Latest News

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ നായകൻ കൂടിയായ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ അധ്യക്ഷനാകുമെന്ന് വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ടീമിന്റെ ‍ഡ്രസിങ് റൂമിൽവച്ച് താൻ പ്രവചിച്ചിരുന്ന കാര്യം അനുസ്മരിച്ച് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. ‘ഇന്ത്യൻ എക്സ്പ്രസ്സി’നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം ഓർത്തെടുത്തത്. ഗാംഗുലി ബംഗാൾ മുഖ്യമന്ത്രിയാകുമെന്നും അന്നുതാൻ പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തിയ സേവാഗ്, അതു സത്യമാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വ്യക്തമാക്കി.

ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് തന്റെ പഴയ പ്രവചനം സേവാഗ് പരസ്യമാക്കിയത്. ജീവിതത്തിൽ താൻ കണ്ടിട്ടുള്ള ക്യാപ്റ്റൻമാരിൽ ഏറ്റവും മികച്ചയാൾ ഗാംഗുലിയാണെന്നും സേവാഗ് വ്യക്തമാക്കി. വിദേശത്ത് ജയിക്കാൻ ഇന്ത്യൻ ടീമിനെ പഠിപ്പിച്ചത് ഗാംഗുലിയാണ്. കളത്തിൽ എങ്ങനെയാണ് പോരാടേണ്ടതെന്ന് ഞങ്ങളെ പഠിപ്പിച്ചതും ഗാംഗുലിയാണ്. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലുള്ള പുതിയ ഇന്നിങ്സിലും ഗാംഗുലി അതേ ആക്രമണോത്സുകത പ്രകടമാക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സേവാഗ് വ്യക്തമാക്കി. സേവാഗുമായുള്ള അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

∙  ക്യാപ്റ്റനെന്നാൽ ദാദ തന്നെ!

ബിസിസിഐ അധ്യക്ഷനെന്ന പുതിയ വേഷത്തിൽ ദാദയെ കാണുമ്പോൾ, ദേശീയ ടീമിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ദിവസങ്ങൾ ഓർമ വരുന്നു. അന്ന് അദ്ദേഹം പ്രകടമാക്കിയ നേതൃഗുണം കാരണമാണ് ഈ രണ്ടാം ഇന്നിങ്സിലും അദ്ദേഹം കഴിവുതെളിയിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്. മുന്നിൽ നിന്ന് നയിക്കുകയും കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ക്യാപ്റ്റനായിരുന്നു അദ്ദേഹം. നിങ്ങൾ ഒരു മാച്ച് വിന്നറാണെന്ന് തോന്നിയാൽ, ദാദ നിങ്ങളെ അകമഴിഞ്ഞു സഹായിക്കും. ഞാനും യുവരാജും ഹർഭജനും സഹീർ ഖാനും ആശിഷ് നെഹ്‌റയും മുഹമ്മദ് കൈഫുമെല്ലാം അത് അനുഭവിച്ചവരാണ്.

ഒരു കളിയിൽ മോശമായാലും ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നില്ല. മികവു തെളിയിക്കാൻ ആവശ്യത്തിന് അവസരം ദാദ നൽകുമെന്ന വിശ്വാസമായിരുന്നു കാരണം. നിങ്ങൾ നന്നായി കളിക്കൂ എന്നത് മാത്രമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയ ഏക നിർദ്ദേശം. ഇന്ത്യൻ ടീമിൽ സംഭവിച്ച എല്ലാ മാറ്റങ്ങൾക്കും കാരണം അദ്ദേഹത്തിന്റെ ആ നിലപാടായിരുന്നു.

ഏറ്റവും ഒടുവിൽ കളിച്ച 8–10 ഇന്നിങ്സുകളിൽ ഒരു താരം മോശം പ്രകടനമാണ് നടത്തിയതെങ്കിൽപ്പോലും അതു മറക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആത്മവിശ്വാസമാണ് അദ്ദേഹം പകർന്നുനൽകിയത്. എല്ലാവരുടെയും പ്രകടനം ടീമിന് നിർണായകമാണെന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഈ വിശ്വാസം കൈവരുന്നതോടെ എല്ലാവരും അവരുടെ 100 ശതമാനം ടീമിനായി നൽകും. മത്സരങ്ങൾ ജയിപ്പിക്കും. ക്യാപ്റ്റനെന്ന നിലയിൽ ദാദയുടെ ഏറ്റവും വലിയ കരുത്തും അതായിരുന്നു.

ആർക്കും എപ്പോഴും സമീപിക്കാവുന്ന ക്യാപ്റ്റനുമായിരുന്നു ദാദ. ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് കമന്ററി ചെയ്യുമ്പോൾ പോലും, ഞാൻ ഒരുപാട് തമാശ പറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ടാകും. അതെല്ലാം അന്നത്തെ ഡ്രസിങ് റൂം അനുഭവങ്ങളുടെ ബാക്കിപത്രമാണ്. ഞാൻ ധാരാളം ക്യാപ്റ്റൻമാരെ കണ്ടിട്ടുണ്ട്. എന്നാൽ ദാദ ഒരു അപൂർവ നേതാവായിരുന്നു, നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും പറയാം. അദ്ദേഹവും അദ്ദേഹം പിന്തുണച്ച കളിക്കാരും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇതു പിന്നീട് കൂടുതൽ ശക്തമായി.

∙ എന്നെ ഞാനാക്കിയതും ദാദ!

ഒരു മധ്യനിര ബാറ്റ്സ്മാനിൽ നിന്ന് ഞാൻ എങ്ങനെ ഓപ്പണറായി? – ഈ ചോദ്യം ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്. ഓപ്പണിങ് ബാറ്റ്സ്മാനെന്ന നിലയിലുള്ള എന്റെ വളർച്ചയിൽ ദാദയ്ക്ക് വലിയ റോളുണ്ട്. എന്നോട് ആദ്യമായി ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. ഓപ്പണറായാൽ ടീമിലെ സ്ഥാനം സുസ്ഥിരമാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. മധ്യനിരയിൽ തന്നെ തുടരാനാണ് തീരുമാനമെങ്കിൽ ആർക്കെങ്കിലും പരുക്കേൽക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ, ഓപ്പണറുടെ വേഷം ഏറ്റെടുക്കാൻ എനിക്കു ബലം നൽകിയത് അദ്ദേഹം പിന്നീടു പറഞ്ഞ കാര്യമാണ്. ‘ഓപ്പണറെന്ന നിലയിൽ ഞാൻ നിങ്ങൾക്ക് മൂന്നു നാലോ മത്സരങ്ങളിൽ അവസരം തരാം. അഥവാ പരാജയപ്പെട്ടാലും തുടർന്നും കളിക്കാൻ അവസരം നൽകും. ടീമിൽനിന്ന് പുറത്താക്കുന്ന ഘട്ടം വന്നാലും വീണ്ടും മധ്യനിരയിൽ തന്നെ ഒരിക്കൽക്കൂടി അവസരം തരാം.’

എന്റെ ആത്മവിശ്വാസം ഉയർത്താൻ ആ വാക്കുകൾ ധാരാളമായിരുന്നു. ഇത്തരം നിലപാടുകളാണ് ഒരു കളിക്കാരനെ തന്റെ ക്യാപ്റ്റനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ദാദ എന്നെ വളരെയധികം പിന്തുണയ്ക്കുന്നല്ലോ, അതിനാൽ ഒന്നു ശ്രമിച്ചു കളയാമെന്ന് എനിക്കു തോന്നി. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അത് അദ്ദേഹം കാരണമാണ്.

∙ ദാദയിൽനിന്ന് പഠിച്ച പാഠങ്ങൾ

ദാദയിൽനിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പിന്നീട് ഞാൻ ക്യാപ്റ്റനായപ്പോൾ – ഡൽഹിക്കു വേണ്ടിയാണെങ്കിലും, ചാലഞ്ചർ ട്രോഫിയിലോ ഐ‌പി‌എല്ലിലോ ആണെങ്കിലും – അതേ അന്തരീക്ഷം ഡ്രസിങ് റൂമിൽ നിലനിർത്താൻ ശ്രമിച്ചു. ഐപിഎല്ലിൽ ഇതെന്ന ഒരുപാട് സഹായിച്ചു. സ്വന്തം സംസ്ഥാനത്തിനായി പോലും കളിച്ചിട്ടില്ലാത്ത താരങ്ങൾ ചിലപ്പോൾ ടീമിലുണ്ടാകും. അവർക്ക് യോജിച്ചൊരു അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. അതിനായി ഞാൻ അവരോടു പോയി സംസാരിക്കും, അവർക്കായി സമയം കണ്ടെത്തും. അതെല്ലാം ഞാൻ ദാദയിൽനിന്ന് പഠിച്ചതാണ്. ഐപിഎല്ലിൽ സെമിഫൈനലിൽ പോലും കടക്കാൻ ഞങ്ങളെ സഹായിച്ചത് ആ അനുഭവങ്ങളായിരുന്നു.

കാരണം, ഞാൻ ടീമിലെത്തിയ കാലത്ത് ദാദ എന്നോട് സംസാരിക്കും. എന്നെ അത്താഴം കഴിക്കാന്‍ കൊണ്ടുപോകും. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരേയും തന്നോടൊപ്പം ചേർത്തുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിക്കും. ഐ‌സിസിയിൽ ബിസിസിഐയ്ക്ക് നിർണായക ശബ്ദമുണ്ടായിരുന്ന ആ സുവർണകാലം തിരികെ വരുമെന്നും എനിക്ക് ഉറപ്പുണ്ട്.

ദാദ ഞങ്ങൾക്കൊപ്പം, ഞങ്ങൾ ദാദയ്‌ക്കൊപ്പം

സഹതാരങ്ങളുമായുള്ള ബന്ധം കാരണം ദാദയ്ക്ക് എല്ലായ്‌പ്പോഴും അവരുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കിയപ്പോഴും കളിക്കാർ കൂടെനിന്നു. അദ്ദേഹം ടീമിൽ നിന്ന് പുറത്തായത് മോശം കളിക്കാരനായതുകൊണ്ടായിരുന്നില്ല. ദാദ ടീമിൽ ഇല്ലാതിരുന്നപ്പോഴും ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു. ഞങ്ങളുടെ മോശം സമയത്ത് അദ്ദേഹം ഞങ്ങളോട് സംസാരിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ ഞങ്ങൾ അദ്ദേഹത്തോടും അദ്ദേഹത്തെക്കുറിച്ചും സംസാരിച്ചു. ദാദ മികച്ചൊരു വിടവാങ്ങൽ‌ അർഹിക്കുന്നുവെന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നി. കളിക്കുമ്പോൾത്തന്നെ അദ്ദേഹം വിരമിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തിന് അവസാന മത്സരം കിട്ടിയപ്പോൾ ഞങ്ങൾ വളരെ സന്തോഷിച്ചു.

ഒന്നുണ്ട്, ഇത്തരം കടുത്ത വെല്ലുവിളികൾക്കടിയിൽപ്പോലും ദാദ തകർന്നതായി തോന്നിയിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വം. ഞങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിച്ചതും അതുതന്നെ. ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണ്. എങ്കിലും സങ്കടപ്പെടരുത്. ആത്മവിശ്വാസം നിലനിർത്തുക. അത്രതന്നെ.

∙ ബിസിസിഐ അധ്യക്ഷനായി, ഇനി ബംഗാൾ മുഖ്യമന്ത്രി?

ദാദാ ബിസിസിഐ പ്രസിഡന്റാകുന്നുവെന്ന് ആദ്യമായി കേട്ടപ്പോൾ, 2007ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന ഒരു സംഭവം ഞാൻ ഓർത്തു. കേപ്ടൗണിൽ നടന്ന ടെസ്റ്റിൽ ഞാനും വസീം ജാഫറും നേരത്തെ പുറത്തായി. നാലാമനായി വരേണ്ടിയിരുന്നത് സച്ചിനായിരുന്നെങ്കിലും എന്തോ കാരണത്താൽ അദ്ദേഹത്തിന് ഇറങ്ങാനായില്ല. അതോടെ ഗാംഗുലിയോട് നാലാം നമ്പറിൽ ഇറങ്ങാൻ പരിശീലകൻ ആവശ്യപ്പെട്ട്. അത് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പരമ്പരയായതിനാൽ അതിയായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, ആ മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതിയും സമ്മർദ്ദവും പിരിമുറുക്കവും കൈകാര്യം ചെയ്ത രീതിയും ഞങ്ങളെ ഞെട്ടിച്ചു. അത് അദ്ദേഹത്തെക്കൊണ്ടു മാത്രമേ സാധിക്കൂ.

നമ്മുടെ കൂട്ടത്തിൽ ആർക്കെങ്കിലും ബിസിസിഐ പ്രസിഡന്റാകാനുള്ള കഴിവുണ്ടെങ്കിൽ അത് ദാദയ്ക്കാണെന്ന് അന്ന് ഡ്രസിങ് റൂമിൽവച്ച് ഞങ്ങൾ പറഞ്ഞു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് ബംഗാൾ മുഖ്യമന്ത്രിയുമാകാമെന്ന് ഞാൻ പറഞ്ഞു. എന്റെ ഒരു പ്രവചനം സത്യമായി. രണ്ടാമത്തെ പ്രവചനെ ശരിയാകുമോ? കാത്തിരുന്നു കാണാം.

 

 

കോട്ടയം ∙ കിടങ്ങൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി കൊടുത്തത്.

കഴിഞ്ഞ 2 വർഷമായി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ദേവസ്യ, റജി, ജോബി, നാഗപ്പന്‍ എന്നിവരാണ് പിടിയിലായത്. അഞ്ചുപേർ പ്രതികളായ കേസിൽ ഒരാൾ ഒളിവിലാണ്.

 

ബോളിവുഡ് സംവിധായകന്‍ ദീപക് ടിജോരിയ്ക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍. ഹിന്ദി ചിത്രം ‘ദോ ലഫ്സോണ്‍ കി കഹാനി’ എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് താരം പറയുന്നത്. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

അന്ധയായാണ് നടി സിനിമയില്‍ വേഷമിട്ടത്. അന്ധനായ നായക കഥാപാത്രത്തെ കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചതെന്നും തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നും താരം വ്യക്തമാക്കി. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.

രണ്‍ദീപ് ഹൂഡ നായകനായി എത്തിയ ചിത്രത്തിലെ കിടപ്പറരംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016- ലാണ് ‘ദോ ലഫ്സോണ്‍ കി കഹാനി’ പുറത്തിറങ്ങിയത്. 2011- ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഓള്‍വേയ്സിന്റെ റീമേക്കായിരുന്നു ചിത്രം.

പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെയ്ക്കും. രാഷ്ട്രപതിയുടെ നിര്‍ദേശം അനുസരിച്ചാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തു. ഗവര്‍ണറാകുന്നതിന് മുമ്പായി തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിലടക്കം എത്തിയത്. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവര്‍ണര്‍ പദവിയില്‍ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താന്‍ നടത്തുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം .മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.താരത്തിന് മൂക്കിന് ഇടിയേറ്റു. ഇതുസംബന്ധിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നൂറിന്‍ വൈകിയെത്തിയെന്നാരോപിച്ച്‌ ജനം ബഹളം വയ്ക്കുന്നതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് ഇടിയേൽക്കുകയായിരുന്നു.. വേദന കടിച്ചമര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ നൂറിന്‍ ജനങ്ങളോട് സംസാരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിന്‍ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച്‌ വിതുമ്പിക്കൊണ്ടാണ്നൂറിന്‍ ജനങ്ങളോട് സംസാരിച്ചു തുടങ്ങിയത്. താന്‍ പറയുന്നത് കേള്‍ക്കണമെന്നും കുറച്ച്‌ നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിന്‍ ആവശ്യപ്പെട്ടു.

വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച്‌ നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തോടാണ് അവർ പ്രതികരിച്ചത്.

കേരളത്തില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. വാളയാര്‍ കേസില്‍ മലയാളികള്‍ ശബ്ദിക്കുമ്പോള്‍ വീണ്ടും പീഡന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പതിമൂന്നുകാരിയെ രണ്ട് വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയാണ്.

സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പൊലീസാണ് പ്രതികലെ പിടികൂടിയത്. ദേവസ്യ,റെജി,ജോബി, നാഗപ്പന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസിലെ പ്രതിയായ ബെന്നി എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

വിമാനത്തിലെ ബാത്ത് റൂമിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ കോക്പിറ്റിലെ ഐപാഡിൽ തൽസമയം കണ്ട് പൈലറ്റുമാർ. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് അറ്റൻഡന്റാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2017 ഫെബ്രുവരിയിലാണ് സംഭവം. പിറ്റ്സ്ബർഗിൽ നിന്ന് ഫീനിക്സിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിന്റെ ബാത്ത്റൂമിലാണ് ഒളിക്യാമറ വച്ചത്. ഇവിടെ നിന്ന് വൈഫൈ വഴി കോക്പിറ്റിലേക്ക് തത്സമയം സ്ട്രീം ചെയ്യുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റ് കോക്പിറ്റിലേക്ക് വന്നപ്പോഴാണ് ഐപാഡിൽ ബാത്ത് റൂം ദൃശ്യങ്ങൾ ലൈവായി കാണുന്നത് ശ്രദ്ധയില്‍പെട്ടതെന്നും പറയുന്നു.

എന്നാൽ ആ സംഭവത്തെ ശക്തമായി പ്രതിരോധിക്കുന്ന നിലപാടാണ് സൗത്ത് വെസ്റ്റ് സ്വീകരിച്ചത്. ബാത്ത് റൂമിൽ ഒരിക്കലും ക്യാമറ ഉണ്ടായിരുന്നില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞെന്നും ഈ സംഭവം കമ്പനിയെ അവഹേളിക്കാനുള്ള ശ്രമമായിരുന്നു എന്നുമാണ് സൗത്ത് വെസ്റ്റ് വക്താവിന്റെ നിലപാട്.

കോളേജ് അധികൃതരുടെ പീഡനമാണ് അമൃതാ സര്‍വ്വകലാശാലയുടെ ബംഗളൂരു ക്യാംപസിലെ വിദ്യാര്‍ത്ഥി ശ്രീഹര്‍ഷ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ബെലന്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹര്‍ഷ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ നടത്തുകയാണ്. ഈ കഴിഞ്ഞ സെപ്തംബര്‍ 22 നു ഹോസ്റ്റലിലെ മോശം ഭക്ഷണം, വെള്ള ക്ഷാമം എന്നിവയില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പരാതി കേള്‍ക്കാം എന്ന് വാക്ക് നല്‍കിയ ക്യാമ്പസ് ഡയറക്ടര്‍ വിദ്യാര്‍ത്ഥികളെ മീറ്റിംഗിന് വിളിച്ചു. പരാതികള്‍ക്ക് സ്വാമിജിയുടെ പ്രതികരണം ഭക്തി നിറഞ്ഞതായിരുന്നു.

പുരാതന കാലങ്ങളില്‍ മനുഷ്യര്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു പോന്നു. അന്ന് വെള്ളമില്ലാതിരുന്ന സാഹചര്യങ്ങള്‍ ഒക്കെ അവര്‍ക്കു തരണം ചെയ്യാന്‍ സാധിച്ചു. ചന്ദ്രയാന്‍ വിക്ഷേപണം വിജയിച്ചില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു. ഇത്ര വലിയ പ്രശ്‌നങ്ങള്‍ നാം നേരിടുമ്പോള്‍ ഈ കുടിവെള്ളം ഒക്കെ ഒരു പ്രശ്‌നമാണോ? എന്നിങ്ങനെയായിരുന്നു സ്വാമിജിയുടെ ന്യായീകരണങ്ങള്‍.

തങ്ങളുടെ പരാതികള്‍ ഒന്നും പരിഹരിക്കരിക്കപ്പെടില്ലെന്നു ബോധ്യം വന്ന വിദ്യാര്‍ത്ഥികള്‍ അന്ന് രാത്രി കോളേജിന്റെ ജനല്‍ ചില്ലുകളും, സിസിടിവിയും ഒക്കെ എറിഞ്ഞു പൊട്ടിച്ചു പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത ദിവസം തന്നെ കോളേജ് കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണെന്ന നോട്ടീസ് വന്നു, ഒപ്പം ഹോസ്റ്റലിലെ സകല വിദ്യാര്‍ഥികളോടും വീട്ടിലേക്കു പോകാനും ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന് നോട്ടീസ് ലഭിച്ചിരുന്നു. അതില്‍ ഒരാളാണ് ശ്രീഹര്‍ഷ.

കോളേജ് അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് ഹര്‍ഷ ജീവനൊടുക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു. നവംബര്‍ നാലുവരെ കോളേജ് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കോളേജ് അടച്ചെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മാത്രമല്ല, ശ്രീഹര്‍ഷയുടെ മരണത്തിനു ഉത്തരവാദികളായ അധ്യാപകരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ വേണം എന്നിവയൊക്കെയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.

നിമിഷ നേരത്തെ സുഖത്തിനു വേണ്ടി അന്യ സംസ്ഥാനങ്ങളിലെ ഗുണ്ടുല്‍പേട്ടിലും അതുപോലെയുള്ള മറ്റു കേന്ദ്രങ്ങളും പോകുന്നവര്‍ അറിയുക നിങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് നിങ്ങളുടെ ജീവിതം തന്നെ താറുമാറാക്കുന്ന മഹാ വിപത്തുമായാണ് അത് നിങ്ങളുടെ ജീവിതവും കുടുംബത്തെയും ഈ ഭൂലോകത്ത് നിന്ന് തന്നെ തുടച്ചുമാറ്റും എന്നതില്‍ സംശയമില്ല. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും യുവാക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ പോകുന്നത് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കൂടിയാണ് എന്ന് സ്വകാര്യ ചാനലിന്‍റെ അനേഷണത്തില്‍ കണ്ടെത്തി. ഗുണ്ടുല്‍പേട്ടിലെ ഇങ്ങനെയുള്ള കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹങ്ങളില്‍ ഭൂരിഭാഗവും കേരള രെജിസ്ട്രേഷന്‍ ആണെന്നുള്ളത്‌ ഞെട്ടിക്കുന്ന കാര്യമാണ്. ടൂര്‍ എന്ന പേരില്‍ യുവാക്കള്‍ പോകുന്നത് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മാരക രോഗങ്ങളുമായി ഈ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അടുത്തേക്ക്‌ പണവുമായി നമ്മള്‍ എത്തുമ്പോള്‍ ഒരു കാരണവശാലും അവരുടെ രോഗങ്ങള്‍ അവിടെ വരുന്നവരോട് അവര്‍ വെളിപ്പെടുത്താറില്ല.

ഈ മാരക രോഗം ശരീരത്തില്‍ വന്നു കഴിഞ്ഞാല്‍ ആരും തന്നെ അത് പുറത്തു പറയില്ല എന്നതാണ് പ്രത്യേകത കാരണം ഇങ്ങനെയുള്ള രോഗങ്ങള്‍ ഉള്ളവരെ സമൂഹം ഒറ്റപ്പെടുത്തും എന്നത് അവരുടെ മാനസിക നില തെന്നെ മാറ്റും. ശെരിക്കും അന്യ നാടുകളില്‍ ഒരുക്കിയിരിക്കുന്നത് ചതി കുഴികളാണ് ഇവിടേയ്ക്ക് പോകുന്നവര്‍ക്ക് സമ്മാനിക്കുന്നത് ഈ രോഗങ്ങള്‍ മാത്രമല്ല മറ്റൊരു ചതിക്കുഴി കൂടി ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് എത്ര പേര്‍ക്കറിയാം ഇവിടേയ്ക്ക് നമ്മള്‍ പോകുമ്പോള്‍ നമ്മള്‍ അറിയാതെ നമ്മുടെ ദ്രിശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

നമ്മുടെ അയാള്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ആണ് ഇങ്ങനെയൊരു കേന്ദ്രമുള്ളത് എന്നാണു വിവരം എന്നാല്‍ അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങളില്‍ മനുഷ്യ ജീവിതം തന്നെ തകര്‍ക്കുന്ന രീതിയില്‍ മാരക രോഗങ്ങള്‍ പിടിപെട്ടവരുമായി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അത് പല അനെഷനങ്ങളിലും നമ്മള്‍ കണ്ടതുമാണ്. ഈ സംഘങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടകളും പ്രവര്‍ത്തിക്കുന്നുണ്ട് ഈ കേന്ദ്രങ്ങളുടെ അകത്തു കടന്നു കഴിഞ്ഞാല്‍ പിന്നെ പോയവര്‍ക്ക് രക്ഷയില്ല എന്നാണു വിവരം പോയ കാര്യം സാധികാതെ മടങ്ങാന്‍ ആണ് ഉദ്ദേശം എങ്കില്‍ നിങ്ങളുടെ കയ്യിലുള്ള പണം അവര്‍ പിടിച്ചു വാങ്ങിയിരിക്കും എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ പിന്നെ പറയേണ്ടതില്ലല്ലോ.

പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിന്റെ ഭാഗമായുള്ള കരാർ വിട്ടതോടെയാണ് ശ്രീകുമാർ മേനോൻ അപവാദപ്രചാരണം നടത്തിയതെന്ന് മഞ്ജു വാര്യർ. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചെന്നും ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജു മൊഴി നൽകി. ജില്ലാ പൊലീസ് കേന്ദ്രത്തിലെത്തിയാണ് മഞ്ജു മൊഴി നൽകിയത്.

സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ പ്രവർത്തനങ്ങൾ. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ശ്രീകുമാർ മേനോന്റെ ‘പുഷ്’ എന്ന പരസ്യ കമ്പനിയുമായി കരാറില്‍ ഏർപ്പെട്ടിരുന്നു. ഈ കരാറിൽ നിന്ന് പിന്മാറിയതോടെയാണ് കരിയറിനെയും വ്യക്തി ജീവിതത്തെയും അപമാനിക്കുന്ന തരത്തിൽ ശ്രീകുമാർ മേനോൻ പ്രചാരണം നടത്തിയത്.

ഐ.പി.സി 509 സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക, 354 (D) ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിൻതുടരുക, 120 ( ഒ) കേരള പൊലീസ് ആക്ട് സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാറിൽ ചുമത്തിയിരിക്കുന്നത്.

ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ പറയുന്നു.

പരാതിക്കു മറുപടിയുമായി ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നു ഫെയ്സ്ബുക് പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാർ മേനോൻ പോസ്റ്റിൽ ഉന്നയിച്ചത്.

RECENT POSTS
Copyright © . All rights reserved