കണ്ണൂർ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം മൂന്ന് ദിവസം മുൻപാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് ഒരു പുരുഷന്റേതാണെന്ന് കണ്ടെത്തി. എന്നാൽ സ്ത്രീവേഷത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചുഴലിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരന്‍ കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമന്റേതാണ് (45) മൃതദേഹമെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ:
ശശിയെക്കുറിച്ച് ഏറെ വിചിത്രമായ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. പകൽ ആശാരിപ്പണിക്ക് പോകുകയും രാത്രി സ്ത്രീവേഷമണിയുകയും ചെയ്യുന്ന വിചിത്രസ്വഭാവത്തിന് ഉടമയാണ് ശശി.അവിവാഹിതനായ ഇയാൾ പകൽ കൃത്യമായി ജോലിക്ക് പോകും. എന്നാൽ രാത്രിയാകുമ്പോൾ സ്ത്രീകളെപ്പോലെ സാരിയുടുത്ത് കണ്ണെഴുതി, പൊട്ടുതൊട്ട്, വിഗ്ഗും അണിഞ്ഞ് നടക്കും. ശരീരത്തിൽ ആഭരണങ്ങളും അണിയാൻ ശശിക്ക് താൽപര്യമുണ്ടായിരുന്നു. സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കിട്ടിയ മൊബൈൽ ഫോണിൽ ശശി സ്ത്രീ വേഷം കെട്ടിയ ഫോട്ടോകളുണ്ടായിരുന്നു.
അതോടൊപ്പം വിഗ്ഗും കണ്ണാടിയും ചീപ്പും മതൃദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചു. സ്ത്രീ വേഷം കെട്ടിക്കഴിഞ്ഞാൽ മേക്കപ്പ് സാധനങ്ങളടങ്ങിയ ഹാന്റ്ബാഗും കയ്യിൽ കരുതും. സ്ത്രീവേഷത്തിൽ നിന്നും ശശി പിന്നീട് യക്ഷി വേഷം കെട്ടാൻ തുടങ്ങിയതായും നാട്ടുകാരിൽ നിന്ന് അറിഞ്ഞു. യക്ഷിയുടെ ഭാവചലനത്തോടെ ജനസഞ്ചാരം കുറഞ്ഞ വഴികളിൽ ഇയാൾ ഇറങ്ങി നടക്കാറുണ്ടായിരുന്നു. യക്ഷികളെ അനുകരിച്ച് തുടങ്ങിയ ശശി മിക്ക രാത്രികളിലും ശ്മശാനങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്.
നേരം പുലരുന്നതോടെ ശശി വീണ്ടും പുരുഷ വേഷം സ്വീകരിക്കും. മടി കൂടാതെ ജോലിക്ക് പോകും. നാട്ടുകാർക്ക് യാതൊരുവിധ ശല്യവുമുണ്ടാക്കിയിട്ടില്ല. ആഡൂരിൽവച്ച് നാട്ടുകാർ ഒരിക്കൽ സ്ത്രീവേഷത്തിൽ ശശിയെ പിടിച്ചിരുന്നു. അതോടെയാണ് ചുഴലിയിലേക്ക് മാറിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് മാസത്തെ പഴക്കമുണ്ട്. ശശിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വനപ്രദേശത്ത് നിന്നാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. അതിനാൽ ആത്മഹത്യയാണോയെന്ന സംശയവുമുണ്ട്.
വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. സാരിയുടത്ത നിലയിലായതിനാൽ ആദ്യം സ്ത്രീയാണെന്നാണ് കരുതിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയുടെ ഫലം വരണം.
പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബീയർ കുപ്പി പൊട്ടിച്ചു ഫോർട്ട് എസ്ഐ എസ്.വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ എസ്ഐയെ ഗവ. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസ് രക്ഷപ്പെട്ടു.
15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തായി. പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. ‘അവനെ കൊല്ലെടാ’ (എസ്ഐയെ) എന്ന് ഒരാൾ ആക്രോശിക്കുന്നതും വ്യക്തമാണ്.
ബീയർ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്ഐയുടെ കൈയിൽ പുരട്ടാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിക്കുമ്പോഴാണു എസ്ഐയുടെ കൈക്ക് കുത്തേറ്റത്. കഞ്ചാവു കേസിൽ പ്രതിയായ ഇയാളെ ഫോർട്ട് സിഐ മുൻപു പിടികൂടിയപ്പോഴും പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് സംഘത്തിനു നേരെ പ്രതിയും ബന്ധുക്കളും അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ നിയാസിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രശ്രീകോവിലിനുമുന്നിൽ ചത്ത ആടിനെ തള്ളി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിനു മുന്നിലാണ് ഇന്നലെ പുലര്‍ച്ചെ നാലോടെ പ്ലാസ്റ്റിക് ചാക്കിലാക്കിയ ആട്ടിന്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ക്ഷേത്രം ഭരണസമിതി അംഗങ്ങളുടെ തീരുമാനപ്രകാരം ആടിനെ ഉടന്‍ മറവുചെയ്തു. പുണ്യാഹവും മറ്റ് ശുദ്ധിക്രിയകളും പൂര്‍ത്തിയാക്കിയശേഷമാണ് ക്ഷേത്രനട തുറന്നത്.
വിവരം നാട്ടില്‍ പരന്നതോടെ ഭക്തജനങ്ങളും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകും ക്ഷേത്രത്തിലെത്തി. പ്രതിഷേധം രൂക്ഷമായതോടെ ഡിവൈഎസ്പി ടി.കെ. രത്നകുമാര്‍, എസ്ഐ കെ.പി. ഷൈന്‍ എന്നിവരുള്‍പ്പെടെ പോലീസ് സംഘം സ്ഥലത്തെത്തി. ആടിന്റെ ജഡം പെട്ടെന്ന് മറവുചെയ്തത് ദുരൂഹമാണെന്ന ഭക്തരുടെ വാദം അംഗീകരിച്ച പോലീസ് ജഡം പുറത്തെടുക്കാനും പോസ്റ്റ്മോര്‍ട്ടം നടത്താനും തീരുമാനിച്ചതോടെയാണ് രംഗം ശാന്തമായത്.
അബുദാബി ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം(ഏകദേശം 28.87 കോടി രൂപ) നേടിയ വ്യക്തിയെ കണ്ടെത്താനാവാതെ അധികൃതര്‍. മലയാളി ശ്രീനു ശ്രീധരന്‍ നായര്‍ക്കാണ് നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനം ലഭിച്ചത്.ടിക്കറ്റെടുക്കുമ്പോള്‍ തന്ന നമ്പറില്‍ ശ്രീനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അദ്ദേഹത്തെ കിട്ടിയില്ല.ഇന്ത്യയിലുള്ള വിജയിയെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനു ശ്രീധരന്‍ നായര്‍ എന്നയാളെ അറിയുക പോലുമില്ലെന്നായിരുന്നു മറുപടി. രണ്ടാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനു ശ്രീധരന്‍ നായര്‍ ഇവിടെയില്ലെന്നും പ്രതികരിച്ചു. എന്തായാലും വിജയിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഇത്തവണ പത്തില്‍ പത്തും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചതെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് സാക്കിര്‍ ഖാന്‍ അര്‍ഹനായി. മൂന്നും നാലും അഞ്ചും സമ്മാനങ്ങള്‍ യഥാക്രമം സിദിഖ് ഒതിയോരത്ത്, അബ്ദുല്‍ റഷീദ് കോടാലിയില്‍, രാജീവ് രാജന്‍ എന്നിവര്‍ നേടി. പത്ത് നറുക്കില്‍ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങള്‍ നേടിയവരൊഴികെ ബാക്കി സമ്മാനാര്‍ഹരെല്ലാം ടിക്കറ്റെടുത്തത് ഓണ്‍ലൈനായാണ്. ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ രാജ്യത്തിനുപുറത്തുള്ള വലിയ സമൂഹവും തയ്യാറാവുന്നുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസത്തെ ബമ്പര്‍ വിജയി യു.എ.ഇ.യില്‍ ഇതുവരെ വരാത്ത ആളായിരുന്നു.
കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിലായി. കുട്ടിയുടെ അമ്മയെ പന്നിയങ്കര പൊലീസ് ആണ് അറസ്റ്റു ചെയ്തത് . കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയാണ് പിടിയിലായത്. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം ഇവര്‍ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച ആളെ ഒരിക്കലും കണ്ടു പിടിക്കരുതെന്നു കരുതിയാണ് ഇവർ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിച്ചത്
തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു.. ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’- എന്നൊക്കെയായിരുന്നു കുറിപ്പില്‍. അതിനൊപ്പം കുഞ്ഞിന്റെ ജനന തിയതിയും കൊടുക്കേണ്ട മരുന്നുകളുടെ കുറിപ്പും കത്തിൽ പറയുന്നുണ്ട്.
പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30-ന് പള്ളി പരിസരത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാര്‍ഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.
വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്ന് അധികൃതര്‍ക്ക് മനസ്സിലായിരുന്നു. തുടർന്ന് കോഴിക്കോടും പരിസരത്തുമില്ല ആശുപത്രികളിൽ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം .കുഞ്ഞിനെ കണ്ടെത്തിയ സമയങ്ങളിൽ ഇതുവഴി പോയ വാഹനങ്ങളെയും കാൽ നടയാത്രക്കാരെയും പോലീസ് നിരീക്ഷിച്ചിരുന്നു …സമീപ പ്രദേശങ്ങളിലും വീടുകൾക്ക് മുന്നിലുമുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുമെന്നും ഡി എൻ എ ടെസ്റ്റ് നടത്തി വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് അന്ന് തന്നെ പറഞ്ഞിരുന്നു
ഏതായാലും ഇപ്പോൾ കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു…കുഞ്ഞിന്റെ അച്ഛനും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു .. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം അച്ഛന്റെ കൂടി അറിവോടെ ആണോ എന്ന് വ്യക്തമായിട്ടില്ല .
അതേസമയം ഈ കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാൻ തോന്നിയെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത് . എന്നാൽ ഇന്നത്തെ പല മാതാപിതാക്കളും ചെയ്യുന്ന പോലെ ഈ കുഞ്ഞിനെ അവർ കൊല്ലാതെ പള്ളിയ്ക്ക് മുന്നിൽ ഉപേക്ഷിച്ചത് നന്നായി എന്ന തരത്തിലുളള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു . കുഞ്ഞുങ്ങൾ ഇല്ലാത്ത ഏതെങ്കിലും ദമ്പതികൾ ഈ കുഞ്ഞിനെ സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്. ഇതേ തുടർന്ന് കുഞ്ഞിനെ ദത്തെടുക്കാൻ ധാരാളം ദമ്പതികൾ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തി ആയതിനുശേഷം കുഞ്ഞിനെ ദത്തുകൊടുക്കും എന്നാണു ശിശുസംരക്ഷണ സമിതി അധികൃതർ പറഞ്ഞിരുന്നത്
സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന യുവതികൾക്ക് നേരെ പ്രത്യേകിച്ച് നടിമാർക്ക് നേരം അശ്ലീല കമന്റുകൾ ഇപ്പൾ സർവ്വ സാധാരണമാണ്.അതുപോലെ തങ്ങളുടെ ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാത്ത നടിമാരും ഇപ്പോൾ വിരളം ആണ്.
ഇൻസ്റ്റാഗ്രാമിൽ നിറയെ ഫോളോവേഴ്സ് ഉള്ള നടിമാർ നേരിടുന്ന അശ്ലീല കമന്റുകളും അനവധിയാണ്.സമീപ കാലത്ത് ഐശ്വര്യ, ദൃശ്യ രഘുനാഥ്, അനു മോൾ, സാനിയ ഇയ്യപ്പൻ എന്നിവരൊക്കെ ധാരാളം മോശം കമന്റുകൾ കെട്ടിട്ടുള്ളവർ ആണ്.
ആ കൂട്ടത്തിലേക്ക് ആണ് ഇപ്പോൾ നടി സാധിക വേണുഗോപാലു എത്തിയിരിക്കുന്നത്.ശരീര പ്രദർശനം നടത്തി സാധിക ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ചിത്രത്തിൽ ആണ് ആരാധകൻ ഞാൻ ആ പൊക്കിളിൽ ഒന്ന് തൊട്ടോട്ടെ എന്നുള്ള കമന്റ് ഇട്ടത്.
ഇത്തരത്തിൽ പോസ്റ്റിൽ കമന്റുമായി എത്തിയ ആൾക്ക് കൃത്യമായി മറുപടിയും സാധിക നൽകി.മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കൽ ജീവിച്ചത് ഈ പറയുന്ന പൊക്കിളിലൂടെ ആണ്. പൊക്കിൾ കൊടിയില്ലാതെ മനുഷ്യന്മാർ ആരും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല.
അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു ആ ബന്ധമുള്ള സ്വന്തം അമ്മയുടെ പോക്കിളാകും.ബന്ധങ്ങൾക്ക് വിലയുള്ളതല്ലേ? പൊക്കിൾകൊടി ബന്ധം’ ഇങ്ങനെയായിരുന്നു ആ ഞരമ്പ് രോഗിക്ക് സാധിക വേണുഗോപാൽ മറുപടി കൊടുത്തത്.
കൂടത്തായി കേസിലെ പ്രധാന പ്രതി ജോളി മുമ്പും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വ്യാജ രേഖ ചമയ്ക്കലും തട്ടിപ്പും ജോളി വളരെ ചെറുപ്പ പ്രായത്തില്‍ തന്നെ ചെയ്തിരുന്നു എന്നതിന് തെളിവായി ജോളിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.
വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
പക്ഷേ, പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണു ബികോമിനു ചേര്‍ന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.പാലായിലെ പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടര്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് കേരള, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.
നവംബർ 5ന് രാവിലെ 8 മണിക്കും വൈകീട്ട് 5 മണിക്കുമിടെ സൈറൻ കേൾക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇടുക്കി ജില്ലാ കളക്ടർ. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് ഈ സൈറൺ മുഴക്കുന്നത്.
ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിൽ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയൽ റൺ ആണ് നവംബർ 5ന് നടക്കുക. രാവിലെ എട്ട് മണിക്കും വൈകീട്ട് അഞ്ച് മണിക്കും ഇടയിലായിരിക്കും സൈറൺ മുഴക്കുകയെന്ന് വാർത്താ കുറിപ്പിൽ പറയുന്നു.
ബിജോ തോമസ് അടവിച്ചിറ
ഓസ്ട്രേലിയയിലെ സിറ്റി ഓഫ് വിറ്റെൽസിയുടെ മേയറായി മലയാളിയും കുട്ടനാട് സ്വദേശിയുമായ ടോം ജോസഫ് ഏഴാം തീയതി ചുമതലയേൽക്കും. വിറ്റെൽസിയുടെ ഡെപ്യൂട്ടി മേയറായി കഴിഞ്ഞ നവംബറിൽ ടോം ജോസഫിനെ തെരഞ്ഞെടുത്തിരുന്നു. 2006ൽ ഓസ്ട്രേലിയയിലെ മെറൻഡയിലേക്ക് കുടിയേറിയതാണ് ടോം ജോസഫ്. കുട്ടനാട് മണലാടി കാപ്പിൽ പുതുശേരി ജോസഫ്, കുഞ്ഞമ്മ ദന്പതികളുടെ മകനാണ്. രഞ്ജിനി സഖറിയ ആണ് ഭാര്യ. വിദ്യാർഥികളായ മറിയ, അമിഷ്, ആൻ എന്നിവർ മക്കളാണ്.
വിറ്റെൽസി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ കൗണ്‍സിലറും ഓസ്ട്രേലിയയിൽ ഒരു തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ആദ്യ മലയാളിയുമാണ് ടോം ജോസഫ്. പതിനൊന്ന് അംഗ നഗരസഭയിൽ ലേബർ പാർട്ടിക്കും ലിബറൽ പാർട്ടിക്കും അഞ്ച് അംഗങ്ങൾ വീതമാണുള്ളത്. സ്വതന്ത്രനായി ജയിച്ച ടോംമിന്റെ പിന്തുണയോടെ ലേബർ പാർട്ടി ഭരണത്തിലെത്തി. തുടക്കത്തിൽ വൈസ് പ്രസിഡന്റ് പദവിയും ഒരു വർഷം മേയർ സ്ഥാനവും എന്ന ധാരണയിലായിരുന്നു പിന്തുണ. അതനുസരിച്ചാണ് മേയർ സ്ഥാനം ഏറ്റെടുക്കുക.
സ്റ്റാർ വീക്കിലി നടത്തിയ അഭിമുഖം
നിങ്ങൾ മെർണ്ടയിൽ എത്ര കാലം താമസിച്ചു, നിങ്ങളെ ഈ പ്രദേശത്തേക്ക് കൊണ്ടുവന്നത് എന്താണ്?
ഞാൻ നാല് വർഷമായി ഇവിടെ താമസിക്കുന്നു. അതിനുമുമ്പ് ഞാൻ ആറു വർഷത്തോളം സൗത്ത് മൊറാങ്ങിൽ താമസിച്ചു. മെർണ്ടയിലേക്ക് എന്നെ ആകർഷിച്ചത് പ്രാന്തപ്രദേശത്തിന്റെ പുതുമയും എന്റെ യുവകുടുംബത്തിന് അനുയോജ്യമായ നിരവധി തുറന്ന സ്ഥലങ്ങളും പാർക്കുകളുമാണ്.
മെർണ്ട, ഡിസ്ട്രിക്റ്റ് റസിഡന്റ്‌സ് അസോസിയേഷനുമായി നിങ്ങൾ എത്ര കാലമായി ബന്ധപ്പെട്ടിരിക്കുന്നു, എന്തുകൊണ്ട്?
ഞാൻ മെർഡയിലേക്ക് മാറിയ ദിവസം മുതൽ ഞാൻ മദ്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യ രണ്ട് വർഷം ഞാൻ ഒരു കമ്മിറ്റി അംഗമായിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. ഞാൻ താമസിക്കുന്ന കമ്മ്യൂണിറ്റിയിലേക്ക് സംഭാവന ചെയ്യുന്നതിൽ ഞാൻ ശക്തമായ വിശ്വാസിയാണ്, കൂടാതെ ഞങ്ങൾ ഏറ്റെടുക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന കമ്മ്യൂണിറ്റി ബിൽഡിംഗിലുള്ള ഒരു ഓർഗനൈസേഷനാണ് മദ്ര, അത് മെർണ്ട ടൌൺ ഫെയർ, മെർഡ കരോൾസ് അല്ലെങ്കിൽ ദീപാവലി ഫെസ്റ്റിവൽ, കൂടാതെ നിരവധി മറ്റ് കമ്മ്യൂണിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ.
നിങ്ങൾ മറ്റേതെങ്കിലും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ടോ?
മദ്രയ്‌ക്ക് പുറമെ, മറ്റ് നിരവധി കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായി ഞാൻ ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ മെർഡ ആന്റ് ഡോറെൻ മൾട്ടി കൾച്ചറൽ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്, മെർഡ ദീപാവലി ഫെസ്റ്റിവൽ കമ്മിറ്റിയുടെ സ്ഥാപക ചെയർമാനും കത്തോലിക്കാ സ്കൂളുകളുടെയും പാരിഷിന്റെയും സംയുക്ത സോഷ്യൽ കമ്മിറ്റി ചെയർമാനായ വിറ്റ്‌ലീസ അയൽക്കൂട്ട വാച്ചിന്റെ സമിതിയിൽ ഞാനുണ്ട്. മെർഡ, ഡോറീൻ, വിറ്റ്‌ലീസ, കിംഗ്‌ലേക്ക്. മെർഡ ഒരു പോലീസ് സ്റ്റേഷൻ ആവശ്യമുണ്ട്, ബിൽഡ് ഇ 6 – നോർത്ത് ഫ്രീവേ, വൊളർട്ട് ടിപ്പ് വികസിപ്പിക്കുന്നത് നിർത്തുക – ഷുൾട്സ് ഫാം കാമ്പെയ്‌നുകൾ സംരക്ഷിക്കുക തുടങ്ങിയ വക്താവായി ഞാൻ നിരവധി അഭിഭാഷകരുമായി [ഗ്രൂപ്പുകളുമായി] ഏർപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ച് നിങ്ങൾ എന്താണ് ഇഷ്ടപ്പെടുന്നത്?
ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെയും പ്രാന്തപ്രദേശത്തിന്റെയും വിധി നിർണ്ണയിക്കുന്നതിൽ താമസക്കാർക്ക് ഒരു പങ്കുവഹിക്കാൻ അനന്തമായ സാധ്യതകൾ നൽകുന്ന ഒരു പുതിയ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ മാറ്റാൻ താൽപ്പര്യപ്പെടുന്ന മെർഡയെക്കുറിച്ച് എന്തെങ്കിലും ഉണ്ടോ?
മെർഡയിൽ ഞാൻ കാണാൻ താൽപ്പര്യപ്പെടുന്ന മാറ്റങ്ങൾ അടിസ്ഥാനപരമായ മാറ്റങ്ങളാണ്. റോഡുകളില്ലാത്തതും മികച്ച നിലവാരമുള്ളതുമായ ഫുട്പാത്തുകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മെർഡയിലെ അടിസ്ഥാന സ investment കര്യ നിക്ഷേപത്തിന് വിറ്റ്‌ലീസ സിറ്റി മുൻഗണന നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
നിങ്ങളുടെ ഒഴിവു സമയം ചെലവഴിക്കാൻ നിങ്ങൾ എങ്ങനെ ഇഷ്ടപ്പെടുന്നു?
ഒരു മുഴുസമയ ജോലിയും സജീവ കമ്മ്യൂണിറ്റി നേതാവും എന്ന നിലയിൽ എനിക്ക് വളരെ കുറച്ച് ഒഴിവു സമയമുണ്ട്, അതിനാൽ എന്റെ മൂന്ന് സുന്ദരികളായ മക്കളോടും ഭാര്യയോടും ഞാൻ ചെലവഴിക്കുന്ന ഒഴിവു സമയം.
തിരുവനന്തപുരം കഴക്കൂട്ടത്തു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ, അഭിലാഷ്, ടോമി നിരഞ്ചൻ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി കെഎ വിദ്യാധരൻ പറഞ്ഞു.
കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി കണ്ടെത്തി.
പിന്നീട് വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ദിവസം പെൺകുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. പീഡനവിവരം പെൺകുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി. പിന്നീട് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവരും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.