മെട്രിസ് ഫിലിപ്പ്
“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ…”, “പൂ വിളി, പൂ വിളി പൊന്നോണമായി…”എന്ന് ഒക്കെ, ഉച്ചത്തിൽ ഏറ്റുപാടുന്ന നാളുകൾ വരവായ്. അതെ, മലയാളികളുടെ സ്വന്തം ഓണക്കാലം. ജാതിമത വ്യത്യാസമില്ലാതെ ലോകം, മുഴുവൻ ഉള്ള മലയാളികൾ ആടിപാടി നൃത്തം ചെയ്ത്, പുലികളിയും, കോൽ കളിയും, വടം വലിയും നടത്തി, ആഘോഷത്തിമർപ്പിൽ ആറാടുന്ന ദിനങ്ങൾ എത്തി കഴിഞ്ഞിരിക്കുന്നു. എന്നാൽ കോവിഡ് എന്ന മഹാമാരികൊണ്ട്, അടിച്ചു പൊളിച്ച് ഓണം ആഘോഷിക്കുവാൻ മലയാളിക്ക് പറ്റാതായിരിക്കുന്നു.
ഓണം എന്നാൽ മലയാളികളുടെ ഒരു വികാരമാണ്. കാണം, വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറ്. കഴിഞ്ഞ 4 വർഷങ്ങൾ ആയി മലയാളികൾക്ക് ഓണം അന്യമായിരിക്കുന്നു. രണ്ട് പ്രളയവും, നിപ്പയും, കൊറോണയും, കൊണ്ട് ഓണമെല്ലാം ആർഭാടരഹിതമായി തീർന്നു. ഇപ്പോൾ ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ എങ്ങനെ ഓണം ആഘോഷിക്കും, അല്ലേ മലയാളികളെ. സർക്കാർ, തരുന്ന
കിറ്റ് കൊണ്ട് ഓണം ഉണ്ണാം അല്ലെ.
തൃപ്പുണിത്തറയിലെ അത്തചമയ ഘോഷയാത്രകൊണ്ട് ആരംഭിക്കുന്ന ഓണം ആഘോഷങ്ങൾ, സമാപിക്കുന്നത്, കേരളസർക്കാരിന്റെ ഓണം വാരാഘോഷസമാപനയാത്രകൊണ്ടാടിയിരുന്നത്, എല്ലാം ഈ കൊറോണകാലംകൊണ്ട്, ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. ജീവന്റെ വിലയാണ് പ്രദാനം എന്നത് കൊണ്ട് ഓരോരുത്തരും സ്വയം ആഘോഷങ്ങളിൽ നിന്നും പിന്മാറിക്കൊണ്ട്, കരുതലിന്റെ ഓണം ആക്കി മാറ്റിക്കൊണ്ട് ഈ വർഷത്തെ ഓണത്തെ വരവേൽക്കാം.
ഓണകാലത്തിന് തുടക്കമേകുന്നത് അത്തം ദിനം തൊട്ടാണ്. പൂവും, പൂവിളികളുമായി 2021 ഓണക്കാലത്തെ നമുക്ക് വരവേൽക്കാം. പാതാളത്തുനിന്നും എഴുന്നൊള്ളി വരുന്ന മാവേലിതമ്പുരാൻ, തന്റെ പ്രജകൾ, മുഖാവരണവും വച്ച്, കൈയിൽ സാനിറ്റൈസറും പിടിച്ചു നിൽക്കുന്നതാണു കാണുവാൻ പോകുന്നത്. വൃത്താകൃതിയിൽ ഉള്ള പൂക്കളത്തിനുപകരം, മാസ്കിന്റെ രൂപത്തിൽ ഉള്ള ബഹുവർണ്ണ പൂക്കളം കണ്ടു തമ്പുരാൻ മൂക്കത്ത് വിരൽ വെച്ച് അത്ഭുതത്തോടെ നിൽക്കുന്ന കാഴ്ച്ചയാണ് കാണുവാൻ പോകുന്നത്.
നിറപറയിൽ, തെങ്ങിൻ പൂക്കുലയും, പൂക്കളത്തിൻ അരികിൽ, സ്വർണ്ണ വിളക്കിൽ നിറദീപം പ്രശോഭിച്ചു കൊണ്ടും, കോടിമുണ്ടും, കസവുസാരിയും, അണിഞ്ഞുകൊണ്ട് നിൽക്കുന്ന മലയാളികൾ. “എന്ത് ഭംഗി, നിന്നെ കാണാൻ” എന്ന് കൂട്ടുകാർ പറയുന്നത്, കൂടുതലായി, ഓണവസ്‌ത്രാധാരണം, കണ്ടല്ലേ കൂട്ടരേ.
ഇന്ന് എല്ലാം ഓൺലൈൻ ആയി തീർന്നിരിക്കുന്നു. ഓണസദ്യ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചു കൊടുക്കും. മലയാളികളുടെ കൂട്ടായുള്ള, കുടുംബ ഒത്തുചേരലും, ഒന്നിച്ചുള്ള ഓണസദ്യ ഒരുക്കലും എല്ലാം പൊയ് മറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയായുടെ അതിപ്രസരംകൊണ്ട്, എല്ലാവരും ഫോണിൽ തലകുമ്പിട്ടിരിക്കുന്നു. പഴയകാല, സ്നേഹം എല്ലാം മാറ്റപ്പെട്ട്, മുഖത്തുവിരിയുന്ന, പുഞ്ചിരിക്കുവരെ ആത്മാർഥതയില്ലാത്തതായി തീർന്നിരിക്കുന്നു.
ഈ ഓണക്കാലം കരുതലിന്റെയും, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, അപരനെയും ചേർത്തുപിടിക്കാൻ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആയി തീരാം. പൊന്നിൻചിങ്ങമാസത്തിന്റെ ഭംഗിയിൽ സന്തോഷിക്കാം. ഒരു നുള്ള് പൂക്കൾ എല്ലാവർക്കും പങ്കുവയ്ക്കാം. നല്ലമനസ്സോടെ, പുഞ്ചിരിച്ചുകൊണ്ട്, നന്മകൾ ഉണ്ടാകുവാൻ ആശംസിക്കാം. എല്ലാ മലയാളം യുകെ വായനക്കാർക്കും, സമ്പൽസമൃദ്ധിയും, സന്തോഷവും, സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore


ഡോ.ഉഷാറാണി .പി.
നീയെൻ്റെ പ്രണയിനി
അറിയാത്ത പ്രണയിനി
അതിരുള്ള പ്രണയിനി.
അരുതിൻ്റെ ലോകത്തിൽ
ആത്മാനുരാഗമൊരപരാധമത്രേ.
അറിയാതെ പ്രണയിച്ചതുമപരാധം
പറയാതെ പറഞ്ഞു,പരിഭവിച്ചു
നീയുരുകുമ്പോൾ ഞാനലിഞ്ഞു.
ഇന്നു ഞാൻ നിൻ്റെ അരികിലാണ്.
നിൻ്റെ വാക്കുകൾ കേൾക്കുന്നു,
നൊമ്പരമറിയുന്നു,
നിന്നിൽ ഞാൻ പ്രീതനാവുന്നു.
ഒടുവിൽ എന്നെ നീ അറിഞ്ഞതും
എന്നെത്തിരഞ്ഞു മിഴികളനന്തതയിൽ തൊടുത്തതും
പിന്നെയവ ഒഴുകിപ്പരന്നതും
അമർത്തിയ ഗദ്ഗദവും ഞാൻ കണ്ടറിഞ്ഞു
എൻ്റെ വിരലുകളിൽ നിൻ്റെ കണ്ണുനീർ
ഞാൻ പകർന്നു.
സുകൃതക്ഷയം,
എനിക്കു വിരലുകളില്ല…
പ്രിയേ ഞാനാത്മാവു മാത്രം.
എനിക്കു ദേഹമില്ല,
നിന്നെത്തൊടാൻ വിരലുകളില്ല,
തലോടാൻ കരങ്ങളില്ല,
അണയാനില്ല കാലുകളും
പാരതന്ത്ര്യമോ പ്രണയമെന്നും?
പ്രാണൻ പറിച്ചു ഞാൻ പ്രണയിച്ചതേയുള്ളൂ
പ്രാണൻ വെടിഞ്ഞകന്നതിനു ശേഷവും
തേടിയതു നിന്നെ മാത്രം
നേടിയതന്നു ഞാൻ
കനവുറങ്ങാത്ത മിഴി നോട്ടം
നേടിയതിന്നു ഞാൻ
കണ്ണീരുണങ്ങാത്ത മിഴി നോട്ടം
കരയാതെ സഖീ…
കരയുവാൻ പോലുമാകാത്തവൻ ഞാൻ
അല്ലെങ്കിലൊരു കരച്ചിലല്ല ജീവിതം
കാത്തിരിപ്പാണ് ജീവിതം.
ഇന്നില്ലാത്തവ നാളെയെന്നും
നാളെയില്ലെങ്കിലടുത്ത ജന്മമെന്നും,
ജന്മമില്ലാത്ത ഞാനെന്തു ചെയ്യാൻ.
എങ്കിലും ജനിക്കാം,
നിന്നെ പ്രണയ പുഷ്പങ്ങൾ ചൂടിക്കാം,
എനിക്കും നിനക്കുമിടയിൽ
പറയാതെ പോയവ പറയാം
പകൽ സ്വപ്നങ്ങളിൽ രമിക്കാം
ഇതെൻ്റെ ആത്മ നിവേദനം.
ഡോ.ഉഷാറാണി .പി
തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959


ശുഭ
വസന്തം തിരയുന്നു നമ്മെ വീണ്ടുമി
ഓണപ്പുലരിയിൽ പൂക്കളം തീർക്കുവാൻ.
കാലം ഉതിർക്കുന്ന മഹാവ്യാധിയിൽ
കൈവിട്ടു പോയോ ഓണപ്പുലരികൾ .
പലവർണ്ണ പൂക്കളും ഇലവട്ട സദ്യയും
കൈകൊട്ടിക്കളിയും ഇനി ഓർമ്മ മാത്രം.
പുത്തനുടുപ്പിൻ പകിട്ടു കാട്ടാൻ തമ്മിൽ
ഒത്തുകൂടാതെ കുട്ടികളും .
ഇനിയെത്ര കാലം മുഖം മൂടിയിട്ട്,
തമ്മിലറിയാതെ അകലങ്ങൾ താണ്ടണം.
ഇനിയെന്ന് നമ്മൾ ഒന്നായ് ചേർന്ന്
ഓണപ്പുലരിയെ വരവേൽക്കും.
തുമ്പയും തുളസിയും നുള്ളി പൂക്കളം-
തീർക്കുന്ന ബാല്യങ്ങൾ ഇനി ഓർമ്മ മാത്രമോ?
സമ്പൽ സമൃദ്ധമായിരുന്നൊരി –
നാടിൻ്റെ ചേതന എങ്ങോ മറഞ്ഞിരിക്കുന്നു .
വസന്തവും വർണ്ണവും ഇഴചേർന്നൊഴുകുന്നരോണം,
ഇനിയെന്ന് കേരള മണ്ണിൽ തിരികെയെത്തും?
കാത്തിരിക്കുന്നു ഞാനാ നന്മതൻ പുലരിയെ ,
കാത്തിരിക്കുന്നു ഞാനാ മാവേലിനാടിനെ .
വരുമെന്ന് കാതോരം ആരോ ചൊല്ലി.
വരവേൽപ്പിനായി ഒന്നായി കാത്തിരിക്കാം …
ഒരുമതൻ ഓണത്തിനായ് കാത്തിരിക്കാം …
ശുഭ
കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുകെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ.
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി
ഭർത്താവ് – അജേഷ്


ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കനാല്‍ വാക്കിന്റെ വിശേഷങ്ങള്‍ തുടരുകയാണ്. NHS ന് പിന്തുണയര്‍പ്പിച്ച് യുകെ മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നല്‍കിയ കനാല്‍ വാക്ക് കഴിഞ്ഞ ശനിയാഴ്ച ലീഡ്‌സില്‍ പൂര്‍ത്തിയായെങ്കിലും സോഷ്യല്‍ മീഡിയയില്‍ കനാല്‍ വാക്കിന്റെ വിശേഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അത്യധികം ആവേശകരമായി ശനിയാഴ്ച സ്‌കിപ്ടണില്‍ കനാല്‍ വാക് ആരംഭിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം 25 ഓളം പേരാണ് കനാല്‍ വാക്കില്‍ പങ്കെടുത്തത്. കനാല്‍ യാത്ര ആഘോഷമായി സാവധാനം തുടങ്ങിയെങ്കിലും തുടക്കത്തില്‍ തന്നെ കമലേഷും അനിയന്‍കുഞ്ഞും മുമ്പിലെത്തിയിരുന്നു. കനാല്‍ വാക്കിലുള്ള ബാക്കിയുള്ളവര്‍ പിന്നീടവരെ കണ്ടത് ലീഡ്‌സിലെ ഫിനീഷിംഗ് പോയന്റില്‍ രാത്രി എട്ട് മണിക്കാണ്. വൈകുന്നേരം നാല് മണിക്ക് കമേലഷും അനിയന്‍കുഞ്ഞും
ലീഡ്‌സില്‍ എത്തിയെങ്കിലും പിന്നീടുള്ളവര്‍ എത്തിച്ചേര്‍ന്നത് എട്ട് മണിക്കാണ്. നാല് മണിക്കൂര്‍ ഇവര്‍ ലീഡ്ഡില്‍ കാത്തിരുന്നു തുടക്കത്തില്‍ കൂടെയുണ്ടായിരുന്നവരെ കാണുവാന്‍. വൈകിയെത്തിയെങ്കിലും കനാല്‍ വാക്കിന്റെ തനിമ നഷ്ടപ്പെടാതെ ബാക്കിയുള്ളവരും ലീഡ്‌സിലെത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. യൂറോപ്പിലെ പ്രധാന സൗത്തിന്ത്യന്‍ റെസ്സ്‌റ്റോറന്റ്‌റായ തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് ഡയറക്ടര്‍ സിബി ജോസും, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സിബി മാത്യൂ എനിവരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമാണ് കനാല്‍ വാക്കിന് നല്‍കിയത്.
രണ്ടായിരം പൗണ്ട് ലക്ഷ്യമിട്ട് ഷിബു മാത്യുവും ജോജി തോമസ്സും തുടങ്ങിയ കനാല്‍ വാക്ക് ആറായിരം പൗണ്ടിലേയ്ക്ക് എത്തുകയാണ്.
ചെറിയ സഹകരണമാണെങ്കില്‍ പോലും അത് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താഴെ കാണുന്ന ലിക്കില്‍ നിങ്ങളും ക്ലിക് ചെയ്യുക.
കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് 6000 പൗണ്ടിനോടടുക്കുന്നു. ഈ മാസം 30 വരെ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരവുമുണ്ട്. നിങ്ങളുടെ സംഭാവനകള്‍ താഴെയുള്ള ലിങ്കിന്‍ ക്ലിക് ചെയ്താല്‍ ഗ്രാന്‍ഫര്‍ ചെയ്യാം.
തിരുവനന്തപുരം ലോ അക്കാദമി മൈതാനത്ത് അദ്ധ്യാപകനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമി അദ്ധ്യാപകന്‍ സുനില്‍കുമാറാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ സുനിൽകുമാർ തിരുവനന്തപുരം വഴയിലയിൽ ആയിരുന്നു താമസം. പത്തു വര്‍ഷത്തോളമായി ലോ അക്കാദമിയില്‍ ജോലി ചെയ്യുന്നു.
കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ സുനില്‍കുമാര്‍ പങ്കെടുത്തിരുന്നു. രണ്ടു മൂന്നു ദിവസമായി ഇദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്വയം തീക്കൊളുത്താനുള്ള കാരണം വ്യക്തമല്ല. പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗ്രൗണ്ടില്‍ നിന്ന പെട്രോള്‍ വാങ്ങിയ കുപ്പിയും കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു സുനില്‍ കുമാറിന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു
നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്ക് കഴിഞ്ഞ ദിവസം ആണ് കാവ്യ മാധവൻ കോടതിൽ ഹാജർ ആയത്. ആദ്യം പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ കാവ്യ മൊഴി പറഞ്ഞിരിക്കുന്നത്. ഇതോടെ കാവ്യ കൂറ് മാറുകയും ചെയ്തിരുന്നു. കാവ്യ കൂറ് മാറിയതോടെ വീണ്ടും കാവ്യയെ ക്രോസ് വിസ്താരം നടത്താൻ പ്രോസിക്യൂഷൻ തീരുമാനിക്കുകയും തുടർച്ചയായ രണ്ടാം ദിവസവും കാവ്യ ഹാജർ ആകുകയും ചെയ്തിരുന്നു.
വിചാരണയ്ക്കിടയിൽ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തെ കുറിച്ചും കാവ്യയും ആദ്യ ഭർത്താവും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചും കാവ്യയും ദിലീപും തമ്മിലുള്ള വിവാഹത്തെ കുറിച്ചും എല്ലാം തന്നെ വിസ്തരിച്ചു ചോദിച്ചിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടയിൽ വെച്ചാണ് ആദ്യം ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എല്ലാവരുടെയും മുന്നിൽ വെച്ച് ദിലീപ് നടിയോട് കയർത്ത് സംസാരിച്ചിരുന്നു. പല താരങ്ങളും അതിനു സാക്ഷിയും ആയിരുന്നു. എന്നാൽ ഇപ്പോൾ അവരെല്ലാം തന്നെ കൂറ് മാറിയിരിക്കുകയാണ്. കാവ്യയും ഇപ്പോൾ കൂറ് മാറി.
എന്നാൽ ആദ്യം കാവ്യ പറഞ്ഞ മൊഴി ഇപ്പോൾ വീണ്ടും ചർച്ച ആകുകയാണ്. എന്റെ ആദ്യ വിവാഹം നടക്കുന്നത് 2018 ൽ ആയിരുന്നു. എന്നാൽ അധിക നാൾ ആ ബന്ധത്തിൽ ഒത്ത് പോകാൻ എനിക്ക് കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഞാൻ ആണ് ആദ്യം വിവാഹമോചനം വേണമെന്ന് അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്. പിന്നീട് രണ്ടുപേരുടെയും പരസ്പര സമ്മദത്തോടെ വിവാഹമോചനത്തിന് വേണ്ടിയുള്ള പെറ്റിഷൻ ഫയൽ ചെയ്യുകയായിരുന്നു. ശേഷം വിവാഹമോചനവും ലഭിച്ചു. ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്നങ്ങൾ എന്നാണ് തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. എന്നാൽ അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ആക്രമിക്കപ്പെട്ട നടി ഒരു കാരണം ആണ്. അമ്മയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായുള്ള റിഹേഴ്സലിനിടയിൽ വെച്ച് ഞാനും ദിലീപേട്ടനും തമ്മിൽ ഉള്ള ഒരു ഡാൻസ് പ്രാക്ടീസ് ചെയ്യുവായിരുന്നു. ഞങ്ങൾ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ നടി മഞ്ജു ചേച്ചിക്ക് അയച്ച് കൊടുത്തു. അത് പിന്നീട് ദിലീപേട്ടൻ വഴിയാണ് ഞാൻ അറിയുന്നത്.
അതിനു ശേഷം പ്രാക്ടീസിന് വന്ന പലരോടും നടി ഞങ്ങളെ കുറിച്ച് മോശമായ രീതിയിൽ ഓരോന്ന് പറഞ്ഞു. ഈ വിഷയത്തിൽ സിദ്ദിഖ് അങ്കിൾ ഇടപെട്ട് നടിയെ വിലക്കിയിരുന്നു. ഞങ്ങൾ ഒരു ബുദ്ധിമുട്ടും ഇവൾക്ക് ഉണ്ടാക്കിയിട്ടില്ല എന്നും ഇവളെ വിലക്കണം എന്ന് സിദ്ദിഖ് അങ്കിളിനോട് ദിലീപേട്ടൻ ആവിശ്യപെട്ടിരുന്നു. അങ്ങനെയാണ് സിദ്ദിഖ് അങ്കിൾ ഈ വിഷയത്തിൽ സംസാരിച്ചത്. വേറെ ആരെങ്കിലും ഈ വിഷയത്തിൽ ഇടപെട്ടിരുന്നോ എന്ന് എനിക്ക് അറിയില്ല എന്നും കാവ്യ പറഞ്ഞു.
കാമുകിക്കൊപ്പം സുഖ ജീവിതം നയിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ സ്വദേശിനി നിഷാനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നിസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിസാമിന്റെ വീട്ടിലെ അടുക്കളയിൽ അവശ നിലയിൽ കണ്ടെത്തിയ നിഷാനയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുക്കളയിൽ അവശനിലയിൽ ഭാര്യ കിടക്കുന്നതായി കണ്ടു എന്നാണ് നിസാം ബന്ധുക്കളോട് പറഞ്ഞിരുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നിഷാന മരണപ്പെടുകയായിരുന്നു. നിഷാനയുടെ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നിസാം കുറ്റം സമ്മതിച്ചത്. നിഷാനയുടെ കഴുത്തിൽ പാടുകൾ കണ്ടതായി ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു.
നിസാമിന് മറ്റൊരു യുവതിയുമായി അടുപ്പം ഉള്ളത് നിഷാന ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ ഉണ്ടായ വഴക്കിനിടെ നിസാം നിഷാനയുടെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ നിലത്ത് വീണ നിഷാന ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി വീട്ടുകാരെ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം കാമുകിയായ യുവതിയുടെ പിതാവിന്റെ പലചരക്ക് കട നാട്ടുകാർ തകർത്തു. ഇന്ന് രാവിലെ മൈലാപ്പൂരിലുള്ള വീട്ടിലേക്ക് പ്രതിയെ തെളിവിനെടുപ്പിനായി കൊണ്ടുവന്നപ്പോൾ നാട്ടുകാർ മർദ്ധിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിക്ക് സംരക്ഷണം നൽകിയത്.
കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ ജീവനൊടുക്കി ദമ്പതിമാർ. മംഗലുരുവിലാണ് സംഭവം. പൊലീസ് കമ്മീഷണർക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ് ഇവർ തൂങ്ങി മരിച്ചത്. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ 40 വയസ്സുകാരനായ രമേഷ്കുമാറും ഭാര്യ 35–കാരി ഗുണ ആർ. സവര്‍ണ എന്ന എന്നിവരെയാണ് കഴിഞ്ഞദിവസം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷമുള്ള പരിശോധനയിൽ ഇവർക്ക് കോവിഡ് ഇല്ല എന്നും സ്ഥിരീകരിച്ചു.
മരിക്കുന്നതിന് തൊട്ടുമുമ്പ് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർക എൻ. ശശികുമാറിന് ഭർത്താവ് വാട്സാപ്പ് വഴി ശബ്ദസന്ദേശം അയക്കുകയായിരുന്നു. തനിക്കും ഭാര്യക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാൻ പോകുകയാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഭാര്യക്ക് പ്രമേഹം ഉള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധയേയും ഇവർ ഭയന്നിരുന്നു. ആശുപത്രിയിൽ പ ോയാൽ മരണസമയത്ത് പരസ്പരം കാണാൻ കഴിയാതെയാകും എന്ന ചിന്തയാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ശബ്ദസന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയാണ് ആദ്യമേ ജീവനൊടുക്കിയത്. താനും മരിക്കുന്നുവെന്ന് ശബ്ദസന്ദേശം അവസാനിക്കുമ്പോൾ പറയുന്നു. വിവാഹിതരായിട്ട് വർഷങ്ങളായ ഇവർക്ക് കുട്ടികളില്ലാത്ത ദുഃഖവും അലട്ടിയിരുന്നു. ഉറക്കഗുളിക കഴിച്ചതിന് പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു.
ശബ്ദസന്ദേശം കേട്ട കമ്മീഷണർ രമേഷിനെ തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഫോൺ നമ്പർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ പൊലീസിനെ കമ്മീഷണർ ബന്ധപ്പെട്ടു. പൊലീസെത്തി ഇവരുടെ അപ്പാർട്മെന്റിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവർക്കും കോവിഡ് ഇല്ല എന്നും സ്ഥിരീകരിച്ചു.
കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകയും കോട്ടയം ആർപ്പൂക്കര സ്വദേശിനിയുമായ അനു ട്രീസാ ജേക്കബിന്റെ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഭർത്താവ് മണിമല സ്വദേശിയായ നെൽസൺ ജോസഫ്.കഴിഞ്ഞ 42 ദിവസമായി കോവിഡ് ബാധിതയായി എറണാകുളം അമൃത ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അനു. ഇതിനോടകം തന്നെ 23 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായതായി ഭർത്താവ് നെൽസൺ ജോസഫ് പറഞ്ഞു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിരുന്ന അനു മാലിദ്വീപിൽ ജോലി ചെയ്തു വരികയായിരുന്നു.
ദിവസേന മരുന്നിനും മറ്റുമായി വലിയൊരു തുകയാണ് ചിലവ് വരുന്നത്. ഒരു മാസം മുൻപാണ് അനു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ജൂലൈ ഒന്നിന് കോവിഡ് പോസിറ്റീവ് ആകുകയും രണ്ടിന് ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങിയും വീട് പണയം വെച്ചുമൊക്കെയാണ് ഇതുവരെ ചികിത്സ നടന്നിരുന്നത്. ചികിത്സയിൽ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.
എന്നാൽ തുടർ ചികിത്സകൾക്കായും അനുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും വലിയൊരു തുക തന്നെ ആവാശ്യമാണ്. ചികിത്സക്ക് അടിയന്തിര സഹായമായി യുഎൻഎ കേരളാ സംസ്ഥാന കമ്മറ്റി 50000 രൂപ നൽകിയതായും യുഎൻഎ അമൃത യൂണിറ്റ് കഴിയുന്ന എല്ലാ സഹായങ്ങളും നൽകി വരുന്നതായും യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷാ, യുഎൻഎ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഷോബി ജോസഫ് എന്നിവർ പറഞ്ഞു. നമ്മളാൽ കഴിയുന്ന സഹായം നൽകി അനുവിനെ ജീവിതത്തിലേക്ക് നമുക്ക് തിരികെയെത്തിക്കാം. ഭർത്താവ് നെൽസൺ ജോസഫിന്റെ അക്കൗണ്ട് നമ്പർ:
അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പൂര്‍ണമായും പിടിച്ചെടുത്തതോടെ സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള അഫ്ഗാന്‍ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയില്‍ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.
ഇപ്പോഴിതാ പറന്നുയരുന്ന വിമാനത്തില്‍ തൂങ്ങി യാത്ര ചെയ്യുന്നവരുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. പറന്നുയരുന്ന വിമാനത്തിന്റെ ചിറകിനടിയിലിരുന്ന് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ ഇവരില്‍ ആരോ തന്നെയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന കാര്യത്തിലും വ്യക്തതയില്ല.
താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നിലെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ തടിച്ചുകൂടിയത്. കാബൂളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ കയറിക്കൂടാന്‍ ജനങ്ങള്‍ തിക്കുംതിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ വിമാനത്തിനുള്ളില്‍ ഇടം ലഭിക്കാത്ത രണ്ടുപേരാണ് വിമാനത്തിന്റെ ടയറില്‍ തൂങ്ങി യാത്ര ചെയ്യാന്‍ ശ്രമിച്ചതെന്നാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ നിന്ന് ചിലര്‍ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതായി കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. ആളുകളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അവസാന അഭയമെന്നോണം വിമാനത്തിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു. കാബൂളില്‍ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ കാര്‍ഗോ ജെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫന്‍സ് മാധ്യമമായ ഡിഫന്‍സ് വണ്‍ പുറത്തുവിട്ടത്.