Latest News

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന് വാര്‍ത്ത നല്‍കി ജനം ടി വി. കാര്‍ണ്ണാടകയില്‍ നിന്നുള്ള ബിഗ് ന്യൂസെന്ന ഇംഗ്ലീഷ് ചാനലിന് പിന്നാലെയാണ് ജനം ടി വി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരേയും കാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇവര്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് ജനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതോളം വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നും ഇവരുടെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

മംഗളൂരുവില്‍ ( വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് റിപ്പോര്‍ട്ടിംഗ് അനുവദിക്കാതെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ടിംഗ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ക്യാമറ അടക്കമുള്ളവയും പോലീസ് പിടിച്ചെടുത്തിരുന്നു. ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം അറിയിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഒടുവിൽ നീണ്ട സമ്മർദ്ദത്തെ തുടർന്ന് ഏഴു മണിക്കുറുകൾ ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകര്‍ തലപ്പാടിയിലെത്തിച്ചശേഷം കേരള പൊലീസിന് കൈമാറി. ഏഴുമണിക്കൂര്‍ തടഞ്ഞുവച്ചശേഷം വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടില്ല.

പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റ് മോര്‍ട്ടം അടക്കമുളള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ പൊലീസ് സംഘവുമായി ഇടപെട്ടത്. കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കം പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് കമ്മിഷണറുടെ വിശദീകരണം.

ജോൺ കുറിഞ്ഞിരപ്പള്ളി
സ്വിറ്റസർലണ്ടിലെ സൂറിച്ച്‌.
 തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ.
ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ പൂക്കളുമായി സന്ദർശകരായി വരും. അപ്പോൾ വീടിന് അനക്കം വയ്ക്കുന്നു.ഇടദിവസങ്ങളിൽ നല്ല കാലാവസ്ഥ ആണെങ്കിൽ വല്ലപ്പോഴും വൃദ്ധൻ  വീടിന്റെ ബാൽക്കണിയിൽ വന്ന് ഇരിക്കുന്നതു കാണാം.
ചിലപ്പോൾ ഒന്നും രണ്ടും അയൽവക്കത്ത് ഉള്ളവരുമായി സംസാരിക്കും. ഏകാന്തതയുടെ തടവുകാരനായി അകലേക്കു നോക്കി അങ്ങിനെ ബാൽക്കണിയിലെ വെയിൽ കൊണ്ട് അവിടെ കുറച്ചു സമയം ഇരിക്കും
ഒരു വാരാന്ത്യത്തിൽ മക്കൾ മൂന്നുപേരും അവരുടെ മക്കളും എല്ലാമായി ഒരു ജനക്കൂട്ടത്തെ അയൽക്കാർ അവിടെ കണ്ടു. ആട്ടും പാട്ടും ഗ്രിൽ പാർട്ടിയുമെല്ലാമായി രാത്രി വൈകിയും അവർ  ആഘോഷിച്ചുകൊണ്ടിരുന്നു.രാത്രി വളരെ വൈകിയും ആഘോഷത്തിന്റെ അലയൊലികൾ പുറത്തും കേൾക്കാമായിരുന്നു. പാവം മനുഷ്യൻ,സന്തോഷിക്കട്ടെ.
പിറ്റേ ദിവസം കാലത്തു ഒരു പോലീസ് വാഹനവും ഒരു ആംബുലൻസും വീടിനു മുൻപിൽ വന്നു നിന്നു.വൃദ്ധന്റെ ശവശരീരം  ആംബുലൻസിൽ കയറ്റി അവർ തിരിച്ചു പോയി.പുറത്തു വന്ന മക്കളിൽ  ഒരാളോട് ചോദിച്ചു,”എന്ത് പറ്റി ?പെട്ടന്ന്……………….?
“Selbst murder”,അതായത് ആത്മഹത്യ.
തൊണ്ണൂറ്റി രണ്ടു വയസ്സുള്ള ആ മനുഷ്യൻ ആത്മഹത്യ ചെയ്തു.
മക്കളും മക്കളുടെ മക്കളും ആയി പുലരും വരെ ആട്ടവും പാട്ടും എല്ലാമായി കഴിഞ്ഞിട്ട് ഒരാൾ ആത്മഹത്യ ചെയ്യുക.?
“ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ല, മരിച്ചാൽ മതി എന്ന തോന്നൽ മൂലം അദ്ദേഹം സ്വയം തിരഞ്ഞെടുത്തതാണ് ആത്മഹത്യ. “
“ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു,നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച സമയത്തു് അദ്ദേഹം പോയി” .
ആത്മഹത്യയിൽ മൂന്നാം കക്ഷി സഹായം തേടുന്നത് സ്വിറ്റ്‌സർലൻഡിൽ അനുവദനീയവും നിയമപരവുമാണ്.ആത്മഹത്യക്ക്  സഹായിച്ച വ്യക്തിക്ക് മരിച്ച ആളിൽനിന്നു  സാമ്പത്തിക നേട്ടങ്ങൾക്ക് അർഹതയില്ല (ആർട്ടിക്കിൾ 115, സ്വിസ് ക്രിമിനൽ കോഡ് ).
ഫിസിഷ്യൻ സഹായത്തോടെയുള്ള ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തി  എക്സിറ്റ് എന്ന ഓർഗനൈസേഷനിൽ അംഗത്വം എടുക്കണം.
ആശുപത്രി റിപ്പോർട്ടുകൾ , മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ നിന്നുള്ള അനുമതിപത്രം ഇവ അവിടെ ഹാജരാക്കണം.
ഈ രേഖകൾ സ്വീകരിച്ച് ബോദ്ധ്യപ്പെട്ടാൽ ഒരു കൗൺസിലർ വ്യക്തിഗത അഭിമുഖം നടത്തി സ്ഥിതിഗതികൾ ചർച്ച ചെയ്യും.
ഈ കൗണ്സിലിഗിന്റെ ഉദ്ദേശ്യം , ആത്മഹത്യയ്ക്ക് ബദലുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുകയാണ്.അതായത് പ്രശനപരിഹാരത്തിന് ഏറ്റവും അനുയോജ്യമായ മറ്റു വഴികൾ കൗൺസിലർ വിശദീകരിക്കുന്നു.കൗൺസിലിംഗിനുശേഷവും വൈദ്യസഹായത്തോടെ ആത്മഹത്യയ്ക്കുള്ള  ആഗ്രഹം അംഗം സ്ഥിരീകരിക്കുകയാണെങ്കിൽ, മാരകമായ മരുന്നിനുള്ള ഒരു പ്രിസ്‌ക്രിപ്‌ഷൻ സൊസൈറ്റി  ബന്ധപ്പെട്ട ഡോക്ടറോട് ആവശ്യപ്പെടും.ഹെഡ് ഓഫീസ് മരുന്ന് സ്വീകരിക്കുന്നു.
മരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ആത്മഹത്യയിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം.
അംഗം നിശ്ചയിച്ച തീയതിയിൽ, സമയത്ത്  തിരഞ്ഞെടുത്ത രീതിയിൽ മരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്സിറ്റ് നടത്തുന്നു. കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യത്തിൽ അനുയോജ്യമായ അന്തരീക്ഷം സഹായി ഉറപ്പാക്കും.  മരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി സ്വന്തമായി അന്തിമ നടപടികൾ നടപ്പിലാക്കുന്നു.
വെള്ളത്തിൽ ലയിക്കുന്ന ബാർബിറ്റ്യൂറേറ്റ് കുടിക്കുകയോ അല്ലെങ്കിൽ ഇൻഫ്യൂഷൻ സ്റ്റോപ്പ്കോക്കിന്റെ ടാബ് തുറക്കുകയോ ആണ് സാധാരണ ചെയ്യുക. എക്സിറ്റിലെ സഹായി അതിന്നുള്ള ക്രമീകരണങ്ങൾ മാത്രം നടത്തുന്നു .മേശപ്പുറത്ത് കുടിക്കുവാനുള്ള വിഷം തയ്യാറാക്കി വയ്ക്കുന്നു, അല്ലങ്കിൽ ഇൻഫ്യൂഷൻ തയ്യാർ ചെയ്യും.
മരുന്ന് നൽകിയ ശേഷം, വ്യക്തി സ്വയം ഇഷ്ടപെട്ട രീതി സ്വീകരിച്ച് അവന്റെ അല്ലെങ്കിൽ അവളുടെ പ്രിയപ്പെട്ടവരുടെ  ഇടയിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ആഴത്തിലുള്ള ഉറക്കത്തിൽ വീഴുന്നു.തുടർന്ന് സമാധാനപരമായും വേദനയില്ലാതെയും മരണം സംഭവിക്കുന്നു.
സ്വിറ്റസർലണ്ടിൽ ആത്മഹത്യയും ആത്മഹത്യാശ്രമവും 1890 കളിൽ നിയമവിധേയമാക്കി. 1918 മുതൽ, അതിനുള്ള സഹായം നിയമപരമാണ്. നിലവിലെ രൂപത്തിലുള്ള നിയമം 1942 മുതലുള്ളതാണ്.
ആത്മഹത്യയ്ക്ക് സഹായം തേടാൻ സ്വിറ്റ്സർലൻഡിലെ ഫെഡറൽ സുപ്രീം കോടതി അംഗീകരിച്ച നിബന്ധനകളുണ്ട്.അവൻ അല്ലെങ്കിൽ അവൾ എന്താണ് ചെയ്യുന്നതെന്ന് പൂർണ്ണ ബോദ്ധ്യം ഉണ്ടായിരിക്കണം.ഏതെങ്കിലും മൂന്നാം കക്ഷിയുടെ സ്വാധീനം ഉണ്ടാകാൻ പാടില്ല. വ്യക്തി സ്വന്തം കൈകൊണ്ട് ആത്മഹത്യ ചെയ്യുന്നു.
ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് പോലും പതിനെട്ടു വയസ്സ് പ്രായമുണ്ടങ്കിൽ ആത്മഹത്യ സഹായം സാങ്കേതികമായി നിയമപരമായിരിക്കും.കൂടാതെ  സ്വിസ്സ്  പൗരന്മാരോ സ്ഥിര താമസക്കാരോ ആയിരിക്കണം. ദീർഘകാല എക്സിറ്റ് അംഗങ്ങൾക്ക് മുൻഗണന നൽകുന്നു.
ആത്മഹത്യയുടെ പ്രാധാന്യം വിലയിരുത്താനുള്ള ശേഷിയുണ്ടെങ്കിൽ  മാനസികരോഗമുള്ളവർക്ക് ആത്മഹത്യ സഹായം നൽകാമെന്ന് സ്വിറ്റ്സർലൻഡിലെ ഫെഡറൽ സുപ്രീം കോടതിയുടെ വിധിയുണ്ട്.എങ്കിലും മാനസിക വൈകല്യമുള്ളവരെ എക്സിറ്റ് സഹായിക്കുന്ന കേസുകൾ വളരെ അപൂർവമാണ്.
അത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട മുൻ വ്യവസ്ഥകൾ അങ്ങേയറ്റം കർശനമാണ്. രണ്ട് സ്വതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സൊസൈറ്റിയുടെ എത്തിക്സ് കമ്മീഷന്റെ വിധിയും നിർബ്ബന്ധമാണ്.
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്  രോഗത്തിൻറെ പ്രാരംഭ ഘട്ടത്തിൽ‌ മാത്രമേ ഫിസിഷ്യൻ‌ സഹായത്തോടെയുള്ള ആത്മഹത്യകൾ‌ക്ക് അർഹതയുള്ളൂ.
എക്സിറ്റ് സഹായത്തോടെയുള്ള ആത്മഹത്യ ഉൾപ്പെടെ ഏത് ആത്മഹത്യയും “അസാധാരണമായ മരണം” എന്ന് നിയമപരമായി കണക്കാക്കപ്പെടുന്നു. വ്യക്തി അന്തരിച്ചുകഴിഞ്ഞാൽ, സ്വിസ് പോലീസിനെ അറിയിക്കേണ്ടതാണ്.
“നിയമപരമായ പരിശോധന” നടത്താൻ പോലീസ് സാധാരണയായി ആരോഗ്യ മെഡിക്കൽ ഓഫീസറെയും ജില്ലാ അറ്റോർണിയെയും കൊണ്ടുവരും. ബാധകമായ എല്ലാ നിയമ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുകയാണ് ഈ ഓൺ-സൈറ്റ് അന്വേഷണത്തിന്റെ ഉദ്ദേശ്യം.
എക്സിറ്റ് സഹായത്തോടെയുള്ള ആത്മഹത്യ ചെയ്താൽ പോസ്റ്റ്‌മോർട്ടങ്ങൾ വളരെ അപൂർവമാണ്.
കഷ്ടപ്പാടുകൾ അസഹനീയമാകുമ്പോൾ, ചില ആളുകൾ അത് ദീർഘനേരം കാണുന്നതിനേക്കാൾ മരിക്കാൻ ആഗ്രഹിക്കുന്നു. എക്സിറ്റ് അത്തരം ആളുകളെ അവരുടെ വിധിയയ്ക്ക് വിടാതെ   സ്വയം നിർണ്ണയിക്കാനുള്ള അവകാശത്തിൽ പിന്തുണയ്ക്കുന്നു. എക്സിറ്റിന്റെ ഓപ്ഷൻ യഥാർത്ഥത്തിൽ ആത്മഹത്യ തടയുന്നതിനുള്ള ഫലപ്രദമായ രൂപമാണ്. എഴുപത്തഞ്ചു ലക്ഷം ജനങ്ങൾ വസിക്കുന്ന സ്വിറ്റ്സർലന്റിൽ
എക്സിറ്റ്  അംഗങ്ങളുടെ എണ്ണം നിലവിൽ 120,000 ത്തിൽ കൂടുതലാണ്.
എക്സിറ്റ് സ്ഥാപിതമായത് 1982 ലാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയ്ക്കു വേണ്ടിയുള്ള സ്ഥാപനമാണിത്.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം ചെന്ന ശാസ്ത്രജ്ഞൻ, ഡേവിഡ് ഗുഡൽ 104-ാം വയസ്സിൽ ജീവിതം അവസാനിപ്പിക്കാൻ സ്വിറ്റ്സർലൻഡിലേക്ക് വരികയുണ്ടായി.
ഡേവിഡ് ഗുഡലിന് ഒരു അസുഖവും ഉണ്ടായിരുന്നില്ല. പക്ഷേ ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് നഷ്ടമായി.ബാസലിലെ അസിസ്റ്റഡ് ഡൈയിംഗ് ഏജൻസി ലൈഫ് സർക്കിളുമായി ബന്ധപ്പെട്ടു.
മെയ് 10 ന് ജീവിതം അവസാനിപ്പിക്കാനായി സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ഫ്രാൻസിലെ ബാര്ഡോയിലെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം നിരവധി ദിവസം ചെലവഴിച്ചു.എല്ലാവരോടും യാത്ര പറഞ്ഞ് യാത്രയായി.
(ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.പൊതുവായ അറിവിനു വേണ്ടി മാത്രം. Exit-ന്റെ പ്രവർത്തനങ്ങൾ നിയമങ്ങൾ കൃത്യമായി അനുസരിക്കുന്ന Switzerlad പോലെയുള്ള രാജ്യങ്ങളിലെ നടപ്പാക്കാൻ സാധിക്കുകയുള്ളു.)

ജോൺ കുറിഞ്ഞിരപ്പള്ളി

തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയ സംവിധായകൻ ആണ്‌ ലാൽ ജൂനിയർ. ആദ്യ സിനിമ ‘ഹണിബീ’ക്കും മുന്നേ ‘ഡെബ്റ്റ് ‘എന്ന ഹ്രസ്വ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയ അദ്ദേഹം പക്ഷേ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുകയായിരുന്നു . ‘ഹൈ, ഐ ആം ടോണി ‘എന്ന ഡാർക്ക് മൂഡിലുള്ള ത്രില്ലർ സിനിമ നിരൂപകരും സിനിമ പ്രേമികളും ഒരുപാട് പുകഴ്ത്തിയെങ്കിലും , ഒരു വിഭാഗം പ്രേക്ഷകർ ആ സിനിമയെ ആക്രമിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. ‘ഹണിബീ- 2’ വിലൂടെ വീണ്ടും മടങ്ങി വന്നെങ്കിലും ഹണിബീയുടെ പ്രേക്ഷകരെ പഴയ പോലെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ പോയത് ആ സിനിമയെയും മറ്റൊരു പരാജയത്തിലേക്ക് നയിച്ചു. പക്ഷേ തോൽവികളിൽ തളരാതെ അയാൾ പിന്നെയും തിരിച്ചു വന്നു, ക്യാമറയുടെ മുന്നിലേക്ക്. ഈ വർഷം ഇറങ്ങിയ അണ്ടർവേൾഡ് എന്ന സിനിമയിലെ പ്രതിനായകനായി ലാൽ ജൂനിയർ പ്രേക്ഷകരുടെ കയ്യടി നേടി , വീണ്ടും സംവിധായക മേലങ്കി അണിയാൻ തീരുമാനിച്ചപ്പോൾ ലാൽ ജൂനിയറിനോടൊപ്പം കൈ കോർക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയുടെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരൻ സച്ചിയും തയാറായതോടെ ആണ് ‘ഡ്രൈവിംഗ് ലൈസൻസ് ‘എന്ന സിനിമ പിറവി കൊണ്ടത് .

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സിദ്ദിഖ് ലാലിന്റെത്. സിദ്ദിഖ് ലാല്‍ ലേബലില്‍ വന്ന പല സിനിമകളും വിലിയ ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ട് ഇല്ലാതായി. അതിന്റെ കാരണങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല. സിനിമകള്‍ ഒന്നിച്ച് ചെയ്യാറില്ലെങ്കിലും വ്യക്തിപരമായി ഇവര്‍ തമ്മില്‍ ഇന്നും വലിയ സൗഹൃദം തന്നെയാണ്.

തന്റെ എല്ലാ സിനിമകളെക്കുറിച്ചും സിദ്ദിഖ് അങ്കിള്‍ അഭിപ്രായം പറയാറുണ്ടെന്നും ടോണിയാണ് അങ്കിളിനിഷ്ടപ്പെട്ട സിനിമയെന്നുമാണ് അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. സിദ്ദിഖ് സാര്‍ ലാല്‍ ജൂനിയറിന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

“എന്റെ സിനിമകളില്‍ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിള്‍ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകള്‍ ആണ്, ബാക്കി സിനിമകള്‍ ഒക്കെ ചെയ്യാന്‍ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാര്‍ഡ് ആയിരുന്നു.” ലാല്‍ ജൂനിയര്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

 എന്താണ് ഡ്രൈവിംഗ് ലൈസൻസ്‌?

ഡ്രൈവിംഗ് ലൈസൻസ്‌ സത്യത്തിൽ ഒരു “പൊളിറ്റിക്കൽ ഡ്രാമ “ആണ്‌ .അധികാരം ഉള്ള ഒരാൾ അധികാരം ഇല്ലാത്ത മറ്റൊരാളെ എങ്ങനൊക്കെ ഉപദ്രവിക്കാം, അതുപോലെ മനുഷ്യന്റെ മനസ്സിലുള്ള ഈഗോ വർക്ഔട്ട് ആവുമ്പോൾ രണ്ടു പേർ തമ്മിൽ എങ്ങനൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം എന്നൊക്കെ സംസാരിക്കുന്ന ഒരു സിനിമ ആണ്‌. പിന്നെ ഇന്ത്യയിലെ ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന രണ്ട്‌ കാര്യങ്ങളാണ് സിനിമയും ക്രിക്കറ്റും, അത്രത്തോളം ആരാധകർ ഉള്ള രണ്ട് മേഖലകൾ ആണത്. അത്തരത്തിൽ ഒരു ആരാധകന്റെയും അയാളിഷ്ടപ്പെടുന്ന ഒരു സൂപ്പർ താരത്തിന്റെയും കഥ പറയുന്ന സിനിമ കൂടി ആണ്‌ ഡ്രൈവിംഗ് ലൈസൻസ്‌.

എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസിലേക്ക്‌ എത്തുന്നത്?

ആദ്യ സിനിമ ഹണിബീക്ക് ശേഷം എന്ത് പ്രൊജക്റ്റ് എന്ന്‌ ആലോചിക്കുന്ന സമയത്താണ് ഒരു സൂപ്പർസ്റ്റാർ പടം ചെയ്യാം എന്നൊരു തോട്ട് ഉണ്ടാവുന്നത് .സച്ചിയേട്ടൻ ശരിക്കും മറ്റൊരു സംവിധായകന് വേണ്ടി എഴുതിയ കഥയായിരുന്നു ഇത്‌. സച്ചിയേട്ടനിൽ നിന്ന് ഈ കഥ കേട്ടപ്പോ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി, അങ്ങനെ ഞാൻ പുള്ളീടെ പുറകെ നടന്ന് ചോദിച്ച് ഒടുവിൽ പപ്പയെ കൊണ്ട്‌ വിളിപ്പിച്ച് ആ കഥ വാങ്ങുകയായിരുന്നു. അന്നത് മമ്മൂക്കയെ വച്ച് ചെയ്യാം എന്ന പ്ലാനിലായിരുന്നു, പക്ഷേ പല കാരണങ്ങൾ കൊണ്ട്‌ മമ്മൂക്ക മാറിയപ്പോൾ, പിന്നെ അത് മുൻപോട്ട് കൊണ്ടുപോകാൻ കെൽപ്പുള്ള ഒരു സ്റ്റാറിനെ കിട്ടാതെ വരികയും അങ്ങനെ ആ തിരക്കഥ നമ്മൾ ഹോൾഡ് ചെയ്ത് വയ്ക്കുകയും ചെയ്തു. അങ്ങനെ ആണ്‌ ടോണിയും, കിംഗ് ലയറും, ഹണി ബീ 2വും സംഭവിച്ചത്. അങ്ങനെ ഇരിക്കെ സച്ചിയേട്ടനിൽ നിന്ന്‌ പൃഥ്വിരാജ് ഈ കഥ കേട്ടു. പുള്ളിക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെ ആണ്‌ ഡ്രൈവിംഗ് ലൈസൻസ്‌ സംഭവിക്കുന്നത്.

മമ്മൂക്കയ്ക്ക് ശേഷം പൃഥ്വിരാജ് എന്ന തീരുമാനം?

പൃഥ്വിരാജിനെ നമ്മൾ തീരുമാനിച്ചതല്ല, പുള്ളി ഈ കഥ ഇഷ്ടപ്പെട്ട് അത് ചെയ്യാം എന്ന്‌ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടോ അതൊരു ശരിയായ തീരുമാനം ആയിരുന്നു. ഞാൻ ഈ കഥയുമായി എനിക്ക് ചെല്ലാൻ കഴിയുന്ന അഭിനേതാക്കളുടെ അടുത്തൊക്കെ പോയതാണ്, അവർക്കെല്ലാവർക്കും തന്നെ ഈ കഥ വളരെ ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ അവർക്കാർക്കും ഈ കഥാപാത്രത്തെ പുൾ ഓഫ് ചെയ്യാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ഒരു സൂപ്പർസ്റ്റാർ എന്ന റോൾ ചെയ്യണമെങ്കിൽ ഒന്നുകിൽ അത് ഒരു റിയൽ സൂപ്പർസ്റ്റാർ ആയിരിക്കണം, അല്ലെങ്കിൽ അത് നിലനിൽക്കില്ല. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം മലയാള സിനിമയിൽ അത്‌ പുൾ ഓഫ് ചെയ്യാൻ ഇപ്പോൾ പൃഥ്വിരാജിനേ കഴിയൂ .ഞാൻ ആയിട്ട് തീരുമാനിച്ചതല്ല, എനിക്ക്‌ ഭാഗ്യം പോലെ വന്ന്‌ സെറ്റ് ആയതാണ്.

സുരാജ്‌ വെഞ്ഞാറമൂടിനെ ഈ കഥയിലേക്ക് എത്തിച്ചത് എങ്ങനെയാണ്?

അത്‌ ശരിക്കും പൃഥ്വിരാജ്ന്റെ സജഷൻ ആയിരുന്നു. നമ്മൾ ഇങ്ങനെ ഒരുപാട്‌ പേരെ ആലോചിക്കുകയും ഫിക്സ് ആവാതിരിക്കുകയും ചെയ്യുന്ന സമയത്ത് രാജുവേട്ടനാണ് സുരാജ് ചെയ്താ നന്നാവില്ലേ എന്ന്‌ എന്നോട് ചോദിച്ചത്. കേട്ടപ്പോൾ നല്ല ഓപ്ഷൻ ആണെന്ന് തോന്നുകയും അങ്ങനെ സുരാജേട്ടനിലേക്ക്‌ എത്തുകയും ആയിരുന്നു.

സൂപ്പർസ്റ്റാറിന്റെ ആരാധകനായി സുരാജ്‌ എത്തിയപ്പോൾ?

ഒരു സൂപ്പർസ്റ്റാറും ഒരു സാധാരണക്കാരനായ ആരാധകനും. അവരാണ് ഈ കഥയിലെ നായകന്മാർ. സുരാജേട്ടന് അങ്ങനെ ഒരു സാധാരണക്കാരന്റെ ഇമേജ് നമുക്കെല്ലാവർക്കും ഇടയിലുണ്ട്. ആളുകൾ സ്വന്തം വീട്ടിലെ ഒരു അംഗം എന്നത് പോലെ അംഗീകരിച്ചിട്ടുള്ള ഒരു ആക്ടർ ആണ്‌ സുരാജേട്ടൻ. അതുകൊണ്ട്‌ തന്നെ പുള്ളിക്ക് ഇത്‌ ചെയ്യാൻ കഴിയുമോ എന്നൊരു സംശയം ഒന്നും നമുക്കില്ലായിരുന്നു. ഞാൻ ഈ കഥ പറഞ്ഞ എല്ലാ താരങ്ങളും പറഞ്ഞത് സുരാജേട്ടന്റെ റോൾ ചെയ്തോളാം എന്നാണ്‌, അതത്രയ്ക്ക് മനോഹരമായ ഒരു ക്യാരക്ടർ ആണ്‌. സുരാജേട്ടൻ അത്‌ ഗംഭീരമാക്കിയിട്ടുണ്ട്.

ആദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യുന്നത്‌, എങ്ങനെയുണ്ടായിരുന്നു?

അത്‌ ഗംഭീര അനുഭവം ആയിരുന്നു. ഞാനൊന്നും സത്യത്തിൽ ഒരു നല്ല എഴുത്തുകാരനല്ല എന്ന്‌ തിരിച്ചറിയുകയായിരുന്നു. ശരിക്കും ഇഷ്ടപ്പെട്ടു ആ പ്രോസസ്സ്. കാരണം ഞാൻ ഇത്തവണ സംവിധായകൻ എന്ന നിലയിൽ എന്റെ വർക്കിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത്. പിന്നെ അത് വളരെ സോളിഡ് ആയ ഒരു തിരക്കഥ ആയിരുന്നു. അതിനെ എത്ര അടിപൊളി ആയി എടുക്കാം എന്നത് ഒരു വെല്ലുവിളി ആയിരുന്നു. എനിക്ക്‌ അറിയാവുന്ന മേഖലയിൽ ഇത്തവണ എനിക്ക്‌ ഒരുപാട്‌ എക്‌സ്‌പ്ലോർ ചെയ്യാൻ പറ്റി. അത്‌ ഈ സിനിമയ്ക്കും എനിക്കും ഒരുപാട്‌ ഗുണം ചെയ്തിട്ടുണ്ട്.

മൂന്ന്‌ സിനിമകൾ ചെയ്തതിൽ രണ്ടും പരാജയങ്ങൾ ആയിരുന്നു, പരാജയങ്ങളിൽ വിഷമം തോന്നിയിട്ടുണ്ടോ?

തീർച്ചയായിട്ടും, വിഷമം തോന്നിയിട്ടില്ലെന്ന്‌ പറഞ്ഞാൽ അത്‌ വലിയ നുണയായിപ്പോകും. നമ്മൾ എല്ലാ സിനിമകൾ ചെയ്യുന്നതും സൂപ്പർഹിറ്റ് ആവാൻ വേണ്ടി തന്നെയാണ്. നമുക്ക് നിലനിൽപ്പുള്ളതും സിനിമകൾ ഓടുമ്പോൾ തന്നെയാണ്‌. ടോണി ഞാൻ ഏറ്റവും എൻജോയ് ചെയ്ത് വർക്ക് ചെയ്ത ഒരു സിനിമയാണ്. എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ അഭിനേതാക്കൾ, എന്ത് ചോദിച്ചാലും തരുന്ന ഒരു പ്രൊഡ്യൂസർ. ശരിക്കും ടോണി ഒരു ടെക്നിക്കൽ സിനിമ ആയിരുന്നു. ഒരു ടെക്‌നിഷ്യൻ എന്ന നിലയിൽ ഞാൻ ഒരുപാട് എക്‌സ്‌പ്ലോർ ചെയ്ത സിനിമയാണ്. അതുകൊണ്ട് എനിക്ക്‌ അത്ര നിരാശ തോന്നിയില്ല. പക്ഷേ ഹണിബീ 2 ശരിക്കും വിഷമിപ്പിച്ചു. അത്‌ ശരിക്കും കാശ് ഉണ്ടാക്കാൻ വേണ്ടി ചെയ്ത ഒരു കൊമേർഷ്യൽ സിനിമ ആയിരുന്നു. അല്ലാതെ ഒരു ആർട്ട് എലമെന്റ് ഒന്നും അതിനുണ്ടായിരുന്നില്ല. ആ സിനിമയുടെ പരാജയം എന്നെ പഠിപ്പിച്ചത് എനിക്ക്‌ പറ്റുന്ന തരത്തിലുള്ള സിനിമ ചെയ്താ മതി എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ പരാജയങ്ങൾ നേട്ടവുമാണ്.

ഹണി ബി 2 ചെയ്യേണ്ടിയില്ലായിരുന്നു എന്ന്‌ തോന്നിയിരുന്നോ?

ശരിക്കും അത്‌ മറ്റൊരു നടനെ വച്ച് ചെയ്യാൻ വേണ്ടി ആലോചിച്ച വേറൊരു കഥയായിരുന്നു. അത്‌ ഹണി ബീയുടെ പ്ലോട്ടിലേക്ക് ഇടുകയായിരുന്നു, പക്ഷേ ആ കഥ അങ്ങനെ അല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഹണി ബീ 2 സംഭവിക്കുമായിരുന്നു, പക്ഷേ അതിങ്ങനെ ആവില്ലായിരുന്നു.

ടോണി ഈ കാലഘട്ടത്തിൽ ചെയ്തിരുന്നേൽ സ്വീകരിക്കപ്പെടുമായിരുന്നു എന്ന്‌ വിശ്വസിക്കുന്നുണ്ടോ?

പരീക്ഷണം എന്നത്‌ എന്നെങ്കിലും സ്വീകരിക്കപ്പെടും, എന്നാൽ അതിൽ മിക്കതും ഇറങ്ങിയ കാലത്ത് പരാജയം ആയിരിക്കും. ടോണി ഒരു പരാജയപ്പെട്ട പരീക്ഷണം ആയിരുന്നു, അതിന്ന് ചെയ്‌താൽ വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ മനസിലാക്കിയ ഒരു കാര്യം പറയാം, നമ്മൾ പരീക്ഷണം നടത്തുമ്പോൾ കഴിവതും നമ്മുടെ പൈസയ്ക്ക് തന്നെ ചെയ്യാൻ ശ്രമിക്കണം, അല്ലേൽ അത്‌ വല്ലാത്ത ഒരു ഭാരം ആയിരിക്കും. ഇപ്പോൾ ഞാൻ ഒരു സിനിമ ആലോചിക്കുന്നുണ്ട് ” ഫ്ലവർ പവർ ” ,അത് പൂർണ്ണമായും ഒരു പരീക്ഷണമാണ്‌,വളരെ അധികം സെൻസേഷണൽ ആയ വിഷയം പറയുന്ന ഒരു ഫീമെയിൽ ഓറിയന്റഡ് സിനിമ ആണ്‌. അത്‌ ഞാൻ എന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, അതിന്റെ ഒരുക്കത്തിലാണ്.

നടനായി ഇനിയും പ്രതീക്ഷിക്കാമോ?

എനിക്കറിയില്ല, ശരിക്കും നമുക്ക് ആക്ടിങ് കരിയർ പ്ലാൻ ചെയ്യാൻ പറ്റില്ല. മറ്റുള്ളവരാണ് നമ്മുടെ ഭാവി അതിൽ തീരുമാനിക്കുന്നത്. ഞാനായിട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ ഒരിക്കലും അഭിനയിക്കില്ല, എനിക്ക്‌ ചെയ്യാൻ പറ്റുന്ന നല്ല വേഷങ്ങൾ വന്നാൽ തീർച്ചയായിട്ടും അഭിനയിക്കും.

ടീസറിലും ട്രെയ്ലറിലും ഒക്കെ കണ്ട ഫാൻ എന്ന സിനിമയുമായി ഉള്ള സാമ്യം?

സാമ്യം ഉണ്ടാവാം, കാരണം ഫാൻ ഒരു ആരാധകന്റെ കഥ ആയിരുന്നു പറഞ്ഞത്‌. ഇതിലും ഒരു ആരാധകന്റെ കഥ പറയുന്നുണ്ട്. രണ്ടിലും പറയുന്ന ഇമോഷൻ ഒന്നാണ്, പക്ഷേ അത്‌ പറയുന്ന വിഷയങ്ങൾ വേറെയാണ്.

ഡ്രൈവിംഗ് ലൈസൻസിലെ മറ്റ്‌ അഭിനേതാക്കൾ ആരൊക്കെയാണ്?

പൃഥ്വിരാജ് , സുരാജ് എന്നിവർ കഴിഞ്ഞാൽ മിയ, ദീപ്തി സതി, മാസ്റ്റർ ആദിഷ്, നന്ദു, ലാലു അലക്സ്, സുരേഷ് കൃഷ്ണ, സൈജുകുറുപ്പ്, മേജർ രവി, വിജയരാഘവൻ, ഇടവേള ബാബു, അരുൺ, നന്ദു പൊതുവാൾ, ശിവജി ഗുരുവായൂർ, സുനിൽ ബാബു, വിജയകുമാർ, അനീഷ് ജി മേനോൻ, മൃദുൽ നായർ, സോഹൻ സീനുലാൽ, കലാഭവൻ നവാസ്, കലാഭവൻ ഹനീഫ് അങ്ങനെ ഒരുപാട് വലിയ ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗം ആണ്‌.

മലയാള സിനിമയിൽ ഈ അടുത്തൊന്നും ഇത്രയും വലിയ ആർട്ടിസ്റ്റുകൾ ഉള്ള ഒരു സിനിമ വന്നിട്ടില്ല, എങ്ങനെയായിരുന്നു ഈ കാസ്റ്റിംഗ്?

ഈ പടത്തിൽ കാസ്റ്റിംഗ് വളരെ പ്രധാനം ആയിരുന്നു. ഇവരെല്ലാവരും തന്നെ ഡിമാൻഡിങ് ആയിരുന്നു ഈ കഥയിൽ. ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും പറയുന്ന കാര്യങ്ങൾ പ്രാധാന്യം ഉള്ളതും ആളുകളിലേക്ക്‌ എത്തേണ്ടതും ആണ്‌. അപ്പോ ഒരു പുതിയ ആളെ കൊണ്ട്‌ വന്ന്‌ ആളുകൾക്ക് പരിചയപ്പെടുത്താനുള്ള സമയം തിരക്കഥയിൽ ഇല്ല. അതുകൊണ്ട്‌ പ്രേക്ഷകർക്ക് കാണുമ്പോൾ തന്നെ ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആർട്ടിസ്റ്റിനെ ചൂസ് ചെയ്യുകയായിരുന്നു. അത്‌ വളരെ നന്നായി വന്നിട്ടുമുണ്ട്.

സ്ഥിരം ടീമിൽ നിന്ന്‌ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ വരുന്നത്, അതിന്റെ കാരണം?

ശരിക്കും ഈ പടം ആദ്യം പ്ലാൻ ചെയ്യുമ്പോൾ എന്റെ സ്‌ഥിരം ടീം തന്നെയായിരുന്നു. പിന്നെ ഞാൻ അണ്ടർവേൾഡിൽ അഭിനയിക്കുമ്പോഴാണ് അലക്സിനെയും യാക്സ്നെയും നേഹയെയും ഒക്കെ പരിചയപ്പെടുന്നത്. പിന്നേ ഈ സിനിമ തുടങ്ങേണ്ട സമയം എന്റെ കൂടെ ഉണ്ടായിരുന്നവർ അവരുടെ മറ്റ്‌ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. പിന്നെ മാറ്റം നല്ലതാണ്, കാരണം ഞാൻ പഠിക്കുന്നത് എന്റെ ഒപ്പം വർക്ക് ചെയ്യുന്നവരിൽ നിന്നാണ്. പുതിയ ആളുകൾ വരുമ്പോൾ നമ്മുടെ അറിവും കൂടും എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്.

സിദ്ദിഖ് സാർ ലാൽ ജൂനിയറിന്റെ സിനിമകൾ കണ്ട്‌ അഭിപ്രായം പറയാറുണ്ടോ?

തീർച്ചയായിട്ടും. എന്റെ സിനിമകളിൽ സിദ്ദിഖ് അങ്കിളിന്‌ ഏറ്റവും ഇഷ്ടം ടോണി ആണ്‌. ആ സിനിമ കണ്ടിട്ട് സിദ്ദിഖ്‌ അങ്കിൾ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകൾ ആണ്‌, ബാക്കി സിനിമകൾ ഒക്കെ ചെയ്യാൻ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകൾ എല്ലാവർക്കും ചെയ്യാൻ പറ്റുന്നതല്ല എന്നാണ്‌. അതൊരു വലിയ അവാർഡ്‌ ആയിരുന്നു.

വീട്ടുകാരുടെ ഇടപെടൽ ഉണ്ടോ സിനിമകളിൽ? അവരുടെ ഒരു പിന്തുണയെ പറ്റി?

എന്റെ സപ്പോർട്ട് എന്നും അവര് തന്നെയാണ്. ഒരു കഥ വന്ന്‌ കഴിഞ്ഞാൽ എന്റെ ആദ്യ ഘട്ട ചർച്ചകൾ ഒക്കെ വീട്ടിൽ തന്നെയാണ്‌, അവരെല്ലാം എന്റെ സിനിമകളിൽ ഇൻവോൾവ്ഡ് ആണ്‌. ഫാസിൽ സാർ വീട്ടുകാരെ റിലീസിന് മുന്നേ സിനിമ കാണിക്കുന്ന ആളായിരുന്നു, പപ്പയും പണ്ട് മുതലേ റിലീസിന് മുന്നെ എല്ലാരേയും സിനിമ കാണിക്കുവായിരുന്നു. ഞാനും ആ രീതി തന്നെ ആണ്‌ ഫോളോ ചെയ്യാറ്. അവരെ എല്ലാം ഞാൻ സിനിമ കാണിക്കാറുണ്ട് റിലീസിന് മുന്നെ, അവരുടെ അഭിപ്രായങ്ങൾ എനിക്ക്‌ വളരെ പ്രധാനം ആണ്‌.

അടുത്ത സിനിമ?

അടുത്തത് പപ്പ തിരക്കഥ എഴുതി ഞാൻ സംവിധാനം ചെയ്യുന്ന സിനിമയാണ്‌. “സുനാമി” എന്നാണ് പേരിട്ടിരിക്കുന്നത്. ആസിഫ്‌ ആണ്‌ നായകൻ, ഒപ്പം ബാലു വർഗ്ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിന്നെ അഭിനയിക്കാൻ ഓഫർ വന്നിട്ടുള്ള രണ്ട് പ്രൊജക്ടുകൾ ഉണ്ട്. അതിന് ശേഷമാണ്‌ “ഫ്ലവർ പവർ” ചെയ്യുന്നത്. അതെന്റെ ഒരു ഡ്രീം സിനിമ ആണ്.

മുന്‍മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. പിണറായി മന്ത്രിസഭയിലെ അംഗമായിരുന്നു. കുട്ടനാട് എംഎല്‍എ ആയിരുന്നു. ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 72 വയസ്സാണ്. കൊച്ചിയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

അര്‍ബുദരോഗ ചികിത്സയിലായിരുന്നു തോമസ് ചാണ്ടി.കേരള രാഷ്ട്രീയത്തില്‍ എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു തോമസ് ചാണ്ടി. എന്‍സിപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രധാന പങ്കുവെച്ച നേതാവാണ്.

പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിക്കെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. പർവേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് ഇസ്‌ലാമാബാദിലെ സെൻട്രൽ സ്ക്വയറിൽ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന വിധിന്യായത്തിലെ പരാമർശം ശിക്ഷ വധിച്ച ജഡ്ജിയുടെ മാനസികനില തകരാറിലാണെന്നാണ് കാണിക്കുന്നതെന്നു പാക്കിസ്ഥാന്‍ ഫെഡറല്‍ നിയമ വകുപ്പ് മന്ത്രി ഫറൂഖ് നസീം പ്രതികരിച്ചു.

വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവൻ പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് മുഷറഫിന്റെ മ‍ൃതദേഹം ഡി തെരുവിൽ (‍ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്ന വിചിത്ര നിർദേശം. വിധിയിൽ സർക്കാർ അപ്പീൽ പോകുമെന്നും ജഡ്ജിയെന്ന നിലയിൽ തുടർന്ന് വിധിന്യായം പുറപ്പെടുവിക്കുന്നതിൽ നിന്ന് വഖാർ അഹ്മദ് സേത്തിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം ജുഡിഷ്യൽ കൗൺസിലിനെ സമീപിക്കുമെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.

മുഷറഫിന്റെ വധശിക്ഷയ്ക്കെതിരെ പാക്ക് സൈന്യത്തിൽ അതൃപ്തി പുകയുന്നതിനിടെയാണ് പിന്തുണയുമായി സർക്കാർ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും സുപ്രീം കോടതിയും സ്ഥിതിചെയ്യുന്ന തെരുവിൽ മുഷറഫിനെ തൂക്കണമെന്ന വിധിന്യായം തന്നെ ന്യായാധിപന്റെ പ്രതികാരബുദ്ധിയും മതിഭ്രമവുമാണ് കാണിക്കുന്നതെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.

പെഷാവര്‍ കോടതിയുടെ വിധി ഭരണഘടനാലംഘനമാണെന്ന് അറ്റോര്‍ണി ജനറല്‍ മന്‍സൂര്‍ ഖാന്‍ വ്യക്തമാക്കി. മുഷറഫിന്റെ അസാന്നിധ്യത്തിലായിരുന്നു കോടതി നടപടികളും വിധിപ്രസ്താവവും. മുഷറഫിന് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നു കുറ്റപ്പെടുത്തിയ മൻസൂർ ഖാൻ മുഷറഫിന് നീതി ലഭിച്ചില്ലെങ്കിൽ ആ അനീതിക്കെതിരെ സർക്കാർ നിലകൊള്ളുമെന്നും വ്യക്തമാക്കി. മുന്‍ സൈനിക ഭരണാധികാരിക്ക് വധശിക്ഷ വിധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ തെഹ്‍രികെ ഇന്‍സാഫ് അടിയന്തര യോഗം ചേർന്നിരുന്നു. നിർഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രി ഇമ്രാൻഖാൻ വിധിന്യായത്തെ വിശേഷിപ്പിച്ചത്.

നീത്യന്യായ നടപടികളെ പാടെ അവഗണിച്ചുകൊണ്ടാണ് പ്രത്യേക കോടതി രൂപീകരിച്ചതെന്നും സ്വന്തം ഭാഗം വിശദീകരിക്കാനുള്ള മൗലികാവകാശം മുഷറഫിന് നിഷേധിക്കപ്പെട്ടതായും സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു. കേസിൽ ധൃതി പിടിച്ചാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പ്രാകൃതമായ ഈ ശിക്ഷാ നടപടി അംഗീകരിക്കില്ലെന്നും പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ആസിഫ് ഗഫൂർ പ്രതികരിച്ചു. എല്ലാ മൂല്യങ്ങൾക്കും എതിരാണു വിധിയെന്നു ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു.

രാജ്യസുരക്ഷയ്ക്കായി അങ്ങേയറ്റം പ്രവർത്തിച്ചിട്ടുള്ള ശക്തനായ ഭരണാധികാരിയാണ് മുഷറഫ്. അദ്ദേഹത്തെ രാജ്യദ്രോഹിയെന്നു വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. വിധി പറഞ്ഞ ബെഞ്ചിലെ ഒരംഗമായ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നസർ അക്ബർ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. 42 പേജുള്ള വിയോജന വിധിയെഴുതിയ അദ്ദേഹം മുഷറഫിന്റെ മൃതദേഹം വലിച്ചിഴച്ച് തൂക്കണമെന്ന നിർദേശത്തോടും വിയോജിച്ചു.

പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണു മുന്‍ സൈനിക മേധാവിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുന്നതും വധശിക്ഷയ്ക്കു വിധിക്കുന്നതും. 2007 നവംബർ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാര്‍ച്ച് 31നാണ് പർവേസ് മുഷറഫിനെതിരെ കേസെടുത്തത്. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി സ്ഥാനമേറ്റ മുഷറഫ് ഇംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായി 2008ൽ സ്ഥാനമൊഴിഞ്ഞു.

2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇപ്പോൾ മുഷറഫിന് വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.

2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായിൽ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. യുഎഇയും പാക്കിസ്ഥാനുമായി കുറ്റവാളി കൈമാറ്റക്കരാർ ഇല്ലാത്തതിനാൽ വധശിക്ഷ നടപ്പാകില്ലെന്നു തന്നെയാണ് മുഷറഫിന്റെ അനുയായികളും വിശ്വസിക്കുന്നതും.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ മത വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ പനയമ്പള്ളിയെ ആണു ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നു ലുലു അധികൃതർ അറിയിച്ചു. പുരുഷന്മാരുടെ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

സമൂഹ മാധ്യമത്തിൽ ഉണ്ണി പുതിയേടത്ത് എന്ന പേരുള്ള അക്കൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്. അപകീർത്തിപരമായ കമന്റാണ് ഇദ്ദേഹത്തിന്റേതെന്നും ഇത്തരം പെരുമാറ്റങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ലുലു അധികൃതർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു കീഴെയാണ് ഉണ്ണികൃഷ്ണൻ അപകീർത്തികരമായ കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും നിരവധി ആളുകൾ പ്രതിഷേധവുമായി‌‌ രംഗത്തെത്തുകയും ചെയ്തിരുന്നു.

താങ്കളെ ജോലിയിൽ നിന്നും നീക്കം ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും മറ്റു നടപടികൾക്ക് എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടാനുമാണ് ലുലു ഗ്രൂപ്പ് ഉണ്ണികൃഷ്ണനെ അറിയിച്ചത്.

 

സ്വന്തം ലേഖകൻ 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ട്രെയിനിന് കല്ലെറിഞ്ഞ ലുങ്കിയും തൊപ്പിയും ധരിച്ച ആറ് പേര്‍ അറസ്റ്റിലായി. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ഈ സംഘം ഫേക് വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി.നേരത്തെ, വേഷം കണ്ട് പ്രതിഷേധിക്കുന്നവരെ തിരിച്ചറിയാമെന്നുള്ള വിവാദ പ്രസ്താവനയുമായി മോദി രംഗത്തെത്തിയിരുന്നു.

മുസ്ലിം വേഷം ധരിച്ച് ട്രെയിനിന് കല്ലെറിയുകയായിരുന്നു ഇവര്‍. ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സര്‍ക്കാര്‍ എന്നയാളുള്‍പ്പെടെയാണ് അറസ്റ്റിലായത്. യു ടൂബ് ചാനലിനു വേണ്ടിയാണ് മുസ്ലിം വേഷം ധരിച്ച് വീഡിയോ ഉണ്ടാക്കിയതെന്ന് അറസ്റ്റിലായ യുവാക്കള്‍ പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി മുകേഷ് പറഞ്ഞു. രാജ്യത്തുടനീളം ബിജെപി പ്രവര്‍ത്തകര്‍ ഫേക്ക് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നയാളും ബിജെപി പ്രവര്‍ത്തകനാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിജെപിക്കാര്‍ തൊപ്പികള്‍ വാങ്ങുന്നത് ഒരു സമുദായത്തെ ഉപദ്രവിക്കാനുള്ള ആയുധമാക്കാനാണെന്ന് സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത പ്രതികരിച്ചിരുന്നു.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധക്കാറ്റ് അലയടിക്കുമ്പോള്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഹിതപരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ രാജിവച്ചൊഴിയണമെന്നും മമത പറഞ്ഞു. ഐക്യരാഷ്ട്രസഭ അല്ലെങ്കില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള നിഷ്പക്ഷ സംഘടന വേണം ഹിതപരിശോധന നടത്താന്‍. അപ്പോള്‍ എത്രപേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് മനസിലാക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ സംഭവങ്ങളില്‍ അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മമത രംഗത്ത് വന്നിരുന്നു. ‘രാജ്യം മുഴുവനും കത്തുന്ന അവസ്ഥയിലാണ്. അപ്പോഴാണ് അവര്‍ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാന്‍ ആരാണെന്ന് എന്റെ വസ്ത്രം നോക്കി തീരുമാനിക്കാന്‍ അവര്‍ക്ക് സാധിക്കുമോ?’ മമത ബാനര്‍ജി രോഷത്തോടെ ചോദിച്ചു.

അതേസമയം, മമത ബാനര്‍ജിയുടെ റാലികള്‍ സത്യപ്രതിജ്ഞ ലംഘനമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഗാര്‍ അഭിപ്രായപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പ്രതിഷേധ റാലികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായികൂടി മാറുകയാണ്. ഗവര്‍ണറെ തള്ളി ഹൗറ മൈതാനിയില്‍ നിന്ന് ധര്‍മലത വരെ ഇന്നും മമതയുടെ കൂറ്റന്‍ റാലി നടന്നു. രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് കൊണ്ടുപോവുകയാണ് പ്രധാനമന്ത്രിയെന്നായിരുന്നു മമതയുടെ ആരോപണം.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഭരണഘടന വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വാദം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയുംവിളിച്ചുവരുത്തിയ ഗവര്‍ണര്‍ മൂര്‍ഷിദാബാദ്, മാള്‍ഡ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ആശങ്കയും അറിയിച്ചു.

ഉന്നാവോ ബലാത്സംഗക്കേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതിയുടെ നിര്‍ണായക വിധി. മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവിതാവസാനം വരെ ജയിലില്‍ കഴിയാം. 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

പിഴയില്‍ 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കണം. 2017 ജൂണ്‍ നാലിനാണ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ 16കാരിയെ ബിജെപി എംഎല്‍എ സെന്‍ഗര്‍ പീഡിപ്പിച്ചത്. ഇരയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരയ്ക്കും കുടുംബത്തിനും പ്രത്യേക സംരക്ഷണം നല്‍കണം. ഓരോ മൂന്ന് മാസവും സുരക്ഷ വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ക്യാന്‍സറാണ് മരണകാരണമാകുന്ന രോഗങ്ങളില്‍ ഇന്ന് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ജീവിത, ഭക്ഷണ ശൈലികളിലെ മാറ്റങ്ങള്‍ ഇന്ന് ഈ രോഗം അതിവേഗം പടരാന്‍ ഇട വരുത്തുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നു പറയാം. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ സുരക്ഷാവലയമായി നില്‍ക്കുന്നതാണ് പ്രധാന കാരണം.

പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ, പല ക്യാന്‍സറുകള്‍ക്കും പലതരം ലക്ഷണങ്ങളാണുണ്ടാവുക.

ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന:-ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം.

ചോര ചത്ത അടയാളം:-ലുക്കീയിയ അഥവാ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചാല്‍ രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം തടസപ്പെടും. ഇത് ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടാക്കും. ഇതും പുരുഷന്മാരിലാണ് കാണുന്നതത്.പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍:-പ്രത്യേക കാരണങ്ങില്ലാതെ പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക. ഇത് കോളന്‍, ലിവര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

കടുത്ത ക്ഷീണം:-അതുപോലെ പോലെ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിയ്ക്കണം. ഇത് ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണം കൂടിയാണ്.മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന:-മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇതല്ലെങ്കില്‍ മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നതും ഈ ക്യാന്‍സറിന്റെ ലക്ഷണമാകാം.

വൃഷണങ്ങള്‍:-വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസഹങ്ങളോ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ഇത്തരം വ്യത്യാസങ്ങള്‍ അടിയന്തിര മെഡിക്കല്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നവയാണ്.ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍:-ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പ്രത്യേകിച്ചു നിറംമാറ്റം പോലുള്ളവ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. പ്രത്യേകിച്ച് 50 വയസു പിന്നിട്ട പുരുഷന്മാരില്‍.

വായിലുണ്ടാകുന്ന വ്രണങ്ങള്‍:-വായിലുണ്ടാകുന്ന വ്രണങ്ങള്‍ ദീര്‍ഘകാലമായിട്ടും ഉണങ്ങാത്തത്, ഇവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ എന്നിവ വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് പുകവലി ശീലമുള്ളവര്‍ ഇതുകണ്ടാൽ ഡോക്ടറെ കാണാൻ മറക്കരുത്.മാറാത്ത ചുമ:-തുടര്‍ച്ചയായ, മാറാത്ത ചുമ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഇത്തരം ചുമയുണ്ടെങ്കില്‍ ഇത് അവഗണിയ്ക്കരുത്.

മലത്തിലെ രക്തം:-മലത്തിലെ രക്തം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എന്നാല്‍ ഇതല്ലാതെ പൈല്‍സ്, മലബന്ധം, മലദ്വാരത്തിലെ മുറിവുകള്‍ എന്നിവയും ഇതിനു കാരണമാകാം.തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന:-തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന, പ്രത്യേകിച്ച് അടിവയറ്റില്‍, ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഇത് ലുക്കീമിയ, ഈസോഫാഗല്‍, ലിവര്‍, പാന്‍ക്രിയാസ്, കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.

വിറയലോടു കൂടിയ കടുത്ത പനി:-വിറയലോടു കൂടിയ കടുത്ത പനി ഇടയ്ക്കിടെ വരുന്നതാണ് ലുക്കീമിയയുടെ പ്രാരംഭലക്ഷണം. ഈ ലക്ഷണം അവഗണിയ്ക്കരുത്.തുടർച്ചയായുണ്ടാകുന്ന പുറം വേദന:-പുറംവേദന ക്യാൻസറിന്റെ ലക്ഷണമാകാം. ഉദാഹരണത്തിന്, പ്രോസ്ട്രേറ്റ് ക്യാൻസർ എല്ലുകളെ എളുപ്പത്തിൽ ബാധിക്കും. പ്രത്യേകിച്ച് പുറം ഭാഗത്തുള്ള അസ്ഥികളെ. അത് പുറംവേദനയുണ്ടാക്കും.

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നായികയാണ് അനുശ്രീ. കൈനിറയെ ചിത്രങ്ങളുള്ള താരത്തിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം ഒരു പ്രധാനപ്പെട്ട വേഷം താരം കൈകാര്യം ചെയ്യുന്നുണ്ട്. ഡിസംബർ 20 ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ അനുശ്രീയ്ക്ക് അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിച്ചാൽ മതിയെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.

തമിഴ് നടൻ സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ. സൂര്യയെ കുറിച്ചു അനുശ്രീ പരാമര്ശിക്കാത്ത അഭിമുഖങ്ങൾ ഇല്ല എന്നതാണ് സത്യം. സൂര്യയുടെ നായികയായി അഭിനയിക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം പറയുകയുണ്ടായി. അതുപോലെ തന്നെ അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിക്കണം എന്നതും മറ്റൊരു ആഗ്രഹമാണെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. അടുത്ത ജന്മത്തിൽ ജ്യോതികയാകുമ്പോൾ സൂര്യ തന്നെ വിവാഹം കഴിക്കണം എന്ന കണ്ടീഷനും താരം മുന്നോട്ട് വച്ചിരിക്കുകയാണ്. സൂര്യ വേറെയൊരു പെണ്ണിനെ അടുത്ത ജന്മത്തിൽ വിവാഹം കഴിക്കുകയാണെങ്കിൽ ജ്യോതികയായി ജനിക്കുന്നതിലും കാര്യമില്ല എന്നും അനുശ്രീ കൂട്ടിച്ചേർത്തു. സൂര്യയുടെ ഇത്രെയും കടുത്ത ആരാധികയായ ഒരു സെലിബ്രിറ്റി ഒരുപക്ഷേ സൗത്ത് ഇന്ത്യയിൽ തന്നെയുണ്ടാവില്ല എന്ന കാര്യത്തിൽ തീർച്ച.

RECENT POSTS
Copyright © . All rights reserved