Latest News

കോട്ടയം ∙ കിടങ്ങൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി കൊടുത്തത്.

കഴിഞ്ഞ 2 വർഷമായി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ദേവസ്യ, റജി, ജോബി, നാഗപ്പന്‍ എന്നിവരാണ് പിടിയിലായത്. അഞ്ചുപേർ പ്രതികളായ കേസിൽ ഒരാൾ ഒളിവിലാണ്.

 

ബോളിവുഡ് സംവിധായകന്‍ ദീപക് ടിജോരിയ്ക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍. ഹിന്ദി ചിത്രം ‘ദോ ലഫ്സോണ്‍ കി കഹാനി’ എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് താരം പറയുന്നത്. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

അന്ധയായാണ് നടി സിനിമയില്‍ വേഷമിട്ടത്. അന്ധനായ നായക കഥാപാത്രത്തെ കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചതെന്നും തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നും താരം വ്യക്തമാക്കി. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.

രണ്‍ദീപ് ഹൂഡ നായകനായി എത്തിയ ചിത്രത്തിലെ കിടപ്പറരംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016- ലാണ് ‘ദോ ലഫ്സോണ്‍ കി കഹാനി’ പുറത്തിറങ്ങിയത്. 2011- ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഓള്‍വേയ്സിന്റെ റീമേക്കായിരുന്നു ചിത്രം.

പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെയ്ക്കും. രാഷ്ട്രപതിയുടെ നിര്‍ദേശം അനുസരിച്ചാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തു. ഗവര്‍ണറാകുന്നതിന് മുമ്പായി തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിലടക്കം എത്തിയത്. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവര്‍ണര്‍ പദവിയില്‍ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താന്‍ നടത്തുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം .മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.താരത്തിന് മൂക്കിന് ഇടിയേറ്റു. ഇതുസംബന്ധിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നൂറിന്‍ വൈകിയെത്തിയെന്നാരോപിച്ച്‌ ജനം ബഹളം വയ്ക്കുന്നതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് ഇടിയേൽക്കുകയായിരുന്നു.. വേദന കടിച്ചമര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ നൂറിന്‍ ജനങ്ങളോട് സംസാരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിന്‍ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച്‌ വിതുമ്പിക്കൊണ്ടാണ്നൂറിന്‍ ജനങ്ങളോട് സംസാരിച്ചു തുടങ്ങിയത്. താന്‍ പറയുന്നത് കേള്‍ക്കണമെന്നും കുറച്ച്‌ നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിന്‍ ആവശ്യപ്പെട്ടു.

വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച്‌ നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തോടാണ് അവർ പ്രതികരിച്ചത്.

കേരളത്തില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. വാളയാര്‍ കേസില്‍ മലയാളികള്‍ ശബ്ദിക്കുമ്പോള്‍ വീണ്ടും പീഡന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പതിമൂന്നുകാരിയെ രണ്ട് വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയാണ്.

സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പൊലീസാണ് പ്രതികലെ പിടികൂടിയത്. ദേവസ്യ,റെജി,ജോബി, നാഗപ്പന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസിലെ പ്രതിയായ ബെന്നി എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

വിമാനത്തിലെ ബാത്ത് റൂമിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ കോക്പിറ്റിലെ ഐപാഡിൽ തൽസമയം കണ്ട് പൈലറ്റുമാർ. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് അറ്റൻഡന്റാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2017 ഫെബ്രുവരിയിലാണ് സംഭവം. പിറ്റ്സ്ബർഗിൽ നിന്ന് ഫീനിക്സിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിന്റെ ബാത്ത്റൂമിലാണ് ഒളിക്യാമറ വച്ചത്. ഇവിടെ നിന്ന് വൈഫൈ വഴി കോക്പിറ്റിലേക്ക് തത്സമയം സ്ട്രീം ചെയ്യുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റ് കോക്പിറ്റിലേക്ക് വന്നപ്പോഴാണ് ഐപാഡിൽ ബാത്ത് റൂം ദൃശ്യങ്ങൾ ലൈവായി കാണുന്നത് ശ്രദ്ധയില്‍പെട്ടതെന്നും പറയുന്നു.

എന്നാൽ ആ സംഭവത്തെ ശക്തമായി പ്രതിരോധിക്കുന്ന നിലപാടാണ് സൗത്ത് വെസ്റ്റ് സ്വീകരിച്ചത്. ബാത്ത് റൂമിൽ ഒരിക്കലും ക്യാമറ ഉണ്ടായിരുന്നില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞെന്നും ഈ സംഭവം കമ്പനിയെ അവഹേളിക്കാനുള്ള ശ്രമമായിരുന്നു എന്നുമാണ് സൗത്ത് വെസ്റ്റ് വക്താവിന്റെ നിലപാട്.

കോളേജ് അധികൃതരുടെ പീഡനമാണ് അമൃതാ സര്‍വ്വകലാശാലയുടെ ബംഗളൂരു ക്യാംപസിലെ വിദ്യാര്‍ത്ഥി ശ്രീഹര്‍ഷ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ബെലന്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹര്‍ഷ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ നടത്തുകയാണ്. ഈ കഴിഞ്ഞ സെപ്തംബര്‍ 22 നു ഹോസ്റ്റലിലെ മോശം ഭക്ഷണം, വെള്ള ക്ഷാമം എന്നിവയില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പരാതി കേള്‍ക്കാം എന്ന് വാക്ക് നല്‍കിയ ക്യാമ്പസ് ഡയറക്ടര്‍ വിദ്യാര്‍ത്ഥികളെ മീറ്റിംഗിന് വിളിച്ചു. പരാതികള്‍ക്ക് സ്വാമിജിയുടെ പ്രതികരണം ഭക്തി നിറഞ്ഞതായിരുന്നു.

പുരാതന കാലങ്ങളില്‍ മനുഷ്യര്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു പോന്നു. അന്ന് വെള്ളമില്ലാതിരുന്ന സാഹചര്യങ്ങള്‍ ഒക്കെ അവര്‍ക്കു തരണം ചെയ്യാന്‍ സാധിച്ചു. ചന്ദ്രയാന്‍ വിക്ഷേപണം വിജയിച്ചില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു. ഇത്ര വലിയ പ്രശ്‌നങ്ങള്‍ നാം നേരിടുമ്പോള്‍ ഈ കുടിവെള്ളം ഒക്കെ ഒരു പ്രശ്‌നമാണോ? എന്നിങ്ങനെയായിരുന്നു സ്വാമിജിയുടെ ന്യായീകരണങ്ങള്‍.

തങ്ങളുടെ പരാതികള്‍ ഒന്നും പരിഹരിക്കരിക്കപ്പെടില്ലെന്നു ബോധ്യം വന്ന വിദ്യാര്‍ത്ഥികള്‍ അന്ന് രാത്രി കോളേജിന്റെ ജനല്‍ ചില്ലുകളും, സിസിടിവിയും ഒക്കെ എറിഞ്ഞു പൊട്ടിച്ചു പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത ദിവസം തന്നെ കോളേജ് കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണെന്ന നോട്ടീസ് വന്നു, ഒപ്പം ഹോസ്റ്റലിലെ സകല വിദ്യാര്‍ഥികളോടും വീട്ടിലേക്കു പോകാനും ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന് നോട്ടീസ് ലഭിച്ചിരുന്നു. അതില്‍ ഒരാളാണ് ശ്രീഹര്‍ഷ.

കോളേജ് അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് ഹര്‍ഷ ജീവനൊടുക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു. നവംബര്‍ നാലുവരെ കോളേജ് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കോളേജ് അടച്ചെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മാത്രമല്ല, ശ്രീഹര്‍ഷയുടെ മരണത്തിനു ഉത്തരവാദികളായ അധ്യാപകരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ വേണം എന്നിവയൊക്കെയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.

നിമിഷ നേരത്തെ സുഖത്തിനു വേണ്ടി അന്യ സംസ്ഥാനങ്ങളിലെ ഗുണ്ടുല്‍പേട്ടിലും അതുപോലെയുള്ള മറ്റു കേന്ദ്രങ്ങളും പോകുന്നവര്‍ അറിയുക നിങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് നിങ്ങളുടെ ജീവിതം തന്നെ താറുമാറാക്കുന്ന മഹാ വിപത്തുമായാണ് അത് നിങ്ങളുടെ ജീവിതവും കുടുംബത്തെയും ഈ ഭൂലോകത്ത് നിന്ന് തന്നെ തുടച്ചുമാറ്റും എന്നതില്‍ സംശയമില്ല. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും യുവാക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ പോകുന്നത് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കൂടിയാണ് എന്ന് സ്വകാര്യ ചാനലിന്‍റെ അനേഷണത്തില്‍ കണ്ടെത്തി. ഗുണ്ടുല്‍പേട്ടിലെ ഇങ്ങനെയുള്ള കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹങ്ങളില്‍ ഭൂരിഭാഗവും കേരള രെജിസ്ട്രേഷന്‍ ആണെന്നുള്ളത്‌ ഞെട്ടിക്കുന്ന കാര്യമാണ്. ടൂര്‍ എന്ന പേരില്‍ യുവാക്കള്‍ പോകുന്നത് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മാരക രോഗങ്ങളുമായി ഈ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അടുത്തേക്ക്‌ പണവുമായി നമ്മള്‍ എത്തുമ്പോള്‍ ഒരു കാരണവശാലും അവരുടെ രോഗങ്ങള്‍ അവിടെ വരുന്നവരോട് അവര്‍ വെളിപ്പെടുത്താറില്ല.

ഈ മാരക രോഗം ശരീരത്തില്‍ വന്നു കഴിഞ്ഞാല്‍ ആരും തന്നെ അത് പുറത്തു പറയില്ല എന്നതാണ് പ്രത്യേകത കാരണം ഇങ്ങനെയുള്ള രോഗങ്ങള്‍ ഉള്ളവരെ സമൂഹം ഒറ്റപ്പെടുത്തും എന്നത് അവരുടെ മാനസിക നില തെന്നെ മാറ്റും. ശെരിക്കും അന്യ നാടുകളില്‍ ഒരുക്കിയിരിക്കുന്നത് ചതി കുഴികളാണ് ഇവിടേയ്ക്ക് പോകുന്നവര്‍ക്ക് സമ്മാനിക്കുന്നത് ഈ രോഗങ്ങള്‍ മാത്രമല്ല മറ്റൊരു ചതിക്കുഴി കൂടി ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് എത്ര പേര്‍ക്കറിയാം ഇവിടേയ്ക്ക് നമ്മള്‍ പോകുമ്പോള്‍ നമ്മള്‍ അറിയാതെ നമ്മുടെ ദ്രിശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

നമ്മുടെ അയാള്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ആണ് ഇങ്ങനെയൊരു കേന്ദ്രമുള്ളത് എന്നാണു വിവരം എന്നാല്‍ അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങളില്‍ മനുഷ്യ ജീവിതം തന്നെ തകര്‍ക്കുന്ന രീതിയില്‍ മാരക രോഗങ്ങള്‍ പിടിപെട്ടവരുമായി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അത് പല അനെഷനങ്ങളിലും നമ്മള്‍ കണ്ടതുമാണ്. ഈ സംഘങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടകളും പ്രവര്‍ത്തിക്കുന്നുണ്ട് ഈ കേന്ദ്രങ്ങളുടെ അകത്തു കടന്നു കഴിഞ്ഞാല്‍ പിന്നെ പോയവര്‍ക്ക് രക്ഷയില്ല എന്നാണു വിവരം പോയ കാര്യം സാധികാതെ മടങ്ങാന്‍ ആണ് ഉദ്ദേശം എങ്കില്‍ നിങ്ങളുടെ കയ്യിലുള്ള പണം അവര്‍ പിടിച്ചു വാങ്ങിയിരിക്കും എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ പിന്നെ പറയേണ്ടതില്ലല്ലോ.

പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിന്റെ ഭാഗമായുള്ള കരാർ വിട്ടതോടെയാണ് ശ്രീകുമാർ മേനോൻ അപവാദപ്രചാരണം നടത്തിയതെന്ന് മഞ്ജു വാര്യർ. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചെന്നും ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജു മൊഴി നൽകി. ജില്ലാ പൊലീസ് കേന്ദ്രത്തിലെത്തിയാണ് മഞ്ജു മൊഴി നൽകിയത്.

സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ പ്രവർത്തനങ്ങൾ. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ശ്രീകുമാർ മേനോന്റെ ‘പുഷ്’ എന്ന പരസ്യ കമ്പനിയുമായി കരാറില്‍ ഏർപ്പെട്ടിരുന്നു. ഈ കരാറിൽ നിന്ന് പിന്മാറിയതോടെയാണ് കരിയറിനെയും വ്യക്തി ജീവിതത്തെയും അപമാനിക്കുന്ന തരത്തിൽ ശ്രീകുമാർ മേനോൻ പ്രചാരണം നടത്തിയത്.

ഐ.പി.സി 509 സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക, 354 (D) ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിൻതുടരുക, 120 ( ഒ) കേരള പൊലീസ് ആക്ട് സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാറിൽ ചുമത്തിയിരിക്കുന്നത്.

ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ പറയുന്നു.

പരാതിക്കു മറുപടിയുമായി ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നു ഫെയ്സ്ബുക് പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാർ മേനോൻ പോസ്റ്റിൽ ഉന്നയിച്ചത്.

മലപ്പുറം തിരൂരില്‍ ചീറ്റിങ് കേസില്‍ സ്വാധീനം ചെലുത്താന്‍ ഒരു ഫോണ്‍ കോള്‍ കിട്ടി പൊലീസിന്. ‘‘ജമ്മു കശ്മീര്‍ േകഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കുപ്്വാര പൊലീസ് സൂപ്രണ്ട്. തനിക്കു വേണ്ടപ്പെട്ട ഒരാളാണ് ചീറ്റിങ് കേസിലെ പ്രതി. ഒഴിവാക്കണം’’… ഇതുകേട്ട പൊലീസ് ഉദ്യോഗസ്ഥന് സംശയം. വെറുമൊരു ചീറ്റിങ് കേസിലെ പ്രതിയ്ക്കു വേണ്ടി അങ്ങ്, ജമ്മു കശ്മീര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിളിക്കേണ്ടതുണ്ടോ. ഐ.പി.എസുകാരന്റെ വീട് ഗുരുവായൂര്‍ മമ്മിയൂരിലാണെന്നാണ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന്‍ സംശയം തീര്‍ക്കാന്‍ ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ ബന്ധപ്പെട്ടു. ഇങ്ങനെയൊരു ഐ.പി.എസുകാര്‍ ഉണ്ടോയെന്ന് അറിയാന്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങി.

മമ്മിയൂരിലെ വാടക ഫ്ളാറ്റിലായിരുന്നു ഐ.പി.എസുകാരന്‍റെ താമസം. കൂട്ടിന് അമ്മ മാത്രം. വിപിന്‍ കാര്‍ത്തിക് എന്നാണ് പേര്. അമ്മയാകട്ടെ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലി ചെയ്യുന്നു. ജമ്മു കശ്മീര്‍ കേഡറില്‍ ഇങ്ങനെയൊരു മലയാളി ഉദ്യോഗസ്ഥനുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു. വിപിന്‍ കാര്‍ത്തിക് എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനുമില്ല. കുപ്്വാരയില്‍ അങ്ങനെയൊരു എസ്.പിയുമില്ല. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടു. കൂടുതല്‍ അന്വേഷിച്ചു. തലശേരിക്കാരനാണ് വിപിന്‍ കാര്‍ത്തിക്. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ടു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ നിര്‍ത്തി. പിന്നെ, ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചു. ഇതിനിടെയാണ്, പെട്ടെന്നു കാശുണ്ടാക്കാന്‍ ഐ.പി.എസുകാരന്‍റെ വേഷമണിഞ്ഞ് കേരളത്തില്‍ അങ്ങോളമിങ്ങോളം തട്ടിപ്പു നടത്തി.

ബാങ്കുകളില്‍ നിന്ന് വാഹന വായ്പയെടുക്കും. ഇതിനായി നല്‍കുന്നത് വന്‍തുക ബാലന്‍സുള്ള വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് കാണുന്ന ഏതു ബാങ്ക് ഉദ്യോഗസ്ഥനും എത്ര തുക വേണമെങ്കിലും കാര്‍ വായ്പ നല്‍കും. വാടക ഫ്ളാറ്റിന്‍റെ വിലാസം നല്‍കും. കാര്‍ വാങ്ങി അധികം വൈകാതെ മറിച്ചുവില്‍ക്കും. വായ്പ തിരിച്ചടച്ചതായി വ്യാജ ബാങ്ക് രേഖ നിര്‍മിക്കും. ഇതാണ് ആര്‍.ടി. ഓഫിസില്‍ നല്‍കുന്നത്. ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് ആര്‍.ടി. ഓഫിസില്‍ നിന്ന് വാങ്ങിയാണ് കാറുകള്‍ മറിച്ചുവില്‍ക്കുന്നത്. ഗുരുവായൂരില്‍ അഞ്ചു ബാങ്കുകളില്‍ നിന്നായി പതിനൊന്നു കാറുകള്‍ വാങ്ങി. അതും രണ്ടു വര്‍ഷത്തിനിടെ. തിരിച്ചടവ് മുടക്കിയില്ല. എന്നാല്‍, വടക്കന്‍ കേരളത്തിലെ നിരവധി ബാങ്കുകളില്‍ സമാനമായ തട്ടിപ്പു നടത്തിയതിന് കേസുകളുമുണ്ട്.

രണ്ടു കാറുകള്‍ക്ക് വായ്പ നല്‍കിയ ശേഷം ബാങ്ക് മാനേജരായ സ്ത്രീയും വിപിനും അമ്മയുമായി നല്ല അടുപ്പത്തിലായി. വിപിന്‍ അര്‍ബുദ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ചികില്‍സയ്ക്കു പണമില്ലെന്ന് വിശ്വസിപ്പിച്ചു. 97 പവനും 25 ലക്ഷം രൂപയും പലപ്പോഴായി ഇവരെ പറ്റിച്ചു കൈക്കലാക്കി. ഇതിനും പരാതിയുണ്ട്. അമ്മയും മകനും ഒന്നിച്ചായിരുന്നു തട്ടിപ്പിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ കൂടുതല്‍ തട്ടിപ്പുക്കഥകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Copyright © . All rights reserved