Latest News

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് പിഴ. വിദ്വേഷം പരത്തുന്ന പരിപാടികളുടെ അടിസ്ഥാനത്തിലാണ് 3,00,000 പൗണ്ട് (2.75 കോടി രൂപ) പിഴയിട്ടത്. ഇംഗ്ലണ്ടിലെ മാധ്യമ നിരീക്ഷണസമിതിയായ ഒഫ്കോം ആണ് പിഴയിട്ടത്. സംപ്രേഷണനിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കുറ്റകൃത്യങ്ങള്‍ക്കുവരെ പ്രേരണയാവുന്ന പരിപാടി പീസ് ടിവി സംപ്രേഷണം ചെയ്തതായി ഓഫ്കോം വിലയിരുത്തുന്നു. പീസ് ടിവി ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോര്‍ഡ് പ്രൊഡക്ഷന്‍ ലിമിറ്റഡും പീസ് ടി.വി.യുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടിവിയുമാണ് പിഴ തുകയടയ്‌ക്കേണ്ടത്.

വിദ്വേഷ പ്രഭാഷണത്തിന്റെ പേരില്‍ ഇതിനു മുന്‍പ് പീസ് ടിവി ഉറുദുവിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിര്‍നായിക്കിന്റെ യൂണിവേഴ്സല്‍ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് ടിവിക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്.

ഡൽഹിയിൽനിന്നു പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും സ്മൃതി ഇറാനിയും. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ രാഹുൽ നാടകം കളിക്കുകയാണെന്ന് ആരോപിച്ച നിർമല, രാഹുൽ തൊഴിലാളികൾക്കൊപ്പം നടന്ന് അവരുടെ കുട്ടികളെയും പെട്ടിയും എടുത്താൽ നന്നായിരുന്നെന്നു പരിഹസിച്ചു. രാഹുൽ ഒരു നാണക്കേടാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.

കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടുകയും അവരെ സുരക്ഷിതമായി സ്വദേശത്ത് എത്തിക്കുകയുമാണു ചെയ്യേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രം നാടകം കളിക്കുകയാണെന്ന് പറയുന്നു. തൊഴിലാളികളുടെ അരികിലിരുന്ന് അവരുമായി സംസാരിച്ച് സമയം കളയുകയല്ല വേണ്ടത്. വീട്ടിലേക്കു തിരിച്ചു നടക്കുന്ന ആളുകളുടെ അടുത്തിരുന്ന് അവരോടു സംസാരിക്കുന്നു. അതാണ് നാടകമെന്നു നിർമല സീതാരാമൻ പറഞ്ഞു.

സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രം കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. ഈ ഘട്ടത്തിൽ ഒരുമിച്ചുനിന്നു കുടിയേറ്റ തൊഴിലാളികളെ സഹായിക്കണമെന്നാണു പ്രതിപക്ഷത്തോട് അഭ്യർഥിക്കാനുള്ളത്. ലക്ഷക്കണക്കിനു തൊഴിലാളികളെ അവരുടെ ജന്മദേശത്തെത്തിക്കുകയും അവർക്കു ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കുന്നെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പലരും ഇപ്പോൾ റോഡുകളിൽ തന്നെയാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്കു വേണ്ടി കൂടുതലായൊന്നും ചെയ്യുന്നില്ല. തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രത്തോട് കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നു സോണിയ ഗാന്ധിയോടു താൻ അഭ്യർഥിക്കുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണു സ്മൃതി ഇറാനി രാഹുലിനെതിരേ പ്രസ്താവന നടത്തിയത്. അന്പത് വയസായിട്ടും കാര്യക്ഷമമായി ഒന്നും ചെയ്യാത്ത ഒരാൾക്ക് ബഹുമാനത്തിന്‍റെ കണികപോലും ലഭിക്കില്ലെന്നും രാഹുൽ ഒരു നാണക്കേടാണെന്നും അവർ പറഞ്ഞു. നീരവ് മോദി, വിജയ് മല്യ എന്നിവർക്ക് തട്ടിപ്പു നടത്താൻ അവസരം ലഭിച്ചത് യുപിഎ ഭരണകാലത്താണെന്നും അവർ ആരോപിച്ചു

വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ പുലർച്ചെ ദുബായിയിൽനിന്നു കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 181 യാത്രക്കാരിൽ 75 പേർ ഗർഭിണികൾ. ഇതിൽ 35 ആഴ്ച ഗർഭസ്ഥരായ സ്ത്രീകളും ഉൾപ്പെട്ടിരുന്നു.

75 പേരും 32 ആഴ്ച തികഞ്ഞവരായിരുന്നു എന്നതും മറ്റൊരു വിശേഷം. പൂർണ ഗർഭിണികളെ വിമാനങ്ങളിൽ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങളുണ്ടായിരിക്കെയാണ് ഇത്തരത്തിൽ അപൂർവ ഇളവു നൽകിയത്.  ശനിയാഴ്ച അർധരാത്രി കൊച്ചിയിലേക്കു വന്ന വിമാനത്തിൽ പ്രത്യേക സാഹചര്യം മുൻനിർത്തി രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും കരുതിയിരുന്നു.

ഗർഭിണികൾക്കു പുറമെ 35 രോഗികളും കുട്ടികളും ഉൾപ്പെട്ടിരുന്നു. രോഗികളിൽ 28 പേർ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്ക് ഇതോടകം നടത്തിയ 20 പ്രത്യേക വിമാന സർവീസുകളിൽ ഗർഭിണികൾക്കു മുൻഗണന നൽകിയിരുന്നു. ദുബായിയിൽനിന്നുമാത്രം ഒരാഴ്ചയ്ക്കുള്ളിൽ 190 ഗർഭിണികളെ കൊച്ചിയിൽ എത്തിച്ചു. 13നു വന്ന ആദ്യവിമാന യാത്രക്കാരിൽ 49 പേർ ഗർഭിണികളായിരുന്നു.

കേരളത്തിലെത്തിയശേഷം ആറു പേർ വിവിധ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. ഗുരുതരാവസ്ഥയലുള്ള 398 രോഗികളെയും എയർ ഇന്ത്യ ഒന്നാം ഘട്ടത്തിൽ കൊച്ചിയിലെത്തിച്ചു.  എയർ ഇന്ത്യ ഇതുവരെ നടത്തിയ ഗൾഫ് പറക്കലുകളിൽ 75 ഗർഭിണികൾ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. എയർ ഇന്ത്യയുടെ ദൗത്യ പാക്കേജ് രണ്ടാംഘട്ടത്തിൽ 40 രാജ്യങ്ങളിൽനിന്ന് 149 സ്പെഷൽ വിമാനങ്ങളാണ് ഇന്ത്യയിലെത്തുക.

ലോകമെങ്ങും ദുരിതത്തിലാക്കിയ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി ലക്ഷക്കണക്കിന് പൗണ്ട് സമാഹരിച്ച മുൻ ബ്രിട്ടീഷ് സൈനികന് ഒരിക്കൽകൂടി ഇന്ത്യയിലെത്താൻ മോഹം. തെൻറ പൂന്തോട്ടത്തിന് ചുറ്റുമായി നടന്ന് ദശലക്ഷക്കണക്കിന് പൗണ്ട് കോവിഡ് പ്രതിരോധത്തിനായി സമാഹരിച്ച ക്യാപ്റ്റൻ ടോം മൂറെ എന്ന 100 വയസ്സുകാരനാണ് രണ്ടാം ലോകയുദ്ധ കാലത്ത് താൻ സേവനമനുഷ്ഠിച്ച രാജ്യം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.

ലോക്ഡൗൺ കഴിഞ്ഞശേഷമുള്ള ആഗ്രഹം എന്താണെന്ന ചോദ്യത്തിെൻറ മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 100ാം ജന്മദിനം ആഘോഷിച്ച മൂറെ ഇന്ത്യക്കൊപ്പം ബാർബഡോസും സന്ദർശിക്കാൻ മോഹം പ്രകടിപ്പിച്ചിട്ടുണ്ട്. 1940ൽ ഡ്യൂക് ഒാഫ് വെല്ലിങ്ടൺ റെജിെമൻറിൽ എൻജിനീയറായിരുന്ന മൂറെ ഇന്ത്യയിലും ബർമയിലുമാണ് സേവനം അനുഷ്ഠിച്ചത്.

എൻ.എച്ച്.എസ് ചാരിറ്റികൾക്കായി 33 ദശലക്ഷം പൗണ്ടാണ് മൂറെ സമാഹരിച്ചത്. പൂന്തോട്ടത്തിന് ചുറ്റും നടന്ന് ഫണ്ട് സമാഹരിക്കുന്ന ഇദ്ദേഹത്തിെൻറ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. ആർമി ഫൗണ്ടേഷൻ കോളജിെൻറ ഓണററി കേണൽ പദവിയും ലണ്ടെൻറ ഫ്രീഡം ഓഫ് ദ സിറ്റി പുരസ്കാരവും ലഭിച്ചു. ഏപ്രിൽ 30ന് 100ാം ജന്മദിനത്തിൽ ഒന്നര ലക്ഷം

കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന 67 കാരെൻറ മൃതദേഹം ബസ്സ്റ്റാൻഡിൽ കണ്ടെത്തി. അഹമ്മദാബാദിലെ ഡാനിലിംഡ ക്രോസിങ്ങിന് സമീപം ബിആർടിഎസ് സ്റ്റാൻഡിലാണ് മൃതദേഹം കണ്ടെത്തിയത്.

കോവിഡ് ലക്ഷണങ്ങളുമായി മേയ് 10നാണ് ഇദ്ദേഹത്തെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചു. മേയ് 15ന് മൃതദേഹം സ്റ്റാൻഡിൽ കണ്ടെത്തിയതായി പൊലീസ് ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് ഓൺലൈൻ പോർട്ടലായ ‘ദി ക്വിൻറി’നോട് മകൻ പറഞ്ഞു.

അധികൃതർ ആവശ്യപ്പെട്ട പ്രകാരം മൃതശരീരം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് കുടുംബാംഗങ്ങളാണ് പിതാവിെൻറ ശവസംസ്കാരം നടത്തിയതെന്ന് മകൻ പറഞ്ഞു.

അതേസമയം, രോഗ തീവ്രത കുറഞ്ഞതിനാൽ ഇദ്ദേഹത്തെ മേയ് 14ന് ഡിസ്ചാർജ് ചെയ്തിരുന്നതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ഡോ. എം.എം. പ്രഭാകർ പറഞ്ഞു. “രോഗിക്ക് നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്. സർക്കാറിെൻറ പുതിയ ചട്ടപ്രകാരം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ അദ്ദേഹം ആരോഗ്യവാനായിരുന്നു” -ഡോക്ടർ പറഞ്ഞു.

ആശുപത്രിയുടെ വാഹനത്തിലാണ് രോഗിയെ കൊണ്ടുപോയത്. വീടിനടുത്ത് എത്തിക്കാൻ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാൻഡിൽ ഇറക്കിയതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഡിസ്ചാർജ് ചെയ്തതിനെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് അന്വേഷണം നടത്തുക.

ഗുജറാത്ത് മോഡൽ എന്താണെന്ന് തുറന്നുകാട്ടുന്ന കുറ്റകരമായ അനാസ്ഥയാണിതെന്ന് ഗുജറാത്തിലെ സ്വതന്ത്ര എം‌.എൽ.‌എ ജിഗ്നേഷ് മേവാനി ആരോപിച്ചു. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിയണം.

ഏപ്രിൽ 24ന് 25 ഓളം കോവിഡ് ബാധിതർക്ക് സിവിൽ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് ആറ് മണിക്കൂറോളം ഇവർ തെരുവുകളിൽ ചെലവഴിച്ചു. ഒടുവിൽ രോഗികളിൽ ഒരാൾ വീഡിയോ റെക്കോർഡുചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത ശേഷമാണ് അധികൃതർ നടപടി സ്വീകരിച്ചത്.

 

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക അവളുടെ ദിവ്യസുതന്റെ പീഠാനുഭവങ്ങളോട് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത വ്യക്തമാക്കുന്നവയാണ് ശിമയോന്റെ വചസ്സുകള്‍. അവര്‍ ദൈവാലയത്തില്‍ ഈശോയെ സമര്‍പ്പിച്ചപ്പോള്‍ മനുഷ്യകുല പരിത്രാണാര്‍ത്ഥം ഒരിക്കല്‍ കാല്‍വരിയില്‍ സമര്‍പ്പിക്കുവാനിരുന്ന മഹായജ്ഞത്തെ മുന്‍കൂട്ടി കണ്ടിരിക്കണം. ദൈവം നമുക്ക് സന്താനങ്ങളെ നല്‍കുന്നത് അവരെ നല്ലവരായി വളര്‍ത്തി ദൈവത്തിന് സമര്‍പ്പിക്കുന്നതിനാണ്. കുട്ടികളുടെ നല്ല വളര്‍ത്തലിലും സ്വഭാവ രൂപവല്‍ക്കരണത്തിലും കത്തോലിക്കാ വിശ്വാസത്തിലും മാതാപിതാക്കന്മാര്‍ എത്ര മാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്. അവരുടെ ആത്മരക്ഷയിലുള്ള ഉത്തരവാദിത്വം വിസ്മരിക്കരുത്.

പ്രാര്‍ത്ഥന.
മൂശയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്കിയ പരിശുദ്ധ കന്യകയെ, ദൈവീക നിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചു കൊണ്ട് ലോക രക്ഷയ്ക്കായി അങ്ങേ പുത്രന് സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യ മാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്‌നേഹിച്ചു കൊണ്ട് വിശ്വസ്തതാപുര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങള്‍ മഹാമനസ്‌കതയും സ്‌നേഹവുമുള്ളവരായി തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ.

സുകൃതജപം.
മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്ര താരമേ സ്വസ്തി!

മലയാള സിനിമയിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹി പ്രേം നസീർ ആയിരുന്നെന്നും മോഹൻലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കുമെന്നും ആലപ്പി അഷ്റഫ്. വർഷങ്ങൾക്കു മുമ്പ് നടൻ മോഹൻലാലുമൊത്തുള്ള അനുഭവം പങ്കുവച്ചാണ് ആലപ്പി അഷ്റഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം

അച്ഛന്റെ അപൂർവ ചിത്രവും , പുത്രനുണർത്തുന്ന പുതിയ പ്രതീക്ഷകളും…

എന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രമാണ് ഒരു മാടപ്രാവിന്റെ കഥ. പ്രേംനസീർ, മമ്മൂട്ടി, സീമ നളിനി, വനിത , മീന, കുതിരവട്ടം പപ്പു ,ഭീമൻ രഘു, രാമു, ശങ്കരാടി തുടങ്ങി വൻ താരനിരതന്നെയുണ്ടായിരുന്നു. എന്നാൽ മറ്റൊരു സവിശേഷചരിത്രം എന്തെന്നാൽ ഈ ചിത്രത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു എന്നതാണ്. ….സീമയുടെ കാമുകനായി.

ഈ ചിത്രത്തിന് വേണ്ടി നസീർസാർ കോമ്പിനേഷനിൽ മോഹൻലാൽ ഒരു ദിവസം വന്നു അഭിനയിച്ചു എന്ന കാര്യം അധികം ആർക്കും അറിയാത്ത സത്യമാണ്. ഇന്നു അതിന്റെ ഓർമയുടെ ബാക്കിപത്രമായ് ഒന്നുരണ്ടു ഫോട്ടോകൾ മാത്രം പഴയ ആൽബത്തിൽ ബാക്കിയാകുന്നു.

എന്നാൽ പ്രേംനസീർ കോമ്പിനേഷനിൽ ആ സമയത്ത് ഡേറ്റുകൾ ലാലിന് തീരെ ഇല്ലാതിരുന്നതിനാൽ, ഈ ചിത്രത്തിൽ നിന്നും തന്നെ ഒന്നു ഒഴിവാക്കി തരാമോ എന്നായിരുന്നു ലാലിന്റെ അഭ്യർത്ഥന, അടുത്ത ചിത്രത്തിൽ താനുണ്ടാകുമെന്നു ഉറപ്പും അദ്ദേഹം നല്‍കി. കഥയിൽ നിന്നും സിനിമയിൽ നിന്നും ആ കഥാപാത്രത്തെ പൂർണമായ് ഒഴിവാക്കി കൊണ്ടായിരുന്നു ഞാൻ ലാലിന്റെ ആവശ്യം പരിഗണിച്ചത്.

അടുത്ത പടം വനിതാ പൊലീസിൽ മോഹൻലാൽ ആ വാക്ക് കൃത്യമായ് പാലിക്കുകയും ചെയ്തു. ഇതിനിടെ ഒരു ദിവസത്തെ പ്രേംനസീർ–മോഹൻലാൽ കോമ്പിനേഷനിൽ , ഒരു കോമഡി ഫൈറ്റ് സീക്വൻസ് ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു..

ആ ഫൈറ്റിൽ രണ്ടു പേർക്കും ഡ്യൂപ്പുകളുണ്ടായിരുന്നു. സാധാരണ ഡ്യൂപ്പ് ഉള്ളപ്പോൾ ഒരേ പോലത്തെ രണ്ടു ഡ്രസ്സുകൾ കരുതാറുണ്ട്. ഡ്യൂപ്പിനും അഭിനേതാവിനും. എന്നാൽ തിരക്കിൽ കോസ്റ്റ്യൂമർ വേലായുധൻ കീഴില്ലത്തിന് ഒരണ്ണമേ പൂർത്തിയാക്കാൻ പറ്റിയുള്ളു. മോഹൻലാൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു.

ഇടയ്ക്ക് ഡ്യൂപ്പിന്റെ സീക്വൻസ് എടുക്കാൻ നേരം ആകെ ആങ്കലാപ്പായി. ഞാൻ എന്റെ ദേഷ്യം പ്രൊഡക്‌ഷൻ മാനേജർ കബീറിനോടും, കോസ്റ്റ്യൂമറോടും തീർത്തു. ഇത് മനസിലാക്കിയ മോഹൻലാൽ ഒട്ടും മടിക്കാതെ, ആരും ആവശ്യപ്പെടാതെ താൻ ധരിച്ചിരുന്ന ഷർട്ട് ഊരി തന്റെ ഡ്യൂപ്പായ ഫൈറ്റർക്ക് നല്കി. അങ്ങനെ ഗംഭീര ഘോരസംഘട്ടന രംഗങ്ങൾ ഷൂട്ടു ചെയ്തു കഴിഞ്ഞപ്പോൾ, ആ ഷർട്ട് പിഴിഞ്ഞാൽ ഏകദേശം ഒരു ലിറ്ററോളം വിയർപ്പ് കിട്ടും. അത്രത്തോളം കുതിർന്ന് പോയി ലാലിന്റെ ആ ഷർട്ട്.

വീണ്ടും മോഹൻലാലിന്റെ സീക്വൻസ് എടുക്കണം. എല്ലാവരും പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ അകെ വിഷമിച്ചു.. ഷൂട്ടിങ് എല്ലാം കുളമായിപ്പോയല്ലോ എന്നോർത്ത് ആകെ സങ്കടപ്പെട്ടപ്പോൾ, അതാ ലാൽ ഡ്യൂപ്പിനോട് ഷർട്ട് ഊരിത്തരാൻ ആവശ്യപ്പെടുന്നു.. അയാൾ മടിച്ചപ്പോൾ ലാൽ നിർബന്ധിച്ചു ,ആ തമിഴ് ഫൈറ്റർ ലാലിന്റെ നിർബന്ധത്തിനു വഴങ്ങി.‌‌

നമ്മുടെ യൂണിറ്റിലെ തന്നെ ഒരു വ്യക്തി ലാലിനെ അതിൽ നിന്നും പിന്തിരിപ്പിക്കാനായ് ചെവിയുടെ അടുത്ത് ചെന്ന് എന്തോ മന്ത്രിച്ചു.. ലാലിന്റെ മറുപടിയാണ് ഞാൻ കേട്ടത്.

“അണ്ണാ അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ….?”

ആ വിയർപ്പിൽ കുതിർന്ന ഷർട്ട് ഒട്ടും മടിക്കാതെ മോഹൻലാൽ വീണ്ടും ധരിച്ച് ഷൂട്ടിങ് സന്തോഷത്തോടെ ഭംഗിയായി പൂർത്തികരിച്ച് തന്നു.

“അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ ” എന്ന ലാലിന്റെ ആ വാക്ക് എന്റെ മനസ്സിന്റെ താളുകളിൽ അന്നേ ആഴത്തിൽ പതിഞ്ഞിരുന്നു- ഇന്നും മങ്ങാതെ. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിപ്പിക്കുന്ന മനുഷ്യ സ്നേഹിയായ ആ കലാകാരൻ, തന്റെ ജീവിതമാണ് തന്റെ സന്ദേശം അന്വർത്ഥമാക്കുന്നു.

വീണ്ടും അതോർമ്മപ്പെടുത്തുന്നത് ലാലിന്റെ മകൻ പ്രണവിന്റ സ്വഭാവത്തിലൂടെയാണ്. മധുരത്തിന് പിന്നാലെ വന്ന ഇരട്ടി മധുരം. അതേ, പ്രണവിന്റെ മനുഷ്യത്വം, മനസാക്ഷി, മാനവിക കാഴ്ചപ്പാട് എന്നിവ സമാനതകളില്ലാത്തതാണ്.

ചലച്ചിത്ര ചരിത്രത്തിൽ പേരഴുതാൻ ആഗ്രഹിച്ചവർ ഏറെയാണ് , എന്നാൽ മാനുഷിക മൂല്യവും സഹജീവി സ്നേഹവും കൈമുതലാക്കിയവർ അവരുടെ പേരുകൾ അവിടെ രേഖപ്പെടുത്തപ്പെടും. മറ്റുള്ളവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവിറ്റ്കൊട്ടയിലാണ്.

താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതയിലും ആഢംബരത്തിലും അഹങ്കാരത്തിലും ലഹരിയിലും മതിമറന്നു കഴിയുന്ന പുതു തലമുറയിലെ ചില താരങ്ങൾക്ക്, അവരുടെ ഇരുട്ട് വാഴുന്ന ഹൃദയത്തെ വെളിച്ചത്തിന്റെ നേർവഴിക്ക് തിരുത്തി വിടാൻ പ്രണവ് ഒരു മാതൃകയാകും എന്നു പ്രത്യാശിക്കാം. അത് അങ്ങിനെ തന്നെയാകട്ടെ.

മലയാള സിനിമ കണ്ടതിൽ വെച്ച് എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്നേഹത്തിന്റെ മാതൃക പുരുഷൻ ശ്രീ പ്രേംനസീർ ആയിരുന്നു. ലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കും ഉറപ്പാ, ആ നല്ല നാളുകൾക്കു വേണ്ടി പ്രതീക്ഷകളോടെ കാത്തിരിക്കാം…

ആലപ്പി അഷറഫ്

അതിഥി തൊഴിലാളികളുടെ ശബ്ദമായി സജീവമാവുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ഫെയ്സ്ബുക്കിലൂടെ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് പ്രിയങ്കയുടെ അപേക്ഷ.‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ അപേക്ഷിക്കുന്നു. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. അതിർത്തിയിൽ ഞങ്ങൾ ഒരുക്കിയ ബസുകൾ കാത്തുനിൽക്കുന്നു. ആയിരത്തിലേറെ അതിഥി തൊഴിലാളികളെ സഹായിക്കണം. ഭക്ഷണമില്ലാതെ കാൽനടയായി സ്വന്തം നാട്ടിലേക്ക് പോവുകയാണ്. ദയവായി അനുമതി തരൂ..’ പ്രിയങ്ക വിഡിയോയിൽ ചോദിക്കുന്നു.

ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിലെ വിവിധ ജില്ലയിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ 500 ബസുകൾ തയാറാണ്. എന്നാൽ ഉത്തർപ്രദേശ് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ബസുകൾക്ക് വരുന്ന ചെലവ് വഹിക്കാൻ കോൺഗ്രസ് തയാറാണ്. എന്നിട്ടും ബിജെപി സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇതോടെയാണ് ഫെയ്സ്ബുക്കിലൂടെ അഭ്യർഥനയുമായി പ്രിയങ്ക രംഗത്തെത്തിയത്.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാസ് ലുക്കുമായാണ് രണ്ടാമത്തെ പോസ്റ്ററില്‍ നിവിന്‍ എത്തിയിരിക്കുന്നത്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1950കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍, 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. മൂത്തോനുശേഷമുള്ള നിവിന്‍ പോളിയുടെ ചിത്രമാണ് തുറമുഖം. ഒപ്പം കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ച കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.

ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലെ തന്റെ വാസ സ്ഥലത്താണ് ചൈനീസ് അംബാസിഡർ ഡു വെയ് നെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇസ്രായേൽ പോലീസ് അറിയിച്ചു. 57 കാരനായ ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

മരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുർത്തിയാക്കി വരിയാണെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഉറക്കത്തിൽ സംഭവിച്ച സ്വാഭാവിക മരണമാണ് ചൈനീസ് അംബാസിഡറിടേത് എന്നാണ് ഇസ്രായേലി മാധ്യമങ്ങൾ നൽകുന്ന സൂചനകൾ.

അതേസമയം, കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട യുഎസിന്റെ ചൈനാ വിരുദ്ധ നിലപാടുകൾക്ക് എതിരെ ശക്തമായ ഭാഷയിലായിരുന്നു ഡു വെയ്ന്റെ എംംബസി പ്രതികരിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമർശങ്ങളോടായിരുന്നു ഡു വിന്റെ പ്രതികരണം. ജെറുസലേം പോസ്റ്റിൽ നൽകിയ പ്രസ്താവനയിലായിലായിരുന്നു ചൈനീസ് എംബസി നിലപാട് വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡു വെയ് ഇസ്രായേലിലെ ചൈനീസ് അംബാസിഡറായി ചുമതലയേൽക്കുന്നത്. ഇതിന് മുൻപ് ഉക്രെയിനിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. തെല്‍ അവീവിന്റെ പ്രാന്തപ്രദേശമായ ഹെൽസിലിയയിലെ അപ്പാർട്ട്മെന്റിൽ താമസിച്ച് വരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനുമടങ്ങുന്ന കുടുംബം പക്ഷേ ഇസ്രായേലിലില്ല.

RECENT POSTS
Copyright © . All rights reserved