രഹന ഫാത്തിമയുടെ പൊളിറ്റിക്‌സിനോട് തനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ലെന്ന് തുറന്നുപറഞ്ഞ് ദിയ സന. പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്നും പക്ഷെ അപ്പോഴൊക്കെ അവര്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന് പ്രാധാന്യം കൊടുത്തുവെന്നും ദിയ സന പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
രഹന ഫാത്തിമയും മനോജും തമ്മിലുള്ള പ്രശ്‌നം രഹനക് പ്രശ്‌നമില്ലെങ്കില്‍ നമുക്ക് പണ്ടെ പ്രശ്‌നമില്ല.. രാവ് പകലുകള്‍ക്കുള്ളില്‍ തീരുന്നതാണെങ്കില്‍ സന്തോഷം.. ഇവിടെ എന്റെ പ്രശ്‌നം നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന വിഷയങ്ങള്‍ അല്ല.. ഇതുമൂലം രഹന എന്നോട് പറഞ്ഞ കാര്യങ്ങളാണ്.. രഹന പറയുംപോലെ രക്ഷിക്കണേ എന്ന് പറഞ്ഞു കരയുന്ന ഓഡിയോ എന്റെ കയ്യിലില്ല.. രഹാനയുടെ പ്രശ്‌നങ്ങള്‍ വിഷമിച്ചു പറയുന്ന ഓഡിയോ ഉണ്ട്.. രഹന പറഞ്ഞാല്‍ അതും പുറത്തുവിടാം.. രഹനയുടെ സ്വകാര്യജീവിതം എങ്ങനെ ആകണമെന്ന് അവര്‍ തീരുമാനിക്കുമ്പോഴും ഒരു സ്ത്രീ എന്നനിലയില്‍ രഹന അനുഭവിക്കുന്ന പീഡനങ്ങളെ ഞാന്‍ നോക്കികണ്ടതാണ് എന്റെ തെറ്റ് എന്റെ മാത്രം തെറ്റ്..
രഹനയുടെ പൊളിറ്റിക്‌സിനോട് എനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ല.. പക്ഷെ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ ഞാന്‍ മനസിലാക്കി എന്നാണ് വിശ്വസിച്ചിരുന്നത്.. എനിക്ക് കേസ് വന്നപ്പോള്‍ അനേഷണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയില്‍ ഒന്നും ഇടപെടല്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ 14/10/ അവര്‍ ഒരു പോസ്റ്റിട്ടു.. അവരോട് അസൂയയുള്ള ആളുകളാണ് അവരെ പറ്റി ജയിലില്‍ കിടന്ന സമയത്ത് കുലുസിത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതെന്നൊക്കെയാണ് പറയുന്നത്.. ഞാന്‍ അവരെ പറ്റി പലരോടും സംസാരിച്ചു.. അതൊക്കെ രഹന പറഞ്ഞ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലും എന്റെ കണ്ണു കൊണ്ട് കണ്ട ചില വിഷയങ്ങളെ അവരോടുണ്ടായിരുന്ന സൗഹൃദം കൊണ്ടും അവരെ രക്ഷിക്കണമെന്ന ഉദ്ദേശം കൊണ്ടുമായിരുന്നു..
അവരുടെ കേസുമായി ബന്ധപ്പെട്ടു ഞാന്‍ ഒരാളില്‍ നിന്നും 10000 രൂപ വാങ്ങി അവര്‍ക്ക് കൊടുത്തില്ല എന്ന ആരോപണവും ഈ സമയത്ത് അവര്‍ ഉന്നയിച്ചു.. ആ കാശ് കൊടുത്തയളിനറിയാം അതവരുടെ പാര്‍ട്ണര്‍ ആയ മനോജിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെന്നും… നേരില്‍ കൊണ്ട് കൊടുത്തതാണെന്ന് ഉള്ളത് കൊണ്ട് തെളിവുണ്ടാവില്ല എന്ന് മനസിലാക്കി ആ വിഷയം മാനിപുലറ്റ് ചെയ്ത് വച്ചിരിക്കുകയാണ്.. പൈസ കൊടുത്ത വ്യക്തി പറയുന്ന തെളിവ് എന്റെ കയ്യില്‍ ഉണ്ട്.. ആവശ്യക്കാരായ സുഹൃത്തുക്കള്‍ പേഴ്‌സണല്‍ വിളിച്ചാല്‍ അതൊക്കെ ബോധ്യപ്പെടുത്താം…
ഒരു കേസില്‍ ഞാന്‍ ജാമ്യത്തിന് നടക്കുന്നതിനാല്‍ വ്യക്തിവിരോധം തീര്‍ക്കാനും വിഷയമാക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് പറയുമ്പോഴും എന്നോട് വ്യക്തിവിരോധം തീര്‍ക്കുന്ന പോസ്റ്റ് ഇട്ടിരുന്നു..
ഇവരുടെ ലൈഫില്‍ വല്ലതും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്.. എനിക്കറിയാവുന്ന രഹന അങ്ങനെയാണ് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.. എന്നോട് മാത്രമല്ല പല സുഹൃത്തുക്കളോടും..
രഹനയോട് സംസാരിക്കാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്.. അവര്പറയുന്നത് അവരുടെ പാര്‍ട്ണര്‍ ഉണ്ടെങ്കിലേ എന്നോട് സംസാരിക്കുള്ളൂ എന്ന്.. എന്നിട്ട് ആ പോസ്റ്റില്‍ അവര്‍ തന്നെ പറഞ്ഞു അവരുടെ നാവ് മുറിച്ചിട്ടില്ല അവര്‍ക്ക് പറയാനുള്ളത് അവര്‍ പറയുമെന്നും.. സത്യത്തില്‍ ലോജിക് മനസിലാകുന്നില്ല.. വ്യക്തിവിരോധം തീര്‍ക്കുന്നില്ല എന്ന് പറയുകയും കേസില്‍ പെട്ട സ്ത്രീകള്‍ക് വേണ്ടി സമരം ചെയ്യാനും മുന്നിലുണ്ടായിരുന്നു രഹന..
സത്യത്തില്‍ ഒരുപാട് വട്ടം ആലോചിച്ചു.. എന്താണ് ഇവര്‍ക്കെന്നോടുള്ള പ്രശ്‌നമെന്.. പിന്നീട് മനസിലായി ഒരുപക്ഷെ അവരോടുള്ള അസൂയ എന്നൊക്കെ പറഞ്ഞപോലെ വല്ല അസൂയയും ആയിരിക്കുമെന്ന്.. എന്ത് തന്നെയായാലും എനിക്ക് ഇത്തരം കപട പുരോഗമന ഇടങ്ങളില്‍ നിന്നും രക്ഷപെടാന്‍ കിട്ടിയ അവസരമായി ഇപ്പോ നടക്കുന്ന വിഷയങ്ങളെ കണ്ടാല്‍ എന്റെ ജീവിതം സ്വസ്ഥമായി എനിക്ക് നോക്കാം.. കാരണം ഞാന്‍ പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ അവരെന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന് ഇമ്പോർട്ടന്റ് കൊടുത്തു.. അത്‌കൊണ്ട് തന്നെ എന്റെ പല പ്രോജകട്കളും മുടങ്ങി.. എന്റെ വ്യക്തിജീവിതത്തില്‍ ഇവര്‍ കാരണം നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ.. ആ തിരിച്ചറിവില്‍ ഇത്തരം കപട മുഖങ്ങളോട് ഇനി ഒരു തരത്തിലും യോജിക്കില്ല എന്ന് ഇതിനോടകം എല്ലാവരോടും അറിയിക്കുകയാണ്..
ജോൺ കുറിഞ്ഞിരപ്പള്ളി
ജോർജ് കുട്ടിയുടെ തോക്കിൽ നിന്നും വെടിപൊട്ടി അടുത്തവീട്ടിലെ കുട്ടിക്ക് പരുക്കേറ്റു.
നിമിഷനേരംകൊണ്ട് ഈ വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടി. പക്ഷെ,ഒരു മലയാളി തമിഴ് കുട്ടിയെ വെടിവെച്ചു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
അടുത്ത വീട്ടിലെ ഹൗസ് ഓണറിൻെറ അനുജൻെറ നാലു വയസ്സുള്ള കുട്ടിക്കാണ് വെടിയേറ്റിരിക്കുന്നത്.
കൂട്ടക്കരച്ചിലും ബഹളവും ആയികേട്ടവർ കേട്ടവർ ഓടി വന്നുകൊണ്ടിരുന്നു. ഓടി വരുന്നവർ ജോർജ് കുട്ടി ബോധമില്ലാതെ കിടക്കുന്നതാണ് കാണുന്നത്. അതിനിടക്ക് വെടിയേറ്റു മരിച്ച ആളിൻെറ ബോഡി കാണാൻ വന്ന പലരും നിരാശരായി മടങ്ങി.
സൈക്കിൾ ചെയിനും കുറുവടിയുമായി വന്ന തമിഴന്മാർ നിരാശരായി. ഒരുത്തൻ വന്ന് നോക്കിയിട്ടു പറഞ്ഞു”,ഇത് മലയാളി ജോർജ് കുട്ടി,തമിഴ് കുട്ടിയല്ല.”
വേറെ ഒരാൾ,” ഇത് പെരിയ ആൾ,കുട്ടിയല്ല”
ഒരു കാര്യം വ്യക്തമായി ജോർജ് കുട്ടിയുടെ കിടപ്പും പേരും ഒത്തുവന്നതുകൊണ്ട് വന്നവർ വന്നവർ ജോർജ് കുട്ടി വെടി ഏറ്റുകിടക്കുകയാണെന്ന് തെറ്റിദ്ധരിച്ചു നിരാശരായി തിരിച്ചുപൊയ്കൊണ്ടിരുന്നു
.
ശരിക്കും വെടിയേറ്റ കുട്ടിയും അതിൻെറ തള്ളയും അടുത്ത വീട്ടിൽ കിടന്നു കരയുന്നു.
അയൽപക്കത്തെ പ്രായമായ ഒരു സ്ത്രീ അവരെ വഴക്കു പറയുകയാണ്, “കൊളന്തക്ക് പാൽ കൊടടി “.
കേട്ട് നിന്ന ഒരു പയ്യൻ ചോദിക്കുന്നു,”ഏതു പാലാണ് കൊടുക്കുന്നത്”..
തള്ള ഒരു തടിക്കഷണവുമായി അവൻെറ പിറകെ ഓടി.
“അവൻ പാല് കൊടുക്കുന്നത് കാണാൻ വന്നിരിക്കുന്നു.”
ജോർജ് കുട്ടിയുടെ തോക്കിൽ കയറി വെടിവച്ച പെൺകുട്ടി എവിടെയോ പോയി ഒളിച്ചിരുന്നു..
ഹൗസ് ഓണറിൻെറ ഭാര്യ അക്ക അവളെ തേടി നടന്നു .
മകളെ കണ്ടുകിട്ടിക്കഴിഞ്ഞപ്പോൾ അക്ക ആ സന്തോഷം കൊണ്ട് കുറെ പരിപ്പുവടയും അഞ്ചാറ് ഗ്ലാസ് ചായയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. ചൂട് പരിപ്പുവടയുടെ മണം അവിടെ നിറഞ്ഞു. ജോർജ് കുട്ടി ചാടി എഴുന്നേറ്റു ചായകുടിക്കാനും പരിപ്പുവട തിന്നാനും തുടങ്ങി.
എന്നിട്ട് ഒരു ചോദ്യം.”എന്താ സംഭവിച്ചത്?”ചൂട് പരിപ്പുവട തിന്നുന്നതിനിടക്ക് ജോർജ് കുട്ടി പറഞ്ഞു,
“പരിപ്പുവടയുടെ മണം അടിച്ചാൽ ജോർജ് കുട്ടിയുടെ ബോധക്കേട് മാറും.”
വെടിയേറ്റ കൊച്ചുമായി ‘കൊച്ചിൻെറ അമ്മയും വന്നു, ഒരു ചൂട് പരിപ്പുവട കടിച്ചുകൊണ്ട് അവർ പറഞ്ഞു, .”അക്ക ബോൺസ് പൊട്ടിയിരിക്കും.”കൊച്ചിന്റെ എല്ല് പൊട്ടിയിരിക്കും,എന്ന്.
ജോർജ് കുട്ടി ചാടി പറഞ്ഞു. “ശരിയാ പൊട്ടിയിരിക്കും. ഡോക്ടറുടെ അടുത്തുപോകാം”.
ഞങ്ങൾക്ക് കാര്യം മനസ്സിലായി. ആയിടക്കാണ് അവിടെ ഒരു പുതിയ ക്ലിനിക് ഒരു ഭാര്യയും ഭർത്താവും കൂടി തുടങ്ങിയത്.
ഹൗസ് സർജൻസി കഴിഞ്ഞ ഉടനെ കാര്യമായ ക്ലിനിക്കൽ പരിചയമില്ലാത്തവർ. അതി സുന്ദരിയായിരുന്നു ലേഡി ഡോക്ടർ. ഭർത്താവിന് എപ്പോഴും മരുന്നുകൊടുക്കാൻ പേടിയാണ് അയാൾ ഇപ്പുറത്തെ മുറിയിലിരുന്ന് ചോദിക്കും,” ഉഷേ ഈ പയ്യന് എന്ത് മരുന്ന് കൊടുക്കണം?”.അവർ നിർദേശിക്കും.
അങ്ങനെ രസകരമായ സീനുകൾ കാണാം. ഞങ്ങൾ ആഘോഷമായിട്ട് കൊച്ചിനെയുംകൂട്ടി ചായകുടിച്ചു കഴിഞ്ഞു ക്ലിനിക്കിലേക്ക് യാത്ര ആയി.
കേറിച്ചെന്ന ഉടനെ ഡോക്ടർ ഒരു ചോദ്യം” വാട്ട് ഹാപ്പെൻഡ്?”
ജോസഫ് ചാടി പറഞ്ഞു,”ജോർജ് കുട്ടി വെടി വച്ചതാ. ബോൺസ് പൊട്ടിയിരിക്കും””
ഡോക്ടർ ഉടനെ “ഉഷേ, പോലീസിനെ വിളി ,ഇവർ വെടി വെച്ച കേസ്സാ ഇത്.”
ഉഷ ഡോക്ട്ടർ വേദിയിൽ മുഖം കാണിച്ചു.
കൊച്ചിൻെറ കയ്യിൽ കൊതുക് കുത്തിയപോലെ ഒരു ചെറിയ പാട് കാണാം.
“നിങ്ങൾക്കെല്ലാം വേറെ പണിയില്ലേ? വന്നിരിക്കുന്നു വെടിയേറ്റ് എല്ലുപൊട്ടിയ കൊച്ചിനെയും കൊണ്ട്. ഇത് വല്ല കൊതുകും കുത്തിയതായിരിക്കും”.
അപ്പോഴാണ് സെൽവരാജൻ ഒരു ചോദ്യം,” സാർ നിങ്ങളുടെ ഭാര്യയുടെ പേര് ഉഷ,നിങ്ങൾ ക്ലിനിക്കിന് ഇട്ടിരിക്കുന്ന പേര് പുഷ്പ ക്ലിനിക്..അതെന്താ?”
ജോർജ് കുട്ടി പറഞ്ഞു,”അത് ഇയാളുടെ ആദ്യത്തെ ലവറിൻ്റെ പേര് ,പുഷ്പ. നമ്മളുടെ ഭാഷയിൽ പറഞ്ഞാൽ കുറ്റി. ഇനി കുറച്ചു കഴിയുമ്പോൾ ഇയാൾ ആ പേര് മാറ്റും”
പിന്നെ എന്ത് സംഭവിച്ചു?
എൻെറ കാര്യം മാത്രം പറയാം. ഞാൻ നിമിഷനേരം കൊണ്ട് വീട്ടിൽ എത്തി..
ഇന്ന് പുഷ്പ ക്ലിനിക്ക് വളർന്ന പുഷപ ഹോസ്പിറ്റൽ ആയി വൈറ്റെഫീൽഡിൽ കാണാം.
(തുടരും)

സിനിമയിലെ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചുള്ള പരാതികൾ ദിവസം തോറും കൂടി വരുകയാണ്. നിരവധി മുൻ നിര നായികമാരാണ് തങ്ങൾക്കുണ്ടായ മോശം ആനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത് വന്നിരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് നടി ശാലു ശ്യാം. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ടയുടെ നായികയായി അഭിനയിക്കാൻ കാസ്റ്റിംഗ് കൗച്ചിന് വിളിച്ചപ്പോൾ ആണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രത്തിൽ അവസരം വേണമെങ്കിൽ തനിക്ക് വഴങ്ങി തരണമെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നോട് ആവിശ്യപെട്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
തെലുങ് സിനിമയിലെ തന്നെ പ്രമുഖനായ ഒരു സംവിധായകൻ ആണ് തന്നോട് ഈ ആവിശ്യം ഉന്നയിച്ചതെന്നും എന്നാൽ ഇന്ന് ഞാൻ അയാളുടെ പേര് വെളിപ്പെടുത്തിയാൽ അയാൾ അത് അംഗീകരിച്ചു തരില്ല എന്നും താരം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്റെ ഓഫീസിൽ വെച്ചാണ് ഓഡിഷൻ നടക്കുന്നതെന്നും സാരിധരിച്ചു വേണം ഓഡിഷന് വരാണെന്നും തന്നോട് പറഞ്ഞിരുന്നു. അപ്രകാരം എത്തിയപ്പോൾ ആണ് മനസിലായത് അത് അയാളുടെ ഓഫീസിൽ ആല്ല എന്നും അയാളുടെ വീടാണെന്നും.
തുടക്കം മുതൽ തന്നെ കുറച്ച് പേടി തോന്നിയിരുന്നു. അയാൾ സംസാരിക്കാൻ തുടങ്ങി. പതിയെ പതിയെ അയാളുടെ സംസാരം മോശമാകാൻ തുടങ്ങി. വൃത്തികെട്ട രീതിയിൽ അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ വിയർക്കാൻ തുടങ്ങി. അയാൾ എ സി ഓൺ ചെയ്ത് തന്റെ അരികിൽ എത്തിയപ്പോഴേക്കും താൻ അവിടെ നിന്നും ഓടി രക്ഷപെട്ടന്നുമാണ് ശാലു പറഞ്ഞിരിക്കുന്നത്. എന്നാൽ മോശം രീതിയിൽ തന്നെ സമീപിച്ച സംവിധായകന്റെ പേര് താരം വെളിപ്പെടുത്തിയില്ല. ഞാൻ ഇപ്പോൾ അയാളുടെ പേര് തുറന്നു പറഞ്ഞാൽ അയാൾ അത് ഒരിക്കലും സമ്മതിച്ച് തരില്ല. വെറുതെ വിവാദം ആകുക മാത്രമേ ഉള്ളു എന്നല്ലാതെ വേറെ ഒരു ബലവും അത് കൊണ്ട് ഉണ്ടാകില്ല എന്നും താരം പറഞ്ഞു.
നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു. ഒരു വിവാഹത്തിനും ഒരു ലിവിംഗ് ടുദറിനും ശേഷമാണ് പ്രഭുദേവ വിവാഹിതനാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൽ പുറത്തുവിടുന്നത്. എന്നാൽ വിവാഹ വാർത്തയെപ്പറ്റി പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാർത്തയോട് പ്രതികരിച്ചിട്ടില്ല. പ്രഭുദേവ തന്റെ പെങ്ങളുടെ മകളുമായി
പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല.
നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്. പിന്നീട് റംലത്തിനെ ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. പിന്നീച് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതും മറ്റും വാർത്താശ്രദ്ധ നേടിയ ഒന്നിയിരുന്നു.
റംലത്തുമായുള്ള പ്രശ്‌ന പരിഹാരത്തിനൊടുവിൽ പ്രഭു ദേവയും നയൻതാരയും ഒന്നിച്ച് ജീവിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവരും വേർപിരിയുകയായിരുന്നു. മക്കളുടെ പേരിനെ ചൊല്ലിയാണ് നയനും പ്രഭുദേവയും വേർപിരിഞ്ഞതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.നയനുമായി വേർപിരിഞ്ഞ ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം വീണ്ടും വിവാഹിതനാകുന്നവെന്ന വാർത്ത പ്രഭുദേവ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലുള്ള ബിനീഷ് കോടിയേരി ബുധനാഴ്ച രാത്രി കഴിഞ്ഞത് ആശുപത്രി വാർഡിൽ. ഇന്നലെ ഉച്ചയ്ക്കു 3.30ന് കോവിഡ് പരിശോധനയ്ക്കായി സ്രവ സാംപിൾ ശേഖരിക്കുന്നതു വരെ, ഇവിടെ ടിവി കണ്ടും പകലുറങ്ങിയും ചെലവിട്ടു.
വൈകിട്ടോടെ ക്വാറന്റീൻ സെല്ലിലേക്കു മാറ്റി. കോവിഡ് ഫലം വരുംവരെ ഇവിടെയാണ്. നെഗറ്റീവ് ആണെങ്കിൽ സാധാരണ സെല്ലിലേക്കു മാറ്റുമെന്നു ജയിൽ അധികൃതർ പറഞ്ഞു. ജയിലിൽ 8498 ആണു ബിനീഷിന്റെ നമ്പർ. ബിനീഷിന്റെ ബെനാമിയെന്നു വെളിപ്പെടുത്തിയ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദും കൂട്ടുപ്രതി റിജേഷും പാരപ്പനയിലാണ്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ചയാണു ബിനീഷിനെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ അന്നു രാത്രി ഏഴരയോടെ ജയിൽ അധികൃതർക്കു കൈമാറി. ഒക്ടോബർ 29ന് അറസ്റ്റിലായതിനു പിന്നാലെ 14 ദിവസം ഇഡി ചോദ്യം ചെയ്തതിനു ശേഷമാണു റിമാൻഡ്.
ഇഡി റിപ്പോർട്ടിൽ അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വൻ തുകകൾ നൽകിയെന്നു പരാമർശമുള്ള അനിക്കുട്ടനും എസ്.അരുണും ഒരാൾ തന്നെയെന്ന് അഭ്യൂഹം. അനിക്കുട്ടന്റെ ഫെയ്സ്‌ബുക് പ്രൊഫൈലിൽ അരുൺ എന്നാണത്രേ. അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ബിനീഷിന്റെയും ബെനാമികളുടെയും പേരിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായ എറണാകുളത്തെ റിയാന, ബെംഗളൂരുവിലെ യൗഷ് എന്നീ കമ്പനികളാണു സംശയനിഴലിൽ.
ലഹരി ഇടപാടിൽ നിന്നു ലഭിച്ച പണം ഈ കടലാസു കമ്പനികളുടെ പേരിൽ വെളുപ്പിച്ചെന്നാണു സംശയം. 2008-13 ൽ ദുബായിലായിരുന്ന ബിനീഷിന്റെ അവിടുത്തെ സാമ്പത്തിക ഇടപാടുകളും ബെനാമി സ്ഥാപനങ്ങളെന്ന് ഇഡി സംശയിക്കുന്ന യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയുടെ വിശദാംശങ്ങളും പരിശോധിക്കുന്നു.
സിനിമാ ആസ്വാദനത്തിനു കട്ട് പറയാന്‍ കോവിഡിന് സാധിച്ചില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സൂര്യയുടെ സൂരരൈ പോട്ര് ആരാധകരുടെ ഗംഭീര അഭിപ്രായം നേടി മുന്നേറുന്നു. തിയറ്റില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ആ പരിമിതി മറികടക്കുന്നതായിരുന്നു സൂര്യയുടെ പ്രകടനം. ഇടവേളയ്ക്കു ശേഷം സൂര്യയുടെ ഗംഭീര തിരിച്ചുവരവു കൂടിയായി ചിത്രം. മാരനായി സൂര്യ തകര്‍ത്തഭിനയിച്ചെന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മലയാളി നടി അപര്‍ണ ബാലമുരളിയുടെ പ്രകടനവും കെെയ്യടി നേടുന്നു. സമീപ കാലത്തെ ഏറ്റവും ശക്തയായ നായികമാരില്‍ ഒരാളാണ് അപര്‍ണയുടെ കഥാപാത്രമെന്നും ആരാധകര്‍ പറയുന്നു. ഉര്‍വശിയും മികച്ച പ്രകടനം പുറത്തെടുത്തു.
ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ആത്മകഥയായ സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിൽ ഗോപിനാഥ് നേരിട്ട പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.
“സൂരറൈ പോട്ര് എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒന്ന്. നിങ്ങൾ സത്യസന്ധമായി ഒരു ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ചാൽ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്ത് ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമ ഉപയോഗിച്ച് ഞങ്ങൾ പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ പറഞ്ഞത്.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽകൂടി എം.സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ എംഎൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
മുമ്പ് മറ്റ് കേസുകളിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദ്ദീന്റെ വാദം. കേസിൽ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരിക്കുന്നതെന്ന് കോടതി മറുപടി നൽകി.
ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽ. തട്ടിയെടുത്തെന്നാണ് കേസ്. നിലവിൽ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിച്ചുവരികയാണ് നടി മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ അകാലവിയോഗത്തിന്റെ നടുക്കത്തിൽ നിന്നും മുക്തയാവുന്നേയുള്ളൂ മേഘ്ന. പ്രിയപ്പെട്ടവന്റെ നഷ്ടമുണ്ടാക്കുന്ന വേദനകളെ ഇല്ലാതാക്കാൻ മകൻ എത്തിയ സന്തോഷത്തിലാണ് താരം. അടുത്തിടെയാണ് മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുന്ന മേഘ്നയുടെ വിഡീയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
ചിരുവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ വാചാലയാവുന്ന മേഘ്നയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചിരുവിന്റെ മരണം തന്നെ മാനസികമായി തളർത്തിയെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന പറയുന്നു. ചിരുവിനോടും തന്റെ കുടുംബത്തിനോടും എല്ലാവരും കാണിച്ച സ്നേഹത്തിനും ആശ്വാസവാക്കുകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.
“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.
മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ഉടനെ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ തന്നെ നസ്രിയയും അനന്യയും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.
ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.
ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:
“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.
ഐപിഎൽ 13ാം സീസൺ വിജയികളായ മുംബൈ ഇന്ത്യൻസിന്റെ താരം ക്രുണാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് തടഞ്ഞുവെച്ചത്.
യുഎഇയിൽ നിന്ന് ക്രുണാൽ തിരിച്ചെത്തിയപ്പോൾ കണക്കിൽപ്പെടുത്താത്ത സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞത്. മുംബൈ ഓൾറൗണ്ടറായ ക്രുണാൽ പാണ്ഡ്യ ഐപിഎൽ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയതായിരുന്നു.
അതേസമയം, താരത്തിൽ നിന്ന് കൊണ്ടുവരാൻ അനുവദിച്ചതിനേക്കാൾ കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. നിലവിൽ ക്രുണാലിനെ ചോദ്യം ചെയ്തുവരികയാണ്.
ഇന്ത്യൻ നിയമപ്രകാരം അനുവദനീയമായ പരിധിയേക്കാൾ വളരെ കൂടുതലായി കണക്കാക്കിയ സ്വർണ്ണ ശൃംഖലകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അദ്ദേഹം വാങ്ങിയതായി റിപ്പോർട്ടുകൾ. ഇത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം, തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് സമ്മതിച്ച പാണ്ഡ്യ, ക്ഷമ ചോദിക്കുകയും പിഴ ചുമത്താൻ സമ്മതിക്കുകയും ചെയ്തു.ഡിആർഐ തന്നെ വിടാൻ അനുവദിച്ച പിശക് ആവർത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.