ലോകത്ത് തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2. പ്രമുഖ സിനിമാ റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ 2021 ലെ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിലാണ് ദൃശ്യം2 ഇടംപിടിച്ചത്. നൂറ് പ്രശസ്ത സിനിമകളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ദൃശ്യം 2.
ഈ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ സിനിമ കൂടിയാണ് ദൃശ്യം2. ഹോളിവുഡിൽ നിന്നുള്ള നോമാഡ്‌ലാൻഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, ആർമി ഓഫ് ദി ഡെഡ്, ദി ലിറ്റിൽ തിങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയിലെ പ്രമുഖ സാന്നിധ്യങ്ങൾ.
ഐഎംഡിബി റേറ്റിങ്ങിൽ ഉപഭോക്താക്കളുടെ വോട്ടിനും കാര്യമായ സ്വാധീനമുണ്ട്. ഉപഭോക്താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ നൽകിയ വോട്ടിങ് ആണ് ചിത്രത്തിന്റെ റേറ്റിങ് കൂടാൻ കാരണമായത്. തുടർന്ന്, ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.
ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വഴിയാണ് ദൃശ്യം2 റിലീസ് ചെയ്തത്. 2011 ൽ പുറത്തിറങ്ങിയ ദൃശ്യം ആദ്യഭാഗവും വലിയ രീതിയിൽ ചർച്ചയായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ചൈനീസ് ഭാഷകളിൽ ദൃശ്യം റീമേക്ക് ചെയ്തിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവരാണ് ദൃശ്യം സിനിമയിലെ രണ്ട് ഭാഗങ്ങളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുനന്ത്.
പാരീസിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യക്കാരനായ യാത്രിക്കാരന്റെ ശല്യം കാരണം ബൾഗേറിയയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടർന്ന് എയർ ഫ്രാൻസ് വിമാനമാണ് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെ യാത്രക്കാരൻ മറ്റു യാത്രക്കാരുമായി കലഹിക്കാൻ ആരംഭിക്കുകയായിരുന്നു പിന്നീട് ഫ്‌ളൈറ്റ് അറ്റൻഡന്റിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇയാൾ കോക്പിറ്റ് ഡോർ തള്ളി തുറക്കാനും ശ്രമിച്ചതോടെ മറ്റ് വഴികളില്ലാതെയാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ബൾഗേറിയൻ അധികൃതർ അറിയിച്ചു.
യാത്രക്കാരന്റെ പെരുമാറ്റം അസ്സഹനീയമായതിനെ തുടർന്ന് ഫ്‌ളൈറ്റ് കമാൻഡർ എമർജൻസി ലാൻഡിങ്ങിനായി അനുമതി തേടുകയായിരുന്നുവെന്ന് ബൾഗേറിയൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായ ഇവൈലോ ആംഗലോവ് പറഞ്ഞു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പത്ത് കൊല്ലം വരെ ജയിൽശിക്ഷ ലഭിച്ചേക്കാനാണ് സാധ്യത. അതേസമയം, ഇയാളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പ്രവൃത്തികളെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഇവൈലോ ആംഗലോവ് അറിയിച്ചു.
ഇന്ത്യന്‍ വിഭവങ്ങളുമായി ന്യൂയോര്‍ക്കില്‍ റെസ്റ്റോറന്റ് ആരംഭിച്ച്
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സോനാ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. റെസ്റ്റോറന്റില്‍ ഇന്ത്യന്‍ വിഭവങ്ങളാണ് പ്രധാനമായും വിളമ്പുക. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
ഷെഫ് ഹരിനായികിന്റെ നേതൃത്വത്തിലാകും സോനാ പ്രവര്‍ത്തിക്കുക എന്ന് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് പൂജ നടത്തുന്ന ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ത്തിട്ടുണ്ട്.
‘ന്യൂയോര്‍ക്ക് സിറ്റിയിലെ സോനാ എന്ന പുതിയ റെസ്റ്റോറന്റ് നിങ്ങള്‍ക്ക് അവതരിപ്പിക്കുന്നതില്‍ ത്രില്ലിലാണ്. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്‌നേഹമാണിത്” പ്രിയങ്ക ചോപ്ര കുറിച്ചു.
ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ സോന പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നു. ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന്റെ പങ്കാളി.
View this post on Instagram
ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു.
കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലി നടക്കുന്നതിനു മുമ്പാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗമായത്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ എംപിയായിരുന്ന മിഥുന്റെ ബിജെപി പ്രവേശനം സംസ്ഥാനത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
നേരത്തെ ബിജെപി ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയുമായി മിഥുന്‍ ചക്രവര്‍ത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി എത്തുമെന്ന് ചര്‍ച്ചയ്ക്കു ശേഷം വിജയവര്‍ഗിയ പറഞ്ഞിരുന്നു. ബെല്‍ഗാചിയയിലെ മിഥുന്റെ വസതിയിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
മിഥുന്‍ ചക്രവര്‍ത്തിക്ക് ബംഗാളില്‍ വലിയ ആരാധകരുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയായിരുന്ന മിഥുന്‍ ചക്രവര്‍ത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കുടുങ്ങിയതിന് പിന്നാലെ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അദ്ദേഹം കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും ഇന്ന് ബിജെപിയില്‍ ചേരുമെന്ന കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല.
റ്റിജി തോമസ്
ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ അവൻ നാൽക്കവലയിലേക്ക് നടന്നു. മഴ പെയ്തു കഴിഞ്ഞ സമയമാണ്. ആ സമയത്ത് നടത്തം അവന് ഒരു രസമായിരുന്നു.
മണ്ണിൻറെ ഹൃദയഹാരിയായ സുഗന്ധം….
ഭൂമിദേവിയുടെ നിശ്വാസവായുവിൻെറ ഗന്ധം അതവനിഷ്ടമായിരുന്നു.
“മഴ പെയ്തു കഴിഞ്ഞിരിക്കുന്ന സമയമാ, തിരിച്ചുവരുമ്പോൾ അന്തിയാകും” ഇറങ്ങിയപ്പോൾ അമ്മയുടെ സ്വരം കേട്ടു. അതൊരു താക്കീതാണ്. പുതുമഴപെയ്തു കഴിഞ്ഞ് പാമ്പിറങ്ങും.
ഭൂമീദേവിയുടെ സുഗന്ധം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പാമ്പായിരിക്കുമോ ആവോ?
ഏതോ പാട്ടിൻറെ ഈരടികൾ കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്. ഒരു കൈ കൊണ്ട് ഹാർമോണിയത്തിൽ ശബ്ദമുണ്ടാക്കി കവലയിൽ നിന്നു പാടുന്ന പെൺകുട്ടിയെ അപ്പോഴാണ് കണ്ടത്. ആദ്യം ശ്രദ്ധിച്ചത് മുറുക്കി ചുവപ്പിച്ച ചുണ്ടുകളാണ്. കാണാതെ പഠിച്ച പാട്ടിൻറെ ഈരടികൾ യാന്ത്രികമായി ഉരുവിടുന്ന ചുണ്ടുകൾ.
എണ്ണമയമില്ലാതെ ചെമ്പിച്ച തലമുടി ഒരു തുണികൊണ്ട് അറ്റം കെട്ടിയിരിക്കുന്നു. അവിടെയുമിവിടെയും കീറിയ വസ്ത്രങ്ങൾ….
അവൾക്കു ചുറ്റും ചെറിയൊരാൾക്കൂട്ടമുണ്ട്. അതിനു നടുക്കു നിന്നവൾ പാടുകയാണ്. വൃത്തത്തിൻെറ കേന്ദ്രബിന്ദു പോലെ…..
“ഒരു പാട്ടു കൂടി…..” അവൾ പാട്ട് നിർത്തിയപ്പോൾ ആരോ വിളിച്ചു പറഞ്ഞു.
അവൾ വീണ്ടും പാടി.
വരണ്ട ചുവന്ന ചുണ്ടുകൾ വീണ്ടും യാന്ത്രികമായി ചലിച്ചു…….
പാട്ടു നിർത്തി പെൺകുട്ടി ചുറ്റും നോക്കി. വൃത്തത്തിൻെറ രൂപത്തിന് മാറ്റം വന്നു.
തിരിഞ്ഞു നടക്കുന്നവരുടെ മുഖത്ത് വിവിധ ഭാവങ്ങളുണ്ടായിരുന്നു. ആരെയോ കബളിപ്പിച്ചുവെന്നുള്ള അഭിമാനബോധം അവരുടെ കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകി.
ആരൊക്കെയോ ചില്ലറകൾ ഇട്ടുകൊടുത്തു. അവൾ ചിരിച്ചു, നിസ്സംഗതയോടെ….
തോളിൽ തൂക്കിയിരുന്ന ഹാർമോണിയം നേരെയാക്കി അവൾ തിരിച്ചുനടന്നു.
“ടേ, ആ പെണ്ണിനെ കണ്ടോ?” ഗോപിയാണ്
“എന്താ?”
“അവളുടെ ചുണ്ട് കണ്ടോ?”
“ഉം ”
“ത്ര ചെറുപ്പത്തിലെ മുറുക്കുവോ അതും പെൺകുട്ടികള്”
ശരിയാണ് വെറ്റിലക്കറ അവളുടെ ചുണ്ടിലും പല്ലുകളിലും പറ്റിയിരിപ്പുണ്ട്.
” എവിടാ താമസിക്കുന്നേ? അവൻ ചോദിച്ചു.
” ആ? നാടോടികളാണെന്നാ തോന്നുന്നത്”
നാടോടികളെ പറ്റി നേരത്തെ അവൻ കേട്ടിട്ടുണ്ടായിരുന്നു. ഒരിടത്തും സ്ഥിരതാമസമാക്കാതെ ചുറ്റിക്കറങ്ങി നടക്കുന്നവർ. അവർക്ക് സ്വന്തമായി വീടില്ല. ഒന്നോ രണ്ടോ ചാക്കിനകത്താക്കാനുള്ള സാധനങ്ങൾ മാത്രമേ അവരുടെ കയ്യിൽ കാണുകയുള്ളൂ.
ആദ്യകാലത്തെ മനുഷ്യനെപ്പോലെ. നാടോടികളെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. അമ്മിക്കല്ല് കൊത്താനും മറ്റും അവർ ചിലപ്പോൾ ഗ്രാമത്തിൽ വരും.
പക്ഷേ ഇങ്ങനെയൊരു പെൺകുട്ടിയെ ആദ്യമായി കാണുകയാണ്. പാട്ടുപാടുന്ന, മുറുക്കുന്ന ചുവന്ന ചുണ്ടോടു കൂടിയ പെൺകുട്ടിയെ.
പെൺകുട്ടി നടന്ന ദിക്കിലേയ്ക്ക് അവർ നടന്നു. ഏതോ ദുഃഖത്തിൻെറ അനുരണനം പോലെ. ഇലകൾ ജലം വർഷിക്കുന്നുണ്ട്.
പുക മുകളിലേയ്ക്ക് ഉയരുന്നത് കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. റോഡിൻറെ വക്കത്തെ ആരൊക്കെയോ ഉണ്ട്. അവർ തന്നെ നാടോടികൾ.
ആഹാരം പാകംചെയ്യാൻ തുടങ്ങുകയാണെന്നു തോന്നുന്നു. ഇടയ്ക്ക് ചിലർ ആശങ്കയോടെ മുകളിലേയ്ക്ക് നോക്കുന്നുണ്ട്.
മുകളിൽ വിങ്ങിപ്പൊട്ടാറായി നിൽക്കുന്ന കാർമേഘങ്ങൾ. കൊച്ചുകുട്ടികളെപ്പോലെ മാനത്ത് ഓടിക്കളിച്ചിരുന്നവ ഭീകര രൂപം പൂണ്ടിരിക്കുന്നു.
കാർമേഘങ്ങളെ അവന് ഇഷ്ടമായിരുന്നു. തുടികൊട്ടിപ്പെയ്യുന്ന മഴയത്ത് ചെളിവെള്ളം തെറിപ്പിച്ച് കളിക്കുന്നത് എന്ത് രസമുള്ള കാര്യമാണ്!
പക്ഷേ, ഈ നിമിഷം………………….. എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല?
മഴപെയ്താൽ തടയാൻ ഈ മനുഷ്യർക്ക് മേൽക്കൂരയില്ല . മഴവെള്ളം വീണാൽ അടുപ്പിൽ തീ കത്തില്ല.
“ടേ അതുകണ്ടോ?” ഗോപി ചൂണ്ടി കാണിച്ചു. അടുപ്പിൽ വെള്ളം പിടിച്ചു വെച്ച്, ചമ്രം പടിഞ്ഞിരുന്ന് കത്താത്ത വിറക് കത്തിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് കണ്ടത്.
അവളുടെ ജീവിതം പോലെ….. കത്തില്ലന്നറിഞ്ഞിട്ടും അവൾ ശ്രമിക്കുകയാണ്. പ്രകൃതിയും അവൾക്കെതിരാണ്. ഭയപ്പെടുത്താനായി ഭീകര രൂപിണികളായ രാക്ഷസിമാരെപ്പോലെ കാർമേഘക്കൂട്ടങ്ങൾ.
അടുത്തുകിടക്കുന്ന ചുള്ളിക്കമ്പുകൾ കാൽമുട്ടിൽ ചേർത്തൊടിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ കണ്ണുകൾ കണ്ടു. പുക കുരുങ്ങി കണ്ണുനീർ തളം കെട്ടി കിടക്കുന്ന മിഴികൾ.
അവളുടെ കണ്ണുനീർ തളംകെട്ടിയ മിഴികളിൽ പ്രപഞ്ചത്തിൻറെ പ്രതിബിംബം കാണാം. വിഭ്രംശം സംഭവിച്ച പ്രതിബിംബങ്ങൾ.
തിരിഞ്ഞു നടക്കുമ്പോൾ അവൻെറ മനസ്സ് നിറയെ പെൺകുട്ടിയുടെ കണ്ണുനീർ തളംകെട്ടിയ മിഴികളായിരുന്നു. വിഭ്രംശിക്കുന്ന പ്രതിബിംബങ്ങളുമായി നിൽക്കുന്ന മിഴികൾ.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവ . [email protected]
വര : അനുജ സജീവ്
കോട്ടയവും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ സമീപത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. നേത്രരോഗ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. പ്രദീപിനെ (52) ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സാരികൊണ്ട് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്.3 ദിവസം മുൻപാണ് ഇദ്ദേഹം ചികിത്സ തേടി മെഡിക്കൽ കോളജിൽ എത്തിയത്. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മൂത്ത സഹോദരൻ ബൈജുവിനെ ഫോണിൽ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും ക്യാൻസർ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും അറിയിച്ചിരുന്നു.
എന്നാൽ ബൈജു ആശുപത്രിയിൽ എത്തിയപ്പോൾ പ്രദീപിനെ വാർഡിൽ കണ്ടെത്തിയില്ല.ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദീപിനെ കാണാതായതോടെ തലയാഴം പഞ്ചായത്ത് പ്രസിഡന്റ് നേത്രത്തിൽ സുഹൃത്തുക്കൾ രാത്രി തന്നെ ഈ ലോഡ്ജിൽ അന്വേഷിച്ച് എത്തിയിരുന്നു. പ്രദീപിന്റെ ചിത്രം കാണിച്ചിട്ടും പ്രദീപ് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞുവെന്നും ആരോപണമുണ്ട്.
പുലർച്ചെ വരെ സമീപത്തെ വിവിധ ലോഡ്ജുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ മടങ്ങി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന്റെ അന്വേഷിച്ച് എത്തിയവരോട് താൻ വൈകിട്ട് ആറിന് ശേഷമാണ് എത്തിയതെന്നും ഈ സമയം ആരും മുറി എടുത്തിട്ടില്ലെന്നുമാണ് അറിയിച്ചതെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞു. സുധയാണ് പ്രദീപിന്റെ ഭാര്യ. മക്കൾ അനന്തകൃഷ്ണൻ ആദിത്യകൃഷ്ണൻ
ഡോ. ഐഷ വി
ഞാൻ ജനിക്കുന്നതിന്റെ തലേ ദിവസം അമ്മ അഡ്മിറ്റായിരുന്ന കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ എത്തിയ കല്ലടയിലെ ഗംഗാധരൻ വല്യച്ഛൻ അമ്മയുടെ വയറ് നോട്ടം കൊണ്ടൊന്ന് സ്കാൻ ചെയ്തിട്ട് തെല്ലവജ്ഞയോടെ അച്ഛനോട് പറഞ്ഞു: ” പ്രജ പെണ്ണു തന്നെ”. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. പെണ്ണായാലെന്താ കുഴപ്പം? പെണ്ണായാലും ആണായാലും നല്ല വിദ്യാഭ്യാസം കൊടുത്ത് വളർത്തും. വിവാഹം കഴിഞ്ഞ് 3 വർഷത്തിലധികം കുട്ടികൾ ആകാതിരുന്ന എന്റെ മാതാപിതാക്കൾക്ക് ഞാൻ ” പ്രഷ്യസ് ബേബി” ആയിരുന്നു. ഏതായാലും ഗംഗാധരൻ വല്യച്ഛന്റെ നിഗമനം ശരിയായിരുന്നു. പ്രജ പെണ്ണു തന്നെ. ഒരു പക്ഷെ ജനിക്കുന്നതിന്റെ തലേ ദിവസം തന്നെ പെണ്ണെന്ന അവഗണനയ്ക്ക് ഇരയാകേണ്ടി വന്നതു കൊണ്ടാകാം സ്ത്രീകൾക്ക് അവരർഹിയ്ക്കുന്ന പരിഗണന എല്ലായിടത്തും ലഭിയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.
പല കാര്യങ്ങളും കുടുംബത്തിനകത്തും പുറത്തും മുൻകൈ എടുത്ത് ചെയ്യുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കായികശേഷിയിലും ശാരീരിക രൂപ കല്പനയിലും പുരുഷൻമാരും സ്ത്രീകളും തമ്മിൽ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ വ്യക്തി എന്ന നിലയിൽ ഭരണഘടന അനുശാസിക്കുന്ന തുല്യ പരിഗണന എല്ലായിടത്തും ലഭിക്കേണ്ടതാണ്. ഒരു പക്ഷേ വളർന്നു വന്ന വ്യവസ്ഥിതിയും തലമുറകൾ കൈമാറി മാറി സ്ത്രീയുടെയും പുരുഷന്റേയും മനസ്സിൽ രൂഡമൂലമായിപ്പോയ ചില വിശ്വാസങ്ങൾ മൂലം സ്ത്രീയെയും പുരുഷനേയും തുലനം ചെയ്യാൻ പലരുടേയും മനസ്സ് പക്വത നേടാത്തതാകാം പല അസന്തുലനങ്ങൾക്കും കാരണമാകുന്നത്.
സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് സ്ത്രീ തന്നെ ബോധവതിയാകണം. നല്ല വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും ജോലിയും വരുമാനവുമൊക്കെ സ്ത്രീയെ അവരർഹിക്കുന്ന പരിഗണന സമൂഹത്തിൽ നേടിയെടുക്കാൻ പ്രാപ്തയാക്കും. 2017 -18 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലെ 13 പഞ്ചായത്തുകളെ സ്ത്രീ സൗഹൃദ പഞ്ചായത്താക്കാൻ തീരുമാനിച്ചു. അതിലൊന്ന് ചിറക്കര പഞ്ചായത്തായിരുന്നു. ചിറക്കര പഞ്ചായത്തിലെ മുൻ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പ്രസാദ് സർ എന്നെ കാണാൻ വന്നു. അങ്ങനെ ഞാനും ആ യത്നത്തിൽ പങ്കാളിയായി. പഞ്ചായത്തിന്റെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ജന്റർ റിസോഴ്സ് പേഴ്സൻ , മുലയൂട്ടുന്ന അമ്മമാർ പഞ്ചായത്തിലെത്തിയാൽ പ്രത്യേക മുറി , ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് അങ്ങനെ പടിപടിയായി പഞ്ചായത്തിലെ സൗകര്യങ്ങൾ വർദ്ധിച്ച് വന്നു. അതിനായുള്ള പല മീറ്റിംഗുകളിലും രാജശേഖരൻ സർ ഇങ്ങനെ ഒരഭിപ്രായം പറയുമായിരുന്നു. ഈ പഞ്ചായത്തിലെ എല്ലാ സ്ത്രീകളും ഒരു വാഹനമെങ്കിലും ഓടിക്കാൻ പഠിയ്ക്കണമെന്ന്. അപ്പോൾ പുരുഷനെ ആശ്രയിക്കാതെ പല കാര്യങ്ങളും സ്വയംചെയ്യാൻ സാധിക്കുമെന്ന്.
കുടുംബശ്രീ സാധാരണക്കാരായ സ്ത്രീകളുടെ ഉന്നമനത്തിൽ വഹിച്ച പങ്ക് ചില്ലറയല്ല.
കുടുംബശ്രീയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകൾ ധാരാളമാണ്. അതിനാൽ തന്നെ ചിലവിനുള്ള കാശ് കണ്ടെത്താൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട്. കുടുംബശ്രീ പ്രവർത്തനങ്ങൾ ഉത്പാദന ക്ഷമത കൂട്ടുന്നവയായാൽ സ്ത്രീകൾക്ക് കുറച്ചു കൂടി സാമ്പത്തിക ഭദ്രത വന്നു ചേരും. 1990 കളുടെ തുടക്കം മുതൽ പല നാട്ടിലേയും വീട്ടമ്മമാരായ സ്ത്രീകൾ ആരാധനാലയങ്ങളിലേയ്ക്കും മറ്റു വിശേഷപ്പെട്ട സ്ഥലങ്ങളിലേയ്ക്കും ടൂർ പോകുന്നത് പതിവായി. ടൂറിസ്റ്റ് ബസുകാർ , ലോഡ്ജുകാർ, ആരാധനാലയങ്ങൾ എന്നിവർക്കാണ് സ്ത്രീകളുടെ വരുമാനത്തിന്റെ നല്ലപങ്കും ലഭിച്ചത്. ഇതിനൊരു മറുവശം കൂടിയുണ്ട്. അതിന് മുമ്പുള്ള കാലഘട്ടത്തിൽ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന സ്ത്രീകളാണ് കുടുംബശ്രീയിലൂടെയും മറ്റും അല്പം വരുമാനം കൈവന്നപ്പോൾ സ്വരുകൂട്ടിയ കാശുപയോഗിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് കൂട്ടമായി യാത്ര പോയത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ ഈ യാത്രകളിലൂടെ അവർക്ക് അവസരം ലഭിച്ചിരിക്കണം. ധാരാളം കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും കുടുംബശ്രീയിലൂടെയും മറ്റും അവർക്ക് അവസരം ലഭിച്ചു. എന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന വിജയമ്മയും ഇടയ്ക്ക് ടൂർ പോകാനായി മുങ്ങും. ധാരാളം സ്ഥലങ്ങൾ അവർ ആ യാത്രകളിലൂടെ കണ്ടിട്ടുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തിലെ ഉന്നതരെന്നോ നല്ല കുലസ്ത്രീകൾ എന്നോ സ്വയം കരുതി പോരുന്ന പല സ്ത്രീകൾക്കും ഈ സാമ്പത്തിക സ്വാതന്ത്ര്യമോ യാത്രാ സ്വാതന്ത്ര്യമോ അനുഭവിക്കാനുള്ള സ്വാതന്ത്ര്യം ഇതുവരെ നേടാനായില്ല. അങ്ങനെ ശ്രമിച്ച ഒരു സ്ത്രീയെയും മക്കളെയും ഭർത്താവ് പിന്നീട് വീട്ടിൽ കയറ്റിയതുമില്ല വസ്തുവകകൾ കാലശേഷം പരിചാരകന് കൊടുക്കുകയും ചെയ്തു.
പഴയ ചില തറവാടുകളിൽ കെട്ടിലമ്മമാർ നന്നായി സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. കുടുംബ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു. ചില കുടുംബങ്ങളിൽ പുരുഷന്മാർ ആയിരിക്കും സാമ്പത്തികം കൈകാര്യം ചെയ്യുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. ഈ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന കുടുംബങ്ങളിലെ വരവ് ചിലവ് ഋണബാധ്യതകൾ എന്നിവയെ കുറിച്ച് സ്ത്രീകൾക്ക് ഒരു ബോധ്യമുണ്ടാകില്ല. ഗൃഹനാഥന്റെ പെട്ടെന്നുള്ള വിയോഗ ശേഷമായിരിയ്ക്കും അവർ ഋണ ബാധ്യതകളെ കുറിച്ച് അറിയുക. അതുവരെ ഒന്നും ചെയ്ത് ശീലിച്ചിട്ടില്ലാത്തതിനാൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള കാര്യപ്രാപ്തിയും അവർക്കുണ്ടാകണമെന്നില്ല.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വിശുദ്ധ നോമ്പിന്റെ എല്ലാ ആഴ്ചകളിലും പ്രധാന വായന ഭാഗം
സൗഖ്യദാന ശുശ്രൂഷകളെക്കുറിച്ചാണ്. വിവിധതരം രോഗങ്ങള്‍
ബാധിച്ചവരെ കര്‍ത്താവ് സൗഖ്യമാക്കുന്നതായി നാം വായിക്കുന്നു .
അവരില്‍ ചിലര്‍ അവന്റെ അടുത്തേക്ക് വരുന്നു, ചിലര്‍ കൊണ്ടുവരുന്നു,
എന്ത് തന്നെ ആയാലും എല്ലാരും സൗഖ്യപ്പെടുന്നതായി നാം കാണുന്നു.
ഇന്നത്തെ പ്രധാന ചിന്തയും മറ്റൊന്നുമല്ല. ഒരു സൗഖ്യദാന ശുശ്രൂഷ
തന്നെയാണ്. ഒരു പ്രത്യേകതയുള്ളത് ഇത് സംഭവിക്കുന്നത്
തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ അല്ല.
ഇസ്രായേല്‍ക്കാര്‍ ജാതികള്‍ എന്ന് അധിക്ഷേപിച്ചിരുന്ന കാനായക്കാരുടെ
ഇടയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ക്രിസ്തുവുമായി
അടുത്തുവരുന്നത്. വളരെ വ്യക്തമായി ആയി ഈ സംഭവം നമുക്ക്
നല്‍കുന്ന പാഠം, ദൈവം ചിലരുടെ മാത്രം ആവശ്യങ്ങള്‍ക്കു ഉള്ളതല്ല!
സര്‍വ്വ സൃഷ്ടികള്‍ക്കും മതിയായവന്‍ ആണ് എന്നുള്ളതാണ് . ഈ ചിന്തക്ക്
അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന വിശുദ്ധ വേദഭാഗം വിശുദ്ധ
മത്തായിയുടെ സുവിശേഷം 15 ആം അധ്യായം 21 മുതല്‍ 31 വരെയുള്ള
വാക്യങ്ങള്‍ ആണ്.
ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ നിന്നും
അതിര്‍ത്തിവിട്ട് കുറെ മാറി കര്‍ത്താവ് പോയിരിക്കുകയായിരുന്നു. തന്നെ
എപ്പോഴും പിന്‍പറ്റി കൊണ്ടിരിക്കുന്ന ജനബാഹുല്യവും , കുറ്റവും
കുറവും കണ്ടുപിടിക്കുവാന്‍ തക്കവണ്ണം ഉള്ള പരീശന്മാരുടെ
ശ്രമങ്ങളെയും തടുത്തു നിര്‍ത്തുവാന്‍ ആയിരിക്കാം കര്‍ത്താവ് ഇങ്ങനെ
ഒരു സ്ഥലത്തേക്ക് പോയത്. അവിടെ വച്ചാണ് ഈ കാനായക്കാരി സ്ത്രീ
കര്‍ത്താവിന്റെ അടുക്കലേക്ക് വന്നിട്ട് എന്റെ മകള്‍ക്ക് ഭൂതം
ബാധിച്ചിരിക്കുന്നു സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു. ആരാലും
അറിയപ്പെടാത്ത നാട്ടിലാണ് എങ്കിലും അവള്‍ അഭിസംബോധന ചെയ്യുന്നത്
യേശുവേ, ദാവീദിന്റെ പുത്രാ എന്ന് വിളിച്ചു കൊണ്ടാണ്. ഈ ചോദ്യം കേട്ടിട്ട്
കര്‍ത്താവ് യാതൊന്നും മറുപടി പറയാതെ പോകുന്നത് കണ്ടപ്പോള്‍
ശിഷ്യന്മാര്‍ അവനോടു പറയുന്നു അവള്‍ പിന്നാലെ നടന്നു നമ്മളെ
ശല്യപ്പെടുത്തുന്നു. അതിനാല്‍ അവളെ പറഞ്ഞു അയ്ക്കണമേ എന്ന്. ഇവിടെ
ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. രോഗ സൗഖ്യം വേണ്ടവര്‍ കര്‍ത്താവിനെ
അന്വേഷിച്ച് അവന്‍ എവിടെയാണോ അവിടെ എത്തിച്ചേരുന്നു. ഇന്നത്തെ
കാലഘട്ടത്തില്‍ ഇതിന് അല്പം മാറ്റം ഉണ്ട് . പല ആളുകളും സൗഖ്യം
നല്‍കുവാന്‍ തക്കവണ്ണം പലരാജ്യങ്ങളും ചുറ്റി നടക്കുകയാണ്. അതിനു
പരസ്യത്തിന്റെ പിന്‍ബലം വേണം, പ്രവര്‍ത്തിക്കാന്‍ ആയിട്ട്
ചെലവു ചെയ്ത് വേദികള്‍ വേണം. അതിലേറെ ഇത് ആകര്‍ഷകമാക്കുവാന്‍
പറ്റിയ ആളുകളും വേണം. ദൈവമാണോ മനുഷ്യനാണോ സൗഖ്യം
നല്‍കുന്നത് എന്ന് പലപ്പോഴും ശങ്കിച്ചു പോയിട്ടുണ്ട്. സൗഖ്യ ദാന
ശുശ്രൂഷകള്‍ ക്രമീകരിച്ചു നടത്തിത്തരുന്ന ഏജന്‍സികള്‍ വരെ ഉണ്ട്
എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കര്‍ത്താവ് നല്‍കിയ സൗഖ്യ
ദാനങ്ങളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുമ്പോള്‍ ഇപ്രകാരം അല്ല. അവരുടെ
പാപങ്ങളെ രോഗങ്ങളെ തൊട്ടു അറിഞ്ഞു അവരെ സൗഖ്യമാക്കുന്നു.
ദൈവത്തിന് മഹത്വം കൊടുക്കുവാനും ദൈവ കല്പനകള്‍ അനുസരിച്ച്
ജീവിക്കാനുമാണ് സൗഖ്യം നല്‍കി അവരെ അയച്ചത്.
മനുഷ്യന്‍ ഒരുപാട് പുരോഗമിച്ചു എന്ന് അവകാശപ്പെടുമ്പോഴും ജാതിമത
ചിന്തകളും അവയുടെ വേര്‍തിരിവുകളും ഏറ്റവും ഏറിയ ഒരു കാലഘട്ടം
കൂടിയാണിത്. ഇതിലും അപ്പുറം ആണ് ജോലിയുടെ, സമ്പത്തിന്റെ
അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ നമ്മുടെ ഇടയില്‍ നടത്തിയിരിക്കുന്നത്.
എന്തിനേറെ, സഭയും സമുദായങ്ങളും പോലും മത്സരബുദ്ധിയോടെ
പെരുമാറുന്ന അവസരങ്ങള്‍ നാം കണ്ടിട്ടുണ്ട്. എല്ലാ അതിര്‍വരമ്പുകളും
മാറ്റി ഏവര്‍ക്കും സാധ്യമായ തരത്തില്‍ ദൈവകൃപ എത്തിക്കുന്നതിന്
വിളിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും. വിസ്മരിച്ച് പോകുന്ന ഈ
യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം മനസ്സിലാക്കിയെ മതിയാവുകയുള്ളൂ.
ദൈവസന്നിധിയില്‍ നിന്നുള്ള സൗഖ്യവും കൃപകളും സൗജന്യമാണ്.
ഇവയെ പ്രാപിക്കുവാന്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ഉണ്ട്.
എന്തുകൊണ്ട് നമുക്ക് ലഭിക്കുന്നില്ല അല്ലെങ്കില്‍ എന്തുകൊണ്ട് നമുക്ക്
അപ്രാപ്യമായി എന്ന് നാം ഒരിക്കലും ചിന്തിക്കാറില്ല. സഹനവും
ക്ഷമയും നൈഷ്ടികമായ ആചാരങ്ങളും നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു.
ഈ പാതയില്‍ സഞ്ചരിക്കുവാന്‍ അല്‍പം ക്ഷമയും ബോധ്യവും
അതോടൊപ്പം കഠിനാദ്ധ്വാനവും ആവശ്യമാണ്. എന്തിനും കുറുക്കുവഴി
തേടുന്ന നാം ആത്മീയതയുടെ കാര്യത്തിലും അപ്രകാരം
പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ സൗഖ്യദായകന്‍ മാരും
ധ്യാന ഗുരുക്കന്മാരും ചിലരെങ്കിലും ഇങ്ങനെയുള്ളവരെ വരെ തങ്ങളുടെ
വരുതിയില്‍ വരുത്തുവാന്‍ ഇടയാകുന്നു. പാലിക്കപ്പെടേണ്ട പ്രമാണങ്ങള്‍
പാലിക്കപ്പെടാതെ മറ്റൊരാളുടെ വാക്കുകളില്‍ വീണു
പോകുമ്പോഴാണ് നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കുന്നത്.
പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാനും പല നേര്‍ച്ചകളും നേരുവാനും
പലയിടങ്ങളിലും പോയി ധ്യാനം കൂടുവാനും
ആഗ്രഹിക്കുന്നുവരാണെങ്കിലും ദൈവത്തെ കണ്ടെത്തുവാന്‍ പലപ്പോഴും
നാം ശ്രമിക്കാറില്ല. വിശാലവും വീതിയേറിയതുമായ വഴിയിലൂടെ
സഞ്ചരിക്കുവാന്‍ നാം തയ്യാറാകുമ്പോള്‍ ഇടുക്കമുള്ളതും ഞെരുക്കമുള്ളതുമായ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ നാം മറന്നും അറിയാതെയും പോകുന്നു.
തപസ്സും ധ്യാനവും ജീവിത ഭാഗമായി ആജീവനാന്തം ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാത്രമേ ദൈവസന്നിധിയില്‍ എത്തപ്പെടാന്‍ സാധിക്കുകയുള്ളൂ.
പലവുരു ദൈവസന്നിധിയില്‍നിന്ന് ഉത്തരം ലഭിക്കാതെ
വന്നപ്പോള്‍ ഈ സ്ത്രീ മടങ്ങി പോകേണ്ടതായിരുന്നു. എന്നാല്‍ അടങ്ങാത്ത
ആവേശവും ഒടുങ്ങാത്ത വിശ്വാസവും അവളെ നിലനിര്‍ത്തി.
വിശ്വാസത്തിന്റെയും സഹനത്തിന്റെയും ശക്തി അവള്‍ തെളിയിച്ചു.
അവളുടെ മങ്ങാത്ത വിശ്വാസം കണ്ടിട്ടാണ് കര്‍ത്താവ് അവളോട്
പറഞ്ഞത് ഈ നാഴിക മുതല്‍ നിന്റെ മകള്‍ക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു
എന്ന് .
നോമ്പ് നമുക്ക് തരുന്നതും വിശ്വാസത്തിലധിഷ്ഠിതമായരിക്കുന്ന
അനുഭവങ്ങള്‍ ആണ്. എന്നാല്‍ പാതി വഴിയില്‍ അല്ല എങ്കില്‍ കാര്യ
സാധനത്തിനു ശേഷം ഉപേക്ഷിച്ചു നാം പോകുമ്പോള്‍ നമ്മുടെ
ബലഹീനതകള്‍ വീണ്ടും നമ്മില്‍ ബലം പ്രാപിക്കുന്നു. അപ്പോള്‍
കുറുക്കുവഴിയിലൂടെ കാര്യം നേടുവാന്‍ നാം തയ്യാറാവുന്നു. നമ്മെ
അന്വേഷിച്ചുവന്ന ദൈവത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു
മുന്നിട്ടിറങ്ങേണ്ടതും ഒരുങ്ങേണ്ടതും നമ്മള്‍ തന്നെയാണ്. മറ്റൊരാള്‍
പറയുന്ന ദൈവത്തെയല്ല നമ്മുടെ സ്വന്തം ദൈവത്തെ തന്നെ നാം
കണ്ടെത്തണം. മറ്റൊരാളുടെ അനുഭവം കേട്ടു വികാരം
കൊള്ളുന്നതിനെക്കാളും സ്വന്തം അനുഭവങ്ങളില്‍ ദൈവത്തെ
മനസ്സിലാക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ നോമ്പ് യാഥാര്‍ത്ഥ്യമായി.
ദൈവത്തെക്കുറിച്ച് കേള്‍ക്കുവാന്‍ ദൈവത്തെക്കുറിച്ച് വായിക്കുവാന്‍
എളുപ്പമാണ് എന്നാല്‍ ദൈവീകരാകുവാന്‍ സമര്‍പ്പണം ഉണ്ടായാലേ തീരൂ.
അതും നാം തന്നെ ചെയ്യുക.
ദൈവം അനുഗ്രഹിക്കട്ടെ .
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ചങ്ങനാശേരിയെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു. ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഎം സിപിഐ നേതാക്കളെ അറിയിച്ചു. ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചർച്ചയിൽ പിണറായി വിജയൻ പറഞ്ഞു.
ചങ്ങനാശേരി കിട്ടിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. കോട്ടയത്ത് ചങ്ങനാശേരി സീറ്റിൽ മാത്രമാണ് ഇടതുമുന്നണിയിൽ തീരുമാനമാകാതെ നിൽക്കുന്നത്.കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനല്‍കിയതിന് പകരമായി ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ.
ജോസ് കെ. മാണി പക്ഷവും ജനാധിപത്യ കേരള കോണ്‍ഗ്രസും ചങ്ങനാശേരി സീറ്റിനായി സമ്മര്‍ദം തുടരുകയാണ്. തെ രഞ്ഞെടുപ്പില്‍ 24 സീറ്റാണ് സിപിഐക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂര്‍, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകള്‍ ഇത്തവണ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനം.
ഫത്തേപൂര്‍: ഉത്തര്‍പ്രദേശിഴല ഫത്തേപൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. പഞ്ചാബിലെ ജലന്ദറില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുവായ യുവതിയും കാമുകനും പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ ബന്ധുവായ 20 കാരി ചൊവ്വാഴ്ച കുട്ടിയെ തട്ടിയെടുത്ത് പഞ്ചാബിലെ ജലന്ദറിലുള്ള കാമുകന്റെ അടുത്തേയ്ക്ക് മുങ്ങുകയായിരുന്നുന്നെ് ഫത്തേപൂര്‍ പോലീസ് വ്യക്തമാക്കി.
പിന്നാലെയെത്തിയ പോലീസ് സംഘം കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 20 കാരിയായ നിഷു 25 കാരനായ നവ്ദീപ് സിങ് ഏലിയാസ് ജിന്നിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടുന്നതിനിടെ കുട്ടിയെ കൂടെ കൂട്ടുകയായിരുന്നുവെന്ന് നിഷു പോലീസിനോട് വെളിപ്പെടുത്തി. ഹോട്ടലില്‍ ഭാര്യയും ഭര്‍ത്താവുമായി താമസിക്കാന്‍ കുട്ടി കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും സംശയത്തിനിടെ നല്‍കാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.