Latest News

തമിഴ് മിമിക്രി താരവും നടനുമായ മനോ ചെന്നെയിൽ വാഹനാപകടത്തില്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മനോ മരിച്ചിരുന്നു.

ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ നില അതീവ ഗുരുതരമാണ്. ഇരുവർക്കും ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്

പ്രാര്‍ഥനകള്‍ വിഫലമായി. തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ മരിച്ചു. പുലര്‍ച്ചെ പുറത്തെടുത്ത മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. വെള്ളിയാഴ്ച കളിക്കുന്നതിനിടെയാണ് സുജിത്ത് നൂറടിയിലേറെ ആഴമുള്ള കുഴിയില്‍ വീണത്.
1990 കളില്‍ മലയാളിയെ കരയിപ്പിച്ച സൂപ്പര്‍ ഹിറ്റ് സിനിമ മാളൂട്ടിയിലെ രംഗങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ടുകാണുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ജനങ്ങള്‍.

സിനിമയിലേതു പോലെ സുജിത്തും കളിയും ചിരിയുമായി ജീവിതത്തിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ മാതാവ് കലൈമേരിയും അച്ഛന്‍ ബ്രിട്ടോയും കണ്ണിമ ചിമ്മാതെ കിണറിനരികല്‍ കഴിഞ്ഞതു അഞ്ചുദിവസം. ഇതിനിടയ്ക്ക് രാജ്യത്ത് ലഭ്യമായ സാങ്കേതികവിദ്യകളെല്ലാം സുജിത്തിനായി ഒരുക്കിയെങ്കിലും വിധി മാത്രം എതിരുനിന്നു. പെട്രോളിയം ഖനനത്തിനുള്ള റിഗുകള്‍ വരെ എത്തിച്ചെങ്കിലും ഭൂമിക്കടിയിലെ പാറയുടെ കാഠിന്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കാനേ കഴിഞ്ഞൊള്ളൂ. ഇതിനിടയ്ക്കാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത്. ഇതോടെ അവസാന പ്രതീക്ഷകളും ഇല്ലാതായി.

കുടുംബത്തെ മരണവിവിരം ബോധ്യപെടുത്തിയതിനുശേഷം ബലൂണ്‍ സാങ്കേതിക വിദ്യയുപയോഗിച്ചു കുഴല്‍കിണറിലൂടെ തന്നെ കുട്ടിയെ പുറത്തെടുത്തു. അഴുകി തുടങ്ങിയ മൃതദേഹം ഉടന്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. രാവിലെ ബന്ധുക്കള്‍ക്കു വിട്ടുനല്‍ികയ മൃതദേഹം നൂറുകണക്കിനു ആളുകളുടെ സാന്നിധ്യത്തില്‍ പൊതുര്‍ ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.

രണ്ട് വയസുകാരന്‍ സുജിത്തിന്റെ മരണത്തോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ഉയരുന്ന ചോദ്യമാണ് ചന്ദ്രനിലെത്താൻ സാങ്കേതികവിദ്യയുള്ള നാട്ടിൽ ഒരു കുഞ്ഞിനെ രക്ഷിക്കാൻ സാങ്കേതികവിദ്യയില്ലേ എന്നത്. ഇതിന്റെ ഉത്തരം ഉണ്ട് എന്നാണെങ്കിലും അവയൊന്നും പ്രായോഗികതലത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ്. സുജിത്തിനെ രക്ഷിക്കാൻ വിദഗ്ധർ ഉപയോഗിച്ചത് നൂതനസാങ്കേതിക വിദ്യകൾ തന്നെയാണ്. എന്നാൽ ഇവയെല്ലാം പ്രായോഗിക തലത്തിൽ പരാജയമായിരുന്നു. മിഷൻ പരാജയമായതിന്റെ കാരണങ്ങൾ:

1. സുജിത്ത് വീണ കുഴൽക്കിണർ വർഷങ്ങൾക്ക് മുൻപ് കുഴിച്ചതാണ്. അത്തരമൊരു കിണറിനെക്കുറിച്ച് പരിസരവാസികൾ പോലും മറന്നിരുന്നു. കിണറിന് എത്ര അടി താഴ്ചയുണ്ട്, അവിടുത്തെ മണ്ണിന്റെ ഘടനയെന്താണ് തുടങ്ങിയ സാങ്കേതിക വശങ്ങൾ കണ്ടെത്താൻ പ്രാഥമിക തലത്തിൽ നേരിട്ട പ്രയാസം

2. നാലോളം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. വ്യത്യസ്തമായ റോബോട്ടിക്ക് ഉപകരണങ്ങൾ ഉപയോഗിച്ചു. എന്നാൽ ഇവയെല്ലാം കുഞ്ഞിന്റെ അടുത്തേക്ക് എത്താൻ അപര്യാപ്തമായിരുന്നു. ശാസ്ത്രമേളകളിലും മറ്റും വിദ്യാർഥികളും ശസ്ത്രതൽപ്പരരും റോബോട്ടിക്ക് വിദ്യ ഉപയോഗിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള വിദ്യകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം പരീക്ഷിച്ചിരിക്കുന്നത് ഡമ്മിയിലാണ്.

ജീവനുള്ള മനുഷ്യരിൽ പ്രയോഗിച്ച് വിജയിച്ചവയല്ല ഇവയൊന്നും. പാവയിൽ പ്രയോഗിച്ച് വിജയിച്ച രീതി ജീവനുള്ള കുട്ടിയിൽ പരീക്ഷിക്കാൻ പരിമിതിയുണ്ട്. കുട്ടിയെ അപകടം കൂടാതെ പുറത്തെടുക്കാൻ സാധിക്കുമെന്ന് ഉറപ്പ് ഈ സാങ്കേതിക വിദ്യയ്ക്ക് നൽകാനാകില്ല. അതുകൊണ്ടാണ് നൂതന സാങ്കേതികവിദ്യകൾ ഉപേക്ഷിച്ച് പരമ്പരാഗത രീതി സ്വീകരിച്ചത്. റോക്കറ്റ് വിക്ഷേപിക്കുന്നതിനേക്കാൾ പ്രായോഗികമായി ബുദ്ധിമുട്ടാണ് ഇന്ത്യയിൽ കുഴൽക്കിണറിൽ വീണ ഒരു കുട്ടിയെ രക്ഷപെടുത്തൽ.

3. ജിയോളജി വകുപ്പിൽ നിന്നുമുള്ള വിദഗ്ധർ ഞായറാഴ്ച വൈകുന്നേരം മാത്രമാണ് വന്നത്. 60 അടി താഴ്ചയിൽ പാറകെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നു. ഭൗമശാസ്ത്ര വിദഗ്ധർ എത്തിയാൽ മാത്രമേ മണ്ണിന്റെ ഘടന തിരിച്ചറിയാൻ സാധിക്കുമായിരുന്നുള്ളൂ. അവരുടെ വൈകിയെത്തിയ വരവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

4. ഭരണകൂടത്തിന്റെ അനാസ്ഥ. ചെന്നൈ നഗരത്തിൽ കുഴൽക്കിണറിന്റെ ആഴത്തിന് നിശ്ചിത പരിധിയുണ്ട്. ഇത്ര ആഴം കഴിഞ്ഞാൻ കുഴിയെടുക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. വെള്ളം ലഭിച്ചില്ലെങ്കിൽ കുഴി മൂടണമെന്ന കർശനനിർദേശമുണ്ട്. എന്നാൽ ഗ്രാമങ്ങളിലെ അവസ്ഥ അത് അല്ല. ഉപയോഗശൂന്യമായ കിണർ മൂടണമെന്ന് ഗ്രാമീണർക്ക് ബോധവത്കരണം നൽകണമെന്ന് സംസ്ഥാന സർക്കാർ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഗ്രാമീണർ കുഴി കല്ലിട്ട് മൂടട്ടേയെന്ന് പഞ്ചായത്ത് അധികാരികളും, ഇതെല്ലാം പഞ്ചായത്തിന്റെ കടമയാണെന്ന് ഗ്രാമീണരും വാദിച്ചതോടെ പല കുഴൽക്കിണറുകളും അപകടകരമായ അവസ്ഥയിൽ തന്നെ നിലകൊണ്ടു. 2018ൽ കുഴൽക്കിണറുകൾ മൂടണമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ ഇപ്പോഴും പലതും മൂടിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ അപകടം.

കുട്ടികളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിലെ മാനസിക വിഷമങ്ങൾ തുറന്നുപറയുകയാണ് ഫോറൻസിക് വിദ്ഗധനായ ഡോ. ജിനേഷ് പിഎസ്. കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന വളരെ പ്രയാസമാണ്. പക്ഷേ, കർത്തവ്യം നിറവേറ്റിയേ പറ്റൂ. മരണകാരണം കണ്ടു പിടിച്ചേ പറ്റൂ. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചയച്ചേ പറ്റൂ… അത് ചെയ്തിരിക്കും. അത് ഒരു ഫോറൻസിക് ഡോക്ടറുടെ കടമയാണ്, മറ്റാർക്കും പകരം വെക്കാനാവാത്ത കടമ.

ഡോക്ടറുടെ കുറിപ്പ് വായിക്കാം:

ഫണെലിങ്ങ് എന്ന് ആദ്യമായി കേൾക്കുന്നത് വളരെ പണ്ടാണ്, ഫോറൻസിക് ക്ലാസുകളിൽ എവിടെയോ. ഫണൽ ആകൃതിയിൽ ആദ്യമായി കാണുന്നത് എട്ടു വർഷങ്ങൾക്കു മുൻപാണ്. ഒരു പ്രമുഖന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയായ അതിഥി തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം പരിശോധന കാണുമ്പോൾ. ഫണൽ ആകൃതിയിൽ ഉള്ള ഗുദം, മുറിവുകളുമുണ്ട്. ആസകലം പച്ച കുത്തപ്പട്ട ശരീരം. എന്തോ വിഷമായിരുന്നു മരണകാരണം എന്നാണോർമ്മ.

പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ കേസ് അന്വേഷണത്തെക്കുറിച്ച് ഇടയ്ക്കൊക്കെ അന്വേഷിച്ചിരുന്നു.

അതേവർഷം സിംലക്ക് ഉള്ള തയ്യാറെടുപ്പ്. ഒരു കേസ് പ്രസന്റേഷൻ വേണം. സുഹൃത്താണ് പ്രസൻറ് ചെയ്യുന്നത്. ആയിടക്ക് ഏറ്റവും ശ്രദ്ധയാകർഷിച്ച, അക്കാദമിക താൽപര്യങ്ങളുള്ള കേസ്. ഒരു ചെറിയ കുട്ടിയുടെ പോസ്റ്റ്മോർട്ടം പരിശോധന. യോനിയിൽ ചെറിയ കമ്പ് കുത്തി കയറ്റിയ നിലയിൽ. പരിശോധന കണ്ടു നിൽക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രസന്റേഷന് വേണ്ടി തയ്യാറെടുക്കുമ്പോഴും അതേ ബുദ്ധിമുട്ട്, അത് വിവരിക്കാൻ ആവുന്നില്ല. ഞങ്ങൾ ഒരുമിച്ചിരുന്നാണ് തയ്യാറെടുത്തത്. സിംല എന്നാൽ സൗത്ത് ഇന്ത്യൻ മെഡിക്കോ ലീഗൽ അസോസിയേഷൻ, ആനുവൽ കോൺഫറൻസ്.

കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന വളരെ പ്രയാസമാണ്. പക്ഷേ, കർത്തവ്യം നിറവേറ്റിയേ പറ്റൂ. മരണകാരണം കണ്ടു പിടിച്ചേ പറ്റൂ. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചയച്ചേ പറ്റൂ… അത് ചെയ്തിരിക്കും. അത് ഒരു ഫോറൻസിക് ഡോക്ടറുടെ കടമയാണ്, മറ്റാർക്കും പകരം വെക്കാനാവാത്ത കടമ.

പക്ഷേ, അന്നത്തെ ദിവസം പോക്കാണ്. അത്തരം ദിവസങ്ങളിൽ അമ്മുവിൻറെ അടുത്ത് തന്നെ ഇരിക്കും. മറ്റൊരു പരിപാടിയും പിടിക്കില്ല. മറ്റൊന്നിനും ആവതില്ല എന്നതാണ് സത്യം.

കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന പലതവണ നടത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെൻറിൽ നടക്കുന്ന പരിശോധനകൾ കണ്ടിട്ടുമുണ്ട്. പല കാരണങ്ങൾ കൊണ്ട് ഉള്ള മരണങ്ങൾ. അങ്ങനെയുള്ള അവസരങ്ങളിൽ എല്ലാം ഇതുതന്നെ അവസ്ഥ. അത് പീഡനങ്ങൾ ഉൾപ്പെട്ടിട്ടുള്ള മരണം ആണെങ്കിൽ ബുദ്ധിമുട്ട് വളരെ കൂടുതലാണ്.

ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്. രണ്ടു പോസ്റ്റ്മോർട്ടം പരിശോധനയുടെ വിവരങ്ങൾ വായിച്ചപ്പോൾ. ആ വേദന പറഞ്ഞറിയിക്കാനാവില്ല.

ചൈൽഡ് അബ്യൂസ് നമ്മുടെ സമൂഹത്തിൽ ഒട്ടും കുറവല്ല. ആ പീഡകർ നമുക്കിടയിൽ തന്നെയുണ്ട്.

പോക്സോ ആക്ട് വന്നശേഷവും മറച്ചുവയ്ക്കപ്പെടുന്ന പീഡനങ്ങൾ ഇല്ലേ ? മിക്കവാറും ബന്ധുക്കൾ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ ചെയ്യുന്നവ… പുറത്തറിഞ്ഞാൽ ആത്മഹത്യ ചെയ്തു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന കുടുംബങ്ങൾ ഇല്ലേ ? ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കേൾക്കാത്ത ഒരു ഡോക്ടർ ഉണ്ടോ ? ഒരു തവണയെങ്കിലും ഇത് കേൾക്കാത്ത അധ്യാപകരുണ്ടോ ? പീഡിപ്പിച്ചവർ കയ്യും വീശി നടക്കുമ്പോൾ പീഡനം അനുഭവിച്ചവർ സോഷ്യൽ ട്രോമ താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നതും കണ്ടിട്ടില്ലേ ? ആത്മഹത്യ ഇല്ലെങ്കിൽ നാട് വിട്ടു പോകേണ്ടി വരുന്ന അവസ്ഥ ഇല്ലേ ?

ഇത് മാറണ്ടേ ?

മാറണമെങ്കിൽ പീഡിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. ഓരോ കേസിലും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല എന്ന കാരണത്താൽ കുറ്റവാളികൾ രക്ഷപ്പെടു പോകുമ്പോൾ കുറ്റം ഇല്ലാതാകുന്നില്ല. ഇങ്ങനെയുള്ള ഓരോ രക്ഷപ്പെടലുകളും കൂടുതൽ പീഡനങ്ങൾക്ക് ഉള്ള വളമാണ്.

അങ്ങനെ വളക്കൂറുള്ള ഒരു മണ്ണായി മാറരുത് നമ്മുടെ നാട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തപ്പെട്ട കേസുകളിലാണ് കുറ്റാരോപിതർ വെളിയിൽ വന്നത്, കാരണം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ല.

തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ കുറ്റകൃത്യം നടന്നിട്ടില്ല എന്നല്ല അർത്ഥം.

തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്. ആഭ്യന്തര-നിയമ വകുപ്പുകളുടെ പരാജയമാണ്.

കേസിൽ അപ്പീൽ അടക്കം പരിശോധിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മികച്ച വക്കീലിനെ ഏർപ്പാട് ചെയ്യുമെന്നും മുഖ്യമന്ത്രി. പുനരന്വേഷണം, സിബിഐ അന്വേഷണം എന്നിവയും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി.

മികച്ച വക്കീലിനെ കണ്ടെത്തി അപ്പീൽ നൽകുന്ന കാര്യത്തിൽ; ചുമർ ഉണ്ടെങ്കിൽ മാത്രമേ ചിത്രമെഴുതാൻ സാധിക്കൂ. ചുമർ ഉണ്ടോ ഇല്ലയോ എന്ന് അറിയണമെങ്കിൽ വിധി പകർപ്പ് ലഭിക്കണം. എങ്കിലും അപ്പീൽ ഒരു സാധ്യതയാണ് എന്ന് കരുതുന്നില്ല.

ഇവിടെ വീഴ്ച ഉണ്ടായിട്ടുണ്ട്. ഒന്നുകിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ, അല്ലെങ്കിൽ പ്രോസിക്യൂഷന്റെ, ചിലപ്പോൾ ഇരുവരുടെയും.

ഇവിടെ പുതിയ കേസ് ആരംഭിക്കണം. രണ്ടു കുരുന്നുകൾക്ക് നീതി ലഭിക്കാതിരിക്കാൻ കാരണക്കാരായവർക്ക് ശിക്ഷ ലഭിക്കണം. അവർക്കെതിരെ അന്വേഷണം ആരംഭിക്കണം. അതിൽ കുറഞ്ഞ ഒന്നുകൊണ്ടും സമൂഹം തൃപ്തിപ്പെടില്ല, തൃപ്തിപ്പെടാൻ പാടില്ല.

ആവർത്തിക്കപ്പെടുന്ന ബാലപീഡനങ്ങൾക്ക് ഒരു അറുതി ഉണ്ടാവണം. അങ്ങനെ നടക്കുന്ന പീഡനങ്ങൾ തെളിയിക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്ന ബോധ്യം ഉണ്ടാവണം. ഇനി ഒരിക്കലും ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തു കൂടാ.

പീഡകരെ പേടിച്ചല്ല എൻറെ മകൾ ജീവിക്കേണ്ടത്. സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും യാത്ര ചെയ്യാനും അവൾക്കാവണം. എൻറെ മകൾക്ക് മാത്രമല്ല, ഓരോ മക്കൾക്കും…

മറച്ചു വയ്ക്കപ്പെടുന്ന, ശിക്ഷിക്കാതിരിക്കപ്പെടുന്ന ഓരോ പീഡന കേസുകളും നമ്മുടെ മക്കൾക്ക് ഭീഷണിയാണ്. അതുകൊണ്ട് ഈ കേസ് ഒരു തുടക്കമാവണം. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുക എന്ന കടമ സർക്കാർ നിറവേറ്റണം, അത് നിറവേറ്റപ്പെടുന്നത് വരെ ഈ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. കാരണം ജീവിക്കാനുള്ള എൻറെ മകളുടെ അവകാശമാണത്

ഇറാനിലിറങ്ങിയാല്‍ കൊല്ലപ്പെടും, ഭയന്നു വിറച്ച് സൗന്ദര്യറാണി രണ്ടാഴ്ചയായി വിമാനത്താവളത്തില്‍. സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ പേടിയായി 14 ദിവസമായി മനില രാജ്യാന്തര വിമാനത്താവളത്തിലാണ് ബഹോറെ സറി ബഹാരി താമസിക്കുന്നത്. ഫിലിപ്പീൻസിലെ രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി. ഇറാന്‍ സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലമാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബഹാരി പറയുന്നു. തന്റെ രക്ഷക്ക് രാജ്യാന്തരസഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2008 മുതല്‍ ഇറാന്റെ ആവശ്യപ്രകാരം താന്‍ ഇന്റര്‍പോള്‍ നീരീക്ഷണത്തിലാണെന്നും ബഹാരി പറയുന്നു.

ബഹാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
2014 മുതൽ ഫിലിപ്പീൻസിലാണു ബഹാരിയുടെ താമസം.

സ്വദേശത്തേക്ക് തിരികെ പോകുന്നില്ലെന്നാണു തീരുമാനം. ഫിലിപ്പീന്‍സിൽ താമസിക്കുന്ന തനിക്കെതിരെ ഇറാനിൽ എങ്ങനെയാണ് ക്രിമിനൽ കേസുണ്ടാകുന്നതെന്ന് പല തവണ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണെന്നും ബഹോരി പറഞ്ഞു. ഫിലിപ്പീൻസിൽ അഭയാർഥിയാകാൻ താൽപര്യമില്ല. അവിടെ സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

കോട്ടയം കിടങ്ങൂരിൽ മനോദൗർബല്യമുള്ള പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൂടല്ലൂർ സ്വദേശി ബെന്നിയെയാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇതോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പിടികൂടിയ നാല് പ്രതികളുടെ ഉറ്റ സുഹൃത്താണ് ബെന്നി. ബെന്നിയാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. രണ്ട് വർഷമായി പ്രതികൾ പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. കൂടല്ലൂർ സ്വദേശികളായ റെജി സെബാസ്റ്റ്യൻ, കൊച്ചുപറമ്പിൽ ജോബി, ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ, തോമസ് എന്നിവരെ പൊലീസ് അവരുടെ വീടുകളിൽ നിന്ന് പിടികൂടി.

ഇതറിഞ് പാലക്കാട്ടെയ്ക്ക് രക്ഷപ്പെട്ട ബെന്നിയെ മോനിപ്പള്ളിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നാണ് പിടികൂടിയത്. അച്ഛൻ മരിച്ചതിനെത്തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏക സഹോദരൻ തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുകയാണ്.അമ്മ പകൽ സമയം കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു. ഈ സമയത്തും സ്കൂൾ അവധി

ദിനങ്ങളിലുമാണ് പലപ്പോഴായി പ്രതികൾ പെൺകുട്ടികൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മാനസികമായി തകർന്ന കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോളാണ് പീഡനവിവരം പുറത്തറിഞ്ഞത്. കിടങ്ങുർ ജനമൈതി പൊലീസിലുണ്ടായിരുന്ന എഎസ്ഐ സി.ജി, സജികുമാറിന്റെ തുടർച്ചയായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നാട്ടുകാർ കൈമാറിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.

രാത്രിയാമങ്ങള്‍

രാത്രിഭക്ഷണം തയ്യാറാക്കി കഴിച്ചതിനുശേഷം ജാക്കി കമ്പ്യൂട്ടര്‍ തുറന്ന് ലോകവാര്‍ത്തകള്‍ വായിച്ചിരുന്നു. ചില അറേബ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറുന്ന പൈശാചികമായ കാഴ്ചകളില്‍ കണ്ണുകള്‍ ഉടക്കി നിന്നു. മനസ്സില്‍ ഞെട്ടലുണ്ടായി. മുഖംമൂടി ധരിച്ചവര്‍ മനുഷ്യന്റെ കഴുത്തറുത്ത് കൊല്ലുന്നു. കൊച്ചുകുഞ്ഞുങ്ങളെ വെടിവെച്ചു കൊല്ലുന്നു. മനുഷ്യനെ മൃഗീയമായി കൊല്ലുന്ന ഇവര്‍ ആരാണ്? ഇതെല്ലാം വീഡിയോ ചിത്രങ്ങളാക്കി അവര്‍ ലോകത്തെ കാണിച്ചു രസിക്കുന്നു. ഇവരെ ജീവനോടെ പിടികൂടി ചുട്ടെരിച്ചു കൊല്ലുകയാണ് വേണ്ടത്. ജാക്കി കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു കിടന്നു.
ജനസേവനമെങ്കില്‍ അഞ്ച് വര്‍ഷം പോരായോ? മരണം വരെ ഇതില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ പിന്നില്‍ നിഗൂഢതകള്‍ ധാരാളമാണ്. ഈ പാത പിന്തുടരുന്നവര്‍ ഇനിയും ചെയ്യേണ്ടത് തല മൊട്ടയടിച്ചു കുടുമ കെട്ടി കയ്യിലും കഴുത്തിലും രുദ്രാക്ഷമാലയണിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി വിശുദ്ധരെന്ന് വിശ്വസിക്കുന്ന മനുഷ്യമൃഗങ്ങളുടെ ശവശരീരങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഗംഗ നദിയില്‍ മുങ്ങിക്കുളിച്ച് നൂറ്റിയെട്ടു പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ശയനപ്രദക്ഷിണം നടത്തി ജീവിതത്തില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ ക്ഷമിക്കാന്‍ അപേക്ഷിക്കയാണ് വേണ്ടത്.

കൊടും തപസിലിരിക്കുന്ന ശിവന്റെ മനസ്സിളക്കിയ മാദകസുന്ദരിയായ പാര്‍വ്വതി ശിവനെ കിടപ്പറയിലേക്ക് നയിച്ച് സുഖിച്ചപ്പോള്‍ സ്ത്രീസൗന്ദര്യത്തിന്റെ സംഭോഗശൃഗാരത്തില്‍ വീണുടഞ്ഞ അഴിമതിയില്‍ കോടാനുകോടികളുണ്ടാക്കിയ മണ്ണിലെ ദേവന്മാരോട് വിണ്ണിലെ ദേവന്‍ ചോദിച്ചു. നിങ്ങള്‍ക്ക് നാണമില്ലേ വേശ്യകളുമായി കിടക്ക പങ്കിടാന്‍, നിങ്ങള്‍ വഞ്ചകരല്ലേ? അറിവുള്ള ആധുനിക മനുഷ്യര്‍ അവയെ വെറുപ്പോടെ കാണുന്നു. ദേവലോകത്ത് നിന്നെത്തിയ വെള്ള വസ്ത്രധാരിയായ ദേവന്‍ മണ്ണിലെ കാവിവസ്ത്രധാരിയായ വെളുത്ത നീണ്ട താടിയും മുടിയും ജടയുമുള്ള സ്വാമീ ഞങ്ങളോട് ക്ഷമിക്കണം. ഇവിടുത്തെ യുവത്വവും അടിമകളാകുകയാണ്. സ്വര്‍ഗ്ഗലോകത്തുനിന്നെത്തിയ ദേവഭക്തര്‍ ഓരോരുത്തരെ അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിഞ്ഞു. അഗ്നികുണ്ഠമാകെ കരിക്കട്ടകാളയി മാറി. ആകാശത്തുനിന്ന് ഇടിമിന്നലുകളായി അവിടേക്ക് വന്ന് മണ്ണിനെയാകെ കത്തിച്ചു. ഉറക്കത്തില്‍ കിടന്ന ജാക്കി ഭയങ്കര ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. സ്വപ്നത്തില്‍ കണ്ട അദൃശ്യമായ വെളിപ്പെടുത്തല്‍ ഭൂമിയില്‍ സംഭവിക്കുമോ?

സിസ്റ്റര്‍ കാര്‍മേല്‍ ഫാത്തിമയ്‌ക്കൊപ്പം ബ്രസ്സില്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വേശ്യകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചു. വേശ്യാവൃത്തി, സ്വര്‍ണ്ണക്കടത്ത് പോലുള്ള രഹസ്യവ്യാപാരമെന്ന് സിസ്റ്റര്‍ കാര്‍മേല്‍ മനസ്സിലാക്കി. ഉന്നതന്മാരും പോലീസുകാരും ഭരണത്തിലുളളവരും ഇതിനൊക്കെ കൂട്ടുനില്ക്കുന്നു.

ഫാത്തിമ ഇവിടെ വന്നിട്ടില്ലെങ്കിലും അവരെല്ലാം ഏതൊക്കെ ചുറ്റുപാടുകളിലാണെന്ന് അവര്‍ക്കറിയാം. കടല്‍ത്തീരത്ത് കാറ്റുകൊണ്ടു കിടന്ന ഒരു വേശ്യമാത്രം സിസ്റ്റര്‍ കാര്‍മേലിന്റെ പ്രബോധനത്തില്‍ ആകര്‍ഷിക്കപ്പെട്ടു. ഈ തൊഴില്‍ ചെയ്യാന്‍ മനസ്സുണ്ടായിട്ടല്ല. പണത്തിനോടും ആഡംബരജീവതത്തോടുമുള്ള ആര്‍ത്തിയാണ് അവളെ ഇതിലേക്ക് വഴിനടത്തിയത്. കാമമോഹികള്‍ തന്റെ ശരീരത്തെ കശാപ്പു ചെയ്തു.
ഒരുമാസം ലഭിക്കുന്ന ശമ്പളം ഒരു ദിവസംകൊണ്ടോ ഒരാഴ്ച കൊണ്ടോ സ്വന്തമാക്കാം. ക്രെഡിറ്റ് കാര്‍ഡുള്ള സമ്പന്നര്‍ക്ക് പണം ഒരു വിഷയമല്ല. ഇവിടെയെല്ലാം കൗണ്‍സിലിംഗ് സെന്റര്‍ ഉണ്ടെങ്കിലും അതൊന്നും ഒരു പുനരധിവാസത്തിന് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ജെസിക്ക എന്ന ബ്രസീലിയന്‍ സുന്ദരിയെ മെക്‌സിക്കന്‍ സംഘത്തിന് വിറ്റതുകൊണ്ടാണ് അവള്‍ ഇവിടെയെത്തിയത്. ചെറിയ മീനുകള്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ ഈ കച്ചവടത്തില്‍ പങ്കുകാരെന്ന് അവളില്‍ നിന്ന് മനസ്സിലാക്കി. അവളെ ലേലം ചെയ്‌തെടുത്തിരിക്കുന്നത് ഒരു വ്യക്തിയാണ്. ബ്രസീലിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേലം നടക്കുന്നത്. എല്ലാ മാസവും അയാളുടെ തുക താമസിക്കുന്ന വീട്ടില്‍ വന്ന് വാങ്ങും. അയാളുടെ വാടകവീട്ടിലാണ് രണ്ടുപേരും താമസിക്കുന്നത്. എന്റെ ജോലി ഈ തീരത്ത് ഉല്ലസിക്കാന്‍ വരുന്നവരെ സ്വന്തമാക്കി ഞാന്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയി കൂടെ കിടത്തുക എന്നുള്ളതാണ്. ഓരോ രാത്രിയും അവര്‍ക്കൊപ്പം ഉല്ലസിക്കണം.

മയക്കു മരുന്ന് ഇഷ്ടമുള്ളവര്‍ക്ക് അത് കുത്തിവെച്ചും അയാള്‍ക്കൊപ്പം തിന്നും കുടിച്ചും തെരുവ് വിളക്കിന്റെ പ്രകാശത്തിലൂടെ നടന്ന് വീട്ടിലെത്തി മുറിക്കുള്ളില്‍ കയറി ലൈംഗീകസുഖങ്ങള്‍ ആസ്വദിക്കുന്നു. അവളില്‍ നിന്ന് ധാരാളം വിവരങ്ങളാണ് സിസ്റ്റര്‍ കര്‍മേലിന് കിട്ടിയത്. അവളൊന്നുംതന്നെ ഉള്ളിലൊതുക്കാന്‍ തയ്യാറായില്ല. മുമ്പ് അടിമകളായി ആണുങ്ങളെ വിറ്റിരുന്നുവെങ്കില്‍ വന്‍നഗരങ്ങളില്‍ സ്ത്രീകളെയാണ് അടിമകളാക്കി വിറ്റുകൊണ്ടിരിക്കുന്നത്. തന്റെ വീട്ടുകാര്‍ വിചാരിച്ചിരിക്കുന്നത് താനീ പട്ടണത്തില്‍ അന്തസുള്ള ജോലിയായി കഴിയുകയാണെന്നാണ്. പത്രപരസ്യം കണ്ടാണ് അവള്‍ ഈ പട്ടണത്തില്‍ ജോലിക്കു വന്നത്.

ബ്രസീലിലെ വലിയ പട്ടണത്തിലെ പ്രശസ്ത്ര ബാങ്ക്. അവിടെ ഒരു ജോലി ആരും ആഗ്രഹിക്കുന്നതാണ്. പണമുണ്ടാക്കണം അതാണ് ലക്ഷ്യം. ഇന്റര്‍വ്യൂ ഹാളില്‍ പലരുമുണ്ടായിരുന്നു. അവസാനമെത്തിയത് തന്റെ പേരായിരുന്നു.

ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാര്‍ലോസ് ഇന്റര്‍വ്യൂന് പകരം തന്റെ ശരീരത്തിലാണ് കണ്ണുവച്ചത്. താനൊരു ലോകസുന്ദരിയാണെന്ന് അയാള്‍ പുകഴ്ത്തി പറഞ്ഞു. തനിക്ക് ബാങ്കില്‍ ജോലി തരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷെ പ്രത്യുപകാരമായി തന്റെ ശരീരം നല്കണം. താന്‍ പോകാനൊരുങ്ങി. തന്റെ ജോലി തനിക്ക് വേണ്ട എന്ന് തുറന്നടിച്ചു. അയാള്‍ എഴുന്നേറ്റ് സോറി പറഞ്ഞിട്ട് ആ കതകിന് കുറ്റിയിട്ടു. താനമ്പരന്നുപോയി. ഒടുവില്‍ അയാള്‍ ക്രൂരഭാവത്തില്‍ പറഞ്ഞു.

“”നീ ഈ മുറിയില്‍ നിന്ന് നഗ്നയായി പുറത്തേക്ക് പോകണോ അതോ ഈ കെട്ടിടത്തില്‍ നിന്ന് നിന്നെ താഴേയ്ക്ക് വലിച്ചെറിയണോ? നീ തന്നെ തീരുമാനിക്ക്. ആദ്യമായിട്ടാണ് നിന്നെപ്പോലൊരു സുന്ദരിയെ ഞാന്‍ കാണുന്നത്. നീ എത്ര തടസ്സം നിന്നാലും എതിര്‍ത്താലും എന്റെ ജോലി നഷ്ടപ്പെട്ടാലും എനിക്ക് നിന്നെ വേണം.”
അന്നാദ്യമായി തന്റെ ശരീരത്തെ താന്‍ ഒരുശവമായി കണ്ടു. അപ്പോഴേയ്ക്കും അയാളുടെ ബലിഷ്ഠമായ കൈകള്‍ തന്നെ കടന്നുപിടിച്ചിരുന്നു. അയാള്‍ സോഫയിലേക്ക് തന്നെ വലിച്ചെറിഞ്ഞു. തുണികള്‍ ഓരോന്നായി അയാള്‍ വലിച്ചെറിഞ്ഞു തന്നെ നഗ്നയാക്കി തന്റെ മീതേക്കയാള്‍ അമര്‍ന്നു. താന്‍ ദുര്‍ബലയായ നിമിഷങ്ങള്‍. നനഞ്ഞ കണ്ണുകളോടെ ജെസീക്കാ എല്ലാവിവരങ്ങളും സിസ്റ്റര്‍ കാര്‍മലിനോട് പറഞ്ഞു.

 

തിമിംഗലത്തിന്റെ ആണെങ്കിലും കൊള്ളാം, എന്ത് ജീവിയുടെ ആണെങ്കിലും കൊള്ളാം ഛര്‍ദ്ദില്‍ ആണല്ലോ സംഗതി. അയ്യേ, അപ്പോള്‍ പിന്നെ കൂടുതലൊന്നും പറയേണ്ട എന്ന ലൈനാണോ. എന്നാല്‍ അങ്ങനങ്ങ് പോകാന്‍ വരട്ടേ. ഇതിന്റെ വില കൂടിയൊന്ന് കേള്‍ക്കണം. അതോടെ സകല അറപ്പും മാറിക്കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

തായ്‌ലാന്‍ഡിലെ ഒരു കടല്‍ത്തീരത്ത് നിന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അമ്പത്തിയഞ്ചുകാരനായ ജുംറസ് തിയോഖട്ട് എന്ന മത്സ്യത്തൊഴിലാളിക്ക് ഇത് ലഭിക്കുന്നത്. ആദ്യം സംഗതി എന്താണെന്ന് മനസിലായില്ല. തുടര്‍ന്ന് ഇദ്ദേഹം ഇതെപ്പറ്റി വിശദമായി അന്വേഷിച്ചു. അങ്ങനെയാണ് സംഭവം അല്‍പം വിലപിടിപ്പുള്ളതാണെന്ന് മനസിലായത്.

അങ്ങനെ ബന്ധപ്പെട്ട അധികൃതരെയെല്ലാം ജുംറസ് വിവരമറിയിച്ചു. അവര്‍ സാമ്പിള്‍ ശേഖരിക്കുകയും വിശദമായ പരിശോധനയ്ക്ക് അത് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് മാസങ്ങളോളം ഒരു വിവരവുമില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച പെടുന്നനെ അവര്‍ ജുംറസിനെ ബന്ധപ്പെട്ടു.

എണ്ണത്തിമിംഗലത്തിന്റെ സ്രവമാണ് ജുംറസിന്റെ പക്കലുള്ളതെന്നും, അത് തങ്ങള്‍ക്ക് നല്‍കണം, തക്കതായ വില തിരിച്ചും തരാന്‍ തയ്യാറാണെന്നും അവരറിയിച്ചു. ആറ് കിലോയും 350 ഗ്രാമും തൂക്കമുള്ള കട്ടപിടിച്ച സ്രവമായിരുന്നു അത്. വിലയിട്ടപ്പോള്‍ ഏതാണ്ട് 2 കോടി 26 ലക്ഷം രൂപ.

ഹാവൂ, വാര്‍ത്ത കേട്ട തീരവാസികളെല്ലാം അമ്പരന്ന മട്ടിലാണ്. ജുംറസിനും അവിശ്വസനീയത മാറിയിട്ടില്ല. കടല്‍ നല്‍കിയ സമ്മാനമാണിതെന്നാണ് ഇദ്ദേഹം പറയുന്നത്. ‘കടലിലെ നിധി’, ‘ഒഴുകുന്ന സ്വര്‍ണം’ എന്നെല്ലാം അറിയപ്പെടുന്ന സാധനമാണത്രേ ഈ സ്രവം. പെര്‍ഫ്യൂം നിര്‍മ്മിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഗന്ധമില്ലാത്ത ഒരു തരം ആല്‍ക്കഹോള്‍ അടങ്ങിയതാണ് ഈ സ്രവം. ഇതാണ് പെര്‍ഫ്യൂം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത്രേ.

ശാരീരിക ബന്ധം എന്നു പറഞ്ഞാൽ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.മധുവിധു നാളുകളില്‍ പോലും അവന്‍ അവളുടെ നഗ്‌നത ഇരുട്ടിലല്ലാതെ അനുഭവിച്ചിട്ടില്ല.നീണ്ട ഒരു മാസം അവന് കാത്തിരിക്കേണ്ടി വന്നു. അവളോടൊന്നാകുവാന്‍. അവള്‍ക്ക് ഭയമാണ്. എന്താണ് സെക്‌സ് എന്ന് അവള്‍ക്ക് അറിയില്ല. ആകെയറിയാവുന്നത് കുട്ടികളെ ഉണ്ടാക്കുവാന്‍ വേണ്ടി ഒരു പുരുഷനും സ്ത്രീയും കൂടി ചെയ്യുന്ന ഒരു ശാരീരിക പ്രക്രിയ എന്ന് മാത്രമാണ്.

രക്ഷകര്‍ത്താക്കള്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സെക്‌സിനെ കുറിച്ചു പറഞ്ഞു കൊടുക്കണം.വേറെ ആരാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്?തെറ്റായ അറിവുകള്‍ കൂട്ടുകാരില്‍ നിന്നും ലഭിക്കുന്നതില്‍ എത്രയോ നല്ലതാണ് രക്ഷകര്‍ത്താക്കളില്‍ നിന്നും ശരിയായ അറിവ് ലഭിക്കുന്നത്.ഇതുപോലെ വേറെയും സ്ത്രീകളുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അവന് ആവശ്യം വരുമ്ബോള്‍ മാത്രം നിര്‍വികാരതയോടെ കിടന്നു കൊടുക്കുന്നവള്‍.

പുരുഷന് എന്ത് വേണമെന്ന് അവള്‍ക്ക് അറിയില്ല. അതുപോട്ടെ. അവള്‍ക്ക് എന്ത് വേണമെന്ന് അവനും അറിയില്ല.ഇതൊക്കെ പറയുമ്ബോള്‍ ഇപ്പോഴത്തെ പെണ്‍കുട്ടികളെ കുറിച്ചാണോ എന്ന് അതിശയം തോന്നാം.അതേ ഇപ്പോഴുമുണ്ട് ഇത്തരം പെണ്‍കുട്ടികളും ചില പുരുഷന്മാരും. കിടപ്പറയില്‍ അഞ്ചു മിനിറ്റ് മാത്രം ചെയ്യേണ്ട ഒന്നല്ല സെക്‌സ്.പുരുഷന് മാത്രം രതിമൂര്‍ച്ഛ വരുന്ന വരെ ചെയ്യേണ്ട ഒരു കാര്യമല്ലത്. സ്ത്രീയ്ക്കും അറിയാന്‍ അവകാശമുണ്ട്. അവളും രതിമൂര്‍ച്ഛ അറിയട്ടെ.

രതിമൂര്‍ച്ഛ അനുഭവിച്ച എത്ര മലയാളി സ്ത്രീകളുണ്ടാവും?ചില പുരുഷന്മാരുമുണ്ട്. അവരുടെ സുഖത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. അവര്‍ക്ക് ശുക്ലസ്ഖലനം നടക്കുവാന്‍ വേണ്ടി അഞ്ചു മിനിറ്റ് മാത്രം സെക്‌സ് ചെയ്യുന്നവരുണ്ട്.ഭാര്യയ്ക്ക് എന്ത് വേണമെന്നോ, അവളുടെ ഇഷ്ടങ്ങള്‍ എന്തെന്നോ അറിയുവാന്‍ ശ്രമിക്കാത്ത പുരുഷന്മാരുണ്ട്.അവളുടെ ആവശ്യങ്ങള്‍ വാ തുറന്നു പറഞ്ഞൂടെ എന്നു ചോദിക്കുന്ന പുരുഷന്മാരോട്.

അവള്‍ അങ്ങനെയാണ്.എല്ലാം നിങ്ങളെപ്പോലെ വെട്ടിത്തുറന്ന് പറയണമെന്നില്ല. സ്‌നേഹിച്ചും, ചോദിച്ചും അറിയുവാന്‍ ശ്രമിക്കുക. അവള്‍ പറയും. തീര്‍ച്ച.അതുപോലെ കുട്ടികള്‍ ആയതിന് ശേഷം ഒരുമിച്ചു കിടക്കുകയോ, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് വിരലില്‍ എണ്ണാവുന്ന തവണകളായി ചുരുങ്ങുന്നവരും ഉണ്ട്.ചിലരുടെ ചിന്ത അങ്ങനെയാണ്. അതുപോലെ ഒരു പ്രായം ആയാല്‍ 50, 60 വയസ്സിന് ശേഷം രണ്ടു കട്ടിലില്‍ അല്ലെങ്കില്‍ രണ്ടു മുറിയില്‍ ഉറങ്ങുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കാണാം.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രായപരിധി എന്തിന്?ഒരുമിച്ചു കിടക്കുന്നതില്‍ തെറ്റ് എന്താണ്?എന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ മാത്രമല്ല ഒരുമിച്ചു കിടക്കുന്നത്.ആ മാറിലൊന്നു തല ചായ്ച്ചു ഉറങ്ങുവാന്‍. അതുമല്ലെങ്കില്‍ കരങ്ങള്‍ ആ നെഞ്ചില്‍ അമര്‍ത്തി ഉറങ്ങുമ്ബോള്‍ കിട്ടുന്ന ആ ആശ്വാസമൊന്ന് അറിയുവാന്‍.തുറന്ന് പരസ്പരം സംസാരിക്കുക. ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും നാണിക്കാതെ പറയുക.

ഒരു ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടെ കഴിയേണ്ട വ്യക്തിയോട് തുറന്ന് സംസാരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ബന്ധത്തിലെന്തോ കുഴപ്പമില്ലേ?ഒരു ജീവിതം മുഴുവന്‍ പങ്കു വെക്കേണ്ട വ്യക്തിയോട് എല്ലാം തുറന്ന് പറയുക. അതിലൂടെ ലഭിക്കുന്ന സന്തോഷം അനിവചനീയമാണ്.ശ്രമിച്ചു നോക്കൂ.കുട്ടികള്‍ ഉണ്ടായാല്‍ മാറ്റി നിര്‍ത്തേണ്ട ഒന്നല്ല ശാരീരികബന്ധം.

അങ്ങനെ മനോഭാവമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്.സ്ത്രീകള്‍ക്ക് ഒരുപക്ഷേ കുട്ടികള്‍ ഉണ്ടായതിന് ശേഷം പല മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്ന് പോകുമ്ബോള്‍ സെക്‌സ് എന്നത് ചിന്തകള്‍ക്കും അപ്പുറമാവാം.എന്നാലും സ്ത്രീകളെ, പുരുഷന്മാര്‍ക്ക് അപ്പോഴും സെക്‌സ് ആവശ്യമാണ്.നിങ്ങളുടെ മനസ്സും ശരീരവും സമ്മതിക്കുമ്ബോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക.കുട്ടികളായി എന്നത് സെക്‌സ് അസ്വദിക്കുവാതിരിക്കുവാനുള്ള ഒരു കാരണമല്ല.

ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ചില സ്ത്രീകള്‍ അവരുടെ ശരീരത്തില്‍ തൊടാനോ, ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനോ സമ്മതിക്കാറില്ല.വിരക്തി ചിലര്‍ക്ക് തോന്നാം. പക്ഷെ അതോന്നുമല്ലാതെ ഗര്‍ഭിണി ആയിരിക്കുമ്ബോള്‍ സെക്‌സ് പാടില്ല എന്നു പറഞ്ഞു ഭര്‍ത്താക്കന്മാരെ അടുപ്പിക്കാത്ത സ്ത്രീകളുമുണ്ട്.പല തെറ്റിദ്ധാരണകളും അതിന് കാരണമാണ്.ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാം.മറുപിള്ള താഴ്ന്ന ചില ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയിരിക്കുക. കാണിക്കുന്ന ഡോക്ടറോട് ഈ കാര്യങ്ങള്‍ ചോദിക്കുവാന്‍ മടിക്കേണ്ടതില്ല. സ്‌നേഹത്തോടെ ഒരു തലോടലോ, സംസാരമോ മതി വാക്കുകളുടെ പരിഭവങ്ങള്‍ക്ക് മേലെ പറക്കുവാന്‍. ശ്രമിച്ചു നോക്കൂ.കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വിവാഹബന്ധങ്ങളില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുക.

വളരെ വ്യത്യാസം ഉണ്ടാകും.ആരെങ്കിലും ഒരാള്‍ താഴ്ന്നു കൊടുക്കുക.
അത് എല്ലായ്‌പ്പോഴും ഒരാള്‍ ആകണമെന്നില്ല. രണ്ടു പേര്‍ക്കുമാവാം.പരസ്പരം സഹരിച്ചും, ക്ഷമിച്ചും, സ്‌നേഹിച്ചും ജീവിക്കുക.കഴിയുവോളം. ഇല്ലെങ്കില്‍ പരസ്പരം സംസാരിച്ചു തീരുമാനിക്കുക.സംസാരിച്ചാല്‍ തീരാവുന്ന പ്രശനങ്ങളാണ് ഒട്ടുമിക്ക കുടുംബങ്ങളിലും.പക്ഷെ പലരും സംസാരിക്കില്ല. ഉള്ളില്‍ കിടന്ന് നീറി നീറി സ്വയമുരുകി അവസാനം അതൊരു പൊട്ടിത്തെറിയിലൊടുങ്ങും.അപ്പോഴേയ്ക്കും വൈകി പോകാതെയിരിക്കട്ടെ.

Dr. ഷിനു ശ്യാമളൻ..

ദേ ഇതാണ് ആ ‘മൊതല്’ എജ്ജാതി എഡിറ്റിംഗ്.ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും അടുത്തിടെ വൈറൽ ആയ പല വീഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു.ദേ ഇതാണ് ആ മൊതല്.അജ്മൽ. ചങ്ങനാശ്ശേരിക്കാരൻ.ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റർ. ഒരു ഒന്നൊന്നര മൊതല്.സഹ സംവിധായകൻ, ക്യാമറമാൻ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മൽ.മലയാളം,തമിഴ്,ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇൻസ്റ്റഗ്രാമിൽ അജ്മലിന്റെ followers ആണ്.ajmalsabucuts എന്ന് വാട്ടർ മാർക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാൽ അവർക്ക് അറിയാം തലതല്ലി ചിരിക്കാൻ,അമ്പരപ്പോടെ ആസ്വദിക്കാൻ എന്തോ അതിലുണ്ടെന്ന്.ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു.ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ script writer കൊച്ചിയിലെ വീട്ടിൽ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരിൽ കണ്ടു.

ഗംഗ എവിടെ പോകുന്നു.അല്ലിക്ക് ആഭരണം എടുക്കാൻ പോണെന്നു നകുലേട്ടനോട് ഞാൻ പറഞ്ഞിരുന്നതല്ലേ.ഗംഗ പോകണ്ട.അതെന്താ ഞാൻ പോയാല്.വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ.അയോഗ്യ നായേ,ഉന്നൈ കൊന്ന്,രക്തത്തെ കുടിച്ച്.നടി ശോഭനയെ ദേശീയ അവാർഡിന് അർഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മൽ അവസാനം ചെയ്തത്. World wrestling star Big Show ഈ ഡയലോഗ് പറഞ്ഞു കിടുക്കി.അജ്മൽ 48-ഓളം വീഡിയോ എഡിറ്റ്‌ ചെയ്ത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷെ ഇതുവരെ കൈ കൊടുത്തിട്ടില്ല.

കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.

കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.

കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാര്‍ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.

കല്ലറ പൊളിച്ചതിനുശേഷമാണ് ഇവര്‍ താടി ഒഴിവാക്കിയത്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്പോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയില്‍ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോള്‍ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാന്‍ പറഞ്ഞു. പോലീസിന്റെ മുന്നില്‍വെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാല്‍, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോള്‍ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചന്‍ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയില്‍പ്പോയി പഠിച്ചുവെച്ചിരുന്നു.

നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.

ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved