Latest News

വീഡിയോ ചാറ്റി൦ഗിനിടെ പാക് ക്രിക്കറ്റ് താരം ഷഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്തെന്ന ആരോപണവുമായി ടിക് ടോക് മോഡൽ. വീഡിയോ കാളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ട്വീറ്റിൽ പറയുന്നത്.സംഭവത്തിന്‍റെ വീഡിയോ ഉൾപ്പടെയാണ് യുവതി ട്വീറ്റ് പങ്കുവച്ചത്. എന്നാൽ സെൻസർ ബോർഡ് പ്രശ്നങ്ങളെ തുടർന്ന് പിന്നീട് വീഡിയോ ട്വീറ്റിൽ നിന്നും ഒഴിവാക്കി.

ടിക് ടോക് മോഡലായ ഹരീം ഷായുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്.സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന സന്ദേശം യുവജനങ്ങൾക്ക് നല്‍കിയാണ്‌ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. നേരത്തെ, മറ്റൊരു താരമായ ഇമാം ഉൽഹഖിനെതിരെയും സമാനമായ ആരോപണ൦ ഉയർന്നിരുന്നു

കൂടത്തായി കേസിലെ പ്രധാന പ്രതി ജോളി മുമ്പും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വ്യാജ രേഖ ചമയ്ക്കലും തട്ടിപ്പും ജോളി വളരെ ചെറുപ്പ പ്രായത്തില്‍ തന്നെ ചെയ്തിരുന്നു എന്നതിന് തെളിവായി ജോളിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.

വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

പക്ഷേ, പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണു ബികോമിനു ചേര്‍ന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.പാലായിലെ പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടര്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് കേരള, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിരുന്നില്‍ വിവേചനം കാണിച്ചതില്‍ അതൃപ്തി വെളിപ്പെടുത്തി എസ് പി ബാലസുബ്രഹ്മണ്യം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വിരുന്നില്‍ തങ്ങളോട് ഫോണ്‍ വാങ്ങിവെച്ചുവെന്നും, എന്നാല്‍ ഈ വിരുന്നില്‍തന്നെ താരങ്ങള്‍ എടുത്ത സെല്‍ഫി തന്നെ അമ്പരപ്പിക്കുന്നുവെന്നും എസ് പി ബാലസുബ്രഹ്മണ്യം. ഫെയ്‌സ്ബുക്ക് കുറുപ്പിലാണ് ഒരേ വേദിയില്‍ രണ്ടുതരം സമീപനം കാണിച്ചതിലുള്ള അനിഷ്ടം അദ്ദേഹം തുറന്ന് പറഞ്ഞത്. ഒട്ടേറെപ്പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു.

 

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കുറിപ്പ്:

കഴിഞ്ഞ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് നടത്തിയ ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ആ പരിസരത്ത് എത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ ഫോണുകള്‍ സുരക്ഷാഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനുള്ള നിര്‍ദേശം ലഭിച്ചു. പകരം ടോക്കണുകള്‍ നല്‍കി. പക്ഷേ താരങ്ങള്‍ അതേദിവസം പ്രധാനമന്ത്രിയുമൊത്ത് സെല്‍ഫിയെടുക്കുന്നത് കണ്ട് അമ്പരപ്പ് തോന്നി. ക്ഷണം സ്വീകരിക്കാന്‍ തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ. അല്ലേ?

ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റണൗത്ത് തുടങ്ങി ബോളിവുഡില്‍ നിന്ന് ഒട്ടേറെ പ്രമുഖ താരങ്ങള്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. അവരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രിക്കൊപ്പം അന്നെടുത്ത സെല്‍ഫികള്‍ പങ്കുവെച്ചിരുന്നു.

 

ജീവനക്കാരിയുമായി അടുത്തിടപഴകിയതിന്‍റെ പേരില്‍ മക്ഡൊണാൾഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ഈസ്റ്റർബ്രൂക്ക് പുറത്തേക്ക്. കമ്പനി നയം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാൾഡില്‍ നിന്നും ഏറ്റവും മുതിര്‍ന്ന സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് വംശജനായ മുൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഈസ്റ്റർ ബ്രൂക്കിന്‍റെ തീരുമാനം ശരിയായില്ലെന്ന് മക്ഡൊണാൾഡ് പറഞ്ഞു.

ജീവനക്കാരുമായി നേരിട്ടോ, പരോക്ഷമായോ പ്രണയബന്ധം പുലർത്തുന്നതില്‍നിന്നും മാനേജർമാരേ കമ്പനി വിലക്കുന്നു. കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിൽ ബന്ധം അംഗീകരിച്ച ഈസ്റ്റർബ്രൂക്ക് അത് തെറ്റായിപോയെന്നും പറയുന്നുണ്ട്. ‘കമ്പനിയുടെ മൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഞാൻ പടിയിറങ്ങേണ്ട സമയമാണിത്’- അദ്ദേഹം പറഞ്ഞു. ഈസ്റ്റർബ്രൂക്കിനെതിരായ ആരോപണം വിശദമായി ചര്‍ച്ചചെയ്ത കമ്പനി ഡയരക്ടര്‍ ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം വോട്ടിനിട്ട് പാസാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കൂടുതല്‍ വിഷദാമാഷങ്ങള്‍ പുറത്തുവരാന്‍ അല്‍പംകൂടെ സമയമെടുക്കും.

മക്ഡൊണാൾഡിന്റെ ഓഹരി വിലയ്‌ക്കൊപ്പം ഈസ്റ്റർബ്രൂക്കിന്റെ പ്രതിഫലവും ഉയർന്നിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ പറയുന്നു. 2017-ൽ മൊത്തം 21.8 മില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഫലം. മക്ഡൊണാൾഡ്സ് അതിന്റെ മൂന്നാം പാദ വരുമാന റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ടാഴ്ച മുമ്പ് അവരുടെ വരുമാനത്തില്‍ 2% ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്റ്റോർ റീ മോഡലിംഗിനായി വളരെയധികം ചെലവഴിക്കുകയും ഡെലിവറി സേവനം വിപുലീകരിക്കുകയും ചെയ്തതാണ് കാരണം. കമ്പനിയുടെ ഓഹരി വില 7.5% കുറഞ്ഞു. നേതൃ മാറ്റവും വിപണിയിലെ കമ്പനിയുടെ പ്രകടനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഒരു വാർത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു.

52 കാരനായ ഈസ്റ്റർബ്രൂക്ക് 1993-ലാണ് മക്ഡൊണാൾഡില്‍ എത്തുന്നത്. 2006-ൽ അദ്ദേഹം ബ്രിട്ടീഷ് ബ്രാഞ്ചിന്‍റെ മേധാവിയായി. തുടർന്ന് 1,800 റെസ്റ്റോറന്റുകളുടെ മേൽനോട്ടമുള്ള വടക്കൻ യൂറോപ്യൻ മേഖലാ പ്രസിഡന്‍റായി. 2011-ൽ കമ്പനി വിട്ട അദ്ദേഹം പിസ്സ എക്സ്പ്രസിന്റെയും പിന്നീട് വാഗാമയുടെയും ചീഫ് എക്സിക്യൂട്ടീവ് ആയി. 2013-ല്‍ ആഗോള ചീഫ് ബ്രാൻഡ് ഓഫീസറായി വീണ്ടും മക്ഡൊണാൾഡിലേക്ക്. 2015-ൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ആയി. വിവാഹമോചിതനാണ്.

കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിക്കുന്ന ഒറ്റയാൻ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തായ്‌ല‌ൻഡിലെ ഖാവോ യായ് ദേശീയ പാർക്കിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിച്ചത്.

ആദ്യം നിർത്തിയിട്ടിരുന്ന കാറിനു സമീപത്തെത്തിയ ആന കാറിനോട് ചേർന്ന് നിൽക്കുന്നത് കാണാം. പിന്നീടാണ് മുളിലേക്ക് കയറി ഇരിക്കാൻ ശ്രമിച്ചത്. ഈ സമയം എത്രപേർ കാറിനുള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവർത്തിയിൽ പന്തികേടു തോന്നിയ കാർ ഡ്രൈവർ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവർ അപകടത്തിൽ നിന്നു രക്ഷപെട്ടത്.
ആനയുടെ ആക്രമണത്തിൽ ആളുകൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകൾ പൊട്ടിയിട്ടുണ്ട്. വാഹനത്തിന്റെ പലഭാഗങ്ങക്കും ആനയുടെ ഭാരം താങ്ങാനാവാതെ ചളുക്കവും സംഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെത്തുമ്പോൾ മിക്കവാറും ഡ്യുവ നിരത്തുകളിൽ ഇറങ്ങാറുണ്ട്. എന്നാൽ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ല.

വന്യമൃഗങ്ങളെ കണ്ടാൽ 30 മീറ്റർ അകലത്തിൽ മാത്രമേ വാഹനങ്ങൾ നിർത്താവൂ എന്നാണ് പാർക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. മൃഗങ്ങൾ വാഹനത്തിനരികിലേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ പതിയെ വാഹനമെടുത്ത് പിന്നോട്ട് പോകണമെന്നാണ്. എന്നാൽ വന്യമൃഗങ്ങളെ കണ്ടാൽ അവയുടെ ഫൊട്ടോയെടുക്കാനും മറ്റുമായി നിനോദസഞ്ചാരികൾ വാഹനങ്ങവ്‍ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇതാവാം അപകടത്തിനു കാരണമായതെന്നാണ് പാർക്ക് അധികൃതരുടെ വിശദീകരണം.

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിരുവണ്ണൂർ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പള്ളിയുടെ പടിക്കെട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതി‍ഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു:‘ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’.

പള്ളിയുടെ പടികളിൽ ചെരിപ്പുകൾ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45ന് മദ്രസ കഴിഞ്ഞ് കുട്ടികൾ പിരിയുമ്പോൾ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30ന് പള്ളി പരസത്തുള്ള ഇസ്ലാഹിയ സ്കൂളിലേക്ക് പ്രൈമറി വിദ്യാർഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.

വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിൾകൊടിയിൽ ടാഗ് കെട്ടിയതിനാൽ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതർ പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം തടയാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരെത്തുന്നു. ദേശീയ മാധ്യമമായ സിഎന്‍ബിസിയാണ് പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുളളവര്‍ അത് സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കുന്ന രീതിയിലുളള നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കുറഞ്ഞ സമയം നല്‍കി സ്വര്‍ണം വെളിപ്പെടുത്താന്‍ അനുമതി നല്‍കുകയും അതിന് ശേഷം പിടികൂടുന്നവയ്ക്ക് അമിത നികുതി ചുമത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം.

കളളപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്വര്‍ണം പിടികൂടാനും, തുടര്‍ന്ന് ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാനുമാണ് സര്‍ക്കാരിന്‍റെ പദ്ധതി. കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കമായി ഇത് നടപ്പാക്കാനാണ് മോദി സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി നിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

റവന്യു വകുപ്പും നികുതി വകുപ്പും സംയുക്തമായാണ് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം സ്വകാര്യ മേഖലയിലെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഗോള്‍ഡ് ബോര്‍ഡ് രൂപീകരിക്കുകയും ചെയ്യും.

നവംബർ 5ന് രാവിലെ 8 മണിക്കും വൈകീട്ട് 5 മണിക്കുമിടെ സൈറൻ കേൾക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇടുക്കി ജില്ലാ കളക്ടർ. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് ഈ സൈറൺ മുഴക്കുന്നത്.

ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിൽ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയൽ റൺ ആണ് നവംബർ 5ന് നടക്കുക. രാവിലെ എട്ട് മണിക്കും വൈകീട്ട് അഞ്ച് മണിക്കും ഇടയിലായിരിക്കും സൈറൺ മുഴക്കുകയെന്ന് വാർത്താ കുറിപ്പിൽ പറയുന്നു.

ബിജോ തോമസ് അടവിച്ചിറ 

ഓസ്ട്രേലിയയിലെ സിറ്റി ഓഫ് വിറ്റെൽസിയുടെ മേയറായി മലയാളിയും കുട്ടനാട് സ്വദേശിയുമായ ടോം ജോസഫ് ഏഴാം തീയതി ചുമതലയേൽക്കും. വിറ്റെൽസിയുടെ ഡെപ്യൂട്ടി മേയറായി കഴിഞ്ഞ നവംബറിൽ ടോം ജോസഫിനെ തെരഞ്ഞെടുത്തിരുന്നു. 2006ൽ ഓസ്ട്രേലിയയിലെ മെറൻഡയിലേക്ക് കുടിയേറിയതാണ് ടോം ജോസഫ്. കുട്ടനാട് മണലാടി കാപ്പിൽ പുതുശേരി ജോസഫ്, കുഞ്ഞമ്മ ദന്പതികളുടെ മകനാണ്. രഞ്ജിനി സഖറിയ ആണ് ഭാര്യ. വിദ്യാർഥികളായ മറിയ, അമിഷ്, ആൻ എന്നിവർ മക്കളാണ്.

വിറ്റെൽസി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ കൗണ്‍സിലറും ഓസ്ട്രേലിയയിൽ ഒരു തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ആദ്യ മലയാളിയുമാണ് ടോം ജോസഫ്. പതിനൊന്ന് അംഗ നഗരസഭയിൽ ലേബർ പാർട്ടിക്കും ലിബറൽ പാർട്ടിക്കും അഞ്ച് അംഗങ്ങൾ വീതമാണുള്ളത്. സ്വതന്ത്രനായി ജയിച്ച ടോംമിന്‍റെ പിന്തുണയോടെ ലേബർ പാർട്ടി ഭരണത്തിലെത്തി. തുടക്കത്തിൽ വൈസ് പ്രസിഡന്‍റ് പദവിയും ഒരു വർഷം മേയർ സ്ഥാനവും എന്ന ധാരണയിലായിരുന്നു പിന്തുണ. അതനുസരിച്ചാണ് മേയർ സ്ഥാനം ഏറ്റെടുക്കുക.

സ്റ്റാർ വീക്കിലി നടത്തിയ അഭിമുഖം

നിങ്ങൾ മെർണ്ടയിൽ എത്ര കാലം താമസിച്ചു, നിങ്ങളെ ഈ പ്രദേശത്തേക്ക് കൊണ്ടുവന്നത് എന്താണ്?

ഞാൻ നാല് വർഷമായി ഇവിടെ താമസിക്കുന്നു. അതിനുമുമ്പ് ഞാൻ ആറു വർഷത്തോളം സൗത്ത് മൊറാങ്ങിൽ താമസിച്ചു. മെർണ്ടയിലേക്ക് എന്നെ ആകർഷിച്ചത് പ്രാന്തപ്രദേശത്തിന്റെ പുതുമയും എന്റെ യുവകുടുംബത്തിന് അനുയോജ്യമായ നിരവധി തുറന്ന സ്ഥലങ്ങളും പാർക്കുകളുമാണ്.

മെർണ്ട, ഡിസ്ട്രിക്റ്റ് റസിഡന്റ്‌സ് അസോസിയേഷനുമായി നിങ്ങൾ എത്ര കാലമായി ബന്ധപ്പെട്ടിരിക്കുന്നു, എന്തുകൊണ്ട്?

ഞാൻ മെർഡയിലേക്ക് മാറിയ ദിവസം മുതൽ ഞാൻ മദ്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യ രണ്ട് വർഷം ഞാൻ ഒരു കമ്മിറ്റി അംഗമായിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. ഞാൻ‌ താമസിക്കുന്ന കമ്മ്യൂണിറ്റിയിലേക്ക്‌ സംഭാവന ചെയ്യുന്നതിൽ‌ ഞാൻ‌ ശക്തമായ വിശ്വാസിയാണ്, കൂടാതെ ഞങ്ങൾ‌ ഏറ്റെടുക്കുന്ന വിവിധ പ്രവർ‌ത്തനങ്ങൾ‌ ഉൾ‌ക്കൊള്ളുന്ന കമ്മ്യൂണിറ്റി ബിൽ‌ഡിംഗിലുള്ള ഒരു ഓർ‌ഗനൈസേഷനാണ് മദ്ര, അത് മെർണ്ട ടൌൺ ഫെയർ‌, മെർ‌ഡ കരോൾ‌സ് അല്ലെങ്കിൽ‌ ദീപാവലി ഫെസ്റ്റിവൽ‌, കൂടാതെ നിരവധി മറ്റ് കമ്മ്യൂണിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ.

നിങ്ങൾ മറ്റേതെങ്കിലും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ടോ?

മദ്രയ്‌ക്ക് പുറമെ, മറ്റ് നിരവധി കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായി ഞാൻ ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ മെർഡ ആന്റ് ഡോറെൻ മൾട്ടി കൾച്ചറൽ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്, മെർഡ ദീപാവലി ഫെസ്റ്റിവൽ കമ്മിറ്റിയുടെ സ്ഥാപക ചെയർമാനും കത്തോലിക്കാ സ്കൂളുകളുടെയും പാരിഷിന്റെയും സംയുക്ത സോഷ്യൽ കമ്മിറ്റി ചെയർമാനായ വിറ്റ്‌ലീസ അയൽക്കൂട്ട വാച്ചിന്റെ സമിതിയിൽ ഞാനുണ്ട്. മെർ‌ഡ, ഡോറീൻ, വിറ്റ്‌ലീസ, കിംഗ്‌ലേക്ക്. മെർഡ ഒരു പോലീസ് സ്റ്റേഷൻ ആവശ്യമുണ്ട്, ബിൽഡ് ഇ 6 – നോർത്ത് ഫ്രീവേ, വൊളർട്ട് ടിപ്പ് വികസിപ്പിക്കുന്നത് നിർത്തുക – ഷുൾട്സ് ഫാം കാമ്പെയ്‌നുകൾ സംരക്ഷിക്കുക തുടങ്ങിയ വക്താവായി ഞാൻ നിരവധി അഭിഭാഷകരുമായി [ഗ്രൂപ്പുകളുമായി] ഏർപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ച് നിങ്ങൾ എന്താണ് ഇഷ്ടപ്പെടുന്നത്?

ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെയും പ്രാന്തപ്രദേശത്തിന്റെയും വിധി നിർണ്ണയിക്കുന്നതിൽ താമസക്കാർക്ക് ഒരു പങ്കുവഹിക്കാൻ അനന്തമായ സാധ്യതകൾ നൽകുന്ന ഒരു പുതിയ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.

നിങ്ങൾ‌ മാറ്റാൻ‌ താൽ‌പ്പര്യപ്പെടുന്ന മെർ‌ഡയെക്കുറിച്ച് എന്തെങ്കിലും ഉണ്ടോ?

മെർ‌ഡയിൽ‌ ഞാൻ‌ കാണാൻ‌ താൽ‌പ്പര്യപ്പെടുന്ന മാറ്റങ്ങൾ‌ അടിസ്ഥാനപരമായ മാറ്റങ്ങളാണ്. റോഡുകളില്ലാത്തതും മികച്ച നിലവാരമുള്ളതുമായ ഫുട്പാത്തുകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മെർഡയിലെ അടിസ്ഥാന സ investment കര്യ നിക്ഷേപത്തിന് വിറ്റ്‌ലീസ സിറ്റി മുൻ‌ഗണന നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

നിങ്ങളുടെ ഒഴിവു സമയം ചെലവഴിക്കാൻ നിങ്ങൾ എങ്ങനെ ഇഷ്ടപ്പെടുന്നു?

ഒരു മുഴുസമയ ജോലിയും സജീവ കമ്മ്യൂണിറ്റി നേതാവും എന്ന നിലയിൽ എനിക്ക് വളരെ കുറച്ച് ഒഴിവു സമയമുണ്ട്, അതിനാൽ എന്റെ മൂന്ന് സുന്ദരികളായ മക്കളോടും ഭാര്യയോടും ഞാൻ ചെലവഴിക്കുന്ന ഒഴിവു സമയം.

സ്പെയിനിൽ ഫോണില്‍ നോക്കിക്കൊണ്ടു പ്ലാറ്റ്ഫോമിലൂടെ നടന്ന യാത്രക്കാരി റെയിൽവേ ട്രാക്കിലേക്ക് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന വിഡിയോ വൈറൽ. തൊട്ടുമുന്നിൽ ട്രെയിന്‍ എത്തിയപ്പോഴാണ് യാത്രക്കാരി മൊബൈലിൽനോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നത്. ട്രെയിന്‍ തൊട്ടടുത്ത് എത്തുന്നതും പ്ലാറ്റ്ഫോമിലേക്ക് സ്ത്രീ വീ‍ഴുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വിഡിയോയില്‍ വ്യക്തമല്ല.

മാഡ്രിഡ് മെട്രോയാണ് ഒക്ടോബർ 24ന് സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന വി‍ഡിയോ പുറത്തുവിട്ടത്. വടക്കൻ മഡ്രിഡിലെ എസ്ട്രെചോ സ്റ്റേഷനിലാണു സംഭവം നടന്നത്. ട്രാക്കിലേക്കു വീണതിനു പിന്നാലെ ഇവരെ രക്ഷിക്കുന്നതിനു യാത്രക്കാർ ഓടിയെത്തുന്നതും വി‍ഡിയോയിലുണ്ട്. എന്നാൽ കൃത്യ സമയത്തു ട്രെയിൻ നിർത്താൻ സാധിച്ചോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ട്രാക്കിലേക്കു വീണ സ്ത്രീക്കു ഗുരുതരമായ പരുക്കില്ലെന്നാണു മെട്രോ അധികൃതരുടെ പ്രതികരണം. ഈ കേസിൽ പേടിക്കാനൊന്നുമില്ല. യാത്രക്കാരി സുഖമായിരിക്കുന്നു– വിഡിയോ ദൃശ്യത്തോടൊപ്പം മഡ്രിഡ് മെട്രോ ട്വിറ്ററിൽ കുറിപ്പിട്ടു.

യാത്രക്കാർക്കു ജാഗ്രതാ നിര്‍ദേശം നൽകുന്നതിനാണ് മെട്രോ അധികൃതർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ഫോണിൽനിന്നു കണ്ണെടുത്തു സുരക്ഷിതമായി സഞ്ചരിക്കണമെന്നും മെട്രോ വ്യക്തമാക്കി.

 

RECENT POSTS
Copyright © . All rights reserved