പശ്ചിമ ബംഗാളിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും എട്ടുവയസ്സുള്ള മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുർഷിദാബാദ് ജില്ലയിലെ വീടിനുള്ളിലാണ് മൂവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധു ഗോപാൽ സിങ്(35), എട്ട് മാസം ഗർഭിണിയായ ഭാര്യ ബ്യൂട്ടി (30), മകൻ(6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപാൽ സിങ് ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന് സെക്രട്ടറി ജിഷ്ണു ബസു മാധ്യമങ്ങളോട് പറഞ്ഞു. വീടിനുള്ളിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാക്കളും ഇത് ട്വിറ്ററിലുൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായെന്ന് ആരോപിച്ച് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകർക്കെതിരായ അക്രമങ്ങള്‍ വർധിച്ചെന്നും ഇതിന് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസ് ആണെന്നും ബിജെപി ആരോപിക്കുന്നു.
ബോളിവുഡ് താരം സൽമാൻ ഖാൻ അവതാരകനായെത്തുന്ന ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസിനെതിരെ കടുത്ത രോഷം. ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും പിന്നാലെ വിവിധ സംഘടനകളും രംഗത്തുവന്നു. ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുജ്ജാർ കേന്ദ്ര വാർത്താ വിനിമയ മന്ത്രി പ്രകാശ് ജാവഡേക്കറിന് കത്തയച്ചു. ഷോ അസഭ്യവും അശ്ലീലവുമാണെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കത്ത്.
‘രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്കെതിരാണ് ഷോ. തീർത്തും അധിക്ഷേപാർഹമായ രംഗങ്ങൾ ഇതിന്റെ ഭാഗമാണ്. വ്യത്യസ്ത മതത്തിൽപ്പെട്ട സ്ത്രീപുരുഷന്മാർ ഒരുമിച്ച് കിടക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. അശ്ലീലവും അസഭ്യവും പ്രോത്സാഹിപ്പിക്കുന്നതാണ് റിയാലിറ്റി ഷോ’- കത്തിൽ എംഎൽഎ പറയുന്നു.
രാജ്യത്തിന്റെ നഷ്ടപ്പെട്ട കീര്‍ത്തി വീണ്ടെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുമ്പോഴാണ് സംസ്കാരം നശിപ്പിക്കുന്ന ഇത്തരം ഷോകൾ സംപ്രേഷണം ചെയ്യുന്നതെന്നും എംഎൽഎ ആരോപിക്കുന്നു. ടിവിയിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികൾക്കും സെൻസറിങ് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികൾക്കുൾപ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം പരിപാടികൾ കാണാൻ കഴിയും. പോരാത്തതിന് എപ്പിസോഡുകള്‍ ഇന്റർനെറ്റിലും ലഭ്യമാണെന്നും എംഎൽഎ പറയുന്നു. ബ്രാഹ്മണ മഹാസഭയും റിയാലിറ്റി ഷോക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് ഷോ നിരോധിക്കണമെന്നാണ് ആവശ്യം. അതേസമയം ഷോ നിർത്താതെ ഇനി ആഹാരം കഴിക്കില്ലെന്ന് ഉത്തർ പ്രദേശ് നവ് നിർമാൺ സേന അധ്യക്ഷൻ അമിത് ജാനി പറഞ്ഞു.
തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു മികച്ച ഭരതനാട്യം നർത്തകിയായി ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത്, തെലുങ്ക് ചിത്രത്തിൽ കൂടി 2003ൽ എത്തിയ പത്മപ്രിയ, കൂടുതൽ പ്രശസ്തി നേടിയത് മലയാളം തമിഴ് ചിത്രങ്ങളിൽ കൂടിയാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള പത്മപ്രിയ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മപ്രിയ. സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന് താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.
എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്. കാരണം അവർക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.
ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിർമ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാന്‍ തയ്യാറാകും എന്നും പത്മപ്രിയ ചോദിക്കുന്നു.
തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന് മരിച്ച ദേവികയുടെ അമ്മ. തന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്ന് അമ്മ മോളിയുടെ മൊഴി.
ഇന്നലെ രാത്രിയോടെയാണ് ദേവികയെ മിഥുൻ വീട്ടിലെത്തി തീവച്ച് കൊന്നത്. ആക്രമണത്തിനിടെ പൊളളലേറ്റ യുവാവും മരിച്ചു. കലക്ടറേറ്റിന് സമീപം അര്‍ധരാത്രിയാണ് സംഭവം. കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിയുടെ പിതാവ് ഷാലന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
അര്‍ധരാത്രി മിഥുനെത്തി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഷാലന്‍ തുറക്കുകയായിരുന്നു. അതിക്രമിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഇറങ്ങി ഒാടിയതിനാല്‍ രക്ഷപെട്ടു. ബോധരഹിതയായ മാതാവും ആശുപത്രിയില്‍ ചികില്‍സയിലാണ്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദേഹത്ത് പെട്രോളൊഴിച്ചതിനുശേഷമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയല്‍വാസി പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും നിന്ന് കത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മിഥുന്‍ മുന്‍പും ഷാലന്റെ വീട്ടിലെത്തിയിരുന്നതായും അയല്‍വാസി പറഞ്ഞു.
ദേവികയെ മിഥുൻ കൊലപ്പെടുത്തയത് പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് തന്നെ. പെൺകുട്ടിയോട് യുവാവ് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു. പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് മിഥുനെ താക്കീതും ചെയ്തു. ഇതോടെ എല്ലാ പ്രശ്‌നവും അവസാനിച്ചുവെന്ന് കരുതിയതാണ്. ഇതിനിടെയാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടാകുന്നത്. ആരും ഒന്നും പ്രതീക്ഷിച്ചതുമില്ല. പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം മിഥുൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരവും പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടി വീട്ടിൽ വ്ച്ചു തന്നെ മരിച്ചു. മിഥുനെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിനിടെയാണ് മരണം. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ദേവിക. ദേവികയുടെ അകന്ന ബന്ധുവാണ് മിഥുൻ..
അർധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും പറവൂർ സ്വദേശിയായ യുവാവുമാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണർത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. ദേവിക സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.
നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ദേവിക. പഠനത്തിലും മിടുക്കി. ഈ കുട്ടിയുടെ ട്യൂഷൻ ക്ലാസിൽ അടക്കം ചെന്ന് മിഥുൻ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇത് വൈരാഗ്യം കൂട്ടി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ശല്യം സഹിക്കാതെ വന്നപ്പോഴാണ് മിഥുന്റെ ശല്യത്തെ കുറിച്ച് ദേവിക വീട്ടിൽ പറഞ്ഞത്. ഇതോടെ അച്ഛനും അമ്മയും താക്കീത് ചെയ്തു. എന്നിട്ടും മിഥുൻ പിന്തുടർന്നപ്പോൾ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലും എത്തുകയായിരുന്നു.
ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് കേസ് ഒഴിവാക്കിയത്. പൊലീസിന്റെ താക്കീത് അനുസരിക്കുമെന്ന് ഏവരും കരുതി. അങ്ങനെ എല്ലാം പറഞ്ഞ് തീർത്തിട്ടും വീണ്ടും വിടാതെ പിന്തുടരുകയായിരുന്നു മിഥുൻ. ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ അവസാന ശ്രമമായി വീണ്ടും പ്രണയാഭ്യർഥന നടത്തി. അപ്പോൾ താൽപ്പര്യമില്ലെന്ന് തീർത്ത് പറഞ്ഞത് വൈരാഗ്യം കൂട്ടി. ഇതാണ് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.
അങ്ങനെ വീണ്ടും അസ്ഥിക്ക് പിടിച്ച പ്രണയം പെട്രോളായി കത്തുന്നത് കണ്ട് കേരളം നടുങ്ങുകയാണ്. പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് പ്രണയത്തിന്റെ പേരിൽ ആലപ്പുഴയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നതിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുൻപ് തന്നെയാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന്റെ മറ്റൊരു കഥ കൂടി കൊല്ലം ഇരവിപ്പുറത്ത് സംഭവിച്ചു. സൗമ്യ വധത്തിനു തൊട്ടു മുൻപ് തന്നെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ വിദ്യാർത്ഥിനിയെ ഇതേ രീതിയിൽ വെട്ടിയ ശേഷം അജിൻ റിജി മാത്യു തീ കൊളുത്തിയത്. ചികിത്സയിൽ ഇരിക്കെ ഈ വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടിരുന്നു. ഇതേ രീതിയിൽ അസ്ഥിക്ക് പിടിച്ച പ്രണയം തന്നെയാണ് ഇരവിപുരത്തും വില്ലനായി മാറിയത്. പക്ഷെ ആയുസിന്റെ ബലം കൊണ്ട് പെൺകുട്ടി രക്ഷപ്പെട്ടു. ഇപ്പോഴിതാ വീണ്ടും സമാനമായ സംഭവം.
സ്ത്രീകളെ കുത്തി വീഴ്‌ത്തി പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ഞെട്ടിക്കുന്ന നാല് സംഭവങ്ങൾക്കാണ് കേരളം ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സാക്ഷിയായത്. തൃശ്ശൂരിൽ നീതു എന്ന 22കാരിയെ നിധീഷ് എന്ന സ്വന്തം കാമുകൻ ഇല്ലായ്മ ചെയ്തത് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന സംശയത്തിലാണ്. കൊല്ലുക എന്ന ഉദ്ദേശത്തോടെ ചെയ്ത കൃത്യം.കാമുകൻ കുത്തിവീഴ്‌ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബി.ടെക് വിദ്യാർത്ഥിനി നീതുവിന്റെ (22) ശരീരത്തിൽ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെ കുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനായി അഭിഭാഷകൻ ബി.എ. ആളൂർ എത്തുന്നു. ജോളിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂർ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണും അതുകൊണ്ട് അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിനുശേഷം മുന്നോട്ട് പോയാല്‍ മതിയെന്നു ജോളിയുടെ ബന്ധുക്കള്‍ തന്നോട് പറഞ്ഞുവെന്നും ആളൂർ കൂട്ടിച്ചേർത്തു. ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹ മരണത്തിനു പിന്നിലെ മുഖ്യ ആസൂത്രക ജോളി ജോസഫിനെ അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായിരിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവർ വിരളമല്ല. എന്നാൽ സാഹസികതയ്ക്കൊപ്പം അൽപ്പം ഭക്ഷണം കൂടി കഴിച്ചാലോ. താത്പര്യമുള്ളവർ നോയിഡയ്ക്ക് പോരൂ. സമുദ്രനിരപ്പിൽ നിന്നും 160 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വിദ്യയാണ് നോയിഡയിൽ ആരംഭിച്ചിരിക്കുന്നത്. ഫ്ളൈ ഡൈനിംഗ് എന്നാണ് ഇതിന്റെ പേര്. 160 അടി ഉയരത്തിൽ ക്രെയിനിന്റെ സഹായത്താൽ ഉയർത്തി വച്ചിരിക്കുന്ന വലിയ ടേബിളിന് ചുറ്റും 24 കസേരകളാണ് ഉള്ളത്. കൂടാതെ അതിഥികൾക്ക് ഭക്ഷണങ്ങൾ എടുത്തു നൽകേണ്ട പരിചാരകർക്ക് നടക്കുവാനുള്ള സ്ഥലവും ഇതിലുണ്ട്.
നിഖിൽ കുമാർ എന്നയാളാണ് ഈ ആശയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. ഒരിക്കൽ ദുബായ് സന്ദർശിച്ചപ്പോഴുണ്ടായ അനുഭവത്തിൽ നിന്നുമാണ് വളരെ വ്യത്യസ്തമായ ആശയം അദ്ദേഹത്തിന്റെ മനസിൽ കടന്ന് കൂടിയത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇത് യാഥാർഥ്യമായതെന്ന് നിഖിൽ പറയുന്നു. സന്ദർശകരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധ്യാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സുരക്ഷയുടെ ഭാഗമായി ഗർഭിണികൾക്കും നാല് അടിയിൽ ഉയരം കുറവുള്ള കുട്ടികൾക്കും ഇവിടെ പ്രവേശനമില്ലെന്ന് നിഖിൽ പറയുന്നു. ജർമനിയിൽ നിന്നുള്ള വിദഗ്ദരാണ് ഫ്ളൈ ഡൈനിംഗിനുള്ള പരിശീലനം ഇവർക്ക് നൽകിയത്.
ജർമനിയിൽ പരീക്ഷിച്ച് അംഗീകാരം ലഭിച്ച ഉപകരണങ്ങളാണ് ഫ്ളൈ ഡൈനിംഗിന് ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലേക്ക് ഉയർത്തുന്നതിന് മുൻപ് കസേരകളും സീറ്റ് ബൽറ്റും കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും പരിശോധിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ രാത്ര 10 വരെയുള്ള സമയമാണ് ഫ്ളൈ ഡൈനിംഗ് പ്രവർത്തിക്കുന്നത്. നാൽപ്പത് മിനിട്ട് സമയമാണ് ഭക്ഷണം കഴിക്കുവാൻ ഓരോ പ്രാവശ്യവും അനുവദിക്കുന്നത്. മറ്റ് ഭക്ഷണശാലകളിൽ നിന്നും വളരെ വ്യത്യസ്തമായ അനുഭവമാണ് ഇവിടെ നിന്നും ലഭിക്കുന്നതെന്നാണ് സന്ദർശകരുടെ അഭിപ്രായം. കൂടാതെ ഈ അനുഭവം ലഭിച്ചിട്ടില്ലാത്തവർ ഇവിടെയെത്തുവാൻ തിരക്കു കൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ സാമുവൽ റോബിൻസൺ അബിയോള അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. സിനിമകളില്ലാതെ വിഷാദ രോഗത്തിന് കീഴടങ്ങിയ അവസ്ഥയിൽ താൻ ആത്മഹത്യക്കു വരെ ശ്രമിച്ചെന്ന് താരം പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് സാമുവൽ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം തനിക്ക് ഏറ്റവും മോശപ്പെട്ടതായിരുന്നുവെന്ന് സാമുവൽ പറയുന്നു. ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാകുറിപ്പും തയാറാക്കി വച്ചിരുന്നുവെന്നും താരം പറയുന്നു. 15 വയസിലേ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെന്നും പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് ഇതുവരെയെത്തിയത്. രാജ് കുമാർ സന്തോഷിയുടെ ഒരു ഹിന്ദി ചിത്രത്തിലേക്കും എഐബിയിൽ നിന്നും ക്ഷണം വന്നു. ഈ രണ്ടവസരങ്ങളും പിന്നീട് നടക്കാതെ പോയി.
തമിഴിൽ നിന്ന് ചില ഓഫറുകൾ വന്നെങ്കിലും അത് ശരിയായില്ല. സ്വന്തം നാടായ നൈജീരിയയിൽ ലഭിച്ച അവസരങ്ങൾ പോലും ഇല്ലാതായി. കരാർ ഒപ്പു വച്ച പല പ്രൊജക്ടുകളും നടന്നില്ല. അതോടെ ജീവിതം മടുത്ത് വിഷാദരോഗത്തിലേക്ക് വീഴുകയായിരുന്നു- സാമുവൽ സമൂഹ മാധ്യത്തിൽ കുറിച്ചു. ഗുഡ്ബൈ എന്ന തന്‍റെ മെസേജ് കണ്ട ഒരു സുഹൃത്ത് തന്നെ ഒരു തെറാപ്പിസ്റ്റുമായി ബന്ധപ്പെടുത്തിയതാണ് തന്നെ രക്ഷിച്ചതെന്നും സാമുവൽ പറയുന്നു. അഭിനയം ഒരു ജോലി മാത്രമാണെന്നും ഒരു ജോലി പോയാൽ മറ്റൊരു ജോലി കണ്ടെത്തണമെന്നും തെറാപ്പിസ്റ്റ് ഉപദേശിച്ചു. 8 ബാർസ് ആൻഡ് എ ക്ലെഫ് എന്ന നൈജീരിയൻ ചിത്രത്തിലൂടെയാണ് സാമുവൽ ചലച്ചിത്രരംഗത്തെത്തിയത്. അതിനു മുന്‍പ് നൈജീരിയൻ ടെലിവിഷനിൽ അഭിനയിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനുശേഷം ഒരു കരീബിയൻ ഉഡായിപ്പ് എന്ന ചിത്രത്തിലും സാമുവൽ അഭിനയിച്ചിരുന്നു.
കോഴിക്കോട്: എൻഐടിയിലെ വ്യാജതിരിച്ചറിയൽ കാർഡും സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തും തയാറാക്കിയ, കൂടത്തായി കേസിലെ പ്രതി ജോളി താമരശേരി രൂപതയുടെ മുൻ വികാരി ജനറാളിന്റെ വ്യാജ കത്തും നിർമിച്ചു. ഷാജുവിനെ പുനർവിവാഹം ചെയ്തതോടെ മുൻ ഭർത്താവ് റോയിയുടെ ഇടവകയായ കൂടത്തായിയിൽ നിന്ന് ജോളിയുടെ പേര് ഒഴിവാക്കിയിരുന്നു. ഷാജുവിന്റെ ഇടവകയായ കോടഞ്ചേരിയിൽ ജോളിയെ പുതിയ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ കൂടത്തായി ഇടവകാംഗമായി നിലനിന്ന് ഭർതൃപിതാവ് ടോം തോമസിന്റെ പേരിലുള്ള കൂടത്തായിയിലെ നാല്പത് സെന്റോളം ഭൂമിയും മാളികവീടും തട്ടിയെടുക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യമെ ന്നു സംശയിക്കുന്നു. ഇതുകൊണ്ടാവാം രണ്ടാം ഭർത്താവായ ഷാജുവിന്റെ വീട്ടിൽനിന്ന് ജോളി ആദ്യഭർത്താവ് റോയ് തോമസിന്റെ പൊന്നാമറ്റം വീട്ടിലേക്കു താമസം മാറ്റി. റോയിയുമായുള്ള ബന്ധത്തിലുണ്ടായ രണ്ട് ആൺമക്കളെ പോറ്റാനെന്ന ഭാവേനയാണ് കൂടത്തായിയിലെ വീട്ടിൽ ജോളി തിരിച്ചെത്തിയത്.
കൂടത്തായിയിൽ താമസിച്ചാലും രൂപതയുടെ നിയമമനുസരിച്ച് പുതിയ ഭർത്താവിന്റെ ഇടവകയിൽ മാത്രമെ ജോളിക്ക് അംഗമാകാനാവുകയുള്ളു. അതിനാലാണ് കൂടത്തായി ഇടവകയിൽ അംഗമായി പേരു ചേർത്തുകിട്ടാൻ അന്നത്തെ താമരശേരി രൂപത വികാരി ജനറാളിന്റെ വ്യാജ ലെറ്റർപാഡിൽ കത്ത് നിർമിച്ചത്. കൂടത്തായി ഇടവകാംഗങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഡയറക്ടറി പുറത്തിറക്കുന്ന സമയമായിരുന്നു അപ്പോൾ. എന്നാൽ, കത്തു വ്യാജമാണെന്നു ബോധ്യമായതോടെ ജോളിയുടെ ആവശ്യം തള്ളുകയായിരുന്നു.
തിരുവനന്തപുരം ∙ കേരള ബാങ്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ അനുമതി. ഇതു സംബന്ധിച്ച കത്ത് സര്‍ക്കാരിനു ലഭിച്ചു. തീയതി പിന്നീട് സർക്കാർ പ്രഖ്യാപിക്കും. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെയാണു സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കി മാറ്റുന്നത്.
കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് പഠനം നടത്താന്‍ ശ്രീറാം കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ടാസ്ക് ഫോഴ്സിനെ നിയമിച്ചു. ഇവരുടെ മേല്‍നോട്ടത്തിലാണ് റിസര്‍വ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകളോടെ റിസര്‍വ് ബാങ്ക് നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
നബാര്‍ഡ് മുഖേന അന്തിമ അനുമതിക്ക് അപേക്ഷിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോഡക്ടുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഏകീകരിച്ചു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷന്‍ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നു നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും കമ്മിഷനെ നിയമിച്ചിരുന്നു.
ഭാര്യയുടെ പ്രസവവും അനുബന്ധ പരിചരണങ്ങളുമായി ബന്ധപ്പെട്ട് പറ്റേണിറ്റി ലീവ് ചോദിച്ച ജീവനക്കാരനോട് ജപ്പാന്‍ കമ്പനി ഡിഎന്‍എ പരിശോധന ഫലം ആവശ്യപ്പെടുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി പരാതി. മൂന്ന് പതിറ്റാണ്ടിലധികമായി ജപ്പാനില്‍ താമസമാക്കിയിട്ടുള്ള കാനഡ സ്വദേശി ഗ്ലെന്‍ വുഡ് ആണ് (49) മിത്സുബിഷി യുഎഫ്‌ജെ മോര്‍ഗന് എതിരെ ടോക്കിയോ കോടതിയെ സമീച്ചത്. പറ്റേണിറ്റി ലീവ് ചോദിച്ചതിന് അധിക്ഷേങ്ങള്‍ക്ക് ഇരയായെന്ന് പരാതി ഇത് രണ്ടാം തവണയാണ് സമീപ ആഴ്ചകള്‍ക്കിടെ ജപ്പാനില്‍ വരുന്നത്.
ലോകത്തെ ഏറ്റവും ജനന നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നായ ജപ്പാന്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കവേയാണ് പറ്റേണിറ്റി ലീവുമായി ബന്ധപ്പെട്ട് ഇത്തരം കേസുകള്‍. മിസ്തുബിഷി യുഎഫ്‌ജെ മോര്‍ഗന്‍ സ്റ്റാന്‍ലി സെക്യൂരിറ്റീസിലാണ് ഗ്ലെന്‍ വുഡ് ജോലി ചെയ്തിരുന്നത്. 2015 ഒക്ടോബറില്‍ നേപ്പാളില്‍ മാസം തികയാതെയാണ് മകന്‍ ജനിച്ചത്. മകന്റെ ജനനത്തിന് മുമ്പ് തന്നെ ഗ്ലെന്‍ വുഡ് കമ്പനിയോട് പറ്റേണിറ്റി ലീവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം കമ്പനി കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗ്ലെന്‍ വുഡിനോട് ആവശ്യപ്പെട്ടു. ഗ്ലെന്‍ വുഡ് ഇത് നല്‍കുകയും ചെയ്തു. എന്നാല്‍ മകന്‍ ഐസിയുവില്‍ ആയിരുന്നപ്പോള്‍ പോലും തനിക്ക് കമ്പനി ലീവ് തന്നില്ല എന്ന് ഗ്ലെന്‍ വുഡ് പറയുന്നു. 2015 ഡിസംബര്‍ വരെ ഗ്ലെന്‍ വുഡിന് ലീവ് കൊടുത്തില്ല. അതുവരെ മകനെ കാണാന്‍ സാധിച്ചതുമില്ല.
2016 മാര്‍ച്ചില്‍ കുട്ടിയേയും കൊണ്ട് ജപ്പാനിലെത്തിയെങ്കിലും ജോലിയില്‍ താന്‍ ഒതുക്കപ്പെട്ടതായി ഗ്ലെന്‍ വുഡ് പറയുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടേണ്ടി വന്നു. ആറ് മാസം അവധിയില്‍. തിരിച്ചുവന്നപ്പോള്‍ ശമ്പളമില്ലാത്ത അവധിയാക്കി കമ്പനി അത് മാറ്റി. പിന്നീട് പുറത്താക്കുകയും ചെയ്തു. 2017ല്‍ ഗ്ലെന്‍ വുഡ് കോടതിയെ സമീപിച്ചു. ഇപ്പോള്‍ ഈ കേസ് ചര്‍ച്ചാവിഷയമായിരിക്കുന്നത് ജാപ്പനീസ് ഭാഷയില്‍ പാത – ഹാര എന്നറിയപ്പെടുന്ന പറ്റേണിറ്റി ലീവ് വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ മാസം സ്‌പോര്‍ട്‌സ് വെയര്‍ നിര്‍മ്മാതാക്കളായ ആസിക്‌സിലെ ജീവനക്കാരന്‍ പറ്റേണിറ്റി ലീവ് നിഷേധിച്ചതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ജാപ്പനീസ് നിയമപ്രകാരം കുട്ടിയുടെ മാതാവിനും പിതാവിനും ഒരു വര്‍ഷം വരെ അവധി അനുവദനീയമാണ്.