ചൈനയിലെ യാങ്സിയിലൂടെ നീന്തുന്ന അജ്ഞാത ജീവി. കറുത്ത്, നീളത്തിലുള്ള ഒരു വസ്തു തടാകത്തിലൂടെ നീന്തുന്നതായിരുന്നു കാഴ്ച. ഒരു ഘട്ടത്തിൽ ഇതിന്റെ നീളം പത്തടി വരെയെത്തിയിരുന്നു. പക്ഷേ ജീവിക്ക് 60 അടി വരെ നീളമുണ്ടെന്നാണു വിഡിയോ കണ്ട പലരും വിലയിരുത്തുന്നത്. വിഡിയോകൾ പുറത്തെത്തി മണിക്കൂറുകൾക്കകം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ സംഗതി വൈറലാവുകയും ചെയ്തു. ഇതെന്തു തരം ജീവിയാണെന്ന ചർച്ച ഇപ്പോഴും തുടരുകയാണ്.
നീണ്ട കഴുത്തും ദിനോസറുകളുടെ രൂപവുമുള്ള ജീവി നേരത്തെ സ്കോട്ടലന്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നെസ്സി എന്നാണ് അതിനെ ഒാമനപ്പേരിട്ടു വിളിച്ചിരുന്നത്.
എന്നാൽ അടുത്തിടെ തടാകത്തിൽ നിന്നുള്ള ഡിഎൻഎ സാംപിളുകൾ പരിശോധിച്ചപ്പോൾ നെസ്സി എന്ന ജീവിയില്ലെന്നാണു ഗവേഷകർ കണ്ടെത്തിയത്. വമ്പൻ ഈൽ മത്സ്യത്തെ നെസ്സിയായി തെറ്റിദ്ധരിച്ചതാണെന്നാണു പറയപ്പെടുന്നത്. എന്തായാലും പുതിയ ജീവിയെ നെസ്സിയുടെ ബന്ധുവായാണ് ആളുകൾ കാണുന്നത്.
ദൂരെ നിന്നുള്ള വിഡിയോ ആയതിനാൽ വ്യക്തത കുറവാണ്. കാഴ്ചയിൽ ഒരു പാമ്പിനെപ്പോലെയാണു നീന്തൽ. നദിയിലെ കനത്ത ഒഴുക്കിനെയും കൂസാതെയാണു യാത്ര. വിഡിയോകളിലെല്ലാം ജീവിയുടെ നീളൻ വാലും തലയും കാണാം. വെള്ളത്തിൽ കാണപ്പെടുന്ന ഭീമൻ പാമ്പായിരിക്കാം ഇതെന്നാണു വിദഗ്ധർ പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്സിയിൽ ഇത്തരം പാമ്പുകൾ ഏറെയുണ്ട് താനും. പക്ഷേ ഇത്രയേറെ വലുപ്പം അപൂർവമാണ്.
ഇതൊന്നുമല്ല, വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ ഒരു കറുത്ത പ്ലാസ്റ്റിക് ഷീറ്റിനെയാണ് രാക്ഷസജീവിയാക്കി മാറ്റിയതെന്നും വാദിക്കുന്നവരുണ്ട്. വിഡിയോ എന്തായാലും ദശലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു
തങ്ങളുടെ എണ്ണപ്പാടത്തിനും സംസ്‌കരണശാലയ്ക്കും നേരെ ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്നതിനു കൃത്യമായ തെളിവ് കൈവശമുണ്ടെന്ന് സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണം നടന്നത് ഇറാന്റെ മണ്ണില്‍നിന്നാണെന്നു യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് തെളിവുകള്‍ കാണിക്കാന്‍ തയാറാണെന്നു സൗദി അറിയിച്ചിരിക്കുന്നത്.
ഇതോടെ മധ്യപൂര്‍വ ദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും. ഇന്ന് പ്രാദേശിക സമയം രണ്ടരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് തെളിവുകളും ആക്രമണത്തിന് ഉപയോഗിച്ച് ഇറാന്‍ നിര്‍മിത ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഭീകരാക്രമണത്തില്‍ ഇറാന്‍ ഭരണകൂടത്തിനുള്ള പങ്ക് ഇതോടെ വ്യക്തമാകുമെന്നും സൗദി അറിയിച്ചു. യെമനില്‍ നിന്നല്ല ആക്രമണമെന്ന് സൗദി ആദ്യം തന്നെ പറഞ്ഞിരുന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പു വിചാരിച്ചിരുന്നതിനേക്കാള്‍ ആസൂത്രിതവും സങ്കീര്‍ണവുമായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ ഇറാനില്‍നിന്നാണ് ആക്രമണമെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിനു മറുപടി നല്‍കാന്‍ തങ്ങള്‍ക്കു ശേഷിയുണ്ടെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രതികരിക്കുകയും ചെയ്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും മറ്റ് ഉദ്യോഗസ്ഥരും സൗദിയിലേക്കു തിരിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവിടണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തിരുന്നു.
എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവത്തിന്റെ ലോഗോ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും പരമാധ്യക്ഷ്യനും ആയ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത ജലോത്സവ സമിതി ചെയർമാൻ സിനു രാധേയത്തിന് നല്കി പ്രകാശനം ചെയ്തു. പ്രസിഡൻറ് ബിൽബി മാത്യംവിന്റെ അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ ഉൾപ്പെടുത്തി ജലോത്സവം സംഘടിപ്പിക്കുവാൻ ഉള്ള സംഘാടക സമിതിയുടെ തീരുമാനത്തെ മെത്രാപോലീത്ത അഭിനന്ദിച്ചു.
സിബി സാം തോട്ടത്തിൽ ,വൈസ് ചെയർമാൻ സജീവ് എൻ.ജെ ,ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, അനിൽ ജോർജ് ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
ഒരു തുഴ മുതൽ 5 തുഴ വരെയുള്ള തടി ഫെബർ വള്ളങ്ങളെ കൂടാതെ വെപ്പ് , ഓടി, ചുരുളൻ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. ഒക്ടോബർ 1 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
വിശാഖ് എസ് രാജ്
വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവർ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോർ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങൾ ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പുതിയ നിയമത്തിനെതിരെ ഉന്നയിച്ചത്.നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണമെന്ന ‘നൂതന’മായ ആശയവും അവർ മുന്നോട്ടു വെച്ചു.ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ നന്നാക്കിയിട്ടേ പിഴത്തുക കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നുകൂടി ഒരു നേതാവ് പറഞ്ഞുകളഞ്ഞു.റോഡുകൾ നല്ലതാവണമെന്ന ബോധ്യം ചിലർക്ക് വരാനെങ്കിലും പുതിയ നിയമം ഉപകരിച്ചു എന്നത് നല്ല കാര്യം.
പ്രതിദിനം 98 ബൈക്ക് യാത്രികർ ഹെൽമറ്റ് ഉപയോഗിക്കാത്തതിനാൽ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ജീവൻ വെടിയുന്നവർ പ്രതിദിനം 79 പേർ.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടമുണ്ടായവർ ഒൻപത് പേർ.ജീവൻ നഷ്ടമായരുടെ കണക്കുകൾ ആണിത്.ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവർ ഈ കണക്കുകളിലും മുകളിൽ ആയിരിക്കും.
ബോധവൽക്കരണമോ ഉപദേശമോകൊണ്ട് കണക്കുകളിൽ കുറവുണ്ടാകുമെന്ന് കരുതാനാവില്ല.നിയമം എന്തിനാണെന്നും ആർക്കുവേണ്ടിയാണെന്നും കൃത്യമായി ബോധ്യമുള്ള പൗരന്മാർ തന്നെയാണ് ഇവിടുള്ളത്.അനുസരിക്കാൻ മടിയാണെന്ന് മാത്രം. ചെറിയ തുക അടച്ചാൽ കുറ്റത്തിൽ നിന്ന് ഒഴിവാകുമെങ്കിൽ ആ കുറ്റം തുടർന്നുകൊണ്ടേയിരിക്കും.5000 രൂപ പിഴ കിട്ടുമെന്ന് ഭയന്ന് ഹെൽമറ്റ് വെയ്ക്കാതെ/ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ മടി കാണിച്ച പരിചയക്കാർ നമ്മുക്കിടയിൽ ഉണ്ടാവില്ലേ?ഇതേ കുറ്റത്തിന് 100 രൂപ പിഴ ആണെങ്കിലോ?അഥവാ പിടിക്കപ്പെട്ടാലും 100 കൊടുത്ത് രക്ഷപെടാം എന്നു ചിന്തിക്കുന്ന കുറേയധികം പേരെ നമ്മുക്ക് അറിയാം. ഉയർന്ന പിഴ ചുമത്തുന്നതിനെ ഒരു രാഷ്ട്രീയ നേതാവ് എതിർക്കുമ്പോൾ ജനങ്ങളുടെ കുറ്റം ചെയ്യാൻ ഉള്ള വാസനയെ അയാൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.അയാളുടെ ഉന്നം കിട്ടാനിടയുള്ള കുറച്ചു വോട്ടുകൾ ആണ്.ദിവസം 98 ജീവനുകൾ എന്നത് അയാളുടെ വിഷയമേ അല്ല ജനങ്ങൾക്ക് ഒപ്പം നിന്നു എന്ന തോന്നാലുണ്ടാക്കുകയാണ് ലക്ഷ്യം.എത്ര വലിയ ജനാധിപത്യം ആണെങ്കിലും ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അംഗീകരിച്ചുകൊണ്ട് ഭരിക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല.അത് നാടിന് ഗുണം ചെയ്യുകയുമില്ല.വിദേശ രാജ്യങ്ങൾ ചെല്ലുമ്പോൾ ഇത്തരം നിയമങ്ങൾ കണ്ടാൽ നാം അനുസരണാ ശീലമുള്ളവരായി മാറും.നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന അധികാരികളെ നാം വാഴ്ത്തും.പക്ഷെ സ്വന്തം നാട്ടിൽ അതൊന്നും വേണ്ടാ എന്ന നിലപാട് എടുക്കുകയും ചെയ്യും.
റോഡുകൾ നന്നാക്കിയിട്ട് മതി പുതിയ നിയമം നടപ്പിലാക്കാൻ എന്ന സന്ദേശമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാം. നല്ല റോഡുകൾ വേണ്ടത് തന്നെ. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കടമയാണതെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ കടമ നിറവേറ്റാത്ത പക്ഷം ഏത് സർക്കാരിനെയും പാർട്ടിയെയും ട്രോളുന്നതിൽ തെറ്റുമില്ല.പക്ഷേ റോഡ് നന്നായാൽ ഉടനെ വാഹന നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടും എന്നുള്ളതിന് എന്താണുറപ്പ്?. ഇപ്പോൾ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ നല്ല റോഡുകൾ ഇല്ലാത്തതിനോടുള്ള പ്രതിഷേധ പ്രകടനങ്ങൾ ആണോ?. അതോ മോശപ്പെട്ട റോഡുകളിൽ മാത്രം ആണോ ആളുകൾ ഹെൽമറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത്?. മോശം റോഡിൽ നിന്ന് നല്ല റോഡിലേയ്ക്ക് വണ്ടി കയറുമ്പോൾ ഹെൽമറ്റ് വെക്കുമായിരിക്കും. കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമായിരിക്കും. x-നോട് നന്നാവാൻ പറയുമ്പോൾ Y നന്നായിട്ട് നോക്കാം എന്ന് പറയുമ്പോലെ ഉള്ള ഒരു വാദം മാത്രമാണ് തകർന്ന് റോഡുകളോടുള്ള ഈ സ്നേഹം. മറ്റൊന്ന് അഴിമതി കൂടും എന്നുള്ള ആരോപണമാണ്. അഴിമതി നാട്ടിൽ ഇപ്പോൾ ഒട്ടും ഇല്ലാത്തതാണെങ്കിൽ അംഗീകരിക്കാമായിരുന്ന വാദഗതി ആണിത്. അഴിമതി ഉണ്ടെങ്കിൽ തടയാൻ ആർജവം ഉള്ള ഭരണം സംവിധാന വേണം. റോഡിൽ മാത്രമല്ലല്ലോ നമ്മുടെ നാട്ടിൽ അഴിമതിയുള്ളത്. പഴയ അഴിമതി അവിടെ നിൽക്കട്ടെ ,പുതിയത് വരാതെ നോക്കാമെന്നുള്ള ഉദ്ദേശശുദ്ധി മഹത്തരംതന്നെ.
വിശാഖ് എസ് രാജ്, മുണ്ടക്കയം
ദൈവദൂതന്‍
ജാക്കി വന്നതിനുശേഷം സഹോദരനെയും കുടുംബത്തെയും കാണണമെന്നുള്ള മോഹം മനസ്സിലുണ്ട്. ആ ഹൃദയവികാരം കൂടുതല്‍ ശക്തി പ്രാപിച്ചു വരികയാണ്. വളരെ അകലത്തില്‍ കഴിയുന്നവരെ കാണുക അത്ര എളുപ്പമാണോ? ഫോണിലൂടെ സംസാരിച്ച് ഒരല്പം ആശ്വാസം കണ്ടെത്താന്‍ കഴിയില്ലേ? മണ്‍മറഞ്ഞ പിതാവിന്റെ മുഖം ഇനി കാണാന്‍ പറ്റുന്നത് കോശിയിലൂടെയാണ്. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല കോശിയുമായി ഒരു ബന്ധം ഉണ്ടാകുമെന്ന്. ആ ബന്ധം ജാക്കിയിലൂടെ സാദ്ധ്യമായിരികുന്നു. ദൈവം അയച്ച ഒരു ദൂതന്‍. അവനെ കണ്ടതുമുതല്‍ മനസ്സില്‍ ബന്ധങ്ങള്‍ മുളപൊട്ടാന്‍ തുടങ്ങി. ആകാശത്ത് പാറിപ്പറക്കുന്ന മഞ്ഞുപൂക്കളെപ്പോലെ മനസും പാടിപ്പറക്കുന്നു. ശബ്ദമുണ്ടാക്കി പാടുന്നു. സംഗീതം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്നവണ്ണം കാറ്റും കൊടുംകാറ്റും അന്തരീക്ഷത്തെ ഇളക്കി മറിക്കുന്നു. കാറ്റിനും മനുഷ്യന്റെ മനസ്സിന്റെ സ്വഭാവമെന്ന് തോന്നും. ശാന്തമായി അന്തരീക്ഷത്തിലൊഴുകുന്നു.
പ്രതീക്ഷയോടെ മൊബൈല്‍ എടുത്തു. ഷാരോണിന്റെ നമ്പര്‍ ഇതിലുണ്ട്. ഇന്ന് ശനിയാഴ്ച ആയതിനാല്‍ എല്ലാവരും വീട്ടില്‍ കാണുമായിരിക്കും. ജനാലകളെ ഛിന്ന ഭിന്നമാക്കുംവിധം കാറ്റ് ആഞ്ഞടിച്ചു.
നിമിഷനേരത്തേക്ക് ചിന്തയിലാണ്ടു. കോശിക്ക് താന്‍ ആരെന്ന് പറഞ്ഞാല്‍ വിശ്വസിക്കണമെന്നുണ്ടോ? ആര്‍ക്കുമറിയാത്ത ബന്ധമായിരുന്നില്ലേ അമ്മയുമായി ഉണ്ടായിരുന്നത്. എന്തായാലും സത്യം തുറന്നുപറയാം. വരാനിരിക്കുന്നത് സന്തോഷമോ സഹതാപമോ എന്തുമാകട്ടെ. ഇനിയും മനസ്സിലിട്ട് നീറ്റാന്‍ വയ്യ. കുറഞ്ഞപക്ഷം സഹോദരന്റെ ശബ്ദമെങ്കിലും കേള്‍ക്കാമല്ലോ. ഒരിക്കലും കാണാനാകുമെന്ന് കരുതിയതല്ല. എന്തായാലും വിളിക്കുക തന്നെ. ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല. നഷ്ടപ്പെട്ട ഒരു ബന്ധം ഊട്ടി ഉറപ്പിക്കുക എന്നത് ദൈവഹിതം തന്നെ. നമ്പര്‍ തപ്പിയെടുത്ത് അതിലേക്ക് വിളിച്ചു.
ഷാരോണിന്റെ ഫോണ്‍ ശബ്ദിച്ചു. അവള്‍ അതെടുത്തുനോക്കി. ഇത് ഇംഗ്ലണ്ടില്‍ നിന്നാണല്ലോ. ജാക്കിയുടെ നമ്പരല്ല. അവന്റെ ആരെങ്കിലുമാണോ?
“”ഹലോ” സിസ്റ്റര്‍ കാര്‍മേലിന്റെ കണ്ണുകള്‍ വികസിച്ചു.
“”മോളെ, ഞാന്‍ സിസ്റ്റര്‍ കാര്‍മേല്‍, ഇംഗ്ലണ്ടില്‍ നിന്നും വിളിക്കുന്നു, മോള്‍ക്ക് സുഖമാണോ? എന്നെ അറിയുമോ?”
ആ ശബ്ദം അവളുടെ ഹൃദയത്തില്‍ തട്ടി. പെട്ടെന്നവള്‍ സന്തോഷത്തോടെ പറഞ്ഞു, “”ഞാന്‍ സുഖമായിരിക്കുന്നു. സിസ്റ്ററെപ്പറ്റി ജാക്കി ധാരാളം പറഞ്ഞിട്ടുണ്ട്.”
സിസ്റ്റര്‍ അവളുടെ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഒടുവില്‍ ഫോണ്‍ പപ്പയ്ക്ക് കൊടുക്കാന്‍ പറഞ്ഞു. അവള്‍ സന്തോഷത്തോടെ പപ്പയുടെ മുറിയിലേക്ക് നടന്നു.
ഏതോ കേസ് പഠിച്ചുകൊണ്ടിരുന്ന കോശിയെ അവള്‍ വിളിച്ചു. “”പപ്പാ, ഇംഗ്ലണ്ടില്‍ നിന്ന് സിസ്റ്റര്‍ കാര്‍മേല്‍ വിളിക്കുന്നു.”
പൊടുന്നനെ കൊട്ടാരം കോശിയുടെ മുഖത്ത് അമ്പരപ്പുണ്ടായി. വിടര്‍ന്ന കണ്ണുകളോടെ ഷാരോണെ നോക്കിയിരുന്നു.
“”ഇതാ പപ്പ ഫോണ്‍”
എഴുന്നേറ്റ് ഫോണ്‍ വാങ്ങി.
“”ഹലോ, ഞാന്‍ കോശിയാ”
കണ്ണുകള്‍ തിളങ്ങി. ഗൃഹാത്വരത്തിന്റെ ഒരിളം കാറ്റ് കാതുകളില്‍ വന്നിറങ്ങിയതുപോലെ സിസ്റ്റര്‍ കാര്‍മേലിന് തോന്നിച്ചു.
“”എന്നെ അറിയുമോ?” ഇത്രയും നാളില്ലാത്തൊരു ശബ്ദമമാധുര്യം. ഫോണിന്റെ മറുതലയ്ക്കല്‍ ഒരു ശബ്ദമില്ലായ്മ.
കോശിയുടെ മിഴികള്‍ വിടര്‍ന്നുവികസിച്ചു. ആ തുടുത്ത കവിളുകളിലെ മാംസപേശികളില്‍ ഒരു ചലനം. അധരങ്ങളില്‍ നേരിയ വിറയലും വിതുമ്പലും. മൗന നൊമ്പരങ്ങളോടെ പറഞ്ഞു.
“”അറിയാം….. അറിയാം പെങ്ങളെ ….. അറിയാം…..എനിക്കറിയാം” ആ “”പെങ്ങളെ” എന്ന വിളിയിയില്‍ സാഹോദര്യത്തിന്റെ ആത്മനൊമ്പര മര്‍മ്മരം. രക്തം രക്തത്തെ തിരിച്ചറിയുന്നു. മനസ്സിന്റെ അടുക്കുകളില്‍ സൂക്ഷിച്ചുവെച്ച രഹസ്യം അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. വികേന്ദ്രികരിക്കപ്പെടുന്നതിന്റെ ചിറകുകള്‍ ഒന്നിക്കപ്പെടുന്നു. ഉള്ളിന്റെയുള്ളില്‍ ശക്തമായ ഒരേയൊരു വികാരമേയുള്ളു. അത് നിര്‍വ്യാജമായ സ്‌നേഹമാണ്.
പപ്പായുടെ മുഖത്തുണ്ടായ സ്‌നേഹഹര്‍ഷം ഷാരോണ്‍ കൃത്യമായി ശ്രദ്ധിച്ചു. അത് സ്‌നേഹത്തിന്റെ മിന്നലാട്ടമാണ്. പപ്പായ്ക്കിതെന്തു പറ്റി? ഫോണ്‍ വിളിയിലെ ഒന്നോ രണ്ടോ വാക്കുകളില്‍ പപ്പായുടെ മുഖം വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ പ്രകടനം നടത്തി. ആ ഭാവതെളിമയുടെ ശുദ്ധാര്‍ത്ഥം മനസ്സിലാവാതെ അവള്‍ മിഴിച്ചുനിന്നു. പരസ്പരം ബന്ധമുള്ളവരെ പോലെ! അവരുടെ സ്‌നേഹവും അനുകമ്പയും ആ സന്ദേശമാണ് നല്കുന്നത്. സിസ്റ്റര്‍ കാര്‍മേല്‍ ആരാണ്!!
“”കോശി……കോശി… എന്താ ഒന്നും പറയാത്തെ……….”
ഫോണില്‍ ശബ്ദമില്ലാതായപ്പോള്‍ സിസ്റ്റര്‍ ആരാഞ്ഞു.
“” ങ്ഹാ……! ങ്ഹാ……. പെങ്ങള്‍ക്ക്…..പെങ്ങള്‍ക്ക് സുഖമാണോ!……..”
ഷാരോണിന് അമ്പരപ്പ് മാറുന്നില്ല. ഉത്കണ്ഠ വര്‍ദ്ധിച്ചു. ഇത്ര നിര്‍വികാരമായി പപ്പ പ്രതികരിക്കുന്നതെന്താണ്? കോടതികളില്‍ വാചിക പ്രഹരങ്ങള്‍ കൊണ്ട് എതിര്‍വാദ വക്കീലന്‍ന്മാരെ കൊമ്പുകുത്തിക്കുന്ന ഈ പപ്പായ്ക്കിതെന്ത് പറ്റി? അതും പെങ്ങളെ….പെങ്ങളെയെന്ന്. കന്യാസ്ത്രീയാണ്. സിസ്റ്ററെയെന്നല്ലേ വിളിക്കേണ്ടത്? മനസ്സ് വീണ്ടും വീണ്ടും അസ്വസ്ഥമാകുന്നു. ഒന്നും മനസ്സിലാകുന്നില്ല. വല്യപ്പച്ചന്‍ ധാരാളം കുട്ടികളെ പഠിപ്പിച്ചതായി പപ്പായില്‍ നിന്നും നാട്ടുകാരില്‍ നിന്നും കേട്ടിട്ടുണ്ട്. ഭൂതകാലത്തെ ഓര്‍മ്മകള്‍ പുതുജീവിതം കെട്ടിപ്പെടുത്തുന്നവര്‍ പങ്കുവെക്കുന്നതാകാം. നന്ദി പ്രകടിപ്പിക്കുക നല്ല മനുഷ്യരുടെ മനഃസാക്ഷിയുടെ ഭാഗമാണ്. അങ്ങനെയാകുമ്പോള്‍ ഒരു കൃതാര്‍ത്ഥതയും ഒരു പ്രത്യുപകാര വാഞ്ചയുമൊക്കെ സിസ്റ്റര്‍ക്കുണ്ടാവും. പക്ഷെ ഇതെന്തോ…..?
കോശിയുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വന്നു. ഉള്ളു നിറഞ്ഞ ആഹ്ലാദം തുളുമ്പാതെ നിന്ന ആ കണ്ണീരലകളില്‍ തുടിച്ചു നിന്നു.
“”പെങ്ങള്‍ക്ക് സുഖമാണല്ലോ……..ങ്ഹാ…..ങ്ഹാ.
അതു കേട്ടാമതി….ങ്ഹാ….പിന്നെ………പിന്നെ
ഞങ്ങള്‍ക്ക്….ഞങ്ങള്‍ക്ക്…….ഒന്ന് കാണണമെന്നുണ്ട്…….”
നനവാര്‍ന്ന സ്വരത്തില്‍ കോശി പറഞ്ഞു നിറുത്തി.
“”ഞാനിവിടെ സുഖമായിരിക്കുന്നു കോശീ. നിനക്കും
കുടുംബത്തിനും സുഖമല്ലേ?………എനിക്കും നിങ്ങളെയൊക്കെ കാണാന്‍ ആഗ്രഹമുണ്ട്.
പിന്നെ……പിന്നെ…….അപ്പന്റെ ശവകല്ലറ……. ഒന്നു കാണണമെന്നുണ്ട്….”
കല്ലറയുടെ കാര്യം പറഞ്ഞപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ സ്വരത്തില്‍ ശോകം വിഴുങ്ങിയ ഒരു നേരിയ വിതുമ്പല്‍. ആ ശോകമൂകത കോശിയുടെ മുഖത്തും നിഴലിച്ചു.
മൂടികിടന്ന മഞ്ഞുമലകള്‍ ഉരുകിതീര്‍ന്ന ഒരനുഭവം കോശിയുടെ മനസ്സിലുണ്ടായി. അയാള്‍ അതീവ സന്തോഷത്തോടെ പെട്ടന്ന് പറഞ്ഞു.
“”പെങ്ങള്‍ക്ക് എപ്പോള്‍ വരണമെന്നു തോന്നിയാലും വരാം……വരണം…….എനിക്കും……..എനിക്കും……. കാണണം. ഇതെന്റെ മോടെ നമ്പരാണ് എന്റെ നമ്പര്‍ കൂടി എഴുതിക്കോ………ഇനിയും വിളിക്കണം പെങ്ങളെ………വിളിക്കണം………….”
ടെലിഫോണ്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. പറഞ്ഞറിയിക്കാനാവാത്ത അത്യാനന്ദം ആ ഫോണ്‍ വിളി കോശിയില്‍ തടഞ്ഞുനിന്നു. അസാധാരണമായ ഒരാനന്ദം അനുഭവിച്ചുകൊണ്ട് ഫോണ്‍ മകള്‍ക്ക് കൈമാറി. അവള്‍ അകത്തേക്ക് പോയി.
ആകാശമറിയാതെ ഉദിച്ച നക്ഷത്രം പോലെയായിരുന്നു ഈ ഫോണ്‍വിളി കോശിക്ക്. മുറിഞ്ഞ ഗാനം പാടി പൂര്‍ത്തിയാക്കാന്‍ സ്വയം ഹൃത്തടത്തില്‍ നുഴഞ്ഞുകയറിയ സംഗീതം.
കോശിക്ക് വിലപ്പെട്ട എന്തോ നിധി കിട്ടിയപോലായിരുന്നു. അയാള്‍ ചിന്താമഗ്നനായി കസേരയിലിരുന്നു. മുറിക്കുള്ളിലാകെ നിശ്ശബ്ദത വ്യാപരിച്ചു. എക്കാലവും ഈ സഹോദരി മനസ്സിലുണ്ടായിരുന്നു. ഒരിക്കലും കാണുമെന്ന് പ്രതീക്ഷിച്ചതല്ല. അറിവുപോലെ സ്‌നേഹവും അഗാധമാണ്. അത ്‌നമ്മെ അദൃശ്യമായൊരു ലോകത്ത് എത്തിക്കും. ജീവിതത്തിലെ ഏറ്റവും വലിയൊരു അഭിലാഷം പൂര്‍ത്തീകരിക്കാന്‍ പോകുന്നു. അതിനുള്ള സാധ്യതകളാണ് മുന്നില്‍ വ്യക്തമായി തെളിഞ്ഞിരിക്കുന്നത്. മനസ്സിലെ സന്തോഷം ഒഴിയുന്നില്ല. സത്യം അടുത്താണ്. അത് അകലെയല്ല. മണ്ണില്‍ തകര്‍ന്ന് കിടന്ന പഴയവീട് വീണ്ടും പുതുതായി പണിതുയര്‍ത്തണം. അതിലാണ് ഇനിയുളള്ള ആനന്ദം. ആ ലഹരിയില്‍ നിമിഷങ്ങള്‍ ഇരുന്നു. മനസ്സില്‍ ചൂഴ്ന്ന് നിന്നിരുന്ന എല്ലാ വ്യഥകളും മാറിയിരിക്കുന്നു. എന്നിട്ടും മനസ്സിനെ നിയന്ത്രിക്കാനോ തൃപ്തിപ്പെടുത്താനോ കഴിയുന്നില്ല. ഞങ്ങളുടെ കൂടികാഴ്ചയ്ക്ക് ആരെങ്കിലും പ്രതിബന്ധം സൃഷ്ടിക്കുമോ?
സന്യാസിമഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിച്ച സഹോദരിയെ ഓര്‍ത്ത് പലപ്പോഴും മനസ് വ്യാകുലപ്പെട്ടിരുന്നു. ആത്മീയജീവിതത്തിലേക്ക് പിശാച് നുഴഞ്ഞു കയറിയ കാലമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്‍സണ്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ ഓര്‍ത്തു. “” റഷ്യ എന്ന കരടിയും അമേരിക്കയെന്ന കാട്ടുപോത്തിനുമിടയില്‍ ഞാനൊരു വെറും കഴുത” ആ കഴുതകള്‍ എല്ലാരംഗത്തും ഇന്നും മൂകരായിരിക്കുന്നു. അതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. മനുഷ്യര്‍ ആത്മശുദ്ധി നടത്തിയില്ലെങ്കില്‍ എല്ലാം തകര്‍ത്തെറിയാന്‍ ഇനിയുമൊരു മലവെള്ളപ്രവാഹമോ ഭൂമികുലുക്കമോ പ്രതീക്ഷിക്കാം. കീഴടങ്ങാത്തവര്‍ കീഴടങ്ങും അല്ലെങ്കില്‍ പ്രകൃതി കീഴടക്കും. ഇന്ന് താന്‍ സന്തുഷ്ടനാണ്. സ്വന്തം സഹോദരി പാപത്തില്‍ കഴിയുന്നവരെ വീണ്ടെടുത്ത് ജീവിതം നല്കുന്നു. ഇവിടെയാണ് മനുഷ്യര്‍ ദൈവത്തെ കാണുന്നത്. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ഈശ്വരന്റെ മണ്ണിലെ മക്കള്‍!
സിസ്റ്റര്‍ കാര്‍മേല്‍ സന്തോഷവതിയായിരുന്നു. എന്നിട്ടും സ്വന്തം അന്തേവാസികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ് ഭാരപ്പെടുന്നു. എത്രയോ പെണ്‍കുട്ടികളുടെ ജീവിതമാണ് നിത്യവും അന്ധകാരത്തിലാകുന്നത്. അവരെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള കാമഭ്രാന്തന്മാര്‍ ലൈംഗികസുഖത്തിനായി മാത്രം ഉപയോഗിക്കുന്നു. ഉപേക്ഷിക്കപ്പെടുന്നു. പലരം നിസ്സഹായരാണ്. പുരുഷന്റെ അടങ്ങാത്തദാഹം സ്ത്രീകളുടെ വേദനകളായി മാറുന്നു. എല്ലാവര്‍ക്കും മോഹങ്ങളും സ്വപ്നങ്ങളുമുണ്ട്. അതോരിക്കലും ഒരു സ്ത്രീയുടെ ഹൃദയമിടിപ്പ് കൂട്ടുന്നതാകരുത്. അതിന്റെ ശിക്ഷ തലമുറകളായി അവരുടെ മീതെ ഉയര്‍ന്നുകൊണ്ടിരിക്കും. മണ്ണിലാണ്ടുപോയവര്‍ കുഴിച്ചിട്ടിടത്തു നിന്ന് ഒരിക്കലും ഉയര്‍ത്തെഴുന്നേല്‍ക്കില്ല. മനുഷ്യന്റെ ദുര്‍ബലവികാരങ്ങളാണ് അവരെ സംഘട്ടനത്തിലേക്കും സര്‍വ്വനാശങ്ങളിലേക്കും നയിക്കുന്നത്. അറിവോ ആത്മാവിന്റെ പ്രേരണയോ ഇവരിലുണ്ടെങ്കില്‍ ഒരിക്കലും ഒരു പാപവും സൃഷ്ടിക്കപ്പെടില്ല. അതിന് മനസ്സ് വേണം. അത് മാത്രം പോരാ. സന്മനസ്സുവേണം. അവര്‍ക്ക് ഏതുതിന്മയും തോല്‍പ്പിക്കാന്‍ സാധിക്കും. സിസ്റ്ററുടെ മൊബൈയില്‍ ശബ്ദിച്ചു. അതെടുത്ത് ആരുമായോ ഇംഗ്ലീഷില്‍ സംസാരിച്ചതിന് ശേഷം കംമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. അതിലെ കത്തുകള്‍ക്ക് മറുപടിഎഴുതി അയച്ചുകൊണ്ടിരിക്കെ ഫാത്തിമ അവിടേക്കു വന്നു. പുഞ്ചിരിച്ചുകൊണ്ട് ഇരിക്കാന്‍ പറഞ്ഞു. അവള്‍ ഇരുന്നു. അവളുടെ മുഖത്ത് സന്തോഷം പ്രകടമാകുന്നുവെങ്കിലും അവളുടെ ഉള്ളു നിറയെ മുറിവുകളെന്ന് സിസ്റ്റര്‍ മനസ്സിലാക്കി.
“”നാളത്തെ യാത്രക്ക് തയ്യാറായോ? ”
“” സിസ്റ്റര്‍ നമ്മള്‍ ആദ്യം പോകുന്നത് ദുബൈയിലേക്കോ, അതോ ബഹ്‌റിനോ?” ഫാത്തിമ സംശയത്തോടെ ചോദിച്ചു.
“” ആദ്യം ബഹ്‌റനിലേക്കാണ്. എന്നോടൊപ്പം വരുന്നതില്‍ ബുദ്ധിമുട്ടുണ്ടോ?”
“”സിസ്റ്റര്‍ക്കൊപ്പം എവിടെ വരാനും ഞാന്‍ തയ്യാര്‍” അവളുടെ മനസ്സ് മന്ത്രിച്ചത് തന്നെപ്പോലെ ധാരാളം പെണ്‍കുട്ടികള്‍ വഴിതെറ്റി ജീവിക്കുന്നുണ്ട്. അവരെ രക്ഷപെടുത്തുക എന്റെയുംകൂടി കടമയാണ്.
ഫാത്തുമ്മയുടെ മുഖത്ത് പ്രകാശം തുടിച്ചു നിന്നിരുന്നു. ഇത്രനാളും ശരീരം വിറ്റ് കാശാക്കിയവള്‍ ഇന്ന് ലോകത്തിനുവേണ്ടി നന്മകള്‍ ചെയ്യാന്‍ തയ്യാറായി നില്ക്കുന്നു. സിസ്റ്ററ് അവളെ സന്തോഷത്തോടെ നോക്കി. ഇതുപോലെ ദുഷിച്ച പ്രവണതകളെ തളയ്ക്കാന്‍ പെണ്‍കുട്ടികള്‍ ഒന്നാകെ ശ്രമിച്ചാല്‍ ലോകത്തെ മാറ്റത്തിലേക്ക് നയിക്കാന്‍ സാധിക്കും.
അവര്‍ സംസാരിച്ചിരിക്കെ മെര്‍ളിന്‍ യാത്രാ ടിക്കറ്റും അന്നത്തെ പത്രവുമായി മുറിയിലേക്ക് വന്നു. സിസ്റ്ററെ അതേല്പിച്ചിട്ട് അവള്‍ മടങ്ങിപ്പോയി. ഫാത്തിമയിലെ മാറ്റം സിസ്റ്റര്‍ കാര്‍മേലിനെ വല്ലാതെ സന്തോഷിപ്പിച്ചു. സിസ്റ്റര്‍ പറഞ്ഞു “”മോളെ, നിന്റെ കണ്ണു തുറന്നു കണ്ടതില്‍ സന്തോഷമുണ്ട്.”
സിസ്റ്ററെ അവള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കി. അമ്മ മകളെ വിളിക്കുന്നതുപോലെ തോന്നി. “”മോളെ ”എന്ന വിളി കേട്ടപ്പോള്‍ അമ്മ മുന്നിലിരിക്കുന്നതായി തോന്നി. സ്വന്തം പെറ്റമ്മപോലും തന്നെ ഇത്രയധികം സ്‌നേഹിച്ചിട്ടില്ല. അവരും താല്കാലിക സുഖങ്ങളിലായിരുന്നു താല്പര്യം കാണിച്ചത്. തന്നെ ഈ രീതിയിലേക്ക് തള്ളിവിട്ടതില്‍ അമ്മയ്ക്കും നല്ലൊരു പങ്കുണ്ട്.
അമ്മയുടെ സഹോദരനും രണ്ടാനച്ഛനും എത്രയോ തവണ തന്നെ പീഡിപ്പിച്ചിരിക്കുന്നു.
മിക്ക ദിവസവും രണ്ടുപേരും തന്റെ ശരീരം കൊത്തിവലിച്ചു. പ്രായമാകുംതോറും താനവരെ വെറുത്തു. സ്കൂള്‍ ജീവിതവും വ്യത്യസ്തമായിരുന്നില്ല. അവിടെ ഇതെല്ലാം അനുവദനീയമാണ്. ചെറുപ്രായം മുതലെ ലൈംഗികശാസ്ത്രം പഠിപ്പിക്കുകയാണ്. അതില്‍ താല്പര്യമുള്ള ആണ്‍കുട്ടികള്‍ ധാരാളമാണ്. തെല്ലും ഭയവും ഭീതിയുമില്ലാതെ ലൈംഗികത ആസ്വദിക്കുന്ന രാജ്യങ്ങള്‍ ഇതുപോലുണ്ടെങ്കില്‍? ഒരു സ്ത്രീ ഭര്‍ത്താവിന് എങ്ങനെ കിരീടമാകും? പെണ്‍കുട്ടികള്‍ ആപത്തിലാകും. നല്ല കുട്ടികള്‍ ഒരിക്കലും അതിന് അടിമപ്പെടില്ല. സന്തോഷവും സ്‌നേഹവും എങ്ങനെ നിലനിര്‍ത്തും?. ഭാര്യയും ഭര്‍ത്താവും സല്‍സ്വഭാവികളായിരിക്കണം എന്ന കാഴ്ചപ്പാടില്ലാത്തവര്‍ക്ക് ഇതൊന്നും വിഷയമല്ല. സ്വാതന്ത്ര്യം നിയന്ത്രണരേഖ വിട്ടുകഴിഞ്ഞാല്‍ ആണിനും പെണ്ണിനും ഏത് ഉടുക്ക് വഴികളിലൂടെയും സഞ്ചരിക്കാമല്ലോ!
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാത്ത സ്വഭാവം സ്വന്തം നിയന്ത്രണത്തിലാക്കുന്ന കുട്ടികളുമുണ്ട്. അങ്ങനെയുള്ളവര്‍ പരിശുദ്ധവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നു. അങ്ങനെയുള്ള കുടുംബങ്ങളില്‍ കുടുംബകലഹങ്ങളും വേര്‍പിരിയലുമില്ല. നല്ല അമ്മമാരെ ഒരിക്കലും മക്കള്‍ തള്ളിക്കളയില്ല. അവര്‍ എന്നും മക്കള്‍ക്കുണ്ടാകുന്ന പ്രതിസന്ധികളില്‍ ഒപ്പം നില്ക്കുന്നവരാണ്. തന്റെ അമ്മയ്ക്ക് അതിന് കഴിഞ്ഞില്ല. അമ്മയുടെ വേണ്ടാധീനങ്ങള്‍ കണ്ടാണ് താനും വളര്‍ന്നത്. ഇപ്പോഴിതാ മകളെ പോലെ സ്‌നേഹിക്കാന്‍ ഒരമ്മയെ കിട്ടിയിരിക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി. സ്ത്രീത്വത്തിനേല്ക്കുന്ന ഏറ്റവും വലിയ അപമാനം തന്നെയാണ് വേശ്യാവൃത്തി. പട്ടിണിയില്‍ കഴിയുന്ന പാവം സ്ത്രീകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചീഞ്ഞു നാറുന്ന കുപ്പത്തൊട്ടിയില്‍ വീഴുന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഇന്റര്‍നെറ്റില്‍ വായിച്ചത് അവളുമായി പങ്കുവച്ചു.
ഓയൂർ : യുവതിയുടെ മൃതദേഹവുമായി ഓയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയയാളെ ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്നു തടഞ്ഞുവച്ച് പൊലീസിനു കൈമാറി. തിരുവനന്തപുരം ആര്യനാട് മുതാക്കൽ പരമേശ്വരം സ്വദേശിയും പൂയപ്പള്ളി തച്ചോണം സന്തോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ഹരിദാസാണ് ഒപ്പം താമസിച്ചിരുന്ന ശോഭന എന്നു വിളിക്കുന്ന ഡാലി(42)യുടെ മൃതദേഹവുമായി ആശുപത്രിയിൽ എത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഓട്ടോയിലാണ് ഹരിദാസ് ഡാലിയുമായി ആശുപത്രിയിൽ എത്തിയത്. യുവതിയെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരിച്ചു വേണമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയാണെന്നും ഹരിദാസ് പറഞ്ഞു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൂയപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രണ്ടു കുട്ടികളുടെ മാതാവായ ഡാലി 3 വർഷമായി ഹരിദാസിനൊപ്പം താമസിച്ചു വരികയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡാലി തൂങ്ങി മരിച്ചതാണെന്നു ഹരിദാസ് പറഞ്ഞതിനെത്തുടർന്നു വീട്ടിൽ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
രാജ്യത്ത് നിര്‍മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകള്‍ കംപ്യൂട്ടര്‍ തകര്‍ത്ത് മോഷ്ടിച്ചു. നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വിമാന വാഹിനി കപ്പലിലാണ് കള്ളവ് നടന്നിരിക്കുന്നത്.തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതായി പോലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിച്ചത്. കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.ക്ക് കൈമാറി.
നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. കപപല്‍ ശാലയുടെ ഉടമസ്ഥായിലുള്ളതാണ മോഷ്ടിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌കുകള്‍.
2009-ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2021-ല്‍ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആരംഭം മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കപ്പല്‍ശാല. സംഭവത്തില്‍ അട്ടിമറി സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിത്. കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തതിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് നാവികസേന അറിയിച്ചു. അതെപ്പറ്റി ആശങ്ക വേണ്ട. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിതെന്നും അവര് അറിയിച്ചു.
ആറു ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ വംശഹത്യയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതിയുടെ റിപോര്‍ട്ട്.
വടക്കന്‍ മ്യാന്‍മറില്‍ വ്യാപകമായി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ആസൂത്രിതമായി കൊലപാതകം, ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, പീഡനം, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും നാടുകടത്തല്‍ എന്നിവ ഉപയോഗിച്ചു. റോഹിങ്ക്യരോടുള്ള സര്‍ക്കാരിന്റെ ശത്രുതാപരമായ നയങ്ങളാണ് ഇതിനു കാരണം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വംശഹത്യയാണ് ഇതെന്ന അനുമാനത്തിലെത്താന്‍ ന്യായമായ കാരണങ്ങളുണ്ടെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.
അതീവഗുരുതരമായ അതിക്രമങ്ങളില്‍ മ്യാന്‍മര്‍ സൈന്യത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്നും യു.എന്‍ വസ്തുതാന്വേഷണ സമിതി വ്യക്തമാക്കുന്നു.
വംശഹത്യ തടയാനും ഇതേക്കുറിച്ച് അന്വേഷിക്കാനും വംശഹത്യാ കുറ്റവാളികളെ ശിക്ഷിക്കാനും ഫലപ്രദമായ നിയമനിര്‍മാണം നടത്തുന്നതിലും മ്യാന്‍മര്‍ പരാജയപ്പെട്ടതായി വസ്തുതാന്വേഷണ സമിതി ചെയര്‍മാന്‍ മാര്‍സുകി ദാറുസ്മാന്‍ ആരോപിച്ചു. തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ക്യാംപുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് റോഹിങ്ക്യകളെ തിരിച്ചയക്കാന്‍ ബംഗ്ലാദേശ് മ്യാന്‍മറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് റിപോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ഇതുവരെ ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒയുടെ കമ്മിറ്റി ഉടന്‍ പുറത്തുവിടും. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് സെപ്റ്റംബര്‍ 10ന്റെ ട്വീറ്റില്‍ ഐഎസ്ആര്‍ഒ അറിയിച്ചത്. എന്നാല്‍ ഇന്നലെ പുറത്തുവന്ന ഏറ്റവും ഒടുവിലത്തെ ട്വീറ്റില്‍ ഐഎസ്ആര്‍ഒ പറയുന്നത് “പിന്തുണച്ചതിന് നന്ദി” എന്നാണ്. “ലോകത്താകെയുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകളുടേയും സ്വപ്‌നങ്ങളുടേയും ചിറകിലേറി ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും” എന്ന് ഐഎസ്ആര്‍ഒ ഗ്രാഫിക് ചിത്രം സഹിതം പറയുന്നു.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ലക്ഷ്യമിട്ട വിക്രം ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സ്ഥലത്തിന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയും പിന്നീട് കണ്ടെത്തുകയുമായിരുന്നു. അതേസമയം വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രം ലഭ്യമായെങ്കിലും ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ചാന്ദ്ര ദിവസം, അതായത് ഭൂമിയിലെ 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. ഇത് ഈ മാസം 21ന് (ശനിയാഴ്ച) അവസാനിക്കുകയാണ്.
സോഫ്റ്റ് ലാന്‍ഡിംഗ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഐഎസ്ആര്‍ഒ കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്ക് മുമ്പായി കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി പുറത്തുവിടും. കമ്മിറ്റി പല തവണ യോഗം ചേര്‍ന്ന് മിക്കവാറും കാര്യങ്ങളില്‍ അന്തിമ നിഗമനങ്ങളിലെത്തിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചയോടെ ചന്ദ്രനില്‍ രാത്രിയാവുകയാണ്. ഇത് 14 ഭൗമ ദിനങ്ങള്‍ക്ക് തുല്യമാണ്. അതി തീവ്രമായ തണുപ്പായിരിക്കും ഈ സമയം. മൈനസ് 200 ഡിഗ്രിയിലായിരിക്കും വിക്രം ലാന്‍ഡര്‍. ലാന്‍ഡര്‍ പ്രവര്‍ത്തനരഹിതമാകും.
ലാന്‍ഡറിനകത്തുള്ള പ്രഗ്യാന്‍ റോവര്‍ എന്ന റോബോട്ടിക് വെഹിക്കിള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കേണ്ടതായിരുന്നു. സോഫ്റ്റ്‌ലാന്‍ഡിംഗ് വിജയകരമായിരുന്നെങ്കില്‍ ചന്ദ്രനില്‍ ഇത്തരത്തില്‍ ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യവുമാകുമായിരുന്നു ഇന്ത്യ.
Thank you for standing by us. We will continue to keep going forward — propelled by the hopes and dreams of Indians across the world! pic.twitter.com/vPgEWcwvIa
— ISRO (@isro) September 17, 2019
ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ബുധനാഴ്ച രാവിലെ അറിയുക.
അഞ്ചുമാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനാണ് ഇസ്രയേല്‍ ജനത വിധിയെഴുതുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് നടന്നത്. രാജ്യത്തെ 63 ലക്ഷം വോട്ടര്‍മാരില്‍ 68 ശതമാനംപേര്‍ വോട്ടുരേഖപ്പെടുത്തിയിരുന്നു. മുന്‍ സൈനികമേധാവി ബെന്നി ഗാന്റ്‌സിന്റെ നേതൃത്വത്തിലുള്ള ബ്ലൂ പാര്‍ട്ടിയായിരുന്നു നെതന്യാഹുവിന്റെ പ്രധാന എതിരാളി.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്‍റ്സാണ് ലികുഡ് പാര്‍ട്ടിയുടെ നെതന്യാഹുവിനേക്കാള്‍ നേരിയ ലീഡ്. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32-34 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. ലികുഡ് പാര്‍ട്ടിക്ക് 31-33 സീറ്റുകളും പ്രവചനമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.
മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്‍ കിംഗ് മേക്കറാകും. ലിബര്‍മാന്‍റെ നാഷണലിസ്റ്റ് ഇസ്രായേലി ബെറ്റിനു പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.
തീവ്രവലതുപക്ഷ കക്ഷിയായ യാമിന പാര്‍ട്ടിക്ക് ഏഴ് സീറ്റും ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലികുഡ് പാര്‍ട്ടിയായാലും ബ്ലൂ ആന്‍ഡ് പാര്‍ട്ടിയായാലും ഐക്യ സര്‍ക്കാറായിരിക്കുമെന്ന് ലിബര്‍മാന്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്ലൂ ആന്‍ഡ് പാര്‍ട്ടിയുമായി ലിബര്‍മാന്‍ ധാരണയിലെത്തിയേക്കും. അങ്ങനെയെങ്കില്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്താകും.