ശാരീരിക ബന്ധം എന്നു പറഞ്ഞാൽ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.മധുവിധു നാളുകളില്‍ പോലും അവന്‍ അവളുടെ നഗ്‌നത ഇരുട്ടിലല്ലാതെ അനുഭവിച്ചിട്ടില്ല.നീണ്ട ഒരു മാസം അവന് കാത്തിരിക്കേണ്ടി വന്നു. അവളോടൊന്നാകുവാന്‍. അവള്‍ക്ക് ഭയമാണ്. എന്താണ് സെക്‌സ് എന്ന് അവള്‍ക്ക് അറിയില്ല. ആകെയറിയാവുന്നത് കുട്ടികളെ ഉണ്ടാക്കുവാന്‍ വേണ്ടി ഒരു പുരുഷനും സ്ത്രീയും കൂടി ചെയ്യുന്ന ഒരു ശാരീരിക പ്രക്രിയ എന്ന് മാത്രമാണ്.
രക്ഷകര്‍ത്താക്കള്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സെക്‌സിനെ കുറിച്ചു പറഞ്ഞു കൊടുക്കണം.വേറെ ആരാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്?തെറ്റായ അറിവുകള്‍ കൂട്ടുകാരില്‍ നിന്നും ലഭിക്കുന്നതില്‍ എത്രയോ നല്ലതാണ് രക്ഷകര്‍ത്താക്കളില്‍ നിന്നും ശരിയായ അറിവ് ലഭിക്കുന്നത്.ഇതുപോലെ വേറെയും സ്ത്രീകളുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അവന് ആവശ്യം വരുമ്ബോള്‍ മാത്രം നിര്‍വികാരതയോടെ കിടന്നു കൊടുക്കുന്നവള്‍.
പുരുഷന് എന്ത് വേണമെന്ന് അവള്‍ക്ക് അറിയില്ല. അതുപോട്ടെ. അവള്‍ക്ക് എന്ത് വേണമെന്ന് അവനും അറിയില്ല.ഇതൊക്കെ പറയുമ്ബോള്‍ ഇപ്പോഴത്തെ പെണ്‍കുട്ടികളെ കുറിച്ചാണോ എന്ന് അതിശയം തോന്നാം.അതേ ഇപ്പോഴുമുണ്ട് ഇത്തരം പെണ്‍കുട്ടികളും ചില പുരുഷന്മാരും. കിടപ്പറയില്‍ അഞ്ചു മിനിറ്റ് മാത്രം ചെയ്യേണ്ട ഒന്നല്ല സെക്‌സ്.പുരുഷന് മാത്രം രതിമൂര്‍ച്ഛ വരുന്ന വരെ ചെയ്യേണ്ട ഒരു കാര്യമല്ലത്. സ്ത്രീയ്ക്കും അറിയാന്‍ അവകാശമുണ്ട്. അവളും രതിമൂര്‍ച്ഛ അറിയട്ടെ.
രതിമൂര്‍ച്ഛ അനുഭവിച്ച എത്ര മലയാളി സ്ത്രീകളുണ്ടാവും?ചില പുരുഷന്മാരുമുണ്ട്. അവരുടെ സുഖത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. അവര്‍ക്ക് ശുക്ലസ്ഖലനം നടക്കുവാന്‍ വേണ്ടി അഞ്ചു മിനിറ്റ് മാത്രം സെക്‌സ് ചെയ്യുന്നവരുണ്ട്.ഭാര്യയ്ക്ക് എന്ത് വേണമെന്നോ, അവളുടെ ഇഷ്ടങ്ങള്‍ എന്തെന്നോ അറിയുവാന്‍ ശ്രമിക്കാത്ത പുരുഷന്മാരുണ്ട്.അവളുടെ ആവശ്യങ്ങള്‍ വാ തുറന്നു പറഞ്ഞൂടെ എന്നു ചോദിക്കുന്ന പുരുഷന്മാരോട്.
അവള്‍ അങ്ങനെയാണ്.എല്ലാം നിങ്ങളെപ്പോലെ വെട്ടിത്തുറന്ന് പറയണമെന്നില്ല. സ്‌നേഹിച്ചും, ചോദിച്ചും അറിയുവാന്‍ ശ്രമിക്കുക. അവള്‍ പറയും. തീര്‍ച്ച.അതുപോലെ കുട്ടികള്‍ ആയതിന് ശേഷം ഒരുമിച്ചു കിടക്കുകയോ, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് വിരലില്‍ എണ്ണാവുന്ന തവണകളായി ചുരുങ്ങുന്നവരും ഉണ്ട്.ചിലരുടെ ചിന്ത അങ്ങനെയാണ്. അതുപോലെ ഒരു പ്രായം ആയാല്‍ 50, 60 വയസ്സിന് ശേഷം രണ്ടു കട്ടിലില്‍ അല്ലെങ്കില്‍ രണ്ടു മുറിയില്‍ ഉറങ്ങുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കാണാം.
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രായപരിധി എന്തിന്?ഒരുമിച്ചു കിടക്കുന്നതില്‍ തെറ്റ് എന്താണ്?എന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ മാത്രമല്ല ഒരുമിച്ചു കിടക്കുന്നത്.ആ മാറിലൊന്നു തല ചായ്ച്ചു ഉറങ്ങുവാന്‍. അതുമല്ലെങ്കില്‍ കരങ്ങള്‍ ആ നെഞ്ചില്‍ അമര്‍ത്തി ഉറങ്ങുമ്ബോള്‍ കിട്ടുന്ന ആ ആശ്വാസമൊന്ന് അറിയുവാന്‍.തുറന്ന് പരസ്പരം സംസാരിക്കുക. ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും നാണിക്കാതെ പറയുക.
ഒരു ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടെ കഴിയേണ്ട വ്യക്തിയോട് തുറന്ന് സംസാരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ബന്ധത്തിലെന്തോ കുഴപ്പമില്ലേ?ഒരു ജീവിതം മുഴുവന്‍ പങ്കു വെക്കേണ്ട വ്യക്തിയോട് എല്ലാം തുറന്ന് പറയുക. അതിലൂടെ ലഭിക്കുന്ന സന്തോഷം അനിവചനീയമാണ്.ശ്രമിച്ചു നോക്കൂ.കുട്ടികള്‍ ഉണ്ടായാല്‍ മാറ്റി നിര്‍ത്തേണ്ട ഒന്നല്ല ശാരീരികബന്ധം.
അങ്ങനെ മനോഭാവമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്.സ്ത്രീകള്‍ക്ക് ഒരുപക്ഷേ കുട്ടികള്‍ ഉണ്ടായതിന് ശേഷം പല മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്ന് പോകുമ്ബോള്‍ സെക്‌സ് എന്നത് ചിന്തകള്‍ക്കും അപ്പുറമാവാം.എന്നാലും സ്ത്രീകളെ, പുരുഷന്മാര്‍ക്ക് അപ്പോഴും സെക്‌സ് ആവശ്യമാണ്.നിങ്ങളുടെ മനസ്സും ശരീരവും സമ്മതിക്കുമ്ബോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക.കുട്ടികളായി എന്നത് സെക്‌സ് അസ്വദിക്കുവാതിരിക്കുവാനുള്ള ഒരു കാരണമല്ല.
ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ചില സ്ത്രീകള്‍ അവരുടെ ശരീരത്തില്‍ തൊടാനോ, ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനോ സമ്മതിക്കാറില്ല.വിരക്തി ചിലര്‍ക്ക് തോന്നാം. പക്ഷെ അതോന്നുമല്ലാതെ ഗര്‍ഭിണി ആയിരിക്കുമ്ബോള്‍ സെക്‌സ് പാടില്ല എന്നു പറഞ്ഞു ഭര്‍ത്താക്കന്മാരെ അടുപ്പിക്കാത്ത സ്ത്രീകളുമുണ്ട്.പല തെറ്റിദ്ധാരണകളും അതിന് കാരണമാണ്.ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാം.മറുപിള്ള താഴ്ന്ന ചില ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയിരിക്കുക. കാണിക്കുന്ന ഡോക്ടറോട് ഈ കാര്യങ്ങള്‍ ചോദിക്കുവാന്‍ മടിക്കേണ്ടതില്ല. സ്‌നേഹത്തോടെ ഒരു തലോടലോ, സംസാരമോ മതി വാക്കുകളുടെ പരിഭവങ്ങള്‍ക്ക് മേലെ പറക്കുവാന്‍. ശ്രമിച്ചു നോക്കൂ.കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വിവാഹബന്ധങ്ങളില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുക.
വളരെ വ്യത്യാസം ഉണ്ടാകും.ആരെങ്കിലും ഒരാള്‍ താഴ്ന്നു കൊടുക്കുക.
അത് എല്ലായ്‌പ്പോഴും ഒരാള്‍ ആകണമെന്നില്ല. രണ്ടു പേര്‍ക്കുമാവാം.പരസ്പരം സഹരിച്ചും, ക്ഷമിച്ചും, സ്‌നേഹിച്ചും ജീവിക്കുക.കഴിയുവോളം. ഇല്ലെങ്കില്‍ പരസ്പരം സംസാരിച്ചു തീരുമാനിക്കുക.സംസാരിച്ചാല്‍ തീരാവുന്ന പ്രശനങ്ങളാണ് ഒട്ടുമിക്ക കുടുംബങ്ങളിലും.പക്ഷെ പലരും സംസാരിക്കില്ല. ഉള്ളില്‍ കിടന്ന് നീറി നീറി സ്വയമുരുകി അവസാനം അതൊരു പൊട്ടിത്തെറിയിലൊടുങ്ങും.അപ്പോഴേയ്ക്കും വൈകി പോകാതെയിരിക്കട്ടെ.
Dr. ഷിനു ശ്യാമളൻ..
ദേ ഇതാണ് ആ ‘മൊതല്’ എജ്ജാതി എഡിറ്റിംഗ്.ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും അടുത്തിടെ വൈറൽ ആയ പല വീഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു.ദേ ഇതാണ് ആ മൊതല്.അജ്മൽ. ചങ്ങനാശ്ശേരിക്കാരൻ.ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റർ. ഒരു ഒന്നൊന്നര മൊതല്.സഹ സംവിധായകൻ, ക്യാമറമാൻ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മൽ.മലയാളം,തമിഴ്,ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇൻസ്റ്റഗ്രാമിൽ അജ്മലിന്റെ followers ആണ്.ajmalsabucuts എന്ന് വാട്ടർ മാർക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാൽ അവർക്ക് അറിയാം തലതല്ലി ചിരിക്കാൻ,അമ്പരപ്പോടെ ആസ്വദിക്കാൻ എന്തോ അതിലുണ്ടെന്ന്.ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു.ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ script writer കൊച്ചിയിലെ വീട്ടിൽ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരിൽ കണ്ടു.
ഗംഗ എവിടെ പോകുന്നു.അല്ലിക്ക് ആഭരണം എടുക്കാൻ പോണെന്നു നകുലേട്ടനോട് ഞാൻ പറഞ്ഞിരുന്നതല്ലേ.ഗംഗ പോകണ്ട.അതെന്താ ഞാൻ പോയാല്.വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ.അയോഗ്യ നായേ,ഉന്നൈ കൊന്ന്,രക്തത്തെ കുടിച്ച്.നടി ശോഭനയെ ദേശീയ അവാർഡിന് അർഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മൽ അവസാനം ചെയ്തത്. World wrestling star Big Show ഈ ഡയലോഗ് പറഞ്ഞു കിടുക്കി.അജ്മൽ 48-ഓളം വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷെ ഇതുവരെ കൈ കൊടുത്തിട്ടില്ല.
കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.
കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.
കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാര്‍ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.
കല്ലറ പൊളിച്ചതിനുശേഷമാണ് ഇവര്‍ താടി ഒഴിവാക്കിയത്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്പോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയില്‍ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോള്‍ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാന്‍ പറഞ്ഞു. പോലീസിന്റെ മുന്നില്‍വെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാല്‍, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോള്‍ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചന്‍ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയില്‍പ്പോയി പഠിച്ചുവെച്ചിരുന്നു.
നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.
ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.
വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ: ആ സമയം വീണ്ടും എത്തിയിരിക്കുന്നു! കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.
എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.
“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.
ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ?
അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.
എന്ന്, പൃഥ്വിരാജ് സുകുമാരൻ. പൗരൻ.
ടൊവീനോ: കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും . ഹാഷ്ടാഗ് ക്യാംപെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം;
‘തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.
മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.’
ന്യൂഡൽഹി∙ മുൻ ഇന്ത്യൻ നായകൻ കൂടിയായ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ അധ്യക്ഷനാകുമെന്ന് വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽവച്ച് താൻ പ്രവചിച്ചിരുന്ന കാര്യം അനുസ്മരിച്ച് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. ‘ഇന്ത്യൻ എക്സ്പ്രസ്സി’നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം ഓർത്തെടുത്തത്. ഗാംഗുലി ബംഗാൾ മുഖ്യമന്ത്രിയാകുമെന്നും അന്നുതാൻ പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തിയ സേവാഗ്, അതു സത്യമാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വ്യക്തമാക്കി.
ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് തന്റെ പഴയ പ്രവചനം സേവാഗ് പരസ്യമാക്കിയത്. ജീവിതത്തിൽ താൻ കണ്ടിട്ടുള്ള ക്യാപ്റ്റൻമാരിൽ ഏറ്റവും മികച്ചയാൾ ഗാംഗുലിയാണെന്നും സേവാഗ് വ്യക്തമാക്കി. വിദേശത്ത് ജയിക്കാൻ ഇന്ത്യൻ ടീമിനെ പഠിപ്പിച്ചത് ഗാംഗുലിയാണ്. കളത്തിൽ എങ്ങനെയാണ് പോരാടേണ്ടതെന്ന് ഞങ്ങളെ പഠിപ്പിച്ചതും ഗാംഗുലിയാണ്. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലുള്ള പുതിയ ഇന്നിങ്സിലും ഗാംഗുലി അതേ ആക്രമണോത്സുകത പ്രകടമാക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സേവാഗ് വ്യക്തമാക്കി. സേവാഗുമായുള്ള അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
∙ ക്യാപ്റ്റനെന്നാൽ ദാദ തന്നെ!
ബിസിസിഐ അധ്യക്ഷനെന്ന പുതിയ വേഷത്തിൽ ദാദയെ കാണുമ്പോൾ, ദേശീയ ടീമിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ദിവസങ്ങൾ ഓർമ വരുന്നു. അന്ന് അദ്ദേഹം പ്രകടമാക്കിയ നേതൃഗുണം കാരണമാണ് ഈ രണ്ടാം ഇന്നിങ്സിലും അദ്ദേഹം കഴിവുതെളിയിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്. മുന്നിൽ നിന്ന് നയിക്കുകയും കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ക്യാപ്റ്റനായിരുന്നു അദ്ദേഹം. നിങ്ങൾ ഒരു മാച്ച് വിന്നറാണെന്ന് തോന്നിയാൽ, ദാദ നിങ്ങളെ അകമഴിഞ്ഞു സഹായിക്കും. ഞാനും യുവരാജും ഹർഭജനും സഹീർ ഖാനും ആശിഷ് നെഹ്‌റയും മുഹമ്മദ് കൈഫുമെല്ലാം അത് അനുഭവിച്ചവരാണ്.
ഒരു കളിയിൽ മോശമായാലും ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നില്ല. മികവു തെളിയിക്കാൻ ആവശ്യത്തിന് അവസരം ദാദ നൽകുമെന്ന വിശ്വാസമായിരുന്നു കാരണം. നിങ്ങൾ നന്നായി കളിക്കൂ എന്നത് മാത്രമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയ ഏക നിർദ്ദേശം. ഇന്ത്യൻ ടീമിൽ സംഭവിച്ച എല്ലാ മാറ്റങ്ങൾക്കും കാരണം അദ്ദേഹത്തിന്റെ ആ നിലപാടായിരുന്നു.
ഏറ്റവും ഒടുവിൽ കളിച്ച 8–10 ഇന്നിങ്സുകളിൽ ഒരു താരം മോശം പ്രകടനമാണ് നടത്തിയതെങ്കിൽപ്പോലും അതു മറക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആത്മവിശ്വാസമാണ് അദ്ദേഹം പകർന്നുനൽകിയത്. എല്ലാവരുടെയും പ്രകടനം ടീമിന് നിർണായകമാണെന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഈ വിശ്വാസം കൈവരുന്നതോടെ എല്ലാവരും അവരുടെ 100 ശതമാനം ടീമിനായി നൽകും. മത്സരങ്ങൾ ജയിപ്പിക്കും. ക്യാപ്റ്റനെന്ന നിലയിൽ ദാദയുടെ ഏറ്റവും വലിയ കരുത്തും അതായിരുന്നു.
ആർക്കും എപ്പോഴും സമീപിക്കാവുന്ന ക്യാപ്റ്റനുമായിരുന്നു ദാദ. ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് കമന്ററി ചെയ്യുമ്പോൾ പോലും, ഞാൻ ഒരുപാട് തമാശ പറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ടാകും. അതെല്ലാം അന്നത്തെ ഡ്രസിങ് റൂം അനുഭവങ്ങളുടെ ബാക്കിപത്രമാണ്. ഞാൻ ധാരാളം ക്യാപ്റ്റൻമാരെ കണ്ടിട്ടുണ്ട്. എന്നാൽ ദാദ ഒരു അപൂർവ നേതാവായിരുന്നു, നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും പറയാം. അദ്ദേഹവും അദ്ദേഹം പിന്തുണച്ച കളിക്കാരും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇതു പിന്നീട് കൂടുതൽ ശക്തമായി.
∙ എന്നെ ഞാനാക്കിയതും ദാദ!
ഒരു മധ്യനിര ബാറ്റ്സ്മാനിൽ നിന്ന് ഞാൻ എങ്ങനെ ഓപ്പണറായി? – ഈ ചോദ്യം ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്. ഓപ്പണിങ് ബാറ്റ്സ്മാനെന്ന നിലയിലുള്ള എന്റെ വളർച്ചയിൽ ദാദയ്ക്ക് വലിയ റോളുണ്ട്. എന്നോട് ആദ്യമായി ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. ഓപ്പണറായാൽ ടീമിലെ സ്ഥാനം സുസ്ഥിരമാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. മധ്യനിരയിൽ തന്നെ തുടരാനാണ് തീരുമാനമെങ്കിൽ ആർക്കെങ്കിലും പരുക്കേൽക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, ഓപ്പണറുടെ വേഷം ഏറ്റെടുക്കാൻ എനിക്കു ബലം നൽകിയത് അദ്ദേഹം പിന്നീടു പറഞ്ഞ കാര്യമാണ്. ‘ഓപ്പണറെന്ന നിലയിൽ ഞാൻ നിങ്ങൾക്ക് മൂന്നു നാലോ മത്സരങ്ങളിൽ അവസരം തരാം. അഥവാ പരാജയപ്പെട്ടാലും തുടർന്നും കളിക്കാൻ അവസരം നൽകും. ടീമിൽനിന്ന് പുറത്താക്കുന്ന ഘട്ടം വന്നാലും വീണ്ടും മധ്യനിരയിൽ തന്നെ ഒരിക്കൽക്കൂടി അവസരം തരാം.’
എന്റെ ആത്മവിശ്വാസം ഉയർത്താൻ ആ വാക്കുകൾ ധാരാളമായിരുന്നു. ഇത്തരം നിലപാടുകളാണ് ഒരു കളിക്കാരനെ തന്റെ ക്യാപ്റ്റനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ദാദ എന്നെ വളരെയധികം പിന്തുണയ്ക്കുന്നല്ലോ, അതിനാൽ ഒന്നു ശ്രമിച്ചു കളയാമെന്ന് എനിക്കു തോന്നി. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അത് അദ്ദേഹം കാരണമാണ്.
∙ ദാദയിൽനിന്ന് പഠിച്ച പാഠങ്ങൾ
ദാദയിൽനിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പിന്നീട് ഞാൻ ക്യാപ്റ്റനായപ്പോൾ – ഡൽഹിക്കു വേണ്ടിയാണെങ്കിലും, ചാലഞ്ചർ ട്രോഫിയിലോ ഐപിഎല്ലിലോ ആണെങ്കിലും – അതേ അന്തരീക്ഷം ഡ്രസിങ് റൂമിൽ നിലനിർത്താൻ ശ്രമിച്ചു. ഐപിഎല്ലിൽ ഇതെന്ന ഒരുപാട് സഹായിച്ചു. സ്വന്തം സംസ്ഥാനത്തിനായി പോലും കളിച്ചിട്ടില്ലാത്ത താരങ്ങൾ ചിലപ്പോൾ ടീമിലുണ്ടാകും. അവർക്ക് യോജിച്ചൊരു അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. അതിനായി ഞാൻ അവരോടു പോയി സംസാരിക്കും, അവർക്കായി സമയം കണ്ടെത്തും. അതെല്ലാം ഞാൻ ദാദയിൽനിന്ന് പഠിച്ചതാണ്. ഐപിഎല്ലിൽ സെമിഫൈനലിൽ പോലും കടക്കാൻ ഞങ്ങളെ സഹായിച്ചത് ആ അനുഭവങ്ങളായിരുന്നു.
കാരണം, ഞാൻ ടീമിലെത്തിയ കാലത്ത് ദാദ എന്നോട് സംസാരിക്കും. എന്നെ അത്താഴം കഴിക്കാന്‍ കൊണ്ടുപോകും. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരേയും തന്നോടൊപ്പം ചേർത്തുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിക്കും. ഐസിസിയിൽ ബിസിസിഐയ്ക്ക് നിർണായക ശബ്ദമുണ്ടായിരുന്ന ആ സുവർണകാലം തിരികെ വരുമെന്നും എനിക്ക് ഉറപ്പുണ്ട്.
ദാദ ഞങ്ങൾക്കൊപ്പം, ഞങ്ങൾ ദാദയ്‌ക്കൊപ്പം
സഹതാരങ്ങളുമായുള്ള ബന്ധം കാരണം ദാദയ്ക്ക് എല്ലായ്‌പ്പോഴും അവരുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കിയപ്പോഴും കളിക്കാർ കൂടെനിന്നു. അദ്ദേഹം ടീമിൽ നിന്ന് പുറത്തായത് മോശം കളിക്കാരനായതുകൊണ്ടായിരുന്നില്ല. ദാദ ടീമിൽ ഇല്ലാതിരുന്നപ്പോഴും ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു. ഞങ്ങളുടെ മോശം സമയത്ത് അദ്ദേഹം ഞങ്ങളോട് സംസാരിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ ഞങ്ങൾ അദ്ദേഹത്തോടും അദ്ദേഹത്തെക്കുറിച്ചും സംസാരിച്ചു. ദാദ മികച്ചൊരു വിടവാങ്ങൽ അർഹിക്കുന്നുവെന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നി. കളിക്കുമ്പോൾത്തന്നെ അദ്ദേഹം വിരമിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തിന് അവസാന മത്സരം കിട്ടിയപ്പോൾ ഞങ്ങൾ വളരെ സന്തോഷിച്ചു.
ഒന്നുണ്ട്, ഇത്തരം കടുത്ത വെല്ലുവിളികൾക്കടിയിൽപ്പോലും ദാദ തകർന്നതായി തോന്നിയിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വം. ഞങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിച്ചതും അതുതന്നെ. ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണ്. എങ്കിലും സങ്കടപ്പെടരുത്. ആത്മവിശ്വാസം നിലനിർത്തുക. അത്രതന്നെ.
∙ ബിസിസിഐ അധ്യക്ഷനായി, ഇനി ബംഗാൾ മുഖ്യമന്ത്രി?
ദാദാ ബിസിസിഐ പ്രസിഡന്റാകുന്നുവെന്ന് ആദ്യമായി കേട്ടപ്പോൾ, 2007ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന ഒരു സംഭവം ഞാൻ ഓർത്തു. കേപ്ടൗണിൽ നടന്ന ടെസ്റ്റിൽ ഞാനും വസീം ജാഫറും നേരത്തെ പുറത്തായി. നാലാമനായി വരേണ്ടിയിരുന്നത് സച്ചിനായിരുന്നെങ്കിലും എന്തോ കാരണത്താൽ അദ്ദേഹത്തിന് ഇറങ്ങാനായില്ല. അതോടെ ഗാംഗുലിയോട് നാലാം നമ്പറിൽ ഇറങ്ങാൻ പരിശീലകൻ ആവശ്യപ്പെട്ട്. അത് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പരമ്പരയായതിനാൽ അതിയായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, ആ മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതിയും സമ്മർദ്ദവും പിരിമുറുക്കവും കൈകാര്യം ചെയ്ത രീതിയും ഞങ്ങളെ ഞെട്ടിച്ചു. അത് അദ്ദേഹത്തെക്കൊണ്ടു മാത്രമേ സാധിക്കൂ.
നമ്മുടെ കൂട്ടത്തിൽ ആർക്കെങ്കിലും ബിസിസിഐ പ്രസിഡന്റാകാനുള്ള കഴിവുണ്ടെങ്കിൽ അത് ദാദയ്ക്കാണെന്ന് അന്ന് ഡ്രസിങ് റൂമിൽവച്ച് ഞങ്ങൾ പറഞ്ഞു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് ബംഗാൾ മുഖ്യമന്ത്രിയുമാകാമെന്ന് ഞാൻ പറഞ്ഞു. എന്റെ ഒരു പ്രവചനം സത്യമായി. രണ്ടാമത്തെ പ്രവചനെ ശരിയാകുമോ? കാത്തിരുന്നു കാണാം.
കോട്ടയം ∙ കിടങ്ങൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി കൊടുത്തത്.
കഴിഞ്ഞ 2 വർഷമായി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ദേവസ്യ, റജി, ജോബി, നാഗപ്പന്‍ എന്നിവരാണ് പിടിയിലായത്. അഞ്ചുപേർ പ്രതികളായ കേസിൽ ഒരാൾ ഒളിവിലാണ്.
ബോളിവുഡ് സംവിധായകന്‍ ദീപക് ടിജോരിയ്ക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍. ഹിന്ദി ചിത്രം ‘ദോ ലഫ്സോണ്‍ കി കഹാനി’ എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് താരം പറയുന്നത്. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
അന്ധയായാണ് നടി സിനിമയില്‍ വേഷമിട്ടത്. അന്ധനായ നായക കഥാപാത്രത്തെ കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചതെന്നും തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നും താരം വ്യക്തമാക്കി. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.
രണ്‍ദീപ് ഹൂഡ നായകനായി എത്തിയ ചിത്രത്തിലെ കിടപ്പറരംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016- ലാണ് ‘ദോ ലഫ്സോണ്‍ കി കഹാനി’ പുറത്തിറങ്ങിയത്. 2011- ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഓള്‍വേയ്സിന്റെ റീമേക്കായിരുന്നു ചിത്രം.
പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെയ്ക്കും. രാഷ്ട്രപതിയുടെ നിര്‍ദേശം അനുസരിച്ചാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തു. ഗവര്‍ണറാകുന്നതിന് മുമ്പായി തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിലടക്കം എത്തിയത്. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവര്‍ണര്‍ പദവിയില്‍ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താന്‍ നടത്തുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം .മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.താരത്തിന് മൂക്കിന് ഇടിയേറ്റു. ഇതുസംബന്ധിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നൂറിന്‍ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വയ്ക്കുന്നതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് ഇടിയേൽക്കുകയായിരുന്നു.. വേദന കടിച്ചമര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ നൂറിന്‍ ജനങ്ങളോട് സംസാരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിന്‍ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ്നൂറിന്‍ ജനങ്ങളോട് സംസാരിച്ചു തുടങ്ങിയത്. താന്‍ പറയുന്നത് കേള്‍ക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിന്‍ ആവശ്യപ്പെട്ടു.
വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തോടാണ് അവർ പ്രതികരിച്ചത്.
കേരളത്തില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. വാളയാര്‍ കേസില്‍ മലയാളികള്‍ ശബ്ദിക്കുമ്പോള്‍ വീണ്ടും പീഡന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പതിമൂന്നുകാരിയെ രണ്ട് വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയാണ്.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പൊലീസാണ് പ്രതികലെ പിടികൂടിയത്. ദേവസ്യ,റെജി,ജോബി, നാഗപ്പന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസിലെ പ്രതിയായ ബെന്നി എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.