ശ്രീകുമാരൻ തമ്പി, മലയാള സിനിമയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത വ്യക്തിത്വം. എൺപതിന്റെ നിറവിലാണ് അദ്ദേഹം. ഗാന രചയിതാവായും തിരക്കഥാകൃത്തായും സംവിധായകനായും നിർമ്മാതാവായും അദ്ദേഹം അഞ്ച് പതിറ്റാണ്ടുകൾ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്നു. പി.ഭാസ്‌കരന്‍,വയലാര്‍, ഒ.എന്‍.വി. എന്നിവർക്ക് പിന്നാലെ ഗാന രചയിതാവായിട്ടായിരുന്നു ശ്രീകുമാരൻ തമ്പി മലയാള സിനിമയിലേക്ക് കടന്ന് വന്നത്.
എൺപത് വയസ്സിലെത്തി നിൽക്കുമ്പോൽ തന്റെ സിനിമാ ജീവിതത്തെയും നേരിട്ട അനുഭവങ്ങളെയും കുറിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. സിനിമാ രംഗത്തേക്കുള്ള കടന്നുവരവിനെയും കൈവരിച്ച വിജയങ്ങളും തിരിച്ചടികളും ഓർമ്മകളും അദ്ദേഹം പങ്കുവയ്ക്കുന്നു. പ്രമുഖ സിനിമ വാരികയായ വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾക്കെതിരെയും തുറന്നടിക്കുന്നുണ്ട് ശ്രീകുമാരൻ തമ്പി. താരങ്ങൾ സൂപ്പർ താരങ്ങളായപ്പോൾ എന്ന തലക്കെട്ടോടെയാണ് മാസിക ഈ പരാമർശങ്ങൾ രേഖപ്പെടുത്തുന്നത്. മമ്മുട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നും അന്തരിച്ച പ്രമുഖ സംവിധായകൻ ഐവി ശശി നേരിട്ട ദുരനുഭവങ്ങൾ, തന്റെ കരിയറിലെ ഇരുവരുടെയും ഇടപെടലുമാണ് അദ്ദേഹം പങ്കുവയ്ക്ക്കുന്നത്.
മമ്മുട്ടിയും മോഹൻലാലും സൂപ്പർ താരങ്ങളായതിന് ശേഷമാണ് തനിക്ക് സിനിമയിൽ പാട്ടില്ലാതായതെന്ന് അദ്ദേഹം ആരോപിക്കുന്നു. ‘ഞാൻ പ്രശ്മാണെന്നും നമുക്ക് പിള്ളേർ മതിയെന്ന നിലപാടുമാണ് ഇരുവരും സ്വീകരിച്ചത്. എന്റെ പാട്ട് മോശമായിട്ടോ തന്നോട്ട് ദേക്ഷ്യമുണ്ടായിട്ടോ ആയിരുന്നില്ല ഇരുവരും അത്തരത്തിൽ പെരുമാറിയത്, തങ്ങളെക്കാൾ താഴെ നിൽക്കുന്നവർ മതിയെന്ന് അവർ തീരുമാനിക്കുകയായിരുന്നു. മുന്നേറ്റം എന്ന സിനിമയിലൂടെ മമ്മുട്ടിയെ നായക പദവിയിലേക്ക് ഉയര്‍ത്തിയതും, വില്ലൻ വേഷങ്ങളിൽ നിന്ന് മോഹന്‍ലാലിനെ പുറത്തുകൊണ്ടുവന്നതും ഞാനായിരുന്നു’. അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
മമ്മുട്ടിയുടെയും മോഹൻലാലിന്റെയും വളർച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച സംവിധായകനായിരുന്ന ഐവി ശശിയെയും പിന്നീട് ഇരുവരും തഴഞ്ഞെന്നും ശ്രീകുമാരൻ തമ്പി ആരോപിക്കുന്നു. ‘മോഹൻലാലിന്റെ കാൾഷീറ്റിനായി ഐ വി ശശി എട്ടുവർഷം കാത്തിരുന്നു, എന്നിട്ടും മോഹൻലാൽ അവസരം നൽകിയില്ല. നിർമ്മാതാവ് ലിബർട്ടി ബഷീർ ഇടപെട്ടാണ് ബൽറാം V/s താരാദാസ് എന്ന ചിത്രത്തിന് മമ്മുട്ടി സമയം നൽകിയത്. എന്നാൽ സഹിക്കവയ്യാത്ത മമ്മുട്ടിയുടെ പെരുമാറ്റം കാരണം ഐവി ശശി പൊട്ടിക്കരഞ്ഞ ദിവസങ്ങൾ പോലും ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ലിബർട്ടി ബഷീർ തന്നെയാണ് തന്നോട് പറഞ്ഞത്’. ശ്രീകുമാരന് തമ്പി പറയുന്നു.
‘നമ്മൾ ഉയർത്തിക്കൊണ്ടുവന്ന താരങ്ങൾ തന്നെ നമ്മളെ ചവിട്ടിത്താഴ്ത്തും, അതാണ് ഐവി ശശിയുടെതുൾപ്പെടെയുള്ളവരുടെ അനുഭവം പറയുന്നത്. ഐവി ശശി ഉണ്ടായിരുന്നില്ലെങ്കിൽ മമ്മുട്ടിയോ മോഹൻലാലോ ഉണ്ടാകുമായിരുന്നില്ല’. ഇനി ഒരിക്കൽ കൂടി മോഹൻലാൽ എനിക്ക് കാൾഷീറ്റ് തരുമെന്ന് കരുതുന്നില്ല, ഞാൻ അന്വേഷിച്ച് പോവുകയുമില്ല കാരണം ഞാൻ വളർന്നത് എന്റെ കഥകളും കവിതകളും സംവിധാന ശൈലികൊണ്ടുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ഐസൊലേഷനിലെന്ന് റിപോര്‍ട്ട്. അടുത്തിടെ ജര്‍മ്മനിയില്‍ നിന്നെത്തിയ താരത്തെ ഡല്‍ഹിയില്‍ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ധവാന്‍ തന്നെയാണ് അറിയിച്ചത്. ഡല്‍ഹിയിലെ ഒരു കൊറോണ ഐസൊലേഷന്‍ വാര്‍ഡിന്റെ സൗകര്യത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ ധവാന്‍ തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. വീഡിയോയില്‍ താന്‍ ഐസൊലേഷനിലാണെന്നും കൊറോണ വ്യാപനത്തില്‍ സര്‍ക്കാര്‍ ജാഗരൂകരാണെന്നും ധവാന്‍ അറിയിച്ചു.
ജര്‍മനിയില്‍ നിന്ന് വന്ന യാത്രക്കാരെയൊക്കെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ മാറി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രത്യേകം മുറികളും വെള്ളവും തോര്‍ത്തും അടക്കം എല്ലാ സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം രുചിയേറിയതാണ്. ഇവിടേക്ക് വരാന്‍ ഭയമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സുഷജ്ജമാണ്. ജര്‍മനിയില്‍ ഇത്രയും കാര്യക്ഷമമായ പ്രവര്‍ത്തനം താന്‍ കണ്ടില്ലെന്നും ധവാന്‍ വീഡിയോയില്‍ പറഞ്ഞു.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 850 പേരുടെ ഇന്ത്യന്‍ സംഘത്തില്‍ 254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെയെല്ലാം ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവാണ്. രോഗം സ്ഥിരീകരിച്ചവര്‍ എല്ലാവരും കശ്മീരിലെ കാര്‍ഗില്‍ സ്വദേശികളാണ്.
ഇറാനില്‍ നിന്നുള്ള 234 പേര്‍ അടങ്ങിയ സംഘം ഇന്നലെ രണ്ട് എയര്‍ ഇന്ത്യാ ഫ്ലൈറ്റിലായി എത്തിചേര്‍ന്നിരുന്നു. ഇവരെ കോവിഡ് സ്ക്രീനിംങ്ങിനായി ജെയ്സാല്‍മീറിലെ മിലിറ്ററി ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 44 പേരെയും ചൊവ്വാഴ്ച 58 പേരെയും ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 6000ത്തോളം പേര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇതില്‍ കാശ്മീരില്‍ നിന്നുള്ള തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമായി 1100 പേര്‍ ഉണ്ട്. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
റിമ്മി ടോമിയുടെ ഇപ്പോളത്തെ അവസ്ഥ എന്ത് ? ഭർത്താവില്ല. മക്കൾ ഇല്ല. ഉള്ള ഭർത്താവ് ഇട്ടേച്ചു പോയി. ഇപ്പോഴാണ് ആരാകണം ഭർത്താവ് എന്ന് റിമ്മിക്ക് മനസിലാവുന്നത്. എല്ലാം ഉറക്കത്തിൽ നിന്നും വന്ന പറയും പോലെ…250 കോടിയുടെ ഫ്ളാറ്റ് തട്ടിപ്പ് കേസിൽ കുടുങ്ങിയ ധന്യ മേരി വർഗീസിനെ ഇന്റർവ്യൂ ചെയ്യുകയായിരുന്നു റിമ്മി.
ധന്യ മേരി വർഗീസിനോട് റിമി ചോദിച്ചു. എങ്ങിനെ പിടിച്ച് നിന്നു. ആത്മഹത്യ ചെയ്യാൻ തോന്നിയോ…അപ്പോൾ ധന്യ പറഞ്ഞു. പല വട്ടം ആത്മഹത്യ ചെയ്യാൻ തോന്നി. അപ്പോൾ എന്റെ ഭർത്താവ് എന്റെ കൈപിടിച്ച് ധൈര്യം നല്കി. ഇത്രയും കേട്ടതും റിമി വികാര ഭരിതയായി. റിമി പറഞ്ഞു. കൊള്ളാം..ഇതാവണം ഭർത്താവ്. ഭാര്യയേ ആപത്ത് കാലത്ത് കൈയ്യിൽ പിടിച്ച് ചേർത്ത് നിർത്തുന്നവനാകണം ഭർത്താവ്. എനിക്കും എല്ലാ സ്ത്രീകൾക്കും പല വിഷയങ്ങളും ഉണ്ടാകാം. എന്നാൽ എല്ലാ വിഷയങ്ങളിൽ നിന്നും ഭാര്യയേ കൈയ്യിൽ പിടിച്ച് നടക്കുന്നവനാകണം യഥാർഥ ഭർത്താവ്. എല്ലാം ആദ്യ ഭർത്താവ് റോയ്സിനിട്ട് ഉള്ള താങ്ങ് തന്നെ.
കഴിഞ്ഞ കുറച്ചു ദിവസം മുമ്പാണ് റിമി ടോമിയുടെ ആദ്യ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനായത്. റിമിയുമായുള്ള വിവാഹ ബന്ധം റോയിസ് വേര്‍പെടുത്തിയതും പുതിയ വിവാഹം കഴിച്ചതുമെല്ലാം സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചയായിരുന്നു. റോയിസ് നല്ല ഒരു ഭര്‍ത്താവ് അല്ലെന്ന് റിമി പല തവണ പരോക്ഷമായി പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും അത്തരമൊരു പ്രസ്താവനയുമായി റിമി എത്തിയിരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ആളായിരിക്കണം യഥാര്‍ത്ഥ ഭര്‍ത്താവ് എന്നാണ് റിമി പറഞ്ഞത്.ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ധന്യ മേരി വര്‍ഗ്ഗീസ് തന്റെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചും ഭര്‍ത്താവിന്റെ സഹായത്തെക്കുറിച്ചും വാചാലയായപ്പോഴാണ് റിമി ഇത്തരമൊരു പ്രസ്താവന നടത്തിയത്. മുന്‍ ഭര്‍ത്താവ് റോയിസ് അങ്ങനെ അല്ലാതിരുന്നതിനാലാണോ റിമി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നതാണ് ആരാധകരുടെ ചോദ്യം.വിവാഹബന്ധത്തിന്റെ കാരണത്തിനുള്ള ഉത്തരമാണോ ഇത് എന്നും സംശയിക്കുന്നവരുണ്ട്
എന്തൊക്കെയാണെങ്കിലും റിമി ടോമി വിവാഹമോചനത്തിനുശേഷം വിദേശയാത്രകളൊക്കെയായി ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കുകയാണ്. 2008 ലായിരുന്നു ഗായികയായി തിളങ്ങി നിന്നിരുന്ന റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരായത്.പല അഭിമുഖങ്ങളിലും റിമി ഭര്‍ത്താവിനൊപ്പം എത്തിയിരുന്നു. ഭര്‍ത്താവിനെ വാതോരാതെ സംസാരിക്കാറുള്ളതിനാല്‍ റിമിയെ പോലെ തന്നെ റോയിസും ജനപ്രീതി സ്വന്താക്കി. മാതൃക ദമ്പതികളായി ഇരുവരും ആരാധകരെ സ്വന്തമാക്കി.
അതിനാല്‍ തന്നെ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി ടോമി എത്തപെടുന്നത്. ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി.
ബല്‍റാം vs താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ നായികാ കഥാപാത്രത്തെയും റിമി അവതരിപ്പിച്ചു. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്. വളരെ സൗഹാര്‍ദ്ദപരമായാണ് റിമി പരിപാടികളില്‍ പെരുമാറുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ ആരാധകര്‍ റിമിയില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്.
യുകെയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ഫോട്ടോജിൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയും സാമൂഹികപ്രവർത്തകനുമായ ജിനു സി വർഗീസിന്റെ പിതാവ് കെ.സി വർഗീസ് (ബാബു – 76 ) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവല്ല ബ്രാഞ്ച് റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ ഏലിയാമ്മ തോമസ് റിട്ടയേർഡ് ടീച്ചർ, തിരുവല്ല. മറ്റു മക്കൾ, അനിത, സുനിത. സംസ്കാരം മാർച്ച് 21 ശനിയാഴ്ച തിരുവല്ല ഏരുവേലിപ്ര ക്രിസ്റ്റോസ് മാർത്തോമാ പള്ളിയിൽ.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സജീവ പ്രവർത്തകൻ കൂടിയായ ജിനുവിന്റെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുകയും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
വാട്‌സ് ആപ്പിലൂടെ 56 കാരിയോട് നിരന്തരമായി പ്രണയാഭ്യര്‍ത്ഥന, നാലുവര്‍ഷത്തോളം അശ്‌ളീല ചുവയുള്ള മൂന്നൂറോളം മെസേജുകള്‍. ഒടുവില്‍ 26 കാരനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സിഐയുടെ വക ചൂരല്‍ കഷായം. കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം അഴിച്ചുവച്ച് കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സിഐ അന്‍വറാണ് വീണ്ടും കൈയടി നേടുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടമ്മ സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നത്.
മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സിഐ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്‌ളീല സന്ദേശങ്ങള്‍ നിരവധി. പരാതിക്കാരിയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍ പയ്യനെ കണ്ടപ്പോള്‍ പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍ സ്ഥിരമായി പരാതിക്കാരിയുടെ കടയിലെത്തുന്ന നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യന്‍. സിഐ വിരട്ടിയതോടെ കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിലായി. ഇതോടെ വീട്ടമ്മയുടെയും മനസലിഞ്ഞു.
കേസൊന്നും വേണ്ടെന്ന് അവര്‍ പറയുകയായിരുന്നു. ഇതോടെ, പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച് ഏത്തമിടാന്‍ സിഐ നിര്‍ദേശിച്ചു. കേള്‍ക്കാത്ത താമസം യുവാവ് താണുകുമ്ബിട്ട് പലവട്ടം അമ്മേ എന്നുവിളിച്ചു മാപ്പ് പറഞ്ഞു.ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം ചൂരലിന് നാല് പെടയും കൊടുത്തു. തുടര്‍ന്ന് രണ്ടുപേരുടെ ജാമ്യത്തില്‍ വിട്ടയച്ചു.
വിനോദയാത്രയെയോ അല്ലാതെ ദൂരെ യാത്രയെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ നമ്മള്‍ ഒരുപാട് പേരിൽ നിന്നും എപ്പോഴും കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണ് ഛർദി എന്നത്. നിങ്ങള്‍ക്ക് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും തലവേദനനയും മറ്റും ഉണ്ടാകാറുണ്ടെങ്കില്‍ കൂടെയുള്ളവർക്കും നിങ്ങൾക്കും ഏറെ വിഷമകരമായിരിക്കും.കാര്‍ സിക്‌നസ്സ് എന്നത് വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക് അനുഭവപ്പെടുന്ന മോഷന്‍ സിക്‌നസ്സുകളില്‍ ഒരു തരമാണ് . മനംപുരട്ടല്‍, ശരീര തളര്‍ച്ച, ഛര്‍ദ്ദി എന്നിവ യാത്രയെ അലങ്കോലമാക്കുകയും യാത്രയിലെ എന്ജോയ്മെന്റ് ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് എങ്ങനെ ഇത് ഒഴിവാക്കാം എന്നതിനാണ് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത് . ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതെ യാത്ര ആസ്വദിക്കാനുള്ള ചില മാര്‍ഗ്ഗള്‍ അറിയാൻ തുടർന്ന് വായിക്കുക.
പുരുഷന്മാർക്കും സ്ത്രീകൾക്കും എല്ലാർവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഛർദി.സ്ത്രീകളിൽ ആണ് ഇത് കൂടുതൽ കണ്ടു വരുന്നത്.ചർദി കൂടെ വിട്ട് മാറാതെ തലവേദനയും ഉള്ളവരുണ്ട്.ബസിലോ കാറിലോ ഒക്കെ യാത്ര ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്.എ സി ഇട്ട് കാറിൽ പോകുമ്പോഴാണ് ഇത് കൂടുതലായും ഉണ്ടാകാറുള്ളത്.എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് പറഞ്ഞു തരാം.ഇതിന് ആവശ്യമായ സാധനം ആണ് മലർ.പൂജാ ആവശ്യങ്ങൾക്കൊക്കെ ഉപയോക്കുന്ന ഒന്നാണ്.അത് കൊണ്ട് തന്നെ എല്ലാ കടകളിലും ഇത് ലഭിക്കുന്നതായിരിക്കും.
ഒരു പിടി മലർ എടുക്കുക,ശേഷം വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചെടുക്കുക.കുടിക്കാൻ ആവശ്യമായ വെള്ളം എടുക്കുക,ആ വെള്ളത്തിൽ ഇട്ടു മലർ തിളപ്പിച്ച ശേഷം അരിച്ച് വെള്ളവും മലരും വേര് തിരിച്ചെടുക്കുക.ഈ എടുക്കുന്ന വെള്ളം ആണ് നിങ്ങൾ കുടിക്കേണ്ടത്.യാത്ര ചെയ്യുന്നതിന് മുൻപോ,യാത്ര ചെയ്യുമ്പോഴോ എപ്പോൾ വേണമെങ്കിലും കുടിക്കാം.നല്ല റിസൾട്ട് കിട്ടുമെന്ന് ഉറപ്പാണ്.യാത്രയിൽ മാത്രമല്ല അല്ലാത്ത സമയത്ത് ഉണ്ടാകുന്ന ഛർദി ഒഴിവാക്കാനും ഇത് സഹായിക്കും.ഗർഭകാലത്തുള്ള ഛർദിക്കും ഇത് വളരെ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്.
കൂട്ടുകാരുമൊക്കെ കറങ്ങാൻ പോകുമ്പോൾ ഈ ഛർദിയും തല വേദനയും കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട്.അവർക്കെലാം ഇത് വലിയൊരു ആശ്വാസമാകും.കാരണം യാത്ര മദ്ധ്യേ ഉള്ള ഈ ഛർദിയും തലവേദയും ഒക്കെ അവർക്ക് മാത്രമല്ല,കൂടെ യാത്ര ചെയ്യുന്നവർക്കും ഭയങ്കരമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.കാരണം ഇടക്കിടക്ക് വണ്ടി നിര്ത്തി കൊടുക്കേണ്ടി വരും രോഗികളാക്കായി.ഈ ഒരു അസുഖം കാരണം പലരും ട്രിപ്പ് പോകാൻ വരെ മടി കാണിക്കാറുണ്ട്. അങ്ങനെയുള്ളവർക്കെല്ലാം ഈ ടിപ്പ് ഉപകാരപ്പെടും.ഷെയർ ചെയ്ത് അവരിലേക്കും എത്തിക്കുക.
ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിന് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കൊറോണ ജാഗ്രത മറികടന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിത്തിനെ സ്വീകരിക്കാന്‍ വന്‍ ജനത്തിരക്കാണ് കഴിഞ്ഞദിവസം ഉണ്ടായത്.
കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. തനിക്ക് സ്വീകരണം ഒരുക്കണമെന്ന് രജിത് കുമാര്‍ തന്റെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തിയത്. നിരവധി പേര്‍ മുദ്രാവാക്യവുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടുകയായിരുന്നു.
കേസില്‍ പതിനാറുപേലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, രജിത്തിന്റെ കണ്ടെത്താനായിട്ടില്ലായിരുന്നു. ഒടുവില്‍ ആറ്റിങ്ങല്‍ വീട്ടില്‍ നിന്നാണ് പൊക്കിയത്. കേസില്‍ തിരിച്ചറിഞ്ഞ 50ഓളം പേരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു
കോവിഡ് ഭീതിക്കിടെ ഇന്ത്യൻ വംശജന് നേരെ ഇസ്രയേലിൽ വംശീയ ആക്രമണം. ജറുസലേമിൽ വച്ച് 20 കാരനാണ് രണ്ടു പേരുടെ ആക്രമണത്തിനിരയായത്. മണിപ്പൂരിൽ വേരുകളുള്ള അംശാലോം സിങ്സണെന്ന യുവാവിനെ രണ്ടുപേർ ചൈനാക്കാരൻ എന്ന് വിളിക്കുകയും കൊറോണ എന്ന് പരിഹസിച്ച് മർദ്ദിക്കുകയുമായിരുന്നു. നെഞ്ചിൽ സാരമായ പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിലാണ്.
താൻ ചൈനാക്കരൻ അല്ലെന്നും കോവിഡ് ബാധിതനല്ലെന്നും വിശദീകരിച്ചെങ്കിലും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സിങ്സൺ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.മൂന്ന് വർഷം മുൻപാണ് സിങ്സണിന്റെ കുടുംബം മണിപ്പൂരിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കൊറോണ വൈറസ് കോവിഡ് 19 രോഗം വരാതിരിക്കാൻ ഗോമൂത്രം ഉപയോഗിച്ചാൽ മതിയെന്ന തരത്തിൽ വൻപ്രചാരണമാണ് ഹിന്ദുമഹാ സഭ നടത്തുന്നത്. ഇതിന്റെ മുന്നോടിയായി അവർ പല പരിപാടികളും നടപ്പാക്കുന്നതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതുവരെ ഒരു ശാസ്ത്രീയ ബലവും ഇല്ലാത്ത ഇത്തരം നീക്കങ്ങൾ സജീവമായിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് ഹൈബി ഇൗഡൻ എംപി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഉണ്ടായ അനുഭവവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നു. മുംബൈയിൽ എത്തിയ അദ്ദേഹത്തിന് സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്തതായും ഹൈബി പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്. വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിൻ്റെ ലംഘനവുമാണ്. എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്കോണിന്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്.
ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കൻമാരോടും ഈ സർക്കാരിൻ്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.