1 GBP = 118.44 INR
  • Business
  • Spiritual
  • Association
  • Sports
  • Education
  • Classifieds
  • Matrimony
  • Cuisine
  • Literature
  • Movies
  • More
    Editorial Health India Kerala Interviews Law News Obituary Social media Specials Travel UK
BREAKING NEWS പനിയുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയ വയനാട്ടുകാരി യുവതി അഞ്ജു അമൽ യുകെയിൽ മരണമടഞ്ഞു... വിശ്വസിക്കാനാകാതെ യുകെ മലയാളികൾ   |   യുകെയിൽ നേഴ്സ് എന്ന പദവി ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുമോ? ബില്ലിന് പൂർണ്ണ പിന്തുണയുമായി റോയൽ കോളേജ് ഓഫ് നേഴ്സിംഗ്   |   ബ്രിട്ടീഷ് ദ്വീപായ അൺസ്റ്റിലിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്‌ഫോടനം. പരീക്ഷണം നടത്തിയത് ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ ആർഎഫ്എ. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല
Home  /  
Latest News
മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ഫണ്ട് പിരിക്കുന്നതിൽ തട്ടിപ്പോ? ആക്ഷൻ കൗൺസിലും കുടുംബവും രണ്ട് തട്ടിൽ

യെമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനെന്നപേരില്‍ നടക്കുന്ന കോടികളുടെ പണപ്പിരിവ്‌ വന്‍ തട്ടിപ്പെന്നു കേന്ദ്രസര്‍ക്കാരിനു സംശയം. നിമിഷപ്രിയയ്‌ക്കു വേണ്ടി കുടുംബവുമായി ചര്‍ച്ച ചെയ്‌തെന്ന്‌ അവകാശപ്പെട്ടു രംഗത്തുവരുന്ന കെ.എ. പോള്‍, ജേക്കബ്‌ ചെറുവള്ളി, സാമുവല്‍ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിലാണു കേന്ദ്രം സംശയം പ്രകടിപ്പിക്കുന്നത്‌.

സാമൂഹികമാധ്യമങ്ങള്‍ വഴി കോടികളുടെ പണപ്പിരിവിനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. പണപ്പിരിവ്‌ തട്ടിപ്പാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചനനീക്കം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണു നിലവിലുള്ളതെന്നാണു വിവരം. കേന്ദ്ര സര്‍ക്കാരിന്‌ മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്നു മധ്യസ്‌ഥ ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്‌തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയശേഷം തുടര്‍നടപടികളില്‍ അനിശ്‌ചിതത്വം തുടരുകയാണ്‌. ദയാധനം സംബന്ധിച്ചു കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഇതിനിടെയാണു ഗ്ളോബല്‍ പീസ്‌ ഇനീഷ്യേറ്റീവ്‌ സ്‌ഥാപകന്‍ കെ.എ. പോള്‍ കടന്നുവന്നത്‌. നിമിഷപ്രിയയ്‌ക്കുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ ശക്‌തമായ ഇടപെടല്‍ നടത്തുമ്ബോള്‍ പോളിനു പിന്തുണ നല്‍കുന്ന സമീപനമാണു നിമിഷപ്രിയയുടെ ഭര്‍ത്താവ്‌ ടോമി സ്വീകരിക്കുന്നത്‌.

ഇതോടെ ‘സേവ്‌ നിമിഷപ്രിയ’ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലിനെതിരേ നിലപാട്‌ സ്വീകരിക്കുന്ന ആളാണ്‌ പോള്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളില്‍നിന്നു കാന്തപുരത്തേയും അഡ്വ. സുഭാഷ്‌ ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട്‌ പോള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.

ഇത്തരത്തില്‍ നിലപാട്‌ സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ്‌ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്‌തമാക്കുന്നത്‌.

കഴിഞ്ഞുപോകും കാലങ്ങൾ എങ്കിലും, ഓണം വരുമത് ഹൃദയം തളിർക്കുവാൻ…മലയാളംയുകെ ഓണം സ്പെഷ്യലിൽ അഖിൽ പുതുശ്ശേരി എഴുതിയ കവിത: ഓണമേ മലയാളി മനമേ

അഖിൽ പുതുശ്ശേരി

ഓണമിങ്ങെത്തി പൊന്നോണം
പൊന്നിൻ ചിങ്ങത്തിൻ തിരുവോണം
മലയാള നാടിന്റെ മാനസത്തിൽ
തുമ്പപ്പൂ പൂക്കുന്ന നാളുകളായ്.

അത്തം നാളിലെ ഉദയമോടെ
അങ്കണമെല്ലാം ഒരുങ്ങുമെല്ലോ
തെറ്റിയും മുല്ലയും മന്താരവും
നാണിച്ചു നിൽപ്പൂ തുമ്പപ്പെണ്ണും

സുന്ദരി നീയോ ഞാനോ
മുറുമുറുപ്പുകൾ കോലാഹലങ്ങൾ
രണ്ടും മൂന്നും നാലും
പിന്നാലെയോരോ ദിനങ്ങളും പോകെ
തുമ്പയിതകളുകൾ പെരുമയിൽ ഗരിമയിൽ

പൂവിളിച്ചോണത്തിൻ പാതയൊരുക്കെ
പാട്ടുപാടാൻ കിളികൾ വന്നണയെ
ഊഞ്ഞാലാടും മാവും തണൽ നല്കി,
കനിവോടെ കാറ്റു മൂളി സ്നേഹമുറക്കേ

അത്തപ്പൂവിനിടയിൽ ചിരികൾ പൂത്തു,
ആരൊക്കെയോ ഓർമ്മകളിൽ വരവറിയിക്കെ
ഓണസദ്യ വിളിച്ചോതി മനസ്സിലീശൽ,
ഏകതയുടെ കാവ്യമത് പിറവിയെടുക്കെ

നെഞ്ചുനീറും കണ്ണീരൊ പുഞ്ചിരിയാകവേ
കുഞ്ഞുചുണ്ടിൽ ഓണപ്പാട്ടുകൾ നിറയവേ
പാടിയൊരുങ്ങുന്നു ജീവിത രാഗങ്ങൾ.

പാരമ്പര്യ വേഷങ്ങൾ , കസവു ചേലകൾ
ചിരികളിൽ ചേലോടെ വിളങ്ങി നിൽക്കവേ
സദ്യതൻ പക്കത്തിലൊ കഥകൾ എഴുതവേ
സ്നേഹത്തിൻ സുഗന്ധവും ചുമന്ന് പോകുന്നു.

കഴിഞ്ഞുപോകും കാലങ്ങൾ എങ്കിലും,
ഓണം വരുമത് ഹൃദയം തളിർക്കുവാൻ
സാംസ്കാരിക ഒത്തുചേരലോ
സമൃദ്ധിതൻ നിറവോ
ഓർമകളെ വിളിച്ചോതി നമുക്കൊരു ഉത്സവം!

വര : അനുജ സജീവ്

അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
അൻഡു

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

 

 

വേടനെതിരെ പരാതിയുമായി ഗവേഷക വിദ്യാർത്ഥിനി. പോലീസ് കേസെടുത്തു

റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി വേടനെതിരെ പരാതി നല്‍കിയത്. അതില്‍ ഒന്ന്, എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവമാണ്. ഒരു ഗവേഷക വിദ്യാർഥി നല്‍കിയ ഈ പരാതിയിലാണ് പോലീസ് ഇപ്പോള്‍ വേടനെതിരെ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം ഉപയോഗിക്കല്‍, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ വകുപ്പുകളാണ് പോലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഒരാവശ്യത്തിനായി എത്തിയപ്പോള്‍ വേടൻ അവരെ ഫ്ളാറ്റിലേക്ക് വിളിച്ചുവെന്നും അവിടെവെച്ച്‌ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായി എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

2020 ലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. 21-ാം തീയതിയാണ് എറണാകുളം സെൻട്രല്‍ പോലീസ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നിലവില്‍ ഈ യുവതി കേരളത്തിലല്ല ഉള്ളത്. അവർ കൊച്ചിയില്‍ എത്തിയാലുടൻ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

വേടനെതിരെയുള്ള തൃക്കാക്കരയിലെ കേസുമായി ബന്ധപ്പെട്ട ഹർജി കോടതി പരിഗണിച്ചതിന് പിന്നാലെയാണ് പുതിയൊരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഷൻ. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കില്ല

ലൈംഗിക വിവാദത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കിയാണ് നേതൃത്വത്തിന്റെ നടപടി.

ഉപതിരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നിരുന്നു.

കെപിസിസി നിയമോപദേശം തേടിയ വിദഗ്ധരും എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇതോടെയായിരുന്നു രാജി വേണമെന്ന നിലപാടെടുത്ത നേതാക്കളിൽ ചിലരടക്കം മയപ്പെട്ടത്.

ചില നേതാക്കൾ കേസും കോടതി വിധിയും ഒന്നുമില്ലാതെ ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നത് എന്തിനെന്ന ചോദ്യം ആവർത്തിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് ഒഴിവാക്കി സസ്പെൻഷൻ അടക്കമുള്ള നടപടികൾ മതി എന്നതിലേക്ക് എത്തിയത്.

വിനായക ചതുർഥി മഹോത്സവം 2025 ആഘോഷിച്ച് കെന്റ് അയ്യപ്പ ക്ഷേത്രം

കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുർഥി മഹോത്സവം 2025 സൂര്യകാലടി മഹാ ഗണപതി ഹോമം ചിങ്ങം 11, 1201 (2025 ഓഗസ്റ്റ് 27, ബുധനാഴ്ച) രാവിലെ 8:00 മുതൽ 12:00 വരെ

സ്ഥലം: Gravesend, Kent, DA13 9BL

മുഖ്യ കാർമികൻ: തന്ത്രിമുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസുര്യൻ ഭട്ടതിരിപ്പാട്. ഭക്തജനങ്ങളെ,
ഇംഗ്ലണ്ടിലെ കെന്റിൽ ആദ്യമായി നടക്കുന്ന ഈ മഹാ ഹോമത്തിൽ പങ്കുചേരുവാൻ വിനായകസ്വാമിയുടെയും അയ്യപ്പസ്വാമിയുടെയും തിരുനാമത്തിൽ സാദരം ക്ഷണിക്കുന്നു.

108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്നിയിൽ അർപ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങൾക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാൻ വിശിഷ്ടമായി നടത്തുന്ന ഈ യജ്ഞം ആത്മീയ അനുഭവമായി തീർക്കുക.

സൂര്യകാലടി മനയുടെ ചരിത്രപ്രാധാന്യം

കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തുള്ള സൂര്യകാലടി മന പുരാതന കാലം മുതൽ ഗണപതി ഭഗവാൻ പ്രത്യക്ഷമായി കുടികൊണ്ടിരിക്കുന്ന ദിവ്യസ്ഥലമാണ്.
സൂര്യഭഗവാനിൽ നിന്ന് മന്ത്രതന്ത്രജ്ഞാനവും താളിയോലകളും കൈപ്പറ്റിയ ഭട്ടതിരിപ്പാടിന്റെ ആത്മീയ സിദ്ധി അനന്തം.

2007 ഏപ്രിൽ 22ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങൾകൊണ്ട് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാർമികത്വം വഹിച്ച ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, ഇപ്പോൾ ഇംഗ്ലണ്ടിലെ കെന്റിൽ 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.

ഭക്തജനങ്ങളെയെല്ലാം സർവവിധ ദോഷ-ദുരിത-പീഡകളെയും നിവർത്തിക്കുന്ന ഈ ഹോമത്തിൽ പങ്കുചേരുവാൻ സാദരം സ്വാഗതം ചെയ്യുന്നു.

സഹകരണത്തിനുള്ള നിർദ്ദേശിത സംഭാവന

രജിസ്ട്രേഷൻ

QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക

https://forms.gle/v5FTwmSyLzakv6vs9

അവസാന തീയതി: 2025 ഓഗസ്റ്റ് 24, ഞായറാഴ്ച

ഇമെയിൽ: [email protected]
വെബ്സൈറ്റ്: www.kentayyappatemple.org
📞 വിവരങ്ങൾക്കും ബന്ധപ്പെടുവാൻ:
07838 170203 | 07985 245890 | 07935 293882 | 07877 079228 | 07973 151975

രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് സൂചന. എംഎൽഎ സ്ഥാനം രാജിവെക്കുമോ?

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം തിങ്കളാഴ്ച. ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് സൂചന. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാട്.

ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കില്‍ രാഹുലിനെതിരെ കടുത്ത പാര്‍ട്ടി നടപടി വന്നേക്കും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യവുമായി മുസ്ലിം ലീഗ്. ഘടകകക്ഷികൾ വിഷയത്തിൽ ഇടപെട്ടതിലൂടെ കടുത്ത സമ്മർദ്ദത്തിലായി കോൺഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി ഘടകക്ഷി നേതാക്കളും പരസ്യമായി രംഗത്ത്. സിപിഎം ചെയ്തത് പോലെ കൃത്യത്തിന്റെ തീവ്രത അളക്കാന്‍ ശ്രമിക്കാതെ രാഹുലിനെ ഇന്നു തന്നെ പുറത്താക്കുമെന്ന് കരുതുന്നതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന ഇടത് നേതാക്കളും എംഎല്‍എമാരും രാജിവെക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഈ വൈകൃതം ഒരു മാനസിക രോഗമാണ്. ഇത്തരം മാനസിക രോഗികള്‍ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ല. അവര്‍ മാറി നില്‍ക്കട്ടെ’ ലീഗ് സംസ്ഥാന സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഹമ്മദ് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

രാഹുല്‍ മാങ്കുട്ടത്തിനെതിരെ നിലവില്‍ വരുന്ന വെളിപ്പെടുത്തലുകളുടെയും ഇലക്ട്രോണിക്ക് രേഖകളുടെയും അടിസ്ഥാനത്തില്‍, സിപിഎം ചെയ്തത് പോലെ ചെയ്ത കൃത്യത്തിന്റെ തീവ്രതയൊന്നും അളക്കാന്‍ ശ്രമിക്കാതെ അയാളെ നിയമസഭാംഗത്വത്തില്‍ നിന്ന് പറ്റുമെങ്കില്‍ ഇന്ന് തന്നെ പുറത്താക്കുമെന്ന് കരുതുന്നു.

അത് പോലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന എം മുകേഷ് എംഎല്‍എ രാജിവെക്കണ്ട ആവശ്യമില്ല എന്ന സി പി എം പാര്‍ട്ടി തീരുമാനം ഇന്ന് തന്നെ പിന്‍വലിച്ച് നാളെ തന്നെ മുകേഷിനെ നിയമസഭാംഗത്വം രാജിവെപ്പിച്ചേക്കും എന്നും കരുതുന്നു.

അത് പോലെ സ്വന്തം ഭാര്യക്കെതിരെ പോലും ആഭാസത്തരം കാണിക്കുകയും ചെയ്ത് ഇന്ന് മന്ത്രിസഭയില്‍ തുടരുന്ന മന്ത്രിയും, ലജ്ജ തോന്നുന്ന തരത്തില്‍ ലൈംഗിക പീഡനം നടത്തിയ മന്ത്രിയും, മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിലരും പുറത്താക്കപ്പെടും എന്ന് കരുതുന്നു.

ഇന്നലെ ഡി വൈ എഫ് ഐ നേതാവ് വി കെ സനോജ് 24 ചാനലിലിരുന്ന് ഒരു വനിതാ അഭിഭാഷകയെ ‘അവള്‍ ഇവള്‍’ എന്നൊക്കെ വിളിക്കുകയും, ആ സ്ത്രീയെ ശക്തമായി അധിക്ഷേപിക്കുകയും മാനം ഭയന്ന് അവര്‍ ചര്‍ച്ചയില്‍ നിന്നിറങ്ങി പോകുകയും ചെയ്തു.

ഇവരൊക്കെ കാണിക്കുന്നത് മാനസിക വൈകൃതമാണ്. സനോജുള്‍പെടെ ഒരുത്തനും പദവികളിലിരിക്കാന്‍ യോഗ്യനല്ല. ഇവര്‍ക്കെല്ലാമെതിരെ ഇരകള്‍ പോലീസിനെ സമീപിച്ച് കേസെടുത്ത് അന്വേഷിപ്പിച്ച് കുറ്റപത്രം സമര്‍പിച്ച് വിചാരണ നടത്തി ശിക്ഷിക്കണം.

ഏതായാലും ഇന്ന് രാഹുല്‍ മാങ്കൂട്ടവും, നാളെ എം മുകേഷും, മറ്റന്നാള്‍ ശശീന്ദ്രനും, ഗണേഷ് കുമാറും, പി ശശിയും ഒക്കെ രാജിവെക്കുമെന്ന് കരുതാം. പൊതുമധ്യത്തില്‍ ഒരു വനിതയെ അധിക്ഷേപിച്ചതിന് സി പി എം, സനോജിനെതിരെ നടപടിയെടുക്കും എന്നും കരുതാം.

ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ അതിനായി വലിയ പ്രക്ഷോഭങ്ങള്‍ നടക്കട്ടെ. മാധ്യമങ്ങളൊക്കെ മറ്റെല്ലാ വാര്‍ത്തകളും മാറ്റി വെച്ച് ഇവരെല്ലാം രാജിവെക്കുന്നത് വരെ ചര്‍ച്ച തുടരട്ടെ.
ഈ വൈകൃതം ഒരു മാനസിക രോഗമാണ്. ഇത്തരം മാനസിക രോഗികള്‍ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ല. അവര്‍ മാറി നില്‍ക്കട്ടെ.

അശ്ലീല മെസ്സേജ് അയച്ചതിന് ചൊല്ലിയുള്ള വിവാദം പോലീസിലും. അന്വേഷണ ചുമതല എസ് പി മെറിൻ ജോസഫിന്

ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ രീതിയില്‍ മെസ്സേജുകള്‍ അയച്ചെന്ന് രണ്ട് വനിതാ എസ്‌ഐമാരാണ് സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് പരാതി നല്‍കിയത്. തുടർന്ന് ഇവരുടെ മൊഴിയെടുത്ത ശേഷം ഡിജിപിക്ക് പോഷ് നിയമപ്രകാരം നടപടിയെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. രണ്ട് വനിതാ എസ്‌ഐമാരും ഇപ്പോഴും പരാതിയും ഉറച്ചു നില്‍ക്കുകയാണ്.

തലസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ക്രമസമാധാന ചുമതല വഹിച്ചിരുന്ന സമയത്താണ് ഇയാള്‍ മോശമായി പെരുമാറിയത് എന്നാണ് ആരോപണം. നിലവില്‍ പരാതിയുടെ പകർപ്പ് ലഭ്യമായിട്ടില്ല. അതിനാല്‍ തന്നെ കുറ്റാരോപത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഴ്‌ചകള്‍ക്ക് മുൻപാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ എസ്‌ഐമാർ പരാതി നല്‍കിയത്.

രാഹുലിനെതിരെ അടുത്ത പരാതി. പരാതി ഉന്നയിച്ചത് എഐസിസി കോൺഗ്രസ് മുൻ എംപിയുടെ മകൾ

ജാതിയുടെ പേരിൽ വിവാഹവാ​ഗ്ദാനത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിന്മാറിയെന്ന് എഐസിസിക്ക് കോൺ​ഗ്രസ് മുൻ എംപിയുടെ മകളുടെ പരാതി. പിന്നാക്ക വിഭാ​ഗമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രാഹുൽ ഒഴിയുകയായിരുന്നു പെൺകുട്ടി പരാതിപ്പെട്ടതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു. വിശ്വാസവഞ്ചനെ തുടർന്നുള്ള മനോവിഷമത്തിൽനിന്ന് പെൺകുട്ടി ഇതുവരെ മുക്തയായിട്ടില്ല.

ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടിയുടെ പിതാവായ മുതിർന്ന കോൺ​ഗ്രസ് നേതാവ് രാഹുലിനെ വീട്ടിലേക്ക് ക്ഷണിച്ച് സംസാരിച്ചിരുന്നു. ആദ്യമൊക്കെ ബന്ധം തുടരാൻ രാഹുൽ താൽപര്യപ്പെട്ടു. എന്നാൽ പിന്നീട് ജാതിയുടെ പേരിൽ ഒഴിവാക്കുകയായിരുന്നു. പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ടയാളാണ് പെൺകുട്ടി. സംസ്ഥാനത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾക്കുൾപ്പെടെ ഈ വിഷയം അറിയാമെന്നും ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു. മുൻ എംപിയുടെ മകളുടേത് ഉൾപ്പെടെ രാഹുലിനെതിരെ ഒൻപതിലധികം പരാതികളാണ് എഐസിസിക്ക് ലഭിച്ചത്.

വിവാ​ഹ വാ​ഗ്ദാനം നൽ‌കി രാഹുൽ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ​ഗർഭഛിദ്രം നടത്താൻ രാഹുൽ യുവതിയെ നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

യുഎസിലേയ്ക്കുള്ള തപാൽ സേവനങ്ങൾ നിർത്തി ഇന്ത്യ. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും

യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ തൽക്കാലത്തേക്ക്‌ നിർത്തിവെച്ചതായി തപാൽ വകുപ്പ്‌ അറിയിച്ചു. നൂറ്‌ ഡോളർ വരെ മൂല്യമുള്ള കത്തുകൾ‍, രേഖകൾ, സമ്മാനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ തപാൽ സേവനങ്ങളുമാണ്‌ നിർത്തിയത്‌. തിങ്കളാഴ്‌ച മുതൽ വിലക്ക്‌ നിലവിൽ വരും.

എണ്ണൂറ്‌ ഡോളർ വരെ മൂല്യമുള്ള തപാൽ ഉരുപ്പടികൾക്കുണ്ടായിരുന്ന തീരുവയിളവ്‌ അമേരിക്ക പിൻവലിച്ച സാഹചര്യത്തിലാണ്‌ തിങ്കളാഴ്‌ച മുതൽ യുഎസിലേയ്‌ക്കുള്ള തപാൽ സേവനങ്ങൾ ഇന്ത്യ നിർത്തിയത്‌. ഇ‍ൗ മാസം 29 മുതലാണ്‌ അമേരിക്കയുടെ തീരുവയിളവ്‌ ഒഴിവാക്കൽ നിലവിൽ വരിക.

  • 1
  • …
  • 8
  • 9
  • 10
  • 11
  • 12
  • …
  • 3016
RECENT POSTS
സമൃദ്ധിയും സന്തോഷവും പരസ്പര സൗഹൃദവും നിറഞ്ഞ ഓണത്തിൻറെ മംഗളങ്ങൾ പ്രിയ വായനക്കാർക്ക് ആശംസിക്കുന്നു
ഓണം എന്ന ആശയം കേവലം പുരാണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. അതിന് കേരളത്തിന്റെ മണ്ണിൽ ആഴത്തിലുള്ള ചരിത്രപരവും സാമൂഹികവുമായ വേരുകളുണ്ട്....മലയാളംയുകെ ഓണം സ്പെഷ്യലിൽ ഉണ്ണികൃഷ്ണൻ കിടങ്ങൂർ : ഓണം ഒരു അവസരം
സോക്രട്ടീസിലൂടെ ക്രിസ്തുവിലൂടെ തുടങ്ങി നിരവധി ആചാര്യന്മാരിലൂടെ ഈ ഓണക്കഥ മറ്റു പല പേരുകളിലായി പുനർജ്ജനിക്കുന്നു... അനശ്വരത്വം എന്നും പരാജിതന്റെ വിജയമായി കാണാവുന്നതാണ്. ഓണാശംസകൾ!...മലയാളംയുകെ ഓണം സ്പെഷ്യലിൽ പ്രൊഫ. കവിയൂർ ശിവപ്രസാദ് എഴുതിയത് - ഓണം! പരാജിതന്റെ വിജയഗാഥ
പന്തളം പ്രവാസി അസോസിയേഷൻ യുകെ: ന്യൂപോർട്ടിൽ ഓണാഘോഷം; സൗഹൃദത്തിന്റെയും സ്മരണകളുടെയും ഒത്തുചേരൽ വേദിയായി
അവിയലൊരുക്കും ഏകത്വം അകത്താക്കുന്നവനുള്ളിൽ ബഹുത്വം മാറേണമിതൊക്കെയുമെങ്കിൽ ഒരുമവേണമതിനൊക്കെയും... മലയാളം യുകെ ഓണം സ്പെഷ്യലിൽ ആതിര മഹേഷ്‌ എഴുതിയ കവിത : ഒരുമയുടെ രുചി
  • MAIN NEWS
  • EDITORIAL
  • SPORTS
  • UK
  • MOVIES
  • ABOUT US
  • CONTACT US
  • POST YOUR NEWS
  • TERMS OF SERVICE
  • PRIVACY POLICY
Copyright © . All rights reserved
➤