ഏറ്റവും പുതിയ മോഡൽ മിനികൂപ്പർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസ്. മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് താരം വാങ്ങിയത്. 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള കാർ ഇന്ത്യയിലേക്ക് ആകെ 15 എണ്ണമാണ് അനുവദിച്ചിരുന്നത്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ കുടുംബസമേതമെത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.
ലിമിറ്റഡ് എഡിഷൻ ആയ സൈഡ്വാക്ക് ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.
കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. നിശ്ചലാവസ്ഥയിൽ നിന്നു വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മിനിക്കാവുമെന്നാണു നിർമാതാക്കളുടെ വാദം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.
എല്‍ഡിഎഫില്‍ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മാണി സി കാപ്പന്‍ എംഎല്‍എയെ പിന്തുണച്ച് യുഡിഎഫിലേക്ക് പോയേക്കുമെന്ന് സൂചന. എന്‍സിപിയുടെ ഇരു വിഭാഗങ്ങളും ആളുകളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ശ്രമം.
അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലം താഴേത്തട്ടിലെ പ്രവര്‍ത്തകരാണ് ആശങ്കയിലായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ശേഷം മുന്നണി വിട്ടാല്‍ ജനപ്രതിനിധികള്‍ കൂറുമാറ്റ പരിധിയില്‍ വരും. മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം വിഷമിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാല്‍ ഇടതുമുന്നണിയില്‍ തുടരുന്ന ശശീന്ദ്രന്‍ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്തിലാകും. ഇക്കാരണങ്ങളാല്‍ താഴെത്തട്ടിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് എന്‍സിപി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സിപിഎം പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഔദ്യോഗിക നേതൃത്വം എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈയാഴ്ച കാണാന്‍ ആലോചിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന് ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ യുഡിഎഫിലേക്ക് കളം മാറുന്നതിന് ദേശീയ നേതൃത്വം അനുമതി നല്‍കിയേക്കും.
ഇതിനിടെ തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതും വിവാദമായിട്ടുണ്ട്. പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്താല്‍ അന്വേഷണത്തിന് സബ്കമ്മിറ്റിയെ നിയോഗിച്ച് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താണ് തുടര്‍ നടപടിയെടുക്കേണ്ടത്. എന്നാല്‍ പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആക്ഷേപം.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.ആക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വനിതാ ജഡ്ജിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മൊഴി രേഖപ്പെടുത്തുന്നതില്‍ മന:പൂര്‍വം വീഴ്ചവരുത്തി, ഇന്‍-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ തയ്യാറായില്ല, പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
എറണാകുളത്തെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജഡ്ജിയുടെ ആവശ്യപ്രകാരം നീട്ടി നല്‍കിയ സമയമാണിത്.
കോഴിക്കോട്∙ ജീവനക്കാരന്റെ കണ്ണിൽ മണൽ എറിഞ്ഞു പെട്രോൾ പമ്പിൽ നിന്ന് 32,000 രൂപ കവർന്നു. ഇന്നു പുലർച്ചെ 3.15ന് നടക്കാവ് കണ്ണൂർ റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങി മണൽ മുഖത്തേക്ക് എറിഞ്ഞ ശേഷം ജീവനക്കാരന്റെ കയ്യിൽ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഹൈക്കോടതി ജാമ്യം നിഷേധിച്ചയുടനെ തുടർന്ന് എൻഫോഴസ്മെന്റ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികില്‍സയിൽ ഇരിക്കെയാണ് ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ട് ഇ ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു കൊണ്ടുപോകുകയായിരുന്നു. ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.
വഞ്ചിയൂർ ആശുപത്രിയിലെ ഡോക്ടറുമായി ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചർച്ച നടത്തിയതിന് ശേഷമാണ് കസ്റ്റഡിയിലെടുക്കുന്നതായി ഇഡി ശിവശങ്കറിനെ അറിയിച്ചത്.ജസ്റ്റീസ് അശോക് മേനോനാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകമാണ് ശിവശങ്കർ കസ്റ്റഡിയിലായിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളി ഉടൻ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളി ഉടൻ മറ്റൊരു നിയമ സാധ്യതയ്ക്കും സമയം നൽകാതെ ചടുലമായ നീക്കങ്ങളാണ് ഇഡി നടത്തിയത്.
ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിൽ ശിവശങ്കറിന് സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരൻ ആണെന്നായിരുന്നു ഇഡിയുടെ വാദം.കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരിരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് സംസ്ഥാന സർക്കാരിന് തിരിച്ചടിയായിരിക്കയാണ്. സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ചതിന് ശേഷം അത് വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചിരുന്നുവെന്നതടക്കമുള്ള തെളിവുകൾ അടക്കം കേന്ദ്ര ഏജൻസികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണ് ശിവശങ്കറിനുള്ളതെന്നും അന്വേഷണ ഏജൻസികൾ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നത് കളവാണെന്നുമായിരുന്നു കോടതിയിൽ കസ്റ്റംസ് പറഞ്ഞത്. വൻ തോതിലുള്ള കമ്മീഷനാണ് ശിവശങ്കറിന് ലഭിച്ചതെന്നും കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നത്. എന്നാൽ അന്വേഷണ ഏജൻസികൾ കഥകൾ മിനയുകയാണെന്നായിരുന്നു ശിവശങ്കറിന്റെ വാദം ജാമ്യാപേക്ഷ തള്ളിയതോടെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യ അംഗീകരിക്കുകയായിരുന്നു.
ജൂലൈ മാസത്തിലാണ് സ്വർണക്കടത്ത് പിടിച്ചത്. സ്വപ്ന സുരേഷ് പിടിയിലായതു മുതലാണ് ശിവശങ്കർ ആരോപണ വിധേയനായത്. 100 മണിക്കൂറിലധികം സമയം ശിവശങ്കറിനെ വിവിധ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തത്. ആരോപണത്തെ തുടർന്ന് ജൂലൈ 16നാണ് ശിവശങ്കറിനെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നാല് മാസം പിന്നിടുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐ എ എസിന്റെ കസ്റ്റഡി. നിലവിലെ സൂചനകളില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടാകും. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായുള്ള ശിവശങ്കറിന്റെ ബന്ധം കേസിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് എന്‍ ഐ എ, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍. ഓരോ ഏജന്‍സികളും രണ്ടും അതില്‍ കൂടുതല്‍ തവണയും മണിക്കൂറുകളോളം ഭരണരംഗത്തെ ഏറ്റവും പവര്‍ഫുള്‍ ആയിരുന്ന ഈ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു.
ഓരോ തവണ ചോദ്യം ചെയ്യലിന് വിധേയനായശേഷം മടങ്ങുമ്പോഴും തന്നെ കേസില്‍ കുടുക്കാന്‍ മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും തനിക്കെതിരേ കള്ളക്കഥകള്‍ മെനയുകയാണ് ചെയ്യുന്നതെന്നുമായിരുന്നു ശിവശങ്കറിന്റെ പരാതി. എന്നാല്‍, മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് സമര്‍പ്പിച്ച തെളിവുകള്‍ കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിന് പൂട്ടിട്ടു. അറസറ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെയായിരുന്നു എന്‍ഫോഴ്‌മെന്റിന്റെ നീക്കം. ശിവശങ്കര്‍ പറയുന്നതിലല്ല, അന്വേഷണ ഏജന്‍സികള്‍ പറയുന്നതിലാണ് കാര്യമെന്ന് കോടതിക്ക് പ്രഥമികമായെങ്കിലും ബോധ്യമായെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിലും വ്യക്തമാക്കിയിരിക്കുന്നതും. അതേ സമയം അന്വേഷണ ഏജൻസികൾ നൽകിയ തെളിവുകളുടെ സാധുത കോടതി വിശദാമായി ഈ ഘട്ടത്തിൽ പരിശോധിക്കക പതിവില്ല, എന്നാൽ വേണമെങ്കിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാവുന്ന സംശയങ്ങൾ ശിവശങ്കറിനെതിരെ ഉണ്ടെന്ന് കോടതിയ്ക്കും തോന്നി കാണും. അതിനർത്ഥം ശിവശങ്കർ കുറ്റം ചെയ്തുവെന്നല്ല. സംശയിക്കപ്പെടുന്നുവെന്ന് മാത്രം.
ശിവശങ്കറിന്റെ സുഹൃത്തും സ്വപ്‌നയുടെ ചാര്‍ട്ടേഡ് അകൗണ്ടന്റുമായിരുന്ന വേണുഗോപാലാണ് ഇതിന് സഹായകമായത്. ശിവശങ്കറും വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ് ശിവശങ്കറിനെതിരായ നീക്കങ്ങളിൽ നിർണായകമാകുന്നത്. 2018 നവംബര്‍ മുതലുള്ള സംഭാഷണത്തില്‍ സ്വപ്‌നയ്ക്ക് വേണ്ടി ശിവശങ്കര്‍ ഇടപെട്ടതിന്റെ വിവരങ്ങളാണു സന്ദേശത്തിലുള്ളത്. . പണം ലോക്കറില്‍ സൂക്ഷിക്കുന്നതിനെ കുറിച്ചും എങ്ങനെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം ശിവശങ്കര്‍ വേണുഗോപാലിനെ ഉപദേശിക്കുന്നുണ്ട്. സ്വപ്‌നയുടെ പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വേണുഗോപാല്‍ ഓരോ സമയത്തും ശിവശങ്കറിനെ ബന്ധപ്പെട്ടിരുന്നുവെന്നതും പുറത്തുവന്ന സന്ദേശങ്ങളില്‍ നിന്നു വ്യക്തമാണ്.
കൈക്കൂലിയായി കിട്ടിയ 35 ലക്ഷം രൂപയുമായി സ്വപ്ന, വേണുഗോപാലിനെ കാണാന്‍ എത്തിയത് ശിവശങ്കറിന് ഒപ്പമായിരുന്നു. ഈ പണം ലോക്കറില്‍ വയ്ക്കാനായിരുന്നു സ്വപ്‌നയുടെ നിര്‍ദേശം. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വേണുഗോപാല്‍ സംശയം പ്രകടിപ്പിച്ചതും സ്വപ്‌നയതിനു വിശദീകരണം കൊടുത്തതുമെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു. വേണുഗോപാല്‍ ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റിനോട് സമ്മതിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാല്‍ ഇതേകാര്യം ശിവശങ്കറോട് ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. ശിവശങ്കര്‍ കള്ളം പറയുകയാണെന്നും അന്വേഷണത്തോട് നിസ്സഹകരിക്കുകയാണെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ ഈ സംഭവങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉപയോഗപ്പെടുത്തി.
ജൂണ്‍ 11 ന് സ്വപ്‌ന അറസ്റ്റിലായി പത്തുദിവസത്തിനുശേഷം വേണുഗോപാലുമായി ശിവശങ്കര്‍ നടത്തിയിരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ലോക്കര്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. കസ്റ്റംസ് ചോദ്യം ചെയ്യതിനുശേഷം വേണുഗോപാല്‍ ശിവശങ്കറിനോട് ഇതേക്കുറിച്ച് പറയുന്നുണ്ട്. ലോക്കറിനെ സംബന്ധിച്ചാണ് പ്രധാനമായും ചോദിച്ചതെന്നാണ് വേണുഗോപാല്‍ പറയുന്നത്. മാധ്യമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നാഗര്‍കോവിലേക്ക് പോകാന്‍ ശിവശങ്കര്‍ വേണുഗോപാലിനെ ഉപദേശിക്കുന്നുണ്ട്. ലോക്കര്‍ സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും ലോക്കറുമായി ബന്ധമില്ലെന്നും അന്വേഷണ ഏജന്‍സികളോട് ആവര്‍ത്തിച്ചിരുന്ന ശിവശങ്കര്‍, കള്ളം പറയുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് കോടതിയെ ബോധ്യപ്പെടുത്താന്‍ ഈ സന്ദേശങ്ങള്‍ വഴി കഴിഞ്ഞു. ഇക്കാര്യങ്ങൾ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുന്നതിലേക്ക് നയിച്ചുവെന്ന് കരുതാൻ. സ്വപന സുരേഷുമായി എന്തിന് പണമിടപാട് നടത്തിയെന്ന് ജാമ്യം തള്ളി കോടതി ചോദിക്കുകയും ചെയ്തു.
സ്വപ്‌നയുടെ ആവശ്യപ്രകാരം കൈക്കൂലിയായി കിട്ടിയ പണം ഡോളറാക്കി മാറ്റാന്‍ ശ്രമിച്ച ആക്‌സിസ് ബാങ്ക് മാനേജറുടെ മൊഴിയും ശിവശങ്കറിനെതിരെയുള്ള പ്രധാന തെളിവായി. സ്വപ്‌നയുടെ പണം ഡോളറാക്കി മാറ്റിക്കൊടുക്കാന്‍ ശിവശങ്കറും മാനേജറെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് ബോധ്യമായെന്നാണ് . ഇക്കാര്യം ചോദിച്ചറിയാന്‍ വേണ്ടി കസ്റ്റംസ് ബന്ധപ്പെട്ട സമയത്തായിരുന്നു അദ്ദേഹം ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുന്നതും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതും.
സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞത്. സ്വപ്‌ന സുരേഷ് വെറുമൊരു മുഖം മാത്രമാണെന്നും കരുക്കള്‍ നീക്കിയത് ശിവശങ്കര്‍ ആയിരുന്നുവെന്നും ഇ ഡി കോടതിയോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നുകൊണ്ട് തന്നെ കള്ളക്കടത്ത് സ്വര്‍ണത്തിനുവേണ്ടി ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്ന അതീവ ഗൗരവമായ വിവരവും ഇഡി കോടതിയെ അറിയിച്ചു.വിമാനത്താവളത്തില്‍ പിടിച്ചു വച്ച സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ പലതവണ കസ്റ്റംസ് അധികൃതരെ ശിവശങ്കര്‍ വിളിക്കുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നത് സർക്കാരിനും തിരച്ചടിയാണ്.
നടൻ സിദ്ദിക്കിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.സിനിമയ്ക്കുള്ളിലും പുറത്തും ലാലും സിദ്ധിഖും നല്ല സൗഹ്യദമാണ് ഇപ്പോഴും താത്ത് സൂക്ഷിക്കുന്നത്. താൻ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ ലാലുമായി മനസ് തുറന്ന് സംസാരിച്ചാൽ കൃത്യമായൊരു തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് സിദ്ദിഖ് പറയുന്നത്. കന്മദം സിനിമയിലേക്ക് സിദ്ധിഖിനെ വിളിക്കുന്നത് ആദ്യ ഭാര്യയുടെ മരണ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന സമയത്തായിരുന്നു.
കന്മദത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തിൽ എത്തിയത് ലാലിന്റെ നിർബന്ധപ്രകാരമായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. എനിക്കൊരു പ്രശ്‌നമോ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള സഹാചര്യമോ ഉണ്ടായാൽ ഞാൻ പറയുന്നത് എല്ലാം കേട്ടതിന് ശേഷമാണ് ലാൽ മറുപടി പറയുക. അത് മാത്രമല്ല നമ്മള് പറയുന്നത് ഇത്രയും കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു മനുഷ്യൻ ഉണ്ടാവില്ല.
ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതായിരുന്നു. അതേ പറ്റി ഒരുപാട് പരാതികളും വിമർശനങ്ങളും താൻ നേരിട്ടു. അതോടെ ആളുകൾക്ക് എന്നോട് അമർഷം ഉണ്ടായിരിക്കും. ഇനി ഒരു ജീവിതം ഉണ്ടാവുമോന്ന് ഞാൻ ചോദിച്ചു. അങ്ങനെ ഒന്നുമില്ലെന്നും ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്, അല്ലെങ്കിൽ ഇതിനെക്കാൾ വലിയ പ്രശ്‌നങ്ങൾ എന്തോരം ആളുകൾക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ വിചാരിക്കരുത്. പിന്നെ ഇതൊന്നും എപ്പോഴും റിപ്പീറ്റ് ചെയ്യുന്ന കാര്യങ്ങളല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദുരന്തമാണെന്നും അതെല്ലാം പോസിറ്റീവായി എടുക്കണമെന്നും ലാൽ പറഞ്ഞു.
ഇനി നല്ലൊരു ജീവിതം തുടങ്ങുണമെന്നും ലാൽ പറഞ്ഞു. എന്റെയുള്ളിലെ ഒരുപാട് കോംപ്ലെക്‌സുകൾ മാറി. എന്നെ കഴുകി എടുത്ത മറ്റൊരു വ്യക്തിയായി ഞാൻ മാറി. അത് ലാലിന്റെ അടുത്ത് വെറുതേ പോയിരുന്ന് സംസാരിച്ചാൽ തന്നെ അങ്ങനെയുള്ള ചില സംഗതികൾ വരും. ഞാൻ സിനിമയിൽ വരുന്ന സമയത്തും ഇവരൊക്കെ സൂപ്പർ താരങ്ങളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിട്ടാണ് ഞാൻ കാണുന്നതെന്നും സിദ്ദിഖ് പറയുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഷാങ്ഹായ് : ഭാവിയിലെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഡിജിറ്റൽ കറൻസികൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനായ ജാക്ക് മാ അടുത്തിടെ ഷാങ്ഹായിൽ നടന്ന ബണ്ട് ഉച്ചകോടിയിൽ സംസാരിക്കുകയുണ്ടായി. ഡിജിറ്റൽ കറൻസിക്ക് വലിയ മൂല്യം സൃഷ്ടിക്കാൻ കഴിയുമെന്നും ഡിജിറ്റൽ കറൻസിയിലൂടെ ഒരു പുതിയ തരം സാമ്പത്തിക സംവിധാനം എങ്ങനെ സ്ഥാപിക്കാമെന്ന് നമ്മൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അന്താരാഷ്ട്ര ധനകാര്യ സംവിധാനങ്ങൾ യുവാക്കൾക്ക് അനുയോജ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബാസൽ കരാർ നിയന്ത്രിക്കുന്ന നിലവിലെ സാമ്പത്തിക വ്യവസ്ഥ വളരെ യാഥാസ്ഥിതികമാണെന്നും ചൈനയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നും മാ അഭിപ്രായപ്പെട്ടു.
ആഗോള സമ്പദ്‌വ്യവസ്ഥയിലെ വ്യവസ്ഥാപരമായ അപകടസാധ്യത കുറയ്ക്കുന്നതിന് വേണ്ടി ബാങ്കുകൾക്ക് അന്താരാഷ്ട്ര നിയന്ത്രണം ബാസൽ കരാർ നൽകുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മറുപടിയായി 2008 ൽ ബാസൽ III പാസായതോടെയാണ് നിയമങ്ങൾ കർശനമായത്. 2018 ൽ വിരമിക്കൽ പ്രഖ്യാപിച്ച മാ, താൻ അധ്യാപനത്തിലേക്ക് മടങ്ങുമെന്ന് പറഞ്ഞു. മാ പടിയിറങ്ങിയെങ്കിലും അലിബാബയുടെ വളർച്ച തുടർന്നു. വിപണി മൂലധനത്തിലൂടെ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയും ചെയ്തു.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
കോട്ടയം ∙ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി മരണമടഞ്ഞ ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോളുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് 4 – ന്. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്. മകൾ മിയയെയും കൂട്ടി തിരിച്ചുപോകാനായിരുന്നു അയർലൻഡിൽ നിന്ന് ജിഷ എത്തിയത്. ക്വാറന്റീൻ അമ്മയ്ക്കും മകൾക്കുമിടയിൽ വേലി തീർത്തു. ഏഴു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ മകളെ കാണാൻ കാത്തിരുന്ന ജിഷ ഇന്നലെ കണ്ണുനീരോടെ മിയയെ കണ്ടു– ആശുപത്രി മോർച്ചറിയിൽ.
ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി (നാലര) കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ചത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്.
ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാൽ മൂവാറ്റുപുഴയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കാണാനും കഴിഞ്ഞിരുന്നില്ല. ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ.
ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവർക്കും കാരിത്താസ് ആശുപത്രിയിൽ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
മിയയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. ഡോൺ ജോമി അയർലൻഡിലെ കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.
മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്.
സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു. കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് പെരിനാട് സ്വദേശി രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്.
വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. അഞ്ചോടെ ഇരുവരും കായൽവാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായൽവാരത്തു ചെരിപ്പുകൾ കണ്ടതോടെ പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
കായലില്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും.
പൂഞ്ഞാര്‍ പുല്ലപ്പാറയില്‍ കുരിശിനുമുകളില്‍ കുട്ടികള്‍ കയറി നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ പരാതി രമ്യമായി പരിഹരിച്ചു. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെ മഹല്ല് കമ്മിറ്റി ഈരാറ്റുപേട്ട സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിച്ചു. പള്ളയിങ്കണത്തില്‍ വൈദികര്‍ക്കൊപ്പം മഹല്ല് കമ്മിറ്റി അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാര്‍ത്തകളെത്തിയതിനു പിന്നാലെ സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് ഖേദപ്രകടനവുമായി മഹല്ല് കമ്മിറ്റി പള്ളിയിലെത്തിയത്. കൂടുതല്‍പോര്‍ വിളിക്കള്‍ക്കൊന്നും ഇടം നല്‍കാതെ ഇരുകൂട്ടരും പരാതി രമ്യമായി പരിഹരിക്കുകയായിരുന്നു.
മൂന്ന് മതവിഭാഗത്തില്‍പെട്ട കുട്ടികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെന്റ് മേരീസ് പള്ളിയുടെ പരാതിയില്‍ 14 കുട്ടികളെ ഈരാറ്റുപേട്ട പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. എന്നാല്‍, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റേഷനില്‍ വെച്ച് കേസ് ഒത്തുതീര്‍പ്പാക്കി. പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മധ്യസ്ഥതയിലായിരുന്നു ഇത്. കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികള്‍ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൂഞ്ഞാര്‍ പള്ളിയിയിലെ വൈദികരോടും അധികാരികളോടും കുട്ടികള്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണമെന്ന വ്യവസ്ഥയിന്മേലാണ് കേസ് ഒത്തുതീര്‍പ്പായത്. ജനപ്രതിനിധികള്‍, സമുദായ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കൈക്കാരന്മാര്‍, പള്ളികമറ്റിക്കാര്‍ എന്നിവരാണ് മത സൗഹാര്‍ദ്ദം മുന്‍നിര്‍ത്തിയുള്ള പ്രശ്‌ന പരിഹാരത്തിന് പിന്തുണയേകിയത്.
നേരത്തെ, കുരിശിനെ അപമാനിച്ചതില്‍ പൂഞ്ഞാര്‍ ഇടവക പ്രതിനിധിയോഗം പ്രതിഷേധം അറിയിച്ചിരുന്നു. മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും സഭ പരാതി നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. സാഹചര്യം കൂടുതല്‍ വഷളാകുന്നതിനുമുമ്പ് പരാതി പരിഹരിക്കാനുള്ള മഹല്ല് കമ്മിറ്റിയുടെ ശ്രമങ്ങളെ സെന്റ് മേരിസ് പള്ളിയും അംഗീകരിക്കുകയായിരുന്നു.