Latest News

തൊടുപുഴ: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്‌മണ്ടിനെ തൊടുപുഴ മുൻ എ.എസ്.പി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നും പീഡനക്കേസിൽ കുടുക്കിയെന്നും ആരോപിക്കപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് 18.5 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കി. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ വച്ചാണ് പണം കൈമാറിയത്. ജൂലായ് 12നാണ് ഒത്തുതീർപ്പാക്കിയതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൊച്ചിയിലെ പ്രമുഖ ബിസിനസുകാരൻ മുൻകൈയെടുത്താണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

കേസിൽ തിരിച്ചടി നേരിടുമെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് ഉൾപ്പടെയുള്ളവർ ഒത്തുതീർപ്പിന് മുതിർന്നത്. കേസിൽ ആർ. നിശാന്തിനിക്കെതിരെ പേഴ്സി ജോസഫ് നൽകിയ മൊഴി പൊലീസ് നശിപ്പിക്കുകയും കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടത്തുകയും ചെയ്തിരുന്നു. 2011 ജൂലായിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സംഭവത്തിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. നിശാന്തിനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് മനോജ് എബ്രഹം റിപ്പോർട്ട് നൽകിയത്.തൊടുപുഴ യൂണിയൻ ബാങ്കിൽ എത്തിയ തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരിയെ അപമാനിക്കാൻ ബാങ്ക് മാനേജർ പേഴ്സി ശ്രമിച്ചെന്നാരോപിച്ചാണു കേസെടുത്തത്. തുടർന്ന് നിശാന്തിനി, തന്നെ ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണു ‌പേഴ്സിയുടെ ആരോപണം. ജൂലായ് 26നു വൈകിട്ട് പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി, രാത്രി മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു.

തുടർന്ന് 3 ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പേഴ്സി ജോസഫ്.മാനഹാനിയുണ്ടാക്കുയും അന്യായമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ചെയ്ത സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 പേരെ പ്രതികളാക്കി പേഴ്സി തൊടുപുഴ കോടതിയിൽ 2017ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ വിധി വരുന്നതിനു തൊട്ടു മുൻപാണ് ഒത്തുതീർപ്പിനു തയ്യാറായത്. ഹൈക്കോടതി നിർദേശിച്ച മീഡിയേറ്ററുടെ സാന്നിധ്യത്തിൽ 18.5 ലക്ഷം രൂപ പേഴ്സി ജോസഫിനു കൈമാറി. ഇതോടൊപ്പം നിശാന്തിനി പേഴ്സിയോടു മാപ്പു പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കിയതു സംബന്ധിച്ചു ഹൈക്കോടതിയുടെ റിപ്പോർട്ട് തൊടുപുഴ കോടതിയിൽ സമർപ്പിച്ച ശേഷം പേഴ്സി ജോസഫ് കേസ് പിൻവലിക്കുന്നതായി അറിയിച്ചു.

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈദ്യ ശാസ്ത്രജ്ഞനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ധ്യാനഗുരു ജോസഫ് മാരിയോയ്ക്കെതിരെ സോഷ്യൽ മീഡിയ. മെഡിക്കൽ സയൻസ് ഒരുപാട് രോഗികളെ കൊന്നിട്ടുണ്ടെന്നും ചിക്കൻ പോക്സിന്‍റെ വാക്സിനേഷൻ എച്ച്ഐവി പരത്തുമെന്നും തുടങ്ങിയ വാദങ്ങളാണ് ജോസഫ് മാരിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.

അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിനെ തെറ്റായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയുമാണ് കൊന്നതെന്നാണ് ജോസഫ് മാരിയോ പറയുന്നത്. എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വിമർശിക്കുന്നു. ‘ചിക്കന്‍ പോക്സിന് വാക്സിനേഷന്‍ കണ്ടുപിടിച്ച് എച്ച്ഐവി ഉണ്ടാക്കുന്ന ടീമാണ് നമ്മളെന്നും’ ജോസഫ് മാരിയോ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിൽ വെച്ചായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ഭാരതത്തിൽ നിന്ന് ഒരു വിശുദ്ധയെ സഭ പ്രഖ്യാപിച്ചപ്പോൾ ഒരു ഡോക്ടർ അതിനെ പുച്ഛത്തോടെയാണ് സമീപിച്ചതെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ സയൻസിനെതിരായ ജോസഫ് മാരിയോയുടെ വിമർശനങ്ങൾ. മെഡിക്കൽ ശാസ്ത്രം നൂറു ശതമാനം ശരിയല്ലെന്നും എന്നാൽ നൂറു ശതമാനം തെറ്റല്ലെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.

വിശ്വാസം രോഗിയെ സൗഖ്യാവസ്ഥയിലെത്തിക്കുമെന്നും ദൈവ വിശ്വാസം ഇതിന് ആവശ്യമാണെന്നുമാണ് ജോസഫ് മാരിയോ പറയുന്നത്. സഭയ്ക്കും വിശ്വസത്തിനും എതിരെ സംസാരിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു മാരിയോയുടെ ഈ വീഡിയോ. എന്നാൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റിധരിപ്പിക്കുന്നതാണ് വീഡിയോയെന്നും പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇത്രയധികം ഭയം ജനിപ്പിക്കാന് മോഹനന് വൈദ്യനു പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് ഇവർ പറയുന്നു.

മലയാളികളായ അമ്മയെയും മകനെയും ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി സുഹൃത്തുക്കള്‍. കോട്ടയം പാമ്പാടി സ്വദേശി ലിസി (62), മകനും കോളേജ് അധ്യാപകനുമായ അലന്‍ സ്റ്റാന്‍ലി (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭര്‍ത്താവ് തൊടുപുഴ സ്വദേശിയായ ജോണ്‍ വിത്സന്റെ മരണത്തെ സംബന്ധിച്ച് ‘മലയാള മനോരമ’യും ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘മറുനാടന്‍ മലയാളി’യും നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കിയിരുന്നുവെന്നും ഇത് മൂലം ലിസിയും അലനും ആത്മഹത്യ ചെയ്തതാണെന്നും അലന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

എവിടെ കൊലപാതകം നടന്നാലും ന്യൂസ് വാല്യൂ മാത്രം നോക്കി മറ്റുള്ളവരുടെ വേദന പോലും മനസിലാകാതെ കിറിമുറിക്കുന്ന രീതി സാജൻ സക്കറിയയും മറുനാടൻ പത്രവും തുടർന്ന് പോരുന്നത്. കൊലപാതകമോ ആത്മഹത്യയോ വന്നാൽ മരണത്തെ വരെ കിറിമുറിച്ചു വാർത്തയാക്കി പിച്ചിച്ചീന്തുന്ന സാജൻ സക്കറിയയുടെ പത്രധർമ്മം പലകുറി വിമർശങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നു

ഖത്തറില്‍ നല്ല ജോലി ചെയ്‌തിരുന്ന ജോണ്‍ വിത്സന്റെ ആദ്യഭാര്യ വത്സമ്മ രോഗബാധിതയായി 11 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ജോലി വിരമിച്ചശേഷം ജോണ്‍ നാട്ടിലെത്തി ലിസിയെ പുനര്‍വിവാഹം ചെയ്‌തു. ലിസിയുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. എന്നാല്‍ 2018 ഡിസംബര്‍ 31ന് ജോണിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ജോണിന്റെ ആത്മഹത്യയ്‌‌‌‌ക്കു കാരണം വിഷാദ രോഗമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടെ ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യഭാര്യയിലെ മകള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു.

ഇതിനിടെയാണു കൂടത്തായി കേസ് വരുന്നത്. അതോടെ ചില മാധ്യമങ്ങളില്‍ കൂടത്തായി മോഡല്‍ കഥകള്‍ വന്നുതുടങ്ങി. ജോണിന്റെ കോടികള്‍ തട്ടാനായി രണ്ടാം ഭാര്യയും മകനും കൂടി അയാളെ കൊലപ്പെടുത്തി എന്ന മട്ടില്‍ മനോരമ ഓക്ടോബര്‍ 15ന് വാര്‍ത്ത നല്‍കി. മനോരമയുടെ ചുവടുപിടിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ ‘മറുനാടന്‍ മലയാളി’യും ‘മലയാളി വാര്‍ത്ത’യും വാര്‍ത്ത നല്‍കി.

അതുവരെ കേസില്‍ ഉറച്ചുനിന്ന ലിസിയുടെയും അലന്റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഈ വാര്‍ത്ത വന്ന മുതലായിരുന്നുവെന്ന് അലന്റെ സുഹൃത്തായ രാജീവ് ജെറാള്‍ഡ് ഫേസ്‌‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒക്ടോബര്‍ 18 ന് ‘മറുനാടന്‍ മലയാളി’യും ‘മലയാളി വാര്‍ത്ത’യും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. ഒക്ടോബര്‍ 19ന് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ലിസിയെ ഡല്‍ഹിയിലെ പീതംപുരയില്‍ ഫ്‌ളാറ്റിലും അലനെ സരായ് കാലെഖാനില്‍ റെയില്‍പാളത്തിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത മൂലം മനസ് തകര്‍ന്ന ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും ഈ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ വെറുതെ വിടുന്നില്ല.- രാജീവ് പറഞ്ഞു.

രാജീവ് ജെറാള്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം

ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഒന്നും ഇടുന്ന ആളല്ല. പക്ഷെ ഇപ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല. ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി. മനോരമയും മറുനാടനും കൊന്നതാണ്. അതെനിക്ക് പറയണം.

നാല് ദിവസം മുമ്പ് (October 15) മലയാള മനോരമയില്‍ ഒരു വാര്‍ത്ത വന്നു. അലന്റെ അമ്മയെകുറിച്ച് മോശമായ രീതീയില്‍ അഞ്ച് കോളം വാര്‍ത്ത അവര്‍ എഴുതിപിടിപ്പിച്ചിരുന്നു. വാര്‍ത്തയുടെ ചുവടുപിടിച്ച് യൂറ്റിയൂബ് ചാനലുകളായ മറുനാടനും മലയാളി വാര്‍ത്തയും മറ്റും വാര്‍ത്തകള്‍ പടച്ചുവിട്ടു. ആന്റിയെ കൂടത്തായിയോട് ചേര്‍ത്ത്. എരിവും പുളിയും കൂട്ടി.

സംഭവിച്ചത് ഇതാണ്. ആറ് മാസമായി അവര്‍ ഒരു സ്വത്ത് തര്‍ക്കവും അലന്റെ സ്റ്റെപ് ഫാദറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു കേസ് നേരിടുന്നുണ്ടായിരുന്നു. കേസും കാര്യങ്ങളും അവരെ തളര്‍ത്തി. പക്ഷെ തെറ്റ് ചെയ്യാത്തതിനാല്‍ പിടിച്ചുനില്‍ക്കണമെന്ന് അവനും ആന്റിയും തീരുമാനിച്ചു.
വക്കീലിനെ വെച്ചു. ഉറച്ചുനിന്നു. അതിനിടയിലാണ് ഈ വാര്‍ത്ത വരുന്നത്.

അതുവരെ കേസില്‍ ഉറച്ചുനിന്ന ആന്റിയുടെയും അലന്റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഒക്ടോബര്‍ 15 ന് വാര്‍ത്ത വന്ന മുതലായിരുന്നു. ഒക്ടോബര്‍ 18 ന് മറുനാടനും മലയാളി വാര്‍ത്തയും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. എന്തും സഹിക്കാം. മാനഹാനി അവര്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. ഒക്ടോബര്‍ 19 ന് അവര്‍ പോയി.

അതുവരെ എല്ലാ ആഴ്ചയും ഞങ്ങളോട് ചിരിച്ചും ഫിലോസഫി പറഞ്ഞും സംസാരിച്ചിരുന്ന അവന്‍ അന്ന് തൊട്ട് ഞങ്ങളുടെ കോളുകള്‍ എടുക്കാതായി. ദല്‍ഹിയിലുള്ള ഞങ്ങളുടെ സുഹൃത്തുകള്‍ അവന്റെ അടുത്തെത്തി. അവനും അമ്മയും വല്ലാതായിരുന്നു.

ഞാനൊന്ന് ചോദിക്കട്ടെ? നിങ്ങള്‍ മനോരമയും മറുനാടനും കൂടിയല്ലേ എന്റെ അലനേയും അമ്മയേയും കൊന്നത്? ഒടുവില്‍ കേസിന്റെ പേരില്‍ ആത്മഹത്യ ചെയ്തതാണെന്നും എഴുതിവിട്ട് നിങ്ങള്‍ ചെയ്ത തെറ്റില്‍ നിന്ന് കൈകഴുകി രക്ഷപെടുന്നു. അവനേയും അമ്മയേയും കുറിച്ച് ഇന്ന് രാവിലെയും മനോരമയും മറുനാടനും, മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ അവനെ വെറുതെ വിടുന്നില്ല.

ഇതൊന്നും ഇവിടെ ആദ്യമല്ല. എത്രയോ പേരുടെ ജീവിതങ്ങള്‍ ഒരു ക്ലിക്ക് കിട്ടുന്നതിനുവേണ്ടി നിങ്ങള്‍ നശിപ്പിച്ചു. പ്രത്യേകിച്ച് സ്ത്രീകളുടെ പേരും വെച്ച്.

വിധി കല്‍പ്പിക്കേണ്ടത് മനോരമയും മറുനാടനുമല്ല. കോടതിയാണ്.

ഇനി സെന്‍സേഷണലിസത്തിന് വേണ്ടി നിങ്ങള്‍ ഇത് ചെയ്യരുത്. എത്രയോ പേരെ നിങ്ങള്‍ കൊന്നു. അതില്‍ ഞങ്ങളുടെ അലനും

20-ആം നൂറ്റാണ്ടിൽ അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനാണു ജോർജ് സ്റ്റിന്നി ജൂനിയർ.ഇലെക്ട്രിക് കസേരയിൽ അവധശിക്ഷ നടപ്പാക്കപ്പെടുമ്പോൾ ജോർജ്ജിനു 14 വയസ്സ് പ്രായം.

വധശിക്ഷ നടപ്പാക്കപ്പെടും വരെ വിചാരണസമയത്തെല്ലാം ജോർജ്ജ് ബൈബിളിന്റെ ഒരു കോപ്പി കൈയ്യിൽ സൂക്ഷിച്ചിരുന്നു. താൻ നിരപരാധിയാണു എന്ന് അവൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. 11 വയസ്സുള്ള ബെറ്റി, 7 വയസ്സുള്ള മേരി എന്നീ വെള്ളക്കാരായ പെൺകുട്ടികളെ വധിച്ചു എന്നതാണു ജോർജ്ജിനുമേൽ ചുമത്തപ്പെട്ട കുറ്റാരോപണം.

ജോർജ്ജ് രക്ഷകർത്താക്കൾക്കൊപ്പം താമസ്സിച്ചിരുന്ന വീടിനു സമീപത്ത് നിന്നും ശരീരങ്ങൾ കണ്ടെടുത്തിരുന്നു. വിചാരണ നടക്കുന്ന സമയത്ത് വിധികർത്താക്കളായി വന്നവരെല്ലാം തന്നെ വെള്ളക്കാരായിരുന്നു. വെറും രണ്ട് മണിക്കൂർ കൊണ്ട് വിചാരണ പൂർത്തിയായി. പത്ത് മിനിറ്റുകൾക്കുള്ളിൽ വിധി രേഖപ്പെടുത്തപ്പെട്ടു. കോടതി മുറിയിൽ പ്രവേശിക്കുന്നതിനോ ഉപഹാരങ്ങൾ നൽകുന്നതിനോ അവന്റെ രക്ഷകർത്താക്കളെ അനുവദിച്ചിരുന്നില്ല. ആ നഗരത്തിൽ നിന്നുതന്നെ അവർ നാടുകടത്തപ്പെട്ടു.

വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് 81 ദിവസങ്ങൾ സ്വന്തം മാതാപിതാക്കളെ പോലും കാണാനനുവദിക്കാതെ ജോർജ്ജിനെ തടവിൽ പാർപ്പിച്ചു. നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള തടവറയിൽ ഏകാന്ത തടവുശിക്ഷയായിരുന്നു അത്.

വിചാരണ നടന്നതാകട്ടെ അവന്റെ രക്ഷകർത്താക്കളുടെയൊ അഭിഭാഷകന്റെയോ സാനിധ്യമില്ലാതെ ഒറ്റക്കായിരുന്നു.5380 വാൾട്ട് വൈദ്യുതി തലയിലേൽപ്പിച്ചായിരുന്നു ജോർജ്ജിനെ വധിച്ചത്.

70 വർഷങ്ങൾക്ക് ശേഷം സത്യം പുറത്തുവന്നു; ജോർജ്ജ് നിരപരാധിയായിരുന്നു എന്ന സത്യം. തെക്കൻ കാലിഫോർണിയയിലെ ഒരു ജഡ്ജായിരുന്നു അത് തെളിയിച്ചത്. ആ പെൺകുട്ടികളെ കൊല്ലാനുപയോഗിച്ച തൂണിനു 19.07 കിലോ ഭാരമുണ്ടായിരുന്നു. അതെടുത്തുപൊക്കി, വധിക്കാൻ മാത്രം ശക്തിയിൽ മർദ്ദിക്കാൻ ജോർജ്ജിനു ഒറ്റക്ക് കഴിയുമായിരുന്നില്ല.

അവൻ നിരപരാധിയായിരുന്നു. കറുത്തവംശജനായിരുന്നതിനാൽ മാത്രം അവന്റെ തലയിലേക്ക് ആരോ കെട്ടിവെച്ചതായിരുന്നു ആ കൊലപാതക ആരോപണം.

ദി ഗ്രീൻ മൈൽ എന്ന ഗ്രന്ഥം 1999ൽ രചിക്കാൻ സ്റ്റീഫ‌ കിങ്ങിനു പ്രേരണയായത് ഈ സംഭവമായിരുന്നു.

ബ്രിട്ടീഷ് കാലത്ത് രൂപപ്പെടുത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളെ പൊളിച്ചെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ‘യജമാനനും അടിമയും’ തമ്മിലുള്ള ബന്ധത്തിലൂന്നിയതാണ് ബ്രിട്ടീഷുകാര്‍ 1860ല്‍ പരുവപ്പെടുത്തിയ നിലവിലെ ഇന്ത്യന്‍ പീനല്‍ കോഡ് എന്നും അത് മാറ്റിത്തീര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശിക്ഷാനിയമവും ക്രിമിനല്‍ നടപടിക്രമവും ഭേദഗതി ചെയ്യാന്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് നിര്‍ദ്ദേശങ്ങള്‍ വെക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ സെപ്തംബര്‍ 28ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പൗരന്മാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചായിരിക്കണം ഇതെന്നും അദ്ദേഹം പറയുകയുണ്ടായി.

ബ്രിട്ടീഷ് കാലത്ത് പൊലീസിനെ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് വാര്‍ത്തെടുത്തിരുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇപ്പോള്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പൊലീസാണ് ആവശ്യം. സ്വാതന്ത്ര്യത്തിനു ശേഷം 34,000 പൊലീസുകാര്‍ക്കാണ് തങ്ങളുടെ കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു.

ഐപിസിയില്‍ ഭേദഗതികള്‍ വരുത്തുന്നതിലേക്ക് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു. നിയമവിചക്ഷണര്‍ ഉള്‍പ്പെടുന്ന രണ്ട് സമിതികള്‍ ഇതിനായി ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ചിട്ടുണ്ട്.

180ല്‍ രൂപപ്പെടുത്തിയതിനു ശേഷം ഇക്കാലമത്രയും ഒരു സമഗ്ര മാറ്റത്തിന് വിധേയമായിട്ടില്ല ഇന്ത്യന്‍ ശിക്ഷാനിയമം.

കേരളത്തിലെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണു വോട്ടെടുപ്പ്. സംസ്ഥാനത്തു പരക്കെ പെയ്യുന്ന മഴ പോളിങ്ങിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിൽ പോളിങ് മന്ദഗതിയിലാണ്. എറണാകുളത്തെ കനത്ത മഴയെ തുടർന്നു കലക്ടറുമായി സംസാരിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. വോട്ടെടുപ്പ് വൈകി ആരംഭിച്ചാൽ സമയം നീട്ടി നൽകുന്നത് പരിഗണനയിലാണ്. വോട്ടെടുപ്പ് തുടരാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരും. കലക്ടറുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. മൊത്തം 9,57,509 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്. അഞ്ചു മണ്ഡലങ്ങളിലെ 140 ബൂത്തുകളിൽ വെബ് കാസ്റ്റിങ്. എംഎൽഎ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു.

അഞ്ചു മണ്ഡലങ്ങളിലായി ആകെ 9,57,509 പേർക്കാണ് സമ്മതിദാനാവകാശമുള്ളത്. ഇത്തവണ അഞ്ചിടത്തുമായി 12,780 വോട്ടർമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. ആകെ 35 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വട്ടിയൂർക്കാവ്- 8, കോന്നി–5, അരൂർ- 6, എറണാകുളം- 9, മഞ്ചേശ്വരം- 7. ആകെ 896 പോളിങ് സ്‌റ്റേഷനുകളാണ് അഞ്ചിടത്തുമായുള്ളത്. 5225 പോളിങ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 24നാണ് അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട എറണാകുളത്തും തിരുവനന്തപുരത്തും ഇന്നു കനത്ത മഴ പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടിങ് ശതമാനത്തെ ബാധിക്കില്ലെന്നാണു കരുതുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ അരൂരിലായിരുന്നു റെക്കോർഡ് പോളിങ്–85.43%. മഞ്ചേശ്വരം (76.19), കോന്നി (73.19), എറണാകുളം (71.60), വട്ടിയൂർക്കാവ് (69.83) എന്നിങ്ങനെയാണു വോട്ടിങ് ശതമാനം. നാലിടത്തും സംസ്ഥാന ശരാശരിയായ 77.35% തൊട്ടില്ല.

മഞ്ചേശ്വരത്ത് 198 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. എറണാകുളത്ത് 135 ഉം അരൂർ 183 ഉം കോന്നിയിൽ 212 ഉം വട്ടിയൂർക്കാവിൽ 168 ഉം പോളിങ് സ്‌റ്റേഷനുകളുണ്ട്. എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. മഞ്ചേശ്വരത്ത് 63ഉം അരൂരിൽ ആറും കോന്നിയിൽ 48ഉം വട്ടിയൂർക്കാവിൽ 13ഉം ഉൾപ്പെടെ ആകെ 130 മൈക്രോ ഒബ്‌സർവർമാർമാരെയും നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ മൈക്രോ ഒബ്‌സർവർമാർ ഇല്ല. മഞ്ചേശ്വരത്ത് 19ഉം എറണാകുളത്തും അരൂരും വട്ടിയൂർക്കാവിലും 14 വീതവും, കോന്നിയിൽ 25 ഉം സെക്ടറൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് 3696 പൊലീസ് ഉദ്യോഗസ്ഥരെ. 33 ഡിവൈഎസ്പിമാരും 45 സർക്കിൾ ഇൻസ്പക്ടർമാരും 511 എസ്ഐമാരും ഉൾപ്പെടെയാണിത്. കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനയുടെ 6 പ്ലറ്റൂണിനെയും വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത്് 2 പ്ലറ്റൂണും മറ്റു മണ്ഡലങ്ങളിൽ ഒരു പ്ലറ്റൂണും വീതമാണുള്ളത്. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന ഇലക്‌ഷൻ സെൽ എല്ലാ മണ്ഡലങ്ങളിലും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. (1) പാസ് പോർട്ട്, (2) ഡ്രൈവിങ് ലൈസൻസ്, (3) സംസ്ഥാന-കേന്ദ്ര സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡ്, (4) ബാങ്ക്/പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഫോട്ടോ പതിച്ച പാസ് ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയിട്ടുള്ളവ ഒഴികെ), (5) പാൻ കാർഡ്, (6) റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ എൻപിആറിനു കീഴിൽ നൽകിയിട്ടുള്ള സ്മാർട് കാർഡ്, (7) എംഎൻആർഇജിഎ ജോബ് കാർഡ്, (8) തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്, (9) ഫോട്ടോ പതിച്ച പെൻഷൻ രേഖ, (10) എംപി, എംഎൽഎ മാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, (11) ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നാണു ഹാജരാക്കേണ്ടത്. വോട്ട് രേഖപ്പെടുത്തുന്ന പ്രവാസികൾ അവരുടെ അസ്സൽ പാസ്‌പോർട്ട് തന്നെ തിരിച്ചറിയൽ രേഖയായി ഹാജരാക്കണം.

5 മണ്ഡലങ്ങളിൽ പോരാട്ടമിങ്ങനെ…

വട്ടിയൂർക്കാവ്: 2016ൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടമായിരുന്നു. ബിജെപി ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നുവെങ്കിലും ഇത്തവണ മുന്നണികളാണു നേർക്കുനേർ. സാമുദായിക അടിയൊഴുക്കുകൾ നിർണായക പങ്കു വഹിക്കും.

കോന്നി: സാമുദായിക കണക്കുകളാണു മുന്നണികൾ എണ്ണുന്നത്. ശക്തമായ ത്രികോണ മത്സരത്തിലേക്കു ബിജെപി കളത്തെ മാറ്റിയതിന്റെ അനിശ്ചിതത്വം ഇരു മുന്നണികൾക്കും.

അരൂർ: എൽഡിഎഫും യുഡിഎഫും നേർക്കുനേർ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന അരൂരിൽ ഫലം പ്രവചനാതീതം. എ.എം.ആരിഫ് മുപ്പത്തിയെണ്ണായിരത്തോളം വോട്ടിനു 2016ൽ വിജയിച്ച രാഷ്ട്രീയ ചിത്രം മാറി.

എറണാകുളം: യുഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ 20 സീറ്റുകളിലൊന്ന് എന്നു സിപിഎം തന്നെ വിശേഷിപ്പിക്കുന്ന എറണാകുളത്ത് ആ മേധാവിത്വം തുടരാൻ കഴിയുമെന്ന വിശ്വാസത്തിൽ കോൺഗ്രസ്. വിട്ടുകൊടുക്കാതെ പൊരുതി എന്ന തൃപ്തിയിലാണു സിപിഎം.

മഞ്ചേശ്വരം: 3 മുന്നണികൾക്കും പ്രതീക്ഷയുണ്ടെങ്കിലും അമിത ആത്മവിശ്വാസം ആർക്കുമില്ല. കഴി‍ഞ്ഞതവണ ബിജെപി രണ്ടാമതെത്തിയ ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ എന്നതിലേക്കു പോരാട്ടം അവസാനനിമിഷം കടുക്കുന്നുവെങ്കിലും പതറാതെ ശ്രമിക്കുകയാണു ബിജെപി.

സംസ്ഥാനത്ത് അതിശക്തമായ തുലാമഴ. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ആലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടും ഒഴിച്ചുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രിമുതല്‍ അതിതീവ്ര മഴയാണ്. കൊച്ചിയില്‍ പ്രധാനപാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡിലും ടിഡി റോഡിലും ദേശീയ പതയിലും പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വെള്ളംകയറി.

എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകളിലും മഴ ശക്തമാണ്. കോട്ടയത്തിന്റെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇടമുറിയാതെ ശക്തമായ മഴ പെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കനത്ത മഴയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. സംഭരണികളിലേക്കുള്ള നീരൊഴുക്കിന്റെ തോത് നിരീക്ഷിച്ച് ആവശ്യമുള്ള നടപടികൾ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ ജില്ലാ ഭരണകൂടങ്ങളോടും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. എറണാകുളത്തും ആലപ്പുഴയിലും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി.

കൊട്ടാരക്കര താലൂക്കില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. തൃശൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചമുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ കനത്ത മഴ എറണാകുളത്ത് പോളിങ്ങിനെ ബാധിക്കുന്നു.എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാകലക്ടറുമായി സംസാരിച്ചു. വോട്ടെടുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെവന്നാല്‍ മറ്റൊരു ദിവസേത്തേക്ക് മാറ്റേണ്ടിവരും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെന്നും ടിക്കാറാം മീണ പറഞ്ഞു

എടത്വ: സാമൂഹിക സാംസ്കാരിക മതസൗഹാർദ്ധ പാരമ്പര്യം നിലനിർത്തുവാൻ ജലോത്സവങ്ങൾ വേദികളാകുന്നെന്ന് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത.

നൂറിലധികം പേർ ഒരുമിച്ച് തുഴയുന്ന ഒരു വള്ളത്തിൽ ജാതി-മത-വർണ്ണ- രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒരുമിച്ച് വിജയത്തിന് വേണ്ടിയുള്ള പോരാട്ടം മറ്റ് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും മെത്രാപോലീത്ത കൂട്ടി ചേർത്തു.ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി നടന്ന എടത്വ ജലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യഷന്‍.

സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി ജലോത്സസവത്തിൽ ഏബ്രഹാം മൂന്ന്തൈക്കൽ വിജയ കിരീടമണിഞ്ഞു.കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് മൂന്ന്തൈക്കൽ വിജയിയായത്.

എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിക്ക് മുന്‍വശമുള്ള പമ്പയാറ്റില്‍ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആണ് മൂന്നാമത് ജലോത്സവം നടന്നത്.ആന്റപ്പന്‍ അമ്പിയായം എവര്‍റോളിംഗ് ട്രോഫി വള്ളം നേടി. വെപ്പ്‌വള്ളങ്ങളും ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി, ഫൈബര്‍ വള്ളങ്ങളുടെ മത്സരവും അംഗപരിമിതരുടെ നേതൃത്വത്തില്‍ പ്രത്യേക മത്സരവും നടന്നു..
സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ദേശിയ ജലകായിക താരങ്ങളുടെ നേതൃത്വത്തില്‍ കനോയിംങ്ങ് കയാക്കിങ്ങ് വള്ളങ്ങളില്‍ പ്രദര്‍ശന തുഴച്ചിൽ നടന്നു. കടലിന്റെ മക്കൾ പൊന്ത് വള്ളങ്ങളിൽ തുഴച്ചിൽ നടത്തി. ഉച്ചയ്ക്ക് 1.30 ന് വാദ്യാഘോഷങ്ങളുടെെയുടെ അകമ്പടിയോടെയോടെ എടത്വ പള്ളി കുരിശടിയില്‍ നിന്നും വിശിഷ്ഠ അതിഥികളെ പവലിയനിലേയ്ക്ക് സ്വീകരിച്ചു.. ചെയര്‍മാന്‍ സിനു രാധേയം പതാക ഉയര്‍ത്തി. പ്രസിഡന്റ് ബില്‍ബി മാത്യു അദ്യക്ഷ്യത വഹിച്ചു.. സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടി ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തു. റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഉമ്മന്‍ മാത്യു മാസ് ഡ്രില്‍ സല്യൂട്ട് സ്വീകരിച്ചു.. സിനിമ താരം ഗിന്നസ് പക്രു ഫ്ളാഗ് ഓഫ് ചെയ്തു. യൂണിവേഴ്സല്‍ റെക്കാര്‍ഡ് ഫോറം അന്തര്‍ദേശിയ ജൂറി ഗിന്നസ് ഡോ. സുനില്‍ ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ഡോ. ലീലാമ്മ ജോര്‍ജ്ജിന് സമ്മാനിച്ചു. ആലുക്കാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഫലവൃക്ഷ്തൈ വിതരണണോദ്ഘാടനം
എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആനി ഈപ്പൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി സോണി ,പഞ്ചായത്ത് അംഗം മീരാ തോമസ്, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജനറൽ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള,ട്രഷറാർ കെ.തങ്കച്ചൻ, സെക്രട്ടറി എൻ.ജെ.സജീവ്,ആലുക്കാസ് തിരുവല്ല മോൾ മാനേജർ ഷെൽട്ടൺ വി. റാഫേൽ എന്നിവർ പ്രസംഗിച്ചു.

കെ.കെ.സുദീർ ,എ.ജെ.കുഞ്ഞുമോൻ, കെ.സി.രമേശ് കുമാർ ,ജസ്റ്റസ് സാമുവേൽ എന്നിവർ വിധി കർത്താക്കളും സന്തോഷ് വെളിയനാട്, റിക്സൺ ഉമ്മൻ എടത്വാ എന്നിവർ കമന്റേറ്റേഴ്സും ജയകുമാർ പി.ആർ, സാജൻ എൻ ജെ സ്റ്റാർട്ടേഴ്സും ആയിരുന്നു. അനിൽ ജോർജ് അമ്പിയായം ,ജയൻ ജോസഫ് പുന്നപ്ര, ജിം മാലിയിൽ ,ജോൺസൺ എം.പോൾ, സിയാദ് മജീദ്, അജയകുമാർ കെ.ബി., അജി കോശി ,കുര്യച്ചൻ മാലിയിൽ, അജോ ആൻറണി എന്നിവർ കൺവീനർമാരായി വിവിധ സബ് കമ്മറ്റികൾ നേതൃത്വം നല്കി.

പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടം പൂർണ്ണമായും ഉൾപ്പെടുത്തി നടന്ന ജലോത്സവത്തിൽ കാണികളായി എത്തിയവർക്കെല്ലാം ആലുക്കാസ് ഫൗണ്ടേഷന്റെ വകയായി ഫലവൃക്ഷതൈ വിതരണം ചെയ്തു.

 

സ്വന്തം ലേഖകൻ

യുകെ : പ്രവാസ ലോകത്ത് വളരെയധികം പ്രതീക്ഷയോടെ വളർന്നു വന്ന യൂണിയൻ ഓഫ് യുകെ മലയാളി അസ്സോസ്സിയേഷൻസ്  ( യുക്മ  ) എന്ന സാംസ്കാരിക സംഘടന ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ തോൽപ്പിക്കും വിധം തരം താഴ്ന്നില്ലേ ?.  കുറെ വർഷങ്ങളായുള്ള ഈ സംഘടനയുടെ നടപടികളെ വിലയിരുത്തിയാൽ ഇന്ത്യയിൽ  ജനാധിപത്യം ഇല്ലാതാക്കാൻ കാരണക്കാരായ രാഷ്ട്രീയ പാർട്ടികളെപ്പോലെയാണ്  യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മ എന്ന പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ . ഒരു സാംസ്കാരിക സംഘടന എന്നതിൽ നിന്ന് മാറി നിലവാരമില്ലാത്ത ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് വേണ്ട എല്ലാ അധഃപതിച്ച സംവിധാനങ്ങളും ഉൾക്കൊള്ളുന്ന വെറുമൊരു കൂട്ടായ്മയായി യുക്മ മാറിയെന്ന് ആർക്കും പറയാം .

ആജ്ഞാനുവർത്തികളായ അണികളെ സൃഷ്‌ടിക്കുക ,സ്തുതിപാടകർക്കായി അനേകം  സ്ഥാനമാനങ്ങൾ സൃഷ്‌ടിച്ച്‌ വീതം വെച്ച് നൽകുക , അധികാര പ്രിയരായ കപട നിക്ഷപക്ഷ വാദികളെ കണ്ടെത്തി ഉപയോഗിക്കുക ,  തെരഞ്ഞെടുപ്പുകളിൽ സാമുദായിക – വർഗ്ഗീയ ധ്രുവീകരണം നടത്തി ജയിക്കുക , കള്ളവോട്ട് ചെയ്യുക , ബാലറ്റ് പേപ്പറുകൾ തിരുത്തുക , വോട്ട് എണ്ണലിൽ കൃത്രിമം കാട്ടുക , കോടതിയിൽ കള്ള തെളിവുകൾ സമർപ്പിക്കുക , അധികാരം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ ഇന്നലെ വരെ പറഞ്ഞവയെ വിഴുങ്ങിക്കൊണ്ട്  വർഷങ്ങളായി അസഭ്യം പറഞ്ഞു നടന്നവരുമായി യാതൊരു ഉളുപ്പുമില്ലാതെ ചങ്ങാത്തം ഉണ്ടാക്കി മറുകണ്ടം ചാടുക , ഫോട്ടോ എടുക്കൽ രാഷ്ട്രീയം , സ്റ്റേജിൽ ഇടിച്ച് കയറൽ  , മാധ്യമ ശ്രദ്ധ നേടാനുള്ള പരാക്രമങ്ങൾ , മരണം വരെ നേതാവ് ചമയൽ , എതിരാളികൾക്കെതിരെ നുണകൾ  പറഞ്ഞു  പരത്തി വ്യക്തിഹത്യ നടത്തുക , കു‌ടെ നിന്ന് കൊണ്ട് തന്നെ വിശ്വസിച്ചവരെ ചതിക്കുക , സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ നാലാംകിട അണികളെ ഉപയോഗിച്ചുകൊണ്ട്  പ്രതിരോധിക്കുക , തെറ്റുകളെ ചോദ്യം ചെയ്യന്നവരെ യുക്മ വിരുദ്ധർ എന്ന് പ്രചരിപ്പിച്ച്  സംഘടനയിൽ നിന്ന് പുറത്താക്കി ഇല്ലാതാക്കുക , നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസ്സോസിയേഷനുകൾക്കിടയിൽ പിളർപ്പുകൾ ഉണ്ടാക്കി മുതലെടുക്കുക തുടങ്ങി ഇന്നത്തെ തരംതാണ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ചെറിയൊരു ആൾകൂട്ടമായി  യുക്മ എന്ന സംഘടന മാറിയില്ലേ ? .

കഴിഞ്ഞ കുറെ നാളുകളായി ഈ സംഘടന നടത്തുന്ന എല്ലാ പരിപാടികളിലും ജനപങ്കാളിത്തം കുറയുന്നതിന്റെയും , യുക്മയോടുള്ള യുകെ മലയാളികളുടെ താൽപ്പര്യം കുറയുന്നതിന്റെയും കാരണങ്ങൾ  മേൽപറഞ്ഞവയല്ലേ ? . യുകെയിലെ നൂറിൽ പരം മലയാളി അസ്സോസിയേഷനുകൾ അംഗമായിട്ടുള്ള ഈ പ്രസ്ഥാനത്തിൽ നിന്നും ഒട്ടുമിക്ക അസ്സോസിയേഷനുകളും ദിനംപ്രതി നിർജീവമായിക്കൊണ്ടിരിക്കുകയല്ലേ ? .  സ്വന്തം അംഗങ്ങളെ തൃപ്തിപ്പെടുത്താൻ നടത്തുന്ന വെറുമൊരു ചടങ്ങായി മാത്രമല്ലേ ഇന്നത്തെ യുക്മയുടെ പരിപാടികളെ പല അസ്സോസ്സിയേഷനുകളും കാണുന്നത് ? .

യുക്മ നടത്തുന്ന എല്ലാ പരിപാടികളിലേയ്ക്കും യുകെ മലയാളികളെ എത്തിക്കുക എന്നതാണ് ഇപ്പോൾ യുക്മ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം . ജനസമ്മതരായ നേതാക്കളുടെ അഭാവവും  , യുക്മയുടെ പ്രവർത്തനങ്ങളെ വിജയിപ്പിക്കുവാൻ മേലനങ്ങി പണിയെടുക്കുന്ന നേതാക്കളുടെ കുറവും , നിക്ഷപക്ഷരും ആത്മാർത്ഥരുമായ  നേതാക്കൾ മനംനൊന്ത് സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചതും , ഇത്തരം നേതാക്കളോട് യുക്മ നേതൃത്വം കാട്ടിയ അനീതിയോട് പൊതുസമൂഹത്തിന്റെ വിയോജിപ്പുമൊക്കെയല്ലേ ദിനംപ്രതി യുകെ മലയാളികൾ യുക്മ എന്ന പ്രസ്ഥാനത്തിൽ നിന്ന് അകലുന്നതിന്റെ കാരണങ്ങൾ.

ഇത്രയും ദയനീയമായ ഒരു അവസ്ഥയിലേയ്ക്ക് യുക്മ എന്ന പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചത്  കുത്തഴിഞ്ഞ ഒരു ഭരണഘടനയും അതിന്റെ പിൻബലത്തിൽ നടത്തിയ സംഘടനാ തെരഞ്ഞടുപ്പുകളുമാണ് . യുക്മയിലെ രാഷ്ട്രീയ യജമാനന്മാർക്ക് എതിർ നിൽക്കുന്ന നിക്ഷപക്ഷരായവരെ ഇല്ലാതാക്കാൻ വേണ്ടി ഓരോ തവണയും ഭേദഗതികൾ വരുത്തിയ യുക്മയുടെ ഭരണഘടന ഇന്ന് സാമാന്യ ബുദ്ധിയുള്ള ഒരാൾക്ക് വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു കഴിഞ്ഞു . ഇംഗ്ളീഷിലും മലയാളത്തിലുമായി ആർക്കും മനസിലാകാത്ത അവസ്ഥയിൽ കിടക്കുന്ന ഈ ഭരണഘടനയുടെ പിൻബലത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളാണ് യുക്മയെ ഇത്രയധികം തകർത്തത് .

ഓരോ അസ്സോസ്സിയേഷനിൽ നിന്നും പറഞ്ഞയയ്ക്കുന്ന മൂന്ന് യുക്മ പ്രതിനിധികളാണ് തെരഞ്ഞെടുപ്പിലെ വില്ലന്മാർ . രഹസ്യ വോട്ടെടുപ്പ് ആയതുകൊണ്ട് ഇവർ ഒരിക്കലും യുക്മയിലെ  യഥാർത്ഥ അംഗങ്ങളായ അസ്സോസ്സിയേഷനുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാറില്ല . അധികാര കൊതിയന്മാരായ ഇവരെ രാഷ്ട്രീയപരമായും , സമുദായികപരമായും , വർഗ്ഗീയപരമായും വിഘടിപ്പിച്ച് , സ്ഥാനമാനങ്ങൾ നൽകി ഉപയോഗപ്പെടുത്തി അധികാരം കൈയ്യാളുന്ന കാഴ്ചയാണ് വർഷങ്ങളായി നിലനിന്ന് പോരുന്നത് . യുക്മയുടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന ഈ തെരഞ്ഞെടുപ്പുകളിൽ ഒന്നിലും യുകെ മലയാളികളിലെ 99 ശതമാനം വരുന്ന സാധാരണകാർക്കും യാതൊരു അവകാശവുമില്ല .

ഇക്കഴിഞ്ഞ ഇലക്ഷൻ കാലത്ത് യുകെയിലെ മാധ്യമങ്ങൾ പൊതുസമൂഹത്തിനും കൂടി വോട്ടു ചെയ്യാനുള്ള അവസരം നൽകി നടത്തിയ അഭിപ്രായ സർവേകളിൽ പങ്കെടുത്ത ഭൂരിപക്ഷം യുകെ മലയാളികളും ഇപ്പോഴത്തെ ഭരണസമിതിക്കെതിരെയാണ് വോട്ട് ചെയ്തത് . കള്ളവോട്ടിങ്ങിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലും നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇക്കൂട്ടർ അധികാരം കൈയ്യടക്കിയത് .  ഈ രാഷ്ട്രീയ കൂട്ട്കെട്ടുകൾ  കാലാകാലങ്ങളായി യുക്മയിൽ നടത്തുന്ന നാടകങ്ങളെ പൊതുസമൂഹം അത്രകണ്ട് മടുത്തിരുക്കുന്നുവെന്നല്ലേ ഈ സർവേ ഫലവും , കള്ളവോട്ട് ഫലവും സൂചിപ്പിക്കുന്നത് .

യുക്മ തകർക്കാൻ നടക്കുന്നവർ എന്ന് മുദ്രകുത്തി സാധാരണ യുകെ മലയാളികൾക്കിടയിൽ  വ്യാജപ്രചാരണം നടത്തിയാണ് ഈ രാഷ്ട്രീയക്കാർ ഇതുവരെ വിമർശകരെ നേരിട്ടിരുന്നത്. വ്യക്തി വൈരാഗികളും , അധികാര കൊതിയന്മാരുമായ ഈ നേതാക്കളുടെ ധിക്കാരവും ധാർഷ്ഠ്യപരവുമായ ഭരണ രീതിയാണ് ഈ സംഘടനയിൽ നിന്നും യുകെ മലയാളികളെ അകറ്റിയത് . അതുകൊണ്ട് തന്നെ യുക്മ എന്ന പ്രസ്ഥാനത്തെ ഈ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചവർക്കെതിരെ സംഘടിച്ചുകൊണ്ട് തെരുവിലിറങ്ങി പ്രതിക്ഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് .

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും, തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കാലം കുറച്ചായി സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹം സൂര്യയില്‍ ഉടലെടുത്തിട്ട്. പങ്കാളിയുടെ സ്വപ്നത്തിന് കാവലായി ഇഷാനും ഉണ്ട്. ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ് ഇപ്പോള്‍.

വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നല്‍കണമെന്ന ദൃഢനിശ്ചയം ഈ ട്രാൻസ്ജെൻഡർ ദമ്പതികളെ മുന്നോട്ട് നയിച്ചു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തൽ. ‘ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ്.

അത് എന്ത് തന്നെയായാലും ഇത്തരം ടെക്നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം’-സൂര്യ പറഞ്ഞു. യൂട്രസ് ഒരു ട്രാന്‍സ്‌വുമണ്‍ സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയിലും സൂക്ഷിക്കണം- സൂര്യ പറയുന്നു.

2018 ജൂൺ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.

നടക്കുമ്പോൾ എല്ലാം നിയമപരമായി നടക്കണമെന്ന ഇഷാന്റെ ആഗ്രഹമായിരുന്നു അന്ന് പൂവണിഞ്ഞത്. സംസ്ഥാന ട്രാന്‍സ്‍ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്.

Copyright © . All rights reserved