Kerala

യൂട്യൂബേഴ്‌സായ ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച് പോലീസ്. മയക്കുമരുന്നുകടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പോലീസ് പറയുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പോലീസ് ഈ സംശയം ഉയർത്തിയിരിക്കുന്നത്.

പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, സർക്കാരിനും പോലീസിനുമെതിരെ നടന്ന സൈബർക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പോലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെടുന്നത്.

ചെറുതുരുത്തിയിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. ശിവരാജന്റെ ഭാര്യ കൃഷ്ണപ്രഭയെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിറന്നാൾ ദിനത്തിലാണ് കൃഷ്ണപ്രഭയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

എന്നാൽ സ്ത്രീധനം ആവിശ്യപ്പെട്ട് കൃഷ്ണപ്രഭയെ ഭർത്താവും വീട്ടുകാരും ചേർന്ന് പീഡിപ്പിച്ചിരുന്നതായി കൃഷ്ണപ്രഭയുടെ വീട്ടുകാർ ആരോപിക്കുന്നു. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്നും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം.

3 വര്‍ഷം മുന്‍പാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകള്‍ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു കൃഷ്ണപ്രഭ ആത്മഹത്യ ചെയ്തത്്.

മരിക്കുന്നതിന് മുന്‍പു കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണില്‍ വിളിച്ച് കരഞ്ഞതായും പ്രശ്‌നമുണ്ടെന്ന് അറിയിച്ചതായും വീട്ടില്‍ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ശിവരാജന്റെ അമ്മയുടെ പ്രതികരണം.

 

അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ കൈക്കലാക്കിയിരിക്കെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് പിടിച്ചെടുത്ത താലിബാന്‍ ഇവിടത്തെ ജയിലും കൈയ്യടക്കി. ഭൂരിഭാഗവും താലിബാന്‍ അംഗങ്ങള്‍ തടവിലുള്ള പുല്‍ ഉ ചര്‍കി എന്ന ജയിലാണ് കഴിഞ്ഞ ദിവസം താലിബാന്‍ കൈയടക്കിയത്. ഇവിടെയുള്ള തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ഇവരില്‍ ചിലര്‍ ഐഎസ്, അല്‍ ഖ്വയ്ദ അംഗങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാബൂളിലെ ഈ ജയിലുള്‍പ്പെടെ അഫ്ഗാനിലെ തടവ് കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ ഒരു വിഭാഗം ഐഎസ് അംഗങ്ങളാണ്. തടവറകളില്‍ നിന്നും തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കുന്ന താലിബാന്‍ ഇവരെ എന്തായിക്കും ചെയ്യുക എന്ന ചോദ്യമാണുയരുന്നത്. മലയാളികളായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റിയന്‍, മെറിന്‍ ജേക്കബ്, റഫീല തുടങ്ങി നാല് മലയാളി സ്ത്രീകളും അവരുടെ കുട്ടികളും അഫ്ഗാനിലെ ഏതോ ഒരു ജയിലറകളിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇപ്പോള്‍ മരിച്ചോ ജീവനോടെയുണ്ടോ എന്നു പോലും അറിയില്ല.

ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട ഇവര്‍ 2019 കളിലാണ് അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്തത്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിലേക്ക് പോയ നിരവധി സ്ത്രീകള്‍ രാജ്യത്തെ ജയിലറകളിലുണ്ട്. ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. 2019 ഓടു കൂടി ഐഎസ് ആധിപത്യം അവസാനിച്ചതോടെയാണ് ഈ സ്ത്രീകള്‍ ജയിലിലായത്. സ്ത്രീകളോട് ഒട്ടും ദയയില്ലാതെ പെരുമാറുന്ന താലിബാന്‍ ഈ സ്ത്രീകളെ എന്തു ചെയ്യുമെന്നതില്‍ വ്യക്തതയില്ല. ഒരു പക്ഷെ ഇവരെ വെടിവെച്ച് കൊല്ലുക, അല്ലെങ്കില്‍ നിര്‍ബന്ധിതമായി വിവാഹം കഴിക്കുക എന്നിവയ്ക്കും സാധ്യതയുണ്ട്. രാജ്യത്തെ മൂന്നു കോടി ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തടവറകളില്‍ കഴിയുന്ന ആ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ത്ത ഉയര്‍ന്നു വരാനുള്ള സാധ്യതയുമില്ല.

യുഎസ് സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് താലിബാനും യുഎസും 2020 ല്‍ ധാരണയായ സമാധാന കരാര്‍ പ്രകാരം അഫ്ഗാനിസ്താനില്‍ അല്‍-ഖ്വയ്ദ, ഐഎസ്‌ഐഎസ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് വീണ്ടും ഉയര്‍ന്നു വരാന്‍ സഹായിക്കില്ല എന്ന് താലിബാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സൈനിക പിന്‍മാറ്റത്തിന് അന്തിമ ധാരണയായതും.

ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ അഫ്ഗാനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ പ്രതിനിധി സൈബുള്ള മുജാഹിദ് ജൂലൈയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഒരു ഭീകര സംഘടനായി തന്നെ പ്രവര്‍ത്തിക്കുന്ന താലിബാന്‍ അല്‍ ഖ്വയ്ദയെ ദീര്‍ഘകാലം മാറ്റി നിര്‍ത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

കഴിഞ്ഞ മാസം യുഎന്‍ പുറത്തു വിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിലെ 15 പ്രവിശ്യകളില്‍ അല്‍ ഖ്വയ്ദയുടെ സ്വാധീനമുണ്ട്. കാണ്ഡഹാറിലുള്‍പ്പെടെ അല്‍ഖ്വയ്ദ താലിബാന്‍ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മറ്റൊരു വശമെന്തെന്നാല്‍ താലിബാന്റെ അഫ്ഗാന്‍ ഭരണം ആഗോള തലത്തില്‍ ഭീകര സംഘടനകള്‍ക്ക് ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐഎസും അല്‍ ഖ്വയ്ദയും വീണ്ടും പൊങ്ങുകയും അഫ്ഗാന്‍ കുരുതിക്കളമാവാനും സാധ്യതയുണ്ട്.

നിമിഷ ഫാത്തിമയ്ക്കും ഒപ്പമുള്ള സ്ത്രീകള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഇതിനിടയില്‍ അടയുകയുമുണ്ടായി. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്നും രാജ്യത്ത് തിരിച്ചെത്തുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കേണ്ട എന്ന നിലപാടാണ് കേന്ദ്രമെടുത്തത്. 2019 ല്‍ പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്തതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

വീഡിയോയില്‍ നിമിഷ ഫാത്തിമയുടെയും സോണിയ സെബാസ്റ്റിയനും ഒപ്പം കുട്ടികളുണ്ട്. കൈക്കുഞ്ഞിനെയുമേന്തി നില്‍ക്കുന്ന നിമിഷ ഫാത്തിമയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. 2016 ലാണ് സോണിയ സെബാസ്റ്റിയന്‍ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് അബ്ദുല്ലയ്‌ക്കൊപ്പം ഐഎസില്‍ ചേരാന്‍ അഫ്ഗഗാനിസ്താനിലേക്ക് പോയത്. 2011 ല്‍ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്നു അബ്ദുള്‍ റാഷിദ് അബ്ദുല്ല.

ചോദ്യം ചെയ്യലില്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ പറയുന്നുണ്ട്. തന്റെ മകളോടൊപ്പം തിരിച്ച് നാട്ടില്‍ പോവണമെന്നും ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കണമെന്നുമാണ് സോണിയ പറയുന്നത്. ‘ എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവുകയും സംഭവിച്ചതെല്ലാം മറക്കക്കുകയും വേണം. എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല, ഭര്‍ത്താവിന്റെ കുടുംബം മാത്രമാണുള്ളത്,’ സോണിയ വീഡിയോയില്‍ പറയുന്നു.

തന്റെ ഭര്‍ത്താവിനും ഐഎസ് ചേര്‍ന്നതില്‍ ഖേദമുണ്ടായിരുന്നെന്ന് സോണിയ പറയുന്നു. അഫ്ഗാനിസ്താനിലെ ഖോറാസാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് വന്നിട്ട് സംഭവിച്ചത് മറിച്ചാണെന്ന് സോണിയ വെളിപ്പെടുത്തി. ‘ അവിടെ ഒരു സംവിധാനവുമില്ല. ഒന്നും സംഭവിക്കുന്നില്ല. ആളുകള്‍ മസ്ജിദില്‍ പോവുന്നില്ല. അദ്ദേഹം ( റാഷിദ്) ഇക്കാര്യത്തില്‍ വളരെ ചിട്ടയുള്ളയാളായിരുന്നു. മസ്ജിദിലേക്ക് ഒരിക്കല്‍ പോലും വരാത്ത ധാരാളം ആളുകളുണ്ടായിരുന്നു അവിടെ. പക്ഷെ നേതാക്കള്‍ ഇതില്‍ ഒന്നും ചെയ്തില്ല. മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് വരെ അദ്ദേഹം അദ്ദേഹം വളരെ നിരാശനായിരുന്നു. അദ്ദേഹം ശബ്ദരേഖകള്‍ തയ്യാറാക്കുന്നതും നിര്‍ത്തി. ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. വീട്ടുകാര്യങ്ങള്‍ നോക്കുകയായിരുന്നു,’ സോണിയ പറയുന്നു. എന്നാല്‍ തിരിച്ചു വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് എനിക്ക് ലോകം മതിയായി എന്നാണ് ഭര്‍ത്താവ് പറഞ്ഞെതെന്നും സോണിയ ഓര്‍ത്തു.

അതേസമയം ഐഎസില്‍ ചേര്‍ന്നതിലോ നടന്ന സംഭവങ്ങളിലോ ഖേദമോ ആശങ്കയോ നിമിഷയുടെ വാക്കുകളില്‍ ഇല്ലായിരുന്നു. കൈക്കുഞ്ഞിനെയുമേന്തി നിമിഷ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു പോവണമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നാണ് നിമിഷ പറഞ്ഞത്. ഭര്‍ത്താവ് മരിച്ചതിനാല്‍ ഇനി ആരും ആശ്രയിക്കാനില്ല. നാട്ടിലെത്തിയാല്‍ വീട്ടുകാരെ ഞാന്‍ ആശ്രയിക്കില്ല. ഐഎസില്‍ വിധവകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാല്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായെന്ന് തോന്നുന്നില്ലെന്നും തനിക്കവിടെ സന്തോഷകരമായ ജീവിതമായിരുന്നെന്നും നിമിഷ പറയുന്നു.’ഞാന്‍ മമൂദിലായിരുന്നപ്പോല്‍ ഞാന്‍ വളരയേറെ സന്തേഷത്തിലായിരുന്നു. അതിനാല്‍ ഖിലാഫത്ത് തെറ്റായിരുന്നെന്ന് ഞാന്‍ പറയില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്താണ് സംഭവിക്കുന്നതെന്നോ സമയമെന്താണെന്ന് പോലും എനിക്കറിയില്ല,’ നിമിഷ പറഞ്ഞു. അമ്മയെ കാണാനാഗ്രഹമുുണ്ടോ എന്ന ചോദ്യത്തിന് അവരാണ് എന്നെ കാണണെന്ന് എപ്പോഴും പറയുന്നതെന്നാണ് നിമിഷ പറഞ്ഞത്.

വിവാദമായ താര ദമ്പതികളുടെ കുടുംബ തർക്കത്തിൽ അമ്പിളി ദേവിക്കെതിരേ കോടതി വിധി. ആദിത്യൻ ജയൻ കുടുംബ കോടതിയിൽ നൽകിയ പരാതിയിൽ ഭാര്യ അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞത് പലതും പച്ച കള്ളമെന്ന് തെളിയിച്ചാണ്‌ കോടതിയുടെ വിധി.ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ്‌ നൽകിയിരുന്നത്.എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ്‌ എന്ന് കണ്ടെത്തിയിരിക്കുന്നു.

പണയം വയ്ച്ച ശേഷം സ്വർണ്ണം ആദിത്യൻ ജയൻ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളിൽ വാർത്തയും കള്ള കേസും നല്കുകയായിരുന്നു. ആദിത്യൻ ജയനു വേണ്ടി ഹൈക്കോടതി അഭിഭാഷകയായ അഡ്വ വിമല ബിനുവാണ്‌ ഹാജരായത്. സ്ത്രീ പീഢന കേസിൽ ഇതാദ്യമാണ്‌ സ്ത്രീക്കെതിരേ നിർണ്ണായകമായ ഒരു കോടതി വിധി വരുന്നത്. സ്വർണം ബാങ്കിൽ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകൾ ഹാജരാക്കി, ഈ സ്വർണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജർക്ക് കോടതി നിർദ്ദേശം നല്കി. ഇത് അമ്പിളി ദേവിക്ക് തിരിച്ചടിയായി.

കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു, അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു, ഇതിനെല്ലാം ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നടൻ ആദിത്യനെതിരേ അമ്പിളി ദേവി രംഗത്ത് വന്നപ്പോൾ സമൂഹം ഒരു സ്ത്രീ എന്ന നിലയിൽ അമ്പിളി ദേവിക്ക് പ്രാധാന്യം നല്കി. നിരപരാധിയായ ആദിത്യനേ സമൂഹം തെറ്റുകാരനായും, ചീത്ത വിളിച്ചും ആക്ഷേപിക്കുകയായിരുന്നു.

മനം നൊന്ത ആദിത്യൻ കൈ ഞരമ്പ് മുറിച്ച് കാർ അപകടവും ഉണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും സമൂഹമാകെ അയാളെ വേട്ടയാടുകയായിരുന്നു. ഇപ്പോൾ നിരപരാധിത്വം തെളിയിച്ച് വൻ മടങ്ങി വരവ് ആദിത്യൻ നടത്തുമ്പോൾ സ്ത്രീകൾ പുരുഷന്മാർക്കെതിരേ കൊടുക്കുന്ന കള്ള കേസുകൾ കൂടിയാണ്‌ പുറത്ത് വരുന്നത്.

സ്ത്രീകൾ വ്യാപകമായി സ്ത്രീ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആദിത്യനെ തുടക്കം മുതൽ പരിഹസിച്ചും വേട്ടയാടിയും മാധ്യമ വിചാരണക്കും ഇട്ട് നല്കുകയായിരുന്നു അമ്പിളി ദേവി. ഇയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് കള്ള കഥകളും ഇതിനിടെ മെനഞ്ഞു. ജില്ല തോറും ആദിത്യനു സ്ത്രീകൾ ഉണ്ടെന്ന് വരെ പറഞ്ഞ് മാധ്യമങ്ങളിൽ കൂടി അപമാനിച്ചു.അമ്പിളി ദേവിക്കെതിരേ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്‌.

  • പലപ്പോഴും തന്റെ സഹോദരി ഭർത്താവിന്റെ സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്ത ഫോൺ കോളുകളും മറ്റും പുറത്തു വിട്ടു തുടരെ തുടരെ ആദിത്യനെതിരെ വാർത്തകൾ സൃഷ്ടിച്ചു, ശത്രുക്കളെ സൃഷ്ടിച്ചും ആഘോഷിച്ചു, അമ്പിളീ ദേവിക്കെതിരെ യഥാർത്ഥ തെളിവുകൾ തൃശൂർ കുടുംബ കോടതിയിൽ ഹാജരാക്കി നഷ്ടപരിഹാരമായി 10 കോടി ആവശ്യപ്പെട്ടു ആദിത്യൻ ജയൻ കേസ് ഫയൽ ചെയ്യുകയും തന്റെ കയ്യിലുള്ള അമ്പിളീ ദേവിയുടെയും കാമുകന്റെയും അശ്ലീല സന്ദേശങ്ങളും പരസ്പരം കൈമാറിയ അശ്ലീല വീഡിയോകളും സമർപ്പിക്കുകയും ചെയ്തു.
  • അമ്പിളി ദേവിയുടെ കോടതിയിൽ ഹാജരാക്കിയ സെക്സ് ചാറ്റിങ്ങും വീഡിയോ തെളിവുകളും ഞെട്ടിപ്പിക്കുന്നതാണ്‌.
  • ആദിത്യൻ ദുരുപയോഗം ചെയ്തുവെന്നു അമ്പിളീ ദേവി കേസിൽ ആരോപിക്കുന്ന സ്വർണം ബാങ്കിൽ അമ്പിളീ ദേവി തന്നെ പണയം വച്ചതിന്റെയും മറ്റും രേഖകൾ ഹാജരാക്കി, അമ്പിളി ദേവിയുടെ ആദിത്യൻ ജയനെതിരെയുള്ള കേസിലെ പ്രധാന ആരോപണമായ സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു എന്ന കേസ് യാതൊരു വിധത്തിലും നിലനിക്കാത്തത് ആണെന്ന യഥാർത്ഥ തെളിവുകളും ആദിത്യനും അമ്പിളിയുമായുള്ള വാട്സപ്പ് സന്ദേശങ്ങളും തൃശൂർ ഫാമിലി കോടതിയിൽ തെളിവായി സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് വിശദമായ വാദം കേട്ട കോടതിയാണ് ജയന്റെ കേസിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തുകയും അമ്പിളീ ദേവിക്കെതിരായി രണ്ടു സുപ്രധാന വിധികൾ പ്രസ്ഥാവിക്കുകയും ചെയ്തത്.

ഇനി മുതൽ വാർത്താ മാധ്യമങ്ങൾ വഴി ആദിത്യൻ ജയനെ അപകീർത്തി പെടുത്തുവാൻ പാടില്ലെന്ന് കോടതി അമ്പിളീ ദേവിയെ വിലക്കുകയും, അമ്പിളി ദേവി ആഭരണങ്ങൾ പണയം വച്ച ബാങ്കിൽ നിന്നും സ്വർണം കേസ് തീർപ്പാകുന്നത് വരെ വിട്ടു കൊടുക്കരുതെന്നും ബാങ്ക് മാനേജരെ വിലക്കുകയും ചെയ്തു.

ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. വല്ലച്ചിറ മേലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട്ട.അധ്യാപിക സുശീലയുടെയും മകന്‍ ദീപക്‌മേനോന്‍ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് ദാരുണമായി മരിച്ചത്.

ബോട്‌സ്വാനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ് മരിച്ച ദീപക്. എടക്കളത്തൂര്‍ പുത്തന്‍പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മകളാണ് ഗായത്രി. കഴിഞ്ഞ ഡിസംബറില്‍ വിവാഹത്തിനുശേഷം ജനുവരിയിലാണ് ഇവര്‍ ബോട്‌സ്വാനയിലേയ്ക്ക് മടങ്ങിയത്.

ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങവേയാണ് അപകടം. മറുവാപുല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഹൈവേയില്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ വേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

 

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവിന് ദാരുണാന്ത്യം. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. പറന്നുവന്ന മയില്‍ നെഞ്ചില്‍ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വീണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന പ്രമോസിന്റെയും വീണയുടെയും വിവാഹം.

ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു. മയില്‍ വന്നിടിച്ചതിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം.

തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊന്ന പ്രതി പോലീസില്‍ കീഴടങ്ങി. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന പക്രു എന്നു വിളിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജാക്കി ലിവര്‍ കൊണ്ടാണ് അരുണ്‍ ഇരുവരുടെയും തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് സ്വദേശി ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയും ശിവരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത്. ഒന്നിച്ച് പഠിക്കുകയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് പോലീസ് സ്റ്റേഷനിൽ വെച്ച് കൃഷ്ണരാജിനൊപ്പം പോകുവാൻ കൃഷ്ണപ്രഭ തീരുമാനിക്കുകയായിരുന്നു. കൃഷ്ണരാജുമായുമുള്ള വിവാഹത്തിന് ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നും കൃഷ്ണപ്രഭയുടെ മാതാപിതാക്കൾ പറയുന്നു.

മരിക്കുന്നതിന് മുൻപ് മകൾ ‘അമ്മ രാധയെ ഫോണിൽ വിളിച്ചതായും പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും പെട്ടെന്ന് വരണമെന്നും ആവിശ്യപെട്ടതായും ‘അമ്മ പറയുന്നു. എന്നാൽ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എറണാകുളത്ത് ജോലിയുടെ ആവിശ്യത്തിന് പോയ കൃഷ്ണപ്രഭ രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൃഷ്ണരാജിന്റെ ‘അമ്മ പറയുന്നു.

ബാംഗ്ലൂരിലുള്ള സഹോദരൻ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കാവു എന്ന് കൃഷ്ണപ്രഭയുടെ കുടുംബം ആവശ്യപ്പെട്ടു. അതിനാൽ മൃദദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എടത്വ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ ഇക്കുറി ആർപ്പുവിളികൾ ഇല്ല. കോവിഡിൻ്റെ പഞ്ചാത്തലത്തിൽ രണ്ടു വർഷമായി നെഹ്റു ട്രോഫി വള്ളംകളി മുടങ്ങിയതോടെ ജല രാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുകയാണ്. ഒപ്പം മറ്റ് ചെറുവള്ളംകളികളും മുടങ്ങിയതോടെ ജലോത്സവ പ്രേമികൾ നിരാശരാണ്.

മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ വള്ളംക്കളി പ്രേമികൾക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട് ഇടം പിടിച്ചിരുന്നു.

2017 നവംബർ 30 ന് ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്സൽ റിക്കോർഡ് ഫോറം അന്തരാഷ്ട്ര ജൂറി ചെയർമാൻ ഗിന്നസ് ഡോ.സുനിൽ ജോസഫ് , ഡോ.സൗദീപ് ചാറ്റർജി എന്നിവർ ചേർന്ന് നടത്തിയത്. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര.രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ പുളിക്കത്ര. വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം 4 ഹാട്രിക് ഉൾപെടെ 16 തവണയോളം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.

2017 ലെ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ഒരേ കുടുബത്തിൽ നിന്നും നീരണിഞ്ഞ വളളങ്ങൾ ആണെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയാണ് ശില്പി. നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ നിർമ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിനും ആണ് ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റന്‍ ആക്കി മത്സരിപ്പിച്ചതെന്നും ജോർജ് ചുമ്മാർ മാലിയിൽ (ജോർജി) പുളിക്കത്ര പറഞ്ഞു.ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ ,രജ്ഞന ജോർജ് എന്നീ ദമ്പതികളുടെ ഏകമകനാണ് ആദം പുളിക്കത്ര.ജോർജീന ജോർജ് ആണ് സഹോദരി. ജോർജിയുടെ മാതാവ് മോളി ജോണും സഹോദരിമാരും ഇന്ന് നിരാശയിലാണ്. പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ സ്തോത്രഗീതം പാടി മുത്തമിടുന്ന പതിവ് ഇക്കുറിയും ഇല്ല. ആ നല്ല ദിനങ്ങൾക്കായി വീണ്ടും കാത്തിരിക്കുകയാണ് ആദമിൻ്റെ മുത്തശ്ശി മോളി ജോൺ.

കൊല്ലം ജില്ലയിൽ വാഹന അപകടത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ടു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചത്. എന്നാൽ ഈ വാർത്തയുടെ കീഴിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് മലയാളികൾ കമൻറ് ചെയ്യുന്നത്. മരണപ്പെട്ടത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ് എന്നതാണ് ഇവരുടെ പ്രശ്നം. ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ സൗഹൃദത്തിന് പുറത്തേക്ക് ഇവർ തമ്മിൽ എന്താണ് ബന്ധം എന്നാണ് മലയാളികൾക്ക് അറിയേണ്ടത്. അത് അറിയാത്തതിൽ ഉള്ള ചൊറിച്ചിൽ ഇവർ ഇത്തരം വാർത്തകളുടെ താഴെ കരഞ്ഞു തീർക്കുകയാണ്.

പെൺകുട്ടിയെ ആക്ഷേപിക്കുക, പെൺകുട്ടിയുടെ വീട്ടുകാരെ ആക്ഷേപിക്കുക തുടങ്ങിയ പ്രവർത്തികൾ ഒക്കെ ഇവർ പതിവുപോലെ ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ മരണകാരണം അമിത വേഗത്തിൽ വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചത് ആണ്. ഒരു വ്യക്തി പോലും കാറോടിച്ച വ്യക്തിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. അയാളുടെ അശ്രദ്ധയെക്കുറിച്ച് ഒരാളും ഒരു കമൻ്റും ചെയ്യുന്നില്ല. കാരണം അതൊന്നും മലയാളികളുടെ സദാചാര ബോധത്തെ ബാധിക്കുന്ന വിഷയമല്ലല്ലോ. ഒരുമിച്ച് പഠിക്കുന്ന കുറച്ച് സുഹൃത്തുക്കൾ വിനോദയാത്രയ്ക്ക് പോയതാണ് ഇവരുടെ പ്രധാന പ്രശ്നം.

ഇത് ആദ്യമായിട്ടല്ല മലയാളികൾ ഇത്തരത്തിൽ തനി സ്വഭാവം കാണിക്കുന്നത്. ഇത്തരത്തിലുള്ള എന്തു വാർത്ത വന്നാലും അതിന് താഴെ പോയി സദാചാരം കരഞ്ഞു മെഴുകുക എന്നത് മലയാളികളുടെ സ്ഥിരം സ്വഭാവമാണ്. ആദ്യമൊക്കെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അമ്മാവന്മാരും അമ്മായിമാരും മാത്രമായിരുന്നു ഇത്തരം കമൻറുകൾ ചെയ്യാറുള്ളത്. ഇവറ്റകൾ അടുത്ത പ്രളയത്തിൽ ഒലിച്ചു പോകാൻ ഉള്ള വസ്തുക്കൾ ആയതുകൊണ്ട് ഇവറ്റകൾ പറയുന്നത് കാര്യമായി എടുക്കേണ്ട ആവശ്യമില്ല എന്നു കരുതാം. എന്നാൽ ഈ വാർത്തയുടെ താഴെ നോക്കിയാൽ 25 വയസ്സ് പോലും തികയാത്ത ആൺകുട്ടികളും പെൺകുട്ടികളും ധാരാളം സദാചാര കമൻറുകൾ ഇടുന്നുണ്ട്. ഇവറ്റകൾ ഒക്കെ ഈ ഭൂമിയിൽ ഒന്നും ഇല്ലാതായാൽ മാത്രമേ മനുഷ്യർക്ക് ഇവിടെ മനുഷ്യന്മാരെ പോലെ ജീവിക്കാൻ സാധിക്കുകയുള്ളൂ.

പച്ചക്കറിയിൽ കീടനാശിനി തളിച്ചു കൃമികളെ ഇല്ലാതാകുന്നത് പോലെ ഇത്തരം കമൻറുകൾ ഇടുന്ന ഞരമ്പ് രോഗികളെ കൂട്ടത്തോടെ നിർജീവം ആക്കാൻ എന്തെങ്കിലും ചെയ്യാതെ അടുത്തകാലത്തൊന്നും മനുഷ്യന്മാർക്ക് ഇവിടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

വായിച്ചു കഴിഞ്ഞ നിങ്ങളിലെയും ചില സദാചാര ഗുണ്ടകളായ മനോരോഗികൾക്കായി ചില വാക്കുകൾ

ലോകത്ത് എല്ലായിടത്തും കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചു. മൂന്ന് ശതമാനം മുതൽ 15 ശതമാനംവരെ ആയിരുന്നു മിക്ക രാജ്യങ്ങളിലെയും മരണ നിരക്ക്. എന്നാൽ കേരളത്തിൽ മാത്രം മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം ആയിരുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് അറിയുമോ? കേരളത്തിലെ ആരോഗ്യ മേഖല മികച്ചത് ആയതുകൊണ്ടല്ല. കാലന് പോലും മലയാളികളെ വേണ്ടാത്തതു കൊണ്ടാണ്. മലയാളികളെ പരലോകത്തേയ്ക്ക് കെട്ടി എടുക്കുന്നതിലും നല്ലത് ഭൂമിയിൽ തന്നെ ഇതുപോലെ അഴിഞ്ഞു പുഴുത്തു ജീവിക്കാൻ വിടുന്നത് ആയിരിക്കും നല്ലത് എന്ന് കാലന് തോന്നിക്കാണണം.

RECENT POSTS
Copyright © . All rights reserved