Latest News

കോട്ടയം കിടങ്ങൂരിൽ മനോദൗർബല്യമുള്ള പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൂടല്ലൂർ സ്വദേശി ബെന്നിയെയാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇതോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പിടികൂടിയ നാല് പ്രതികളുടെ ഉറ്റ സുഹൃത്താണ് ബെന്നി. ബെന്നിയാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. രണ്ട് വർഷമായി പ്രതികൾ പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. കൂടല്ലൂർ സ്വദേശികളായ റെജി സെബാസ്റ്റ്യൻ, കൊച്ചുപറമ്പിൽ ജോബി, ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ, തോമസ് എന്നിവരെ പൊലീസ് അവരുടെ വീടുകളിൽ നിന്ന് പിടികൂടി.

ഇതറിഞ് പാലക്കാട്ടെയ്ക്ക് രക്ഷപ്പെട്ട ബെന്നിയെ മോനിപ്പള്ളിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നാണ് പിടികൂടിയത്. അച്ഛൻ മരിച്ചതിനെത്തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏക സഹോദരൻ തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുകയാണ്.അമ്മ പകൽ സമയം കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു. ഈ സമയത്തും സ്കൂൾ അവധി

ദിനങ്ങളിലുമാണ് പലപ്പോഴായി പ്രതികൾ പെൺകുട്ടികൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മാനസികമായി തകർന്ന കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോളാണ് പീഡനവിവരം പുറത്തറിഞ്ഞത്. കിടങ്ങുർ ജനമൈതി പൊലീസിലുണ്ടായിരുന്ന എഎസ്ഐ സി.ജി, സജികുമാറിന്റെ തുടർച്ചയായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നാട്ടുകാർ കൈമാറിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.

രാത്രിയാമങ്ങള്‍

രാത്രിഭക്ഷണം തയ്യാറാക്കി കഴിച്ചതിനുശേഷം ജാക്കി കമ്പ്യൂട്ടര്‍ തുറന്ന് ലോകവാര്‍ത്തകള്‍ വായിച്ചിരുന്നു. ചില അറേബ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറുന്ന പൈശാചികമായ കാഴ്ചകളില്‍ കണ്ണുകള്‍ ഉടക്കി നിന്നു. മനസ്സില്‍ ഞെട്ടലുണ്ടായി. മുഖംമൂടി ധരിച്ചവര്‍ മനുഷ്യന്റെ കഴുത്തറുത്ത് കൊല്ലുന്നു. കൊച്ചുകുഞ്ഞുങ്ങളെ വെടിവെച്ചു കൊല്ലുന്നു. മനുഷ്യനെ മൃഗീയമായി കൊല്ലുന്ന ഇവര്‍ ആരാണ്? ഇതെല്ലാം വീഡിയോ ചിത്രങ്ങളാക്കി അവര്‍ ലോകത്തെ കാണിച്ചു രസിക്കുന്നു. ഇവരെ ജീവനോടെ പിടികൂടി ചുട്ടെരിച്ചു കൊല്ലുകയാണ് വേണ്ടത്. ജാക്കി കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു കിടന്നു.
ജനസേവനമെങ്കില്‍ അഞ്ച് വര്‍ഷം പോരായോ? മരണം വരെ ഇതില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ പിന്നില്‍ നിഗൂഢതകള്‍ ധാരാളമാണ്. ഈ പാത പിന്തുടരുന്നവര്‍ ഇനിയും ചെയ്യേണ്ടത് തല മൊട്ടയടിച്ചു കുടുമ കെട്ടി കയ്യിലും കഴുത്തിലും രുദ്രാക്ഷമാലയണിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി വിശുദ്ധരെന്ന് വിശ്വസിക്കുന്ന മനുഷ്യമൃഗങ്ങളുടെ ശവശരീരങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഗംഗ നദിയില്‍ മുങ്ങിക്കുളിച്ച് നൂറ്റിയെട്ടു പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ശയനപ്രദക്ഷിണം നടത്തി ജീവിതത്തില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ ക്ഷമിക്കാന്‍ അപേക്ഷിക്കയാണ് വേണ്ടത്.

കൊടും തപസിലിരിക്കുന്ന ശിവന്റെ മനസ്സിളക്കിയ മാദകസുന്ദരിയായ പാര്‍വ്വതി ശിവനെ കിടപ്പറയിലേക്ക് നയിച്ച് സുഖിച്ചപ്പോള്‍ സ്ത്രീസൗന്ദര്യത്തിന്റെ സംഭോഗശൃഗാരത്തില്‍ വീണുടഞ്ഞ അഴിമതിയില്‍ കോടാനുകോടികളുണ്ടാക്കിയ മണ്ണിലെ ദേവന്മാരോട് വിണ്ണിലെ ദേവന്‍ ചോദിച്ചു. നിങ്ങള്‍ക്ക് നാണമില്ലേ വേശ്യകളുമായി കിടക്ക പങ്കിടാന്‍, നിങ്ങള്‍ വഞ്ചകരല്ലേ? അറിവുള്ള ആധുനിക മനുഷ്യര്‍ അവയെ വെറുപ്പോടെ കാണുന്നു. ദേവലോകത്ത് നിന്നെത്തിയ വെള്ള വസ്ത്രധാരിയായ ദേവന്‍ മണ്ണിലെ കാവിവസ്ത്രധാരിയായ വെളുത്ത നീണ്ട താടിയും മുടിയും ജടയുമുള്ള സ്വാമീ ഞങ്ങളോട് ക്ഷമിക്കണം. ഇവിടുത്തെ യുവത്വവും അടിമകളാകുകയാണ്. സ്വര്‍ഗ്ഗലോകത്തുനിന്നെത്തിയ ദേവഭക്തര്‍ ഓരോരുത്തരെ അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിഞ്ഞു. അഗ്നികുണ്ഠമാകെ കരിക്കട്ടകാളയി മാറി. ആകാശത്തുനിന്ന് ഇടിമിന്നലുകളായി അവിടേക്ക് വന്ന് മണ്ണിനെയാകെ കത്തിച്ചു. ഉറക്കത്തില്‍ കിടന്ന ജാക്കി ഭയങ്കര ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. സ്വപ്നത്തില്‍ കണ്ട അദൃശ്യമായ വെളിപ്പെടുത്തല്‍ ഭൂമിയില്‍ സംഭവിക്കുമോ?

സിസ്റ്റര്‍ കാര്‍മേല്‍ ഫാത്തിമയ്‌ക്കൊപ്പം ബ്രസ്സില്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വേശ്യകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചു. വേശ്യാവൃത്തി, സ്വര്‍ണ്ണക്കടത്ത് പോലുള്ള രഹസ്യവ്യാപാരമെന്ന് സിസ്റ്റര്‍ കാര്‍മേല്‍ മനസ്സിലാക്കി. ഉന്നതന്മാരും പോലീസുകാരും ഭരണത്തിലുളളവരും ഇതിനൊക്കെ കൂട്ടുനില്ക്കുന്നു.

ഫാത്തിമ ഇവിടെ വന്നിട്ടില്ലെങ്കിലും അവരെല്ലാം ഏതൊക്കെ ചുറ്റുപാടുകളിലാണെന്ന് അവര്‍ക്കറിയാം. കടല്‍ത്തീരത്ത് കാറ്റുകൊണ്ടു കിടന്ന ഒരു വേശ്യമാത്രം സിസ്റ്റര്‍ കാര്‍മേലിന്റെ പ്രബോധനത്തില്‍ ആകര്‍ഷിക്കപ്പെട്ടു. ഈ തൊഴില്‍ ചെയ്യാന്‍ മനസ്സുണ്ടായിട്ടല്ല. പണത്തിനോടും ആഡംബരജീവതത്തോടുമുള്ള ആര്‍ത്തിയാണ് അവളെ ഇതിലേക്ക് വഴിനടത്തിയത്. കാമമോഹികള്‍ തന്റെ ശരീരത്തെ കശാപ്പു ചെയ്തു.
ഒരുമാസം ലഭിക്കുന്ന ശമ്പളം ഒരു ദിവസംകൊണ്ടോ ഒരാഴ്ച കൊണ്ടോ സ്വന്തമാക്കാം. ക്രെഡിറ്റ് കാര്‍ഡുള്ള സമ്പന്നര്‍ക്ക് പണം ഒരു വിഷയമല്ല. ഇവിടെയെല്ലാം കൗണ്‍സിലിംഗ് സെന്റര്‍ ഉണ്ടെങ്കിലും അതൊന്നും ഒരു പുനരധിവാസത്തിന് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ജെസിക്ക എന്ന ബ്രസീലിയന്‍ സുന്ദരിയെ മെക്‌സിക്കന്‍ സംഘത്തിന് വിറ്റതുകൊണ്ടാണ് അവള്‍ ഇവിടെയെത്തിയത്. ചെറിയ മീനുകള്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ ഈ കച്ചവടത്തില്‍ പങ്കുകാരെന്ന് അവളില്‍ നിന്ന് മനസ്സിലാക്കി. അവളെ ലേലം ചെയ്‌തെടുത്തിരിക്കുന്നത് ഒരു വ്യക്തിയാണ്. ബ്രസീലിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേലം നടക്കുന്നത്. എല്ലാ മാസവും അയാളുടെ തുക താമസിക്കുന്ന വീട്ടില്‍ വന്ന് വാങ്ങും. അയാളുടെ വാടകവീട്ടിലാണ് രണ്ടുപേരും താമസിക്കുന്നത്. എന്റെ ജോലി ഈ തീരത്ത് ഉല്ലസിക്കാന്‍ വരുന്നവരെ സ്വന്തമാക്കി ഞാന്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയി കൂടെ കിടത്തുക എന്നുള്ളതാണ്. ഓരോ രാത്രിയും അവര്‍ക്കൊപ്പം ഉല്ലസിക്കണം.

മയക്കു മരുന്ന് ഇഷ്ടമുള്ളവര്‍ക്ക് അത് കുത്തിവെച്ചും അയാള്‍ക്കൊപ്പം തിന്നും കുടിച്ചും തെരുവ് വിളക്കിന്റെ പ്രകാശത്തിലൂടെ നടന്ന് വീട്ടിലെത്തി മുറിക്കുള്ളില്‍ കയറി ലൈംഗീകസുഖങ്ങള്‍ ആസ്വദിക്കുന്നു. അവളില്‍ നിന്ന് ധാരാളം വിവരങ്ങളാണ് സിസ്റ്റര്‍ കര്‍മേലിന് കിട്ടിയത്. അവളൊന്നുംതന്നെ ഉള്ളിലൊതുക്കാന്‍ തയ്യാറായില്ല. മുമ്പ് അടിമകളായി ആണുങ്ങളെ വിറ്റിരുന്നുവെങ്കില്‍ വന്‍നഗരങ്ങളില്‍ സ്ത്രീകളെയാണ് അടിമകളാക്കി വിറ്റുകൊണ്ടിരിക്കുന്നത്. തന്റെ വീട്ടുകാര്‍ വിചാരിച്ചിരിക്കുന്നത് താനീ പട്ടണത്തില്‍ അന്തസുള്ള ജോലിയായി കഴിയുകയാണെന്നാണ്. പത്രപരസ്യം കണ്ടാണ് അവള്‍ ഈ പട്ടണത്തില്‍ ജോലിക്കു വന്നത്.

ബ്രസീലിലെ വലിയ പട്ടണത്തിലെ പ്രശസ്ത്ര ബാങ്ക്. അവിടെ ഒരു ജോലി ആരും ആഗ്രഹിക്കുന്നതാണ്. പണമുണ്ടാക്കണം അതാണ് ലക്ഷ്യം. ഇന്റര്‍വ്യൂ ഹാളില്‍ പലരുമുണ്ടായിരുന്നു. അവസാനമെത്തിയത് തന്റെ പേരായിരുന്നു.

ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാര്‍ലോസ് ഇന്റര്‍വ്യൂന് പകരം തന്റെ ശരീരത്തിലാണ് കണ്ണുവച്ചത്. താനൊരു ലോകസുന്ദരിയാണെന്ന് അയാള്‍ പുകഴ്ത്തി പറഞ്ഞു. തനിക്ക് ബാങ്കില്‍ ജോലി തരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷെ പ്രത്യുപകാരമായി തന്റെ ശരീരം നല്കണം. താന്‍ പോകാനൊരുങ്ങി. തന്റെ ജോലി തനിക്ക് വേണ്ട എന്ന് തുറന്നടിച്ചു. അയാള്‍ എഴുന്നേറ്റ് സോറി പറഞ്ഞിട്ട് ആ കതകിന് കുറ്റിയിട്ടു. താനമ്പരന്നുപോയി. ഒടുവില്‍ അയാള്‍ ക്രൂരഭാവത്തില്‍ പറഞ്ഞു.

“”നീ ഈ മുറിയില്‍ നിന്ന് നഗ്നയായി പുറത്തേക്ക് പോകണോ അതോ ഈ കെട്ടിടത്തില്‍ നിന്ന് നിന്നെ താഴേയ്ക്ക് വലിച്ചെറിയണോ? നീ തന്നെ തീരുമാനിക്ക്. ആദ്യമായിട്ടാണ് നിന്നെപ്പോലൊരു സുന്ദരിയെ ഞാന്‍ കാണുന്നത്. നീ എത്ര തടസ്സം നിന്നാലും എതിര്‍ത്താലും എന്റെ ജോലി നഷ്ടപ്പെട്ടാലും എനിക്ക് നിന്നെ വേണം.”
അന്നാദ്യമായി തന്റെ ശരീരത്തെ താന്‍ ഒരുശവമായി കണ്ടു. അപ്പോഴേയ്ക്കും അയാളുടെ ബലിഷ്ഠമായ കൈകള്‍ തന്നെ കടന്നുപിടിച്ചിരുന്നു. അയാള്‍ സോഫയിലേക്ക് തന്നെ വലിച്ചെറിഞ്ഞു. തുണികള്‍ ഓരോന്നായി അയാള്‍ വലിച്ചെറിഞ്ഞു തന്നെ നഗ്നയാക്കി തന്റെ മീതേക്കയാള്‍ അമര്‍ന്നു. താന്‍ ദുര്‍ബലയായ നിമിഷങ്ങള്‍. നനഞ്ഞ കണ്ണുകളോടെ ജെസീക്കാ എല്ലാവിവരങ്ങളും സിസ്റ്റര്‍ കാര്‍മലിനോട് പറഞ്ഞു.

 

തിമിംഗലത്തിന്റെ ആണെങ്കിലും കൊള്ളാം, എന്ത് ജീവിയുടെ ആണെങ്കിലും കൊള്ളാം ഛര്‍ദ്ദില്‍ ആണല്ലോ സംഗതി. അയ്യേ, അപ്പോള്‍ പിന്നെ കൂടുതലൊന്നും പറയേണ്ട എന്ന ലൈനാണോ. എന്നാല്‍ അങ്ങനങ്ങ് പോകാന്‍ വരട്ടേ. ഇതിന്റെ വില കൂടിയൊന്ന് കേള്‍ക്കണം. അതോടെ സകല അറപ്പും മാറിക്കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

തായ്‌ലാന്‍ഡിലെ ഒരു കടല്‍ത്തീരത്ത് നിന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അമ്പത്തിയഞ്ചുകാരനായ ജുംറസ് തിയോഖട്ട് എന്ന മത്സ്യത്തൊഴിലാളിക്ക് ഇത് ലഭിക്കുന്നത്. ആദ്യം സംഗതി എന്താണെന്ന് മനസിലായില്ല. തുടര്‍ന്ന് ഇദ്ദേഹം ഇതെപ്പറ്റി വിശദമായി അന്വേഷിച്ചു. അങ്ങനെയാണ് സംഭവം അല്‍പം വിലപിടിപ്പുള്ളതാണെന്ന് മനസിലായത്.

അങ്ങനെ ബന്ധപ്പെട്ട അധികൃതരെയെല്ലാം ജുംറസ് വിവരമറിയിച്ചു. അവര്‍ സാമ്പിള്‍ ശേഖരിക്കുകയും വിശദമായ പരിശോധനയ്ക്ക് അത് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് മാസങ്ങളോളം ഒരു വിവരവുമില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച പെടുന്നനെ അവര്‍ ജുംറസിനെ ബന്ധപ്പെട്ടു.

എണ്ണത്തിമിംഗലത്തിന്റെ സ്രവമാണ് ജുംറസിന്റെ പക്കലുള്ളതെന്നും, അത് തങ്ങള്‍ക്ക് നല്‍കണം, തക്കതായ വില തിരിച്ചും തരാന്‍ തയ്യാറാണെന്നും അവരറിയിച്ചു. ആറ് കിലോയും 350 ഗ്രാമും തൂക്കമുള്ള കട്ടപിടിച്ച സ്രവമായിരുന്നു അത്. വിലയിട്ടപ്പോള്‍ ഏതാണ്ട് 2 കോടി 26 ലക്ഷം രൂപ.

ഹാവൂ, വാര്‍ത്ത കേട്ട തീരവാസികളെല്ലാം അമ്പരന്ന മട്ടിലാണ്. ജുംറസിനും അവിശ്വസനീയത മാറിയിട്ടില്ല. കടല്‍ നല്‍കിയ സമ്മാനമാണിതെന്നാണ് ഇദ്ദേഹം പറയുന്നത്. ‘കടലിലെ നിധി’, ‘ഒഴുകുന്ന സ്വര്‍ണം’ എന്നെല്ലാം അറിയപ്പെടുന്ന സാധനമാണത്രേ ഈ സ്രവം. പെര്‍ഫ്യൂം നിര്‍മ്മിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഗന്ധമില്ലാത്ത ഒരു തരം ആല്‍ക്കഹോള്‍ അടങ്ങിയതാണ് ഈ സ്രവം. ഇതാണ് പെര്‍ഫ്യൂം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത്രേ.

ശാരീരിക ബന്ധം എന്നു പറഞ്ഞാൽ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.മധുവിധു നാളുകളില്‍ പോലും അവന്‍ അവളുടെ നഗ്‌നത ഇരുട്ടിലല്ലാതെ അനുഭവിച്ചിട്ടില്ല.നീണ്ട ഒരു മാസം അവന് കാത്തിരിക്കേണ്ടി വന്നു. അവളോടൊന്നാകുവാന്‍. അവള്‍ക്ക് ഭയമാണ്. എന്താണ് സെക്‌സ് എന്ന് അവള്‍ക്ക് അറിയില്ല. ആകെയറിയാവുന്നത് കുട്ടികളെ ഉണ്ടാക്കുവാന്‍ വേണ്ടി ഒരു പുരുഷനും സ്ത്രീയും കൂടി ചെയ്യുന്ന ഒരു ശാരീരിക പ്രക്രിയ എന്ന് മാത്രമാണ്.

രക്ഷകര്‍ത്താക്കള്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സെക്‌സിനെ കുറിച്ചു പറഞ്ഞു കൊടുക്കണം.വേറെ ആരാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്?തെറ്റായ അറിവുകള്‍ കൂട്ടുകാരില്‍ നിന്നും ലഭിക്കുന്നതില്‍ എത്രയോ നല്ലതാണ് രക്ഷകര്‍ത്താക്കളില്‍ നിന്നും ശരിയായ അറിവ് ലഭിക്കുന്നത്.ഇതുപോലെ വേറെയും സ്ത്രീകളുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അവന് ആവശ്യം വരുമ്ബോള്‍ മാത്രം നിര്‍വികാരതയോടെ കിടന്നു കൊടുക്കുന്നവള്‍.

പുരുഷന് എന്ത് വേണമെന്ന് അവള്‍ക്ക് അറിയില്ല. അതുപോട്ടെ. അവള്‍ക്ക് എന്ത് വേണമെന്ന് അവനും അറിയില്ല.ഇതൊക്കെ പറയുമ്ബോള്‍ ഇപ്പോഴത്തെ പെണ്‍കുട്ടികളെ കുറിച്ചാണോ എന്ന് അതിശയം തോന്നാം.അതേ ഇപ്പോഴുമുണ്ട് ഇത്തരം പെണ്‍കുട്ടികളും ചില പുരുഷന്മാരും. കിടപ്പറയില്‍ അഞ്ചു മിനിറ്റ് മാത്രം ചെയ്യേണ്ട ഒന്നല്ല സെക്‌സ്.പുരുഷന് മാത്രം രതിമൂര്‍ച്ഛ വരുന്ന വരെ ചെയ്യേണ്ട ഒരു കാര്യമല്ലത്. സ്ത്രീയ്ക്കും അറിയാന്‍ അവകാശമുണ്ട്. അവളും രതിമൂര്‍ച്ഛ അറിയട്ടെ.

രതിമൂര്‍ച്ഛ അനുഭവിച്ച എത്ര മലയാളി സ്ത്രീകളുണ്ടാവും?ചില പുരുഷന്മാരുമുണ്ട്. അവരുടെ സുഖത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. അവര്‍ക്ക് ശുക്ലസ്ഖലനം നടക്കുവാന്‍ വേണ്ടി അഞ്ചു മിനിറ്റ് മാത്രം സെക്‌സ് ചെയ്യുന്നവരുണ്ട്.ഭാര്യയ്ക്ക് എന്ത് വേണമെന്നോ, അവളുടെ ഇഷ്ടങ്ങള്‍ എന്തെന്നോ അറിയുവാന്‍ ശ്രമിക്കാത്ത പുരുഷന്മാരുണ്ട്.അവളുടെ ആവശ്യങ്ങള്‍ വാ തുറന്നു പറഞ്ഞൂടെ എന്നു ചോദിക്കുന്ന പുരുഷന്മാരോട്.

അവള്‍ അങ്ങനെയാണ്.എല്ലാം നിങ്ങളെപ്പോലെ വെട്ടിത്തുറന്ന് പറയണമെന്നില്ല. സ്‌നേഹിച്ചും, ചോദിച്ചും അറിയുവാന്‍ ശ്രമിക്കുക. അവള്‍ പറയും. തീര്‍ച്ച.അതുപോലെ കുട്ടികള്‍ ആയതിന് ശേഷം ഒരുമിച്ചു കിടക്കുകയോ, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് വിരലില്‍ എണ്ണാവുന്ന തവണകളായി ചുരുങ്ങുന്നവരും ഉണ്ട്.ചിലരുടെ ചിന്ത അങ്ങനെയാണ്. അതുപോലെ ഒരു പ്രായം ആയാല്‍ 50, 60 വയസ്സിന് ശേഷം രണ്ടു കട്ടിലില്‍ അല്ലെങ്കില്‍ രണ്ടു മുറിയില്‍ ഉറങ്ങുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കാണാം.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രായപരിധി എന്തിന്?ഒരുമിച്ചു കിടക്കുന്നതില്‍ തെറ്റ് എന്താണ്?എന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ മാത്രമല്ല ഒരുമിച്ചു കിടക്കുന്നത്.ആ മാറിലൊന്നു തല ചായ്ച്ചു ഉറങ്ങുവാന്‍. അതുമല്ലെങ്കില്‍ കരങ്ങള്‍ ആ നെഞ്ചില്‍ അമര്‍ത്തി ഉറങ്ങുമ്ബോള്‍ കിട്ടുന്ന ആ ആശ്വാസമൊന്ന് അറിയുവാന്‍.തുറന്ന് പരസ്പരം സംസാരിക്കുക. ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും നാണിക്കാതെ പറയുക.

ഒരു ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടെ കഴിയേണ്ട വ്യക്തിയോട് തുറന്ന് സംസാരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ബന്ധത്തിലെന്തോ കുഴപ്പമില്ലേ?ഒരു ജീവിതം മുഴുവന്‍ പങ്കു വെക്കേണ്ട വ്യക്തിയോട് എല്ലാം തുറന്ന് പറയുക. അതിലൂടെ ലഭിക്കുന്ന സന്തോഷം അനിവചനീയമാണ്.ശ്രമിച്ചു നോക്കൂ.കുട്ടികള്‍ ഉണ്ടായാല്‍ മാറ്റി നിര്‍ത്തേണ്ട ഒന്നല്ല ശാരീരികബന്ധം.

അങ്ങനെ മനോഭാവമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്.സ്ത്രീകള്‍ക്ക് ഒരുപക്ഷേ കുട്ടികള്‍ ഉണ്ടായതിന് ശേഷം പല മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്ന് പോകുമ്ബോള്‍ സെക്‌സ് എന്നത് ചിന്തകള്‍ക്കും അപ്പുറമാവാം.എന്നാലും സ്ത്രീകളെ, പുരുഷന്മാര്‍ക്ക് അപ്പോഴും സെക്‌സ് ആവശ്യമാണ്.നിങ്ങളുടെ മനസ്സും ശരീരവും സമ്മതിക്കുമ്ബോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക.കുട്ടികളായി എന്നത് സെക്‌സ് അസ്വദിക്കുവാതിരിക്കുവാനുള്ള ഒരു കാരണമല്ല.

ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ചില സ്ത്രീകള്‍ അവരുടെ ശരീരത്തില്‍ തൊടാനോ, ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനോ സമ്മതിക്കാറില്ല.വിരക്തി ചിലര്‍ക്ക് തോന്നാം. പക്ഷെ അതോന്നുമല്ലാതെ ഗര്‍ഭിണി ആയിരിക്കുമ്ബോള്‍ സെക്‌സ് പാടില്ല എന്നു പറഞ്ഞു ഭര്‍ത്താക്കന്മാരെ അടുപ്പിക്കാത്ത സ്ത്രീകളുമുണ്ട്.പല തെറ്റിദ്ധാരണകളും അതിന് കാരണമാണ്.ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാം.മറുപിള്ള താഴ്ന്ന ചില ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയിരിക്കുക. കാണിക്കുന്ന ഡോക്ടറോട് ഈ കാര്യങ്ങള്‍ ചോദിക്കുവാന്‍ മടിക്കേണ്ടതില്ല. സ്‌നേഹത്തോടെ ഒരു തലോടലോ, സംസാരമോ മതി വാക്കുകളുടെ പരിഭവങ്ങള്‍ക്ക് മേലെ പറക്കുവാന്‍. ശ്രമിച്ചു നോക്കൂ.കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വിവാഹബന്ധങ്ങളില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുക.

വളരെ വ്യത്യാസം ഉണ്ടാകും.ആരെങ്കിലും ഒരാള്‍ താഴ്ന്നു കൊടുക്കുക.
അത് എല്ലായ്‌പ്പോഴും ഒരാള്‍ ആകണമെന്നില്ല. രണ്ടു പേര്‍ക്കുമാവാം.പരസ്പരം സഹരിച്ചും, ക്ഷമിച്ചും, സ്‌നേഹിച്ചും ജീവിക്കുക.കഴിയുവോളം. ഇല്ലെങ്കില്‍ പരസ്പരം സംസാരിച്ചു തീരുമാനിക്കുക.സംസാരിച്ചാല്‍ തീരാവുന്ന പ്രശനങ്ങളാണ് ഒട്ടുമിക്ക കുടുംബങ്ങളിലും.പക്ഷെ പലരും സംസാരിക്കില്ല. ഉള്ളില്‍ കിടന്ന് നീറി നീറി സ്വയമുരുകി അവസാനം അതൊരു പൊട്ടിത്തെറിയിലൊടുങ്ങും.അപ്പോഴേയ്ക്കും വൈകി പോകാതെയിരിക്കട്ടെ.

Dr. ഷിനു ശ്യാമളൻ..

ദേ ഇതാണ് ആ ‘മൊതല്’ എജ്ജാതി എഡിറ്റിംഗ്.ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും അടുത്തിടെ വൈറൽ ആയ പല വീഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു.ദേ ഇതാണ് ആ മൊതല്.അജ്മൽ. ചങ്ങനാശ്ശേരിക്കാരൻ.ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റർ. ഒരു ഒന്നൊന്നര മൊതല്.സഹ സംവിധായകൻ, ക്യാമറമാൻ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മൽ.മലയാളം,തമിഴ്,ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇൻസ്റ്റഗ്രാമിൽ അജ്മലിന്റെ followers ആണ്.ajmalsabucuts എന്ന് വാട്ടർ മാർക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാൽ അവർക്ക് അറിയാം തലതല്ലി ചിരിക്കാൻ,അമ്പരപ്പോടെ ആസ്വദിക്കാൻ എന്തോ അതിലുണ്ടെന്ന്.ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു.ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ script writer കൊച്ചിയിലെ വീട്ടിൽ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരിൽ കണ്ടു.

ഗംഗ എവിടെ പോകുന്നു.അല്ലിക്ക് ആഭരണം എടുക്കാൻ പോണെന്നു നകുലേട്ടനോട് ഞാൻ പറഞ്ഞിരുന്നതല്ലേ.ഗംഗ പോകണ്ട.അതെന്താ ഞാൻ പോയാല്.വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ.അയോഗ്യ നായേ,ഉന്നൈ കൊന്ന്,രക്തത്തെ കുടിച്ച്.നടി ശോഭനയെ ദേശീയ അവാർഡിന് അർഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മൽ അവസാനം ചെയ്തത്. World wrestling star Big Show ഈ ഡയലോഗ് പറഞ്ഞു കിടുക്കി.അജ്മൽ 48-ഓളം വീഡിയോ എഡിറ്റ്‌ ചെയ്ത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷെ ഇതുവരെ കൈ കൊടുത്തിട്ടില്ല.

കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.

കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.

കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാര്‍ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.

കല്ലറ പൊളിച്ചതിനുശേഷമാണ് ഇവര്‍ താടി ഒഴിവാക്കിയത്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്പോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയില്‍ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോള്‍ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാന്‍ പറഞ്ഞു. പോലീസിന്റെ മുന്നില്‍വെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാല്‍, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോള്‍ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചന്‍ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയില്‍പ്പോയി പഠിച്ചുവെച്ചിരുന്നു.

നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.

ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.

വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകൾ: ആ സമയം വീണ്ടും എത്തിയിരിക്കുന്നു! കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.

എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.

“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.

ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ?

അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.

എന്ന്, പൃഥ്വിരാജ് സുകുമാരൻ. പൗരൻ.

ടൊവീനോ: കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ‌ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും . ഹാഷ്ടാഗ് ക്യാംപെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം;

‘തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.

മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.’

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ നായകൻ കൂടിയായ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ അധ്യക്ഷനാകുമെന്ന് വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ടീമിന്റെ ‍ഡ്രസിങ് റൂമിൽവച്ച് താൻ പ്രവചിച്ചിരുന്ന കാര്യം അനുസ്മരിച്ച് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. ‘ഇന്ത്യൻ എക്സ്പ്രസ്സി’നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം ഓർത്തെടുത്തത്. ഗാംഗുലി ബംഗാൾ മുഖ്യമന്ത്രിയാകുമെന്നും അന്നുതാൻ പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തിയ സേവാഗ്, അതു സത്യമാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വ്യക്തമാക്കി.

ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് തന്റെ പഴയ പ്രവചനം സേവാഗ് പരസ്യമാക്കിയത്. ജീവിതത്തിൽ താൻ കണ്ടിട്ടുള്ള ക്യാപ്റ്റൻമാരിൽ ഏറ്റവും മികച്ചയാൾ ഗാംഗുലിയാണെന്നും സേവാഗ് വ്യക്തമാക്കി. വിദേശത്ത് ജയിക്കാൻ ഇന്ത്യൻ ടീമിനെ പഠിപ്പിച്ചത് ഗാംഗുലിയാണ്. കളത്തിൽ എങ്ങനെയാണ് പോരാടേണ്ടതെന്ന് ഞങ്ങളെ പഠിപ്പിച്ചതും ഗാംഗുലിയാണ്. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലുള്ള പുതിയ ഇന്നിങ്സിലും ഗാംഗുലി അതേ ആക്രമണോത്സുകത പ്രകടമാക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സേവാഗ് വ്യക്തമാക്കി. സേവാഗുമായുള്ള അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

∙  ക്യാപ്റ്റനെന്നാൽ ദാദ തന്നെ!

ബിസിസിഐ അധ്യക്ഷനെന്ന പുതിയ വേഷത്തിൽ ദാദയെ കാണുമ്പോൾ, ദേശീയ ടീമിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ദിവസങ്ങൾ ഓർമ വരുന്നു. അന്ന് അദ്ദേഹം പ്രകടമാക്കിയ നേതൃഗുണം കാരണമാണ് ഈ രണ്ടാം ഇന്നിങ്സിലും അദ്ദേഹം കഴിവുതെളിയിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്. മുന്നിൽ നിന്ന് നയിക്കുകയും കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ക്യാപ്റ്റനായിരുന്നു അദ്ദേഹം. നിങ്ങൾ ഒരു മാച്ച് വിന്നറാണെന്ന് തോന്നിയാൽ, ദാദ നിങ്ങളെ അകമഴിഞ്ഞു സഹായിക്കും. ഞാനും യുവരാജും ഹർഭജനും സഹീർ ഖാനും ആശിഷ് നെഹ്‌റയും മുഹമ്മദ് കൈഫുമെല്ലാം അത് അനുഭവിച്ചവരാണ്.

ഒരു കളിയിൽ മോശമായാലും ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നില്ല. മികവു തെളിയിക്കാൻ ആവശ്യത്തിന് അവസരം ദാദ നൽകുമെന്ന വിശ്വാസമായിരുന്നു കാരണം. നിങ്ങൾ നന്നായി കളിക്കൂ എന്നത് മാത്രമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയ ഏക നിർദ്ദേശം. ഇന്ത്യൻ ടീമിൽ സംഭവിച്ച എല്ലാ മാറ്റങ്ങൾക്കും കാരണം അദ്ദേഹത്തിന്റെ ആ നിലപാടായിരുന്നു.

ഏറ്റവും ഒടുവിൽ കളിച്ച 8–10 ഇന്നിങ്സുകളിൽ ഒരു താരം മോശം പ്രകടനമാണ് നടത്തിയതെങ്കിൽപ്പോലും അതു മറക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആത്മവിശ്വാസമാണ് അദ്ദേഹം പകർന്നുനൽകിയത്. എല്ലാവരുടെയും പ്രകടനം ടീമിന് നിർണായകമാണെന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഈ വിശ്വാസം കൈവരുന്നതോടെ എല്ലാവരും അവരുടെ 100 ശതമാനം ടീമിനായി നൽകും. മത്സരങ്ങൾ ജയിപ്പിക്കും. ക്യാപ്റ്റനെന്ന നിലയിൽ ദാദയുടെ ഏറ്റവും വലിയ കരുത്തും അതായിരുന്നു.

ആർക്കും എപ്പോഴും സമീപിക്കാവുന്ന ക്യാപ്റ്റനുമായിരുന്നു ദാദ. ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് കമന്ററി ചെയ്യുമ്പോൾ പോലും, ഞാൻ ഒരുപാട് തമാശ പറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ടാകും. അതെല്ലാം അന്നത്തെ ഡ്രസിങ് റൂം അനുഭവങ്ങളുടെ ബാക്കിപത്രമാണ്. ഞാൻ ധാരാളം ക്യാപ്റ്റൻമാരെ കണ്ടിട്ടുണ്ട്. എന്നാൽ ദാദ ഒരു അപൂർവ നേതാവായിരുന്നു, നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും പറയാം. അദ്ദേഹവും അദ്ദേഹം പിന്തുണച്ച കളിക്കാരും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇതു പിന്നീട് കൂടുതൽ ശക്തമായി.

∙ എന്നെ ഞാനാക്കിയതും ദാദ!

ഒരു മധ്യനിര ബാറ്റ്സ്മാനിൽ നിന്ന് ഞാൻ എങ്ങനെ ഓപ്പണറായി? – ഈ ചോദ്യം ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്. ഓപ്പണിങ് ബാറ്റ്സ്മാനെന്ന നിലയിലുള്ള എന്റെ വളർച്ചയിൽ ദാദയ്ക്ക് വലിയ റോളുണ്ട്. എന്നോട് ആദ്യമായി ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. ഓപ്പണറായാൽ ടീമിലെ സ്ഥാനം സുസ്ഥിരമാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. മധ്യനിരയിൽ തന്നെ തുടരാനാണ് തീരുമാനമെങ്കിൽ ആർക്കെങ്കിലും പരുക്കേൽക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ, ഓപ്പണറുടെ വേഷം ഏറ്റെടുക്കാൻ എനിക്കു ബലം നൽകിയത് അദ്ദേഹം പിന്നീടു പറഞ്ഞ കാര്യമാണ്. ‘ഓപ്പണറെന്ന നിലയിൽ ഞാൻ നിങ്ങൾക്ക് മൂന്നു നാലോ മത്സരങ്ങളിൽ അവസരം തരാം. അഥവാ പരാജയപ്പെട്ടാലും തുടർന്നും കളിക്കാൻ അവസരം നൽകും. ടീമിൽനിന്ന് പുറത്താക്കുന്ന ഘട്ടം വന്നാലും വീണ്ടും മധ്യനിരയിൽ തന്നെ ഒരിക്കൽക്കൂടി അവസരം തരാം.’

എന്റെ ആത്മവിശ്വാസം ഉയർത്താൻ ആ വാക്കുകൾ ധാരാളമായിരുന്നു. ഇത്തരം നിലപാടുകളാണ് ഒരു കളിക്കാരനെ തന്റെ ക്യാപ്റ്റനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ദാദ എന്നെ വളരെയധികം പിന്തുണയ്ക്കുന്നല്ലോ, അതിനാൽ ഒന്നു ശ്രമിച്ചു കളയാമെന്ന് എനിക്കു തോന്നി. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അത് അദ്ദേഹം കാരണമാണ്.

∙ ദാദയിൽനിന്ന് പഠിച്ച പാഠങ്ങൾ

ദാദയിൽനിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പിന്നീട് ഞാൻ ക്യാപ്റ്റനായപ്പോൾ – ഡൽഹിക്കു വേണ്ടിയാണെങ്കിലും, ചാലഞ്ചർ ട്രോഫിയിലോ ഐ‌പി‌എല്ലിലോ ആണെങ്കിലും – അതേ അന്തരീക്ഷം ഡ്രസിങ് റൂമിൽ നിലനിർത്താൻ ശ്രമിച്ചു. ഐപിഎല്ലിൽ ഇതെന്ന ഒരുപാട് സഹായിച്ചു. സ്വന്തം സംസ്ഥാനത്തിനായി പോലും കളിച്ചിട്ടില്ലാത്ത താരങ്ങൾ ചിലപ്പോൾ ടീമിലുണ്ടാകും. അവർക്ക് യോജിച്ചൊരു അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. അതിനായി ഞാൻ അവരോടു പോയി സംസാരിക്കും, അവർക്കായി സമയം കണ്ടെത്തും. അതെല്ലാം ഞാൻ ദാദയിൽനിന്ന് പഠിച്ചതാണ്. ഐപിഎല്ലിൽ സെമിഫൈനലിൽ പോലും കടക്കാൻ ഞങ്ങളെ സഹായിച്ചത് ആ അനുഭവങ്ങളായിരുന്നു.

കാരണം, ഞാൻ ടീമിലെത്തിയ കാലത്ത് ദാദ എന്നോട് സംസാരിക്കും. എന്നെ അത്താഴം കഴിക്കാന്‍ കൊണ്ടുപോകും. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരേയും തന്നോടൊപ്പം ചേർത്തുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിക്കും. ഐ‌സിസിയിൽ ബിസിസിഐയ്ക്ക് നിർണായക ശബ്ദമുണ്ടായിരുന്ന ആ സുവർണകാലം തിരികെ വരുമെന്നും എനിക്ക് ഉറപ്പുണ്ട്.

ദാദ ഞങ്ങൾക്കൊപ്പം, ഞങ്ങൾ ദാദയ്‌ക്കൊപ്പം

സഹതാരങ്ങളുമായുള്ള ബന്ധം കാരണം ദാദയ്ക്ക് എല്ലായ്‌പ്പോഴും അവരുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കിയപ്പോഴും കളിക്കാർ കൂടെനിന്നു. അദ്ദേഹം ടീമിൽ നിന്ന് പുറത്തായത് മോശം കളിക്കാരനായതുകൊണ്ടായിരുന്നില്ല. ദാദ ടീമിൽ ഇല്ലാതിരുന്നപ്പോഴും ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു. ഞങ്ങളുടെ മോശം സമയത്ത് അദ്ദേഹം ഞങ്ങളോട് സംസാരിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ ഞങ്ങൾ അദ്ദേഹത്തോടും അദ്ദേഹത്തെക്കുറിച്ചും സംസാരിച്ചു. ദാദ മികച്ചൊരു വിടവാങ്ങൽ‌ അർഹിക്കുന്നുവെന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നി. കളിക്കുമ്പോൾത്തന്നെ അദ്ദേഹം വിരമിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തിന് അവസാന മത്സരം കിട്ടിയപ്പോൾ ഞങ്ങൾ വളരെ സന്തോഷിച്ചു.

ഒന്നുണ്ട്, ഇത്തരം കടുത്ത വെല്ലുവിളികൾക്കടിയിൽപ്പോലും ദാദ തകർന്നതായി തോന്നിയിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വം. ഞങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിച്ചതും അതുതന്നെ. ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണ്. എങ്കിലും സങ്കടപ്പെടരുത്. ആത്മവിശ്വാസം നിലനിർത്തുക. അത്രതന്നെ.

∙ ബിസിസിഐ അധ്യക്ഷനായി, ഇനി ബംഗാൾ മുഖ്യമന്ത്രി?

ദാദാ ബിസിസിഐ പ്രസിഡന്റാകുന്നുവെന്ന് ആദ്യമായി കേട്ടപ്പോൾ, 2007ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന ഒരു സംഭവം ഞാൻ ഓർത്തു. കേപ്ടൗണിൽ നടന്ന ടെസ്റ്റിൽ ഞാനും വസീം ജാഫറും നേരത്തെ പുറത്തായി. നാലാമനായി വരേണ്ടിയിരുന്നത് സച്ചിനായിരുന്നെങ്കിലും എന്തോ കാരണത്താൽ അദ്ദേഹത്തിന് ഇറങ്ങാനായില്ല. അതോടെ ഗാംഗുലിയോട് നാലാം നമ്പറിൽ ഇറങ്ങാൻ പരിശീലകൻ ആവശ്യപ്പെട്ട്. അത് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പരമ്പരയായതിനാൽ അതിയായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, ആ മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതിയും സമ്മർദ്ദവും പിരിമുറുക്കവും കൈകാര്യം ചെയ്ത രീതിയും ഞങ്ങളെ ഞെട്ടിച്ചു. അത് അദ്ദേഹത്തെക്കൊണ്ടു മാത്രമേ സാധിക്കൂ.

നമ്മുടെ കൂട്ടത്തിൽ ആർക്കെങ്കിലും ബിസിസിഐ പ്രസിഡന്റാകാനുള്ള കഴിവുണ്ടെങ്കിൽ അത് ദാദയ്ക്കാണെന്ന് അന്ന് ഡ്രസിങ് റൂമിൽവച്ച് ഞങ്ങൾ പറഞ്ഞു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് ബംഗാൾ മുഖ്യമന്ത്രിയുമാകാമെന്ന് ഞാൻ പറഞ്ഞു. എന്റെ ഒരു പ്രവചനം സത്യമായി. രണ്ടാമത്തെ പ്രവചനെ ശരിയാകുമോ? കാത്തിരുന്നു കാണാം.

 

 

കോട്ടയം ∙ കിടങ്ങൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി കൊടുത്തത്.

കഴിഞ്ഞ 2 വർഷമായി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ദേവസ്യ, റജി, ജോബി, നാഗപ്പന്‍ എന്നിവരാണ് പിടിയിലായത്. അഞ്ചുപേർ പ്രതികളായ കേസിൽ ഒരാൾ ഒളിവിലാണ്.

 

ബോളിവുഡ് സംവിധായകന്‍ ദീപക് ടിജോരിയ്ക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍. ഹിന്ദി ചിത്രം ‘ദോ ലഫ്സോണ്‍ കി കഹാനി’ എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് താരം പറയുന്നത്. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

അന്ധയായാണ് നടി സിനിമയില്‍ വേഷമിട്ടത്. അന്ധനായ നായക കഥാപാത്രത്തെ കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചതെന്നും തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നും താരം വ്യക്തമാക്കി. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.

രണ്‍ദീപ് ഹൂഡ നായകനായി എത്തിയ ചിത്രത്തിലെ കിടപ്പറരംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016- ലാണ് ‘ദോ ലഫ്സോണ്‍ കി കഹാനി’ പുറത്തിറങ്ങിയത്. 2011- ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഓള്‍വേയ്സിന്റെ റീമേക്കായിരുന്നു ചിത്രം.

RECENT POSTS
Copyright © . All rights reserved