‍ അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹെല്‍മറ്റ് കൊണ്ട് അമലിന്റെ തലയ്ക്കടിക്കുകയും തറയില്‍ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു.
അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവൻൻ്റ്സ് ഉടമ ടിജുവി നും നന്ദിയെന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രാർത്ഥിച്ചവർക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദിയറിയിച്ചു. യാത്ര തുടരുകയാണെന്നും സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. തിരുവല്ലയിൽവെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.
ഗിന്നസ് പക്രുവിൻറെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
സുഹൃത്തുക്കളെ …..
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാൻ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു…
കെ വി തോമസിനെതിരെ പ്രതിഷേധവുമായി ജന്മനാടായ കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെ വി തോമസിന്റെ പ്രതീകാത്മക ശവമഞ്ചവുമേന്തി കുമ്പളങ്ങി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഘോഷയാത്ര നടത്തി. കെ വി തോമസിന്റെ ചിത്രം പതിപ്പിച്ച കോലത്തില്‍ ചെരുപ്പുമാല അണിയിച്ചായിരുന്നു മാര്‍ച്ച്. ‘തിരുത തോമാ, യൂദാസേ, വെളിയില്‍ ഞങ്ങളിറക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുണ്ടായിട്ടും കണ്ണൂരില്‍ സിപിഐഎം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ എഐസിസി ആവശ്യപ്പെട്ടു.
അതേസമയം, തനിക്ക് കാരണം ബോധിപ്പിക്കാന്‍ 48 മണിക്കൂര്‍ മതിയെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കും. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പ്രത്യേക അജണ്ടയുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം മുൻ കേന്ദ്രകമ്മിറ്റിയംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം.സി. ജോസഫൈന്‍റെ വിയോഗവാർത്ത ഏറെ ദുഃഖത്തോടെയാണ് കേരളം ശ്രവിച്ചത്. കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ജോസഫൈൻ ഞായറാഴ്ചയാണ് വിടവാങ്ങിയത്.
എം.സി. ജോസഫൈന്‍റെ അവസാന നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന റെഡ് വോളണ്ടിയർ എ.കെ. ഗോപികയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സമ്മേളനത്തിനിടെ ജോസഫൈനെ സഹായിക്കാൻ നിയോഗിക്കപ്പെട്ടത് ഗോപികയായിരുന്നു.
ഗോപികയുടെ കുറിപ്പിന്‍റെ പൂർണരൂപം:
ഏപ്രിൽ 9 ന് ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് ശബ്നത്ത പറയുന്നത് ജോസഫൈൻ സഖാവിനെ സമ്മേളനഹാളിൽ എത്തിക്കണം ഒന്ന് വേഗം പോകണം എന്ന്.. പെട്ടെന്ന് തന്നെ സഖാവിന്‍റെ അടുത്ത് പോയി.. ബാഗ് വാങ്ങി.. കൈയിൽ ചേർത്ത് പിടിച്ചു.. സമ്മേളന ഹാളിലേക്ക് നടക്കുകയായിരുന്നു.. അപ്പോൾ സഖാവിന് കിതപ്പ് ഉണ്ടായിരുന്നു.. കോവിഡ് ശേഷം ഇത് പതിവ് ആണ് കുറച്ചു നേരം ഇരുന്നാൽ ok ആകും എന്ന് പറഞ്ഞു..
അടുത്ത് ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.. സമ്മേളന ഹാളിന് അടുത്തുള്ള മെഡിക്കൽ സെന്‍ററിൽ പോകാം എന്ന് പറഞ്ഞപ്പൊ വേണ്ട എന്ന് പറഞ്ഞു.. വീൽചെയർ എടുത്തു അതിൽ പോകാൻ ഒന്നും സമ്മതിച്ചില്ല..അപ്പോൾ AKG സെന്‍ററിലെ കണ്ണേട്ടൻ വണ്ടി എടുത്തു.. അതിൽ കയറി ഞങ്ങൾ ഡോക്ടറുടെ അടുത്ത് എത്തി..
ഓക്സിജൻ അളവ് നോക്കിയപ്പോൾ അത് 90 ആയിരുന്നു.. ഓക്സിജൻ കൊടുത്തു.. കിടക്കാൻ പറഞ്ഞപ്പൊ വേണ്ടാ ഇരിക്കുന്നത് ആണ് സുഖം എന്ന് പറഞ്ഞു..ഇൻഹെയ്‌ലർ ഞാൻ ആയിരുന്നു പ്രസ്സ് ചെയ്തു കൊടുത്തത്.. കുറച്ചു നേരം കഴിഞ്ഞപ്പൊ ഓക്സിജൻ അളവ് സാധാരണ നിലയിൽ തന്നെ ആയി.. ഞാൻ ok ആണ് മോളേ, ഹാളിന്‍റെ ഉള്ളിൽ കയറിയാൽ ഒന്നുടെ ok ആകും എന്ന് ഒക്കെ പറഞ്ഞു..
എന്‍റെ ജീവിതം പോരാട്ടമാണ്.. തുടരെ തുടരെ അപകടങ്ങൾ എന്‍റെ പുറകെ ഉണ്ടാകും 3 ആക്സിഡന്‍റ് ഉണ്ടായിരുന്നു. ഒന്ന് കെവിൻ കേസ് അന്വേഷണത്തിന് പോകുമ്പോ കാർ 3 മലക്കം മറിഞ്ഞു.. എന്‍റെ നിശ്ചയദാർഢ്യം കൊണ്ട് ജീവിതത്തിലേക്ക് കടന്നുവന്നു.. പിന്നീട് കാർ സ്പീഡിൽ വരുന്നത് കണ്ട് side ലേക്ക് ഇരിക്കാൻ പോയപ്പോ വലത് കാലിന്‍റെ കാൽപാദം കാറിന്‍റെ ടയറിന്‍റെ അടിയിൽ ആയി വേർപെട്ടു പോയി..
പിന്നീട് ഒരിക്കൽ കാർ കൂട്ടിയിടിച്ചു.. കഴിഞ്ഞു 13 ആം തീയതി വീട്ടിൽ ചെടിക്ക് വെള്ളം നനയ്ക്കുമ്പോൾ slip ആയി വീണു വലതു കൈയുടെ ലിഗമെന്‍റ് ഇളകി.. അത് വലിയ പ്രശ്നം ഇല്ല എന്ന് ഡോക്ടർ പറഞ്ഞു പോലും..
കോവിഡ് ശേഷം ട്രീറ്റ്മെന്‍റ് എടുക്കാൻ ഡോക്ടർ പറഞ്ഞു.. സമ്മേളനം കഴിഞ്ഞ ഉടനെ പോയിട്ട് എടുക്കാം എന്ന് സഖാവ് പറഞ്ഞു… സ്റ്റെപ് ഒക്കെ കയറുമ്പോ പേടിയാ മോളെ അപകടം വരും.. ഞാൻ കാരണം നിന്‍റെ ഹാളിന്‍റെ ഉള്ളിലെ ഡ്യൂട്ടി നടക്കാതെ ആയി അല്ലെ, ബുദ്ധിമുട്ട് ആയി അല്ലെ എന്ന് പറഞ്ഞു… എന്ത് ബുദ്ധിമുട്ട്.. ഇതൊക്ക എനിക്ക് സന്തോഷം അല്ലെ.. എത്ര നേരം വേണമെങ്കിലും ഞാൻ ഇരിക്കലോ എന്ന് പറഞ്ഞു..
പ്രായം ആയതിന്‍റെ ബുദ്ധിമുട്ട് ആണ്.. പേടിക്കണ്ട എല്ലാവർക്കും ഉണ്ടാകും അത് ഒന്നും സാരമില്ല പറഞ്ഞു..40 വർഷം ആയി പോലും പനി വന്നിട്ട്,, കോവിഡ് വന്നപ്പോ പോലും പനി ഒന്നും വന്നില്ല പോലും….ചുമ,, കഫക്കെട്ട് ഒന്നും വരാറില്ല.. തണുപ്പ് എത്രയും സഹിക്കും.. ചൂട് സഹിക്കാൻ പറ്റില്ല പോലും..
വീട്ടിലെ ജോലി ഉൾപ്പെടെ എല്ലാം സ്വന്തം ചെയ്യും ഒന്നിനും ആരെയും ആശ്രയിക്കുന്നത് ഇഷ്ടം അല്ല.. പുലർച്ചെ 3:00 ക്ക് എഴുന്നേൽക്കും.. ഭർത്താവ് വളരെ ഏറെ support ആയിരുന്നു.. ജീവിതത്തിൽ അദ്ദേഹം തന്ന കരുത്തു വലുത് ആയിരുന്നു.. അദ്ദേഹത്തിന്‍റെ വിയോഗം വല്ലാത്ത പ്രയാസങ്ങൾ ഉണ്ടാക്കി.. കേരളത്തിലെ ഒരു സ്ത്രീക്കും ഇതുപോലെ നല്ല ഭർത്താവ് നെ കിട്ടിക്കാണില്ല…
മഹാരാജാസിലെ പരിചയക്കാർ ആയിരുന്നു. പിന്നീട് വിവാഹം… പോകാം മോളെ ഹാളിൽ ഇരിക്കാം എന്ന് പറഞ്ഞു കണ്ണേട്ടൻ വണ്ടി എടുത്തു.. ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു.. അകത്തു നിന്ന് ലോക്ക് ചെയ്യാതെ ഞാൻ പുറത്ത് നിന്ന് ലോക്ക് ചെയ്യുകയാണ് ചെയ്തത്.. വയ്യായ്ക ഉള്ളത് കൊണ്ട് ആകാം സഖാവ് അതിന് സമ്മതിച്ചത്..
അവിടെ നിന്ന് ഹാളിലേക്ക് പോകും വഴി വീണ്ടും കിതപ്പ് വന്നു.. നായനാർ അക്കാദമിക്ക് ഉള്ളിലെ കസേരയിൽ ഇരുത്തി.. പെട്ടെന്ന് വിയർക്കാൻ തുടങ്ങി.. മുഖം ഒക്കെ കറുപ്പ് ആകാൻ തുടങ്ങി.. ബോധം പോയി.. എന്‍റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.. സരളേച്ചിയും പ്രകാശിനിയേച്ചിയും ഒക്കെ വന്നു ഞങ്ങൾ കാലും കയ്യും ഒക്കെ തിരുമ്മി.. വെള്ളം കുടഞ്ഞു..
അപ്പോഴേക്കും ആംബുലൻസ് വന്നു സഖാവിനെ അതിൽ കയറ്റി.. മുതിർന്ന ആളുകൾ മാത്രം ആണ് കൂടെ പോയത്.. ബാഗ് അതിൽ വച്ചു കൊണ്ടുത്തു.. അപ്പോഴും വിചാരിച്ചിരുന്നില്ല ഇങ്ങനെ ഒരു വിയോഗം ഉണ്ടാകുമെന്ന്..
വൈകുന്നേരവും രാത്രിയും എല്ലാവരോടും ചോദിച്ചപ്പൊ സഖാവിന് സുഖമാണ് നാളെ വരും എന്ന് പറഞ്ഞു.. രാവിലെ ആരൊക്കയൊ പറഞ്ഞു കുറച്ചു സീരിയസ് ആണ് എന്ന്..
ഏകദേശം ഉച്ചയോട് കൂടി സഖാവ് യെച്ചൂരി പറഞ്ഞപ്പൊ ആണ് മരണം അറിയുന്നത് വളരെ ഏറെ പ്രയാസം തോന്നി..
അവശതകൾ ഒന്നും ആരെയും അറിയിക്കാതെ..ഒരുപക്ഷെ അവശത ഉണ്ടായിരിക്കാം അത് പോലും കരുത്തോടെ നേരിടാൻ തുനിഞ്ഞു..തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ സ്വന്തം ആരോഗ്യസ്ഥിതി പോലും നോക്കാതെ കർമ്മനിരധയായി പോരാടി..
അവസാന ശ്വാസം വരെയും പാർട്ടി പരിപാടിയിൽ പങ്കെടുത്തു..
“മോളെ നല്ല രീതിയിൽ ജീവിക്കണം..
ആർക്ക് മുന്നിലും തലകുനിച്ചു നിൽക്കരുത്..
എല്ലാവരും മിടുക്കികളാണ്..കേട്ടോ……
സഖാവിന്‍റെ വാക്കുകൾ ‘
ബിജെപിയെയും പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി എന്ത് ചെയ്‌തേനെ എന്ന് കോലാപൂരിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പരിഹസിച്ചു.
“ബിജെപിക്ക് ഹിന്ദുത്വയുടെ ഉടമസ്ഥാവകാശം ഒന്നുമില്ല. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഇലക്ഷന്‍ ജയിക്കാന്‍ ബിജെപി എന്ത് ചെയ്‌തേനെ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. വിഷയങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുമ്പോള്‍ മതം പറഞ്ഞ് അവര്‍ വിദ്വേഷം പ്രചരിപ്പിക്കും”. ഉദ്ധവ് പറഞ്ഞു.
കാവിയും ഹിന്ദുത്വവും ഉപയോഗിച്ചാല്‍ കേന്ദ്രത്തില്‍ ഭരണം പിടിക്കാം എന്ന് ബിജെപിക്ക് കാണിച്ച് കൊടുത്തത് തന്റെ അച്ഛന്‍ ബാല്‍ താക്കറെയാണെന്ന് അവകാശപ്പെട്ട ഉദ്ധവ് ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചെന്ന് ബിജെപി പറയുന്നത് ശരിയല്ലെന്നും ആരോപിച്ചു. “സേന എപ്പോഴും കാവിയിലും ഹിന്ദുത്വയിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ്.
ഭാരതീയ ജന സംഘം, ജന സംഘം എന്നൊക്കെ പല പേരുകളില്‍ പല പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് ബിജെപിയാണ്. അധികാരം മാത്രം ലക്ഷ്യം വച്ചുള്ള ഹിന്ദുത്വമാണവര്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുത് “. അദ്ദേഹം പറഞ്ഞു.
ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത അവിയൽ തിയേറ്ററുകളിൽ വിജയം കണ്ട് പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നായികമാരിൽ ഒരാൾ ഗോവ സ്വദേശിനി കേതകി നാരായണനാണ്. പൂനെയിൽ ബീഫ് കിട്ടില്ലെന്നും അത് കേരളത്തിൽ കിട്ടുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണെന്നും കേതകി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
കേതകി പറയുന്നു;
ഞാൻ നേരത്തേയും കേരളത്തിൽ വന്നിട്ടുണ്ട്. കേരളം എനിക്ക് ഇഷ്ടമാണ്. കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങൾക്ക് പൂനെയിൽ കിട്ടാത്തതും ഇവിടെ കിട്ടുന്നതുമായ ഭക്ഷണമാണ് പൊറോട്ടയും ബീഫും. കേരളത്തിൽ എത്തിയ സമയം മുതൽ ഞാൻ തട്ടുകട അന്വേഷിക്കുകയായിരുന്നു.
മലയാളത്തിൽ വീരം എന്ന ചിത്രം നേരത്തെ ചെയ്തിട്ടുണ്ട്. മറാഠിയിലും ഹിന്ദിയിലും ചില സിനിമകളും വെബ് സീരീസും ചെയ്തിട്ടുണ്ട്. ‘അവിയലി’ലേക്ക് എന്നെ വിളിക്കുന്നത് ചിത്രത്തിന്റെ പ്രൊഡ്യൂസർ മേഘയാണ്. അവിയൽ എന്നാണ് സിനിമയുടെ പേര് എന്ന് പറഞ്ഞപ്പോൾ ഫുഡ് മൂവി ആണോ എന്നാണ് ആദ്യം ചോദിച്ചത്. ഇവിടെ എത്തിയ ശേഷമാണ് കഥ മുഴുവനായി പറഞ്ഞത്. എന്നെ സംബന്ധിച്ച് കഥ എക്സൈറ്റിങ് ആയിരുന്നു.
സിനിമയിൽ എത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആക്ടിങ് കോഴ്സ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ആ സമയത്ത് സാധിച്ചിരുന്നില്ല. ജീവിതത്തിൽ സിനിമ എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നു. അവിടെ എത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടായിരുന്നു. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല, സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ നമുക്ക് അത് മനസിലാകും.