മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടണ് ഏഴാമത് ഫോർമുല വൺ ലോകകിരീടം.തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മൂന്ന് ഗ്രാൻപ്രികൾ ശേഷിക്കേയാണ് ഹാമിൽട്ടണിന്റെ കിരീടവിജയം.
വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തതാൻ ഹാമിൽട്ടണായി. ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ് ഹാമിൽട്ടന്റെ പേരിലുള്ളത്.
കഴിഞ്ഞ പോർചുഗീസ് ഗ്രാൻപ്രീയിലാണ് ഷൂമാക്കറുടെ പേരിലുണ്ടായിരുന്ന 91 വിജയങ്ങളുടെ റെക്കോഡ് ഹാമിൽട്ടൺ തിരുത്തികുറിച്ചത്. 2008, 2014, 2015, 2017, 2018, 2019 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുൻപ് ഹാമിൽട്ടണിന്റെ കിരീടനേട്ടം.
ആണവായുധങ്ങൾ നിരോധിക്കുന്ന ചരിത്രപരമായ അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെക്കാൻ മറ്റ് 50 രാജ്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വം യുകെ സർക്കാരിനോട് അവകാശപ്പെട്ടു
കാന്റർബറി അതിരൂപത ജസ്റ്റിൻ വെൽബിയും യോർക്ക് ആർച്ച് ബിഷപ്പായ സ്റ്റീഫൻ കോട്രലും 29 ബിഷപ്പുമാരുടെ ഒബ്സർവറിൽ പ്രസിദ്ധീകരിച്ച ഒരു കത്തിൽ അവരുടെ പേരുകൾ ഉൾപ്പെടുത്തി നിവേദനമായി നൽകിയിട്ടുണ്ട്. ആണവായുധങ്ങൾ സമാധാനപരമായ ഭാവി തേടുന്ന ആളുകൾക്ക് പ്രതീക്ഷ നൽകും.2021 ജനുവരി 22 ന് ഈ ഉടമ്പടി പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, ലോകത്തെ ആണവ ശക്തികളൊന്നും സൈൻ അപ്പ് ചെയ്തിട്ടില്ല, ഈ നീക്കത്തെ “തന്ത്രപരമായ പിശക്” എന്ന് യുഎസ് അവകാശപ്പെട്ടത്.
എന്നാൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു, “ആണവായുധങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുള്ള ഒരു ആഗോള പ്രസ്ഥാനത്തിന്റെ പര്യവസാനമാണ് ഈ ഉടമ്പടിയുടെ അംഗീകാരം”. ഇത് മനുഷ്യരാശിയുടെ വിജയമാണെന്നും സുരക്ഷിതമായ ഭാവിയുടെ വാഗ്ദാനമാണെന്നും റെഡ് ക്രോസ് ഇന്റർനാഷണൽ കമ്മിറ്റി പ്രസിഡന്റ് പീറ്റർ മൗറർ പറഞ്ഞു.
ആണവായുധങ്ങളുടെ വ്യാപനത്തെ ഈ ഉടമ്പടി ക്രമേണ തടയുമെന്ന് പ്രചാരകർ പ്രതീക്ഷിക്കുന്നു. ലാൻഡ്‌മൈനുകൾ, ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികൾ സൈൻ അപ്പ് ചെയ്യാത്ത രാജ്യങ്ങളിൽ പോലും പെരുമാറ്റത്തിൽ മാറ്റം വരുത്തി.
ഉടമ്പടിയുടെ അംഗീകാരത്തെ ബിഷപ്പുമാരുടെ കത്ത് പ്രശംസിക്കുന്നു: “ലോകത്തിലെ അനേകം രാജ്യങ്ങൾ ഈ കൂട്ടായ നാശത്തിന്റെ ആയുധങ്ങൾ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്നത് പ്രോത്സാഹജനകവും പ്രത്യാശ നൽകുന്നതുമായ അടയാളമാണ്.
മറ്റ് ആണവ രാജ്യങ്ങളുമായി യുകെ ഇതുവരെ കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. അങ്ങനെ ചെയ്യാൻ ഞങ്ങൾ യുകെ സർക്കാരിനോട് ആവശ്യപ്പെടുന്നു, അതുവഴി സമാധാനപരമായ ഭാവി തേടുന്ന എല്ലാ സൽസ്വഭാവമുള്ള ആളുകൾക്കും പ്രതീക്ഷ നൽകണം. ”
കഴിഞ്ഞ മാസം യോർക്ക് അതിരൂപത സിംഹാസനസ്ഥനായിരുന്ന സ്റ്റീഫൻ കോട്രെൽ ഒബ്‌സർവറി പറഞ്ഞു “സമാധാനത്തിനും അനുരഞ്ജനത്തിനും സഭയ്ക്ക് താൽപ്പര്യമുണ്ടെന്ന് ആരെയും ആശ്ചര്യപ്പെടുത്തേണ്ടതില്ല. “ഞങ്ങൾ എങ്ങനെ സമാധാനം ഉണ്ടാക്കുന്നുവെന്നും സമാധാനം പുലർത്തുന്നുവെന്നും വ്യത്യസ്തമായ ന്യായമായ വീക്ഷണങ്ങളുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ആണവായുധങ്ങളുടെ ഏതെങ്കിലും ഉപയോഗമോ കൈവശം വയ്ക്കലോ, ആയുധങ്ങളുടെ ന്യായമായ ഉപയോഗമായി കണക്കാക്കപ്പെടുന്നതിന് പുറത്താണ് സഭ സ്ഥിരമായി പരിഗണിക്കുന്നത്.”
ഈ ഉടമ്പടി ഒറ്റരാത്രികൊണ്ട് ആണവായുധങ്ങൾ അപ്രത്യക്ഷമാകാൻ ഇടയാക്കില്ല, “എന്നാൽ ഇത് ആണവ രഹിത ലോകമായി മാറാനുള്ള യാത്രയുടെ മറ്റൊരു ഘട്ടമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലസ്റ്റർ ബോംബുകളും ലാൻഡ്‌മൈനുകളും നിരോധിക്കുന്നതിനുള്ള നിലപാട് യുകെ സ്വീകരിച്ചിരുന്നു. “ഒരു ക്ലസ്റ്റർ ബോംബ് കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് അധാർമികമാണെന്ന് ഞങ്ങൾ കരുതുന്നുവെങ്കിൽ, എത്രത്തോളം ഒരു ആണവായുധം? അന്തർദ്ദേശീയ കരാറുകൾ കാര്യങ്ങൾ നേടുന്നു, പക്ഷേ ഇത് സാധാരണയായി ഒരു നീണ്ട പാതയാണ്, മാത്രമല്ല ഇത് ഒരു സുപ്രധാന ഘട്ടമാണ്. ”
ആണവായുധങ്ങളെക്കുറിച്ച് സംസാരിച്ചതിന്റെ ഒരു നീണ്ട രേഖ കോട്രെലിനുണ്ട്. ട്രൈഡന്റിന്റെ പുതുക്കൽ “ദൈവത്തോടുള്ള അപമാനമാണ്” എന്ന് 2016 ൽ അദ്ദേഹം ലണ്ടനിൽ ഒരു റാലിയിൽ പറഞ്ഞു, 2018 ൽ ട്രൈഡന്റിന്റെ ഉപയോഗത്തിന് “സാഹചര്യങ്ങളൊന്നുമില്ല” എന്ന് സി യുടെ ഇ യുടെ ഭരണസമിതിയായ ജനറൽ സിനോഡിനോട് പറഞ്ഞു. നീതീകരിക്കപ്പെടുക.
“ഇത് എൻറെ ഉള്ളിൽ നിന്നാണ് വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ധാർമ്മിക പ്രശ്നമാണ്, പക്ഷേ എല്ലാത്തരം നല്ല കാരണങ്ങളുമുണ്ട് – സാമ്പത്തിക, സൈനിക, നിയമപരമായ – എന്തുകൊണ്ടാണ് ഞങ്ങൾക്ക് ആണവായുധങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ച വേണ്ടത്, ”അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാപഞ്ചായത്തിലെ തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട എല്‍ഡിഎഫിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു. 22 ഡിവിഷനുകള്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗത്തിന് ഒമ്പത് സീറ്റുകള്‍ നല്‍കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. 11 സീറ്റുകള്‍ നല്‍കണമെന്നായിരുന്നു ജോസ് വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.
സിപിഐഎം ഒമ്പതും സിപിഐ നാലും സീറ്റുകളില്‍ മത്സരിക്കുമെന്നും ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ ഒരൊ സീറ്റില്‍ വീതം മത്സരിച്ച ജനതാദള്‍ എസിനും എന്‍സിപിക്കും ഇത്തവണ സീറ്റ് ഇല്ല.
വിജയ സാധ്യ നോക്കിയാണ് സീറ്റ് വിഭജനം നടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. ജില്ലയില്‍ അപൂര്‍വ്വ ഇടങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നു.
ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പതിവിന് വിരുദ്ധമായി ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് കോട്ടയത്ത് എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായത്. മുന്നണിയിലെ പുതിയ കക്ഷിയായ ജോസ് വിഭാഗത്തിന് നല്‍കുന്ന സീറ്റിന് സംബന്ധിച്ചായിരുന്ന് തര്‍ക്കം. 11 സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ജോസ് വിഭാഗം 9 സീറ്റില്‍ തൃപ്തിപെടുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഒരണ്ണം മാത്രമേ വിട്ട് നല്‍കൂ എന്ന നിലപാടിലായിരുന്നു സിപിഐ. ഒരു സീറ്റുകൂടി വിട്ടുകൊടുക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചത്. എന്നാല്‍, സിപിഐയുടെ നിലപാടാണ് മുന്നണി അംഗീകരിച്ചത്.
സീറ്റ് വിഭജനം സംബന്ധിച്ച് ശനിയാഴ്ച്ച ഉഭയകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്തില്‍ 4 സീറ്റും പാല മുന്‍സിപ്പാലിറ്റിയില്‍ 7 സീറ്റും വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. അതേസമയം ജില്ലാ പഞ്ചായത്തില്‍ 11 ഉം പാലായില്‍ 13 സീറ്റുമാണ് കേരളാ കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്.
ഇതോടെ സിപിഐഎമ്മും കേരള കോണ്‍ഗ്രസും മത്സരിക്കുന്ന സീറ്റുകള്‍ തുല്യമായിരിക്കുകയാണ്.
മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. ചിങ്ങവനം പോളച്ചിറ സ്വദേശി ജോയൽ പി ജോസ് (23) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് എട്ടരയോടെ നാലുവരി പാതയിൽ പെട്രോൾ പമ്പിൽ ഭാഗത്തേക്ക് തിരിയുന്ന ഇടവഴിയിൽ ആയിരുന്നു അപകടം. പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20) ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ട് എട്ടരയോടെ ഇരയിൽ കടവ് റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു.
ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. ഇടിയുടെ ആഘാതത്തിൽ ഇതിൽ വായുവിൽ ഉയർന്നു തെറിച്ച ജോയൽ റോഡിൽ തലയിടിച്ചാണ് വീണത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോയലിനെ എടുത്തുയർത്തി എങ്കിലും അബോധാവസ്ഥയിലായിരുന്നു. നാട്ടുകാർ തന്നെ ചേർന്ന് ഇയാളെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ബിഗ് ബോസ് മത്സരാർഥിയും പ്രഭാഷകനുമായ രജിത് കുമാർ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്വപ്നസുന്ദരി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ രാജ്കുമാറിന്‍റെ നായികയായി എത്തുന്നത്, ഡോക്ടറായ ഷിനു ശ്യാമളനാണ്. രജിത് കുമാർ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സൺ ഗ്ലാസ് വെച്ച് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന രജിത് കുമാമാറിന്‍റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഡോ. ഷിനുവും പുറത്തുവിട്ടു. തേയിലത്തോട്ടത്തിന് നടുവിൽ രജിത് കുമാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഷിനു ശ്യാമളൻ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്തിരിക്കുന്നത്. ജെ.കെ ഫിലിപ് ആണ് “സ്വപ്ന സുന്ദരി” സംവിധാനം ചെയ്യുന്നത്. സീതു ആൻസനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഷിനു ശ്യാമളൻ ഇതാദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. ആരോഗ്യ സംബന്ധമായ ഫേസ്ബുക്ക് പോസ്റ്റുകളിലുടെ ശ്രദ്ധേയയാണ് ഡോ. ഷിനു ശ്യാമളൻ.
അതേസമയം ബിഗ് ബോസിന് പിന്നാലെ രജിത് കുമാർ സിനിമയിൽ മാത്രമല്ല, മിനി സ്ക്രീനിലും സജീവമാകുകയാണ്. ഏഷ്യാനെറ്റിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ആക്ഷേപഹാസ്യ പരമ്പരയിലാണ് അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്ത്രീവിരുദ്ധമായ പ്രസ്താവനകളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചയാളാണ് രജിത് കുമാർ. അതിനിടെയാണ് ബിഗ് ബോസ് മത്സരാർഥിയായി രജിത് കുമാർ എത്തിയത്. ബിഗ് ബോസിലൂടെ വലിയൊരു ആരാധകവൃന്ദത്തെ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ബിഗ് ബോസിനിടെ സഹ മത്സരാർഥി രേഷ്മയുടെ കണ്ണിൽ മുളകുപൊടി തേച്ചതിനെ തുടർന്ന് രജിത് കുമാറിനെ പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു.
2030–ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ 2040-ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2030 മുതല്‍ തന്നെ ബ്രിട്ടണില്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
എന്നാല്‍, ഇന്ധനത്തിനൊപ്പം ഇലക്ട്രിക് കരുത്തും ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് 2030-ലെ നിരോധനം ബാധകമായേക്കില്ല. ഇത്തരം വാഹനം 2035 വരെ വില്‍ക്കാന്‍ അനുവദിക്കും. പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നത് ബ്രിട്ടന്റെ വാഹന വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തലുകള്‍.
ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദുബായ്: യുഇയില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. പി.എച്ച്.ഡിക്കാര്‍, ഡോക്ടര്‍മാര്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് കൂടി ഇനി മുതല്‍ ഗോള്‍ഡന്‍ വിസകള്‍ ലഭ്യമാകും.
അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്കും ഇത്തരം വിസകള്‍ ലഭിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ആന്റ് വൈറസ് എപ്പിഡെമിയോളജി എന്നീ രംഗങ്ങളില്‍ ബിരുദമുള്ള വിദഗ്ധര്‍ക്കും ഗോള്‍ഡന്‍ വിസകള്‍ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിലെ വീട്ടില്‍ അടുക്കള കൈയേറിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭക്ഷണം ഉണ്ടാക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ച് നോക്കുന്ന ഭാര്യ സുചിത്രയേയും ചിത്രങ്ങളില്‍ കാണാം. താരം ഉണ്ടാക്കുന്നത് എന്ത് ഭക്ഷണമാണ് എന്നാണ് ആരാധകരുടെ സംശയം. ദ്രാവക രൂപത്തിലെ ഭക്ഷണം പാകപ്പെടുത്തി ഓംലെറ്റ് രൂപത്തില്‍ മറ്റൊരു പാത്രത്തിലേക്ക് വിളമ്പുന്നതും ചിത്രങ്ങളില്‍ കാണാം.
ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് മോഹന്‍ലാല്‍ ദുബായിലേക്ക് പോയത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്.
അതേസമയം, ദൃശ്യം 2വിന്റെയും റാം ചിത്രത്തിന്റെയും എഡിറ്റിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണിവ. ദൃശ്യം 2വിന്റെയും റാമിന്റെയും എഡിറ്റിംഗിലേക്ക് ഒരേസമയം കടന്നിരിക്കുകയാണ് എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പങ്കുവച്ചത്.
മുംബൈ: ദീപാവലി ദിവസം മലയാളികളെ കണ്ണീരിലാഴ്‌ത്തി മഹാരാഷ്ട്രയിലെ മലയാളികളുടെ മരണ വാര്‍ത്ത. നവി മുംബയില്‍ ഇന്ന് പുലര്‍ച്ചയൊണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അഞ്ച് പേര്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.
എട്ടു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സത്താറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നവി മുംബൈ സ്ഥിരതാമസമാക്കിയ മലയാളികളായ ദിവ്യ മോഹന്‍(30), ദീപാ നായര്‍(32) ലീലാ മോഹന്‍ (35) ഇവര്‍ ന്യൂ മുംബൈയിലെ വാശി സെക്ടറില്‍ താമസിക്കുന്നവരാണ്.
മോഹന്‍ വേലായുധന്‍ (59), സിജിന്‍ ശിവദാസന്‍ (8) ദീപ്തി മോഹന്‍ (28) ഇവര്‍ കോപ്പര്‍ കിര്‍ണ സ്വദേശികളാണ്. സജ്ജുന മധുസൂദനന്‍ നായര്‍(15) വാശി സെക്ടര്‍, ഡ്രൈവര്‍ റിങ്കു ഗുപ്ത(30) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.
നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പാലത്തില്‍ നിന്ന് നദിയിലേക്കു മറിയുകയായിരുന്നു. പുണെ ബെംഗളൂരു ഹൈവേയിലെ സത്താറയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം.ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
സത്താരായ്ക്കും കരാടിനും ഇടയ്ക്കുള്ള ദേശീയപാതയിലാണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കരാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വിൻറ്റർ ആണ് ഈ വര്ഷം വരാനിരിക്കുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ സയന്റിഫിക് അഡ്‌വൈസർ പ്രൊഫസർ ക്രിസ് വിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. അടുത്ത നാല് മാസം NHS ന്റെ ചരിത്രത്തിലെ ഏറ്റവും മോശം മരണ നിരക്ക് ആണ് റിപ്പോർട്ട് ചെയ്യപ്പെടുക. ഒക്ടോബർ മാസം രണ്ടാം ഘട്ട കൊറോണ ബാധ ശക്തമായ ശേഷം NHS അടക്കമുള്ള ബ്രിട്ടനിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ഡോക്ടർമാർ, നഴ്സ്മാർ, ഹെൽത്ത് കെയർ ജോലിക്കാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകരും വരും മാസങ്ങളിൽ കിണഞ്ഞു ജോലി ചെയ്യേണ്ടി വരുമെന്നും ക്രിസ് വിറ്റി കൂട്ടിച്ചേർത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ദീർഘ സമയം ജോലി ചെയ്യുന്നത് കടുത്ത മാനസിക സംഘർഷങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്ക് വെച്ചു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന് നൽകിയ അഭിമുഖത്തിലാണ് പ്രൊഫസർ വിറ്റി ഇക്കാര്യം വിശദീകരിച്ചത്.
നവംബർ മുതൽ മാർച്ച് വരെയുള്ള വിൻറ്റർ മാസങ്ങളിൽ യുകെയിൽ വിവിധ രോഗ ബാധകളും മരണ സംഖ്യയും പൊതുവെ ഉയരാറുണ്ട്. എന്നാൽ കൊറോണ ബാധ വീണ്ടും കനത്തതോടെ മരണ സംഖ്യ ഈ വര്ഷം അനിയന്ത്രിതമായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ ബാധ മൂലം വിൻറ്ററിലെ മരണ സംഖ്യ , ഒന്നാം ഘട്ടത്തേക്കാൾ ഉയരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം പതിനയ്യായിരത്തോളം പേർ ഇപ്പോൾ NHS ഹോസ്പിറ്റലുകളിൽ ചികിത്സയിലുണ്ട്. അതിൽ 1355 പേർ വെന്റിലേറ്ററിൽ ആണുള്ളത്. വെളളിയാഴ്ച മാത്രം 376 പേർ കൊറോണ ബാധ മൂലം യുകെയിൽ മരണപ്പെട്ടു. ഇതിന് പുറമെ 27,331 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.