ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന് എന്നീ ചിത്രങ്ങളില്‍ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നെന്നും ഏറെ വൈകിയാണ് അത് തിരിച്ചറിഞ്ഞതെന്നും നടി പാര്‍വതി തിരുവോത്ത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ദ ഹിന്ദു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കേരളത്തില്‍ ഇസ്ലാമോഫോബിയ ശക്തമാണെന്ന് പാര്‍വതി തിരുവോത്ത് വ്യക്തമാക്കിയത്.
ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല, പക്ഷെ കേരളത്തിലും ഉണ്ട്. അത് വളരെ കൂടുതലുമാണെന്നും പാര്‍വതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നടി ടേക്ക് ഓഫ് സിനിമക്ക് എതിരായി ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ മഹോഷ് നാരായണനിപ്പോള്‍.
പാര്‍വതി ഉള്‍പ്പടേയുള്ള പലര്‍ക്കും ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്ന് സംവിധായകന് മഹേഷ് നാരായാണന്. ഇസ്ലാമോഫോബിയ എന്നതിനെ ഡിഫൈന്‍ ചെയ്യുന്ന ചില ഘടകങ്ങള്‍ ഉണ്ടെ്. ഒരു കാര്യം പറയുമ്പോള്‍ കൃത്യമായി പറയണം. എന്താണ് ഘടകം എന്നത് കൃത്യമാക്കണം. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണല്‍ കഥയാണ്. അതില്‍ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞതെന്നും മഹേഷ് നാരായണന് അഭിപ്രായപ്പെടുന്നു.
ടോക്ക് ഓഫ് എന്ന സിനിമയിലെ നായിക സമീറ ഭര്‍ത്താവുമായാണ് ഇറാഖില്‍ പോവുന്നത്. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. അങ്ങനെയൊരു നഴ്സ് യഥാര്‍ത്ഥത്തില്‍ നടന്ന കഥയില്‍ ഇല്ല. അങ്ങനെയൊരു കഥയില്‍ ഏത് രീതിയില്‍ കഥ മുന്പോട്ട് കൊണ്ടുപോകണമെന്ന് ഒരു സംവിധായകന്റെ സ്വാതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എന്റെ സിനിമകളില്‍ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പാര്‍വതി പറയുന്നത് കേട്ടു. ഞാന്‍ ചിന്തിക്കുന്നത് ഇത് എപ്പോഴാണ് പാര്‍വതിയുടെ സിനിമയായതെന്നാണ്. സിനിമ സംവിധായകന്റേത്. ഒരു സ്ക്രിപ്റ്റ് എഴുതി കൊടുത്തിട്ട് താത്പര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതിയെന്നാണ് പറയുന്നത്.വേണമെങ്കില്‍ അവര്‍ക്ക് ഒഴിവാക്കാം. ഞാന്‍ ആരേയും നിര്‍ബന്ധിച്ച് കൊണ്ടുവന്നു ചെയ്യിച്ചിട്ടില്ല. ഇത് എപ്പോഴാണ് അവരുടെ സിനിമ ആകുന്നതെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കസബ വിവാദത്തെ കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. മമ്മൂക്കയെ പറയുമ്പോള്‍ പോലും, ഞാന്‍ സ്ത്രീവിരുദ്ധത എതിര്‍ക്കുന്ന ആളാണ്. ആ വിഷയത്തില്‍ അവര്‍ പറഞ്ഞതിന്റെ കൂടെ നില്ക്കുന്ന ആളാണ്. പക്ഷെ അതില്‍ മമ്മൂക്കയെ അല്ല പറയേണ്ടത്. അതിന്റെ എഴുത്തുകാരനേയും സംവിധായകനേയുമാണ്. മമ്മൂട്ടി ഒരു അഭിനേതാവാണ്. എഴുത്തുകാരനാണ് ഇതേ കുറിച്ച് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദ ഹിന്ദു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കേരളത്തില്‍ ഇസ്ലാമോഫോബിയ ശക്തമാണെന്ന് നടി പാര്‍വതി തിരുവോത്ത് അഭിപ്രായപ്പെട്ടത്. ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല, പക്ഷെ കേരളത്തിലും ഉണ്ട്. അത് വളരെ കൂടുതലുമാണെന്നും പാര്‍വതി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
പുറമേയ്ക്ക് സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും കേരളത്തിലും ഇസ്ലാമോഫോബിയ ശക്തമാണ്. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെ പോലെ മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മാത്രം. മൂടുപടം അണിഞ്ഞാണ് കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളിലൊക്കെ അവ പ്രത്യക്ഷപ്പെടുന്നതെന്നും പാര്‍വതി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഐപിഎല്ലിന് ഈ മാസം 29 ന് കൊടിയേറും.മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിന് തുടക്കമാകുന്നത്.
കളിയ്ക്ക് മുന്നോടിയായി ഐപിഎല്‍ പ്രമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.മുംബൈ ഇന്ത്യന്സിന്റെതാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്ന വീഡിയോ.രോഹിത് ശര്‍മയാണ് വീഡിയോയിലെ താരം.ബാറ്റ് മാത്രമല്ല രോഹിത്തിന് അഭിനയവും വഴങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ഐപിഎൽ എത്തുക. സമ്മാനത്തുകകളിൽ 50 ശതമാനത്തോളം കുറവുണ്ടായതാണ് ഏറെ ശ്രദ്ധേയം. ഫ്രണ്ട് ഫൂട്ട് നോ ബോൾ വിളിക്കാനുള്ള ചുമതല തേർഡ് അമ്പയറിനു നൽകിയതാണ് മറ്റൊരു മാറ്റം.
നടി ഊര്‍മിള ഉണ്ണി കാണികള്‍ക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു. ഊര്‍മിളയും മകള്‍ ഉത്തരയും പരിപാടി അവതരിപ്പിക്കാനെത്തിയ കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങള്‍ നടന്നത്. ഊര്‍മ്മിളയുടെ ഈ പ്രവര്‍ത്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദൈവസന്നിധിയിലെത്തി ഊര്‍മ്മിള കാട്ടിയ അഹങ്കാരം കണ്ടുനിന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഊര്‍മിളയുടെ പ്രകോപനപരമായ പ്രവൃത്തിയില്‍ ജനക്കൂട്ടം ഇളകിയതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.മഹാദേവ ക്ഷേത്രത്തിലെ 7-ാംമത് ഉത്സവദിനം ഉത്തരയുടെ പരിപാടിയാണ് നടക്കാനിരുന്നത്.
പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും ചെയ്തു. ജനം ഇളകിയതോടെ സംഘർഷഭരിതമായി.
പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്. ഇത്രയും അഹങ്കാരം കാട്ടിയ ഊര്‍മ്മിളയെ വെറുതേവിടില്ലെന്നാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് പറയുന്നത്. ഇതിന്റെ ചില വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊര്‍മ്മിള ചോദിക്കുന്നതും വീഡിയോയില്‍ ഉണ്ട്
തിരുവനന്തപുരം: നിയമസഭയിലെ ജീവനക്കാരോടു ക്ഷുഭിതനായ പി.സി. ജോർജിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാസിച്ചു. ചോദ്യോത്തരവേളയിൽ എൻ.എ.നെല്ലിക്കുന്ന് സംസാരിക്കുന്നതിനിടെയാണു താൻ നൽകിയ കത്ത് നിയമസഭാ ഉദ്യോഗസ്ഥൻ സ്പീക്കർക്കു കൈമാറിയില്ലെന്ന് ആരോപിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റത്. ഉടൻ തന്നെ എന്താണ് കാര്യമെന്ന് സ്പീക്കർ ചോദിച്ചു. താൻ ജീവനക്കാരെ ഏല്പിച്ച കത്ത് സ്പീക്കർക്ക് നൽകിയില്ലെന്ന് ജോർജ് പറഞ്ഞു. അതൊക്കെ അവർ തന്നോളുമെന്നും ഇങ്ങനെയാണോ സഭയിൽ പെരുമാറുന്നതെന്നും ഇതൊന്നും ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.
ജീവനക്കാരെ എടോ പോടോ എന്നൊന്നും വിളിക്കണ്ട. കത്തൊക്കെ അവർ തന്നോളും. ഇതൊന്നും ശരിയല്ല. താങ്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എഴുതിത്തന്നാൽ മതി. ഇരിക്കവിടെ എന്നു സ്പീക്കർ കടുത്ത ഭാഷയിൽ മുന്നറിയിപ്പും നൽകി.
ജീവനക്കാരോട് എന്തും വിളിച്ചുപറയരുത്. അവർ ഒരുപാട് ജോലികൾ ഒരുമിച്ചാണ് ചെയ്യുന്നത്. ചിലപ്പോൾ താങ്കൾ നൽകിയ കത്ത് എനിക്ക് തരാൻ വൈകിയിട്ടുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു. അംഗങ്ങൾക്ക് സ്പീക്കറുമായി സംസാരിക്കാൻ ചാറ്റ് സംവിധാനമുണ്ടെന്നും അതുപയോഗിക്കാമെന്നും സ്പീക്കർ പറഞ്ഞു. ഇതിനിടെ, ഭരണപക്ഷ- പ്രതിപക്ഷ അംഗങ്ങളും ജോർജിന്റെ നടപടി ശരിയല്ലെന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു.
ലിമ: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും പെറുവിയൻ പ്രധാനമന്ത്രിയുമായിരുന്ന ജാവിയർ പെരസ് ഡിക്വയർ അന്തരിച്ചു. നൂറു വയസായിരുന്നു. ജന്മദേശമായ പെറുവിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.
യുഎന്നിന്റെ അഞ്ചാം സെക്രട്ടറി ജനറലായി 1982 മുതൽ 1991 വരെ സേവനമനുഷ്ഠിച്ചു. ഇറാൻ-ഇറാക്ക് യുദ്ധകാലത്തും എൽസാൽവദോറിലെ ആഭ്യന്തരകലാപകാലത്തുമാണ് അദ്ദേഹം യുഎന്നിനെ നയിച്ചത്. യൂറോപ്പിലേയും ലാറ്റിനമേരിക്കയിലെയും വിവിധ രാജ്യങ്ങളിൽ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 19ന് നൂറു വയസ് പൂർത്തിയാക്കിയ അദ്ദേഹത്തിന് നിലവിലെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശംസകൾ നേർന്നിരുന്നു.
ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഓൾ ഇംഗ്ലണ്ട് ഓപ്പണിൽനിന്നും ഇന്ത്യയുടെ എച്ച്.എസ് പ്രണോയി, സമീർ വർമ, സൗരഭ് വർമ എന്നിവർ പിൻവാങ്ങി. മാർച്ച് 11 ന് ആരംഭിക്കുന്ന ടൂർമെന്റിൽനിന്ന് ഇവരെ കൂടാതെ നാല് ഇന്ത്യൻ താരങ്ങൾ കൂടി പിൻമാറിയിട്ടുണ്ട്. ഡബിൾസ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക്സായിരാജ്, മനു അട്ടരി, സുമേഷ് റെഡ്ഡി എന്നിവരാണ് ഇവർ.
എന്നാൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ പി.വി സിന്ധു, കെ. ശ്രീകാന്ത്, സായ് പ്രണീത് എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രണോയ് ഗോപിനാഥ് അക്കാദമിയിൽനിന്നും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.
സിഡ്നി: വനിത ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ആതിഥേയർ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. രണ്ടാം സെമിയിലും മഴ വില്ലനായപ്പോൾ ഭാഗ്യം ഓസ്ട്രേലിയയെ തുണച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സ് നേടി. ക്യാപ്റ്റൻ മെഗ് ലാന്നിംഗിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 49 പന്തിൽ 49 റണ്‍സ് നേടിയ ലാന്നിംഗ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ബെത്ത് മൂണി 28 റണ്‍സും അലിസ ഹീലി 18 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ഖാക്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനിടെയാണ് മഴ വില്ലനായത്. ഇതോടെ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 13 ഓവറിൽ 98 റണ്‍സായി വിജയലക്ഷ്യം പുനർനിശ്ചിയിച്ചു. മറുപടി ബാറ്റിംഗിൽ ലോറയുടെ ചെറുത്തുനിൽപ്പ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു ആശ്വാസമായത്. ലോറ 27 പന്തിൽ 41 റണ്‍സ് നേടി. സുനെ ലൂസ് 22 പന്തിൽ 21 റണ്‍സും നേടി. മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല.
ലണ്ടൻ: സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാൻ ഗാലറിയിലേക്ക് ഓടിക്കയറി ടോട്ടനം താരം എറിക് ഡയർ. എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനവും നോർവിച്ചും തമ്മിലുള്ള മത്സരത്തിനുശേഷമാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഷൂട്ടൗട്ടിലെ തോൽവിക്കുശേഷം ഗാലറിയോടു ചേർന്നു നടക്കുകയായിരുന്ന ഡയർ പെട്ടെന്നു ബാരിക്കേഡുകൾ ചാടിക്കടന്നു കാണികളുടെ ഇടയിലേക്ക് ഓടിക്കയറയുകയായിരുന്നു. തുടർന്ന് ആരാധകരിലൊരാളുമായി ഡയർ വാക്കേറ്റം നടത്തി. ഉടൻതന്നെ ഇരുവരേയും സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഗാർഡുമാർ പിടിച്ചുമാറ്റി.
മത്സരം കാണാൻ ഡയറിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കുടുംബത്തിന്റെ മുന്നിൽ വച്ച് ഒരു ആരാധകൻ ഡയറിനെയും കുടുംബത്തെയും അപമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡയറിനെതിരേ എഫ്എ നടപടിയുണ്ടാകുമെന്നാണു സൂചന.
ടോട്ടനം പരിശീലകൻ ഹോസെ മൗറീഞ്ഞോ ഡയറിന്റെ കുടുംബത്തിന് എതിരേയുണ്ടായ അധിക്ഷേപം ആവർത്തിച്ചു. ഇതിന്റെ പേരിൽ താരത്തിനെതിരേ ക്ലബ് നടപടിയെടുത്താൽ അംഗീകരിക്കില്ലെന്നും മൗറീഞ്ഞോ പറഞ്ഞു.
ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു കടന്ന സാന്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. അഞ്ചാം തവണയാണ് യുകെയിലെ കോടതി മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ അറസ്റ്റിലായ മോദിയെ വാണ്ട്സ്വർത്ത് ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 200 കോടി യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ നീരവ് മോദി കൈമാറ്റ നടപടികൾക്കെതിരേ നിയമപോരാട്ടം നടത്തുകയാണ്. മേയിലാണ് ഇതിന്റെ വിചാരണ നടക്കുന്നത്. സ്കോട്ട്ലൻഡ് യാർഡ് മോദിക്കെതിരേ കൈമാറ്റ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയ്ക്ക് പാരമ്പര്യമായി ലഭിച്ച അമൂല്യനിധി വില്‍പ്പനയ്ക്കുണ്ടെന്ന് കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വേലംപാളയം സ്വദേശി പരമേശ്വരന്, ധനപാല്‍ എന്നിവര്‍ക്കെതിരെയാണു പരാതി. അനുപ്പര്‍പാളയത്തു കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാടകയ്ക്കു നല്കുന്ന രാജ്പ്രതാപ് ആണു സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. വ്യാപാരിയില്‍നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പണം ചോദിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, കേന്ദ്ര ധനമന്ത്രി എന്നിവര്‍ ഒപ്പിട്ടതാണെന്നു പറഞ്ഞു വ്യാജ രേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു. കുടത്തിന്റെ മൂല്യം പല കോടികളായി വര്‍ധിച്ചതായി കാണിക്കുന്നതായിരുന്നു രേഖ. സമാനമായ രീതിയില്‍ പ്രതികള്‍ മറ്റു പലരില്‍നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.
പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ നേതാവായ കുമാര്‍നഗര്‍ സ്വദേശി അറുമുഖത്തിനുവേണ്ടിയാണെന്നു പറഞ്ഞ് ഇവര്‍ 2012ല്‍ രാജ്പ്രതാപില്‍നിന്നു പണം ആവശ്യപ്പെട്ടിരുന്നു. നല്കാന് വിസമ്മതിച്ചപ്പോഴാണു മുത്തുലക്ഷ്മിയുടെ കൈവശമുള്ള പുരാവസ്തുവായ കുടം വില്ക്കാന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. കുടം വിറ്റാല്‍ ഒരു കോടിയോളം രൂപ ലഭിക്കുമെന്നും അതു ലഭിച്ചാല്‍ പണം ഇരട്ടിയായി തിരികെ നല്‍കാമെന്നും പറഞ്ഞാണ് എട്ടര ലക്ഷം രൂപ വാങ്ങിയത്. പണം നല്‍കാമെന്നു പറഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും വാങ്ങിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പണം തിരികെ ചോദിക്കുമ്ബോഴെല്ലാം രാഷ്ട്രീയ ബന്ധം പറഞ്ഞു ഭീഷണിപ്പെടുത്തി.