മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്.
സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു. കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് പെരിനാട് സ്വദേശി രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്.
വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. അഞ്ചോടെ ഇരുവരും കായൽവാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായൽവാരത്തു ചെരിപ്പുകൾ കണ്ടതോടെ പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
കായലില്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും.
38 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാല്‍വെ ഈ വര്‍ഷം ജൂണില്‍ വേര്‍പിരിഞ്ഞിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റിനെയാണ് 65കാരനായ സാല്‍വെ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെ ജനുവരിയില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അഭിഭാഷകനായി നിയമിതനായിരുന്നു.
ഈ വര്‍ഷം പല വലിയ കേസുകളിലും സാല്‍വെ സുപ്രീം കോടതിയില്‍ ഹാജരായി. പ്രധാന കേസുകളില്‍ ഇന്ത്യക്ക് വേണ്ടി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് – ഐസിജെ) ഹാജരായി. ഡല്‍ഹി നിയമസഭയുമായുള്ള കേസില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെയാണ്. ലോണ്‍ മൊറട്ടോറിയവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് വേണ്ടി സാല്‍വെ ഹാജരായിരുന്നു. ലണ്ടനില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാണ് ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരായത്.
ഹരിയാനയില്‍ 21കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കോളേജിന് പുറത്ത് വെടിവച്ച് കൊല്ലുന്ന വീഡിയോ പുറത്തുവന്നു. ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഫരീദാബാദിലെ ബല്ലാബ്ഗഡ് കോളേജിന് പുറത്താണ് സംഭവം. പരീക്ഷയെഴുതാന്‍ പോയ അവസാനവര്‍ഷ ബി കോം വിദ്യാര്‍ത്ഥിനി നികിതയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ വരവിനായി കാറില്‍ കാത്തിരിക്കുകയായിരുന്നു കൊലയാളിയായ തൗസീഫും സുഹൃത്തും. യുവതിയും സുഹൃത്തും കാറിനടുത്ത് നില്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നികിതയെ കാറിലേയ്ക്ക് ബലമായി പിടിച്ച് കാറിലേയ്ക്ക് കയറ്റാൻ തൗസീഫ് ശ്രമിക്കുന്നു. സ്വയം രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നുണ്ട്. എന്നാല്‍ തൗസീഫ് പിന്നാലെ ഓടി അടുത്തുചെന്ന് യുവതിയുടെ തലയില്‍ വെടിവയ്ക്കുന്നു. അക്രമിയുടെ സുഹൃത്ത് അയാളെ കാറിലേയ്ക്ക് വലിച്ചുകൊണ്ടുപോവുകയും അവര്‍ കാര്‍ ഓടിച്ചു പോവുകയും ചെയ്യുന്നു.
യുവതി ചോരയില്‍ കുളിച്ച് റോഡില്‍ കിടക്കുന്നു. സുഹൃത്ത് ഭീതിയോടെ നോക്കിനില്‍ക്കുന്നു. നികിത ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. തൗസീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൗസീഫ് തന്നെ ഉപദ്രവിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നതായി നികിത പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പിതാവ് പറയുന്നു.
പൂഞ്ഞാര്‍ പുല്ലപ്പാറയില്‍ കുരിശിനുമുകളില്‍ കുട്ടികള്‍ കയറി നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ പരാതി രമ്യമായി പരിഹരിച്ചു. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെ മഹല്ല് കമ്മിറ്റി ഈരാറ്റുപേട്ട സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിച്ചു. പള്ളയിങ്കണത്തില്‍ വൈദികര്‍ക്കൊപ്പം മഹല്ല് കമ്മിറ്റി അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാര്‍ത്തകളെത്തിയതിനു പിന്നാലെ സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് ഖേദപ്രകടനവുമായി മഹല്ല് കമ്മിറ്റി പള്ളിയിലെത്തിയത്. കൂടുതല്‍പോര്‍ വിളിക്കള്‍ക്കൊന്നും ഇടം നല്‍കാതെ ഇരുകൂട്ടരും പരാതി രമ്യമായി പരിഹരിക്കുകയായിരുന്നു.
മൂന്ന് മതവിഭാഗത്തില്‍പെട്ട കുട്ടികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെന്റ് മേരീസ് പള്ളിയുടെ പരാതിയില്‍ 14 കുട്ടികളെ ഈരാറ്റുപേട്ട പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. എന്നാല്‍, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റേഷനില്‍ വെച്ച് കേസ് ഒത്തുതീര്‍പ്പാക്കി. പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മധ്യസ്ഥതയിലായിരുന്നു ഇത്. കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികള്‍ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൂഞ്ഞാര്‍ പള്ളിയിയിലെ വൈദികരോടും അധികാരികളോടും കുട്ടികള്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണമെന്ന വ്യവസ്ഥയിന്മേലാണ് കേസ് ഒത്തുതീര്‍പ്പായത്. ജനപ്രതിനിധികള്‍, സമുദായ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കൈക്കാരന്മാര്‍, പള്ളികമറ്റിക്കാര്‍ എന്നിവരാണ് മത സൗഹാര്‍ദ്ദം മുന്‍നിര്‍ത്തിയുള്ള പ്രശ്‌ന പരിഹാരത്തിന് പിന്തുണയേകിയത്.
നേരത്തെ, കുരിശിനെ അപമാനിച്ചതില്‍ പൂഞ്ഞാര്‍ ഇടവക പ്രതിനിധിയോഗം പ്രതിഷേധം അറിയിച്ചിരുന്നു. മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും സഭ പരാതി നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. സാഹചര്യം കൂടുതല്‍ വഷളാകുന്നതിനുമുമ്പ് പരാതി പരിഹരിക്കാനുള്ള മഹല്ല് കമ്മിറ്റിയുടെ ശ്രമങ്ങളെ സെന്റ് മേരിസ് പള്ളിയും അംഗീകരിക്കുകയായിരുന്നു.
.
ന്യൂഡല്‍ഹി: ബി.ജെ.പിയോട് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കിദാസ് രാജിവച്ചു. ഫെയ്‌സ്ബുക്ക് ഇന്ത്യ എം.ഡി അജിത് മോഹനാണ് അങ്കി ദാസിന്റെ രാജിവാര്‍ത്ത പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്നു അങ്കിദാസ്. ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ചയില്‍ അവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അജിത് മോഹന്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അങ്കിദാസിനെ പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നയരൂപീകരണ വിഭാഗം മേധാവിയായ അങ്കിദാസിന് പുറമെ ബിസിനസ് വിഭാഗം മേധാവി അജിത്ത് മോഹനും പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി.
വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നിഷ്പക്ഷതയില്‍ കരിനിഴല്‍ വീണത്. അങ്കി ദാസ് വഴി ഫെയ്‌സ്ബുക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ബി.ജെ.പി നേതാവ് രാജാ സിംഗിനെതിരെ നടപടി സ്വീകരിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വാള്‍ സ്ട്രീറ്റിന്റെ വെളിപ്പെടുത്തല്‍. ഈ വിവാദങ്ങളാണ് അങ്കിദാസിന്റെ രാജിയില്‍ കലാശിച്ചിരിക്കുന്നത്.
അതേസമയം ഫെയ്‌സ്ബുക്കിന് രാഷ്ട്രീയമില്ലെന്നും പുതിയ ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് വിധേനയുമുള്ള വെറുപ്പും വിദ്വേഷവും തള്ളിപ്പറയുന്നുവെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ നീല്‍ പോട്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിനെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം അയച്ച കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതം, ജാതി, വംശം, ദേശീയത തുടങ്ങിയവയുടെ പേരിലുള്ള വിദ്വേഷ പ്രചാരണം അനുവദിക്കില്ല. അത്തരം ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ട്. തുടര്‍ന്നും അപ്രകാരം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്ലെയിൻ ആണ് എറണാകുളം നേവൽ ബേസിന് സമീപത്തെ കൊച്ചി കായലിൽ ലാന്‍ഡ് ചെയ്തത്. മാലദീപിൽ നിന്നും വരുന്ന വഴി ഇന്ധനം നിറയ്ക്കാനാണ് ട്വിൻ ഓട്ടർ 300 എന്ന വിമാനം ഇറങ്ങിയത്. വിമാനം കായലിലേക്ക് പറന്നിറങ്ങുന്നത് കാണാന്‍ വെണ്ടുരുത്തി പാലത്തില്‍ മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി. കൊച്ചിക്കാര്‍ക്ക് വേറിട്ട കാഴ്ചയായിരുന്നു സീ പ്ലെയ്ന്‍ ലാന്‍ഡിങ്ങും പറക്കലും.
മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ.

മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ.
100 കോടി മുടക്കി ആഗ്രഹിച്ച സ്ഥലത്ത് വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ. കടലിന് അഭിമുഖമായി നിൽക്കുന്ന തരത്തിലാണ് താരത്തിന്റെ മുംബൈയിലെ പുതിയ വീട്.മുംബൈയിലെ ജുഹു – വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകളാണ് താരം വാങ്ങിയത്. ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിന് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്. ലോക്ക്ഡൗൺ സമയത്ത് കടൽ അഭിമുഖമായ വീട്ടിൽ നിന്ന് ഹൃതിക് സോഷ്യൽ മീഡിയയിൽ പതിവായി ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
View this post on Instagram
. Couldn’t ask for a better view. . Or a more suited book . . #Coexist #doglovers
ദുർഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ ഫോട്ടോഗ്രഫർക്കെതിരെയാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
മോഡലിനെതിരെ പരാതി എടുക്കണോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കും. മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.
ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. പരാതി ഉയർന്നതോടെ പേജിൽനിന്ന് ചിത്രങ്ങൾ നീക്കിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വീണ്ടെടുക്കാൻ ഒരു സ്റ്റോപ്പിലും നിർത്താതെ ട്രെയിൻ ഓടിച്ച് റെയിൽവേ. മധ്യപ്രദേശിൽ നിന്നാണ് ഈ അപൂർവ രക്ഷാദൗത്യം. ലളിത്പൂർ എന്ന സ്ഥലത്ത് നിന്നാണ് മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയത്. കുഞ്ഞുമായി ഇയാൾ ലളിത്പൂരിൽ നിന്നും ഭോപ്പോൽ വഴി പോകുന്ന രപ്തി സാഗർ എക്സ്പ്രസിൽ യാത്രചെയ്യുന്നു എന്ന് അധികൃതർ കണ്ടെത്തിയതോടെയാണ് രക്ഷാദൗത്യം ആരംഭിക്കുന്നത്.
കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ ഒരാൾ കുട്ടിയുമായി പോകുന്ന ദൃശ്യം ലഭിച്ചു. ഇയാൾ രപ്തി സാഗർ എക്സ്പ്രസിൽ കുട്ടിയുമായി കയറി എന്ന് സ്ഥിരീകരിച്ചതോടെയാണ് റെയിൽവേ പൊലീസ് ബുദ്ധിപൂർവം ഇയാളെ കുടുക്കിയത്.
ഭോപ്പാൽ എത്തും വരെ ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്തരുതെന്ന് അധികൃതർ നിർദേശം നൽകി. ട്രെയിനുണ്ടായിരുന്ന സുരക്ഷാ ജീവക്കാരോട് ഇയാളെ നിരീക്ഷിക്കണമെന്നും ഓടുന്ന ട്രെയിനിനുള്ളിൽ വച്ച് ഇയാളെ പിടികൂടാൻ ശ്രമിക്കരുതെന്നും നിർദേശിച്ചു.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ട്രെയിനിൽ ഇയാൾക്ക് ചുറ്റും സ്ഥാനം പിടിച്ചു. അപ്പോഴും പ്രതിക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. മണിക്കൂറുകൾ നിർത്താതെ ഓടിയ ട്രെയിൻ ഒടുവിൽ ഭോപ്പാലിൽ എത്തിയപ്പോൾ സുരക്ഷാ ജീവനക്കാരും റെയിൽവേ സ്റ്റേഷനിൽ കാത്ത് നിന്ന െപാലീസുകാരുമടക്കം ഇയാളെ വളയുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.
അമേരിക്കന്‍ തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ശേഷിക്കെ, മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം 2016ലെ കണക്കുകള്‍ മറികടന്നു. ഞായറാഴ്ച വരെ 5.9 കോടി ആളുകള്‍ വോട്ടുചെയ്തതായാണ് ഫ്‌ളോറിഡ സര്‍വകലാശാലയിലെ സ്വതന്ത്ര വോട്ട് മോണിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം, 2016ല്‍ 5.7 കോടി ആളുകളാണ് മുന്‍കൂര്‍ വോട്ട് ചെയ്തത്. 2016ല്‍ ആകെ 13.7 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. 55.5 ശതമാനമായിരുന്നു വോട്ടിംഗ് നിരക്ക്. ഏര്‍ലി വോട്ടിങ്ങിനൊപ്പം മെയില്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതിനാല്‍ ഇക്കുറിയത് 15 കോടി കവിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
കോവിഡ് കാലം കണക്കിലെടുത്ത് മുന്‍കൂര്‍ വോട്ടിങ്ങിനെ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ വളരെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് അനുകൂലമായി വരുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ല. അതേസമയം, മെയില്‍ വോട്ടിങ്ങിനെ ഉള്‍പ്പെടെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന നിലപാടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. അതിനാല്‍ വോട്ടെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് റിപ്പബ്ലിക്കന്മാര്‍ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെയുള്ള അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് മുന്‍തൂക്കം. എന്നാല്‍, ജോ ബൈഡന് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് അവസാന സര്‍വേകള്‍ സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രണ്ടക്ക ലീഡ് നേടിയ ബൈഡന് അവസാന നാളുകളില്‍ തിരിച്ചടിയുണ്ടാകുന്നതായാണ് സര്‍വേഫലം. പല സംസ്ഥാനങ്ങളിലും ലീഡില്‍ ഇടിവുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ സംസ്ഥാനങ്ങളിലെയും നിഷ്പക്ഷ സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന വോട്ടിംഗ് ശതമാനം പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. ടെക്‌സസില്‍ 2016ലെ മുന്‍കൂര്‍ വോട്ടിന്റെ 80 ശതമാനമാണ് ഞായറാഴ്ചയോടെ പൂര്‍ത്തിയായത്. വോട്ടെടുപ്പ് ദിവസം ചെയ്‌തേക്കാവുന്ന വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ ഇത്തവണ വോട്ടുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. 1980 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന ടെക്‌സസില്‍ വോട്ടിംഗ് ശതമാനം വര്‍ധിക്കുന്നത് ട്രംപിന് കൂടുതല്‍ നേട്ടമാകും.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇക്കുറി മെയില്‍ വോട്ടുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മെയില്‍ വോട്ടുകള്‍ വര്‍ധിക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്നത്. മെയില്‍ വോട്ടുകള്‍ വ്യാപകമായ തട്ടിപ്പിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആളുകള്‍ക്ക് കൃത്യമായും സുരക്ഷിതമായും സുരക്ഷിതമായും വോട്ടുചെയ്യാന്‍ കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് വൈകിക്കണം. മെയില്‍-ഇന്‍ വോട്ടിംഗിലൂടെ ചരിത്രത്തിലെ ഏറ്റവും കൃത്യതയില്ലാത്തതും വഞ്ചനാപരവുമായ തിരഞ്ഞെടുപ്പായിരിക്കും 2020ല്‍ നടക്കാന്‍ പോകുന്നത്. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേടാകും എന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. എന്നാല്‍ ട്രംപിന്റെ ആവശ്യം കോണ്‍ഗ്രസോ കോടതിയോ അംഗീകരിച്ചിരുന്നില്ല. അതിനു പിന്നാലെ യുഎസ് പോസ്റ്റല്‍ സര്‍വീസ് ചില നയമാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. മെയില്‍ ബാലറ്റുകളുടെ ഡെലിവറി സമയം മന്ദഗതിയിലാക്കുകയും അതിവേഗ ലെറ്റര്‍ സോര്‍ട്ടറുകളെ കമ്മീഷനില്‍ നിന്ന് നീക്കിയതിനുമൊപ്പം മെയില്‍-ഇന്‍ ബാലറ്റുകള്‍ക്ക് മേലില്‍ മുന്‍ഗണന ഇല്ലെന്നും പോസ്റ്റല്‍ സര്‍വീസ് വ്യക്തമാക്കി. പുതിയ പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന ആശങ്കകള്‍ അതോടെ വര്‍ധിച്ചു. നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ഡെമോക്രാറ്റ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിയമ നടപടികളുമായി മുന്നോട്ടുവന്നതോടെ വിവാദം കോടതി കയറി. പോസ്റ്റല്‍ സര്‍വീസിലെ നയ മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയി ഡിജോയ് റദ്ദാക്കേണ്ട സാഹചര്യവുമുണ്ടായി. മെയില്‍ വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഡെമോക്രാറ്റിക് നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.