നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ വക ക്രൂരമര്‍ദ്ദനം. ശരീരത്തില്‍ വടികൊണ്ട് അടിച്ചതിന്റെ 22 പാടുകളാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നാലുവയസ്സുകാരി. കുട്ടി അങ്കണവാടി അദ്ധ്യാപികയെ അടിയേറ്റ പാടുകള്‍ കാണിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കൊടുങ്ങല്ലൂരില്‍ താമസക്കാരായ അസം സ്വദേശിയുടെ മകള്‍ക്കാണ് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി അസതുല്‍ ഹക്ക് ഇസ്ലാമിന്റെ മകളാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.
കോതപറമ്പ് കിഴക്ക്, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഗോഡൗണിലെ ജീവനക്കാരാണ് അസതുല്‍ ഹക്കും രണ്ടാം ഭാര്യ മസൂദ ഹെയ്തും. മസൂദയുടെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു അസതുല്‍ ഹക്ക്. ആ ദമ്ബതികളുടെ കുഞ്ഞിനാണ് മര്‍ദനമേറ്റത്. ഭാര്യ മരിച്ചതിനു ശേഷം അസതുല്‍ ഹക്ക്, മസൂദയെ വിവാഹം കഴിക്കുകയായിരുന്നു.അസതുല്‍ മസൂദ ദമ്ബതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഇന്നലെ അങ്കണവാടിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞ് അദ്ധ്യാപിക മിനിയെ, കൈകള്‍ കാണിച്ചു.
ചുവന്ന പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപിക പ്രാണിയോ മറ്റോ കടിച്ചതാകാമെന്നു കരുതി വെളിച്ചെണ്ണ പുരട്ടി. ഈ സമയം തല്ലുകൊണ്ട മറ്റു ഭാഗങ്ങള്‍ കുഞ്ഞ് കാണിക്കുകയായിരുന്നു. ഇതോടെ അദ്ധ്യാപിക ഐസിഡിഎസ് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു. ഇവര്‍ നല്കിയ വിവരം അനുസരിച്ചു ചൈല്‍ഡ് വെല്‍ഫെയര്‍ പ്രതിനിധികള്‍ അങ്കണവാടിയില്‍ എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിയെ ബറേലിയില്‍ യുവാവിനെ കൊലപ്പെടുത്തിയ മൃതദേഹം കത്തിച്ച് കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബറേലി സ്വദേശി ഉമ ശുക്ല, കാമുകനായ സുനില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടി.
തിങ്കളാഴ്ചയാണ് ബറേലിയിലെ കുമാര്‍ സിനിമ തിയേറ്ററിന് സമീപം 28 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്. ബറേലി സ്വദേശിയായ യോഗേഷ് സക്സേനയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
എട്ട് വര്‍ഷമായി ഉമയും യോഗേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഉമയുടെ വിവാഹം കഴിയുകയും ചെയ്തു. എന്നാല്‍ വിവാഹത്തിന് ശേഷവും ഉമ ഈ ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് വിവാഹമോചനം നേടുകയും ചെയ്തു. എന്നാല്‍ ഉമയെ സ്വീകരിക്കാന്‍ യോഗേഷ് തയ്യാറായില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞെ സ്വീകരിക്കാന്‍ കഴിയുള്ളൂ എന്നും അതുവരെ കാത്തിരിക്കാനും യോഗേഷും ഉമയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹം നീണ്ട് പോയതോടെ ഉമ സുനില്‍ എന്ന ആളുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.
ഇതിനായി ഞായറാഴ്ച രാത്രി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഉമ യോഗേഷിനെ വിളിച്ച് വരുത്തി. യോഗേഷ് എത്തിയപ്പോള്‍ ഇയാളുടെ കണ്ണിലേക്ക് മുളക്പൊടി സുനില്‍ വിതറി. തുടര്‍ന്ന് സുനില്‍ യോഗേഷിനെ കഴുത്തറത്ത് കൊല്ലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം സുനിലും ഉമയും ചേര്‍ന്ന് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഉമയും യോഗേഷും തമ്മിലുള്ള പ്രണയത്തെ പറ്റി സൂചന കിട്ടിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഉമ കുറ്റസമ്മതം നടത്തിയത്.
കണ്ണൂര്‍, കൂത്തുപറമ്പില്‍ മോഷണത്തിനിരയായ ലോട്ടറി വില്പനക്കാരന് തൂങ്ങി മരിച്ചു. ആമ്പിലാട് സ്വദേശി സതീശനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭിന്നശേഷിക്കാരനായ സതീശന്റെ പണവും, ലോട്ടറി ടിക്കറ്റുകളും വാഹനത്തിലെത്തിയ സംഘം കവര്‍ന്നത്.
ഇന്നു രാവിലെയാണ് സഹോദരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഏണിപ്പടിയില്‍ സതീശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. ലോട്ടറി വില്‍നയ്ക്കെന്നു പറഞ്ഞാണ് അതിരാവിലെ സതീശന് വീട്ടില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച കൂത്തുപറമ്പ് നഗരത്തിന് സമീപം വച്ച് സതീശന് മോഷണത്തിനിരയായിരുന്നു.
വീട്ടില്‍ നിന്ന് ലോട്ടറി വില്പനയ്ക്കായി തന്റെ വാഹനത്തില്‍ വരുന്നതിനിടെ കാറിലെത്തിയ സംഘം സതീശന്റെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച ശേഷം ബാഗുമായി കടന്നുകളയുകയായിരുന്നു. പതിമൂവായിരം രൂപയും, 3500 രൂപയുടെ ടിക്കറ്റുകളും നഷ്ടപ്പെട്ടു. ഇതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് സതീശന് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ നിഗമനം.
മോഷണക്കേസില്‍ കൂത്തുപറമ്പ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പണവും, ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടത് സതീശന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബുധനാഴ്ച രാത്രിയിലായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. നരേഷ് ഗോയലും ഭാര്യ അനിത ഗോയലും 46 കോടി രൂപ തട്ടിയെടുത്തെന്ന ട്രാവൽ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജെറ്റ് എയർവെയ്സിനും ഗോയലിനുമെതിരെ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ഗോയലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എത്തിഹാദ് എയർവെയ്സ് ജെറ്റ് എയർവെയ്സിൽ 150 മില്യൺ ഡോളർ നിക്ഷേപിച്ചതു സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. എട്ടു മണിക്കൂർ ഗോയലിനെ ഇഡി ചോദ്യം ചെയ്തു.
ഒടുവില്‍ തയ്യല്‍ക്കാരി മിനിയെ കണ്ടെത്തി കഴിഞ്ഞ വര്‍ഷം ദേവനന്ദയെ കാണാതായ സമയത്ത് കുഞ്ഞ് പേടിച്ചു വിറച്ചു നില്‍ക്കുന്നതുയ് കണ്ട മിനി എന്ന സ്ത്രീ വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. കുട്ടിയ്ദുഎ പുറകില്‍ ഒരു ശക്തിയുണ്ട് എന്ന് ഇവര്‍ക്ക് അന്നേ അറിയാമെന്നാണ് പറയുന്നത് ആ പ്രായത്തില്‍ ഒരു കുട്ടിയും ചെയ്യാത്ത കാര്യങ്ങള്‍ ആയിരുന്നു അന്ന് ചെയ്തിരുന്നത് ഞാന്‍ കയ്യില്‍ പിടിച്ചപ്പോള്‍ എന്റെ തട്ടിത്തെറിപ്പിച്ചു കുട്ടി പോയി അത്രയും പ്രായം വരുന്ന ഒരു കുട്ടിയുടെ കൈകള്‍ക്ക് അത്രയും ശക്തി ഉണ്ടാവില്ല പക്ഷെ ദേവനന്ദ അങ്ങനെ ചെയ്തു. പേടിച്ചു നിക്കുന്നത് കണ്ടപ്പോള്‍ കുട്ടി പറഞ്ഞത് ഒരു അമ്മൂമ്മ വിളിച്ചു എന്നും പിന്നീട് അവരെ കണ്ടില്ല എന്നുമാണ്.
ഈ സംഭവം നടക്കുന്നത് കഴിഞ്ഞ വര്‍ഷം ആയിരുന്നു അന്ന് ഈ അനുഭവം ഉണ്ടായത്തിനു ശേഷം മിനി വീട്ടില്‍ വരുകയും അമ്മയോട് കാര്യങ്ങള്‍ പറയുകയും ചെയ്തു എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രത്യേകിച്ച് ഒന്നും തോന്നാത്തത് കാരണം അവര്‍ ആ വിഷയം വിടുകയായിരുന്നു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആയിരുന്നു ഈ സംഭവവും നടക്കുന്നത്. ഈ തവണ കാണാതായ ദിവസം കുട്ടി കടയില്‍ സോപ്പ് വാങ്ങിക്കാന്‍ വന്നിരുന്നു എന്ന് കടയില്‍ ഉണ്ടായിരുന്നു സ്ത്രേ പോലീസിനു മൊഴി നല്കി എന്നാല്‍ ഇ കാര്യങ്ങള്‍ ആദ്യം അമ്മയുടേയും അച്ഛന്റെയും മൊഴിയില്‍ ഇല്ലായിരുന്നു ഇപ്പോള്‍ ആളുകളുടെ സംസാര വിഷയം എന്തുകൊണ്ടാണ് അമ്മ അന്ന് ഈ കാര്യം മറച്ചു വെച്ചത് എന്നാണു.
എന്നാല്‍ സാധാരണയായി കുട്ടി പുറത്തേക്കു ഒന്നും പോകാറില്ല എന്നത് കൊണ്ടാകാം അന്ന് വീട്ടുകാര്‍ ഈ കാര്യം പറയാതിരുന്നത്. കടയില്‍ നിന്നും സോപ്പ് വാങ്ങി വീട്ടില്‍ എത്തിയ ശേഷം ആയിരുന്നു ഈ സംഭവം നടക്കുന്നത് അന്നേരം അമ്മ വീട്ടില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്നു. തെളിവുകള്‍ ഓരോന്നായി പുറത്തേക്ക് വരുമ്പോള്‍ ഇത് തെളിയും എന്ന വിശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും. ഇന്ന് ദേവനന്ദയുടെ വീട്ടില്‍ എത്തിയ പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും ദേവനന്ദ സഞ്ചരിച്ച വഴികള്‍ പരിശോധിച്ച് മാത്രമല്ല പുഴയുടെ ആഴവും പരിശോധിച്ചു. പോലീസ് ഏകദേശം പ്രതിയുടെ അടുത്തെത്തി എന്നുവേണം മനസ്സിലാക്കാന്‍ എന്നാല്‍ തയ്യല്‍ക്കാരി മിനിയുടെ വാക്കുകള്‍ എവിടെയോ ചില ദുരൂഹതകള്‍ ശ്രിഷ്ടിക്കുന്നുണ്ട്.
ചെങ്ങന്നൂർ: മുളക്കുഴ അരീക്കര പറങ്ങഴമോടിയിൽ സന്തോഷ്- രഞ്ജിനി ദന്പതികളുടെ ഏകമകൾ ദേവനന്ദ (നാലര) മരിച്ചു. മരണത്തിൽ സംശയവുമായി വീട്ടുകാരും ബന്ധുക്കളും.
അങ്കണവാടി വിദ്യാർഥിനി ദേവനന്ദ, വെള്ളിയാഴ്ച വൈകുന്നേരം ക്ലാസ് വിട്ടു വീട്ടിൽ എത്തുന്പോൾ സാധാരണ പനിയുടെ ലക്ഷണം പ്രകടിപ്പിച്ചിരുന്നു.
ക്രമേണ ശരീരത്തിനു ചൂടുകൂടുന്നതു കണ്ടപ്പോൾ രക്ഷിതാക്കൾ വെള്ളത്തിൽ തുണി മുക്കി ശരീരം തുടച്ച് ഉറക്കാൻ കിടത്തി.
എന്നാൽ, ശനിയാഴ്ച രാവിലെ പെട്ടെന്നു ശരീരം വിയർക്കുകയും ഛർദിക്കുകയും ചെയ്തതിനെത്തുടർന്നു കുട്ടിയെ കുളനടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി.
കുട്ടിയെ പരിശോധിച്ച ഡോക്ടർ പനിയുടെ ലക്ഷണമാണെന്ന് അറിയിച്ചതനുസരിച്ചു മരുന്നുവാങ്ങി വീട്ടിൽ തിരിച്ചെത്തി.
എന്നാൽ, മരുന്നു കഴിച്ചു കിടന്ന കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ വന്നതോടെ രാത്രി 9.30ഓടെ കുട്ടിയെ കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ ഡ്രിപ് കൊടുത്തു മരുന്നും വാങ്ങി രാത്രിയിൽ തന്നെ വീട്ടിൽ കൊണ്ടുവന്നു.
എന്നാൽ, പുലർച്ചെ ഒന്നോടെ കുട്ടിയുടെ നിലയിൽ മാറ്റമില്ലാതെ വരികയും തുടർച്ചയായി ഛർദിക്കുകയും ചെയ്തതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
അപ്പോഴേക്കും വാടിത്തളർന്ന കുട്ടിയുടെ പൾസ് നിരക്ക് താഴേക്കു പോയിരുന്നു. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടർമാർ നടത്തിയെങ്കിലും പുലർച്ചെ രണ്ടരയോടെ മരിച്ചു.
ഇതിനിടെ, കുട്ടിയുടെ മരണത്തിൽ സംശയം ഉണ്ടെന്നു കാണിച്ചു ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതിനൽകി. പോലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ അയച്ചു പോസ്റ്റ്മോർട്ടം നടത്തി സന്ധ്യയോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാവൂയെന്നു പോലീസ് പറഞ്ഞു. കുട്ടിയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു.
രാജ്യത്തെ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്കി. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനാണ് ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്.ഏപ്രില്‍ 1 മുതല്‍ ലയനംപ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആവും. നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.
ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും , സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും . ആന്ധ്ര ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നിവ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുമായും, അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്. 2017ലാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചത്. അസോസിയേറ്റ് ബാങ്കുകളായിരുന്നെങ്കിലും അഞ്ചുബാങ്കുകളുടെയും പ്രവര്‍ത്തന സംസ്കാരം വ്യത്യസ്തമായിരുന്നു. ഉപയോഗിച്ചിരുന്നത് 242 വ്യത്യസ്ത സാങ്കേതിക വിദ്യകളുമാണ്. പിന്നീട് പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചും ഇടപാടുകാരുമായും ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തിയും നീണ്ടസമയമെടുത്താണ് ലയനം പൂര്‍ണമാക്കിയത്.
ഹില്‍ ചീസ് റോളിംഗ് എന്ന മത്സരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. എന്നാല്‍ അങ്ങനെയൊരു മത്സരം ഉണ്ട്. അങ്ങ് ഇംഗ്ലണ്ടിലെ ഗ്ലൗസെസ് ടെര്‍ഷയറിലാണ് ഇത് നടക്കുന്നത്. ലോകത്തെ പല നാടുകളില്‍ നിന്നും ആളുകള്‍ കാണാന്‍ വരുന്ന ഈ മത്സരത്തില്‍ കൂടുതലായും പങ്കെടുക്കുന്നത് യുവാക്കള്‍ തന്നെയാണ്. അപകടകരമായ ഈ മത്സരം വലിയ കഷണം ചീസ് കൊണ്ട് തന്നെയാണ് നടക്കുന്നത്.
വസന്തകാലത്ത് നടക്കുന്ന ഈ മത്സരം എങ്ങനെയെന്നല്ലേ, കുത്തനെയുള്ള മലയിറക്കത്തില്‍ ഒരു വലിയ കഷണം ചീസ് ഉരുട്ടിവിടുന്നു. ഇത് പിടിക്കാനായി പിന്നാലെ യുവാക്കളുടെ കൂട്ടം തന്നെ ഓടും. കുത്തനെയുള്ള ഇറക്കമായതിനാല്‍ ഉരുണ്ടിറങ്ങുന്ന ചീസിന് പിന്നാലെ ഓടിയാല്‍ മരണം വരെ സംഭവിക്കുന്ന പരിക്കേല്‍ക്കാം. നിരങ്ങിയും കരണം മറിഞ്ഞും ഉരുണ്ടുമൊക്കെ ആള്ക്കാര് താഴേക്ക് പതിക്കുന്നതും പരിക്കേല്‍ക്കുന്നതുമൊക്കെ സ്ഥിരമാണെങ്കിലും മത്സരത്തില്‍ നിന്ന് മാറിനില്ക്കാന് ഇവര്‍ തയ്യാറാവില്ല. മണിക്കൂറില്‍ 70 മൈല്‍ വരെ വേഗത വേണ്ടി വരുമെന്നാണ് പങ്കെടുക്കുന്നവര്‍ പറയുന്നത്.
മത്സരം കാണാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്. 2009 വരെ ഈ മത്സരത്തിന് സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പരാതിയും പതിവായതോടെ ഈ പിന്തുണ ഉപേക്ഷിച്ചു. എന്നാല്‍ പാരമ്പര്യം തുടരുന്നതില്‍ നാട്ടുകാര്‍ക്ക് വിലക്കില്ലെന്നതിനാല്‍ എല്ലാവര്‍ഷവും മുടങ്ങാതെ മത്സരം നടക്കുന്നു. അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ തന്നെ നിയോഗിക്കാറുണ്ട്.
റിപ്പബ്ലിക് ഓഫ് മാള്‍ട്ടയില്‍ മലയാളി നേഴ്സ് സിനി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. സിനിയുടെത് തൂങ്ങിമരണമല്ലെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ നാട്ടിലുള്ള ഭര്‍ത്താവ് മോനിഷ് അറസ്റ്റിലാകാനാണ് സാധ്യത. കേരളം വിട്ടു പുറത്തുപോകരുതെന്ന നിര്‍ദേശം ഇയാള്‍ക്ക് പോലീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .
യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്കിയ സാഹചര്യത്തില്‍ പോലീസ് ജാഗ്രതയിലാണ്. മാള്‍ട്ടയില്‍ നേഴ്സ് ആയി ജോലി ചെയ്തിരുന്ന സിനി ഫെബ്രുവരി 17നാണ് മരിച്ചത്.
സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്.
പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്കരിച്ചു. മൃതദേഹം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും സിനിയുടെ ബന്ധുക്കള്‍ അത് തടഞ്ഞു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിയാണ് സംസ്കാരം നടന്നത്.
ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു.
എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു. ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. തനിക്കും മോനിഷിനും അവധിയാണ്, ഞാന്‍ ബിരിയാണി ഉണ്ടാക്കാന്‍ പോകുകയാണ് എന്ന് സിനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു. മോനിഷിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍.
ദേവനന്ദ എന്ന കുഞ്ഞിനെ തിരോധാനവും ആറ്റിൽ മരിച്ച് കിടന്നതും ഞെട്ടലോടെയാണ് കേരളം കേട്ടത്. മരണം കൊലപാതകമെന്ന സൂചനയിലേക്ക് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ച് പറയുമ്പോൾ കേസിൽ വഴിതിരിവുണ്ടാക്കുന്ന തെളിവുകൾ പുറത്ത് വന്നിരിക്കുന്നു. ദേവനന്ദയുടെ വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടു പോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.
ദേവനന്ദനയുമായി അടുത്ത പരിചയവും ബന്ധവും ഉള്ള ഒരാളിലേക്കാണ് അന്വേഷണം എത്തുക. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആ ഒരാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് പിന്നിലുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ്.കരയുക പോലും ചെയ്യാതെ ഇയാൾക്കൊപ്പം കുഞ്ഞ് പോകണം എങ്കിൽ അത്ര പരിചയം ഉണ്ടാകണം. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്കരയില് എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.
തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.
ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.
വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന് ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതല്‍ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.
ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്.
കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാല്‍ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകള്‍ക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.
പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്. കുട്ടിയുടെ ശരീരത്ത് പ്രത്യേക തരത്തില്‍ അടയാളങ്ങളൊന്നും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുമില്ല. പുഴയിലേക്ക് കുട്ടി സ്വയം വീണതോ കൊണ്ടിട്ടതോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം ഇളവൂരിലെത്തുന്നുണ്ട്. ഇന്ന് രാവിലെ ഫോറന്‍സിക് സര്ജന്മാരുടെ സംഘം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സന്ദര്‍ശനം മറ്റന്നാളത്തേക്ക് മാറ്റി. ഇവരെത്തിയാല്‍ ശാസ്ത്രീയമായ അന്വേഷണത്തിന് സഹായകരമാകും.