പിണറായി വിജയൻ സർക്കാരിൽ അഴിച്ചുപണി വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 17 മാസങ്ങൾ മാത്രം ശേഷിക്കെ എൽഡിഎഫ് സർക്കാർ അഴിച്ചുപണിയുമെന്നാണ് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പുതുമുഖങ്ങളെ ഉൾപ്പെടുത്തി സർക്കാരിന്‍റെ മുഖം മിനുക്കിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.   നിലവിൽ 20 കാബിനറ്റ് മന്ത്രിമാൾ ഉൾപ്പെടുന്നതാണ് പിണറായി സർക്കാർ. ഇതിൽ 12 എണ്ണം സിപിഎം മന്ത്രിമാരാണ്. ഇവരിലാകും അഴിച്ചുപണി വരിക. എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ മന്ത്രിസഭയിൽനിന്നു പുറത്താകുമെന്നാണു റിപ്പോർട്ടുകൾ. ഇവർ മന്ത്രിസഭയിൽനിന്ന് ഒഴിവാകാൻ സന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ചു പുതുമുഖങ്ങളെ ഉൾപ്പെടുത്താനാണു പിണറായിയുടെ പദ്ധതി. മൂന്നെണ്ണമായാലും സന്തോഷം. സ്പീക്കർ ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. അങ്ങനെ വന്നാൽ സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരിൽ ആരെങ്കിലും സ്പീക്കറാകും. കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടി എന്നീ വനിതാ മന്ത്രിമാർക്കു മാറ്റമുണ്ടാകില്ല. അയിഷ പോറ്റിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും പിണറായിക്കു പദ്ധതിയുണ്ട്.  തോമസ് ഐസക്, എം.എം. മണി, സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ എന്നിവർ മന്ത്രിമാരായി തുടരും. ജി. സുധാകരനും കാലാവധി പൂർത്തീകരിക്കും. ഇ.പി. ജയരാജനും എ.കെ. ബാലനും തുടരാനാണ് സാധ്യത. എന്നാൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തായേക്കാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.

കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ 21-ാമനായി എത്തിക്കാൻ പിണറായി വിജയനു താത്പര്യമുണ്ട്. യുവ നേതാക്കളായ എം. സ്വരാജ്, എ.എൻ. ഷംസീർ എന്നിവർ മന്ത്രിസഭയിൽ ഇടം കണ്ടെത്തിയേക്കും. മുതിർന്ന നേതാവ് സി.കെ. ശശീന്ദ്രന്‍റെ പേരും പരിഗണനയിലുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.