Latest News

മഹാരാഷ്ട്രയിലെ ബിജെപി പതനത്തിന് പിന്നാലെ രാജ്യം ചർച്ചചെയ്തത് ബിജെപിയുടെ ജനസമ്മതിയെ പറ്റിയാണ്. ഇപ്പോഴിതാ ബിജെപി ക്യാംപിന്റെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു സർവെ കൂടി പുറത്തുവരുന്നു. ഡൽഹി പിടിക്കാൻ ഇറങ്ങിത്തിരിച്ച മോദി–ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാവുന്നതാണ് ഇൗ സർവെയിലെ ജനങ്ങളുടെ അഭിപ്രായം. ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വ്വേയിൽ ആംആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും മികച്ച പിന്തുണയാണ് ജനം നൽകുന്നത്. 2298 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആം ആദ്മി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സർവെയിൽ പങ്കെടുത്ത 53 ശതമാനം ആളുകളും തൃപ്തരാണ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രവര്‍ത്തനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും പൂര്‍ണ തൃപ്തരാണ്. നാലു ശതമാനം ആളുകളാണ് കെജ്‍രിവാളിന്‍റെ പ്രവര്‍ത്തനം മോശമാണെന്ന് പ്രതികരിക്കുന്നത്. കെജ്‍രിവാളിനെയാണോ മോദിയെയാണോ താല്‍പര്യമെന്ന ചോദ്യത്തിനും ഡൽഹിയിലെ വോട്ടര്‍മാര്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മോദിയേക്കാള്‍ കെജ്‍രിവാളാണ് മികച്ചത് എന്ന് 42 ശതമാനം വോട്ടര്‍ പറയുമ്പോൾ 32 ശതമാനം പേർ മോദിയെ പിന്തുണയ്ക്കുന്നു.

മമ്മൂട്ടി ചിത്രം മാമാങ്കം പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് നീരജ് മാധവനില്ല എന്ന ചോദ്യത്തിന് മറുപടിയുമായി താരം. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ആദ്യ താരനിരയില്‍ ഉണ്ടായിരുന്ന നടനാണ് നീരജ്. മാമാങ്കം സെറ്റില്‍ നിന്നുള്ള വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ നീരജിന്റെ അഭാവം ചര്‍ച്ചയായി. തുടര്‍ന്നാണ് അദ്ദേഹം മറുപടിയുമായി രംഗത്ത് വന്നത്.

നീരജ് മാധവിന്റെ കുറിപ്പ് വായിക്കാം

മാമാങ്കത്തില്‍ എവിടെയാണ് ഞാനെന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിനുള്ള ഉത്തരം ഇതാണ്. നിങ്ങള്‍ എല്ലാവരും മനസ്സിലാക്കിയതു പോലെ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഞാന്‍ അഭിനയിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം ഒരാഴ്ചയോളം എന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു. അതിഥി വേഷമാണെങ്കിലും സിനിമയില്‍ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നതു. അതുകൊണ്ടു തന്നെ അതിനായി അല്‍പം കഠിനാദ്ധ്വാനവും ചെയ്തു. ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും പഠിച്ചു.

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ നേരെ മാറിമറിഞ്ഞു. അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും താരനിരയിലും വരെ മാറ്റങ്ങള്‍ ഉണ്ടായി. സിനിമയോട് യോജിക്കാത്തതിനാല്‍ എന്റെ സംഘട്ടന രംഗങ്ങള്‍ മാറ്റിവയ്ക്കുന്നുവെന്ന് അറിയിച്ചു. അങ്ങനെ ഫൈനല്‍ കട്ടില്‍ ആ രംഗം ഒഴിവാക്കി. അല്‍പം വേദനിപ്പിക്കുന്നതായിരുന്നു. പക്ഷേ എനിക്ക് ആരോടും പരാതിയില്ല. അതൊരു നല്ല തീരുമാനമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. സിനിമയുടെ നല്ലതിന് വേണ്ടിയാണല്ലോ. എന്റെ രംഗങ്ങള്‍ യുട്യൂബില്‍ ഡിലീറ്റഡ് സീന്‍സ് ആയി അപ്‌ലോഡ് ചെയ്യുമെന്നും അറിയിച്ചു. എന്തായാലും നിങ്ങള്‍ക്കത് ഉടന്‍ കാണാം. മാമാങ്കം ടീമിന് എല്ലാ ആശംസകളും നേരുന്നു. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കേണ്ടി വരും- നീരജ് വ്യക്തമാക്കി.

ടോള്‍ പ്ലാസയില്‍ എത്തുമ്പോള്‍ ഇനി ആരും ക്യൂ നിന്ന് ബുദ്ധിമുട്ടില്ല. എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ വലിയ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും. നിങ്ങളുടെ വാഹനത്തില്‍ ഫാസ്ടാഗ് പതിപ്പിച്ചോ? ഇല്ലെങ്കില്‍ ഉടന്‍ ചെയ്യൂ.. ഞായറാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്.

ഡിസംബര്‍ ഒന്നുമുതല്‍ സംവിധാനം നടപ്പിലാക്കാനാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നാളെ മുതല്‍ രാജ്യത്തൊട്ടാകെ ഫാസ്ടാഗ് നിലവില്‍ വരും. അതേസമയം തൃശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ ഫാസ്ടാഗ് നടപ്പിലാക്കുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിക്കണം എന്നും ജില്ലാ കളക്ടര്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലാണ് ഫാസ്ടാഗുകള്‍ ഒട്ടിക്കേണ്ടത്. ടോള്‍ പ്ലാസകളിലെ ഇടത്തെ അറ്റത്തെ ബൂത്തിലൂടെ മാത്രമേ ഫസ്ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകാനാകൂ. അധിക തുക ഇത്തരം വാഹനങ്ങള്‍ ടോളായി നല്‍കുകയും വേണം, ഇത് ലംഘിച്ച് മറ്റു ടോള്‍ ബൂത്തുകളിലൂടെ സഞ്ചരിച്ചാല്‍ ഇരട്ടി ടോള്‍ തുക പിഴയായി നല്‍കേണ്ടി വരും.

ഫാസ്ടാഗ് എന്നത് ഒരു ഇലക്ട്രോണിക് ടോള്‍ കളക്ടിംഗ് സംവിധാനമാണ്. ഫാസ്ടാഗ് ഉപയോഗിക്കുന്നതോടെ വെറും മൂന്ന് സെക്കന്‍ഡിനുള്ളില്‍ ടോള്‍ നല്‍കി
വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ഒരു പ്രി പെയ്ഡ് റീചാര്‍ജ് കാര്‍ഡ് പോലെയാണ് ഫാസ്ടാഗ്. ഇന്ത്യയില്‍ എവിടെയും ഇത് ഉപയോഗിക്കാം. ചിപ് അടിസ്ഥാനപ്പെടുത്തിയാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗുകള്‍ ലഭ്യമാണ്.

എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറല്‍ ബാങ്ക്. ഐസിഐസിഐ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴിയും ഫാസ്ടാഗുകള്‍ വാങ്ങാനാകും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍, വാഹന ഉടമയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ, ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവയാണ് ഫാസ്ടാഗുകള്‍ ലഭിക്കുന്നതിനായി നല്‍കേണ്ടത്. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിന് ഇതിനോടകം തന്നെ ബാങ്കുകള്‍ മൊബൈല്‍ ബാങ്കിങ് ആപ്പുകളിലും, നെറ്റ് ബാങ്കിങ് വെബ്‌സൈറ്റുകളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.വാഹനങ്ങള്‍ക്കനുസരിച്ച് പല ഫാസ്റ്റ് ടാഗുകളാണ് നല്‍കുക.

ഓരോ ക്യാറ്റഗറി ടാഗുകളും പ്രത്യേക നിറം നല്‍കി വേര്‍ തിരിച്ചിട്ടുണ്ട്. വൈലറ്റ് കളര്‍ ടാഗുകളാണ് കാറുകള്‍ക്ക്. ഓറഞ്ച് കളര്‍ എല്‍സിവി ക്യാറ്റഗറി വാഹനങ്ങള്‍ക്കുള്ളതാണ്. പച്ച നിറത്തിലുള്ള ടാഗ് ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കുമുള്ളതാണ്. 3 ആക്‌സില്‍ ബസ്സുകള്‍ ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് മഞ്ഞ നിറത്തിലാണ് ഫാസ്റ്റ് ടാഗ്. പിങ്ക് നിറത്തിലുള്ള ടാഗ് 4-6 ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ളതാണ്, ആകാശ നീല നിറത്തിലുള്ള ടാഗ് ഏഴ് ആക്‌സിലിന് മുകളിലുള്ള വാഹനങ്ങള്‍ക്കും, ആഷ് കളര്‍ ടാഗുകള്‍ എര്‍ത്ത് മൂവേര്‍സ് വാഹനങ്ങള്‍ക്കുള്ളതുമാണ്.

മാമാങ്കം സിനിമയില്‍ തന്‍റെ അസാന്നിധ്യം എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കി നടന്‍ നീരജ് മാധവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ വിശദീകരണം. നേരത്തെ നീരജ് ചിത്രത്തിലെ കാസ്റ്റിംഗ് ലിസ്റ്റിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ചില ചിത്രങ്ങളും ലോക്കേഷന്‍ ദൃശ്യങ്ങളും നീരജ് പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം മാമാങ്കം ഇറങ്ങിയതിന് പിന്നാലെ നീരജ് അതില്‍ ഇല്ലാത്തത് ചര്‍ച്ചയായത്. ഇത്തരം അന്വേഷണങ്ങള്‍ക്കാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നീരജ് മറുപടി നല്‍കുന്നത്.

ഞാന്‍ ഈ ചിത്രത്തില്‍ ചെറുതു എന്നാൽ പ്രധാന്യമുള്ളതുമായ കഥാപാത്രമാണ് അവതരിപ്പിച്ചത്. അതിന് വേണ്ടി കൂടുതല്‍ സമയവും ചിലവഴിച്ചു. ഈ റോളിന് വേണ്ടി കളരിപ്പയറ്റും, മറ്റ് സംഘടന വിദ്യകളും ഒരു മാസത്തോളമെടുത്ത് പഠിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒരു മാസത്തോളമെടുത്താണ് ഞാനുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്.

അതിന് ശേഷം കാര്യങ്ങള്‍ മാറി ചിത്രത്തിന്‍റെ സംവിധാനത്തിലും, സ്ക്രിപ്റ്റിലും, കാസ്റ്റിംഗിലും, സംഘടന ടീമിലും ഒക്കെ പരിഷ്കാരം വന്നു. പിന്നീട് ചിത്രത്തിന്‍റെ അണിയറക്കാന്‍ ഞാന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ കഥപറച്ചില്‍ രീതിയുമായി ചേരുന്നതല്ലെന്ന് എന്നെ അറിയിച്ചു. അതിനാല്‍ അവസാന എഡിറ്റിംഗില്‍ അത് നീക്കം ചെയ്തതായി വ്യക്തമാക്കി. ആദ്യം എന്നെ അത് ഉലച്ചു എന്നത് ശരിയാണ്.

എന്നാല്‍ എനിക്ക് അതില്‍ പരാതിയൊന്നും ഇല്ല, ചിത്രം മുഴുവന്‍ നന്നാകുവാന്‍ ചിലപ്പോള്‍ ആ തീരുമാനം ശരിയായിരിക്കാം. വൈകാതെ ആ രംഗം യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നും എന്നെ അറിയിച്ചിരുന്നു. വൈകാതെ അത് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാമാങ്കത്തിന്‍റെ അണിയറക്കാര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്തായാലും മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യാനുള്ള എന്‍റെ കാത്തിരിപ്പ് നീളുകയാണ് – നീരജ് മാധവ് പറയുന്നു.

വിവിധ തരത്തിലുള്ള ചൈനീസ് നിര്‍മ്മിത സെക്സ് ടോയ്സ് ഇന്ത്യയിലേക്ക് കടത്താന്‍ നടത്തിയ ശ്രമം തകര്‍ത്ത് ഭൂട്ടാന്‍ റോയല്‍ പൊലീസ്. ആയിരക്കണക്കിന് സെക്സ് ടോയ്സുമായെത്തിയ ബൊലേറോയാണ് ഭൂട്ടാന്‍ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഭൂട്ടാന്‍ ചൈന അതിര്‍ത്തിയില്‍ നിന്നാണ് വാഹനം പിടികൂടിയത്.

ചൈനയില്‍ നിന്ന്  കഴുതപ്പുറത്തേറ്റിയാണ്  ഇവ ഹിമാലയം കടത്തിയത്. ഇവ ബൊലേറോയിലേക്ക് നിറയ്ക്കുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് ഇവരെ പിടികൂടിയത്. ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്സ് ടോയ്സ് കടത്തല്‍. മൂന്ന് ബൊലേറോ വാഹനങ്ങളാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് പിടികൂടിയത്.

ഇതില്‍ ഒരു വാഹനത്തില്‍ പുതപ്പും ചായപ്പൊടിയുമാണ് കണ്ടെത്തിയതെന്നും റോയല്‍ ഭൂട്ടാന്‍ പൊലീസ് വിശദമാക്കുന്നു. ഭൂട്ടാന്‍ മീഡിയ പ്രസിഡന്റും ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്‍റെ എഡിറ്ററുമായ ടെന്‍സിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്.

 

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനും മല്ലികയും സഞ്ചരിച്ച അതേ പാതയിലൂടെയാണ് മക്കളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മരുമക്കളും കൊച്ചുമക്കളും സിനിമയില്‍ സജീവമാണ്. അലംകൃതയൊഴികെ കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മൂത്ത മരുമകളായ പൂര്‍ണിമ വൈറസിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിക്കുന്നുണ്ട്. ഈ കുടുംബത്തില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

പ്രിയ മോഹന്റെ പിറന്നാളിന് പിന്നാലെയായി പൂര്‍ണിമയുടെ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും എത്തിയിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷം എവിടെ വെച്ചാണെന്നുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസ അറിയിച്ച് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പല താരങ്ങളും ആശംസകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ദ്രജിത്തിനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ഇരുവരും ഒരുമിച്ചുമുള്ള ആദ്യ ഫോട്ടോയുമായി പൂര്‍ണിമയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പൂര്‍ണിമയും ഇന്ദ്രനും പരിചയപ്പെടുന്നത്. ആ ഓര്‍മ്മകളും ചിത്രവുമാണ് താരം പങ്കുവെച്ചിട്ടുള്ളത്. അന്നാണ് ഇന്ദ്രന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഞങ്ങള്‍ ആദ്യമായി ഒരുമിച്ചെടുത്ത ഫോട്ടോയും ഇതായിരുന്നു. അന്നെനിക്ക് 21 ഉം അവന് 20 മായിരുന്നു. ഈ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്. പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഉച്ചത്തിലുള്ള ഹൃദയമിടിപ്പും തൊണ്ട വരളുന്നതുമൊക്കെ അറിയുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നതെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്.

ഇന്ദ്രന്റെ അമ്മയായ മല്ലിക സുകുമാരനാണ് ഈ ചിത്രം പകര്‍ത്തിയത്. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ തങ്ങളുടെ മനസ്സിലുണ്ടായിരുന്നത് എന്താണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് താനെപ്പോഴും ചിന്തിക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് അമ്മയെ അറിയാം. അമ്മയ്ക്ക് ഇതെല്ലാം നന്നായി അറിയുമായിരുന്നുവെന്നും ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് വളരെ മനോഹരമായ യാത്രയായിരുന്നു. ഇന്ദ്രാ,വിവാഹ വാര്‍ഷിക ആശംസകള്‍. ഇതായിരുന്നു പൂര്‍ണിമയുടെ കുറിപ്പ്.

മല്ലിക സുകുമാരനെ ടാഗ് ചെയ്തായിരുന്നു പൂര്‍ണിമ ആശംസ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണിമയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇന്നുവരെയുള്ള ജീവിതത്തില്‍ താന്‍ കണ്ട മികച്ച കപ്പിളാണ് അച്ഛനും അമ്മയും. എന്നും തങ്ങളെ ഇത് പോലെ നോക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്ന ആശംസയുമായാണ് പ്രാര്‍ത്ഥന എത്തിയത്. എല്ല കാര്യത്തിലും അമ്മ മാതൃകയാണ്. അമ്മയെ താനെത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് തെളിയിക്കാന്‍ വാക്കുകളില്ലെന്നും പ്രാര്‍ത്ഥന കുറിച്ചിട്ടുണ്ട്. പൂര്‍ണ്ണിമയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും പാത്തൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജനുവിന്‍ എന്ന ഒരൊറ്റ വാക്കാണ് ചേച്ചിയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്. പ്രവര്‍ത്തിയില്‍ ചേച്ചിയെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കും അതാണെന്നുമായിരുന്നു നിഹാല്‍ കുറിച്ചത്. ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ചേച്ചി. ലോകത്തെ ഏറ്റവും മികച്ച ചേച്ചിയാണ് തന്റേത്. ചേച്ചിയില്ലാത്തൊരു ജീവിതത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നുമായിരുന്നു പ്രിയ മോഹന്റെ കുറിപ്പ്.

സുപ്രിയ മേനോനും മല്ലികയും

പൂര്‍ണ്ണിമയ്ക്ക് സ്‌നേഹാശംസകളുമായി സുപ്രിയ മേനോനും എത്തിയിട്ടുണ്ട്. പൂര്‍ണിമയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായാണ് സുപ്രിയ എത്തിയത്. 17 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും സന്തോഷകരമായ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും ആശംസിക്കുന്നു. വലിയൊരു പാര്‍ട്ടി തന്നെ തങ്ങള്‍ക്ക് വേണമെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നാത്തൂനെന്നായിരുന്നു സുപ്രിയ പൂര്‍ണിമയെ സംബോധന ചെയ്തത്. നാത്തൂനല്ല ഏടത്തിയാണെന്ന തിരുത്തലുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

ഇന്ദ്രജിത്തിന്‍രെ പോസ്റ്റ്

പ്രിയതമയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്. 17 വര്‍ഷം എല്ലാമെല്ലാമായി ഒപ്പമുള്ളതിന് നന്ദിയെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഹാപ്പി ബര്‍ത് ഡേയ്‌ക്കൊപ്പം ഹാപ്പി ആനിവേഴ്‌സറിയും ആഘോഷിക്കുകയാണ് ഇരുവരും. ഇന്ദ്രന്റെ പോസ്റ്റിന് കീഴിലായി ഐലവ് യൂ എന്ന കമന്റുമായി പൂര്‍ണിമയും എത്തിയിരുന്നു. മഞ്ജു വാര്യര്‍, ഗീതുമോഹന്‍ദാസ്, നിമിഷ സജയന്‍, ശ്രിന്റെ, അഹാന കൃഷ്ണ, രഞ്ജിനി ജോസ്, അപൂര്‍വ്വ ബോസ്, മുന്ന സൈമണ്‍, അഭയ ഹിരണ്‍മയി, അമല പോള്‍ തുടങ്ങിയവരും ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

ഗീതുമോഹന്‍ദാസും നിമിഷ സജയനും

പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസയുമായി അടുത്ത സുഹൃത്തുക്കളായ ഗീതുവും നിമിഷയും എത്തിയിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന് പിറന്നാളാശംസയെന്നായിരുന്നു നിമിഷ കുറിച്ചത്. പൂര്‍ണിമയുടെ മടിയിലിരിക്കുന്ന ചിത്രവും നിമിഷയുടെ പോസ്റ്റിലുണ്ട്. പൂര്‍ണിമയ്ക്കരികിലിരുന്ന് പാട്ടുപാടുന്ന ഇന്ദ്രജിത്തിന്റെ വീഡിയോയും നിമിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നും നിങ്ങളിത് പോലെയായിരിക്കട്ടെ, ഈ സന്തോഷം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്നും നിമിഷ കുറിച്ചിട്ടുണ്ട്. അമ്പടി കള്ളിയെന്ന മറുപടിയുമായാണ് പൂര്‍ണിമ എത്തിയത്. നന്ദി അറിയിച്ചുള്ള കമന്റുമായി ഇന്ദ്രജിത്തുമുണ്ടായിരുന്നു.

ക്രിസ്മസ് കാലം പത്രോസിനും കുടുംബത്തിനും പ്രതീക്ഷകളുടെ കാലമാണ്. നക്ഷത്രങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് അടുത്ത വർഷത്തെ ഡയാലിസിസിനുള്ള പണം ലഭിക്കുമെന്ന പ്രതീക്ഷ. നക്ഷത്ര വിപണി സജീവമാകുന്നതോടെ ആ പ്രതീക്ഷകൾ ഉയരും. ഈറ്റയും വർണക്കടലാസും കൊണ്ടുണ്ടാക്കുന്ന നക്ഷത്രങ്ങൾ വിറ്റു കിട്ടുന്ന പണമാണ് ആനപ്പാറ പുതുവ പത്രോസിന്റെ ജീവൻ നിലനിർത്തുന്നത്. വൃക്കരോഗിയായ പത്രോസിന് ആഴ്ചയിൽ 3 ഡയാലിസിസ് വേണം. ഡയാലിസിസിനുള്ള പണം സ്വരൂപിച്ചു വയ്ക്കാനുള്ള ശ്രമത്തിലാണ് അൻപത്തെഞ്ചുകാരനായ പത്രോസ്.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു ഡയാലിസിസ്. മറ്റു ദിവസങ്ങളിൽ നക്ഷത്രങ്ങളുണ്ടാക്കും. ഈറ്റയിൽ ഉണ്ടാക്കിയ ചട്ടയിൽ പശകൊണ്ട് ചൈനീസ് പേപ്പറും മറ്റും ഒട്ടിച്ചു പരമ്പരാഗത രീതിയിലാണു നക്ഷത്ര നിർമാണം. വീട്ടിൽ നക്ഷത്രങ്ങൾ വാങ്ങാനെത്തുന്നവരുണ്ട്. ആവശ്യക്കാർ ഫോണിൽ വിളിച്ചാൽ വീടുകളിൽ നക്ഷത്രമെത്തിക്കും. വൃക്കരോഗത്തെ തുടർന്നു ഡയാലിസിസ് തുടങ്ങിയിട്ട് 8 വർഷമായി. സന്മനസ്സുള്ളവർ സഹായിക്കുന്നുണ്ട്. പത്രോസിന്റെ രോഗവിവരം അറിയാവുന്നവർ എൽഇഡി തുടങ്ങിയവ ഉപയോഗിച്ചുള്ള പുതുതലമുറ നക്ഷത്രങ്ങൾക്കിടയിൽ പത്രോസിന്റെ നക്ഷത്രവും തൂക്കുന്നു. പ്രതിദിനം ആറോ ഏഴോ നക്ഷത്രങ്ങൾ ഉണ്ടാക്കാനാവും. ഭാര്യ ലിസിയും മകൻ ഡാർവിനും സഹായിക്കും. വാങ്ങാനെത്തുന്നവർ ആഗ്രഹിക്കുന്ന വലുപ്പത്തിലും വർണങ്ങളിലും നക്ഷത്രങ്ങൾ നൽകും.

ആനപ്പാറ ഫാത്തിമമാതാ പള്ളിയിലെ ദേവാലയ ശുശ്രൂഷകനായിരുന്നു പത്രോസ്. ഇലക്ട്രിക്കൽ ജോലിയും നാടക രചനയുമൊക്കെയായി സജീവമായിരുന്നു. പക്ഷെ, വൃക്കരോഗം തളർത്തി. ദുശ്ശീലങ്ങളല്ല പത്രോസിനെ രോഗിയാക്കിയത്. പ്രഷറിനുള്ള മരുന്ന് ഉപയോഗിച്ചതിനു ശേഷമാണു വൃക്കരോഗം തുടങ്ങിയതെന്നു പത്രോസ് പറഞ്ഞു. മോട്ടർ, ഫാൻ വൈൻഡിങ്ങിനായി വീടിനടുത്തു തുടങ്ങിയ ചെറിയ കട അനാരോഗ്യം മൂലം വല്ലപ്പോഴുമാണു തുറക്കുക.

‘ലഹരി ഉപയോഗിക്കണ ഒരുത്തനും എന്റെ ഒപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടെള്ളേണാ’…മാസ് ഡൈലോഗുമായി ഷെയ്ന്‍ നിഗം ചിത്രം വലിയപെരുന്നാളിന്റെ ട്രൈലര്‍ പുറത്തിറങ്ങി. വിനായകന്‍ നല്‍കുന്ന വിവരണത്തിലൂടെയാണ് ട്രെയിലര്‍ മുന്നോട്ട് പോകുന്നത്. ക്രിസ്മസ് ചിത്രമായെത്തുന്ന വലിയ പെരുന്നാള്‍ ഡിസംബര്‍ 20 ന് തീയറ്ററുകളില്‍ എത്തും.

ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയ്ന്‍ നിഗം എത്തുന്നത്. ഷെയ്നിനെ കൂടാതെ വിനായകന്‍, അതുല്‍ കുര്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുതുമുഖം ഹിമിക ബോസാണ് നായിക. കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍.

നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡിമലും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ്. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകനായ റെക്‌സ് വിജയനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.

‘എന്റെ മൂന്നു മക്കൾക്കും ഞാൻ വിഷം നൽകിക്കഴിഞ്ഞു. ഉടൻ ഞാനും അതു കഴിക്കും. ദയവായി വില്ലുപുരം ജില്ലയിൽ മൂന്നക്ക ലോട്ടറി കർശനമായി തടയുക. എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരെ രക്ഷിക്കാനാകും. ഇനി ഞാൻ ആരെയും ശല്യപ്പെടുത്താൻ വരില്ല. എന്നെന്നേയ്ക്കുമായി എല്ലാവരോടും യാത്ര പറയുന്നു’–വീഡിയോയിലെ അരുണിന്റെ വാക്കുകൾ

മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ഒരു കുടുംബത്തെയാകെ ഇല്ലാതാക്കി. തമിഴ്നാട് വില്ലുപുരത്താണ് യുവാവ് ഭാര്യയെയും മൂന്നു പെണ്‍കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി വീടു വില്‍ക്കേണ്ടി വന്നതിനു തൊട്ടുപിറകെയായിരുന്നു നടുക്കുന്ന ക്രൂരത.

തടിയനങ്ങാതെ പണമുണ്ടാക്കാന്‍ ഒറ്റനമ്പര്‍ ലോട്ടറി അടക്കമുള്ള കുറുക്കുവഴികളില്‍ ഭാഗ്യം തേടുന്നവര്‍ വില്ലുപുരത്തു നിന്നുള്ള ഈ കാഴ്ചകള്‍ മനസിരുത്തി കാണണം. ഭാഗ്യം പടികടന്നെത്തുമെന്ന വിശ്വാസത്തില്‍ ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ ലോട്ടറിയില്‍ മുടക്കിയപ്പോള്‍ ഇല്ലാതായത് അഞ്ചംഗ കുടുംബം. വില്ലുപുരം സീതേരിക്കരിയെന്ന ഗ്രാമം ഉണര്‍ന്നത് തന്നെ നടക്കുന്ന വാര്‍ത്തയുമായാണ്. സ്വന്തം അദ്ധ്വാനം കൊണ്ടു വീടുണ്ടാക്കി നാട്ടുകാരുടെയെല്ലാം പ്രശംസാപാത്രമായിരുന്ന യുവാവായിരുന്നു അരുണ്‍കുമാറെന്ന സ്വര്‍ണപണിക്കാരന്‍.

ഇടയ്ക്ക് പണി കുറഞ്ഞു. പണമുണ്ടാക്കാനായി അരുണ്‍ പിന്നെ കണ്ടെത്തിയത് മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍ കിട്ടിയതോടെ മുപ്പത്തിമൂന്ന് വയസിനുള്ളില്‍ ഉണ്ടാക്കിയതെല്ലാം ലോട്ടറിയില്‍ തുലച്ചു. അവസാനം സ്വന്തം വീടു വിറ്റ് കടം വീട്ടി. വാടക വീട്ടിലേക്കു മാറിയതിനു പിന്നാലെ സ്വര്‍ണപണിക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു വിഡിയോയിട്ടു.

വിഡിയോ കണ്ടു വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഭാര്യ ശിവകാമി, അഞ്ചുവയസുള്ള മകള്‍ പ്രിയദര്‍ശിനി, മുന്നുവയസുകാരി യുവശ്രീ, അഞ്ചുമാസം പ്രായമുള്ള ഭാരതി എന്നിവരെയാണ് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി അരുണ്‍ കൊലപ്പെടുത്തിയത്. നാലുപേരും മരിച്ചെന്നുറപ്പാക്കിയതിനു ശേഷം അരുണ്‍ സയനൈഡ് ചേര്‍ത്ത മദ്യം കഴിച്ചു സ്വയം മരണം തിരഞ്ഞെടുത്തു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ നിയമ വിരുദ്ധ ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പിനെ കുറിച്ചു അന്വേഷിക്കാന്‍ തമിഴ്നാട് നിയമമന്ത്രി സി.വി.ഷണ്‍മുഖം ഉത്തരവിട്ടു.

വടക്കേ അമേരിക്കയിലെ നദികളിലും വലിയ തടാകങ്ങളിലും കാണപ്പെടുന്ന ശുദ്ധജല മത്സ്യമായ ബിഗ് മൗത്ത് ബഫല്ലോയാണ് ആയുസ് കൂടിയ മൽസ്യം. ബോണ്‍ ഫിഷ് എന്ന ഇനത്തില്‍ പെടുന്ന ഈ മത്സ്യങ്ങളാണ് ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള ശുദ്ധജലമത്സ്യമായി ഇപ്പോള്‍ ഗവേഷകര്‍ അംഗീകരിച്ചിരിക്കുന്നത്.
മുന്‍പ് 30 വര്‍ഷമാണ് ഈ മത്സ്യങ്ങളുടെ ശരാശരി ആയുസ്സായി ഗവേഷകര്‍ കരുതിയത്. എന്നാല്‍ പുതിയ പഠനങ്ങളനുസരിച്ച് ഈ മത്സ്യത്തിന് 110 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിയും.

അതായത് മുന്‍പ് കണക്കാക്കിയതിലും 80 വര്‍ഷം വരെ അധികം കാലം.ഒക്‌ലഹോമയില്‍ നിന്ന് 1999 ല്‍ കണ്ടെത്തിയ ബഫല്ലോ മത്സ്യത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ ജീവികളുടെ ആയുസ്സ് 30 വര്‍ഷം വരെയാകാം എന്ന നിഗമനത്തിലെത്തിയത്.

എന്നാല്‍ ഇൗ കണ്ടെത്തല്‍ തെറ്റായിരുന്നു എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബോംബ് കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ പഠനം ഗവേഷകര്‍ നടത്തിയത്. ഇതനുസരിച്ച് മിനിസോട്ട മേഖലയില്‍ കണ്ടുവരുന്ന ബഫല്ലോ മത്സ്യങ്ങള്‍ക്ക് 118 വരെ പ്രായം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ മത്സ്യങ്ങളുടെ ശരാശരി ഉയര്‍ന്ന പ്രായം 110 – 120 വരെയാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്.

Copyright © . All rights reserved