Latest News

ലയണല്‍ മെസിയുെട ഫിഫ ബെസ്റ്റ് പുരസ്കാരനേട്ടത്തെച്ചൊല്ലി വിവാദം പുകയുന്നു. മെസിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ ക്യാപ്റ്റന്‍ യുവാന്‍ ബാരിറ ട്വീറ്റ് ചെയ്തു. നിക്കരാഗ്വന്‍ ഫുട്ബോള്‍ ഫെ‍ഡറേഷന്‍ തന്ന വിവരം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ഫിഫയുടെ വിശദീകരണം.

മുഹമ്മദ് സലായ്ക്കായി ഈജിപ്ത് ക്യാപ്റ്റനും കോച്ചും ചെയ്ത വോട്ടുകള്‍ എണ്ണിയില്ലെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും ആരോപിച്ചു. ഇരുവരുടേയും ഒപ്പ് വലിയക്ഷരത്തിലായതിനാലാണ് പരിഗണിക്കാതിരുന്നതെന്ന് ഫിഫ അറിയിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലാത്തതും വോട്ട് അസാധുവാകാനിടയാക്കി.

ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡൈക്ക് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, ഓരോ രാജ്യത്തു നിന്നും തിരഞ്ഞെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഫിഫയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. പുരസ്‌കാര വിജയിയെ തിരഞ്ഞെടുക്കുന്നത് ഈ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ്

ജോസ് ടോം                                               മാണി സി കാപ്പൻ                                എൻ ഹരി

51194                                                                       54137                                                        18044

40.01%                                                                    42.31%                                                          14.10

09:15 ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 162 വോട്ടിനു മുൻപിൽ 

രാമപുരം പഞ്ചായത്തിൽ ഇനി ഏഴു ബൂത്തുകൾ ബാക്കി

09:35 വോട്ട് എണ്ണൽ കേന്ദ്രങ്ങൾ കാലതാമസം നേരിടുന്നു

09:38 രാമപുരം പഞ്ചായത്തു പൂര്ണ്ണമായി മാണി സി കാപ്പൻ 751 വോട്ടിനു മുൻപിൽ

 09:40 കടനാട്‌ പഞ്ചായത്തു എണ്ണിത്തുടങ്ങി  

രാമപുരത്തു പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല ജോസ് ടോം

ആശങ്കയില്ലാന്നു എംപി തോമസ് ചാഴികാടൻ

09:49 മൂന്നാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 757 വോട്ടിനു മുൻപിൽ

09:54  മാണി സി കാപ്പൻ 1570 വോട്ടിനു മുൻപിൽ

ജോസ് ടോം സ്ഥാനാർഥി ജോസ് കെ മാണിയുമായി കെ എം മാണിയുടെ വീട്ടിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തുന്നു

കേരള കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ മ്ലാനത

10: 00 മാണി സി കാപ്പൻ ആദ്യ മുന്ന് പഞ്ചായത്തുകളിലും മുൻപിൽ ലീഡ് 2181

2016 യിൽ കെ എം മണിക്ക് 305 വോട്ടിന്റെ ലീഡ് കിട്ടിയ പഞ്ചായത്തു

ലോകസഭാ ഇലക്ഷനിൽ യുഡിഎഫിനും ചാഴിക്കാടനും 4500 വോട്ടിന്റെ പരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ

10: 02 കാപ്പന്റെ ലീഡ് 2231 കടന്നു വോട്ട് എണ്ണൽ നാലാം റൗണ്ട് കഴിഞ്ഞു

യുഡിഎഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പ്, പരാജയം മണക്കുന്നു

10:11 മാണി സി കാപ്പന്റെ ലീഡ് രാമപുരം, കടനാട്‌, മേലുകാവ്,എണ്ണിക്കഴിഞ്ഞു മുന്നിലവ്, തലനാട് എണ്ണുന്നു 3000 ലീഡ് കഴിഞ്ഞു

യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം. രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന് 700 വോട്ടിന്റെ ലീഡ് നേടി. കടനാട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുകയാണ്.പോസ്റ്റല്‍ വോട്ടില്‍ തുല്യമായിരുന്നു ഇരുമുന്നണികളും. എന്നാൽ സര്‍വീസ് വോട്ടില്‍ കാപ്പന്‍ മുന്നിട്ട് നിന്നു.

രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്. രാമപുരത്ത് യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി മുന്നിട്ട് നിന്നിരുന്നു.

10:20 ഞെട്ടിച്ചു കാപ്പന്റെ കുതിപ്പ് 3108 , 40 % വോട്ടുകൾ എണ്ണിക്കഴിഞ്ഞു

ബിജെപി വോട്ടുകൾ എൽഡിഫ് മറിച്ചു എന്ന് ആക്ഷേപം ഉന്നയിച്ചു ലീഗ് നേതാക്കൾ

10:30 എൽഡിഎഫ് സ്ഥാനാർഥി കാപ്പൻ മുന്നിൽ ഒന്ന് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3208 വോട്ടിനു മുൻപിൽ

വിജയം സുനിശ്ചിതം, പൂരിപക്ഷം 10000 കടക്കുമെന്ന് കാപ്പൻ

വോട്ട് ചോർന്നിട്ടില്ലന്നു എൻ ഹരി

10:40 അഞ്ചാം റൗണ്ട് വോട്ട് എണ്ണിക്കഴിയുമ്പോൾ 3299 വോട്ടിന്റെ ലീഡ്

ഭരണങ്ങാന  എണ്ണിത്തുടങ്ങുന്നു യുഡിഫ് പ്രതീക്ഷിക്കുന്നു പഞ്ചായത്തുകൾ

പ്രതീക്ഷിച്ച മുന്നേറ്റമെന്നു എൻസിപി മന്ത്രി ശശിധരൻ

മന്ത്രി സ്ഥാനം മാറുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല

10:45 കുതിച്ചുയരുന്നു ലീഡ് മാണി സി കാപ്പന്റെ ലീഡ് 3500 കഴിഞ്ഞു

ഭരണങ്ങാനവും യുഡിഎഫിനെ കൈവിടുന്നു

കരൂർ പഞ്ചായത്തിൽ എണ്ണിത്തുടങ്ങി, കെ എം മണിക്ക് ഏറ്റവും കൂടുതൽ പൂരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ ഒന്ന്

10:51 കരൂർ പഞ്ചായത്തു എണ്ണുമ്പോൾ കാപ്പൻ ലീഡ് ഉയർത്തുന്നു നാലായിരം കഴിഞ്ഞു 4106 വോട്ടിന്റെ പൂരിപക്ഷം

ലോകസഭയിലേക്കു ചാഴിക്കാടന് 4500 വോട്ടിന്റെ പൂരിപക്ഷം നൽകിയ പഞ്ചായത്ത്

ഇനി മുത്തോലി പാലാ നഗരസഭാ മീനച്ചിൽ കൊഴുവനാൽ എലിക്കുളം പഞ്ചായത്തുകൾ

11:10 കാപ്പന്റെ മുന്നേറ്റം 4500 കഴിഞ്ഞു 

കെ മാണിയുടെ ശക്തമായ കോട്ടകൾ മാണി സി കാപ്പന് മുൻപിൽ വീഴുന്നു

പാലാ നഗരസഭാ മാണി സി കാപ്പനൊപ്പം നിൽക്കുമെന്ന് എൽഡിഫ് പ്രതീക്ഷ

യുഡിഎഫ് ശക്തികേന്ദ്രമായ കരൂരും ചോരുന്നു

കേരള കോൺഗ്രസ്സിനുള്ളിലെ പടലപ്പിണക്കങ്ങളെ പഴിച്ചു കോൺഗ്രസ്സ് നേതാക്കൾ

ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കി തോമസ് ചാഴിക്കാടന്റെ വാക്കുകൾ

11:40 മുത്തോലിയിൽ 516 വോട്ടിന്റെ ലീഡ് ജോസ് ടോമിന്, കാപ്പന്റെ ലീഡ് 3724 വോട്ട് ആയി കുറഞ്ഞു

ജോസ് കെ മണിയോടുള്ള എതിർപ്പ് പ്രതിഫലിച്ചു കാപ്പന്റെ വാക്കുകൾ

11:50 എണ്ണുന്നത് ജോസ് ടോമിന്റെ സ്വന്തം മീനച്ചിൽ പഞ്ചായത്ത് ഒപ്പം കൊഴുവനാലും, കാപ്പന്റെ ലീഡ് 4296  

12:16 ഇനി രണ്ടു റൗണ്ടുകളായി 22 ബൂത്തുകൾ മാത്രം, മാണി സി കാപ്പന്റെ പൂരിപക്ഷം 3027

പാലാ യുഡിഫ് കൈവിട്ടു കഴിഞ്ഞു ജയം ഉറപ്പിച്ചു കാപ്പൻ, കാപ്പൻ വോട്ട് എന്നാൽകേന്ദ്രത്തിലേക്ക്.

എൽഡിഫ് കെഎം മാണിയുടെ വീടിനു മുൻപിൽ നടത്തിയ പ്രകടത്തിൽ നേരിയ സംഘർഷം

 

 

പാലായില്‍ ഇടതുമുന്നണി മുന്നില്‍. 150 വോട്ടുകള്‍ക്കാണ് മുന്നേറ്റം. തപാല്‍വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു (6–6)‌. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി. 14 സര്‍വീസ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നു; രണ്ടെണ്ണം അസാധുവായി. വോട്ടിങ് യന്ത്രങ്ങളില്‍ ആദ്യം എണ്ണുന്നത് രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ്.

രാമപുരത്തെ വോട്ടുകൾ പാലയിലെ വിധി നിർണയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എൽഡിഎഫിനും യുഡിഎഫും ഒരു പോലെ മേൽകൈയുള്ള പഞ്ചായത്ത് ആണ് രാമപുരം. രാമപുരത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ പാലായുടെ തരംഗം ഏറെക്കുറെ അറിയാൻ സാധിക്കാം.

പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.

09:15 ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 162 വോട്ടിനു മുൻപിൽ 

രാമപുരം പഞ്ചായത്തിൽ ഇനി ഏഴു ബൂത്തുകൾ ബാക്കി

തമിഴ്നാട്ടിലെ നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടത്തിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. സിബിസിഐഡി സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. തേനി മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായി. എന്‍ട്രസ് പരിശീലന നടത്തിപ്പുകാരനാണ് തട്ടിപ്പിന് പിന്നിലെന്ന് മൊഴി.

പാലായില്‍ വോട്ടെണ്ണല്‍ പ്രക്രിയ തുടങ്ങി. ആദ്യം എണ്ണുന്നത് 15 പോസ്റ്റല്‍ വോട്ടും 14 സര്‍വീസ് വോട്ടുമാണ്.  പോസ്റ്റൽ വോട്ടുകളിൽ ആറും ആറും നേടി യുഡിഫ് എൽഡിഫ് ഒപ്പത്തിനൊപ്പം സ്ട്രോങ് റൂമില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ ടേബിളുകളിലേക്ക് വോട്ടെണ്ണല്‍ 13 റൗണ്ടുകളിലാണ്. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.

പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.

പാലാ ഉപതെര‍‍ഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. അടിയൊഴുകുകളെ ഭയക്കുമ്പോള്‍ തന്നെ പാലായില്‍ മികച്ച വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ഇടതുവലതു മുന്നണി സ്ഥാനാര്‍ഥികള്‍.

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും രാവിലെ പള്ളികളിലെത്തി കുര്‍ബാനകളില്‍ പങ്കു ചേര്‍ന്നു. 10,000 -15,000 ത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കും എന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 10,000 വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പാണെന്ന് മാണി സി കാപ്പനും പറയുന്നു.

ജോസ് ടോം – യുഡിഎഫ് സ്ഥാനാര്‍ഥി

പ്രചാരണത്തിനിടയ്ക്ക് നിര്‍ഭാഗ്യകരമായ ചില കാര്യങ്ങളുണ്ടായി എന്ന സ്വകാര്യദുഖം എനിക്കുണ്ട് അതു മുന്നണിയിലുമുണ്ട്. എങ്കിലും വിജയം ഉറപ്പാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട് എങ്കിലും മികച്ച പ്രചാരണം കാഴ്ച വയ്ക്കാന്‍ സാധിച്ചു. മാണി സാറിനോടുള്ള സ്നേഹം പാലാക്കാര്‍ എന്നോടും കാണിക്കും.

മാണി സി കാപ്പന്‍ – ഇടതു മുന്നണി സ്ഥാനാര്‍ഥി

മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമേ ഞങ്ങള്‍ക്ക് സംശയമുള്ളൂ ബാക്കി എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ ലീഡ് ചെയ്യും. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നന്നായി ലീഡ‍് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ട്.

വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകള്‍ കൂടാതെ ബിഡിജെഎസ് വോട്ടും ഞങ്ങള്‍ക്ക് ലഭിക്കും. പിജെ ജോസഫ് വിഭാഗത്തിന്‍റെ വോട്ടും പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാന്‍. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാര്‍ഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു.

എന്‍.ഹരി – എന്‍ഡിഎ സ്ഥാനാര്‍ഥി

പാലായില്‍ ഉറച്ച വിജയപ്രതീക്ഷയാണുള്ളത്. വോട്ടു മറിച്ചെന്ന ആരോപണം തള്ളിക്കളയുന്നു.

ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്‍റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിച്ചത്. എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിക്രം ലാന്‍ഡറിന്‍റെ ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാനാണ് സാധ്യതയെന്ന് നാസ അറിയിച്ചു. ഒക്ടോബര്‍ 14ന് ലാന്‍ഡ് ചെയ്ത പ്രദേശത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.

 

ഇസ്ലാമോഫോബിയക്കെതിരെ പാകിസ്ഥാനും തുര്‍ക്കിയും മലേഷ്യയും ചേര്‍ന്ന് ഒരു ഇംഗ്ലീഷ് ചാനല്‍ ആരംഭിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗനുമായും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമദുമായും താന്‍ കൂടിക്കാഴ്ച നടത്തിയതായും ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി മീറ്റിംഗിന് ശേഷം ട്വീറ്റ് ചെയ്തു.

‘ഇസ്ലാമോഫോബിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്നതിന് ഒരു ഇംഗ്ലീഷ് ചാനല്‍ തുടങ്ങുന്നതിനുള്ള ചര്‍ച്ച ഇന്ന് ഞാനും പ്രസിഡന്റ് എര്‍ദോഗനും പ്രധാനമന്ത്രി മഹാതിറും ചേര്‍ന്ന് നടത്തി’ എന്നായിരുന്നു ഖാന്റെ ട്വീറ്റ്. മുസ്ലിങ്ങള്‍ക്ക് ഒരു മാധ്യമ ഇടം നല്‍കാന്‍ ഈ ചാനല്‍ സഹായിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ലോകത്തെയും ഇസ്ലാം മതവിശ്വാസികളെയും മുസ്ലിം ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കാന്‍ സഹായിക്കുന്ന സിനിമകളും സീരീസുകളും നിര്‍മ്മിക്കുകയും ചെയ്യും.

നേരത്തെ തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് യുഎന്‍ ആസ്ഥാനത്ത് ഇസ്ലാമോഫോബിയയ്ക്കും വിദ്വേഷ പ്രചരണത്തിനുമെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ഖാന്‍ സംസാരിച്ചിരുന്നു. ഇസ്ലാമിനെ ഭീകരവാദവുമായി താരതമ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് അഭയം ആവശ്യപ്പെട്ട് രണ്ട് ഇന്ത്യന്‍ യുവാക്കള്‍ 75 ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയാണ്. 33-കാരനായ അജയ് കുമാറും 24-കാരനായ ഗുര്‍ജന്ത് സിംഗുമാണ് നിരാഹാര സമരം നടത്തുന്നത്. ടെക്‌സസിലെ എല്‍ പാസോയിലെ ഇമിഗ്രേഷന്‍ തടങ്കലില്‍ കഴിയുന്ന ഇവരെ ഉടന്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ തെക്കന്‍ അതിര്‍ത്തിയിലെ വിഷയങ്ങള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി തടങ്കലിലാണ് ഇവര്‍.

വടക്കേ ഇന്ത്യയില്‍ നിന്ന് രണ്ടുമാസം എടുത്താണ് ഇവര്‍ യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് എത്തിപറ്റിയത്. കടലിലൂടെയും, കരയിലൂടെയും ഇടയ്ക്ക് വിമാനത്തിലൂടെയും സഞ്ചരിച്ചാണ് മെക്‌സിക്കോയില്‍ എത്തിച്ചേര്‍ന്ന അവര്‍ അവിടെ നിന്ന് വളരെ സാഹസികമായിട്ടാണ് യുഎസ് അതിര്‍ത്തിയിലേക്ക് കടന്നത്. അവിടെ വച്ച് ഇവര്‍ പിടിക്കപ്പെടുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ രാഷ്ട്രീയ എതിരാളികള്‍ തങ്ങളെ പീഡിപ്പിക്കുമെന്നും അതിനാല്‍ അഭയം നല്‍കണമെന്നുമാണ് അധികൃതരോട് ഇവര്‍ പറയുന്നത്.

അജയ് കുമാറിന്റെ അപ്പീല്‍ യുഎസ് ഇമിഗ്രേഷന്‍ അപ്പീലിന്റെ മുമ്പാകെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. അതേസമയം തന്റെ അപ്പീല്‍ നിരസിച്ച ഇമിഗ്രേഷന്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്നുണ്ട് ഗുര്‍ജന്ത് സിംഗ്. ‘നീതിപൂര്‍വവ്വും നിഷ്പക്ഷവു’മായ വിധി പറയുന്നഒരു ന്യായാധിപന്‍ തന്റെ വാദം പുതിയതായി കേള്‍ക്കണമെന്നാണ് ഗുര്‍ജന്ത് ആവശ്യപ്പെടുന്നത്.

തടങ്കലില്‍ വയ്ക്കുന്നതില്‍ പ്രതിഷേധിച്ചും ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ കേസുകള്‍ തീരുമാനിക്കുമ്പോള്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും കഴിഞ്ഞ ആഴ്ച വരെ നിരാഹാര സമരത്തിലായിരുന്നു. യുഎസിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കേസുകള്‍ കേള്‍ക്കുമ്പോള്‍ ഒറ്റക്കുള്ള പ്രായപൂര്‍ത്തിയായ അഭയാര്‍ഥികളെ തടഞ്ഞുവയ്ക്കാനോ മോചിപ്പിക്കാനോ അധികാരമുണ്ട്.

2018 ല്‍ യുഎസ് അതിര്‍ത്തി പട്രോളിംഗിനിടെ പിടികൂടിയത് 9,000 ല്‍ അധികം ഇന്ത്യക്കാരായിരുന്നു. ഇവരില്‍ ഈ രണ്ട് പേരും ഉള്‍പ്പെടുന്നു. 2017-ലെതിനേക്കാള്‍ മൂന്നിരട്ടിയാണ് 2018ല്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക്. ഇവരില്‍ ഭൂരിഭാഗവും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ജൂലൈയില്‍ അതിര്‍ത്തി പട്രോളിംഗ് നടത്തിയ ഉദ്യോഗസ്ഥര്‍ അരിസോണയിലെ മരുഭൂമിയില്‍ ആറ് വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ആ പെണ്‍കുട്ടി യാതന നിറഞ്ഞ യാത്രകൊണ്ടാവാം മരണപ്പെട്ടതെന്ന് കരുതുന്നു.

എത്തിപ്പെടുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും അഭയാര്‍ഥികളാണ്. പക്ഷേ ഉന്നതങ്ങളില്‍ നിന്ന് അവരുടെ അപേക്ഷകള്‍ നിരസിക്കുകയാണ് പതിവ്. സ്വദേശ സുരക്ഷ പ്രകാരം 2015നും 2017നും ഇടയില്‍ 7,000-ല്‍ അധികം ഇന്ത്യക്കാരെയാണ് യുഎസില്‍ നിന്ന് തിരിച്ചയച്ചത്. എന്നാലും വീണ്ടും ഇന്ത്യന്‍ സംഘങ്ങള്‍ യുഎസ് അതിര്‍ത്തിയിലേക്ക് മുന്‍വര്‍ഷത്തേക്കാള്‍ അധികമായി എത്തികൊണ്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തോമസ്‌കുക്ക് ഡോട്ട് കോം എന്ന വെബ്സൈറ്റിലേക്ക് ഇപ്പോൾ പ്രവേശിച്ചാൽ ഇങ്ങനെയൊരു വാചകം കാണാം: “തോമസ് കുക്ക് യുകെയും അനുബന്ധ സ്ഥാപനങ്ങളും നിർബന്ധിത കടംവീട്ടൽ പ്രക്രിയയിലേക്ക് കടന്നിരിക്കുന്നു. ഔദ്യോഗിക റിസീവറുടെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം ഇപ്പോഴുള്ളത്. യുകെയിലെ ഈ സ്ഥാപനത്തിന്റെ ബിസിനസ്സ് അടിയന്തിരമായി അവസാനിപ്പിച്ചിരിക്കുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫ്ലൈറ്റുകളെല്ലാം റദ്ദാക്കപ്പെട്ടിരിക്കുന്നു. ഉപഭോക്താക്കളെ സഹായിക്കാനായി സിവിൽ ഏവിയേഷൻ അധികൃതർ സംവിധാനമൊരുക്കിയിട്ടുണ്ട്.” ഈ വാചകങ്ങൾക്കു പിന്നാലെ https://thomascook.caa.co.uk/ എന്നൊരു വെബ്സൈറ്റ് ലിങ്കും കൊടുത്തിരിക്കുന്നു. ഈ വെബ്സൈറ്റിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാകി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, തോമസ് കുക്കിൽ വിമാനയാത്ര ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഇനി എന്തു ചെയ്യാമെന്നതു സംബന്ധിച്ച വിവരവും പ്രസ്തുത വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

എന്താണ് യാത്രാ പ്രതിസന്ധിയെ നേരിടാൻ അധികാരികൾ ചെയ്യുന്നത്?

സർക്കാരും സിവിൽ ഏവിയേഷൻ അധികാരികളും വളരെപ്പെട്ടെന്നു തന്നെ കുടുങ്ങിപ്പോയ തോമസ് കുക്ക് ഉപഭോക്താക്കളെ സഹായിക്കാൻ രംഗത്തിറങ്ങുകയുണ്ടായി. സെപ്തംബർ 23നും ഒക്ടോബർ 6നുമിടയിൽ തിരിച്ചുവരാനുള്ള എല്ലാവരെയും തങ്ങൾ തിരിച്ചെത്തിക്കുമെന്ന് വെബ്സൈറ്റ് പറയുന്നു. സിവിൽ ഏവിയേഷൻ അധികൃതരുടെ വിമാനമോ, മറ്റേതെങ്കിലും എയർലൈന്‍സ് വിമാനങ്ങളോ ഉപയോഗിച്ചായിരിക്കും ഇവരെ തിരികെയെത്തിക്കുക. വിദേശത്ത് പെട്ടുപോയവർക്ക് ഈ വെബ്സൈറ്റ് മുഖാന്തിരം തിരിച്ചുവരാനുള്ള നടപടികളിലേക്ക് നീങ്ങാമെന്നും പറയുന്നു. തിരിച്ചുവരവിനുള്ള വിമാനങ്ങൾ രണ്ടാഴ്ച മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

ഇതിനു ശേഷമാണ് തിരിച്ചുവരാനുദ്ദേശിക്കുന്നതെങ്കിൽ എല്ലാം സ്വന്തം ചെലവിൽ നടത്തേണ്ടതായി വരും. ചില തോമസ് കുക്ക് ഹോളിഡേ പാക്കേജുകളിൽ മറ്റ് വിമാനക്കമ്പനികളുമായി ചേർന്നുള്ള പദ്ധതികളുണ്ട്. ഇവയെ കമ്പനിയുടെ തകർച്ച ബാധിക്കണമെന്നില്ലെന്ന് അധികാരികൾ പറയുന്നു. എന്നാൽ, പാക്കേജിലെ ഹോട്ടൽ താമസമടക്കമുള്ള കാര്യങ്ങളെ ബാധിച്ചേക്കും. ATOL-protected (യുകെ ട്രാവൽ കമ്പനിയുടെ ഹോളിഡേ പാക്കേജ് ഉപയോഗിക്കുന്നവർക്ക് കമ്പനി തകരുകയാണെങ്കിൽ സംരക്ഷണം നൽകുന്ന പദ്ധതിയാണിത്. Air Travel Organisers’ Licensing scheme എന്നാണ് ATOL എന്നതിന്റെ പൂർണരൂപം) ആയ ഉപയോക്താക്കൾക്ക് അതിന്റെ സംരക്ഷണം കിട്ടുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ‘രക്ഷാപ്രവർത്തന’ത്തിന്റെ വ്യാപ്തി?

‘രക്ഷാപ്രവർത്തനം’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. നിലവിൽ തോമസ് കുക്കിലൂടെ വിദേശങ്ങളിലുള്ളത് 6 ലക്ഷം പേരാണ്. ഇക്കാരണത്താൽ തന്നെ ഇവരെ തിരിച്ചു കൊണ്ടുവരികയെന്നത് വലിയൊരു ദൗത്യമാണ്. സർക്കാരും ഇൻഷൂറൻസ് കമ്പനികളും രാവുംപകലുമെല്ലാതെയാണ് ഇതിനു വേണ്ടി പണിയെടുക്കുന്നത്. പലരുടെയും ടൂർ പാക്കേജുകളുടെ പ്രത്യേകത മൂലം ഹോട്ടൽ മുറികൾ പോലും നിഷേധിക്കപ്പെട്ടിരിക്കാം. ഇക്കൂട്ടത്തിൽ ഒന്നര ലക്ഷത്തോളമാളുകൾ യുകെ പൗരന്മാരാണ്.

എന്താണ് ഈ വൻ തകർച്ചയുടെ അനന്തരഫലങ്ങൾ?

വലിയ വേരുപടലങ്ങളുള്ള ഈ കോർപ്പറേറ്റ് കമ്പനിയുടെ തകർച്ച ഇതിനകം തന്നെ അടിയന്തിര സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളാണ് കുടുങ്ങിപ്പോയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ തോമസ് കുക്കിന്റെ തകർച്ച ടൂറിസം മേഖലയിൽ വലിയ ക്ഷീണമുണ്ടാക്കും. സ്പെയിൻ, തുർക്കി തുടങ്ങിയ ഇടങ്ങളിലാണ് തോമസ് കുക്കിന്റെ പ്രധാന ബിസിനസ്സുകള്‍. ഇവിടങ്ങളിലെല്ലാം അനുബന്ധ വ്യാപാരങ്ങൾക്ക് സാരമായ തിരിച്ചടിയുണ്ടാകും.

എന്താണ് തോമസ് കുക്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത്?

സാമ്പത്തികപ്രശ്നങ്ങൾക്കൊപ്പം കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധികൾ സൃഷ്ടിച്ച പ്രശ്നങ്ങളും ഒരു കാരണമാണ്. ഇതോടൊപ്പം മേഖലയിൽ വർധിച്ചു വന്ന മത്സരവും തോമസ് കസുക്കിനെ പ്രതിസന്ധിയിലാണ്. വളരെ ചെലവ് കുറഞ്ഞ പാക്കേജുകളുമായി നിരവധി സ്ഥാപനങ്ങൾ രംഗത്തു വന്നു. ഓൺലൈൻ ട്രാവൽ ഏജന്റുമാർ വളരെ കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജുകൾ നൽകാൻ തുടങ്ങി. ഇതോടെ തോമസ് കുക്കിന്റെ പരമ്പരാഗത വ്യാപരത്തിന് തിരിച്ചടി കിട്ടാൻ തുടങ്ങി. തോമസ് കുക്കിന് സ്വന്തമായുള്ള ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം താരതമ്യേന കുറവാണ്. ഇതോടെ ഉപയോക്താക്കൾ നേരിട്ട് ഓൺലൈനായി ഹോട്ടലുകളും മറ്റും ബുക്ക് ചെയ്തു തുടങ്ങി.

കഴിഞ്ഞ വര്‍ഷം യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം തോമസ് കുക്കിന്റെ പാക്കേജുകളെ വല്ലാതെ ബാധിക്കുകയുണ്ടായി. അവസാനനിമിഷത്തിലാണ് പലരും തങ്ങളുടെ ബുക്കിങ്ങുകൾ റദ്ദാക്കിയത്.

തോമസ് കുക്കിന് അതിന്റെ ഭൂതകാല ബിസിനസ് മാതൃകയിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചിരുന്നില്ലെന്ന വിമർ‌ശനവും നിലവിലുണ്ട്. ഡിജിറ്റൽ ലോകത്ത് അനലോഗ് ബിസിനസ് മാതൃക കൊണ്ടുനടക്കുന്ന കമ്പനി എന്ന വിമർശനമാണ് തോമസ് കുക്കിനെതിരെ പലരും ഉയർത്തിയിരുന്നത്. എങ്കിലും തോമസ് കുക്ക് പിടിച്ചു നില്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ട്രാവൽ ഏജൻസിയെന്ന ഖ്യാതിയിലൂടെ തന്നെ കുറെയെല്ലാം ഉപയോക്താക്കളെ നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞ വേനലിൽ തോമസ് കുക്കിന്റെ ഷെയറുകൾ 150 പൗണ്ടിനു താഴെയാണ് വിറ്റുകൊണ്ടിരുന്നത്. ഇടിഞ്ഞുകൊണ്ടിരിക്കുന്ന തോമസ് കുക്കിന്റെ ഷെയറുകളെ ‘വിലകെട്ടത്’ എന്നാണ് മാർക്കറ്റ് വിശകലന സ്ഥാപനമായ സിറ്റിഗ്രൂപ്പ് ബാങ്ക് വിശേഷിപ്പിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 1.5 ബില്യൺ പൗണ്ടിന്റെ നഷ്ടത്തിലാണ് കമ്പനിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ബ്രെക്സിറ്റിന് ഈ തകർച്ചയിലുള്ള പങ്കെന്ത്?

അങ്ങനെയൊരാരോപണമുണ്ട്. തോമസ് കുക്ക് തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. കമ്പനി നഷ്ടത്തിലായതിനു കാരണം ആളുകൾ തങ്ങളുടെ യാത്രകൾ നീട്ടി വെക്കുന്നതാണെന്നും ഈ നീട്ടിവെക്കലിനു കാരണം ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയാണെന്നുമാണ് കമ്പനി ആരോപിച്ചത്.

കെണിയിൽ നിന്നൂരാൻ തോമസ് കുക്ക് എന്തെല്ലാം ചെയ്തു?

ഫെബ്രുവരി മാസത്തിൽ തോമസ് കുക്ക് തങ്ങളുടെ വിമാനക്കമ്പനിയെ വിൽപ്പനയ്ക്ക് വെക്കുകയുണ്ടായി. കടക്കെണിയാണ് കാരണം. ഭാഗികമായോ മുഴുവനായോ വാങ്ങാൻ താൽപര്യമുള്ളവരെ തോമസ് കുക്ക് ക്ഷണിച്ചു. ഈ സമയത്ത് തോമസ് കുക്കിന്റെ ഹോട്ടൽ ബിസിനസ്സ് എയർലൈൻ ബിസിനസ്സിനെക്കാൾ നന്നായി ഓടുന്നുണ്ടായിരുന്നു. തങ്ങളുടെ ഹോട്ടൽ ശൃംഖല വ്യാപിപ്പിക്കാനുള്ള പദ്ധതിക്കും ഈ വിൽപ്പന സഹായിക്കുമെന്ന് അവർ കണക്കുകൂട്ടി. 103 വിമാനങ്ങളാണ് കമ്പനിക്കുള്ളത്.

തോമസ് കുക്ക് എയർലൈന്‍സ്

രണ്ട് ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചു വന്ന സ്ഥാപനമാണ് തോമസ് കുക്ക് എയർലൈൻസ്. 16 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ സാമ്രാജ്യമാണ് തോമസ് കുക്കിന്റേത്. ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഉൾപ്പെടുന്ന വലിയ വ്യാപാരശൃംഖല. 1841ൽ തോമസ് കുക്ക് എന്നയാളാണ് തോമസ് കുക്ക് ആൻഡ് സൺ എന്ന പേരിൽ കമ്പനി തുടങ്ങുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാല ബിസിനസ്.

Copyright © . All rights reserved