India

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി എംബിബിഎസ് പ്ര‌വേശനം ‌നേടിയ കേസിൽ മുഖ്യസൂത്രധാരന്‍ മലയാളി. കഴിഞ്ഞ ദിവസം തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പണം വാങ്ങി പരീക്ഷയ്ക്കു ആളുകളെ ഏര്‍പാടാക്കികൊടുക്കുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. ഇയാളുടെ സംഘത്തില്‍പെട്ട വെല്ലൂര്‍ ബംഗളുരു സ്വദേശികള്‍ക്കായി തിരച്ചില്‍ തുടങ്ങി

തിരുവനന്തപുരത്തു നിന്നു കസ്റ്റഡിയിലെടുത്ത ഇട‌നിലക്കാരൻ ജോർജ് ജോസഫിന്റെ ചോദ്യംചെയ്യൽ തുടരുകയാണ്. 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്കു പ്രവേശന പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പാടാക്കിനല്‍കിയിരുന്നത്. പരീക്ഷയുടെ മുന്‍പായി ഒരുലക്ഷം രൂപ നല്‍കണം.പ്രവേശനം ഉറപ്പകുമ്പോള്‍ ബാക്കി തുകയും നല്‍കുന്നതായിരുന്നു രീതി. ഇയാളുടെ കൂട്ടാളി വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മുഹമ്മദ് ശാഫി, ബംഗളുരു സ്വദേശി റാഫി എന്നിവര്‍ക്കായി തിരച്ചില്‌‍‍ തുടരുകയാണ്. ഷാഫിയാണ് ആള്‍മാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നല്‍കിയിരുന്നത്. അതിനിടെ സമാനരീതിയില്‍ പ്രവേശനം നേടിയ ധർമപുരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വി‌‌ദ്യാർഥി മുഹമ്മദ് ഇർഫാന്‍ മൊറീഷ്യസിലേക്കു കടന്നതായി സ്ഥിരീകരിച്ചു.

അതേസമയം,ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു തേനി മെഡിക്കൽ കോളജ് റജിസ്ട്രാർ ഡോ.രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി.ആള്‍മാറാട്ടം കണ്ടെത്തി കോളജ് വിദ്യഭ്യാസ ഡയറക്ടറെ അറിയിച്ചത് രാജേന്ദ്രനാണ്. കോളജിലെ രണ്ടു ജീവനക്കാര്‍ക്ക് കൂടി തട്ടിപ്പില്‍ പങ്കുണ്ടെന്നും പരാതിയിലുണ്ട്. തമിഴ്നാട്ടിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ സ്വദേശി ഉദിത്ത് സൂര്യ, അഭിരാമി , പ്രവീണ്‍ രാഹുല്‍ എന്നിവരും ം ഇവരുടെ രക്ഷിതാക്കളുമാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപിയിൽ തർക്കം. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണ് കുമ്മനത്തിന്റെ പേര് നേരത്തെ പ്രഖ്യാപിച്ചത്.

വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർ.എസ്.എസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇത് അംഗീകരിച്ചേക്കില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രിക്ക് പകരം കെ ശ്രീകാന്തിനെ പരിഗണിച്ചേക്കും. ഔദ്യോഗിക വിഭാഗം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.

എണ്ണിയെണ്ണിയുള്ള ചോദ്യങ്ങളും അതിനൊപ്പമുള്ള വാക്കുകളും വിദിശ മൈത്രയെ രാജ്യത്തിന്റെ പ്രിയങ്കരിയാക്കുന്നു. യുഎന്‍ പൊതുസഭയില്‍‍ പാക്കിസ്ഥാനെയും ഇമ്രാന്‍ ഖാനെയും ശരിയ്ക്കും വെള്ളം കുടിപ്പിച്ചു മൈത്ര.രാജ്യത്തിന്റെ വാക്കുകളാണ് ഇൗ ഉദ്യോഗസ്ഥയിലൂടെ യുഎൻ പൊതുസഭയിൽ മുഴങ്ങിയത്. വാക്കുകൾ കൊണ്ട് മാത്രമല്ല നേട്ടങ്ങളുടെ പട്ടികയിലും മൈത്ര മാതൃകയാണ്. വിദേശകാര്യമന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറി, 2009 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥ, 2008ല്‍ സിവില്‍ സര്‍വീസ് പരീക്ഷയിൽ 39 റാങ്ക് നേടി വിജയിച്ചു. പരിശീലനകാലത്തെ മികവിന് ‘അംബാസിഡര്‍ ബിമല്‍ സന്യാല്‍ സ്വര്‍ണ മെഡല്‍’ സ്വന്തമാക്കി, ഷാങ്ഹായ് സഹകരണ സംഘത്തിന്‍റെ മേല്‍നോട്ടച്ചുമതലയും വിദിശയ്ക്കാണ്.

‘യുഎന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ?’ യുഎന്‍ പൊതുസഭയിൽ പാക്കിസ്ഥാനിലെ പൊളിച്ചടുക്കുന്ന വിധമായിരുന്നു ഇന്ത്യന്‍ വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്രയുടെ വാക്കുകൾ.

‘പാക്കിസ്ഥാനിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് നിരിക്ഷിക്കാൻ യുൻ പ്രതിനിധികളെ ഇമ്രാൻ ഖാൻ സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ ഭീകരന്‍ പോലും പാക്കിസ്ഥാനില്‍ ഇല്ലെന്നാണ് ഇമ്രാന്‍ പറഞ്ഞത്. യുഎന്‍ നിരീക്ഷകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. യുഎന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ?’ വിദിശ മൈത്ര യുഎന്നില്‍ ചോദിച്ചു.

അല്‍ക്വയ്ദ ഉപരോധപട്ടികയില്‍ യുഎന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനു പെന്‍ഷന്‍ നല്‍കുന്ന ഒരേഒരു സര്‍ക്കാര്‍ പാക്കിസ്ഥാനിലേതാണെന്ന് അവര്‍ സമ്മതിക്കുമോ എന്നും വിദിശ ചോദിച്ചു. ഒസാമ ബിൻലാദനെ പരസ്യമായി അനുകൂലിക്കുന്നവരില്‍ നിങ്ങളില്ലെന്ന് ന്യൂയോർക്ക് നഗരത്തോട് പറയാൻ കഴിയുമോ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന്‍ ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും വിദിശ മൈത്ര പറഞ്ഞു.

ആണവനശീകരണം എന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന്റേതല്ലെന്നും വിഷയത്തെ യുദ്ധത്തിന്റെ വക്കോളം എത്തിച്ചയാളിന്റെതാണെന്നും ഇന്ത്യ. യുഎന്നില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തിനു തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രതികരണം. രണ്ട് ആണവരാജ്യങ്ങള്‍ തമ്മില്‍ പോരാടിയാല്‍ ലോകത്തിനാകെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നാണ് ഇമ്രാന്‍ യുഎന്നില്‍ പറഞ്ഞത്. യുഎന്നില്‍ തന്നെ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗമാണ് ഇമ്രാന്റേതെന്ന് വിദിശ പറഞ്ഞു. വിഭാഗീയത വളര്‍ത്തുക, വിദ്വേഷം പടര്‍ത്തുക എന്നിവയാണ് ഇമ്രാന്‍ ഉദ്ദേശിക്കുന്നതെന്നും വിദിശ പറഞ്ഞു. ഇമ്രാന്‍ ഉപയോഗിച്ച ഭീഷണിയുടെ ഭാഷ യുഎന്നിന്റെ കീഴ്‌വഴക്കത്തിനു യോജിച്ചതല്ലെന്നും വിദിശ പറഞ്ഞു.

പാലായിലെ എൽഡിഎഫ് ജയത്തിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായ പാർട്ടി വർക്കിങ്ങ് ചെയര്‍മാന്‍ പി ജെ ജോസഫ്. പക്വതയില്ലാത്ത നടപടികളാണ് പാലായിലെ തോൽവിക്ക് കാരണമായതെന്ന് ആരോപിച്ച അദ്ദേഹം ജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ അപ്പുറത്തുണ്ടായിരുന്നെന്നും പ്രതികരിച്ചു. മാണി സ്വീകരിച്ച കീഴ്വഴക്കം ജോസ് കെ മാണി ലംഘിച്ചെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പിജെ ജോസഫ് ആരോപിച്ചു.

പാര്‍ട്ടിക്കുള്ളിലെ തർക്കം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെയും ബാധിച്ചു. എന്നാൽ രണ്ട് കൂട്ടരും പ്രശ്നമുണ്ടാക്കിയെന്നത് ശരിയല്ല. പ്രശ്നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണം. പാർട്ടി ഭരണഘടന അംഗീകരിക്കാൻ ഒരു കൂട്ടർ തയ്യാറായില്ലെന്നതാണ് യഥാർത്ഥ പ്രശ്നം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോവാൻ തയ്യാറാണെന്നും പി ജെ ജോസഫ് പറയുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജോസഫിനെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു പിജെ ജോസഫ് നല്‍കിയത്. രണ്ടില ചിഹ്നം കിട്ടാത്തത് പരാജയത്തിന് കാരണമായെന്നായിരുന്നു ജോസ് കെ മാണിയുടെ ആദ്യ പ്രതികരണം.
എന്നാൽ, രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമായെന്ന് സമ്മതിക്കുന്ന പിജെ ജോസഫ് ഇതിന് കാരണം ജോസ് കെ മാണി പക്ഷം സ്വീകരിച്ച ചില നിലപാടുകളാണെന്നും കുറ്റപ്പെടുത്തി.

ചിഹ്നം സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി തന്നോട് സംസാരിച്ചിരുന്നു. പാർട്ടി ചെയർമാന്റെ കത്ത് ലഭിച്ചാൽ ചിഹ്നം നൽകാൻ കഴിയൂ എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വർക്കിങ്ങ് ചെയർമാനായ തന്നെ ചെയർമാനായി അംഗീകരിച്ചാൽ കത്ത് നൽകാമെന്ന് താൻ അറിയിക്കുകയും ചെയ്തു. എന്നാൽ അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.
ചിഹ്നം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

മാണിസാറാണ് ചിഹ്നമെന്ന് ആവർത്തിച്ചു. ജോസ് ടോമും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതും തിരിച്ചടിയായിട്ടുണ്ടെന്നും പി ജെ ജോസഫ് പറയുന്നു. തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. എന്നാൽ ഇത്തരം ചെയ്കികൾ കൊണ്ടൊന്നും താൻ പ്രകോപിതനാക്കാനാവില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം, പാലായിൽ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ വീഴ്ചകള്‍ തിരുത്തിമുന്നോട്ട് പോവുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പരാജയത്തില്‍ പതറില്ല. ജനവിശ്വാസം വീണ്ടെടുക്കും എന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. അതിനിടെ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. എന്നാൽ ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രതികരണം.

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പൻ തോ്ൽപ്പിച്ചത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയായിരുന്നു കാപ്പന്റെ മുന്നേറ്റം. ഒന്‍പതുപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനായത് നാലിടത്തുമാത്രം. ജോസ് കെ.മാണിയുടെ ബൂത്തിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 8,489 വോട്ട് കുറഞ്ഞു.

ഉപതിരഞ്ഞെടുപ്പിൽ പാലായില്‍ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച അനിശ്ചിതത്വത്തിന് യുഡിഎഫ് വിരാമമിടുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നതിനാൽ ബാക്കി നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസിൽ ധാരണയായതെന്നാണ് വിവരം.

ഇതുപ്രകാരം വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാർ സ്ഥാനാര്‍ത്ഥിയാകം. എറണാകുളത്ത് ടിജെ വിനോദും കോന്നിയിൽ മോഹൻരാജും, അരൂരിൽ ഷാനിമോൾ ഉസ്മാനും സ്ഥാനാർത്ഥിയാവും. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററിനെ കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെയും പ്രാദേശിക നേതാക്കളുടേയും എതിർപ്പ് മറികടന്നാണ് മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്.

പീതാംബരക്കുറുപ്പിനെ പരിഗണിച്ചിരുന്ന വട്ടിയൂർകാവിൽ പക്ഷേ പ്രാദേശിക നേതൃത്വം ഇതിനെതിരെ രംഗതെത്തിയതോടെ നേതൃത്വം മാറ്റി ചിന്തിക്കുകയായിരുന്നു. ഇതോടൊണ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാറിനെ മുരളീധരന്റെ വട്ടിയൂർക്കാവ് നിലനിർത്താൻ ഇറക്കുന്നത്. അരുരിൽ ഷാനിമോള്‍ ഉസ്മാനെ തന്നെയായിരുന്നു ആദ്യം മുതൽ യുഡിഎഫ് പരിഗണിച്ചിരുന്നത്. എറണാകുളത്ത് ടിജെ വിനോദിന്റെ സ്ഥാനാർത്ഥിത്വത്തിലും നേരത്തെ ധാരണയിലെത്തിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ധാരണയായെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചിത്രവും പൂർണമാവുകയാണ്. ഇടത് സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കൽ അരൂരും കെയു ജിനേഷ് കുമാർ കോന്നിയിലും ഇടത് സ്ഥാനാർത്ഥികളാവും. ഇടതു സ്വതന്ത്രനായ മനു റോയിയാണ് എറണാകുളത്തെ പ്രതിനിധീകരിക്കുക. മഞ്ചേശ്വരത്ത് ജില്ല കമ്മിറ്റി അമഗം ശങ്കർ റെയും നിയോഗിച്ച് നേരത്തെ തന്നെ എല്‍ഡിഎഫ് കളം പിടിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ ഇന്ത്യക്കെതിരെയും ആർഎസ്എസിനെതിരെയും രൂക്ഷമായി വിമർശിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീർ വിഷയം ഉയർത്തിയായിരുന്നു ഇമ്രാൻ ഇന്ത്യയിലെ നരേന്ദ്രമോദി സർക്കാറിനെയും നടപടികളെയും വിമർശിച്ച് രംഗത്തെത്തിയത്. കാശ്മീരിൽ ഇന്ത്യ നടപ്പാക്കുന്ന കർഫ്യൂ മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ കാശ്മീർ വിഷയം പരാമർശിക്കാതെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്.

പുൽവാമ സംഭവിച്ചപ്പോൾ ഇന്ത്യ ഉടൻ പാകിസ്താനെ കുറ്റപ്പെടുത്തിയെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ ഞങ്ങൾ അവരോട് തെളിവ് ചോദിച്ചു, പകരം അവർ വിമാനം അയക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും നുണയുടെ അടിസ്ഥാനത്തിലായിരുന്നു. “ഞാൻ പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചു” എന്നയിരുന്നു തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തിയത്. അത് നുണയാണ് ഇമ്രാൻ ഖാൻ പറഞ്ഞു.

ആർഎസ്എസിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി മോദി. അഡോൾഫ് ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി എന്നിവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സംഘടനയാണ് ആർഎസ്എസ്. ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ വംശീയ ഉന്മൂലനത്തിൽ വിശ്വസിക്കുന്നു. എന്നാൽ അഹങ്കാരം പ്രധാനമന്ത്രി മോദിയെ അന്ധനാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും ഇമ്രാൻ പ്രസംഗത്തിൽ പരാമർശിച്ചു. 50 ദിവസങ്ങളായി കാശ്മീരിൽ കശ്മീരിലെ കർഫ്യൂ നിലനിൽക്കുകയാണ്. അത് പിൻവലിക്കുമ്പോൾ അവിടെ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

കശ്മീരിലെ കർഫ്യൂ നീക്കിയാൽ എന്ത് സംഭവിക്കുമെന്ന് പ്രധാനമന്ത്രി മോദി ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ പ്രത്യേക പദവി പിൻവലിച്ചുവെന്ന് കശ്മീരിലെ ആളുകൾ അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കശ്മീരിലെ ആയിരക്കണക്കിന് കുട്ടികളെ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. അവരും പുറത്തുവരും സംസ്ഥാനത്തെ കർഫ്യൂ നീക്കിയാൽ അവർ തെരുവുകളിൽ ഇറങ്ങും. ശേഷം തെരുവുകളിൽ സൈന്യം അവരെ വെടിവച്ചുകൊല്ലും. ഇന്ന് ഇന്ത്യൻ സൈന്യം പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും കേൾക്കുന്നു. എന്നാൽ കർഫ്യൂ നീക്കിയ ശേഷം കശ്മീരിൽ എന്ത് സംഭവിക്കും, അവിടെ പുൽവാമയെപോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടാകും. അപ്പോഴും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് മുസ്‌ലിംകളുണ്ട്. പ്രധാനമന്ത്രി മോദി, അവർ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ. രക്തച്ചൊരിച്ചിലുണ്ടായാൽ മുസ്‌ലിംകൾ തീവ്രവാദികളാകും. നിങ്ങൾ മുസ്‌ലിംകളെ തീവ്രവാദികളാവാൻ, അവർ ആയുധമെടുക്കാൻ നിർബന്ധിക്കപ്പെടുകയാണ് ഖാൻ പറയുന്നു.

പാകിസ്താനെക്കാൾ നാല് മടങ്ങ് വലിയ രാജ്യമാണ് തങ്ങളുട അയൽരാജ്യം. ഞങ്ങൾ എന്തു ചെയ്യും? ഇക്കാര്യം ഞാൻ എന്നോട് തന്നെ പല തവണ ചോദിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ ഞങ്ങൾ യുദ്ധം ചെയ്യും, എന്നാൽ രണ്ട് ആണവ രാജ്യങ്ങൾ പോരാടുമ്പോൾ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുണം ഇമ്രാൻ ഖാൻ ചോദിക്കുന്നു.

ലോകത്തെ ഇസ്ലാമോഫോബിയ വിഷയം ഉയർത്തിയായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ പ്രസംഗം ആരംഭിച്ചത്. വേൾഡ് ട്രേഡ് സെന്റർ 9/11 ആക്രമണത്തിന് ശേഷം ലോകത്ത് ഇസ്‌ലാമോഫോബിയ വളരെ വേഗതയിൽ വളർന്നിട്ടുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്. ജനങ്ങൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിക്കുകയാണ്, യൂറോപ്യൻ രാജ്യങ്ങളിലെ മുസ്‌ലിംകൾ പാർശ്വവൽക്കരിക്കപ്പെട്ടുവെന്നു. ഇത് വലിയ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്നും ഇമ്രാന്‍ ഖാൻ പറയുന്നു.

ലോക ജീവിത ക്രമത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ച് വരികയാണ്. ഇത് കൂടുതൽ ദാരിദ്ര്യത്തിനും മരണത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ച ഇമ്രാൻ ഖാൻ അഴിമതി, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ ചെറുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കാലാവസ്ഥാ വ്യതിയാനവും തീവ്രവാദവും ഉയർത്തിക്കാട്ടിയായിരുന്നു ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ലോകത്തിന് യുദ്ധം നൽകാതെ സമാധാനത്തിന്റെ സന്ദേശമാണ് ഇന്ത്യ നൽകിയിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഇന്ത്യ നൽകിയ സംഭാവന വളരെ വലുതാണ്. രാജ്യം ഇതിനായി മറ്റേത് രാജ്യത്തേക്കാളും ഈ ദൗത്യങ്ങൾക്കായി ഇന്ത്യ ത്യാഗം ചെയ്തിട്ടുണ്ട്. ലോകത്തിന് യുദ്ധം നൽകാതെ സമാധാനത്തിന്റെ സന്ദേശമാണ് നൽകിയിട്ടുള്ളത്. എന്നാൽ ഭീകരത ഏതെങ്കിലും ഒരു രാജ്യത്തിന് വെല്ലുവിളിയല്ല, മറിച്ച് എല്ലാ രാജ്യങ്ങൾക്കും മനുഷ്യവർഗത്തിനും മൊത്തത്തിൽ വെല്ലുവിളിയാണ്. അതിനാൽ മനുഷ്യരാശിക്കുവേണ്ടി, ലോകം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മോദി യുഎന്‍ പൊതുസഭയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ എം മാണിയുടെ പിൻഗാമിയായി എൻസിപി നേതാവും മുൻ സിനിമ, സ്പോര്‍ട്സ് താരവുമായ മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് .കെ.എം.മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കുമ്പോൾ പാലായുടെ പുതിയ മാണിക്യത്തെ കുറിച്ച് കൂടുതലറിയാം

പാല നിയോജകമണ്ഡലത്തിൽ പുതിയ താരോദയമായ മാണി സി കാപ്പൻ സുദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുപരിയായി ചലച്ചിത്ര, സ്പോര്‍ട്സ് മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്

1956 മെയ് 30ന് പാലായിൽ ചെറിയാൻ ജെ കാപ്പന്‍റെയും ത്രേസ്യാമ്മയുടെയും ഏഴാമത്തെ മകനായി ആണ് മാണി സി കാപ്പൻ ജനിച്ചത് … സ്വാതന്ത്ര്യസമര സേനാനിയും അഭിഭാഷകനുമായിരുന്ന പിതാവ് ചെറിയാൻ ജെ കാപ്പൻ നിയമസഭാംഗം, പാലാ മുനിസിപ്പൽ ചെയര്‍മാൻ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് . ചങ്ങനാശ്ശേരിയിലെ പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ്‌ ഭാര്യ. ചെറിയാൻ കാപ്പൻ, ടീന, ദീപ എന്നിവർ മക്കളാണ്.

കുട്ടിക്കാലത്തു പഠനത്തെക്കാള്‍ സ്പോര്‍ട്സിലായിരുന്നു മാണി സി കാപ്പന് താത്പര്യം. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സര്‍ക്കാര്‍ കോളേജിലും കലാലയ ജീവിതം പൂര്‍ത്തിയാക്കിയ മാണി സി കാപ്പൻ ഒരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു.

എന്നാൽ വോളിബോള്‍ താരമെന്ന നിലയിൽ അദ്ദേഹം പേരെടുത്തിരുന്നു . കോളേജ് വിദ്യാഭ്യാസകാലത്ത് സംസ്ഥാന വോളിബോള്‍ ടീമിൽ നാല് വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. നാല് വര്‍ഷത്തോളം കാലിക്കറ്റ് സര്‍വകലാശാല ടീം ക്യാപ്റ്റനുമായിരുന്നു . തുടർന്ന് കെഎസ്ഇബി വോളിബോള്‍ ടീമിലും എത്തി . ഏകദേശം ഒരു വര്‍ഷത്തോളം പ്രൊഫഷണൽ സ്പോര്‍ട്സിൽ ചെലവഴിച്ച മാണി സി കാപ്പൻ 1978ൽ അബുദബി സ്പോര്‍ട്സ് ക്ലബിലേയ്ക്ക് ചേക്കേറി.

അന്തരിച്ച ഇതിഹാസ തരാം ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുമുണ്ട് .

ഇരുപത്തിഅഞ്ചോളം ചിത്രങ്ങളിൽ മാണി സി കാപ്പൻ അഭിനയിച്ചു . 1960ൽ പുറത്തിറങ്ങിയ സീത ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് കുസൃതിക്കാറ്റ്, യുവതുര്‍ക്കി, ആലിബാബയും ആറര കള്ളന്മാരും, ഫ്രണ്ട്സ്, ഇരുവട്ടം മണവാട്ടി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇതോടൊപ്പം ജനം (1993), കുസൃതിക്കാറ്റ് (1995), കുസൃതി (2004), മാന്നാർമത്തായി സ്പീക്കിങ്ങ് (1995), മാൻ ഓഫ്‌ ദ് മാച്ച്‌ (1996), മേലേപ്പറമ്പിൽ ആൺവീട് (1993), നഗരവധു (2001) എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായിരുന്നു അദ്ദേഹം. 2012ൽ ബോറോലാര്‍ ഖോര്‍ എന്ന ആസാമീസ് – ബെംഗാളി ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്.

സിനിമയോടൊപ്പം തന്നെ കോൺഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷറർ ആയിരുന്നു. പിന്നീട് കോൺഗ്രസ് എസ് എൻ.സി.പിയായി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി.

2000 – 2005 കാലയളവിൽ പാല മുനിസിപ്പൽ കൗൺസിലറായും തുടര്‍ന്ന് നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു. . മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ജോർജ് സി കാപ്പൻ, ചെറിയാൻ സി കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു. ഒരു കുടുംബത്തിൽ നിന്നും തന്നെ മൂന്ന് കൗൺസിലർമാർ എന്ന അപൂർവ്വ നേട്ടം കാപ്പൻ കുടുംബത്തിന് സ്വന്തമായി. മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറാണ്.

മുൻപ് 2006ലും 2011ലും 2016ലും ഇടതുപക്ഷ മുന്നണിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയ്ക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. എന്നാൽ കെ എം മാണിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.. . എന്നാൽ 1996ൽ 23,790 വോട്ടിന്‍റെ റെക്കോഡ് ലീഡ് സൃഷ്ടിച്ച കെ എം മാണിയുടെ ലീഡ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും 8000 കടന്നിട്ടില്ല – കാരണം ഈ മൂന്ന് തവണയും എതിരാളി മാണി സി കാപ്പൻ ആയിരുന്നു . ഇന്നിതാ കെ എം മണിയില്ലാത്ത പാലായിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു രാഷ്ട്രീയത്തോടൊപ്പം സിനിമയെയും ഒപ്പം നിര്‍ത്തിയ കേരളത്തിലെ വിരലിലെണ്ണാവുന്ന നേതാക്കളിലൊരാളായ മാണി സി കാപ്പൻ

കോവളത്ത് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ കുത്തികൊലപ്പെടുത്തുന്നതിന്റ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരില്‍ കോവളം സ്വദേശി സൂരാജിനെ കുത്തികൊലപ്പെടുത്തിയത്. പ്രതി ഓട്ടോ ഡ്രൈവര്‍ മനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍് ചെയ്തു.

രാവിലെ മനുവിന്റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി ഏഴരയോടെ സൂരജിനെ മനു ആക്രമിച്ചത്. ആഴാകുളത്തിന് സമീപമുള്ള ഓട്ടോ സ്്റ്റാന്‍ില്‍ ബൈക്കിലെത്തിയ സൂരജിനെയും സുഹൃത്ത് വിനീഷ് ചന്ദ്രയേയും നടന്ന് അടുത്തുവന്ന മനു കുത്തി വീഴ്ത്തുകയായിരുന്നു. തുടരെ തുടരെ കത്തികൊണ്ട് ആക്രമിച്ച മനു സൂരുജിനെയും വിനീഷിനെയും മാരകമായി പരിക്കേല്‍പ്പിച്ചു

ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത മനുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയും കൊല്ലപ്പെട്ട സൂരജനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൂരജ് കൊല്ലപ്പെട്ടതിന്റെ പ്രതികാരത്തില്‍ മനു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡും മനുവിന്റെ അച്ഛന്റെ തട്ടുകടകളും സൂരജിന്റെ സുഹൃത്തുക്കള്‍ അടിച്ചു തകര്‍ത്തു. കത്തികുത്തില്‍ പരിക്കേറ്റേ സൂരജിന്റെ സുഹൃത്ത് വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.

കേരള കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന പാലാ മണ്ഡലം തമ്മിലടികൊണ്ട് കൈവിട്ട കാഴ്ചയാണ് ഇന്ന് നടന്ന വോട്ടെണ്ണലില്‍ നടന്നത്. അനൈക്യത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ വരെ രൂക്ഷഭാഷയിലാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 54 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് പാലാ മണ്ഡലത്തില്‍ വിജയമുറപ്പിക്കുന്നത്. ഇപ്പോഴിതാ കേരള കോണ്‍ഗ്രസിനെയും ജോസ് കെ മാണിയേയും പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്. ചീഞ്ഞ കൈതച്ചക്കയുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റ്. ജോസ് ടോം മല്‍സരിച്ചത് കൈതച്ചക്ക ചിഹ്നത്തിലാണ്.

ഷോണിന്റെ കുറിപ്പ് ഇങ്ങനെ:

അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ……ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..

മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ…

ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്
ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്. കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നെന്നും ഡോക്ടർക്ക് എതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു.

2017 ഓഗസ്റ്റിൽ ആണ് ഗോരഖ്പൂരിലെ ബാബ രാഘവദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 60 കുട്ടികൾ മരണത്തിന് കീഴടങ്ങിയത്. ഓക്സിജൻ കുറവാണെന്ന കാര്യം ആദ്യം അറിയിക്കാത്തതാണ് കുട്ടികളുടെ കൂട്ട മരണത്തിന് കാരണമായത് എന്ന് ആരോപിച്ചായിരുന്നു ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.

എന്നാൽ കഫീൽ ഖാൻ കുറ്റക്കാരനല്ല എന്നാണ് സംഭവം അന്വേഷിക്കാൻ നിയോഗിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാറിന്റെ കണ്ടെത്തൽ.അഴിമതിയോ കൃത്യവിലോപമോ ഉണ്ടായിട്ടില്ല. കുട്ടികളെ ചികിത്സിക്കുന്ന വാർഡിന്റെ ചുമതല കഫീൽഖാന് ഉണ്ടായിരുന്നില്ല. അവധിയിൽ ആയിരുന്നിട്ടും കുട്ടികളെ രക്ഷിക്കാൻ കഫീൽഖാൻ പരിശ്രമിച്ചു.

.വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് നിരവധി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു. ഓക്സിജൻ സിലിണ്ടറുകളുടെ കരാർ, സംരക്ഷണം തുടങ്ങിയവയുടെ ഉത്തരവാദിത്വം കഫീൽഖാന് ഇല്ല എന്നിങ്ങനെയാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. രണ്ടു വർഷം തന്നെ വേട്ടയാടിയ യോഗി സർക്കാർ മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണം. സംഭവം സിബിഐ അന്വേഷിക്കണമെന്നും കഫീൽ ഖാൻ പറഞ്ഞു

RECENT POSTS
Copyright © . All rights reserved