Kerala

സ്വന്തം ലേഖകൻ

ഡള്ളാസ് : അമേരിക്കയുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ ഡോളർ ഉടൻ സൃഷ്ടിക്കുന്നതിന് വലിയ മുൻഗണന യു എസ് സെൻട്രൽ ബാങ്ക് നൽകണമെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അംഗവും ഡള്ളാസ് ഫെഡറൽ റിസർവ് ബാങ്കിന്റ് പ്രസിഡന്റുമായ റോബർട്ട് കപ്ലാൻ ആവശ്യപ്പെട്ടു.

ബ്ലൂംബെർഗ് ആതിഥേയത്വം വഹിച്ച വെർച്വൽ കോൺഫറൻസിൽ ചൊവ്വാഴ്ച സംസാരിച്ച കപ്ലാൻ വരും മാസങ്ങളിലും വർഷങ്ങളിലും ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിൽ ഫെഡറൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിർണായകമാണെന്ന് ആവശ്യപ്പെട്ടു. സെൻ‌ട്രൽ ബാങ്കറായ റോബർട്ട് കപ്ലാന്റെ പരാമർശങ്ങൾ സമ്പദ്‌വ്യവസ്ഥയെയും ധനനയത്തെയും കുറിച്ചുള്ള വിശാലമായ ചർച്ചയുടെ ഭാഗമായിരുന്നു. ധനനയം രൂപീകരിക്കുന്ന ചുമതലയുള്ള ഈ വർഷത്തെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യിലെ അംഗമാണ് കപ്ലാൻ.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ തീർച്ചയായും നയനിർമ്മാതാക്കളുടെ റഡാറിലാണെന്നും. ലോകമെമ്പാടുമുള്ള 80% സെൻട്രൽ ബാങ്കുകളും അവരുടെ  സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസികളുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷണത്തിലാണെന്നും ഫെഡറൽ ചെയർമാൻ ജെറോം പവൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

വാണിജ്യ ബാങ്കിംഗിലും ധനനയത്തിലും ഡിജിറ്റൽ ഡോളറിന്റെ സ്വാധീനം അന്വേഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളുടെ അഥവാ സിബിഡിസികളുടെ സാഹിത്യ അവലോകനം തിങ്കളാഴ്ച ഫെഡറൽ പുറത്തിറക്കി. സർക്കാർ ഡിജിറ്റൽ കറൻസിയുടെ അന്തർലീനമായ മൂല്യ ഡ്രൈവറുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി കൂടുതൽ ഗവേഷണം നടത്താൻ ശുപാർശ ചെയ്തുകൊണ്ട് അവലോകനം അവസാനിപ്പിച്ചു. ചൈനയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വന്നതോടുകൂടി അമേരിക്കയും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ഉടൻ നിലവിൽ വരുത്തും എന്ന് തന്നെയാണ് വാണിജ്യലോകം വിലയിരുത്തുന്നത്.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാ‌റ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചു മാ‌റ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെ‌റ്റി പതിക്കുകയായിരുന്നു. ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ്‌ ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന രഞ്ജിനി പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടുന്ന രഞ്ജിനിയെയാണ് വീഡിയോയിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. ഇത്തരം സാഹസികതകൾ വളരെയധികം മിസ് ചെയ്യുന്നുവെന്നാണ് രഞ്ജിനി കുറിച്ചിട്ടുള്ളത്.

നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മരിച്ച രഹ്നയുടെ പിതാവ് ആരോപിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു.

ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് ഇന്നലെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം രഹ്ന തൂങ്ങി മരിച്ച നിലയിലായിരുന്നു.

ആത്മഹത്യ ചെയ്ത സമയത്ത് ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.

ഉറക്കത്തിനിടെ കഴുത്തില്‍ അമ്മയുടെ തലമുടി കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ദുബായിയില്‍ താമസിക്കുന്ന തിരൂര്‍ സ്വദേശികളുടെ ഒരു വയസുകാരി മകളാണ് അപകടത്തില്‍പ്പെട്ടത്. ഒടുവില്‍ മുടി മുറിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ദുബായ് അല്‍ബദായിലെ വില്ലയിലാണ് എഴുത്തുകാരന്‍ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്.

എതിരെ കിടന്ന ഷെഹി തിരിയാന്‍ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞു കരഞ്ഞു. ഇതോടെയാണ് ഇവര്‍ എഴുന്നേറ്റതും മുടി കുടുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുടിയുടെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുക്ക് മുറുകി. ഒടുവില്‍ മുടി മുറിച്ച് കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.

ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും നിര്‍ദ്ദേശ പ്രകാരം ബിഷപ്പ് കെ.പി. യോഹന്നാന്റെയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ ചിലത് മരവിപ്പിച്ചു. യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച് ഇന്ത്യയിലേക്ക് കടത്തിയത് ആറായിരം കോടി രൂപയാണ്.

സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ്. ഈ തുക ഏതൊക്കെ തരത്തിലാണ് ചെലവിട്ടിരുക്കന്നതെന്ന് കണ്ടെത്തുകയാണ് പ്രധാനം. യോഹന്നാന്റെയും ചര്‍ച്ചിന്റെയും പ്രധാന അക്കൗണ്ടുകളെല്ലാം ഉടന്‍ മരവിപ്പിക്കും. നാല് ദിവസം നീണ്ട റെയ്ഡില്‍ ലഭിച്ച രേഖകള്‍ വിശദമായി വിശകലനം ചെയ്യാനാണ് തീരുമാനം.

വിദേശനാണ്യ വിനിമയ, നിയന്ത്രണച്ചട്ടങ്ങള്‍ പരിപൂര്‍ണ്ണമായും ലംഘിച്ചാണ് കെ.പി. യോഹന്നാന്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന. ആ സാഹചര്യത്തില്‍ ഈ വകുപ്പുകള്‍ പ്രകാരം ബിഷപ്പിനെതിരെ കേസെടുക്കും. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് കുഴല്‍പ്പണയിടപാടുകള്‍ വഴി പണം ഇന്ത്യയിലേക്ക് കടത്തിയത്.

അതേസമയം പണം ചെലവഴിച്ചതിന്റെ കൃത്യമായ രേഖകള്‍ പലതും ചര്‍ച്ച് അധകൃതര്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും കരുതുന്നു. ഇന്ത്യയുടെ സുവിശേഷവ ത്കരണത്തിനു വേണ്ടിയെന്നു പറഞ്ഞ് യുഎസിലെയും കാനഡയിലെയും ക്രിസ്ത്യന്‍ സ്ഥാപങ്ങളില്‍ നിന്നും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്ന ട്രസ്റ്റുകളില്‍ നിന്നുമാണ് യോഹന്നാന് പണം ലഭിച്ചിട്ടുള്ളത്.

ഇങ്ങനെ കടത്തിയ പണമെല്ലാം യോഹന്നാനും ബന്ധുക്കളും ചേര്‍ന്നു രൂപീകരിച്ചിരുന്ന ട്രസ്റ്റുകളാണ് കൈകാര്യം ചെയ്തിരുന്നത്. നാലു ദിവസത്തെ റെയ്ഡില്‍ പിടിച്ചെടുത്ത 13.5 കോടി രൂപയില്‍ നല്ലൊരും പങ്കും ഭൂഗര്‍ഭ അറകളിലാണ് സൂക്ഷിച്ചിരുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ ആരാധനാ കേന്ദ്രത്തില്‍ നിന്നാണ് നാലു കോടി പിടിച്ചത്.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിനടീമില്‍ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങും. സഞ്ജുവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ക്രിക്കറ്റ് ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.

പരുക്കിന്റെ പേരിൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരുക്കിന്റെ പശ്ചാത്തലത്തിൽ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.

ജനുവരിയിൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.

ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ടീമിനൊപ്പം പ്രത്യേകം ചേർത്തിരുന്ന തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി. നടരാജനെ പകരം ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.

പരുക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരുക്കുമൂലം ഐപിഎലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കാര്യത്തിലും പരുക്ക് ഭേദമാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതാരം കംലേഷ് നാഗർകോട്ടിയും ഓസ്ട്രേലിയിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ബോളിങ് വർക്‌ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായതിനാലാണ് ഇത്

ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. മുഖചിത്രമായും ടീച്ചര്‍ എത്തുന്നു. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ടീച്ചറെ അടയാളപ്പെടുത്തുന്നത്. ബോളിവുഡ് താരം ശിൽപ ഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരുടെയും പ്രത്യേക അഭിമുഖം ഈ ലക്കത്തെ വോഗ് ഇന്ത്യയിൽ ഉണ്ട്.

ലോകപ്രശസ്ത ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ മാഗസിനാണ് വോഗ്. ഈ മാസം അവസാനമായിരിക്കും വിജയയിയെ പ്രഖ്യാപിക്കുക.

ഇക്കഴിഞ്ഞ ജൂലൈയിൽ പ്രോസ്പെക്ടസ് മാഗസീന്റെ പട്ടികയിലും കെ.ക ശൈലജ ഇടം നേടിയിരുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് കേരള ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്.

 

കെ.പി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിൽ ആദായ വകുപ്പ് നടത്തിയ നാല് ദിവസം നീണ്ടുനിന്ന റെയ്ഡ് പൂർത്തിയായി. റെയ്ഡിനിടയിൽ അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും വൈദീകനും തമ്മിൽ സംഘർഷം ഉണ്ടായിരിക്കുന്നെന്ന വിവരമാണ് ഒരു മാധ്യമം പുറത്തുവിടുന്നത്. ഫാ സിജോ പന്തപ്പള്ളി എന്ന വൈദീകൻ ഇൻ കം ടാക്സ് ഉദ്യോഗസ്ഥരുമായി മൽ പിടുത്തം നടത്തി.

കെപി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിന്റെ എല്ലാ കാര്യങ്ങളും നടത്തുന്നത് ഫാ സിജോയാണ്. അദ്ദേഹമാണ് ഈ സംഭവത്തിലെ യഥാർത്ഥ വില്ലനെന്ന് ഓൺലൈൻ മാധ്യമം പുറത്തുവിട്ടിരുന്നു. ഫാ സിജോയുടെ കാറിൽ‌ നിന്നാണ് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുത്തത്. ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ അന്വേഷണത്തിനായി ചെന്നപ്പോൾ ഫാ സിജോ കാറും പണവും രേഖകളുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം ഐ ഫോൺ തറയിൽ എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ച വൈദികന്റെ നീക്കവും ഉദ്യോ​ഗസ്ഥർ തടഞ്ഞു. മൽപ്പിടുത്തത്തിലൂടെയാണ് വൈദികനെ ആദായ വകുപ്പ് ഉദ്യോ​ഗസ്ഥർ പൂട്ടിയത്

സ്വന്തം ലേഖകൻ

ബ്രിസ്റ്റോൾ : ബ്രിസ്റ്റോളിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്ന ഫ്രാൻസിസ് സേവ്യറിന് അടുത്ത ദിവസങ്ങളിലാണ് രക്താർബുദം പിടിപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള ഫ്രാൻസിസ് സേവ്യർ ഇപ്പോൾ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ചികിത്സയുടെ ഭാഗമായി ഫ്രാൻസിസിന് കീമോതെറാപ്പി നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോൾ ആരോഗ്യമുള്ള സ്റ്റെം സെൽ മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു എന്ന് ഡോക്ടർമാർ വിലയിരുത്തുകയായിരുന്നു . അതിന്റെ ഭാഗമായി അനേകം ബന്ധുക്കൾ വഴിയും , സുഹൃത്തുക്കൾ വഴിയും ഫ്രാൻസിസിന് യോജിച്ച ഒരു സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.

പ്രിയ സുഹൃത്തുക്കളെ ഡി ‌കെ ‌എം ‌എസ് ഡാറ്റാബേസിൽ ഒരു ദാതാവായി നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് ഒരുപക്ഷേ ഫ്രാൻസിസിൻെറ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. ഒരു ജീവൻ രക്ഷിക്കാനുള്ള ഈ ജീവകാരുണ്യ പ്രവർത്തിയിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു ദാതാവായി ഡി ‌കെ ‌എം ‌എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുക. പിന്നീട് നിങ്ങളുടെ ടിഷ്യൂ ടൈപ്പ് രോഗിയുടെ ടിഷ്യൂ ടൈപ്പുമായി മാച്ച് ചെയ്യുകയാണെങ്കിൽ സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ നിങ്ങൾക്ക് കഴിയും. സന്നദ്ധരായവരുടെ വിവരങ്ങൾ ലോകത്തെല്ലായിടത്തുമുള്ള രക്താർബുദ രോഗികളിൽ ആരുടെയെങ്കിലും ജീവൻ നിലനിർത്താൻ ഉപകാരപ്പെടാം. ഓർക്കുക ഡി ‌കെ ‌എം ‌എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രായപരിധി 17 വയസ്സു മുതൽ 55 വയസ്സ് വരെയാണ്.

നിങ്ങൾ ഒരു ദാതാവായി രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലോ , ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ചേർന്ന് ഞങ്ങളുടെ പരിശ്രമത്തിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 https://chat.whatsapp.com/GL2HbzryQSQKE67Ugrdm8s

https://www.facebook.com/stemcarebristol/

തപാൽ മുഖേന ഉപയോഗിക്കാൻ എളുപ്പമുള്ള ഓറൽ സ്വാബ് കിറ്റ് ഡി‌ കെ‌ എം ‌എസ് നിങ്ങൾക്ക് അയയ്ച്ചു നൽകുന്നതായിരിക്കും . അതിലെ നിങ്ങൾ നിർദ്ദേശങ്ങൾ പാലിച്ച് സ്വാബ് എടുത്തതിനുശേഷം കിറ്റ് തിരികെ നൽകേണ്ടതുണ്ട്. അങ്ങനെ നിങ്ങൾ രജിസ്ട്രിയിൽ എത്തിക്കഴിഞ്ഞാൽ, തപാൽ വഴി നിങ്ങൾക്ക് ഒരു ദാതാവിന്റെ കാർഡ് ലഭിക്കും. നിങ്ങളുടെ ടിഷ്യു രോഗിയുടെ ടിഷ്യുവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്റ്റെം സെല്ലുകൾ ആ രോഗിക്ക് ദാനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുമില്ല മറിച്ച് ഒരു ജീവൻ നിലനിർത്താൻ നിങ്ങൾ കാരണമാവുകയും ചെയ്യുന്നു.

സ്റ്റെം സെൽ ദാന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക . നിങ്ങൾക്ക് വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരിക്കും.

യുകെയിലുള്ള ഒരാൾക്ക് സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക

https://www.dkms.org.uk/en

ഇന്ത്യയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ ഉള്ളവർ സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക

https://www.dkms-bmst.org/

അതോടൊപ്പം ദക്ഷിണേന്ത്യയിൽ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും  ഈ ലിങ്കുകൾ അയച്ച് കൊടുത്ത് ഫ്രാൻസിസിന്റെ ജീവൻ നിലനിർത്താൻ നടത്തുന്ന ദൗത്യത്തിൽ പങ്കാളിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.

ലോറൻസ് പെല്ലിശ്ശേരി : 0044 7762224421

RECENT POSTS
Copyright © . All rights reserved